Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Jesus. Show all posts
Showing posts with label Jesus. Show all posts

Saturday, 4 November 2017

ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:-

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

ഈ  മറുവില എന്തിനായിരുന്നു ?
-----------------------------------------------------
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

എന്തയിരുന്നു ആ പാപം?
-----------------------------------------
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:
ഉല്പത്തി  2:17  എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്.  അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ  നന്മ/തിന്മകള്‍ കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്‍കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന്‍ ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന്‍ നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.

ഉല്‍പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന്‍ ആയിരുന്നു.
ഉല്‍പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;

രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന്‍ ആയിരിക്കുക:
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.

ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില്‍ അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി  കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.

റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം  ഉല്പത്തി 2:17   കണ്ട  നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു.  എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന്‍ ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക്‌ ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര്‍ വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?

എങ്കില്‍ മനുഷ്യര്‍ക്ക്‌ തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?
----------------------------------------------------------------------------------
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്‍കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. 

ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം?  എങ്കില്‍ ഏതിനാല്‍ മനുഷ്യന്‍ ജീവിക്കും?  ( ദൈവവചനത്താല്‍.)
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?
-------------------------------------------------------------------------------
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 

ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന്‍ എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന്‍ അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്‍ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു
യോഹന്നാന്‍ 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല് എന്റെ നാമത്തില് പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"

എബ്രയര്‍ക്ക് നല്‍കിയ ലേഖനത്തില്‍ യെരാമ്യാ നല്‍കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?
----------------------------------------------------------------
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.  25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന്‍ സ്നാപകനെ പോലെ. യോഹന്നാന്‍ 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 

ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്‍കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്‍കപ്പെട്ടു.

പക്ഷെ എന്നിരുന്നാലും നിത്യജീവന്‍ പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്‍കുവാന്‍ സാധികുകയുമില്ല.

എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന്‍ തന്നെ? 
പാപപരിഹരബലിക്ക്  നല്‍കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം  ലേവ്യ 17:11    "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു".  എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍  ശുദ്ധരകാതെ  ജഡികമായി നടത്തുന്ന മൃഗബലി  ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്‍, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?

എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?
-------------------------------------------------------------------------------------------

അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല്‍ അരുളപ്പാട്  :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.

ആ വരുന്ന പാപമില്ലാത്ത ഒരുവന്‍, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."
1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."

എന്നാല്‍ മാര്‍കോസ് ഇല്‍ പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന്‍ ഒരുവന്‍ മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന്‍ ആര്‍ എന്നു നമുക്ക് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന്‍ 1:1-4), സ്വന്തം പുത്രനെ,  ക്രിസ്തുവായി മനുഷ്യര്‍ക്ക്‌ നല്‍കി. യോഹന്നാന്‍ 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".  അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന്‍ സ്നാപകന്‍ അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.

ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.

ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )

റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?  3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.

നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:
യോഹന്നാന്‍ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.  14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "

←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു  ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.

ഇനി ഇസ്ലാമില്‍ മുഹമ്മദ്‌ എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?

ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).

ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?


