Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 18 October 2017

ക്രൈസ്തവ ത്രിത്വം അവഹേളിച്ചു ഖുറാന്‍ അബദ്ധങ്ങള്‍ പുറത്താകുന്നു


ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സം‌വാദബഹുലമായ ആദ്യ രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൊണ്ടാണ്. ത്രിത്വം എന്ന് പറയുന്നത്, ഏകദൈവത്തില്‍ മൂന്ന് അളത്വങ്ങള്‍ ഉണ്ടെന്നും സത്തയില്‍ ഒന്നാണ് എന്നും എല്ലാ ഗുണങ്ങളും മൂവർക്കും ഒരേപോലെയാണ് എന്നും ഏതെങ്കിലും ഗുണം ആരോപിക്കപ്പെടുന്ന ആള്‍ ആ ഭാവം പ്രതിനിധീകരിക്കുന്നു സ്വപ്രവൃത്തികളില്‍ എന്നുമാണ് പൊതുവായ തത്വം.  ഇവിടെ പറയുന്നത് മൂന്നു വത്യസ്ഥ ദൈവങ്ങള്‍ അല്ല, സത്യദൈവത്തിന്റെ ബഹുത്വവും എണ്ണാന്‍ കഴിയുന്നതുമല്ല, മറിച്ചു മനുഷ്യരുടെ അവബോധത്തില്‍ നിന്ന് പറയുകയെങ്കില്‍ സൃഷ്ടാവിനെ ഏകദൈവമായും ആ  ദൈവത്തിന്റെ പ്രവൃത്തികളിലെ മൂന്ന് ഭാവങ്ങളിലൂടെയും മൂന്ന് അളത്വങ്ങള്‍ ആയി കാണാം.

വേദക്കരോട് അള്ളാഹു പറയുന്ന ഭാഗത്തില്‍ ആണ് ഇന്ന് മുഹമ്മദര്‍ ത്രിത്വം  തെറ്റാണു എന്ന് പറയുന്നതിനുള്ള മുഖ്യകാരണം കിടക്കുന്നത്.

4:171...മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം  (മൂന്ന്) എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌.

ഇവിടെ ഖുറാനില്‍ ത്രിത്വം എന്നൊരു വാക്കും ഇല്ല. ഉള്ളത്  മൂന്നു ( ثلاثة -thalathatun) എന്ന് മാത്രമാകുന്നു. മലയാള തര്‍ജ്ജമകളില്‍ മനപൂര്‍വം ക്രൈസ്തവതയെ ഇകിഴുത്തുവാനും ആളുകളെ വഞ്ചിക്കാനും ത്രിത്വം എന്ന് തര്‍ജ്ജമ ചെയ്തത് ആയിരിക്കണം.

എന്നാല്‍ ഇനി ഖുറാനില്‍ അള്ളാഹു എന്താണ്  ത്രിത്വത്തെ പറ്റി മനസ്സിലാക്കി വെച്ചിരിക്കുന്നത്?

5:73  അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. .....

ദൈവം (അറബിയില്‍ അല്‍-ഇലഹ് എന്ന അല്ലഹ്) മൂന്നു ദൈവങ്ങളില്‍ ഒന്ന് എന്ന് ക്രൈസ്തവത പഠിപ്പിക്കുന്നില്ല ഈ പറയുന്ന ആയത്തില്‍ പോലെ.  മൂന്ന് ദൈവങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് ത്രിത്വം  അല്ല. മൂന്ന് ദൈവങ്ങള്‍ ചേര്‍ന്ന ഏകദൈവത്തില്‍ ഒരുവന്‍ എന്നെങ്കിലും പറഞ്ഞെങ്കില്‍ , ത്രിത്വ വാദത്തെ എതിര്‍ക്കുന്ന ഒന്നായ  ട്രൈതീഇസം (tritheism) എന്ന് എന്നെങ്കിലും പറയാമായിരുന്നു. മൂന്നു ദൈവങ്ങള്‍ മൂന്നു വിധത്തില്‍ പ്രവര്തികുകയും, അവരുടെ പ്രവൃത്തി മണ്ഡലങ്ങള്‍ പലതാകയും അവരുടെ അവര്‍ ചേരുമ്പോള്‍ മാത്രമേ പൂര്‍ണദൈവം ആകുകയുള്ളൂ എന്നുള്ള വിശ്വാസം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവനിന്ദയാണ്. എന്നാല്‍ ഇവിടെ അതുപോലും സമര്‍ഥിക്കാന്‍ ഖുറാനിലെ അല്ലാഹുവിനു (മുഹമ്മദിന്) ജ്ഞാനം ഇല്ല.

