Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Monday, 28 March 2016

തട്ടിക്കൊണ്ടു പോകുക-മോചനദ്രവ്യം ആവിശ്യപ്പെടുക

തട്ടിക്കൊണ്ടു പോകുക-മോചനദ്രവ്യം ആവിശ്യപ്പെടുക, തലവെട്ടുക (പിരടികളില്‍) , അടിമകള്‍ ആക്കുക എല്ലാം കിത്താബ് പഠിപ്പിച്ചത് അതെ പഠി അന്വര്‍ത്ഥമാക്കുന്ന അനുയായികള്‍. കാഫിര്‍ ആയ ഒരു വൈദീകനെ തട്ടിക്കൊണ്ടു പോയി, മോചനദ്രവ്യം അവിശ്യപ്പെടുന്നു. [അതോ ക്രൂശേറ്റ്കയോ പിരടിക്ക് വെട്ടുകയോ ചെയ്തോ?]:- ഖുര്‍ആന്‍ 47:4:- ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. ഇസ്ലാം യുദ്ധത്തില്‍ ( അല്‍-ബദര്‍) ഏര്‍പ്പെട്ട സമയത്താണ് ഈ ആയത്ത് ഇറങ്ങിയത്‌ എന്ന് മുഹമ്മദര്‍ പറയുന്നു. പക്ഷെ ഇസ്ലാം യുദ്ധത്തിലല്ലാതെ ഇരിക്കുന്ന സമയം എപ്പോള്‍ ആണ് എന്ന് തിരിച്ചറിയാന്‍ പ്രയാസം ആണ്. ☀ ഖുറാന്‍ 2:193 മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. ഖുറാന്‍ 8:39 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ലോകാവസാനം വരെ, അതായത് അമുസ്ലിങ്ങള്‍ ലോകത്ത് ഇല്ലാതാകും വരെ മുസ്ലിങ്ങള്‍ യുദ്ധത്തില്‍( 8:39 2:93) ആണ് എന്നാണ് ഖുറാനില്‍ നിന്നും മനസ്സിലാക്കുന്നത്. രാഷ്ട്രീയം മതത്തില്‍ കലര്‍ത്തിയ ഒരു തത്വസംഹിതയാണു ഇസ്ലാം. തന്മൂലം, മുസ്ലിങ്ങള്‍ എവിടെയെല്ലാം അസഹിഷ്ണുതയാല്‍ യുദ്ധത്തില്‍ ഏര്പ്പെടുന്നുവോ, ലോകത്താകമാനം ഉള്ള മുസ്ലിങ്ങള്‍ അവരോടു ഐക്യധാര്‍ദ്ദ്യം പ്രഖ്യാപിച്ചു യുദ്ധം ചെയ്തേ തീരൂ, യുദ്ധത്തിനു പോകാത്ത മുസ്ലിങ്ങളെ നരകത്തില്‍ ഇടുമെന്ന് അള്ളാഹു പറയുന്നു : ☀ ഖുറാന്‍ 9:39 നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന്‌ ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലെങ്കില്‍ യുദ്ധം ചെയ്യുന്ന മുസ്ലിങ്ങള്‍ക്ക്‌, മറ്റു മുസ്ലിങ്ങള്‍ യുദ്ധ-സാമഗ്രികളും, സംഭാവനയും ചെയ്യണം. ☀ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലെത്താം:- സൈദുബ്നു ഖാലിദ്‌ (റ) പറയുന്നു: തിരുമേനി അരുളി: ‘ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ ആ സംഭാവന വഴി അവന്‍ യുദ്ധത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അപ്രകാരം തന്നെ ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്‍റെ കുടുംബത്തിലിരുന്നു, മുസ്ലീമിന്‍റെ താല്പര്യങ്ങള്‍ നല്ല നിലക്ക്‌ ഒരാള്‍ സംരക്ഷിച്ചു കൊണ്ടിരുന്നാല്‍ അവനും യുദ്ധത്തില്‍ പങ്കെടുത്തവനാണ്.’ (സഹീഹുല്‍ ബുഖാരി, അധ്യായം 58, 1192, പേജ് 616) ഇപ്പോള്‍ മനസ്സിലായല്ലോ, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ എന്തിനു സഹായം നല്‍കുന്നു. സൗദി, തുര്‍ക്കി പോലെയുള്ള രാജ്യങ്ങള്‍ എന്തിനു ഇസിസ്നെ വളര്‍ത്തി അവര്‍ക്കുള്ള സംഭാവന നല്‍കുന്നു എന്നൊക്കെ. എല്ലാത്തിന്റെയും അകം ഒന്ന് തന്നെ. യുദ്ധത്തില്‍ കൊള്ളയടിക്കുന്നതും കൊല്ലുന്നതും പിടിച്ചു പറിക്കുന്നതും എല്ലാം അള്ളാഹു നല്‍കുന്ന പ്രതിഫലവും കൂടാതെ നന്മകളും ആണ്. അങ്ങനെ യുദ്ധത്തില്‍ പങ്കെടുത്താല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം, ഹൂരിമാരെ സ്വന്തമാക്കാം. യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ:- ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616) ------------------------------------------------------------------------- പിരടിവെട്ടുകയും, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവിശ്യപ്പെടുകയും ചെയ്യുന്നതിനെ പറ്റി ഇസ്ലാമിക പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ട് അവസാനിപ്പിക്കാം ലെഘു വിവരണം. ►സുറ 47:4 ന്റെ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നിന്ന് ( സ്കുഅര്‍ ബ്രക്കെറ്റ് [] ഇന് അകത്തു ഉള്ളത് എന്റെ വാക്കുകള്‍ ആണ് ആണ്) ഒന്ന്: യുദ്ധത്തില്‍ മുസ്ലിംകളുടെ യഥാര്‍ഥ ലക്ഷ്യമായിരിക്കേണ്ടത് ശത്രുക്കളുടെ ആക്രമണശേഷി നശിപ്പിക്കുകയാകുന്നു. അവര്‍ യുദ്ധംചെയ്യാന്‍ കഴിവില്ലാത്തവരാവുകയും അങ്ങനെ യുദ്ധം അവസാനിക്കുകയും ചെയ്യണം. ഈ ലക്ഷ്യം അവഗണിച്ചുകൊണ്ട് ശത്രുപക്ഷത്തെ ആളുകളെ പിടികൂടുന്നതിലേര്‍പ്പെട്ടുകൂടാ. ശത്രുസൈന്യം നന്നായി ചതയ്ക്കപ്പെടുകയും യുദ്ധരംഗത്ത് അവരിലെ കുറച്ച് ആളുകള്‍ അവശേഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ തടവുകാരെ പിടിക്കുന്നതില്‍ ശ്രദ്ധിക്കാവൂ. മോചനദ്രവ്യം നേടുവാനോ അടിമകളെ ശേഖരിക്കാനോ ഉള്ള ആര്‍ത്തിയാല്‍ യുദ്ധത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടാതിരിക്കേണ്ടതിനാണ് അറബികള്‍ക്ക് ആദ്യമേ ഈ നിര്‍ദേശം നല്‍കുന്നത്. [അവിശ്വാസികളെ കൊല്ലാന്‍ സാധിക്കുന്നിടത്തോളം കൊന്നുകളയുക, അവസാനം മാത്രം കിട്നാപ്പിംഗ്, അല്ലെങ്കില്‍ മോചനദ്രവ്യത്തിന് വിട്ടയക്കപ്പെട്ടവര്‍ പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കാം] രണ്ട്: യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെക്കുറിച്ച് പറയുന്നു: അവരെ സൌജന്യമായി വിട്ടയക്കാനും അവരില്‍നിന്ന് മോചനദ്രവ്യം ഈടാക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്. തടവുകാരെ വധിക്കാന്‍ പാടില്ല എന്ന പൊതുനിയമം ഇതില്‍നിന്ന് നിര്‍ധാരണം ചെയ്യപ്പെടുന്നു. [എന്നാലും മുഹമ്മദ് പലപ്രവിശ്യം ഈ പൊതുനിയമം ലങ്ഖിച്ചു എന്ന് കാണാം, അത് ].... ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍, ഒന്നോ അതിലധികമോ തടവുകാരെ വധിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്ലാമിക ഗവണ്‍മെന്റിന് ബോധ്യപ്പെടുന്ന പക്ഷം അവ്വിധം ചെയ്യാവുന്നാതാണ്. ഇതൊരു പൊതുനിയമമല്ല. പൊതുനിയമത്തിനുള്ള അപവാദമാണ്. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 1] അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതുപയോഗിക്കപ്പെടൂ. ബദ്ര്‍ യുദ്ധത്തിലെ 70 തടവുകാരില്‍ ഉഖ്ബതുബ്നു അബീമുഐത്തിനെയും നദ്റുബ്നുല്‍ ഹാരിഥിനെയും മാത്രമാണ് ഇതനുസരിച്ച് വധിച്ചത്. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 2] ഉഹുദ് യുദ്ധത്തിലെ തടവുകാരില്‍നിന്ന് അബൂഉസ്സ എന്ന കവിയെ മാത്രവും വധിച്ചു. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 3] ബനൂഖുറൈള യുദ്ധത്തില്‍ തീര്‍പ്പുകല്‍പിക്കാന്‍ തിരുമേനി (സ) ഹ: സഅ്ദുബ്നു മുആദിനെ ചുമതലപ്പെടുത്തുകയായിരുന്നു. അദ്ദേഹം എടുത്ത തീര്‍പ്പ് അവരിലെ പുരുഷന്‍മാരെ വധിക്കാനായിരുന്നു [എണ്ണം പല നൂറുകള്‍ എന്ന് സീറകള്‍]. അങ്ങനെ അവര്‍ വധിക്കപ്പെട്ടു. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 4] ഖൈബര്‍ യുദ്ധത്തിലെ തടവുകാരില്‍ വധിക്കപ്പെട്ടത് കിനാനഃ ഇബ്നു അബില്‍ ഹുഖൈഖ് മാത്രമായിരുന്നു. [അങ്ങനെ കൊല്ലപ്പെട്ടവര്‍ 5] മക്കാ വിമോചനത്തെ തുടര്‍ന്ന് മക്കാവാസികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഏതാനും വ്യക്തികളെ മാപ്പിന്റെ പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും അവരെ പിടികിട്ടുന്നവര്‍ കൊന്നുകളയണമെന്ന് കല്‍പിക്കുകയുമുണ്ടായി. ഈ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യുദ്ധത്തടവുകാരെ വധിക്കുക തിരുമേനിയുടെ സാധാരണ സമ്പ്രദായമായിരുന്നില്ല. ----------------------------------------------------------------------------------------------------------------- മൌദൂദി തന്നെ പലയിടങ്ങളില്‍ സമ്മതിക്കുന്നു (5ഇല്‍ അധികം തവണ, ഈ സുരയും ആയി ബന്ധിപ്പിച്ച് കൊണ്ട്), മുഹമ്മദ്‌ ചെയ്ത അരും കൊലകള്‍ സാമാന്യ യുദ്ധ നിയമങ്ങള്‍ക്കു അപവാദം ആണെന്ന്. പക്ഷെ സിറകളും, ഹദിസുകളും മറ്റു നിക്ഷ്പക്ഷ തെളിവുകളും എടുത്താല്‍ ലോകം കണ്ടതില്‍ വെച്ച് മതത്തിന്റെ പേരില്‍ കൊന്നോടുക്കിയ പല നികൃഷ്ടന്മാരിലും (ഹിടലെര്‍, സ്റ്റാലിന്‍ തുടങ്ങീ..) മുകളില്‍ സ്ഥാനം പിടിക്കാന്‍ യോഗ്യന്‍ അല്ലെ, എന്ന് നമ്മള്‍ ചിന്തിച്ചു മൂക്കത്ത് വിരല്‍ വെച്ച് പോകും. ആ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരുടെ കൈകളില്‍ മറ്റൊരു സാധു ഇടകൂടി. മോചനദ്രവത്തിന് വിട്ടയ്ക്കപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിറുത്തുന്നു.