Wednesday, 18 October 2017

ക്രൈസ്തവ ത്രിത്വം അവഹേളിച്ചു ഖുറാന്‍ അബദ്ധങ്ങള്‍ പുറത്താകുന്നു


ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സം‌വാദബഹുലമായ ആദ്യ രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൊണ്ടാണ്. ത്രിത്വം എന്ന് പറയുന്നത്, ഏകദൈവത്തില്‍ മൂന്ന് അളത്വങ്ങള്‍ ഉണ്ടെന്നും സത്തയില്‍ ഒന്നാണ് എന്നും എല്ലാ ഗുണങ്ങളും മൂവർക്കും ഒരേപോലെയാണ് എന്നും ഏതെങ്കിലും ഗുണം ആരോപിക്കപ്പെടുന്ന ആള്‍ ആ ഭാവം പ്രതിനിധീകരിക്കുന്നു സ്വപ്രവൃത്തികളില്‍ എന്നുമാണ് പൊതുവായ തത്വം.  ഇവിടെ പറയുന്നത് മൂന്നു വത്യസ്ഥ ദൈവങ്ങള്‍ അല്ല, സത്യദൈവത്തിന്റെ ബഹുത്വവും എണ്ണാന്‍ കഴിയുന്നതുമല്ല, മറിച്ചു മനുഷ്യരുടെ അവബോധത്തില്‍ നിന്ന് പറയുകയെങ്കില്‍ സൃഷ്ടാവിനെ ഏകദൈവമായും ആ  ദൈവത്തിന്റെ പ്രവൃത്തികളിലെ മൂന്ന് ഭാവങ്ങളിലൂടെയും മൂന്ന് അളത്വങ്ങള്‍ ആയി കാണാം.

വേദക്കരോട് അള്ളാഹു പറയുന്ന ഭാഗത്തില്‍ ആണ് ഇന്ന് മുഹമ്മദര്‍ ത്രിത്വം  തെറ്റാണു എന്ന് പറയുന്നതിനുള്ള മുഖ്യകാരണം കിടക്കുന്നത്.

4:171...മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം  (മൂന്ന്) എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌.

ഇവിടെ ഖുറാനില്‍ ത്രിത്വം എന്നൊരു വാക്കും ഇല്ല. ഉള്ളത്  മൂന്നു ( ثلاثة -thalathatun) എന്ന് മാത്രമാകുന്നു. മലയാള തര്‍ജ്ജമകളില്‍ മനപൂര്‍വം ക്രൈസ്തവതയെ ഇകിഴുത്തുവാനും ആളുകളെ വഞ്ചിക്കാനും ത്രിത്വം എന്ന് തര്‍ജ്ജമ ചെയ്തത് ആയിരിക്കണം.

എന്നാല്‍ ഇനി ഖുറാനില്‍ അള്ളാഹു എന്താണ്  ത്രിത്വത്തെ പറ്റി മനസ്സിലാക്കി വെച്ചിരിക്കുന്നത്?

5:73  അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. .....

ദൈവം (അറബിയില്‍ അല്‍-ഇലഹ് എന്ന അല്ലഹ്) മൂന്നു ദൈവങ്ങളില്‍ ഒന്ന് എന്ന് ക്രൈസ്തവത പഠിപ്പിക്കുന്നില്ല ഈ പറയുന്ന ആയത്തില്‍ പോലെ.  മൂന്ന് ദൈവങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് ത്രിത്വം  അല്ല. മൂന്ന് ദൈവങ്ങള്‍ ചേര്‍ന്ന ഏകദൈവത്തില്‍ ഒരുവന്‍ എന്നെങ്കിലും പറഞ്ഞെങ്കില്‍ , ത്രിത്വ വാദത്തെ എതിര്‍ക്കുന്ന ഒന്നായ  ട്രൈതീഇസം (tritheism) എന്ന് എന്നെങ്കിലും പറയാമായിരുന്നു. മൂന്നു ദൈവങ്ങള്‍ മൂന്നു വിധത്തില്‍ പ്രവര്തികുകയും, അവരുടെ പ്രവൃത്തി മണ്ഡലങ്ങള്‍ പലതാകയും അവരുടെ അവര്‍ ചേരുമ്പോള്‍ മാത്രമേ പൂര്‍ണദൈവം ആകുകയുള്ളൂ എന്നുള്ള വിശ്വാസം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവനിന്ദയാണ്. എന്നാല്‍ ഇവിടെ അതുപോലും സമര്‍ഥിക്കാന്‍ ഖുറാനിലെ അല്ലാഹുവിനു (മുഹമ്മദിന്) ജ്ഞാനം ഇല്ല.