തന്മൂലം അള്ളാഹു മൂന്ന് ദൈവങ്ങളില്‍ ഒന്ന്  എന്ന് പറയുക വഴി ബഹുദൈവവിശ്വാസം ആണ് ക്രൈസ്തവതയുടെ വിശ്വാസം എന്ന് കരുതിയിരിക്കുന്നവന്‍ സര്‍വ്വഞാനിയോ? ഇതില്‍ പരം അബദ്ധം എന്തുണ്ട്? ഇതില്‍ നിന്നും അല്ലാഹുവിനു മുഹമ്മദിന്റെ അറിവിന്റെ കുഞ്ഞു  ചക്രവാളത്തിന്റെ അപ്പുറം ഒരു ചുക്കും അറിയില്ല എന്ന് ഇവിടെ തെളിയുന്നത് വഴി, ഖുറാനിലെ അള്ളാഹു വെറും ഒരു സങ്കല്‍പ്പിക കഥാപാത്രം എന്ന നിരയില്‍ നിന്ന് പോലും താഴെ പോയിരിക്കുന്നു.

ഇതാണ് അടിസ്ഥാനപരമായി ഖുറാനില്‍ പറയുന്ന ത്രിത്വത്തിന്റെ അവസ്ഥ.

ഇനി ഈ മൂന്നു ദൈവങ്ങള്‍ ആരൊക്കെയാണ് മുഹമ്മദ്‌ മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നു നോക്കിയാലോ? 

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? ...

ഈസയും ഇസയുടെ മാതാവായ ഹാരൂണിന്റെ സഹോദരിയായ മര്‍യമും ആണ് ദൈവങ്ങള്‍ ആയി അല്ലാഹുവിന്റെ കൂടെ വെക്കുന്നത് എന്ന് ആണ് ഖുറാനില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍.  ഇങ്ങനെ ഒരു വിശ്വാസം ക്രിസ്തവര്‍ക്കില്ല.  മര്‍യമിനെ ദൈവമായി കണക്കന്നുന്ന ഒരൊറ്റ സഭയും ക്രൈസ്തവര്‍ക്കിടയില്‍ ഇല്ല, അത് ദൈവദൂഷണവും ആണ്. നജരാനില്‍ നിന്ന് മുഹമ്മദിനെ കാണാന്‍ മുബഹലക്ക് വന്ന ക്രൈസ്തവര്‍, അന്ന് മുസ്ലിം ദേവാലയത്തില്‍ ആണ് മുഹമ്മദിന്റെ സമക്ഷത്തില്‍ പ്രാര്‍ത്ഥിച്ചത്‌. ആ പ്രര്തനക്കിടയില്‍ മറിയമിനോടുള്ള മധ്യസ്ഥത കേട്ടപ്പോള്‍, മുഹമ്മദ് പാതി അറിവില്‍ തെറ്റിധരിച്ചു എന്ന് സിരതുകളില്‍ തെളിവ്. അവരുമായി സംസാരിച്ച മുഹമ്മദ്‌ മനസ്സിലക്കിയതു, " He is the third Person of the Trinity, which is the doctrine of Christianity." (പേജ് 271 സിറാത്ത് റസ്സുല്‍ ; ഇബ്ന്‍ ഇഷഖു ) . ഓര്‍ഡര്‍ ശ്രദ്ധിച്ചല്ലോ,  ചുരുക്കി പറയുന്നെങ്കില്‍, ഒന്നാമത് അല്ലാഹുവും, രണ്ടാമത് മറിയവും മൂന്നാമത് ഈസയും ആണ് മൂന്നു ദൈവങ്ങള്‍ എന്നാണു മുഹമ്മദിനു മനസ്സിലായത്.

എന്നാല്‍ അങ്ങനെ മേലെ തെളിഞ്ഞിരിക്കുന്ന, ഒരു കുടുംബവഴ്ച്ച തന്നെയാണോ, മൂന്നു ദൈവങ്ങള്‍ എന്നു ഈ അള്ളാഹു (മുഹമ്മദ്‌ ) വിശ്വസിച്ചിരുന്നതും ഖുറാനില്‍ അറിയിച്ചതും എന്ന് ഉറപ്പിക്കാമോ?

അതെ. കാണുക
തെളിവ് 1) 72:3  നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

തെളിവ് 2)  6:101  ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ?

തെളിവ് 3) 5:75.... അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. .....

തെളിവ് 4)  5:17 ...( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക?  .....