Monday, 11 January 2016

ഇസ്ലാമിന്റെ സമാധാനം; അവിശ്വാസികളോട് ഉള്ള പ്രണയം:




♦ ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു നീചകൃത്യം നമ്മള്‍ കണ്ടു. മതത്തിന്റെ പേര് പറഞ്ഞു ഒരുവന്‍ സ്വന്തം മാതാവിനെ ദൈവ സ്തുതികള്‍ അര്‍പ്പിച്ചു വധിക്കുന്നു. വാര്‍ത്തക്ക് ഇവിടെ നോക്കുക. 'ഇസ്ലാമിക്‌ സ്റ്റേറ്റ്' ഭീകരര്‍ മുസ്ലിങ്ങള്‍ അല്ല എന്ന് ആര്‍ത്തു അട്ടഹസിച്ചു 'moderate muslims' പുലംബുംമ്പോളും, അത് ഇസ്ലാമികം എന്ന് പറയാതെ പറയുന്ന പല മുസ്ലിങ്ങളെയും കാണുവാന്‍ ഇടയായി.

👉 ഖുറാന്‍ 9:23 സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍.

👉 ഖുറാന്‍ 58:22 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.

ഖുറാന്‍ 58:22  നെ പറ്റിയുള്ള "ഇബിന്‍ കതിര്‍ന്റെ തസ്ഫീര്‍" പറയുന്നത് കൂടി മനസ്സിലാക്കിയാല്‍ മാതാവിനെമകന്‍ കൊന്നതിനെ ഉദ്ധേശ ശുദ്ധിയെ തിരിച്ചറിയാം:
✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦✦

 സൈയ്ദ് ബിൻ `അബ്ദുൽ  അസ്സീസ് മറ്റുള്ളവരും ഈ ആയത്തിനെ പറ്റി പറയുന്നു;  [ 'നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത കണ്ടെത്തുകയില്ല ...]   ബദർ യുദ്ധത്തിൽ തന്റെ സത്യനിഷേധിയായ പിതാവിനെ കൊലപ്പെടുത്തിയ 'അബു ഉബൌദഹ് അമീർ ബിൻ  അബ്ദുല്ല ബിൻ അൽ-ജറഹ്ന്റെ' കാര്യത്തിൽ വെളിപ്പെടുത്തപ്പെട്ടതാകുന്നു.  ഉമർ ബിൻ അൽ-ഖത്താബ് കൂടെയുള്ള ആറ് മനുഷ്യരുടെ കൂടിയാലോചിച്ച്  ഖലീഫായെ തിരഞ്ഞെടുക്കുന്ന കാര്യത്തിത്തെപറ്റിയുള്ള സന്ദർഭത്തിൽ അറിയിക്കുന്നത്;

 അദ്ദേഹം പറഞ്ഞു;  "അബു 'ഉബൌദഹ്'  ജീവിച്ചിരുപ്പുണ്ടായിരുന്നു എങ്കില്‍, ഞാന്‍ അവനെ ഖലീഫയായി നിയമിക്കുമായിരുന്നു." ഇതുകൂടെ ആ ആയയെ കുറിച്ച് പറഞ്ഞു:
[തങ്ങളുടെ പിതാക്കന്മാർ ആണെങ്കില്‍ പോലും]  "ഈ ആയത്ത് അവതരിക്കപ്പെട്ടത്, അബു 'ഉബൌദഹ്' ബദർ യുദ്ധത്തിൽ തന്റെ സ്വ-പിതാവിനെ കൊല്ലപ്പെടുത്തിയ കാര്യത്തെ കുറിച്ചും,"

