Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Tuesday 5 December 2017

"ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്": മുഹമ്മദ്‌

അല്ലാഹുവിന്റെ അപ്പോസ്തോലന്‍ പറഞ്ഞു, "ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്" (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍)

ഈ മോഴിയുടെ ഇസ്ലാമിക ട്രടിഷന്‍ അറിയണം എങ്കില്‍ ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ ഒരാളെ പരിചയപ്പെടണം.

🔶 ആരാണ് ഈ ഹംസാ?
 ഹംസാ "ഹംസാ, അല്ലാഹുവിന്റെയും അവന്റെ അപോസ്തോലന്റെയും സിംഹം എന്നറിയപ്പെട്ടു, ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തു, ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായി. (Volume 1, Parts 1.19.6  - IBN SA'D'S KITAB AL-TABAQAT AL-KABIR)", 625 AD ഉഹുദ് യുദ്ധത്തില്‍ മരണപ്പെടുമ്പോള്‍, 59 വയസായിരുന്നു ഹംസക്ക് [Muhammad ibn Saad. Kitab al-Tabaqat al-Kabair vol. 3. Translated by Bewley, A]  . അബ്ദു-മുത്തലിബിന്റെ പുത്രന്മാരില്‍ ഒരുവനായ അബ്ദുള്ളയുടെ മകന്‍ ആണ് അല്ലാഹുവിന്റെ പ്രവാചകന്‍ ആയ മുഹമ്മദ്, എന്നാണ് ഇസ്ലാമിക വിശ്വാസം. അതായതു, അബ്ദു-മുത്തലിബ്ന്റെ മറ്റൊരു പുത്രന്‍ ആണ് ഹംസാ.  അതായതു അബ്ദുള്ളയുടെ സഹോദരന്‍.  610 AD യില്‍ 40 വയസ്സ് ഉള്ളപ്പോള്‍ ആണ് മുഹമ്മദ്‌ ജിബ്രേലിനെ കാണുന്നതും ആദ്യ സുറ 96 ആയ അല്‍-അലഖു ഇറക്കപ്പെടുന്നത്‌. അതായത്, 625 AD ഹിജ്രക്കും 4 വര്ഷം ശേഷം ഉഹുദ് യുദ്ധം നടക്കുമ്പോള്‍ മുഹമ്മദിന് ഏകദേശം 55   വയസ്സ് കാണണം.   എങ്കില്‍ മുഹമ്മദു ഹംസയെക്കള്‍ 4 വയസ്സ് ഇളപ്പു ആണെന്ന് മനസ്സിലാക്കാം.

ഹംസാ ബിന്‍ അബ്ദു-മുത്തലിബു ... മുഹമ്മദിനേക്കാള്‍ രണ്ടോ നാലോ വര്ഷം മുന്നേ ജനിച്ചിരുന്നു. (Al-Isaba fi Tamyiz al-Sahaba by Ibn Hajar,  v.2, p. 121). ഹംസാ മുഹമ്മടിനെക്കള്‍ 4 വര്‍ഷത്തോളം മുതിര്‍ന്നവന്‍ ആണ് .

🔶  അതിനെന്താ, ഹംസാ മുഹമ്മദിനെക്കാള്‍ മൂത്തവന്‍ ആയാല്‍?

അതിനു കുറച്ചു ജഹലിയ കാലവും, മുഹമ്മദിനു ഇച്ചിരി ജനനത്തിനു മുന്നേയുള്ള ഇസ്ലാമിക ചരിത്രവും നോക്കാം.  പ്രമുഖ ഇസ്ലാമിക പണ്ഡിതനായ "#ഇബിന്‍_കഥീരിന്റെ_സിരാത്ത്-അല്‍- നബവിയ " യില്‍ നിന്ന്:

► ഇബ്ന്‍ ഇശക്ക്‌ ബോധിപ്പിക്കുന്നത്‌, "മോഴികളെന്തായിരു‍ന്നെന്നാല്‍ , 'സംസം കിണര്‍ കുഴിക്കുന്ന സമയം ഖുറയ്ഷികളില്‍ നിന്ന് എതിര്‍പ്പ് നേരിടെണ്ടി വന്നപ്പോള്‍ അബ്ദ അല്‍-മുത്തലിബ് ഒരു പ്രതിഞ്ഞ  എടുതിരുന്നതെന്തെന്നാല്‍.  തനിക്ക് പത്തു പുത്രന്മാര്‍ ജനിക്കുകയും, അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍, താന്‍ അവരില്‍ ഒരുവനെ കഅബയില്‍ വെച്ച് ദൈവത്തിനു ബലിയര്‍പ്പിക്കാം.' "
"കാലക്രമേണ, അദ്ദേഹത്തിന് പത്തു പുത്രന്മാര്‍ വളര്‍ച്ച പ്രാപിക്കുകയും, അവര്‍ തന്നെ സംരക്ഷിക്കാന്‍ യോഗ്യര്‍ ആകുമെന്ന്  അദ്ദേഹത്തിന് ഉറപ്പാവുകയും ചെയ്തു. അവരുടെ പേരുകള്‍ ഇവയായിരുന്നു, അല്‍-ഹാരിത്ത്, അല്‍-സുഹയ്ര്‍, ഹജില്‍, ദിരാര്‍, അല്‍-മുഖ്‌അവ്വിന്‍, അബു-ലഹബ്, അല്‍-അബ്ബാസ്‌, ഹംസാ (ഇബ്ന്‍ സാദ് സംശയം പ്രകടിപ്പിചിട്ടുണ്ടിവിടെ), അബു താലിബ് , അബ്ദുല്ലഹ്. അദ്ദേഹം എല്ലാവരെയും ഒന്നിച്ചു കൂട്ടി തന്നെ ഒര്മപ്പെടുത്തിയ ആ പ്രതിജ്ഞയെ പറ്റി മക്കളെ അറിയികക്കയും, സര്‍വ്വപ്രതാപിയും സര്‍വ്വശക്തനുമായ ദൈവത്തോടുള്ള തന്റെ പ്രതിജ്ഞയെ മാനിക്കനാവിശ്യപ്പെടുകയും ചെയ്തു.  അവര്‍ അദ്ധേഹത്തെ അനുസരിക്കുകയും, തങ്ങള്‍ എന്ത് ആണ് ചെയ്തു തരെണ്ടാതെന്നു ആരാഞ്ഞു.  അതിനു അദ്ദേഹം, ഓരോരുത്തരും ഓരോ അമ്പു എടുത്തു അതില്‍ അവരവരുടെ പേര് എഴുതി തിരിച്ചു അദ്ദേഹത്തിന് നല്കണമെന്നാവിശ്യപ്പെട്ടു. അവര്‍ അത് ചെയ്തുകയും അദ്ദേഹം അവയുമായി കഅബയുടെ അകത്തു പ്രവേശിച്ചു, അവരുടെ ദൈവമായ ഹുബാലിന്റെ അടുത്ത്  നേര്‍ച്ചകള്‍ ഇടുന്ന ഇടമായ കിണറിനരുകില്‍ ചെന്നു. അവിടെ ഹുബാലിന്റെ അടുത്ത്, പലവിധ കാര്യങ്ങളായ കൊലക്കുറ്റം, രക്തബന്ധം തെളിയിക്കല്‍, തുടങ്ങിയവയ്ക്കെല്ലാം ദിവ്യമായ വിധികള്‍ കല്‍പ്പിക്കാനായി ഉപയോഗിക്കുന്ന ഏഴു അമ്പുകള്‍ ഉണ്ടായിരുന്നു. പരിഹരങ്ങള്‍ക്കായി അവര്‍ ഹുബാലിന്റെ അടുത്ത് വരിക പതിവായിരുന്നു, അവിടെ നിന്ന് കല്പ്പിക്കപ്പെട്ടത്‌ അനുസരിച്ചുമിരുന്നു.
അമ്പുകള്‍ കൊണ്ടുള്ള ദിവ്യവിധിക്കായി, ഹുബലിന്റെ അടുത്ത് വന്ന അബ്ദു മുത്തലിബിനു, ഫലമായി ലഭിച്ച പേര്‍ അബ്ദുള്ളയുടെയും. അവന്‍, അദ്ധേഹത്തിന്റെ ഏറ്റവും ഇളയവനും അദ്ദേഹം ഏറ്റവും സ്നേഹിചിരുന്നവനുമായിരുന്നു, എന്നിരുന്നാലും അബ്ദു-മുത്തലിബ് മകനായ അബ്ദുള്ളയെ കയ്യോടെ കൂട്ടിക്കൊണ്ടു തന്റെ കത്തി ഉറയില്‍ നിന്നെടുത്തുകൊണ്ട് ബലി നല്‍കാനായി ഇസഫിന്റെയും നൈയിളയുടെയും (കബ്ബക്കകത്തു വെച്ച് വ്യഭിച്ചരിച്ചപ്പോള്‍ കല്ലുകളായി കബ്ബക്കകത്തു ഇരിക്കുന്നവര്‍) അടുത്തെത്തി. ആ സമയം ഖുരയ്ഷികള്‍ തങ്ങളുടെ സമാഗനമിടം വെടിഞ്ഞു വന്നു അദ്ദേഹമെന്തു ചെയ്യാനാണ് പോകുന്നതെന്ന് ആരാഞ്ഞു. അബ്ദുള്ളയെ ബലിനല്കാന്‍ പോകുകയാണെന്നു അറിയിച്ചപ്പോള്‍, അവരും അബ്ദുള്ളയുടെ സഹോദരന്മാരും, പറഞ്ഞു ," അവനു വേണ്ടി, അവന്റെ ക്ഷമക്കായി അപേക്ഷിച്ച് കൊണ്ടല്ലാതെ ദൈവത്തെ പ്രതി അവനെ ബലിനല്‍കരുതെ; താങ്കള്‍ ഇത് ചെയ്‌താല്‍, അവര്‍ അവരുടെ മക്കളെ കൊണ്ട് വന്നു കുരുതികൊടുത്തു തുടങ്ങും, അങ്ങനെ എങ്ങനെ മുന്നോട്ടു പോകാനാകും? "
യുനുസ് ബിന്‍ ബുക്യര്‍ ഇബിന്‍ ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നു, "അല്‍-അബ്ബാസ്‌ ആണ് അബ്ദുള്ളയെ അവന്റെ പിതാവിന്റെ കാലിന്റെ അടിയില്‍ നിന്ന് വലിച്ചെടുത്തത് എന്ന്, അദ്ദേഹം അവനെ ബലിനല്കാന്‍ അയിട്ടാണ് അവനെമേല്‍ കാലുവെച്ചിരുന്നത്.  മറ്റൊന്നു കൂടി പറയപ്പെട്ടിരുന്നു, ' ആ സംഭവത്തില്‍ അദ്ദേഹം അവന്റെ മുഖത്തു വളരെ ആഴത്തില്‍ മുറിപ്പെടുതിയിരുന്നതായും, ആ പാട് അവന്‍ മരിക്കുന്നത് വരെയും കാണാമായിരുന്നു'. അതിനു ശേഷം ഖുരായിശുകള്‍ അബ്ദു-മുത്തലിബുനോട് ഹിജാസ്സിലേക്ക് പോയി അവിടെയുള്ള ആത്മാവിനെ സേവിക്കുന്ന ഒരു സ്ത്രീ ജോതിഷിയെ കാണുവാനും കൂടിയലോചിക്കുവാനും ഉപദേശിച്ചു.  അവര്‍ പറഞ്ഞു, "ഇതാണ് നിങ്ങള്ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം. അവര്‍ ബലിനല്കാന്‍ നിര്‍ദേശിച്ചാല്‍ അങ്ങനെ ചെയ്യുക. അല്ലെങ്കില്‍, അവര്‍ ഇതില്‍ നിന്നു പുറത്തു കടക്കാന്‍ മറ്റൊരു മാര്‍ഗ്ഗം നിര്‍ദേശിച്ചാല്‍ അത് സമ്മതിക്കുകയും ചെയ്ക."
അങ്ങനെ അവര്‍ മദീനയിലേക്ക് ചെന്ന് ആ ദിവ്യ ജോതിഷിയുടെ പേര്‍ സജഹ് ആണെന്നവര്‍ കണ്ടെത്തി. യുനുസ് ബിന്‍ ബുക്യര്‍ ഇബിന്‍ ഇഷഖില്‍ നിന്ന് പരാമര്‍ശിക്കുന്നതു, അവര്‍ ഖയ്ബാരില്‍ എന്നാണ്.  പിന്നെയും അവര്‍ സവാരി ചെയ്തു കൊണ്ട് അവരുടെ അടുത്തെത്തി അവരുടെ ഉപദേശം തേടി, 'അബ്ദ-അല്‍-മുത്തലിബ്, തന്റെയും തന്റെ മകന്റെയും മുഴുവന്‍ അനുബന്ധ പ്രശ്നവും അവരെ അറിയിച്ചു,'. അവള്‍ പറഞ്ഞു: "ഇന്ന് നിങ്ങള്‍ പോയ്കൊള്‍ക, ഞാന്‍ സേവിക്കുന്ന ആത്മാവ് വന്നാല്‍, ഞാന്‍ അവനോടു ചോദിക്കാം." അവര്‍ അവളെ വിട്ടുപോയി അബ്ദു-മുത്തലിബ് പോയി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം അവര്‍ അവളുടെ അടുത്ത് മടങ്ങി ചെന്നപ്പോള്‍ അവള്‍ ഒരു കാര്യം ഉണ്ടെന്നു അറിയിച്ചു.  അവള്‍ ചോദിച്ചു "നിങ്ങള്‍ നിര്‍ദേശിക്കുന്ന ദിയഹ് (ചോരപ്പണം) എത്രയാണ്?".  "പത്തു ഒട്ടകങ്ങള്‍", അവര്‍ അവളോട്‌ അറിയിച്ചു. "അങ്ങനെയെങ്കില്‍ നിങ്ങള്‍ മടങ്ങി പോയി താങ്കളുടെ ആളെ നേര്‍ച്ചയായി മുന്‍നിറുത്തുകയും അതുപോലെതന്നെ കൂടെ പത്തു ഒട്ടകങ്ങളെയും. ശേഷം അമ്പുകള്‍ ഇട്ട് അവനെയോ അവയെയോ എന്ന് തീരുമാനിക്കുക. ഇനി ദിവ്യ അമ്പുകള്‍ വീണ്ടും അവനെയാണ്‌ ചൂണ്ടുന്നത് എങ്കില്‍, താങ്കളുടെ ദൈവം സംതൃപ്തനാകും വരെ ഒട്ടകങ്ങുടെ എണ്ണം അത്രവെച്ചു തന്നെ കൂട്ടികൊണ്ടിരിക്കുക, അങ്ങനെ എപ്പോള്‍ അമ്പു ഒട്ടകങ്ങളെ ചൂണ്ടുന്നുവോ അപ്പോള്‍ അവനു ബദലായി അവയെ ബലി നല്‍കുക. ഈ വഴി നിങ്ങളുടെ ദൈവത്തെ പ്രസധിപ്പിക്കുകയും ചെയ്യാം നിങ്ങളുടെ ആളെ രക്ഷിക്കുകയും ചെയ്യാം."
അങ്ങനെ അവര്‍ മെക്കയിലേക്ക് മടങ്ങി പോയി, അവള്‍ പറഞ്ഞതിനോട് അവര്‍ യോജിച്ചതിനാല്‍, അബ്ദ അല്‍-മുത്തലിബ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അവര്‍ അബ്ദുള്ളയെ നേര്‍ച്ചയായി നിറുത്തുകയും കൂടെ പത്തു ഒട്ടകങ്ങളെയും വെച്ച് അമ്പുകള്‍ ഇട്ടു. അതും അബ്ദുള്ളയ്ക്കു എതിരെ വീണു, ആയതിനാല്‍ അവര്‍ പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പിന്നെയും പരീക്ഷിച്ചു. വീണ്ടും അത് അബ്ദുള്ളക്കു എതിരെ വീണു അതിനാല്‍ പിന്നെയും പത്തു ഒട്ടകങ്ങളെ കൂടി കൂട്ടി പരീക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയി, നൂറു ഒട്ടകങ്ങള്‍ ആകും വരെ. ശേഷം അവര്‍ അമ്പുകള്‍ ഇട്ടപ്പോള്‍ അത് ഒട്ടകങ്ങള്‍ക്കു നേരെ വന്നു. ആ സമയം ഖുരഷ്യ്കള്‍, ഹുബാലിന്റെ അടുത്ത് നിന്നു കൊണ്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു നിന്നിരുന്ന അബ്ദു മുത്തലിബുനോട് പറഞ്ഞു, "എല്ലാം കഴിഞ്ഞു! നിന്റെ ദൈവം നിന്നില്‍ പ്രസാധുവല്ലോ, അബ്ദു-മുത്തലിബു." ഇങ്ങനെ അദ്ദേഹം മറുപടി പറഞ്ഞതായി പറയപ്പെടുന്നു, "ഇല്ല, മൂന്നു വട്ടം കൂടി അമ്പുകള്‍ ഇട്ടു കൊണ്ടല്ലാതെ". പിന്നെയും മൂന്നു വട്ടം അമ്പുകള്‍ ഇട്ടു, അപോഴെല്ലാം ഒട്ടകങ്ങള്‍ക്കു നേരെയാണ് വന്നത്, അവെയെല്ലാം അവിടെ വെച്ച് ബലി കഴിക്കപ്പെട്ടു തടസ്സം കൂടാതെ ആര്‍ക്കു വേണമെങ്കിലും എടുതുകൊള്ളുവാന്‍ വേണ്ടു അവിടെ തന്നെ അവശേഷിപ്പിച്ചു, ഇബ്ന്‍ ഹാഷിം നിവേദനപ്രകാരം, "പറയപ്പെട്ടിരുന്നതെന്തെന്നാല്‍, ഏതു വന്യമൃഗത്തിനും പോലും എടുക്കപ്പെടാന്‍ പാകത്തിലായിരുന്നു എന്നാണ്."
മറ്റൊരു വിധത്തില്‍ പറയുന്നത്, 100 ഒട്ടകങ്ങള്‍ ആയിട്ടും അമ്പുകള്‍ അബ്ധുള്ളക്ക് എതിരെ തന്നെയായിരുന്നു എന്നും ആയതിനാല്‍ അവര്‍ 100 ഒട്ടകങ്ങളെ വീണ്ടും ചേര്‍ത്ത് 200 ആക്കി കൊണ്ട് അമ്പുകള്‍ ഇട്ടിട്ടും മാറ്റമൊന്നുമുണ്ടയില്ല. അതുപോലെ 300 ഒട്ടകങ്ങള്‍ ആക്കിക്കൊണ്ട് പരീക്ഷിച്ചു. അപ്പോഴാണ്‌ അമ്പു ഒട്ടകങ്ങക്ക് എതിരെ വന്നതും അബ്ദു-മുത്തലിബു അവയെ അവിടെ വെച്ച് ബലി നല്കിയതും. ആദ്യവിവരണം ആയിരിക്കും സത്യം. ദൈവത്തിനു നന്നായി അറിയാം.  (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍)[1]