കൂട്ടുകാരിയെ സ്വീകരിച്ചിട്ടില്ല, എന്ന് പറയും വഴി മുഹമ്മദ്‌ സുറ 5:116 ഉറപ്പിക്കുന്നു, മൂന്നു ദൈവങ്ങളില്‍ രണ്ടാമതെത് "കൂട്ടുകാരി" എന്ന് മുഹമ്മദ്‌ കരുതിയിരുന്നു. ആ അബദ ധാരണയാണ്  സുറ 5:73 യില്‍ മൂന്നില്‍ ഒരു ദൈവം ആണ് അള്ളാഹു എന്നു പറയുവാന്‍ ഉള്ള കാരണം എന്ന് ഇവിടെ വെളിപ്പെടുന്നു. ഇരുവരും ഭക്ഷണം കഴിക്കുന്നവര്‍ എങ്കില്‍ ഇരുവരും ദൈവമല്ല,  എന്നാണ് അല്ലാഹു (മുഹമ്മദു)  പറയുന്നതോടു കൂടി ഈ 5:116 അരക്കെട്ടിട്ടു ഉറപ്പിച്ചു. മറ്റൊരു ആശയ ദാരിദ്ര്യം ഇവിടെ കാണുന്നത് , ദൈവമല്ല എന്ന് പറയുന്നതിന് അള്ളാഹു (മുഹമ്മദ്‌) പറയുന്ന  തെളിവോ, ഭക്ഷണം കഴിക്കുന്നവര്‍ ആയതു ആണ്. കൂട്ടുകാരി ദൈവമല്ല എന്ന് ഉറപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത് വഴി ഈ മൂന്നു ദൈവങ്ങള്‍ ഏതൊക്കെ എന്ന് ഖുറാനിലെ സര്‍വ്വജ്ഞാനി ആയ അള്ളാഹു (മുഹമ്മദ്‌) തെളിയിച്ചു വെക്കുന്നു.  ഈസായെയും, അവന്റെ മാതാവിനെയും നശിപ്പിക്കും എന്ന് കൂടി ഭീഷണി മുഴക്കുന്നതു വഴി ഇത്ര തരം താണ ഒരു അവസ്ഥ ഒരു ദൈവത്തിനും വരുത്തരുതേ എന്ന് ആശിക്കാം.

✔ ഉപസംഹാരം:-
ഈസയും മര്‍യമും ഇസ്ലാമിന്റെ ദുര്‍വ്യാഖ്യാനം വഴി ക്രിസ്തുവും മാതാവും ആണെന്നും മുഹമ്മദര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് മൂലം ഖുറാനിലെ "ത്രിത്വം", ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ദൈവശാസ്ത്രം ആണോ എന്ന് ആണ് നമ്മള്‍ ഇവിടെ പരിശോധിച്ചത്. ഇവിടെ ഖുരന്റെയും മുഹമ്മദിന്റെ ജീവിത പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ മനസ്സിലാകുന്നത്‌
1) ഖുറാനില്‍ ത്രിത്വം എന്ന വാക്കില്ല പകരം "മൂന്നു" എന്നാണ്, കള്ള തര്‍ജ്ജമയാണ് ത്രിത്വം എന്ന് മലയാളത്തില്‍.
2) ദൈവം മൂവരില്‍ ഒരാള്‍ ആണെന്ന് അല്ല ക്രൈസ്തവ ദൈവ ശാസ്ത്രവും വിശ്വാസവും. അള്ളാഹു ഏക ദൈവത്തിലെ മൂന്നില്‍ ഒന്ന്  എന്ന് പോലെയെങ്കിലും പറയാന്‍ ഉള്ള ജ്ഞാനം ഇല്ലാത്ത അള്ളാഹു.
3)  ആ മൂന്നു ദൈവങ്ങള്‍ ആരെല്ലാം എന്ന് ഖുറാന്‍ തെളിയിക്കുന്നത്,  ഒന്നാമത് അള്ളാഹു, രണ്ടാമത് മറിയം, മൂന്നാമത് ഈസാ , എന്ന മറ്റൊരു സൈദ്ധാന്തിക അബദ്ധവും.
4) ഈ തെളിവുകള്‍ അല്ലാഹുവിന്റെ അല്പഞാനത്തെ അസ്സല്‍ ആയി വെളിപ്പെടുത്തി, ഖുറാന്റെ വിശ്വാസ്യതയെ തള്ളിക്കളയുന്നു.

ഇത്ര അബദ്ധങ്ങള്‍ അറബി പുസ്തകത്തില്‍ വെച്ചിട്ടാണോ മുഹമ്മദരെ നിങ്ങള്‍ വേദക്കാരുടെ ത്രിത്വം പഠിപ്പിക്കാനും, അവഹേളിക്കാനും നടക്കുന്നത്. ആദ്യം നിങ്ങളുടെ ആത്മീയദാരിദ്ര്യം ( സുറ 17:85)  ഒഴിവാക്കാന്‍ ഈ അടിമത്വം ഉപേക്ഷിക്കുക.