[അല്ലെങ്കിൽ അവരുടെ പുത്രന്മാർ]  " അവതരിപ്പിക്കപ്പെട്ടതു,  അബു ബക്കര്‍ ആസ്-സിദ്ദിക്ക്, തന്റെ (അവിശ്വാസിയായ)  മകന്‍, അബ്ദുര്‍-റഹ്മാനെ കൊല്ലുവാന്‍ പുറപ്പെട്ടതിനെ കുറിച്ചും"

"അതെ സമയം ഈ ആയത്തു "[ അല്ലെങ്കില്‍ അവരുടെ സഹോദരന്മാരോ]  "അവതരിക്കപ്പെട്ടതു, മുസാബ് ബിന്‍  ഉമയ്ര്‍ തന്റെ സഹോദരന്‍, ഉബയ്ദ് ബിന്‍ ഉമയാര്‍നെ അല്‍ബദര്‍ യുദ്ധത്തില്‍ കൊലപ്പെടുത്തിയതിനെ കുറിച്ചും"

"ഈ ആയത്തു" [അലെങ്കില്‍ അവരുടെ ബന്ധുക്കളോ]  " അവതരിപ്പിക്കപ്പെട്ടതു, ഉമ്മര്‍, തന്റെ ബന്ധുക്കളെ അല്‍-ബദര്‍ യുദ്ധത്തില്‍ വധിച്ചത്നിനെയും , കൂടെ ഹംസ, അലി, ഉബയ്ദ് ബിന്‍ അല്‍ഹരിത്ത് എന്നിവരുടെയും കാര്യത്തെ കുറിച്ചാകുന്നു. അവര്‍ തങ്ങളുടെ അടുത്ത ബന്ധുക്കളായ ഉത്ബാഹ്, ശയ്ബഹ്, അല്‍-വാലിദ് ബിന്‍ ഉത്ബാഹ് എന്നിവരെ ആ ദിവസം കൊലപ്പെടുത്തിയതിനെയും ആകുന്നു."

അല്ലാഹു നല്ലവണ്ണം അറിയുന്നവനത്രെ. അതുപോലെ സമാനമായ ഒരു സാഹചര്യത്തില്‍ നബി, അല്‍-ബദര്‍ യുദ്ധത്തില്‍ പിടിച്ച തടവുകാരെ എന്ത് ചെയ്യണം എന്ന്  തന്റെ കൂടെയുള്ള സ്വഹാബികളോട് ആരഞ്ഞു. അപ്പോള്‍ അബു ബക്കര്‍ ആസ്-സിദ്ദിക്ക്, അവരില്‍ നിന്ന് മോചന ദ്രവ്യം സ്വീകരിച്ചു ആ സമ്പത്ത് കൊണ്ട് മുസ്ലിങ്ങളെ തന്നെ ശക്തിപ്പെടുത്താം എന്ന് ചിന്തിച്ചു. എന്തെന്നാല്‍ യുദ്ധ തടവുകാരായി പിടിക്കപ്പെട്ടവര്‍ സഹോദരങ്ങളും ബന്ധുക്കളും ആകയാല്‍, അവർ അല്ലാഹുവിന്റെ സഹായം മുഖാന്തരം, പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചേക്കാം എന്ന വസ്തുത പരാമർശിച്ചു.