🔶 കൂടാതെ മേലെ പറയുന്ന കാര്യങ്ങള്‍ ഇബിന്‍ സാദിലും വിവരിച്ചിട്ടുണ്ട്. അതുംകൂടെ ഒന്ന് നോക്കാം:

► ഇബിന്‍ സാദ് പറയുന്നു: മുഹമ്മദ്‌ ഇബ്ന്‍ ഒമര്‍ ഇബ്ന്‍ വാഖ്‌ദ് അല്‍-അസ്ലാമി ഞങ്ങളെ അറിയിച്ചു:  ഇബിന്‍ അബ്ബാസിന്റെ ആധികരികതയില്‍ നിന്നും ഖാബിസഹ് ഇഇബ്ന്‍ ദുവയ്ബ്ന്റെ ആധികാരികതയില്‍ നിന്നും അല്‍-സുഹ്റിയുടെ ആധികാരികതയില്‍ നിന്നും, മുഹമ്മദ്‌ ഇബ്ന്‍ അബ്ദുള്ള അറിയിച്ചതു അല്‍വാഖിദി പറയുന്നു: .....
അബ്ദു അല്‍-മുത്തലിബ് സംസം കിണര്‍ കുഴിക്കുന്നതിനു വളരെ കുറച്ചു പേര്‍ മാത്രമേ അദ്ധേഹത്തിന്റെ തീരുമാനത്തെ പിന്താങ്ങുന്നതെന്നും, അദ്ധേഹത്തിന്റെ മകനായ അല്‍-ഹാരിത്ത് മാത്രമായിരുന്നു, കിണര്‍ കുഴിക്കാന്‍ സ്സഹയിച്ചുകൊണ്ടിരുന്നതെന്നും മനസ്സിലാക്കിയപ്പോള്‍, അള്ളാഹു തനിക്കു പത്തു പുത്രന്മാരെ പ്രദാനംചെയ്‌താല്‍ അതില്‍ നിന്നും ഒരുവനെ ബലിദാനമായി നല്‍കാം എന്ന് പ്രതിജ്ഞ ചെയ്തു. അതനുസരിച്ച്, പുത്രരുടെ എണ്ണം പത്തു തികഞ്ഞപ്പോള്‍, അതായതു, അല്‍ ഹാരിത്ത്, അല്‍സുബയ്ര്‍, അബുതാലിബ്, അബ്ധുല്ലഹ്, ഹംസാ, അബുലഹാബ്, അല്‍-ഖയ്ധക്, അല്‍-മുഖ്‌അവ്വിം, ദിരാര്‍ അല്‍-അബ്ബാസ്‌ , എന്നിവരെ ഒന്നിച്ചു കൂട്ടി, അവരോടു തന്റെ പ്രതിജ്ഞയെ പറ്റി അറിയിക്കുക്കയും, അത് അല്ലാഹുവിനു വേണ്ടി പൂര്‍ത്തീകരികാന്‍ വിളിക്കുകയും ചെയ്തു. അവരില്‍ ആരും എതിര്‍ത്തില്ല. അവര്‍ പറഞ്ഞു: താങ്കള്‍ ഇഷ്ടപെടും വണ്ണം പ്രതിജ്ഞ പൂര്‍ത്തീകരിക്കൂ. അദ്ദേഹം അവരോരോരുത്തരോടും അവരുടെ പേരുകള്‍ ഓരോ അമ്പുകളില്‍ എഴുതി നല്കാന്‍ അവിശ്യപ്പെടുകയും അവര്‍ അതനുസരിക്കുകയും ചെയ്തു. ശേഷം അബ്ദു-മുത്തലിബു കാബയില്‍ പ്രവശിച്ചു, പുരോഹിതനോട്, നര്‍ക്കിടുവാന്‍ പറഞ്ഞു. അബ്ദുള്ളയുടെ അമ്പു ആണ് എടുത്തത്‌. അബ്ദു അല്‍-മുത്തലിബ് അവനെ സ്നേഹിച്ചിരുന്നെങ്കിലും, അവനെ കയ്യോടെ ഒരു കത്തിയുമായി ബലിയിടത്തിലേക്ക് പോകാനായി തുനിഞ്ഞു. എന്നല്‍ അവിടെ അടുത്ത് നിന്നിരുന്ന അബ്ദുമുത്തലിബിന്റെ പുത്രിമാര്‍ വിതുംബികൊണ്ട് അവരുടെ പിതാവിനോട് അപേക്ഷിച്ചു: അവനു പകരം, ആ പരിശുദ്ധസ്ഥലത്ത് വെച്ച് ഒട്ടകങ്ങളെ ബലി നല്കാം. അവനെയും പകരം ദിയഹ് ആയ പത്തു ഒട്ടകങ്ങളെയും വെച്ച് കൊണ്ട് പുരോഹിതനോട് അമ്പു ഇട്ടു നോക്കുവാന്‍ പറഞ്ഞു. നര്‍ക്കിട്ടതും വീണ്ടും അബ്ദുല്ലക്കെതിരായി ആണ് വന്നത്. ആകയാല്‍ അങ്ങനെ നര്‍ക്കിടല്‍ തുടരുകയും, ഓരോ വട്ടവും പത്തു ഒട്ടകങ്ങളെ വെച്ച് കൂട്ടുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം പത്താം വട്ടം, അമ്പ് ഒട്ടകങ്ങള്‍ക്കു നേര്‍ക്ക് നര്ക്കിട്ട അമ്പു വന്നു. അന്നേരം അബ്ദ-മുത്തലിബും കൂടെയുള്ളവരും അള്ളാഹു വലിയവന്‍ എന്ന് വിളിച്ചു. അബ്ദു-മുത്തലിബിന്റെ പുത്രിമാര്‍, അവരുടെ സഹോദരനെ തിരിച്ചു കൊണ്ടുപോകുകയും, പകരം സഫയുടെയും മറവയുടെയും ഇടയില്‍ വെച്ച് അത്രയും ഒട്ടകങ്ങളെ ബലി നല്‍കി.  [Volume 1, Parts 1.19.1 - IBN SA'D'S KITAB AL-TABAQAT AL-KABIR][2]

ഇവിടെയെല്ലാം അബ്ദു അല്‍-മുത്തലിബു ഒരു പ്രതിജ്ഞ ചെയ്യുന്നത് കാണാം, 'തനിക്കു പത്തു ആണ്‍ സന്താനങ്ങള്‍ ഉണ്ടാകുകയും അവര്‍, തന്നെ സംരക്ഷിക്കാം പ്രാപ്തരാണ് എന്ന് വരികയും ചെയ്‌താല്‍, അവരില്‍ ഒരാളെ അല്ലാഹുവിനു അതായതു ഗോത്രദൈവമായ ഹുബാലിനു ബലി നല്കാം' എന്ന്. (അള്ളാഹു = അല്‍-ഇലഹ്= The god = God, അറബിയില്‍ ദൈവം എന്ന പദത്തിന് സര്‍വ്വനാമം ആയ അള്ളാഹു എന്ന പദം മുഹമ്മദിന്റെ പിതാവും, മുത്തച്ചനും ചാര്‍ത്തി കൊടുത്തിരുന്നതു ഹുബലിനു ആണെന്ന് ഇതില്‍ പരം തെളിവ് വേണമോ? അതെ പോലെ തന്നെ, 40 വയസ്സ് വരെ മുഹമ്മദ്‌ ഹുബലിനെ തന്നെയയിരിക്കും അള്ളാഹു എന്ന് വിളിച്ചു പോന്നത്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പിന് ആ നാമം പ്രശ്നം ആകും എന്ന് തോന്നിയത് കൊണ്ടാകാം അള്ളാഹു ഹുബാല്‍ ആണെന്ന് പിന്നീട് സമര്‍ഥിക്കാഞ്ഞത് എന്ന് മനസ്സിലക്കെണ്ടിയിരിക്കുന്നു) . ആ പ്രതിജ്ഞ നിറവേറ്റാന്‍, എന്നാല്‍ നര്ക്കിട്ട അമ്പു വന്നത് അബ്ദുള്ളയ്ക്കാണു. അബ്ദുള്ളയാണ്  മുഹമ്മദ്‌ നബിയുടെ പിതാവിന്റെ സ്ഥാനത്തുള്ളത്.  എന്നാല്‍ ഇവിടെ രണ്ടിടത്തും ഹംസാ എന്ന പേര് നമ്മള്‍ കാണുന്നു. പക്ഷെ ഇബിന്‍ ഹിഷാം പറയുന്ന ഭാഗം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകും.

► അമ്പുകള്‍ കൈകാര്യം ചെയ്യുന്ന മനുഷ്യനോടു അബ്ദു-മുത്തലിബു പറഞ്ഞു, 'എന്റെ പുത്രന്മാരുടെ പേരില്‍ അമ്പുകള്‍ കൊണ്ട് നര്‍ക്കിടുക.' കൂടെ താന്‍ എടുത്ത പ്രതിജ്ഞയെ കുറിച്ചും അറിയിച്ചു. ഓരോരുത്തരും അവരവരുടെ പേരുകള്‍ എഴുതിയ അമ്പുകള്‍ അദ്ദേഹത്തിന് നല്‍കി.  അപ്പോള്‍ അബ്ദുള്ള തന്റെ പിതാവിന്റെ ഏറ്റവും ഇളയപുത്രനായിരുന്നു, അവനും അല്‍-സുബയറും അബു താലിബും ഫാത്തിമ ബിന്‍ അമര്‍ ബിന്‍ ഐദ്‌ ബിന്‍ അബ്ദ ബിന്‍ ഇമ്രാന്‍ ബിന്‍ മുഖുസും ബിന്‍ യഖ്‌അസ ബിന്‍ മുറ ബിന്‍ കാബ് ബിന്‍ ലുയ്യ് ബിന്‍ ഗാലിബ് ബിന്‍ ഫിഹ്ര്‍ (113). അബ്ദു-മുത്തലിബിന്റെ പ്രിയപ്പെട്ട മകന്‍ അബ്ദുള്ളയാണ് എന്നാണ് പറയപ്പെട്ടിരുന്നത്‌ ... (ഇബ്ന്‍ ഹിഷാം പേജ് 56 ) [3] 

സീരാകളായ ഇബ്ന്‍ ഹിഷമും ഇബ്ന്‍ കതീരും പ്രകാരം , അബ്ദുള്ളയെ ബലി കൊടുക്കാന്‍ വേണ്ടി തുനിയുന്ന സമയത്ത് അബ്ദു-മുത്തലിബിന്റെ ഏറ്റവും ഇളയ മകന്‍ എന്ന് ഇവിടെയെല്ലാം കാണാന്‍ സാധിക്കുന്നു. മുഹമ്മദിന്റെ മുത്തച്ഛന്‍ ആയ അബ്ദു മുത്തലിബ് ഒരു മകനെ ബലി നല്കാന്‍  നറുക്ക് ഇട്ടപോള്‍ ഏറ്റവും ഇളയവനായ അബ്ദുള്ള, അതായതു പിന്നീട് മുഹമ്മദിന്റെ പിത്രുസ്ഥാനിയാകുന്നയാള്‍ക്കാണ് വീണത്‌. അപ്പോള്‍ മേലെ പറഞ്ഞ പ്രകാരം മുഹമ്മദും ആയി വെറും നാലു വര്‍ഷം മൂപ്പ്  ഉള്ള ഹംസ അബ്ധുല്ലയെക്കാള്‍ മുതിര്‍ന്നവന്‍ അകില്ല, എന്ന് മാത്രമല്ല   ഹംസക്ക് ആ സമയം രണ്ടോ മൂന്നോ വയസ്സ് കാണും എന്ന് വാദവും തെറ്റാണു എന്ന് മനസ്സിലാക്കാം. ഹംസാ ഈ സമയത്ത് ജനിച്ചിട്ടു ഇല്ല എന്ന് തറപ്പിച്ചു പറയാന്‍ കാരണം അബ്ദുള്ളയാണ് ആ സമയത്ത് ഏറ്റവും ഇളയ മകന്‍ എന്ന പ്രധാന രേഖകള്‍ തന്നെ.  കൂടാതെ പ്രതിജ്ഞ ഒന്ന് കൂടി ശ്രദ്ധിക്കാം, "അവര്‍ വളര്‍ന്നു കൊണ്ട് തന്നെ സംരക്ഷിക്കുകയും ചെയ്യുന്ന കാലമായാല്‍", എന്ന് കാണാം. അതായതു, ശിശു മരണം സഹജമായ കാലഘട്ടം, പൈതലുകള്‍ വളര്‍ന്നു വലുതായി തനിക്കു താങ്ങായാല്‍, മാത്രമാണ് ഇവിടെ പ്രതിജ്ഞയുടെ പ്രസക്തി വരുന്നുള്ളൂ, എങ്കില്‍, ഹംസക്ക് ആ സമയം 2 വയസ്സ് എന്ന് പറയുന്ന വാദം ശുദ്ധ അസംബന്ധം എന്ന് വേണം പറയാന്‍. മറ്റു തെളിവുകളും ശ്രദ്ധിക്കുക, അവരെയെല്ലാം വിളിച്ചു കൂട്ടി അവരുടെ സമ്മതം ആരാഞ്ഞു എന്ന് കാണുന്നുണ്ട്. രണ്ടു മൂന്ന് വയസ്സുള്ള കുട്ടിയെ എടുത്തു കൊണ്ട് പോയതായും സമ്മതം ആരഞ്ഞതയും എവിടെയും കാണുന്നില്ല. മറ്റൊന്ന്, അവരെല്ലാം തന്നെ പിതാവിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയും തങ്ങളുടെ സമ്മതം നല്‍കുകയും ചെയ്തു. ഹംസാ ജനിച്ചിരുന്നു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടിക്ക് ഇത് സാധ്യമല്ല.  മറ്റൊരു പ്രധാന തെളിവ്, അവര്‍ അവരുടെ പേരുകള്‍ അമ്ബുകളില്‍ എഴുതി എന്നും പ്രമാണം കാണുന്നു. രണ്ടോ മൂന്നോവയസ്സുള്ള കുഞ്ഞു തന്റെ പേര്‍ അമ്പില്‍ എഴുതി എന്ന് പറയുക അസാധ്യം. കൂടെ, പ്രധാന ഗോത്രക്കാരായ ഖുരെഷികള്‍ എഴുത്തും വായനയും അറിയാമായിരുന്നിരിക്കണം എന്ന വസ്തുതയിലെക്കും വിരല്‍ ചൂണ്ടുന്നിവിടെ.  അപ്പോള്‍ പറഞ്ഞു വന്നത് , അബ്ദു-മുത്തലിബു മക്കയില്‍ മഹാസദ്യ കൊടുക്കുന്ന സമയത്ത് ഹംസാ ജനിചിരുന്നില്ല എന്ന് മനോഹരമായി തെളിയുന്നതാണ് നമ്മള്‍ കണ്ടത്. അബ്ദു-മുത്തലിബിന് ഹംസാ ജനിക്കുന്നതിനും മുന്നേ വളര്‍ന്ന പത്തു പുത്രന്മാര്‍ ഉണയിരുന്നിരിക്കണം, അവരുടെ പേരുകള്‍ എടുത്തപ്പോള്‍ ഇബ്ന്‍ ഇഷ്ഖ്‌ക്കിന് തെറ്റിയത്, ഹിഷാം ആവര്‍ത്തിച്ചത് മാത്രമാണ് എന്ന് കരുതാം. ഹംസയെ കൂടാതെ, ഇവരായിരിക്കണം ആ പത്തു പേര്‍ അല്‍-ഹാരിത്ത് , അല്‍-സുബയ്ര്‍, അബു-താലിബ്, അബു-ലഹബ്, അല്‍മുഖ്‌അവ്വിം, മുസാബ് (അല്‍-ഗയ്ദക് എന്ന് ഇബിന്‍ സാദ്), അല്‍-അബ്ബാസ്‌, ദിരാര്‍, ഖുത്തും, അവസാനം അബ്ദുള്ള. അതിനും ശേഷം ആണ് വിഭാര്യന്‍ ആയിരുന്ന അബ്ദു-മുത്തലിബിന് വീണ്ടും വിവാഹംകഴിക്കുന്നത്‌.