Saturday 14 October 2017

യേശു ക്രിസ്തു ദൈവ വചനം

ബൈബിളില്‍ യേശുക്രിസ്തുവിനെ ദൈവ വചനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (യോഹ.1:1). എന്താണ് ദൈവത്തിന്‍റെ വചനം എന്ന് അറിയാത്ത ദാവാക്കാര്‍ ഈ പ്രസ്താവനയ്ക്ക് മുന്നില്‍ അസ്തപ്രജ്ഞരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം 1400 കഴിഞ്ഞു. അവരെ സംബന്ധിച്ച് ദൈവവചനം എന്ന് പറഞ്ഞാല്‍ അത് കിത്താബ് ആണ്, കിത്താബ് മാത്രമാണ്, കിത്താബല്ലാതെ വേറെ ഒന്നുമല്ല! അതുകൊണ്ടാണ് യേശുക്രിസ്തു എന്ന വ്യക്തിയെ ദൈവവചനം എന്ന് വിളിച്ചിരിക്കുന്നത് അവര്‍ക്ക് കല്ലുകടിയായി നില്‍ക്കുന്നത്. യേശുക്രിസ്തു ദൈവ വചനമാണെങ്കില്‍ ബൈബിള്‍ യേശുക്രിസ്തു ആണോ, ബൈബിള്‍ ദൈവം ആണോ തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങളും പുട്ടിന് തേങ്ങാപ്പീര പോലെ ചില വിവരദോഷികള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത് കേള്‍ക്കാം. അവരുടെ വിവരദോഷം മാറ്റാന്‍ കഴിയും എന്ന പ്രതീക്ഷ ഇല്ലെങ്കിലും അവരുടെ ഈ മണ്ടന്‍ ചോദ്യങ്ങള്‍ കേട്ട് ആരെങ്കിലും ആശയക്കുഴപ്പത്തില്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം പോസ്റ്റ്‌ ചെയ്യുന്നത്.
യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.
മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.
ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.
ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല അര്‍ത്ഥം എന്ന് ദാവാക്കാര്‍ക്കറിയില്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാ;ല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.
പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.
ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനമുണ്ട്. ഒന്ന് എഴുതപ്പെട്ട ദൈവവചനം, അത് ഞങ്ങളുടെ കൈവശമിരിക്കുന്നു. രണ്ട്, എഴുതപ്പെടാത്ത ദൈവവചനം, അത് സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു. എഴുതപ്പെട്ട ദൈവചനം നിത്യമായതല്ല, അതിന് ആരംഭവും അവസാനവും ഉണ്ട്. ഉല്‍പത്തി.1:1-ല്‍ അത് ആരംഭിക്കുകയും വെളിപ്പാട് 22:21-ല്‍ അവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവും ഉള്ള ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. എഴുതപ്പെട്ട ദൈവവചനത്തെ നശിപ്പിക്കാന്‍ കഴിയും. അത് തീയിലിട്ടാല്‍ കത്തിപ്പോകും. നശിപ്പിക്കപ്പെടുന്ന ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് ഈ എഴുതപ്പെട്ട ദൈവവചനം ആവശ്യമില്ല. അവിടെ ഞങ്ങള്‍ക്ക് എഴുതപ്പെടാത്ത ദൈവവചനം അഥവാ യേശുക്രിസ്തു ഉണ്ട്.
എഴുതപ്പെടാത്ത ദൈവവചനം അഥവാ പുത്രനായ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നവനാണ്. അവന്‍ ആരംഭവും അവസാനവും ഇല്ലാത്തവനാണ്, ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്, മാറ്റമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ചിരന്തനനുമാണ്. അവന്‍ സൃഷ്ടിയല്ല, അവനിലൂടെയാണ് സൃഷ്ടിപ്പ് നടന്നത് തന്നെ. “യഹോവയുടെ വചനത്താല്‍ ആകാശവും അവന്‍റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി” (സങ്കീ. 33:6) എന്നാണ് ബൈബിള്‍ പറയുന്നത്. ഈ ദൈവവചനം ജഡം ധരിച്ചതാണ് യേശുക്രിസ്തു എന്ന് ബൈബിള്‍ സുവ്യക്തവും ഖണ്ഡിതവുമായി പറയുന്നു.
ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് വിളിക്കുന്നത്‌.
പക്ഷെ എന്താണ് ഇസ്ലാമിന്‍റെ സ്ഥിതി? ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ അല്ലയോ എന്ന കാര്യത്തില്‍പ്പോലും മുസ്ലീങ്ങള്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. അവര്‍ക്ക് ആകെ ഒരേയൊരു വചനം മാത്രമേയുള്ളൂ, അത് ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചതിന്‍റെ പേരിലും സൃഷ്ടിയല്ല എന്ന് വാദിച്ചതിന്‍റെ പേരിലും തല പോയ ആയിരക്കണക്കിനാളുകളെ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.
അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു പുസ്തകം ഉള്ളതിനെ കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് നോക്കാം: “അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌” (സൂറാ.85:21,22). “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും അത്‌ മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (സൂറാ.43:3,4)
ഖുര്‍ആനെ കുറിച്ച് മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്, “എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്, അള്ളാഹു തന്‍റെ അടുക്കല്‍ ഉള്ള ഒരു പുസ്തകത്തില്‍ ഇപ്രകാരം എഴുതി: എന്‍റെ കരുണ എന്‍റെ കോപത്തിന് മുന്‍പേ പോകുന്നതാണ്.’ ആ പുസ്തകം അവന്‍റെ സിംഹാസനത്തിന്‍റെ അടുക്കല്‍ ഉണ്ട്.” (സ്വഹീഹ് ബുഖാരി, വാല്യം 9: ബുക്ക് 93; ഹദീസ് നമ്പര്‍ 643).
എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പാണ് അല്ലാഹു ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത് എന്ന് പറയുമ്പോള്‍ ഈ പുസ്തകം സൃഷ്ടിയല്ല എന്ന് വരുന്നു. സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവായിരിക്കണം. ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവല്ലാതെ വേറെ ഒരു സ്രഷ്ടാവില്ല. അപ്പോള്‍ ഖുര്‍ആന്‍റെ സ്ഥാനം എവിടെയാണ്? ഇവിടെ വേറൊരു ചോദ്യം കൂടി വരുന്നുണ്ട്: പേനയില്ലാതെ അല്ലാഹു എങ്ങനെ എഴുതി? ഈ ചോദ്യത്തിനുത്തരം ഹദീസ് നല്‍കുന്നുണ്ട്. സുനാന്‍ അല്‍-തിര്‍മിദി, വോളിയം 5, ബുക്ക് 44, ഹദീസ് നമ്പര്‍ 3319-ല്‍ നാം വായിക്കുന്നത് ‘അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് പേനയാണെന്നും ആ പേനയോടു അല്ലാഹു എഴുതാന്‍ കല്‍പിക്കുകയായിരുന്നു’ എന്നുമാണ്! ഈ പേനയെക്കുറിച്ചു പറയുന്ന വേറൊരു ഹദീസ് ഇതാണ്:
ജാബിര്‍ നിവേദനം: സുറാഖത്ത് ബ്നു മാലിക് വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നിലക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം വിവരിച്ചു തന്നാലും.എന്തിനാണ് ഇന്ന് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്? പേനകള്‍ ഉണങ്ങിയിട്ടില്ലേ? വിധികള്‍ നടപ്പിലാകുകയും ചെയ്തിട്ടില്ലേ? അല്ലെങ്കില്‍ എന്തിനാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്?’ നബി പറഞ്ഞു: ‘എന്നാല്‍ പേനകള്‍ ഉണങ്ങിയതിനാലും, വിധികള്‍ നടപ്പിലായതിനാലും എന്തിനാണ് കര്‍മ്മം ചെയ്യുന്നത് എന്നല്ലേ?’- സുഹൈര്‍ പറയുകയാണ്‌: പിന്നീട് (നിവേദകരില്‍ ഒരാളായ) അബൂസുബൈര്‍ എനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് സംസാരിച്ചു. ഞാന്‍ ചോദിച്ചു: എന്താണ് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കര്‍മ്മം ചെയ്യുക, എല്ലാം എളുപ്പമാക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 46, ഹദീസ് നമ്പര്‍ 8(2648)
ഇവിടെ പേനകള്‍ ഉണങ്ങിയിട്ടില്ലേ എന്ന് ചോദിക്കുന്നത് സൃഷ്ടിപ്പിനു മുന്‍പ് തന്നെ ഓരോ ജീവജാലങ്ങളെക്കുറിച്ച് എഴുതാനുള്ളതെല്ലാം എഴുതി വെച്ചു കഴിഞ്ഞിരിക്കുന്നു, ഇനി അവന്‍ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പ്രത്യേകിച്ച് ഒന്നും എഴുതാനില്ലല്ലോ എന്ന അര്‍ത്ഥത്തിലാണ്. നിത്യമായ ഒരു പുസ്തകം ഉണ്ടെന്ന് ഇവിടെയും പറയുന്നു. ഖുര്‍ആന്‍ നിത്യമായതാണെങ്കില്‍ ഇസ്ലാമിന്‍റെ തൗഹീദ് അവിടെ തകരും. അല്ലാഹുവും ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നുവെന്ന് വരും.
തീര്‍ന്നിട്ടില്ല, ഈ ഖുര്‍ആനിലെ രണ്ട് അദ്ധ്യായങ്ങള്‍ അന്ത്യകാലത്ത് പക്ഷികളെപ്പോലെ രണ്ട് ചിറകും വെച്ച് പറന്നു വരും എന്നാണ് മുഹമ്മദ്‌ പറഞ്ഞത്:
അബൂഉമാമതല്‍ ബാഹിലിയ്യി നിവേദനം: റസൂല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും അത് (ഖുര്‍ആന്‍) ഖിയാമത് നാളില്‍ അതിന്‍റെ ആളുകള്‍ക്ക് (പാരായണം ചെയ്തവര്‍ക്ക്) ശുപാര്‍ശ ചെയ്യുന്നതായി വരുന്നതാണ്. (അതുകൊണ്ട്) പ്രകാശം നല്‍കുന്ന രണ്ട് സൂറഃകള്‍ ഓതുവിന്‍. അതായത്, സൂറത്തുല്‍ ബഖറയും, സൂറത് ആലുഇംറാനും. ഇത് രണ്ടും ഖിയാമത്ത് നാളില്‍ (ഓതുന്നവര്‍ക്ക്) മേഘകുടകളെ പോലെ വരും (തണല്‍ നല്‍കും). അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെ ആയിരിക്കും. (ആ രണ്ട് സൂറത്തും) അത് രണ്ടും പാരായണം ചെയ്തവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും. (അതിനാല്‍) നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുവിന്‍. നിശ്ചയം അത് എടുക്കല്‍ (പാരായണം ചെയ്യല്‍) അനുഗ്രഹവും അതുപേക്ഷിക്കല്‍ (പാരായണം ചെയ്യാതിരിക്കല്‍) നഷ്ടവുമാകുന്നു). (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 252 (804)