പക്ഷെ ഉമര്‍ പറഞ്ഞു: "എന്നാൽ നബിയെ, ഒരു വ്യത്യസ്ത അഭിപ്രായം എനിക്കുണ്ട്! എന്നെ എന്റെ ബന്ധുക്കളെയും ഇന്നവരെയും ഇന്നവരെയും കൊല്ലുവാന്‍ അനുവദിക്കൂ. അതുപോലെ അലി അവന്റെ സഹോദരന്‍ ആഖില്‍നെ  (` അലിയുടെ സഹോദരൻ) കൊല്ലുവാനും, കൂടെ ഇന്നവരെ ഇന്നവരെയും കൊല്ലുവാനും അനുവാദം കൊടുക്കൂ. ബഹുദൈവ ആരാധകരോട് തങ്ങളുടെ ഹൃദയത്തില്‍ കരുണ ലവലേശം ഇല്ല എന്ന് അള്ളാഹു അറിയുകയും ചെയ്യട്ടെ. "

"അതിനാല്‍ അള്ളാഹു പറഞ്ഞു : [അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു], എന്തെന്നാല്‍ അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍  പിതാക്കന്മാരോ സഹോദരങ്ങളോ അവരായിരുന്നാലും അവരോടു സ്നേഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്ന ഗുണമേന്മയുല്ലവരില്‍ അള്ളാഹു അവനോടുള്ള വിശ്വാസവും, സന്തോഷവും, സമാധാനവും അവരവരുടെ ഹൃദയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു."

റഫറന്‍സ് :-തസ്ഫീര്‍ ലിങ്ക് പോയി നോക്കുക.
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠

സ്വന്തം പിതാവിനെയോ, സഹോദരനെയോ, അല്ലെങ്കില്‍ തന്റെ രക്തബന്ധം ഉള്ള  ഏതു അമുസ്ലിമിനെയും വധിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ വീരകൃത്യങ്ങള്‍ ആയി ഗണിക്കപ്പെട്ടിരുന്നു എന്ന് ഖുറാന്‍ ആയത്തിനെ അടിസ്ഥാനമാക്കി മുഹമ്മദ്‌ ഉള്ള കാലത്തെ ചരിത്രം ആണ് തസ്ഫീരില്‍ പറയുന്നത്. ഇങ്ങനെ അല്ലാഹുവില്‍ ഉള്ള വിശ്വാസം പ്രകടിപ്പിക്കുന്നവന് 'അരുവികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗം ആണ് അല്ലാഹുവിന്റെ വാഗ്ദാനം'. ജീവിച്ചിരുന്നെങ്കില്‍,  'അബു ഉബൌദഹ് അമീർ ബിൻ  അബ്ദുല്ല ബിൻ അൽ-ജറഹ്ന് ;  ഖലിഫാ സ്ഥാനം നല്‍കാമെന്നുള്ള ചിന്തക്ക് അടിസ്ഥാനം തന്നെ സ്വന്തം അവിശ്വാസിയായ പിതാവിനെ കൊന്നു എന്നുള്ളതാണ്.

ഇസ്ലാമില്‍ ജനിച്ചു ജീവിക്കുന്ന ഏവെന്റെയും ഉള്ളില്‍ ഒരു ഭയം ഉണ്ടാകും, തന്റെ സ്വതന്ത്ര തീരുമാനത്തിനോ മറ്റോ വിശ്വാസം കൈമോശപ്പെട്ടു എന്ന് തന്റെ രക്തബന്ധം ഉള്ള ആരേലും തിരിച്ചറിഞ്ഞാല്‍ ഇതേ ഗതി തനിക്കും വരുകയില്ലേ? ഒരു തരം മാനസ്സിക അടിമത്വത്തില്‍ ജീവിക്കുന്ന സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഒഴിഞ്ഞു സമാധാനം ലഭിക്കുക അസാധ്യം. അതാണ്‌ ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ നമ്മള്‍ കാണുന്നതും. സിറിയയിലെ ജനം അവര്‍ ആ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കുന്നു.