🔶 പിന്നെ ഹംസാ എപ്പോള്‍ ആണ് ജനിച്ചത്‌?
അബ്ദുമുത്തലിബ് യമനില്‍ വരമ്പോള്‍ ഒരു ഹിമ്യരിറ്റ് മുഖ്യന്റെ വീട്ടില്‍ ആണ് താമസ്സിക്കാറുള്ളത്. അദ്ദേഹം, അബ്ദു-മുത്തലിബിനോട്‌ താങ്കളുടെ കുടുംബത്തില്‍ പ്രവാചകത്വം വരാന്‍ ഉള്ള സാധ്യത ഉണ്ടെന്നും അത് ബാനു സുഹ്റ യില്‍ നിന്നും ആണെന്നും പറഞ്ഞു. അതിനാല്‍, അബ്ദുള്ള മക്കയിലേക്ക് തിരികെ പോയപ്പോള്‍ സുഹ്റ ഗോത്രത്തില്‍ നിന്നുള്ള  വുഹയ്ബിന്റെ വീട്ടില്‍ എത്തിയ അബ്ദു-മുത്തലിബ് വുഹയ്ബിന്റെ മകളായ ഹലയെ കണ്ടിഷ്ടപ്പെട്ട അബ്ദു-മുത്തലിബ് അവളെ തനിക്കു വേണ്ടിയും, മകന് വേണ്ടി വുഹയ്ബിന്റെ മകളായ  ആമിനെയെയും (ആമിന വുഹയ്ബിന്റെ സംരക്ഷണയില്‍ എന്നും മകള്‍ അല്ല എന്നും ചില ഇസ്ലാമിക ചരിത്രം പറയുന്നുണ്ട്), വിവാഹം ആലോചിച്ചു(ഇബ്ന്‍ സാദ് , ഇബ്ന്‍ കതിര്‍ സീറാത്തുകളില്‍ നിന്ന്). ആ കല്യാണങ്ങള്‍ തുടരെ തന്നെയും അതും ഒരേ സഭയില്‍ തന്നെയും നടന്നു എന്നാണ് ഇസ്ലാമിക ചരിത്രങ്ങളും പണ്ഡിതരും സൂചിപ്പിക്കുന്നത്.

► അങ്ങനെ അബ്ദ-അല്‍-മുത്തലിബ് ഇബ്ന്‍ ഹാഷിമും അബ്ദുഅല്ലഹ് ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബും ഒരേ സഭയില്‍ വെച്ച് കല്യാണം കഴിച്ചു. ഹാലഹ് ബിന്‍റ്റ് വുഹയ്ബയില്‍ അബ്ദു-മുത്തലിബിന് ഹംസാ അബ്ദ-അല്‍-മുത്തലിബു ജനിച്ചു, അദേഹം മുഹമ്മദിന്റെ പിത്രുസഹോധാരനും, കൂടെ മുലകുടി സഹോദരനും ആയിരുന്നു. (Volume 1, Parts 1.20.1 - IBN SA'D'S KITAB AL-TABAQAT AL-KABIR)[4] കൂടെ (Volume 1, Parts 1.18.5 - IBN SA'D'S KITAB AL-TABAQAT AL-KABIR) നോക്കുക.

അബ്ദ-അല്‍-മുത്തലിബും കൂടെ അദ്ധേഹത്തിന്റെ മകന്‍  അബ്ദുള്ളയും ഒരൊറ്റ സദസില്‍ ആണ് വിവാഹം കഴിച്ചത് (Al-Sirat al-Halabiya, by Al-Halabi, v.1, p. 51 ms p.102 ) [10]

► അപ്പോള്‍  അബ്ദ-അല്‍-മുത്തലിബു തിരികെ വീട്ടിലേക്കു മടങ്ങി പോയി, വഹാബിന്റെ മകളായ ഹലയെ കല്യാണം കഴിച്ചു, അവര്‍ ഹംസക്കും സഫിയ്യക്കും ജന്മം നല്‍കി.  അബ്ദു-മുത്തലിബിന്റെ മകന്‍ അബ്ദുള്ളയും വഹാബിന്റെ മകള്‍ ആമിനയെ വിവാഹം കഴിച്ചു, അവര്‍ അല്ലാഹുവിന്റെ ദൂതന് ജന്മം നല്‍കി.  (p.129 Vol 1 Al –Sirah Al-Nabawiyya)[9] (തബരിയിലും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.)

ഇവിടെ നിന്ന് നമ്മള്‍ മനസ്സിലാക്കുന്ന ചില കാര്യങ്ങള്‍; ഒരുമിച്ചായിരുന്നു അബ്ദു-മുത്തലിബിന്റെയും മകനായ അബ്ദുള്ളയുടെയും വിവാഹം എന്നും അടുപ്പിച്ചു അടുപ്പിച്ചാണ് അവ നടന്നത് എന്നുമാണ്.  മാത്രമല്ല അബ്ദുള്ള വീട് കൂടി ആമിനയുടെ കൂടെ മൂന്ന് ദിവസം താമസിക്കുകയും അവിടെനിന്നു പോകുന്നതായും കാണുന്നു.

► ഇബ്ന്‍ സാദ് പറയുന്നു: ..... ആമിന ബിന്‍റ്റ് വഹബിനെ കല്യാണം കഴിച്ച ശേഷം, അബ്ദുള്ള ഇബിന്‍ അല്‍-മുത്തലിബ് അവളോട്‌ കൂടെ മൂന്ന് ദിവസം താമസിച്ചു, മൂന്നു ദിവസം മാത്രമെ മാമൂല്‍ പ്രകാരം അവന്റെ ഭാര്യയുടെ പിതാവിന്റെ ഭവനത്തില്‍ താമസിക്കാറുള്ളു (Volume 1, Parts 1.20.2  - IBN SA'D'S KITAB AL-TABAQAT AL-KABIR) [7]

കല്യാണം കഴിഞ്ഞ വഴി ആമിനയും ആയി അബ്ദുള്ള ബന്ധപ്പെടുകയും അബ്ദുള്ളയുടെ നെറ്റിയിലെ പ്രകാശം മാറി പോയെന്നും ഇസ്ലാമിക ചരിത്ര വിവരണം:
► അവെരെല്ലാം പറഞ്ഞു: അവള്‍, വരഖ ഇബിന്‍ നവ്ഫലിന്റെ സഹോദരിയായ ഖുറ്റ്യല ബിന്‍റ്റ് നവ്ഫല്‍ ആണെന്ന് പറയപ്പെടുന്നു; ദിവ്യത്വത്തില്‍ അവള്‍ക്കു നല്ല അറിവുണ്ടായിരുന്നു.  അബ്ദുള്ള അബ്ദ-മുത്തലിബു അവളുടെ മുന്നിലൂടെ കടന്നു പോയപ്പോള്‍, അവള്‍ അവനെ ലൈന്കീകമായി ബന്ധപ്പെടുന്നതിന് വേണ്ടി ക്ഷണിച്ചു, ഒരു വശത്തു കൂടി അവന്റെ വസ്ത്രത്തില്‍ പിടിച്ചു, പക്ഷെ അവന്‍ നിരാകരിച്ചു കൊണ്ട് പറഞ്ഞു: തിരികെ വരുന്നവരെ കാത്തിരിക്കുക. പിന്നെ അദ്ദേഹം അതിവേഗം പോയി അമിന ബിന്‍റ്റ് വഹാബും ആയി ബന്ധപ്പെട്ടു, അവള്‍ പ്രവാചകനെ ഗര്‍ഭം ധരിച്ചു. എന്നിട്ട് ഉടനെ അബ്ദുള്ള ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബു തിരികെ കാത്തിരിക്കുന്ന ആ സ്ത്രീയുടെ അടുത്ത് ചെന്നു കൊണ്ട് ആരാഞ്ഞു: 'നേരത്തെ എന്നോട് നീ നിര്‍ദേശിച്ചതിനെ പറ്റി ഇപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു?' അവള്‍ പറഞ്ഞു: ഇല്ല, മുന്നേ നിങ്ങള്‍ ഇവിടെ നിന്ന് അവിടേക്ക് പോകുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു പ്രകാശം ഉണ്ടായിരുന്നു. നിങ്ങള്‍ മടങ്ങി വന്നപ്പോള്‍ അത് മാഞ്ഞു പോയിരിക്കുന്നു.
ചിലര്‍ അറിയിക്കുന്നത്: അവള്‍ പറഞ്ഞു: താങ്കള്‍ അവിടേക്ക് പോകുമ്പോള്‍ ഒരു പ്രകാശം ഒരു കുതിരയുടെത് പോലെ നിങ്ങളുടെ കണ്ണുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നാല്‍ നിങ്ങള്‍ പോയി തിരികെ വന്നപ്പോള്‍ അവ കാണാതെയായിരിക്കുന്നു. (Volume 1, Parts 1.21.1 - IBN SA'D'S KITAB AL-TABAQAT AL-KABIR) [8]

► അബ്ദുള്ള കല്യാണ ശേഷം ഉടന്‍ വീടുകൂടിയതായി പറയപ്പെടുകയും, അവന്റെ ഭാര്യ അല്ലാഹുവിന്റെ അപ്പോസ്തോലനെ ഗര്‍ഭം ധരിക്കുകയും ചെയ്തു. ശേഷം അവന്‍ അവളുടെ അടുത്ത് നിന്നു മുന്‍പേ സ്വയം അവനു സമര്‍പ്പിക്കാമെന്നു അറിയിച്ച സ്ത്രീയുടെ അടുത്ത് ചെന്നു.  അവള്‍ തലേന്ന് പറഞ്ഞിരുന്ന പോലെ എന്തുകൊണ്ട് ഇപ്പോള്‍ അവളെ സമര്പ്പിക്കുന്നില്ല എന്ന് അവന്‍ അവളോട്‌ ചോദിച്ചു.  തലേന്ന് തന്നെ വിട്ടു പോകുമ്പോള്‍ അവന്റെ കൂടെ ഒരു പ്രകാശം ഉണ്ടെയിരുന്നു, അതിപ്പോള്‍ ഇല്ല എന്നും, ആതിനാല്‍ അവനെ ഇനി ആവിശ്യമില്ല എന്നും അവള്‍ അറയിച്ചു.(ഇബ്ന്‍ ഹിഷാം പേജ് 58 ) [5]

ഇതിനര്‍ത്ഥം, അബ്ദു-മുത്തലിബ് വിവാഹം കഴിച്ചു വീടുകൂടുകയും, എന്നാല്‍ അബ്ദുള്ളയും ആമിനയും വിവാഹം കഴിക്കുന്ന സമയം അവര്‍ വീടുകൂടാന്‍ പ്രായം ആയിരുന്നില്ലാത്തതിനാല്‍, അവര്‍ കല്യാണം കഴിഞ്ഞിട്ട് ചില വര്‍ഷങ്ങള്‍ കാത്തിരുന്നാണ് വീട് കൂടിയത് എന്ന വാദത്തെ അപ്പാടെ തള്ളിക്കളയുന്നു എന്ന് ശ്രദ്ധികുക. ആമിന പ്രായപൂര്‍ത്തിയായ അബ്ദുള്ള ആമിനയെ വിവാഹം ചെയ്തു ബന്ധപ്പെട്ടു കഴിഞ്ഞ ഉടന്‍, വിവാഹത്തിന് പോകുന്നത്നു മുന്നേ  തന്നെ തന്നെ സമര്‍പ്പിച്ചു വിളിച്ച സ്ത്രീയുടെ അടുത്ത് പോയ അബ്ദുള്ളയെ അവര്‍ പായിച്ചു വിടുന്ന രംഗം നമ്മള്‍ മുകളില്‍ കാണുന്നുണ്ട്. അള്ളാഹു ജഹലിയ കാലത്ത് സ്വഭാവശുദ്ധി കാത്തു സൂക്ഷിച്ചു എന്നാണ് ഇതിന്റെ വ്യാഖ്യനമത്രേ!

🔶 അധികം താമസിയാതെ തന്നെ അബ്ദുള്ള യാത്രപുറപ്പെട്ടു മടങ്ങി വരാതെ സിറിയയില്‍ തന്നെവെച്ചു മരണമടഞ്ഞു എന്ന് ആണ് പറയുന്നതും. 
► ആമിനയുടെ തോഴിയായിരുന്ന അടിമ സ്ത്രീ ബരകഹ, "അവരുടെ വിവാഹം കഴിഞ്ഞു രണ്ടു ആഴ്ചകള്‍ക്ക് ക്ക് ശേഷം , ബരകഹ യുടെ മൊഴിപ്രകാരം, അബ്ദുള്ളയുടെ പിതാവ്, വീട്ടില്‍ വരികയും, സിറിയയിലേക്ക് പോകുന്ന, ചരക്കു വാഹനക്കൂട്ടത്തോടുകൂടെ സിറിയയിലേക്ക് പുറപ്പെടുന്നവയോട് കൂടെ പോകുവാന്‍ അവിശ്യപ്പെടുകയും ചെയ്തു. ആമിന വിഷമത്താല്‍ കരഞ്ഞു കൊണ്ട് പറഞ്ഞു:" എത്ര വിചിത്രം എത്ര വിചിത്രം! ഞാന്‍ ഒരു പുതുപെണ്ണു തന്നെയായിരിക്കെയും, എന്റെ കയ്യിലെ മൈലാഞ്ചി പാടുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍, എങ്ങനെ അവളുടെ ഭര്‍ത്താവിനു വ്യാപാരത്തിനായി സിറിയയിലേക് പോകുവാന്‍ സാധിക്കും? "; " []  (http://www.sunnah.org/history/Sahaba/barakah.html)

► അദേഹം (പിതാവ്)  മരണപ്പെടുന്ന സമയം പ്രവാചകന്‍ അദ്ധേഹത്തിന്റെ മാതാവിന്റെ ഗര്‍ഭത്തില്‍ തന്നെയിരിരുന്നു. (Volume 1, Parts 1.23.1  - IBN SA'D'S KITAB AL-TABAQAT AL-KABIR)
► ഇബിന്‍ ഹാഷിം വ്യാഖ്യാനം അനുസരിച്ച് അബ്ദുള്ള വിവാഹത്തിനു മൂന്നു മാസം ശേഷം മരണപ്പെട്ടു. ( Ibn Hisham says that it is interpolation in the narration Vol. I, p. 98) [11]

അതായതു, മൂന്നു ദിവസം ഒന്നിച്ചു താമസിച്ചു മാമൂല്‍ പ്രകാരം അബ്ദുള്ള ആമിനയുടെ അടുത്തുന്നിന്നും പോയി എന്നും, മൈലാഞ്ചി പാട് കയ്യില്‍ ആയിരിക്കെ തന്നെ അബ്ദുള്ള പോകുകയും അവിടെ നിന്നു മടങ്ങി എത്തിയില്ല എന്നും മനസ്സിലാകുന്നു. അതായതു മുഹമ്മദിന്റെ ജനനത്തിനു വളരെ മുന്നേ തന്നെയാണ് അബ്ദുള്ള മരണപ്പെട്ടത് എന്ന് ഇസ്ലാമിക ചരിത്രം സാക്ഷിക്കുന്നു.  എന്നാല്‍ മുഹമ്മദിനെ ഗര്ബ്ബം ധരിച്ചു എന്ന് പറയുന്നതിനപ്പുറം, ആമിനയ്ക്ക് എത്ര മാസമായിരുന്നു അബ്ടുള്ളയുടെ മരണം സംഭവിക്കുന്ന സമയം എന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും വന്നുകിട്ടിയിട്ടില്ല. അതായതു, അബ്ദുള്ള വിരലില്‍ എണ്ണാവുന്ന സമയമേ ആമിനയ്ടെ കൂടെ ജീവിചിട്ടുള്ളു. അബ്ദു-മുത്തലിബ് ഹാലയുമായുള്ള ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നിലനിന്നിരുന്നു. എങ്കില്‍ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദു മുത്തലിബ്, ഒരു കാരണവശാലും മുഹമ്മദിനേക്കാള്‍ മുതിര്‍ന്നവന്‍ ആകില്ല, അബ്ദുള്ള ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകാന്‍ കൂടുതലും സാധ്യത. കാരണം, അബ്ദുള്ള വിവാഹം കഴിഞ്ഞു വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം ഉടന്‍ മരണപ്പെട്ടു എന്നും സാരം. പക്ഷെ ഹംസാ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സെന്കിലും മുതിര്‍ന്നത് എന്നത് വിരല്‍ ചൂണ്ടുന്നത്, അബ്ദുള്ള മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നത്രേ വരിക.