നവ്വാസ് ബ്നു സംആനില്‍കിലാബിയ്യി പറയുന്നത് കേട്ടതായി ജുബൈര്‍ ബ്നു നുഫൈര്‍ നിവേദനം ചെയ്ത ഹദീസ്. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: ‘ഖിയാമത്ത് നാളില്‍ ഖുര്‍ആനിനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും കൊണ്ടുവരും. സൂറത്തുല്‍ ബഖറയും ആലുഇംറാന്‍ സൂറത്തുമായിരിക്കും മുന്നിലുണ്ടായിരിക്കുക. ഈ രണ്ട് സൂറത്തുകള്‍ക്ക് നബി മൂന്ന് ഉപമകള്‍ പറഞ്ഞിട്ടുണ്ട്. ഇതേവരെ ഞാനത് മറന്നിട്ടില്ല. അവ നിഴല്‍ നല്‍കുന്ന രണ്ട് മേഘം പോലെയോ അല്ലെങ്കില്‍ രണ്ടിന്‍റെയും ഇടയ്ക്ക് പ്രകാശം നല്‍കുന്ന രണ്ട് കറുത്ത കുട പോലെയോ ആയിരിക്കും. അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ ആയിരിക്കും. അത് രണ്ടും (രണ്ട് സൂറത്തുകളും) അത് പാരായണം ചെയ്യുന്നവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 253 (805).
സുനാന്‍ ഇബ്നു മജാ, വോളിയം 5, ബുക്ക് 33, ഹദീസ് നമ്പര്‍ 3781-ല്‍ പറയുന്നത് “ഈ ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ ഒരു വിളറിയ മനുഷ്യനെ പോലെ വന്നിട്ട് ‘നിന്നെ രാത്രിയില്‍ ഉണര്‍ത്തിയതും പകല്‍ നിനക്ക് ദാഹമുണ്ടാക്കിയതും ഞാനാണ്’ എന്ന് പറയും” എന്നാണ്.
എല്ലാം സൃഷ്ടിക്കും മുന്‍പേ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നതും പക്ഷികളെപ്പോലെ രണ്ട് ചിറകുകള്‍ വെച്ച് പറന്നു വരുന്നതും വിളറിയ മനുഷ്യനെപ്പോലെ നടന്ന് വരുന്നതും മനുഷ്യര്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കുന്നതുമായ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ ഏകദൈവവിശ്വാസത്തിന്‍റെ (തൗഹീദ്) കടക്കല്‍ കത്തിവെക്കുന്നതാണ്.
ഖുര്‍ആന്‍ സൃഷ്ടിയല്ല എന്ന് വന്നാല്‍ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമുണ്ട്. വല്യ വായില്‍ മുസ്ലീങ്ങള്‍ പാടിക്കൊണ്ട് നടക്കുന്ന തൗഹീദ് അതോടെ പൊളിയും എന്നതാണ് അത്. കാരണം ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ്‌ ആയിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്ന് ഇല്ലല്ലോ. അപ്പൊ അല്ലാഹുവും സ്രഷ്ടാവ്‌, ഖുര്‍ആനും സ്രഷ്ടാവ്‌. രണ്ടു സ്രഷ്ടാവ്‌ വന്നാല്‍ തൗഹീദ് എങ്ങനെ ശരിയാകും? മാത്രമല്ല, ഖുര്‍ആന്‍ നിത്യമാണ് എന്ന് വന്നാലും പ്രശ്നമാണ്. നിത്യമായി നിലനില്‍ക്കുന്നത് ദൈവം മാത്രമാണ്. അപ്പോള്‍ അല്ലാഹുവും നിത്യമായി നിലനില്‍ക്കുന്നു, ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നു. തൗഹീദ് വീണ്ടും പൊളിയുന്നു...
ദൈവവചനം സൃഷ്ടിയല്ല, ദൈവവചനം ദൈവമാണ്, ദൈവവചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് എന്നൊക്കെ ക്രിസ്ത്യാനികള്‍ പറയുന്നത്‌ കേട്ടപ്പോള്‍ മുഹമ്മദ്‌ വിചാരിച്ചത് ബൈബിളിനെക്കുറിച്ചാണ് ഈ പറയുന്നതെന്നാ. അതുകൊണ്ടാണ് ദൈവവചനത്തിനുള്ളതായി ക്രൈസ്തവര്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഖുര്‍ആന് ഉള്ളതായി മുഹമ്മദ്‌ തട്ടിവിട്ടത്. പക്ഷേ ക്രൈസ്തവര്‍ ദൈവവചനമെന്നു പറഞ്ഞത് ബൈബിളിനെ ഉദ്ദേശിച്ചല്ല, യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണെന്നും യേശുക്രിസ്തുവിന് കൊടുത്തിരിക്കുന്ന ഈ വിശേഷണങ്ങള്‍ എല്ലാം ഖുര്‍ആന് നല്‍കിയാല്‍ താന്‍ വലിയ വായില്‍ പറഞ്ഞുകൊണ്ട് നടന്ന തൗഹീദ് വെള്ളത്തിലാകും എന്ന് മനസ്സിലാക്കാനുള്ള ബോധം മാത്രം മുഹമ്മദിന് പോയില്ല!!
എന്തായാലും, ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എവിടെയാണ് എന്നുപോലും മുസ്ലീങ്ങള്‍ക്ക് ഈ 1400 കൊല്ലമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള കൂട്ടരാണ് ദൈവത്തിന്‍റെ വചനമായ ബൈബിളിനും ദൈവവചനമായ യേശുക്രിസ്തുവിനും നേരെ ഓരോ ആരോപണങ്ങളുമായി വരുന്നത്!

കടപ്പാട്: അനില്‍ കുമാര്‍ അയ്യപ്പന്‍

Thursday 12 October 2017

കള്ളപ്രവാചകര്‍ തട്ടി വീണ മൂലക്കല്‍:-


► സങ്കീര്‍ത്തനം 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.


✡ യഹൂദര്‍ വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :
======================================================
✯ സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്‍ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട്  കൂടെ പാര്‍ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന്‍ തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്‍ത്തനം    72 )

✯ എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല്‍ രാജ്യത്തു ഒത്തു കൂടും. (  യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും. 

✯ ഓലം  ഹാ-ബാ യില്‍, എല്ലാവരും ഇസ്രയേല്‍ ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്‍ണ സത്യം എന്നു തിരിച്ചറിയും. ആര്‍ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10;  മീഖാ 4:2-3; സെഖരിയഹ് 14:9)

സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു  "ഓലം ഹാ-ബാ" യില്‍ ദൈവത്തെ അവര്‍ പൂര്‍ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല.

✡ ക്രൈസ്തവര്‍ വിശ്വസിക്കുന്ന മശിഹയുടെ ദൈവരാജ്യം :
=======================================================
✯ ക്രിസ്തു അറിയിച്ചു, യോഹന്നാന്‍ വരെയാണ് പ്രവാചകരുടെ കാലം, ശേഷം ദൈവം സ്വയം മശിഹായായി വെളിവാക്കപ്പെട്ടു.

► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; ...

✯ ആയതിനാല്‍ പിന്നീട് പ്രവാചകര്‍ വേണ്ട.  യോഹന്നാന്‍  12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

► യോഹന്നാന്‍ 14:9 യേശു അവനോടു പറഞ്ഞതു: .... എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;....