► ഇബിന്‍ സാദ് പറയുന്നു: അമര്‍ ഇബ്ന്‍ അസിം അല്‍-കിലാബി ഞങ്ങളെ അറിയിച്ചു; ഇഷാന്‍ ഇബ്ന്‍ അബ്ദുഅള്ളാഹ്ന്റെ ആധികാരികതയില്‍ ഹമ്മാം ഇബ്ന്‍ യാഹ്യ അറിയിക്കുന്നു;  പ്രവാചകന്റെ അമ്മ പറഞ്ഞു: ഞാന്‍ കുട്ടികളുമായി ഗര്‍ഭിണി ആയിട്ടുണ്ട്‌, പക്ഷെ ഒരു കുഞ്ഞാടും അവനെക്കാള്‍ ഭാരമുള്ളതയിരുന്നില്ല. (Volume 1, Parts 1.21.3 - IBN SA'D'S KITAB AL-TABAQAT AL-KABIR)
ഇബ്ന്‍ സാദ് പറയുന്നു: മുഹമ്മദ്‌ ഇബിന്‍ ഉമാര്‍ അല്‍-അസ്ലാമി പറഞ്ഞു: ഈ പതിപ്പ് ഞങ്ങള്‍ക്ക് അറിവുള്ളതല്ല അല്ലെങ്കില്‍ പ്രവാചകനെ കൂടാതെ ആമിന ബിന്റ്റ് വാഹബിനും അബ്ദുള്ള ഇബിന്‍ അബ്ദ അല്‍-മുത്തലിബിനും മറ്റൊരു കുട്ടിയുള്ളതായി അറിവില്‍ ഇല്ല. (Volume 1, Parts 1.21.4 - IBN SA'D'S KITAB AL-TABAQAT AL-KABIR) [12]

ആമിന മുന്നേ ഗര്‍ഭിണിയായിരുന്നോ? ഇതില്‍ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങള്‍, ആമിന കൌമാരപ്രയക്കരിയോന്നുമല്ല എന്നും, ലോകപരിചയവും അതുപോലെതന്നെ ഗര്‍ഭസംബന്ധമായ മറ്റു അറിവുകളും ഉണ്ടായിരുന്നു എന്നുമാണ്. എങ്കില്‍ ഇതു മുഹമ്മദിന്റെ വീട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുകയില്ലേ എന്ന് ചോദ്യം വരാം. അതാണ് ജഹലിയ കാലത്തിന്റെ പ്രത്യേകത. അവിടെ സ്ത്രീകള്‍ക്ക് ഏക പുരുഷന്‍ എന്ന നിര്‍ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സ്ത്രീകള്‍ ആയിരുന്നു കുടുംബം നോക്കിയിരുന്നതും. ആമിനയുടെ വീട്ടില്‍ നിന്നുമാണ് അബ്ദുള്ള പുറപ്പെട്ടത്‌ എന്നും നമ്മള്‍ ശ്രദ്ധിക്കണം. പുരുഷന്റെ വീട്ടിലേക്കു അവളെ കൂട്ടികൊണ്ട് വരണം എന്ന ചടങ്ങുകള്‍ ഒന്നും ഇല്ലാതിരിക്കെ, ആമിന, മുഹമ്മദിനെ പ്രസക്കുന്ന വരെ, അവരുടെ വീട്ടില്‍ തന്നെയായിരിക്കണം ജീവിച്ചിരുന്നത്, എന്ന് അനുമാനിക്കാം ഇവിടെ.  (പര്‍ദയുടെ ഉള്ളില്‍ പൊതിയാന്‍ പറയുന്ന ആള്‍ ജനിചിട്ടില്ലല്ലോ)

🔶 എന്നിരുന്നാലും ജനനത്തില്‍ പ്രധാനിയായി സമൂഹത്തില്‍ നിലയും വിലയും ഉള്ളവരെ പക്ഷെ ഗോത്രക്കാര്‍ പ്രത്യേകിച്ചും ആദരിച്ചിരുന്നു. എന്നാല്‍ മുഹമ്മദിനെ അവരുടെ ഗോത്രക്കരനായി അവര്‍ കൂട്ടിയിരുന്നില്ല ബാനു ഖുറൈഷ് ഗോത്രക്കാര്‍, എന്ന് ചേര്‍ത്ത് പറയുന്ന ഹദീസുകള്‍ വരെ ഇന്നും ലഭ്യമാണ്.  ഹദീസുകള്‍ വരെ എന്ന് പറയുന്നത്, എന്തുകൊണ്ടെന്നാല്‍ ഈ കാലഘട്ടത്തിലും, ഇവയൊക്കെ മായ്ച്ചു കളഞ്ഞു കളഞ്ഞു വെള്ളപൂശിയിട്ടും ഇനിയും തെളിവുകള്‍ ഹദീസില്‍ തന്നെ ബാക്കിയുണ്ട് എന്ന് കാര്യം ഒര്തുപോയതാണ്,അതും ആമിനയെ പറ്റി പോലും ഹദീസുകള്‍ വളരെ വിരളമായ സാഹചര്യത്തില്‍.

► (മുഹമ്മദിന്റെ പിതൃ സഹോദരന്‍) അല്‍-അബ്ബാസ്‌ ബിന്‍ അബ്ദു-മുത്തലിബു നിവേദനം: " ഞാന്‍ പറഞ്ഞു: ഓ, അല്ലാഹുവിന്റെ ദൂതനെ, തീര്‍ച്ചയായും, ഖുറൈഷ് ഗോത്രക്കാര്‍ ചേര്‍ന്ന് ഇരുന്നു കൊണ്ട് അവരുടെ ഗോത്രത്തില്‍ പ്രമുഖരയവരെ പറ്റി പറയുകയായിരുന്നു, എന്നാല്‍ താങ്കളെ അവര്‍ സദ്രിശ്യവല്ക്കരിച്ചത്, പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ആണ് " . അന്നേരം പ്രവാചകന്‍ (ﷺ) പറഞ്ഞു: "തീര്‍ച്ചയായും സൃഷ്ടിയായ എന്നെ, അള്ളാഹു സൃഷ്ടിച്ചത് അവരുടെ വിഭാഗത്തില്‍ ഏറ്റവും മികച്ചതില്‍ നിന്നുമാണ്, ആ രണ്ടു വിഭാഗത്തില്‍ നിന്നും മികച്ചത്, പിന്നെ അവന്‍ ഗോത്രത്തില്‍ നിന്നും ഏറ്റവും നല്ല ഗോത്രത്തെ തിരഞ്ഞെടുത്തു, അതില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും ഏറ്റവും മികച്ച കുടുബത്തെ തിരഞ്ഞെടുത്തു കൊണ്ടാണ്. ആയതിനാല്‍, ഞാന്‍ അവരുടെ ഇടയില്‍ ഏറ്റവും മികച്ചവനാണ്, അവരുടെ കുടുംബത്തില്‍ തന്നെ ഏറ്റവും മികച്ചവന്‍." (ജാമി അത്-തിര്‍മിദി  Vol. 1, പുസ്തകം  46, ഹദീസ് 3607)

"ആത്മപ്രശംസ അല്പ്പന്റെ ആയുധം" എന്ന് പണ്ട് എവിടെയോ വായിച്ചതു ഓര്മ വരുന്നു. മറ്റൊരു ഹദീസ് പ്രകാരം, ഖുറൈഷി ഗോത്രക്കാര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍ വളരെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു എന്നും, മറിച്ചു മുഹമ്മദരെ കാണുമ്പോള്‍ അവരില്‍ നിന്നല്ലാതാത്തത് പോലെ വൈഷമ്യം പ്രകടമാക്കുന്നു എന്നും കാണാം.

► അബ്ദു-മുത്തലിബ് ബിന്‍ റബി-ആഹ് ബിന്‍ അല്‍-ഹാരിത്ത് ബിന്‍ അബ്ദു-മുത്തലിബ് നിവേദനം: "അല്‍-അബ്ബാസ്‌ ബിന്‍ അബ്ദ്-മുത്തലിബ് അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുന്നില്‍ പ്രവേശിച്ചപ്പോള്‍, ഞാന്‍ അമര്‍ഷത്തോടെയാണെന്ന് കണ്ട അദ്ദേഹം ആരാഞ്ഞു : "എന്താണ് നിന്റെ അമര്‍ഷത്തിനു കാരണം?". അവന്‍ പറഞ്ഞു: ' ഓ, അല്ലാഹുവിന്റെ ദൂതരെ, എന്താണ് നമ്മളും ഖുറൈഷികളും തമ്മില്‍  ഉള്ള അന്തരം, അവര്‍ തമ്മില്‍ തമ്മില്‍ കാണുമ്പോള്‍, സുസ്മിതവദനത്തോട് കൂടി എതിരേല്‍ക്കുന്നു. എന്നാല്‍ നമ്മളെ കാണുമ്പോള്‍ അവര്‍ വൈഷമ്യം പ്രകടമാക്കുന്നു. " അവന്‍ പറയുന്നു:   അല്ലാഹുവിന്റെ ദൂതന്റെ (ﷺ) മുഖം ദേഷ്യം കൊണ്ട് ചുവന്നു, ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി!  അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന്‍ സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല....."  (ജാമി അത്-തിര്‍മിദി Vol. 1, പുസ്തകം  46, ഹദീസ് 3758)

► യാഖുബ് ബിന്‍ സുഫിയാന്‍ പറയുന്നു .... അല്‍-അബ്ബാസ് ബിന്‍ അബ്ദു-മുത്തലിബില്‍ നിന്ന് പറയുന്നു: "ഞാന്‍ ഒരിക്കല്‍ പറഞ്ഞു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ അന്യോന്യം കണ്ടുമുട്ടുമ്പോള്‍, അവര്‍ സന്തോഷത്തോടെ ഇടപെടുന്നു, എന്നാല്‍ അവര്‍ നമ്മളെ കണ്ടുമുട്ടുമ്പോള്‍, അവര്‍ നമ്മളെ അറിയാത്തത് പോലെ പെരുമാറുന്നു." അല്ലാഹുവിന്റെ ദൂതന്‍ (ﷺ) വളരെയധികം ദേഷ്യപ്പെട്ടു ഇത് കേട്ടപ്പോള്‍ ശേഷം പറഞ്ഞു: "ആരുടെ കയ്യില്‍ എന്റെ ആത്മാവ് ഇരിക്കുന്നുവോ അവനെ പ്രതി!  അല്ലാഹുവിനെ പ്രതിയും അവന്റെ ദൂതനെ പ്രതിയും താങ്കളെ ഒരു മനുഷ്യന്‍ സ്നേഹികകാതെ, വിശ്വാസം ഒരുവന്റെ ഹൃദയത്തില്‍ പ്രവേശിക്കുകയില്ല." . "ഞാന്‍ കൂട്ടിച്ചേര്‍ത്തു, ഓ അല്ലാഹുവിന്റെ ദൂതരെ, ഖുറൈശികള്‍ കൂടിയിരുന്നുകൊണ്ട് അവരുടെ വംശവലികള്‍ ഓര്‍ത്തുനോക്കുമ്പോള്‍, അവര്‍ നിങ്ങളെ സദൃശ്യപ്പെടുത്തിയത് ഒരു കുഴിയില്‍ നില്‍ക്കുന്ന ഈന്തപ്പനയായിട്ടാണ്" (p.137 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന്‍ കതിര്‍)

അതായതു ഈന്തപന മരങ്ങളുടെ കൂട്ടത്തില്‍ അല്ലാതെ മറ്റാരാലോ അല്ലെങ്കില്‍ അവരില്‍ പെടാതെ വേര് അറിയാതെ ഒറ്റയ്ക്ക് മാറി, പുറമ്പോക്കിലോ കുന്നിന്‍ ചെരുവിലോ, കുഴിയിലോ താനേ മുളച്ചു വന്നു നില്‍ക്കുന്ന അവരുമായും ബന്ധം ഒന്നുമില്ലാത്ത വൃക്ഷം എന്ന് പറഞ്ഞു കളിയാക്കുകയും, അത് കേട്ട് മനസ്സിലായ മുഹമ്മദ്‌ ദേഷ്യപ്പെടുകയും ചെയ്തു എന്ന് സാരം. എന്തായിരിക്കും ഖുറൈഷി ഗോത്രക്കാര്‍ ഇങ്ങനെ വിളിക്കാനും പെരുമാറാനും കാരണം എന്ന് ഊഹിക്കാന്‍ ഇപ്പോള്‍ നമുക്ക് സാധിക്കും. പിന്നെയും ഉണ്ട് മറ്റൊരു പ്രധാന കാരണം.

🔶 അവര്‍ക്കും ഒരു ധാരണയുണ്ടായിരുന്നു മുഹമ്മദ്‌ മറ്റൊരു ഗോത്രത്തില്‍ നിന്നും ഉള്ളവന്‍ ആണെന്ന്.  

► ....   അല്‍-ജാഷിഷ് അല്‍-കിന്ദഹ് പറഞ്ഞു : "കിന്ദഹ് ഗോത്രത്തില്‍ നിന്നും ഒരു കൂട്ടം ആളുകള്‍ അല്ലാഹുവിന്റെ ദൂതന്റെ അടുത്ത് വന്നു : "നിങ്ങള്‍ ഞങ്ങളില്‍ നിന്നാണ്.", എന്ന് പറഞ്ഞു കൊണ്ട് ബന്ധുത്വം അവകാശപ്പെട്ടു "(p.59 Vol 1 അല്‍ സീറാ അല്‍നവാബിയ ഇബ്ന്‍ കതിര്‍ )

ഇത് തന്നെ ഇബ്ന്‍ സാദില്‍ വ്യക്തമായി പറയുന്നുണ്ട്:

► മാ'ന്‍ ഇബ്ന്‍  'ഇസ അറിയിക്കുന്നു:  ഇബ്ന്‍ ദിബ്ബ അവന്റെ പിതാവിന്റെ ആധികാരികതയില്‍ അറിയിച്ചു കൊള്ളുനത്: പ്രവാചകനോട് ചിലര്‍ അറിയിച്ചു, കിന്ദഹ് ഗോത്രക്കാരായവര്‍, പറയുന്നുണ്ട് മുഹമ്മദ്‌ അവരുടെ ഗോത്രക്കാരന്‍ ആണെന്ന് വിശ്വസിക്കുന്നത് എന്ന്. അന്നേരം പ്രവാചകന്‍ പറഞ്ഞു:  ഈ വാര്‍ത്ത‍ അല്‍-അബ്ബാസ് ഇബ്ന്‍ അബ്ദ-അല്‍-മുത്തലിബിനോടും അബു സുഫ്യാന്‍ ഇബ്ന്‍ ഹാരബിനോടും കൂടെ സുരക്ഷാ കാരണത്താല്‍ വാദിക്കുന്നു; #വ്യഭിചാരം മാതാക്കളില്‍ ആരോപിക്കുന്നതും, നമ്മുടെ പിതാക്കളെ തള്ളിപ്പറയുന്നതും അള്ളാഹു നിരോധിച്ചിട്ടുണ്ട്; ഞങ്ങള്‍ അല്‍-നദര്‍ ഇബിന്‍ കിനാനഹ് നിന്നുമുള്ളവര്‍ ആകുന്നു, അങ്ങനെയല്ല എന്നു പറയുന്നവര്‍ നുണയന്മാര്‍ ആണ്. (Volume 1, Parts 1.2.15- IBN SA'D'S KITAB AL-TABAQAT AL-KABIR)

അപ്പോള്‍ മുഹമ്മദ് പറയുന്ന ഇരവാദം നോക്കണേ, ഞങ്ങള്‍ എല്ലാവരും (പിതൃ സഹോദരരേയും ചേര്‍ത്തു),  അല്‍-നദര്‍ഇല്‍ നിന്നുമുള്ളവര്‍ ആണ്, മറിച്ചു പറയുന്നവര്‍ എല്ലാവരും നുണയര്‍ ആണ് പോലും. ഈ ആക്ഷേപം/അവകാശം ഉന്നയിച്ചവരെ പിടിച്ചു വിചാരണ ചെയ്‌താല്‍ പ്രശനം കൂടുതല്‍ വഷളാകുകയും കൂടെയുള്ള കുടുംബക്കാരുടെ കൂടി സംശയം ദൃഡപ്പെടുകയും ചെയ്യുമെന്നും അറിയാവുന്നത് കൊണ്ടായിരിക്കണം. വാദമുഖം പോലും തുറക്കാന്‍ അനുവധികാഞ്ഞത്. പിന്നീടു ഈ ഗോത്രക്കാരെ മുഴുവന്‍ ഉന്മൂലനം ചെയ്തുവോ എന്ന് കാണേണ്ടിയിരിക്കുന്നു.  ഇബ്ന്‍ കതിരിന്റെ സിരാത്തില്‍ നിന്നും കാണുക:

► ....: "അത് പ്രവാചകന്റെ അടുത്ത് എത്തി, എന്തെന്നാല്‍ ചില ആളുകള്‍ കിന്ദഹ് ഗോത്രവുമായി അദേഹത്തിനുള്ള ബന്ധത്തെ കുറിചുള്ള പറച്ചില്‍, അപ്പോള്‍ പ്രവാചകന്‍ പറയുന്നു: "അല്‍-അബ്ബാസും അബു സുഫ്യാന്‍ ബിന്‍ ഹാരിത്തും എല്ലാം പറയും, ഇത് നമ്മളെ മോശപ്പെടുത്തുവാന്‍ വേണ്ടി മാത്രം പറയുന്നതായിരിക്കും എന്നു; നമ്മള്‍ നമ്മുടെ പൂര്‍വീകരെ ഒരിക്കലും നിരസിക്കരുത്. നമ്മള്‍ അല്‍-നദര്‍ ബിന്‍ കിനാനഹയില്‍ നിന്നുള്ളവരാണ്. " "(p.135 Vol 1 Al –Sirah Al-Nabawiyya)

അതായതു, കുടുംബക്കാര്‍ തങ്ങളെ മോശപ്പെടുതാന്‍ പറയുകയാണ്‌ എന്ന് പറയും എന്ന്, അങ്ങനെ വന്നാല്‍ കുടുംബവൈരാഗ്യം എന്ന് വരികയും കുടുംബക്കാര്‍ കൂടെ നില്‍ക്കുകയും ചെയ്യുമല്ലോ. നല്ല കൌശലം ഉണ്ട് മറുപടികളില്‍. പക്ഷെ മനസ്സിലക്കെണ്ടവന് മനസ്സിലായിക്കോളും. അതുപോലെ തന്നെ, ജഹലിയ കാലഘട്ടത്തിലൂടെ പോകുന്ന മുഹമ്മദിന്റെ വംശാവലിയില്‍ വ്യഭിചാരത്തിന് ഒരുപാട് സാധ്യത ഉണ്ടെങ്കിലും, കണ്ണുമടച്ചു അങ്ങനെ ഒന്നും ഉണ്ടായിരിക്കില്ല എന്നും അതെല്ലാം അള്ളാഹു കാത്തു കാണുമെന്നും ആശ്വസിക്കുന്നു. കൂടെ ഹിഷാം ബിന്‍ മുഹമ്മദ്‌ അല്‍-കല്ബിറ്റ് അദ്ധേഹത്തിന്റെ പിതാവില്‍ നിന്നും പറയുന്നത്, 500 തലമുറകള്‍ പരിശോധിച്ചിട്ടും അങ്ങനെയൊന്നും കാണുന്നില്ല എന്ന് വരെ പറഞ്ഞു നിറുത്തുന്നു (   ഇബിന്‍ കതിരിന്റെ അല്‍-നവാബിയ) . വംശാവലി രേഖപ്പെടുത്തി വെക്കാത്ത അറബികള്‍ക്ക് അതും ജഹലിയ സംസ്കാരങ്ങളില്‍ ഗോത്രത്തിനുപരി പാരമ്പര്യത്തിന് പ്രത്യേകം ഒരു വിലയും കല്പ്പിക്കതിരുന്നവര്‍ വാമൊഴിയായി മുഹമ്മദിന്റെ വംശാവലിയിലെ അഞ്ഞൂറ് പേരുകള്‍ എടുത്തു എന്ന് പറയുന്നതിലെ അതിശയോക്തി ശ്രദ്ധിക്കുമല്ലോ. ലോകത്തിനു മുഴുവന്‍ ആയി വന്നു എന്ന് പറയുന്നയാളുടെ വംശശുദ്ധിയുടെ പരിതാപകരമായ അവസ്ഥയാണ്‌ ഇവിടങ്ങളില്‍ നമ്മള്‍ കാണുന്നത്. ലോകമുണ്ടാക്കുന്നതിനു മുന്നേ തീരിമാനിച്ചിരുന്നു അള്ളാഹു മുഹമ്മദ്‌ ജനിക്കേണ്ട ഇടവും സംസ്കാരവും എങ്കില്‍, ഇങ്ങനെ വ്യഭിചാര ദുര്ഭൂതങ്ങള്‍ വിളയാടുന്ന ഗോത്രങ്ങള്‍ക്കിടയില്‍,  ആ ജനനത്തെ ആക്കിയത് തന്നെ അപഹാസ്യമായി അല്ലാഹുവിന്റെ ദൈവീക അസ്തിത്വത്തിനു എന്ന് പറയാതെ വയ്യ!  സുറ 6:124 "...എന്നാല്‍ അല്ലാഹുവിന്ന്‌ നല്ലവണ്ണമറിയാം; തന്‍റെ ദൌത്യം എവിടെയാണ്‌ ഏല്‍പിക്കേണ്ടതെന്ന്‌....", എന്ന് പറഞ്ഞു ആശ്വസിക്കുന്ന ഇസ്ലാമിക പണ്ഡിതരെ നമ്മള്‍ ഇവിടെല്ലാം കാണുന്നുണ്ട്, അന്നും ഇന്നും.

🔶 ഇവക്കെല്ലാം മറുപടി പറയുന്ന മൊഴിയാണ്, "ഇസ്ലാമിക്‌ ട്രടിഷ്യനില്‍" മുഹമ്മദ്‌ പറയുന്ന : "ഞാന്‍ വ്യഭിചാരത്തിന്റെ ഫലം അല്ല, സത്യ വിവാഹത്താലുള്ള ഫലം ആണ്."   (പേജ്.125-127 വാള്യം 1 അല്‍-സിറ അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍).  .എന്നതു. അത് ഇസ്ലാമിക ചരിത്രത്തില്‍ ഒരു മൊഴിയായി പ്രത്യേക സ്ഥാനം സ്ഥാനം പിടിച്ചു കൊണ്ട് പണ്ഡിതര്‍, ഇത് ചേര്‍ത്ത് പറയുന്നു, അല്ലാഹുവിനു മാത്രം അറിയാം (Only God knows best.).. 
► " ....പ്രവാചകന്‍ പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്തിലുള്ള ഫലം ആകുന്നു, വ്യഭിചാരതാല്‍ ഉള്ളതല്ല, ആദാമില്‍ നിന്നും നേരെ എന്റെ പിതാവിന്റെയും മാതാവിന്റെയും അടുക്കല്‍ വരെയും അങ്ങനെ തന്നെ. ഞാന്‍ ഒരിക്കലും ജഹല്ലിയ കാലഘട്ടത്തില്‍ ഉള്ള വ്യഭിച്ചരത്താല്‍ കളങ്കപ്പെട്ടിട്ടില്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍) .
► ..... ആയിഷ നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: "ഞാന്‍ സത്യ വിവാഹത്താലുള്ള ഫലം ആണ്, വ്യഭിച്ചരത്താല്‍ അല്ല." (p.136 Vol 1 അല്‍-നബവിയ്യ ഇബ്ന്‍ കതീര്‍) .

അങ്ങനെ അനേകം ഇടങ്ങളില്‍ തന്റെ ജന്മശുധിയെ പറ്റി ജനങ്ങളുടെ മുന്നില്‍ കേഴുന്ന ഒരു പ്രവാചകനെ നമ്മള്‍ കാണുന്നു. തന്റെ ജന്മശുദ്ധിയെ പറ്റി ചോദിക്കുന്നവരോട് ക്ഷുഭിതനാകുകയും, അവരെ മോശം പറയുകയും, കേഴുകയും, പിന്നീടു ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന ആളുടെ പ്രവൃത്തികളില്‍ നിന്ന് മനസ്സിലാക്കാം, അയാള്‍ക്ക് കാര്യത്തെ പറ്റി ബോധാമുള്ളവനും, അത് മറക്കാന്‍ ശ്രമിക്കുന്നവനും ആണോ അല്ലയോ എന്ന്.  എന്നിരുന്നാലും, അള്ളാഹു പറഞ്ഞതാണ്‌ എന്ന് പറഞ്ഞു എതിര്‍ക്കുന്നവരെ, "തന്തക്കു പിറക്കത്തവന്‍" എന്ന് വിളിച്ചു ഖുറാനില്‍ ("സുറ 68:13 ...ഇതിനൊക്കെ പുറമെ ജാരസന്തതിയും")  ചേര്‍ക്കുമ്പോള്‍  അദ്ധേഹത്തിന്റെ വൈകാരികത മാനസ്സിക സമ്മര്‍ദത്തിനു കാരണം ഇതയിരിക്കുംയിരിക്കുമെന്നു തീര്‍ച്ചപ്പെടുത്താം, (കൂടെ സ്വഭാവത്തിന്റെയും).

അപ്പോള്‍ ഹംസ ബിന്‍ അബ്ദു-മുത്തലിബ് ആരാണ് എന്നും, അദ്ദേഹം 3-4 വയസ്സിനു മുഹമ്മദിനേക്കാള്‍ മുതിര്‍ന്നവന്‍ ആയതിന്റെ പ്രശ്നവും, മുഹമ്മദ്‌ എന്ത് കൊണ്ട്, "ഞാന്‍ വ്യഭിചാര സന്തതിയല്ല"  എന്ന് കേഴുന്നതിനു കാരണവും നമ്മുക്ക് പൂര്‍ണമായും മനസ്സിലാകും.  ഇനി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇന്നുള്ള ഇസ്ലാമിക "വിശ്വാസ പ്രമാണങ്ങളില്‍", ഇവയൊന്നും പൂര്‍ണമായി ഉള്‍ക്കൊള്ളിക്കഞ്ഞത്  കാലക്രമേണ ഉള്ള ഇസ്ലാമിക വെള്ളപൂശലിന്റെ ഭാഗമായിട്ടയിരിക്കണം, ദീന്‍ പിടിച്ചു നിറുത്തെണ്ടേ. ആരുലക്ഷത്തില്‍ നിന്ന് ആറായിരം ഹദീസുകള്‍ തിരഞ്ഞെടുത്തതില്‍ ആമിനയാണ് മുഹമ്മദിന്റെ മാതാവ് എന്ന് കാണിക്കാന്‍ കഷ്ടപ്പെടുമ്പോള്‍, അറബിനാടിന്റെ ചരിത്രം മുഴുവന്‍ തേച്ചു മാച്ചു കളഞ്ഞു, ഇസ്ലാമിക ചരിത്രം ആയി മാറ്റുന്നതിനിടയില്‍, സത്യം മാച്ചു കളയാനും, കാഫിര്‍ ആയി മുദ്രകുത്തപ്പെടാതെ നിലനില്‍ക്കുവാനും എഴുത്തുകാര്‍ നീതിപുലര്‍ത്തി എന്ന് സീറകള്‍ (പാലം , മാര്‍ഗം) മുനിര്‍ത്തി നമുക്ക് പറയാം. പക്ഷെ സത്യം ഒരിക്കലും മറച്ചു വെക്കാന്‍ സാധ്യമല്ല എന്നും, കുറെ പേരെ മണ്ടന്മാരക്കാം എങ്കിലും എല്ലാകാലവും എല്ലാവരെയും മണ്ടന്മാരാക്കാന്‍ സാധിക്കില്ല എന്നും പറയുന്നതിന്റെ ഉത്തമ ഉധഹരണമാണ്, മുഹമ്മദിന്റെ ജന്മശുദ്ധി.

സീറകള്‍ കണ്ണുമടച്ചു തള്ളുന്നവരോട് ഒരു വാക്ക്, ഇന്നും ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ ഏതു എന്ന് ഇന്നും മുഹമ്മദരുടെ ഇടയില്‍ തീര്‍പ്പായിട്ടില്ല. ചിലര്‍ക്ക് ചില ഹദീസ് സഹിഹ്,ചിലക്കു ദൈ'ഇഫ്, ചിലക്കു ഹദീസ് കാണുന്നതെ പിടിക്കില്ല ചിലര്‍ക്ക്, ഇതെല്ലം കിട്ടിയാലും മതിയാകില്ല അങ്ങനെ പോകുന്നു വിശ്വാസപ്രമാണങ്ങളുടെ പരിതി. ഇതൊന്നും പോരാതെ, ഖുറാനില്‍ തന്നെ, റദ്ദു ചെയ്യപ്പെട്ടതും പെടെണ്ടതും പെടാത്തതും ആയ ആയത്തുകള്‍  (മന്സൂഖും നസ്ഖും) തമ്മിലും ഒരു തീരുമാനം ആയിട്ടില്ല. ആയതിനാല്‍ മേലെ പറഞ്ഞ ഇസ്ലാമിക ചരിത്രം അപ്പാടെ തള്ളുന്നവര്‍, കണ്ണടച്ച് ഇരുട്ടാക്കുന്നു, എന്നാല്‍ അവര്‍ വെളിച്ചത്തിന് മുന്നില്‍ തന്നെ എന്ന് മത്രേ ഇപ്പോള്‍ പറയുന്നുള്ളൂ.

നോട്ട്: ഇസ്മായേലും അബ്രഹാമും ഒക്കെ മുഹമ്മദിന്റെ പിത്രുവ്യന്മാര്‍ ആയിരുന്നു എന്ന് ബൈബിള്‍ എടുത്തു മേലെയുള്ളവനെ ദുര്‍വ്യാഖ്യാനം ചെയ്തു കുത്തികയറ്റാന്‍ ശ്രമിക്കും മുന്നേ, ഈ അബ്ദുള്ള മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ചവന്റെ വംശാവലിയില്‍ ഒരു തീരുമാനം ആക്കാന്‍ ആദ്യം അഭ്യര്‍ത്ഥിക്കുന്നു.

#ZM

Wednesday 29 November 2017

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നായ ഏകനായ അള്ളാഹു


കറകളഞ്ഞ ഏകദൈവ വിശ്വാസം ആണ് ഇസ്ലാമിന്റെ എന്നു പറയുകയും , മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ചു, ബഹുദൈവാരധാനയാണെന്ന് വിധിക്കുകയും ചെയ്തു കൊണ്ട് നടക്കുന്ന വഹാബി സലഫി ദാവക്കാര്‍ പക്ഷെ ഈ തവ്ഹീദിന്റെ മുഖ്യഘടകമായി കൊണ്ട് നടക്കേണ്ട പ്രമാണമായ , ‘അലാഹുവിന്റെ ഏകത്വം’, “തവ്ഹീദ്”, ഖുറാനില്‍ കാണിച്ചു തരാനും കൂടെ ഇതൊന്നും പ്രാമാണികമായി തെളിയിക്കാനും ഇത് വരെ സാധിച്ചിട്ടുമില്ല, എന്ന നഗ്ന സത്യം അറിയിച്ചു കൊള്ളട്ടെ. 

ഒരൊറ്റ ആയത്ത്പോലും അള്ളാഹു “താന്‍ ഏകനായ ദൈവമാണ്” എന്നോ, “താന്‍ ഏകന്‍/ഏകം” എന്നോ എടുത്തു കാണിക്കാന്‍ ഖുറാനില്‍ ഇല്ല, എന്ന ദാരുണമായ സത്യം ഏകദൈവസിദ്ധാന്തം പൊക്കിപിടിച്ച് അധിക്ഷേപിച്ചു വന്നവരില്‍ നിന്ന് തന്നെ ഈ അടുത്താണ് വ്യക്തമായി ശ്രദ്ധയില്‍ പെട്ടത്.  അവനില്‍ ചില ഏകത്വ ആരോപണങ്ങള്‍ മുഹമ്മദ്‌ പറയുന്ന രീതിയില്‍ നമുക്ക് കാണാം:

🔳 37:4  തീര്ച്ചയായും നിങ്ങളുടെ ദൈവം ഏകന് തന്നെയാകുന്നു. . 6:19  .... പറയുക: അവന് ഏകദൈവം മാത്രമാകുന്നു. 14:48   ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
[എല്ലാം വളരെ കഷ്ടപ്പെട്ട് മുഹമ്മദ്‌/മലക്ക് പറഞ്ഞു വെക്കുന്നു എന്ന്. അള്ളാഹു "താന്‍ ഏകന്‍" ആണെന്ന് പറയാന്‍ മറന്നു പോയി എന്ന് സാരം.]

🔳 21:108  പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്കപ്പെടുന്നത്. അതിനാല് നിങ്ങള് മുസ്ലിംകളാകുന്നുണ്ടോ?
[പക്ഷെ എന്ത് രീതിയില് ആണ് ഏകന് എന്നുമാത്രം ബോധനം ലഭിച്ചിട്ടില്ല. മുഹമ്മദിന്റെ കിടപ്പറയുടെ അടുത്ത് വരാന് പാടില്ല എന്ന് 49:4  പറയാന് മറന്നില്ല പക്ഷെ അല്ലാഹുവിനെ പറ്റി വെളിപ്പെടുത്താന് മറന്നു അള്ളാഹു അഥവാ മുഹമ്മദ്]

🔳 29:46  വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള് സംവാദം നടത്തരുത്- അവരില് നിന്ന് അക്രമം പ്രവര്ത്തിച്ചവരോടൊഴികെ. നിങ്ങള് പറയുക: ഞങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു.
 [വേദക്കാരുടെ ദൈവം പിതാവും പുത്രനും പരിശുധത്മാവും ആണ്, ഒരിക്കലും അടിമയജമാനന് അല്ല, അല്ലാഹുവിനു അഥവാ മുഹമദിനു അവിടെയും തെറ്റി]

🔳 5:73  അല്ലാഹു മൂവരില് ഒരാളാണ് എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.
[മൂവരില് ഒരു ദൈവം എന്നാല് ത്രിത്വ സിദ്ധാന്തം അല്ല, അത് tritheism ആയ പഷണ്ടാതയാണ്. ക്രൈസ്തവര്/വേദക്കാര് അങ്ങനെ വിശ്വസിക്കുന്നില്ല. അള്ളാഹു അഥവാ മുഹമ്മദിന് അവിടെയും തെറ്റി]

മുഹമ്മദ്‌ അല്ലാഹുവില്‍ ആരോപിക്കുന്ന ഏകത്വം മാത്രമാണ് ഇസ്ലാം മതത്തിന്റെ ഏകദൈവ വിശ്വാസം എന്ന ആരോപണം. അള്ളാഹു “അവന്‍, അതാകുന്നു”, “അവന്‍ ഇതാകുന്നു” എന്ന് ആരോപണം അല്ലാതെ “അനാ അല്‍-അഹദ്”(ഞാന്‍ ഏകനാകുന്നു), “അനാ അല്‍-വാഹിദ്” (ഞാന്‍ ഏകം ആണ്) എന്ന് അള്ളാഹു എവിടെയും പറയുന്നില്ല എന്നതാണ് മുഖ്യമായ വിഷയം. മുഹമ്മദ്‌ പറയുന്നത്, ജിബ്രേല്‍ ആണ് പറയുന്നത്. മുഹമ്മദ്‌ ജിബ്രെലിനെ കണ്ടു എന്ന സക്ഷ്യമോ അടയാളമോ അനേകര്‍ ആരാഞ്ഞിട്ടും സക്ഷ്യമോന്നും മുഹമ്മദ്‌ നല്‍കിയിട്ടില്ല. ഇനി ഉള്ളതാണെങ്കില്‍ ഇതുപോലെയുള്ള നിലവാരം തീരെയില്ലാത്ത കസര്‍ത്തുകളും.
ആഇഷ നിവേദനം:  അല്ലാഹുവിന്റെ പ്രവാചകന്‍ (ﷺ) എന്നോട് പറഞ്ഞു: "ഇതാ ജിബ്രീല്‍ നിന്നോട് സലാം വെക്കുന്നു." അപ്പോള്‍ ഞാന്‍ പറഞ്ഞു: "അദ്ദേഹത്തിന് മേല്‍, അല്ലാഹുവിന്റെ കരുണയും സമാദാനവും ഉണ്ടാകട്ടെ." (സഹിഹ് ജാമി അറ്റ്‌-തിര്‍മിദി Vol. 1, Book 46, Hadith 3882)

ഇനി ജിബ്രെലിനെ എന്ത് അടിസ്ഥാനത്തില്‍ വിശ്വസിക്കും എന്ന് ആരഞ്ഞലോ? ഇബിലീസ് വ്യാജം പറഞ്ഞപോലെ ജിബ്രേല്‍ വ്യാജം പറഞ്ഞതയിക്കൂടെ ഖുറാന്‍? എന്നൊന്നും ചോദ്യത്തിനു മറുപടി ഇല്ല (ഉണ്ടെങ്കില്‍ തരിക) .  ചുരുക്കി പറയുക എങ്കില്‍, 58:7 (… മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന് [ അല്ലാഹു] അവര്ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല…) പ്രകാരം എല്ലായിടവും അവന് ഉണ്ടെന്നു ആരോപണവും നിലനില്ക്കുംബോളും, അവനു, “അനാ അല്-അഹദ്” എന്ന രണ്ടക്ഷരം പറയാന് സാധിച്ചില്ല എന്നത് വളരെ ഗുരുതരമായ കുറവായിട്ടാണ് കാണുന്നതും, ഈ “ഏകദൈവവിശ്വസരോപണം” പറ്റി ശ്രദ്ധിക്കേണ്ടതും.

⬛ “ഏകദൈവവിശ്വസരോപണം” ത്തിന്റെ പ്രശ്നങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല.
🔳 സുറ അല്‍-ഇഖലാസ് 112:1 “ഖുല് ഹുവാ അള്ളാഹു അഹദുന്”
“പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.”
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഏകന്‍ എന്ന് അറബിയില്‍ ഉപയോഗിച്ചിരിക്കുന്ന പദം, അഹദുന്‍ എന്നാണു.  അതായതു, “un”(ഉന്‍) ചേര്‍ക്കുമ്പോള്‍ അത് “indefinite article” ആകും. തന്മൂലം അഹദുന്‍  “anyone of” അഥവാ “പലതിലൊന്നു”, “ഏതെങ്കിലും ഒന്ന്” തുടങ്ങിയ അര്‍ഥങ്ങള്‍ ആണ് ഖുറാനില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ ഇവിടെ "ഒന്ന് " definite article വരുന്ന പ്രശ്നം ഉദിക്കുന്നില്ല.   ഉധാഹരണം അതെ അധ്യായം 112:4 നോക്കുക.  സുറ 112:1 “അവന്ന് തുല്യനായി മറ്റാരും ഇല്ലതാനും”

🔳 അങ്ങനെയെങ്കില്‍, 112:4 ഇല്‍ അഹദുന്‍ എന്നതിന് ഇതേ അര്‍ഥം.
"പറയുക: കാര്യം അല്ലാഹു 'അവരിലൊരുവന്'‍ ആകുന്നു", എന്നല്ലേ വരികയുള്ളു. മെക്കന്‍ സുറകളുടെ, ഇടയില്‍ വരുന്ന സുറ ആയതിനാല്‍, ആ ബഹുദൈവാരധനയുടെ പശ്ചാത്തലം കൂടെ ഓര്‍ക്കുന്നത് നന്ന്. മൂന്നു പെണ്മക്കള്‍ അല്ലാഹുവിനു ഉണ്ടെന്നും അവര്‍ ദേവതകള്‍ ആണെന്നും മുഹമ്മദ്‌ ആയത്ത് ഇറക്കി കൊടുത്തു പറയുന്നതും ഓര്‍ക്കാം ഇവിടെ, അവരില്‍ ഒന്നാണ് എന്ന് ആണോ ഉദ്ദേശിച്ചത്?

1. അല്‍-ഇലഹ് എന്ന അള്ളാഹു definite article ആണെങ്കില്‍, അത് മറ്റൊരു definite article നെ പിന്താങ്ങി കൊണ്ടേ വാക്യത്തില്‍ നിലനില്കൂ. അങ്ങനെയെങ്കില്‍
അ) അള്ളാഹു definite article അല്ല. 
(അല്ലെങ്കില്‍)
ബി) വ്യാകരണ പിശക് ആണ്, പ്രാസമൊപ്പിക്കല്‍ 
ഇതില്‍ ഏതു തിരഞ്ഞെടുത്താലും പ്രശ്നമാണ്. കാരണം, അള്ളാഹു എന്നാല്‍ definite article ആകുന്നില്ല എങ്കില്‍, അള്ളാഹു പൂര്‍ണനായവനെ സൂചിപ്പിക്കുന്ന ദൈവം (The God) എന്നര്‍ത്ഥം indefinite phrase ഇല്‍ വരുകയില്ല. അതയതു ഏകദൈവം എന്ന ടൈറ്റില്‍ മറക്കേണ്ടി വരും. Indefinite phrase, പ്രത്യേകിച്ചും ഏകദൈവം എന്ന് സൂചിപ്പിക്കുന്നിടത്തു വരുന്നത് സംഭാഷണരൂപേണ പറയുനതിനപ്പുറത്തേക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അക്ഷരജ്ഞാനം ഇലല്തെ വാമൊഴിപാടിനടന്ന കവിയുടെ പ്രശ്നം!
പകരം, രണ്ടാമത്തെ option ആണ് എടുക്കുന്നതെങ്കില്‍, അള്ളാഹു എന്ന definite article ന്റെ കൂടെ 112:1 ഇല്‍ “un” ചേര്‍ത്ത indefinite article, വ്യാകരണപ്രശ്നം എന്നെങ്കില്‍ സര്‍വ്വജ്ഞാനിക്ക് വ്യാകരണ പിശക്, അപ്പോളും ദൈവം എന്ന ടൈറ്റില്‍ കൈവിടേണ്ടി വരും. [1]

2. Definite article ആയി അല്-അഹദ് എന്ന് പറഞ്ഞിരുന്നു എങ്കില് ‘The One’, ‘ഒരുവന്’,  എന്ന് തന്നെ അര്ഥം വരുമായിരുന്നു. എന്നാല് അഹദുന് എന്ന് indefinite article എന്ന് ഉപയോഗിച്ചത് “ഒന്ന്” എന്ന് ഒരിക്കലും വരുന്നില്ലവിടെ.

3.  അള്ളാഹു എന്നാണ് അവിടെ വരുന്നതെങ്കില് അല്-അഹദുന്  definite article ആകണമായിരുന്നു, അങ്ങനെ അല്ല എങ്കില്, അള്ളാഹു എന്ന definite article ആയിരിക്കില്ല അവിടെ. അതായതു ഇസ്ലാമിന്റെ വെറും ദൈവം god, ഇലഹ് എന്നാണ് പരാമര്ശം. ല്- ഇലഹ് എന്നാണു താനും 112 :1  ഉപയോഗിച്ചിരിക്കുന്നത്.

ആയതിനാല് 112:1 “നിങ്ങളുടെ ഇലാഹു (ദൈവം) പലരിലൊരുവന് അത്രേ” എന്ന്  അരക്കെട്ടിട്ടു ഉറപ്പിക്കുന്നു. കൂടെ ഏകദൈവവിശ്വാസം തകരുന്നു, സര്‍വ്വശക്തനെ indefinite വിശേഷണം കൊടുത്തത് വഴി, അള്ളാഹു സര്‍വ്വശക്തനായ ഏകദൈവം എന്ന് വരുകയുമില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന ഒറ്റപ്പെട്ടുപോയ ദൈവം. ഇതുകൊണ്ട് ഉറപ്പികാമോ, അതോ മറ്റു വിശ്വാസപ്രകാരം ആണോ ഇങ്ങനെ വന്നിട്ടുള്ളത് എന്ന് കൂടെ ഒന്ന് പരിശോധിച്ച് നോക്കാം.

⬛ ⬛ ശിര്ക്ക് ⬛ ⬛
=====================
ശിര്ക്ക് എന്നാല്, 🔳 സുറ 4:48 “തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.”
അള്ളാഹുവിനോട് മനുഷ്യര്  ഏതെങ്കിലും ആളുകളോ എന്തെങ്കിലും കല്ലോ ശില്പ്പങ്ങലോ സമുച്ചയങ്ങലോ മലകലോ കാറ്റോ ഭൂമിയോ ആകാശമോ എന്തും ആയികൊള്ളട്ടെ അവ പങ്കുചെര്ക്കുക്ക എന്നതാണ് ശിര്ക്ക്. ഈ ശിര്ക്ക് ആണ് അള്ളാഹു പൊറുക്കപ്പെടാത്ത ഏറ്റവും വലിയ പാപം എന്ന് ഖുറാനില് അള്ളഹുവിനെറെ പേരില് ആരോപണം.
🔳 സുറ 13:36 … പറയുക: അല്ലാഹുവെ ഞാന് ആരാധിക്കണമെന്നും, അവനോട് ഞാന് പങ്കുചേര്ക്കരുത് എന്നും മാത്രമാണ് ഞാന് കല്പിക്കപ്പെട്ടിട്ടുള്ളത്…
മനുഷ്യര് അല്ലാഹുവിനോട് കൂടെ പങ്കു ചേര്ത്ത് കൊടുക്കാതിരുന്നാല് മാത്രം മതി, പക്ഷെ അല്ലാഹു സ്വയം പങ്കു ചേര്ത്താലോ? 

⬛ അള്ളയുടെ പേരില് അല്ലാതെ സത്യം ചെയ്യുന്നു എങ്കില് ശിര്ക്ക് ചെയ്യുന്നു.
___________________________________________________________

അബ്ദുള്ള നിവേദനം: പ്രവാചകന്‍ (സ) പതിവായി സത്യം ചെയ്യുന്നത്, “ ഹൃദയങ്ങള്‍ കീഴ്മേല്‍ മറിക്കുന്നവനല്ലാതെ” ( സഹിഹ് ബുഖാരി 7391; പുസ്തകം 97, ഹദീസ് 488, അല്ലാഹുവിന്റെ ഏകത്വം; തവ്ഹീദ് )

ഇബ്ന്‍ ഉമര്‍ ഒരുവന്‍ പറയുന്നത് കേള്‍ക്കയുണ്ടായി: “കാബയാല്‍ അല്ല”, അപ്പോള്‍ ഇബ്ന്‍ ഉമര്‍ പറഞ്ഞു: “അല്ലാഹുവിനെ കൂടാതെ സത്യം ചെയ്യുന്നതിനെ പറ്റി അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ‘ആരെങ്കിലും അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നു എങ്കില്‍, അവന്‍ ശിര്‍ക്ക് ചെയ്യുന്നു അല്ലെങ്കില്‍ അവന്‍ അവിശ്വാസിയാണ്.’ ” (സഹിഹ് അല്‍-തിര്‍മിദി 1535, പുസ്തകം 20, ഹദീസ് 13 )

സഈദ് ഇബ്ന്‍ ഉബയാദ് നിവേദനം: ഇബ്ന്‍ ഉമര്‍ ഒരുവന്‍ സത്യം ചെയ്യുന്നത് കേള്‍ക്കയുണ്ടായി: ‘ഇല്ല, ഞാന്‍ കാബയാല്‍ സത്യം ചെയ്യുന്നു’. അപ്പോള്‍ ഇബ്ന്‍ ഉമര്‍ അവനോടു പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് കേട്ടിട്ടുണ്ട്: ‘അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നവന്‍ ബഹുദൈവവിശ്വാസിയാണ്’ എന്ന്” [സുനാന്‍ അബിദാവുദ് 3251, പുസ്തകം 22, ഹദീസ് 10]