✯ ദൈവരാജ്യം വരുമ്പോള്‍  യേശുക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവന്‍

► യോഹന്നാന്‍ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു

✯ തന്മൂലം ലൂകോസ് 16:16 പ്രകാരും, യഹൂദരുടെ ഓലം ഹാ-ബാ യുടെ വെള്പ്പെടുതുലുകള്‍ മൂലവും, ദൈവരാജ്യം (ദൈവരാജ്യം നമ്മുടെ ഉള്ളില്‍ തന്നെ  ലൂക്കോസ് 17:21) വന്നതിനു ശേഷം, പിന്നെ പ്രവാചകര്‍ ഇല്ല. അതിന്റെ അവിശ്യവും ഇല്ല, യഹൂദ ക്രൈസ്തവ വേദ-ദൈവശാസ്ത്ര പ്രകാരം.

✡ തന്മൂലം:-

മുഹമ്മദിന് രണ്ടു option ഉണ്ടായിരുന്നു വേദപ്രകാരം യഹൂദരെ അല്ലെങ്കില്‍ ക്രൈസ്തവരെ വിസ്വസതയില്‍ എടുക്കാന്‍;

( option a) ഇസാ മസ്സിഹ് അല്ല, മസ്സിഹ വന്നിട്ടില്ല എന്ന്  പറഞ്ഞിരുന്നെങ്കില്‍, യഹൂദര്‍ വിശ്വസിക്കുമായിരുന്നു, മസ്സിഹ വന്നിട്ടില്ല പ്രവാചകരുടെ കാലം ഇനിയുമുണ്ട്.

( option b) ഈസ മസ്സിഹ ആണെന്ന് പറയുമ്പോള്‍, യഹൂദര്‍ തള്ളിക്കളയും, ക്രൈസ്തവര്‍ സമ്മതിക്കും, പക്ഷെ, താന്‍ സ്വയം പ്രവാചകന്‍ ആണെന്നു പറയും വഴി ലൂകോസ് 16:16 പ്രകാരം മുഹമ്മദ്‌ അന്ജതമൂലം കള്ളപ്രവാചകന്‍ എന്ന് പിടിക്കപ്പെടുകയും ചെയ്തു.

വേദത്തിലെ അന്ജത/ആത്മീയ അറിവുകള്‍ വന്നു കിട്ടയ്ക (സുറ 17:85) കാരണം അബദ്ധം പറഞ്ഞു മുഹമ്മദ്‌ കയ്യോടെ പിടിക്കപ്പെട്ടു.

✡ വചനം പറഞ്ഞത് എന്തത്ഭുതം:-
-----------------------------
► മത്തായി 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു (ക്രിസ്തു).

തള്ളികളഞ്ഞ കല്ലില്‍ തട്ടി കള്ളപ്രവാചകര്‍ അനേകര്‍ വീണു, പ്രധാനി ആയി മുഹമ്മദും വീണു പൊടിയായി.





================================================
റഫ വചനങ്ങള്‍:

► യെശയ്യാവു 2:4... അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
► യെശയ്യാവു 11: 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
► സെഖൎയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
► മീഖാ 4: 2 അനേകവംശങ്ങളും ചെന്നു: വരുവിൻ , നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3 അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഔങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
► ആമോസ് 9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
► യെഹെസ്കേൽ 37: 26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു;
► യോഹന്നാന്‍ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

Note: നോസ്ടര്ടമസ് പ്രവചകന്‍ അല്ലെ എന്ന് ചോദിച്ചു വരരുത്. മശിഹയുടെ രാജ്യം, ദൈവരാജ്യം സുവിശേഷിച്ചവര്‍ എന്ന് ഇവിടെ ഉറപ്പിക്കുകയാണ്. (ലൂകൊസ് 24:44) ദൈവരാജ്യം വന്നതിനു ശേഷം സുവിശേഷം അറിയിച്ചു (ലൂകൊസ് 16:16) വരുന്ന അപോസ്തോലര്‍ ആണ്, 1 കൊരിന്ത്യർ 12:10 പ്രകാരം പ്രവചനം ആത്മാവിന്റെ നല്‍വരം ലഭിച്ചവര്‍ പ്രവചികുകയും, മശിഹയുടെ സദ് വാര്‍ത്ത അറിയിച്ചു വരുന്ന അപോസ്തോലരെയും മശിഹയുടെ നാമത്തില്‍ വരുന്ന വഴ്തപ്പെട്ടവരെയും പ്രവാചകര്‍ എന്ന് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തനക്കിലെ പ്രവാചകരെ പോലെ ദൈവരാജ്യത്തിന്റെ വരവിനെ പ്രവചിച്ച പ്രവാചകര്‍ പിന്നെ ഉണ്ടായിട്ടില്ല യോഹൂദര്‍ക്ക്.