⬛ അള്ളാഹുവിന്റെ ആണയിടല്‍ നോക്കാം:
===================================
ഇവിടെ പറയുന്നത് എന്താണ്? അല്ലഹ് ആണയിടുന്ന ആയത്തുകള് നോക്കുക .🔳  79.1-5 ''ഇറങ്ങി ച്ചെന്നു ഊരി എടുക്കുന്നവ തന്നെയാണ സത്യം , സൌമ്യത യോടെ പുറതെടുക്കുന്നവ തന്നെയാണ സത്യം, ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ സത്യം, എന്നിട്ടു മുമ്പോട്ട് കുതിച്ചു പോകുന്നവയും , കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ സത്യം''.
എന്താണ് ഇതെന്ന് അറിയാന്‍ ഖുറാനും ഹദീസും മാത്രം പോര തഫസീരും നോക്കണം. എന്നിട്ട് വല്ല പിടിയും ഉണ്ടോ? സയ്യിദ് അബുല് അഅ്ലാ മൗദൂദിയുടെ ഖുര്ആന് തഫ്സീര് പ്രകാരം:-
”ഇവിടെ അഞ്ചു ഗുണങ്ങളുള്ള ശക്തികളെ സാക്ഷികളാക്കുന്നതെന്തിനു വേണ്ടിയാണ് എന്നു വെളിപ്പെടുത്തുന്നില്ല എങ്കിലും, ഈ സത്യം കൊണ്ട് സ്ഥാപിക്കുന്നത് അന്ത്യനാള് അനിവാര്യമാണെന്നും മനുഷ്യരാസകലം തീര്ച്ചയായും സമൂലം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നുമാണെന്ന് തുടര്ന്നു പറയുന്ന വിഷയം സൂചിപ്പിക്കുന്നുണ്ട്. ഈ അഞ്ചു ഗുണങ്ങളുള്ള ശക്തികള് ഏതാണെന്നും വ്യക്തമാക്കിയിട്ടില്ല.” 
(അപ്പോള്‍ ഖുറാനില്‍ അത്ര വ്യക്തതയോന്നുമില്ല എന്ന് മൌദൂദി പോലും ഏറ്റു പറഞ്ഞു. “…അതില് (ഖുറാനില്) യാതൊരു സംശയവുമില്ല....” സുറ 10:37 , എന്നത് മുഴുമിപ്പിക്കാന് ഖുരാന് സാധിക്കില്ല എന്ന് ഒരുവശം.) മൌദൂദി തുടരുന്നു:
“ഖുര്ആന് വ്യാഖ്യാതാക്കളില് ഏറിയകൂറും അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് മലക്കുകളാകുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു വിശദീകരിക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇവിടെ ഖുറാനില്‍ അവ്യക്തമായ ഈ സംഭവങ്ങളെ എല്ലാം വെച്ച് കൊണ്ട് അള്ളാഹു സത്യം ചെയ്യുന്നതാണ്.  മറ്റു പലയിടങ്ങളിലും അള്ളാഹു സത്യം ചെയ്യുന്നു പലസാധന/സംഭവങ്ങളെയും കൊണ്ട് സത്യം ചെയ്യുന്നു. ഇവിടെ കൊണ്ട് ഒന്നും സത്യം ചെയ്യുന്നത് തീരുന്നില്ല, ഈ ആയത്തുകള് ഒന്ന് കാണാം.
🔳 സുറ 38:1   സ്വാദ്- ഉല്ബോധനം ഉള്കൊള്ളുന്ന ഖുര്ആന് തന്നെ സത്യം.
🔳 സുറ 74:32-34  നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. രാത്രി പിന്നിട്ട് പോകുമ്പോള് അതിനെ തന്നെയാണ സത്യം. പ്രഭാതം പുലര്ന്നാല് അതു തന്നെയാണ സത്യം.
🔳 സുറ 37:3   എന്നിട്ട് കീര്ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
🔳 സുറ 51:1-4  ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള് ) തന്നെയാണ, സത്യം.  ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള് ) തന്നെയാണ, സത്യം.  നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള് ) തന്നെയാണ, സത്യം!   കാര്യങ്ങള് വിഭജിച്ചു കൊടുക്കുന്നവര് ( മലക്കുകള് ) തന്നെയാണ, സത്യം.
🔳 സുറ 52:1-6  ത്വൂര് പര്വ്വതം തന്നെയാണ, സത്യം.  എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.  നിവര്ത്തിവെച്ച തുകലില്  അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.  ഉയര്ത്തപ്പെട്ട മേല്പുര ( ആകാശം ) തന്നെയാണ, സത്യം.   നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
🔳 സുറ 91:1-7 സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.   ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്ന്ന് വരുമ്പോള്.   പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്   രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്.   ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.   ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
🔳 സുറ 69:38  എന്നാല് നിങ്ങള് കാണുന്നവയെക്കൊണ്ട് ഞാന് സത്യം ചെയ്ത് പറയുന്നു:  നിങ്ങള് കാണാത്തവയെക്കൊണ്ടും.
--------------------------------------

അതായതു, ആകാശവും, ഭൂമിയും, ഖുറാനും മലക്കുകളും, മേഖങ്ങളും എന്തിനു, പറയുന്നു, മനുഷ്യര്‍ കാണുന്നതും കാണാത്തതും ആയ സകലത്തിനെയും വെച്ച് അള്ളാഹു സത്യം ചെയ്യുന്നു എന്ന് മുഹമ്മദ്‌ ഖുറാനില്‍ പറഞ്ഞു വെക്കുന്നു. എങ്കില്‍ മുപ്പത്തി മുക്കോടി സാധനങ്ങളെ വെച്ച് അള്ളാഹു സത്യം ചെയ്യുന്നു. അല്ലാഹുവിന്റെ മണ്ടത്തരം മനസ്സിലായോ?

അല്ലഹുവിനെ കൂടാതെ സത്യം ചെയ്യുന്നവന് ബഹുദൈവ വിശ്വാസിയാണ് എന്ന് സഹിഹ് ഹദീസുകള്. അള്ളാഹു തന്മൂലം ബഹുദൈവവിശ്വസി ആണ്, അഥവാ, മറ്റു സംഭവങ്ങളെ ദൈവമായി കരുതുന്നവന് തന്നെ. ആയതിനാല് അള്ളാഹു കണ്ടതും കാണാത്തതും ആയ മുപ്പത്തി മുക്കോടി സംഭവങ്ങളെയും ചേര്ത്ത് ആണയിട്ടു പങ്കു ചേര്ക്കല് നടത്തിയിരിക്കുന്നുതു വഴി, അള്ളാഹു മുപ്പത്തി മുക്കോടി സംഭവങ്ങളില്‍ ഒരുവന്‍.  അങ്ങനെ മുപ്പത്തി മുക്കോടി സംഭവസാധനസാമഗ്രികള്‍ എല്ലാം അള്ളാഹുവിന്റെ കൂടെ അവയെയും അള്ളാഹു ദൈവങ്ങള്‍ ആയി ഉയര്‍ത്തിയിരിക്കുന്നതു മൂലം, സുറ 112:1 ഇല്‍ പറയുന്ന അഹദുന്‍ ‘പലതില്‍ ഒന്ന്/പലരില്‍ ഒരുവന്‍’ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു.

‘അള്ളാഹു ഏകന്‍’ എന്ന ആരോപണത്തിന്റെ അര്‍ഥം ഇപ്പോള്‍ പൂര്‍ണമായും വെളിവായി. അള്ളാഹു തന്നെ ഉയര്‍ത്തിയ മുപ്പത്തി മുക്കോടി ദൈവങ്ങളില്‍ ഏകനായ പലതില്‍ ഒരുവന്‍ ആണ് അള്ളാഹു എന്നും, ആ അല്ലാഹുവിനെ ആരാധിക്കും വഴി അള്ളാഹു ആ ആരാദനകള്‍ മറ്റു പലതിനും സത്യം ചെയ്തുകൊണ്ടുയര്‍ത്തി ആരാധന പങ്കു ചേര്‍ത്ത് കൊടുക്കുന്നു എന്നും തെളിഞ്ഞിരിക്കുന്നതു മൂലം, ഇസ്ലാം അല്ലെ  ലോകം കണ്ട ഏറ്റവും വലിയ ബഹുദൈവ വിശ്വാസികള്‍ ? 

⬛ ഇവിടെ തെളിഞ്ഞിരിക്കുന്ന സംക്ഷിപ്തരൂപം:
____________________________________

1. ഇസ്ലാമിന്റെ ഏകദൈവവിശ്വാസത്തില്‍, അള്ളാഹു "ഞാന്‍ ഏകനാണ്/ഏകമാണ്" എന്നൊന്നും പറഞ്ഞിട്ടില്ല.
2. അള്ളാഹു സുറ അല്‍-ഇഖ്ലാസ് (112)1 പ്രകാരം പലരിലോരുവന്‍ അല്ലെങ്കില്‍ പലതിലൊന്ന് ആണ്.
3. indefinite article ആയ അഹദുന്‍ വിശേഷണം ആയി ഇസ്ലാമിന്റെ ദൈവത്തെ സൂചിപ്പിക്കും വഴി സര്‍വ്വശക്തനായ ഏകദൈവം എന്ന് പറയാന്‍ സാധിക്കികയില്ല. പലരിലൊന്നു എന്ന് ചേരുകയും ചെയ്യും.
4. തന്മൂലം indefinite article ആണ് അള്ളാഹു എന്ന് തെളിയുന്നു. അള്ളാഹു അല്‍-അക്ബര്‍ എന്ന് ആരും പറയാറില്ല. അള്ളാഹു അക്ബര്‍ എന്നെ പറയാറുള്ളു.
5. അള്ളാഹു കണ്ടതും കാണാത്തതും ചേര്‍ത്ത് സത്യം ചെയ്തു കൊണ്ട് അവയെയെല്ലാം തന്റെ കൂടെ ഉയര്‍ത്തി പങ്കു ചെര്‍ക്കുകവഴി, പലരിലോന്നു എന്ന സുറ അല്‍-ഇഖലാസ് 1ല്‍ പറയുന്ന  പ്രയോഗം ശരിയാകുന്നു.
6. മുപ്പത്തിമുക്കോടി ദൈവങ്ങളിലോന്നായ ഏകനായവന്‍ അള്ളാഹു, എന്ന് ഉറപ്പാകുന്ന വഴി, ഇസ്ലാം ആണ് ലോകത്ത് ഏറ്റവും വലിയ ബഹുദൈവാരധികള്‍ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി തെളിയിച്ചു തരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!

[1] https://books.google.co.in/books?id=Yi8vZvkgZy0C&pg=PA22&lpg=PA22&dq=The+biggest+difference+between+creating+a+definite+phrase+and+indefinite+phrase+is+the+use+of+definite+article+prefix+al-+dummies&source=bl&ots=XQHAm2Tvva&sig=fJHcUTs83-d6tfMBAArPJNKvRDU&hl=en&sa=X&ved=0ahUKEwiv2bmgkuTXAhXKtI8KHWr7CBgQ6AEIKDAA#v=onepage&q=The%20biggest%20difference%20between%20creating%20a%20definite%20phrase%20and%20indefinite%20phrase%20is%20the%20use%20of%20definite%20article%20prefix%20al-%20dummies&f=false




Friday 17 November 2017

കുന്നിന്‍ ചെരുവില ഈന്തപന എന്ന് മുഹമ്മദിനെ വിളിക്കുവാനുള്ള കാരണം?

1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന്‍ ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന്‍ ഹിശാമിന്‍റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.

പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്‍റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന്‍ ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്‍റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്‍റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്‍റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്‍റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:

1. അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.

2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.

3. പിന്നീട് അബ്ദുല്‍ മുത്തലിബിന്‍റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

ഇനിയാണ് പ്രശ്നം നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ്‌ വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.

1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.

2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ്‌ ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.

എങ്ങനെ വന്നാലും മുഹമ്മദ്‌ ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്‍റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ്‌ എന്ന് പറഞ്ഞത്.

എന്നാല്‍….

അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ്‌ എന്നാണ്!! ഇബ്ന്‍ ഹജാറിന്‍റെ ‘അല്‍-ഇസാബ-ഫി-തംയിസ്‌-അള്‍-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന്‍  സഅദിന്‍റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.

ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്‌താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില്‍ ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക്‌ എന്നൊരു പുള്ളി തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക്‌ തന്‍റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക്‌ വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍ മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്‍ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്‍റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര്‍ “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്‍റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.

മുഹമ്മദിന്‍റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്‍റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ്‌ കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ്‌ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ്‌ വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)

എന്താണ് ‘കുന്നിന്‍ ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇത് മനസ്സിലായത്‌ കൊണ്ടാണ് മുഹമ്മദ്‌ അത്യന്തം കോപിഷ്ടനായത്!

എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല, അത് കൊണ്ട് തന്നെ, അന്ന് മെക്കയില്‍ ഉണ്ടായിരുന്ന പ്രമുഖ കുടുംബം, ചെറുപ്പത്തിലെ അനാഥനായ മുഹമ്മദിനെ പരിഗണിക്കാതെ, എന്തിനു വിദ്യാഭ്യാസമോ, അബ്ദുള്ളയുടെ സ്വത്തവകശാമോ ലഭിക്കാതെ പോയത് കാര്യം ഇതായിരിക്കണം. 
ഇന്നത്തെ ദാവാക്കാര്‍ പാടി നടക്കുന്ന മുഹമ്മദിന്‍റെ രൂപം അതിസുന്ദരനായ ഒരാളുടെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മുഹമ്മദ്‌ അങ്ങനെയൊന്നും ആയിരുന്നില്ല എന്ന് ഹദീസുകളില്‍ നിന്നും മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്നതാണ്. നമുക്ക് നോക്കാം:
“അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബൈദുല്ലാഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബൈദുല്ലാഹ് അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല.” [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731]
മുഹമ്മദ്‌ കുള്ളനും തടിയനുമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹദീസ് തള്ളാന്‍ നില്‍ക്കണ്ട അറബി സുതാ, ഇത് സ്വഹീഹായ ഹദീസ് ആണ്. ഖുറൈശി ഗോത്രം ഇന്നും ലോകത്ത് നില നില്‍ക്കുന്ന ഗോത്രമാണ്. ആ ഗോത്രത്തിലെ പുരുഷന്മാര്‍ ആരും തന്നെ തടിച്ചുരുണ്ട് മത്തങ്ങ പോലെയുള്ള കുള്ളന്‍മാരല്ല. പക്ഷെ മുഹമ്മദ്‌ തടിച്ചുരുണ്ട ഒരു കുള്ളനായിരുന്നു. തങ്ങളുടെ ഗോത്രത്തിലെ പുരുഷന്മാരുടെ ശരീര പ്രകൃതിയല്ല മുഹമ്മദിന് ഉണ്ടായിരുന്നത് എന്നത് കൊണ്ട് ഖുറൈശികള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പന’യായി കണ്ടതില്‍ അത്ഭുതമില്ല. രണ്ടാമത്തെ കാര്യം മുഹമ്മദിന്‍റെ നിറമാണ്. മുഹമ്മദ്‌ വെളുത്ത് സുന്ദരക്കുട്ടപ്പനായിരുന്നു എന്നൊക്കെ ദാവാക്കാര്‍ പാടി നടക്കുന്നുണ്ടെങ്കിലും കറുപ്പ് നിറമുള്ളവനായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇബ്ന്‍ സആദിന്‍റെ കിത്താബ് അല്‍ തബാഖത്തില്‍ കാണാവുന്നതാണ്:
“The Messenger of Allah (s) stretched his left foot, such that the blackness of its exposed part (zahiruha aswad) was visible.” (Kitab al-tabaqat al-kabir, I/i,127)
അല്‍-തിര്‍മിദിയടക്കം പല ഇസ്ലാമിക പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്ത നിറമുള്ളവാനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി പല പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്തവനാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. ചിലതൊക്കെ നിങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ചെന്നാല്‍ കിട്ടുന്നതാണ്: [1] [2] [3] 
ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തുണ്ടായിരുന്ന കറുത്തവര്‍ എന്നത് ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമകളായിരുന്നു എന്നുള്ളതാണ്. മുഹമ്മദ്‌ കറുത്ത നിറമുള്ള ഒരു കുള്ളനായിരുന്നു എന്നതുകൊണ്ട് ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായി മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്ന കാര്യം “കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനമരം” എന്നുള്ള അവരുടെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. വിത്ത് നട്ട ആളുടെ പേര് നമുക്കറിയില്ലെങ്കിലും അതൊരു ആഫ്രിക്കന്‍ അടിമയാണ് എന്ന് നമുക്ക് മറ്റു തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
മുഹമ്മദിനോടുള്ള അബ്ദുല്‍ മുത്തലിബിന്‍റെ കുടുംബക്കാരുടെ ഇടപെടലും നാം പരിശോധിച്ച് നോക്കേണ്ടിയിരിക്കുന്നു. പിതാവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ളയും പിന്നീട് മാതാവ് ആമിനയും മരിച്ചു പോയതോടെ ബാല്യത്തിലേ തികച്ചും അനാഥനായി മാറിയ മുഹമ്മദിന് പിതാവായി ആരോപിക്കപ്പെടുന്ന അബ്ദുള്ളയുടെ സ്വത്തവകാശം ലഭിച്ചില്ല എന്ന അതിപ്രാധാന്യമാര്‍ന്ന ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. സ്വത്ത് കൊടുത്തില്ലെന്നത് പോകട്ടെ, എഴുത്തും വായനയും പോലും മുഹമ്മദിനെ അവര്‍ പഠിപ്പിച്ചില്ല എന്ന് പറയുമ്പോള്‍, കുടുംബക്കാരും മുഹമ്മദിനെ പരിഗണിച്ചത് ഏതോ ഒരു നീഗ്രോ അടിമയുടെ സന്തതി എന്ന നിലയില്‍ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നാം മനസ്സിലാക്കുന്നു. പില്‍ക്കാലത്ത്, മുഹമ്മദ്‌ ഇസ്ലാം മതം രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷത്തിനും എഴുതാനും വായിക്കാനും കഴിയുമായിരുന്നു എന്നുള്ള സത്യം നമുക്ക് ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, അക്കാലത്തെ അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എഴുത്തും വായനയുമെന്ന പ്രാഥമിക അവകാശം പോലും മുഹമ്മദിന് കിട്ടിയിരുന്നില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി അബ്ദുള്ളയുടെ കുടുംബക്കാര്‍ മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്നതിന് ഒന്നാന്തരം തെളിവാണിത്! അക്കാലത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന ഒരു നീഗ്രോ അടിമക്കായാലും അടിമയുടെ മോനായാലും സമൂഹം അത്ര വിലയേ കല്പിച്ചിരുന്നുള്ളൂ. അപ്പോപ്പിന്നെ അതില്‍ക്കൂടുതല്‍ ഒരു വില മുഹമ്മദിന് കിട്ടണം എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
മുഹമ്മദിന്‍റെ ചിത്രം വരയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങള്‍ ബലം പിടിക്കുന്നതിന്‍റെ കാരണം കിടക്കുന്നത് ഇവിടെയാണ്‌. തടിച്ചുരുണ്ട ഒരു കറുത്ത കുള്ളന്‍റെ ഫോട്ടോ കാണുന്നത് നമുക്ക് പ്രശ്നമല്ലെങ്കിലും അനുയായികള്‍ക്ക് അങ്ങനെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ നേതാവിന്‍റെ ചിത്രം വരയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവനെ അവര്‍ കൊന്നു കളയും. ചിത്രം വരച്ചാല്‍ മാത്രമല്ല, മുഹമ്മദ്‌ കറുത്തവന്‍ ആണെന്ന് പറഞ്ഞാലും അവനെ കൊന്നു കളയണം എന്നാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ ഇറക്കിയിരിക്കുന്നത്. [4]
സ്വന്തം പ്രവാചകന് ഇല്ലാത്ത ഇമേജ് ഒക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഇവര്‍ ആലോചിച്ചില്ല, ഭാവിയില്‍ ഇതുപോലത്തെ ഫത്വവകള്‍ ഇറക്കി ആ ഇമേജിനെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേട് വരുമെന്ന്!!
കടപ്പാട്:- http://sathyamargam.org

References:-

Tuesday 14 November 2017

Circular fallacy (വൃത്താബദ്ധവാദം) അഥവാ യമണ്ടന്‍ മണ്ടത്തരം:


വൃത്താബദ്ധവാദം എന്ന ഒരു വാക്ക് ഉണ്ടോ എന്ന് അറിയില്ല. പക്ഷെ ഒരു തരം അബധവാദത്തിന്റെ ഇംഗ്ലീഷില്‍ പറയുന്ന ഒരു പദമാണ്  Circular fallacy, ഇനിയും വിശധീകരിച്ചാല്‍ യുക്തിസഹമല്ലാത്ത ഇരവാദം. 

🔘 ഡെഫിനിഷന്‍ : പുറമേ നിന്ന് തെളിവോ ബന്ധമോ ഇല്ലാതെ  പ്രത്യേക പരിമിതികള്‍ക്ക്‌ ഉള്ളില്‍ മാത്രം നിന്ന് കൊണ്ട് തന്റെ പ്രസ്താവന , അതെ പ്രസ്താവനകൊണ്ട് തന്നെ തെളിയിക്കാന്‍ ശ്രമിക്കുക വഴി തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കും. ഈ അബദ്ധവാദമുഖം പലപ്പോഴും തമാശക്ക് വഹനല്കുന്നതാണ്.

🔘 ഒരു ഉദാഹരണം:-
←→←→←→←→←→←→←→←→←→
താങ്കള്‍ക്ക് ഒരാള്‍ ഒരു ഇമെയില്‍ ലഭിക്കുന്നു എന്നു കരുതുക. ആ ഇമെയിലിന്റെ കണ്ടന്റ് ഇതാണ് : "ഞാന്  വിന്സിന്റ് ഗോമസ് എന്ന രാജകുമാരന്‍ ആണ്.  നെടുംബശേര്രി വീമാനത്താവളവും, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ഞാന്‍ പണിതവയാണ്, എന്റെ വഹയും ആണ്. ഇതെന്റെ നിങ്ങള്ക്ക് വിശ്വസനീയമായ എന്റെ സന്ദേശം ആണ്.  ഈ ഇമെയില്‍ നിങ്ങള്ക്ക് വിശ്വസിക്കുകയും, ഇനി ഇതുപോലെ വിശ്വസിക്കുകയും ചെയ്യാം. അതില്‍ പറയുന്നത് അനുസരിച്ചാല്‍ നിങ്ങള്ക്ക് കൊള്ളാം."
നിങ്ങള്‍ അത് വിശ്വസിച്ചു പറയുന്നത് അനുസരിക്കുമോ? ഇങ്ങനെ ഒരുവന്‍ പറയുന്നത് അവന്‍ തന്നെ വിശ്വസിക്കാന്‍ പറയും വഴിനിങ്ങള്‍ അവനെ വിശ്വസിക്കുമോ? എപ്പോള്‍ വിശ്വസിക്കാം? അങ്ങനെ സക്ഷികാലോ അടയാളമോ, മുദ്രയോ എന്തിനു മറ്റൊരു മുന്‍ ദൂതന്‍ പോലുമായി  ഒത്തുനോക്കാന്‍ ഇല്ലാതെ ഒരുവന്‍ സ്വയം വിശ്വസിക്കാന്‍ പറയുന്നത് ദേ ഇതുപോലെ ഇരിക്കുമല്ലോ അല്ലെ?

◾ മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
◾ ഖുറാന്‍: ഞാന്‍ അള്ളാഹുവിന്റെ വചനങ്ങള്‍ ആണെന്ന് അള്ളാഹു പറഞ്ഞു.
◾ അള്ളാഹു: ഞാന്‍ അള്ളാഹു ആണെന്ന് ഖുറാനും പറഞ്ഞു.
◾ മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

മുകളില്‍ പറഞ്ഞ ഉധഹരണത്തിന്റെ അത്ര പോലും ഇല്ല മുഹമ്മദ്‌ (സ്വയം പ്രഖ്യാപിത) എന്ന പ്രവാചകനു പ്രവച്ചകത്വത്തില്‍ വിശ്വസനീയത. എന്നാല്‍ എന്തടിസ്ഥാനത്തില്‍ ആണ് മുഹമ്മദിന് പ്രവാചകത്വം ഇസ്ലാം ആരോപിക്കുന്നത്? എല്ലാം തുടങ്ങിയിടത്തു വന്നു നില്‍ക്കുന്നു. എല്ലാം മുഹമ്മദ്‌ മാത്രം പറയുന്നു. പുള്ളി ഉണ്ടാക്കിയ പുള്ളിയുടെ പുള്ളിയുടെ കിത്താബില്‍ പുള്ളിയുടെ ഗോത്രദേവന് ഒരു അഡ്രസ്‌ ഉണ്ടാക്കാന്‍ പുള്ളി ശമിച്ചിരിക്കുന്നു എന്നല്ലാതെ ഖുറാനില്‍ ആത്മീയ ദൈവീക വെളിപാടുകള്‍ ഒന്നും പറയത്തക്ക ഇല്ല.  ചരിത്രത്തില്‍ നിന്നോ, അല്ലെങ്കില്‍, സഹവാസികളായവരില്‍ നിന്നോ, അതുമല്ലെങ്കില്‍, 123999 പ്രവാചകരുടെ മുന്‍ വേദങ്ങള്‍ പ്രകാരമോ അള്ളാഹുവോ മുഹമ്മദോ ഒത്തു പോകുന്നില്ല എന്ന് മാത്രമല്ല, 6 ആം നൂറ്റാണ്ടിന്റെ അറേബ്യന്‍ കഥകളുടെ പരിമിതികളില്‍ മാത്രം നിന്ന് കൊണ്ട്,  6 ആം നൂറ്റണ്ടി മുന്നേ എവിടെയും  ആധികാരിക തെളിവില്ലാത്ത ദൈവവും ഈ  വൃത്താബദ്ധവാദത്തെ നര്‍മ്മത്തില്‍ എത്തിച്ചു നിര്ത്തുന്നു.

🔶 ഇനി അത്ഭുതങ്ങളോ, പ്രവചന പൂര്‍ത്തീകരണമോ ഇല്ലാതെ പ്രവാചക അടയാളം ചോദിച്ചാല്‍ പ്രാമാണികമായി കിട്ടുക പാലുണ്ണിയും:-
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന്‍ നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്‍റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്‌:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്‍ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)

🔶 ഇനി പ്രവാചകത്വം ആര്‍ അഭി്ശേകം ചെയ്തു കൊടുത്തു എന്ന് നോക്കിയാല്‍ ഖധീജയും:-
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
ഖാദിജയോട് അപ്പോസ്തലൻ പറഞ്ഞു, 'ഇതാണ് എന്റെ അടുത്തു വന്ന ഗബ്രിയേൽ.'  'എന്റെ അമ്മാവന്റെ മകനേ, എഴുന്നേൽക്കുക' എന്ന് അവൾ പറഞ്ഞു, 'എന്റെ ഇടതുവശത്ത് ഇരിക്കുക.' അപ്പോസ്തലൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു, 'അവനെ കാണാമോ?' 'ഉവ്വ്'. അവന് പറഞ്ഞു.  അവൾ പറഞ്ഞു, "തിരിഞ്ഞു എന്റെ വലതു തുടയിൽ ഇരിക്കുക." അവൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു: 'താങ്കള്‍ക്ക് അവനെ കാണാമോ?' അവനു കാണാന്‍ സാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അവള്‍ അവനോടു അവളുടെ വലതു വശത്ത് തിരികെ വന്നിരിക്കാന്‍ പറഞ്ഞു. അവൻ അങ്ങനെ ചെയ്തു. അവൾ ചോദിച്ചു, 'താങ്കള്‍ക്ക് അവനെ കാണാമോ?', എന്നാല്‍ അവനു കാണാന്‍ സാധിക്കുന്നു എന്ന് വീണ്ടും പറഞ്ഞപ്പോള്‍, അവളുടെ മടിയിലേക്ക്‌ കെയറി ഇരിക്കുവാന്‍ അപ്പോസ്തലനോട് അവള്‍ അവിശ്യപെട്ടു.   അദ്ദേഹം അങ്ങെനെ ചെയ്തു കഴിഞ്ഞപ്പോൾ, അവൾ വീണ്ടും കാണാൻ കഴിയുമോ എന്ന് വീണ്ടും ചോദിച്ചു. 'ഉവ്വ് ' എന്ന് അവന്‍ വീണ്ടും പറഞ്ഞു.  അന്നേരം അപ്പോസ്തലനെ മടിയില്‍ ഇരുത്തി കൊണ്ട് തന്നെ, അവള്‍ തന്റെ ദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ട് അവളുടെ വസ്ത്രം മാറ്റി കളഞ്ഞു.  ശേഷം അവൾ ചോദിച്ചു: ' താങ്കള്‍ക്ക് അവനെ കാണാമോ?' . 'ഇല്ല' എന്ന് അവൻ ഉത്തരം പറഞ്ഞു. അവൾ പറഞ്ഞു: 'എന്റെ അമ്മാവന്റെ മകനേ, ഹൃദയത്തില്‍ ആനന്ദിക്കുക, അതു ഒരു സാത്താന്‍ അല്ല, അതൊരു അല്ലാഹുവിന്റെ മലക്ക് ആണ് ".    [Ibn Hisham's As-Seera an-Nabaviyya page.93-94]

സാത്താന്‍ വിവസ്ത്രയായ സ്ത്രീയെ കണ്ടാല്‍ പോകില്ല നോക്കി നില്‍ക്കും എന്നും, മലക്ക് ആണെങ്കില്‍ നാണിച്ചു പോകും എന്നും, എത്ര ആരോജകം ആണ് ഈ പ്രവാചകനും പ്രവച്ചകത്വും എന്ന് നോക്കണേ......


🔘 അള്ളാഹു സര്‍വശക്തനായ ആദിമുതല്‍ ദൈവമെങ്കില്‍?
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
1. ഖുര്‍ആന്‍ ആണ് അറബിയില്‍ ആദ്യ കൃതി എന്ന് പറയപ്പെടുന്നു.  അപ്പോള്‍ അള്ളാഹു എന്നതു ദൈവം എന്ന് ആദ്യം ഖുറാനില്‍ മാത്രം ആകാന്‍ ആണ് സാധ്യത.  എങ്കില്‍ 6 ആം നൂറ്റാണ്ടില്‍ മുതല്‍ ഉള്ള ഒരു ഗോത്ര ദേവന്‍, ദൈവമായി പ്രൊമോഷന്‍ കിട്ടിയതാണ് അല്ലാഹു.   ഖുരനിനു മുന്നേ ഉള്ള പ്രമാണം അള്ളാഹു ദൈവമെന്നു പറഞ്ഞുണ്ടോ?
2. അള്ളാഹു എന്നത് ദൈവ നാമം ആണെന്നു വിശ്വാസം എങ്കില്‍, ആ നാമത്തില്‍ ഉള്ള ദൈവത്തെ അറബിയില്‍ വേണം എന്നില്ല, മറ്റു 6 ആം നൂറ്റാണ്ടിനു മുന്നേ ഉള്ള മറ്റു ഏതെങ്കിലും പ്രമാണത്തില്‍ നിന്ന് അതിന്റെ മൂലഭാഷയില്‍ നിന്നും തെളിവ് നല്കാന്‍ ഉണ്ട്കുമോ?
3. 124000 പ്രവാചകര്‍ ഉണ്ടായിരുന്നു ഇസ്ലാമിക വിശ്വാസം പടി, അങ്ങനെയെങ്കില്‍ അതില്‍ 123999 പ്രവാചകരും 6 ആം നൂട്ടണ്ട്നു മുന്നേ ഉള്ള അവരവരുടെ പ്രമാണത്തിൽ നിന്ന് കിട്ടിയ വാക്യങ്ങളിൽ, "ദൈവത്തിന്റെ പേര്‍ അള്ളാഹു " എന്നോ "അള്ളാഹു എന്ന ദൈവം " എന്നോ, 97 ശതമാനം അനിതര അറബി ഭാഷകളില്‍ നിന്നും മനുഷ്യ ചരിത്രത്തില്‍ നിന്നും ഒന്നെടുക്കാന്‍ ഉണ്ടേല്‍ അത് കാണിക്കാന്‍ സാധ്യമാണോ?

വൃത്താബദ്ധവാദം പ്രകാരം മുഹമ്മദ്‌ എന്ന ആളുടെ പ്രവാചകത്വം പോലും നിലനില്‍ക്കില്ല. പിന്നയല്ലേ, പുള്ളിക്ക് വേണ്ടി മാത്രം ആയതു ഇറക്കുന്ന അല്ലാഹുവിന്റെ ദൈവീകത.


Saturday 4 November 2017

ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:-

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

ഈ  മറുവില എന്തിനായിരുന്നു ?
-----------------------------------------------------
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

എന്തയിരുന്നു ആ പാപം?
-----------------------------------------
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:
ഉല്പത്തി  2:17  എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്.  അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ  നന്മ/തിന്മകള്‍ കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്‍കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന്‍ ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന്‍ നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.

ഉല്‍പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന്‍ ആയിരുന്നു.
ഉല്‍പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;

രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന്‍ ആയിരിക്കുക:
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.

ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില്‍ അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി  കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.

റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം  ഉല്പത്തി 2:17   കണ്ട  നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു.  എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന്‍ ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക്‌ ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര്‍ വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?

എങ്കില്‍ മനുഷ്യര്‍ക്ക്‌ തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?
----------------------------------------------------------------------------------
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്‍കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. 

ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം?  എങ്കില്‍ ഏതിനാല്‍ മനുഷ്യന്‍ ജീവിക്കും?  ( ദൈവവചനത്താല്‍.)
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?
-------------------------------------------------------------------------------
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 

ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന്‍ എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന്‍ അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്‍ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു
യോഹന്നാന്‍ 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല് എന്റെ നാമത്തില് പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"

എബ്രയര്‍ക്ക് നല്‍കിയ ലേഖനത്തില്‍ യെരാമ്യാ നല്‍കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?
----------------------------------------------------------------
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.  25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന്‍ സ്നാപകനെ പോലെ. യോഹന്നാന്‍ 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 

ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്‍കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്‍കപ്പെട്ടു.

പക്ഷെ എന്നിരുന്നാലും നിത്യജീവന്‍ പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്‍കുവാന്‍ സാധികുകയുമില്ല.

എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന്‍ തന്നെ? 
പാപപരിഹരബലിക്ക്  നല്‍കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം  ലേവ്യ 17:11    "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു".  എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍  ശുദ്ധരകാതെ  ജഡികമായി നടത്തുന്ന മൃഗബലി  ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്‍, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?

എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?
-------------------------------------------------------------------------------------------

അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല്‍ അരുളപ്പാട്  :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.

ആ വരുന്ന പാപമില്ലാത്ത ഒരുവന്‍, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."
1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."

എന്നാല്‍ മാര്‍കോസ് ഇല്‍ പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന്‍ ഒരുവന്‍ മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന്‍ ആര്‍ എന്നു നമുക്ക് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന്‍ 1:1-4), സ്വന്തം പുത്രനെ,  ക്രിസ്തുവായി മനുഷ്യര്‍ക്ക്‌ നല്‍കി. യോഹന്നാന്‍ 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".  അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന്‍ സ്നാപകന്‍ അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.

ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.

ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )

റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?  3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.

നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:
യോഹന്നാന്‍ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.  14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "

←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു  ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.

ഇനി ഇസ്ലാമില്‍ മുഹമ്മദ്‌ എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?

ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).

ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?