തന്മൂലം അള്ളാഹു മൂന്ന് ദൈവങ്ങളില്‍ ഒന്ന്  എന്ന് പറയുക വഴി ബഹുദൈവവിശ്വാസം ആണ് ക്രൈസ്തവതയുടെ വിശ്വാസം എന്ന് കരുതിയിരിക്കുന്നവന്‍ സര്‍വ്വഞാനിയോ? ഇതില്‍ പരം അബദ്ധം എന്തുണ്ട്? ഇതില്‍ നിന്നും അല്ലാഹുവിനു മുഹമ്മദിന്റെ അറിവിന്റെ കുഞ്ഞു  ചക്രവാളത്തിന്റെ അപ്പുറം ഒരു ചുക്കും അറിയില്ല എന്ന് ഇവിടെ തെളിയുന്നത് വഴി, ഖുറാനിലെ അള്ളാഹു വെറും ഒരു സങ്കല്‍പ്പിക കഥാപാത്രം എന്ന നിരയില്‍ നിന്ന് പോലും താഴെ പോയിരിക്കുന്നു.

ഇതാണ് അടിസ്ഥാനപരമായി ഖുറാനില്‍ പറയുന്ന ത്രിത്വത്തിന്റെ അവസ്ഥ.

ഇനി ഈ മൂന്നു ദൈവങ്ങള്‍ ആരൊക്കെയാണ് മുഹമ്മദ്‌ മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നു നോക്കിയാലോ? 

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? ...

ഈസയും ഇസയുടെ മാതാവായ ഹാരൂണിന്റെ സഹോദരിയായ മര്‍യമും ആണ് ദൈവങ്ങള്‍ ആയി അല്ലാഹുവിന്റെ കൂടെ വെക്കുന്നത് എന്ന് ആണ് ഖുറാനില്‍ നിന്നും ലഭിക്കുന്ന തെളിവുകള്‍.  ഇങ്ങനെ ഒരു വിശ്വാസം ക്രിസ്തവര്‍ക്കില്ല.  മര്‍യമിനെ ദൈവമായി കണക്കന്നുന്ന ഒരൊറ്റ സഭയും ക്രൈസ്തവര്‍ക്കിടയില്‍ ഇല്ല, അത് ദൈവദൂഷണവും ആണ്. നജരാനില്‍ നിന്ന് മുഹമ്മദിനെ കാണാന്‍ മുബഹലക്ക് വന്ന ക്രൈസ്തവര്‍, അന്ന് മുസ്ലിം ദേവാലയത്തില്‍ ആണ് മുഹമ്മദിന്റെ സമക്ഷത്തില്‍ പ്രാര്‍ത്ഥിച്ചത്‌. ആ പ്രര്തനക്കിടയില്‍ മറിയമിനോടുള്ള മധ്യസ്ഥത കേട്ടപ്പോള്‍, മുഹമ്മദ് പാതി അറിവില്‍ തെറ്റിധരിച്ചു എന്ന് സിരതുകളില്‍ തെളിവ്. അവരുമായി സംസാരിച്ച മുഹമ്മദ്‌ മനസ്സിലക്കിയതു, " He is the third Person of the Trinity, which is the doctrine of Christianity." (പേജ് 271 സിറാത്ത് റസ്സുല്‍ ; ഇബ്ന്‍ ഇഷഖു ) . ഓര്‍ഡര്‍ ശ്രദ്ധിച്ചല്ലോ,  ചുരുക്കി പറയുന്നെങ്കില്‍, ഒന്നാമത് അല്ലാഹുവും, രണ്ടാമത് മറിയവും മൂന്നാമത് ഈസയും ആണ് മൂന്നു ദൈവങ്ങള്‍ എന്നാണു മുഹമ്മദിനു മനസ്സിലായത്.

എന്നാല്‍ അങ്ങനെ മേലെ തെളിഞ്ഞിരിക്കുന്ന, ഒരു കുടുംബവഴ്ച്ച തന്നെയാണോ, മൂന്നു ദൈവങ്ങള്‍ എന്നു ഈ അള്ളാഹു (മുഹമ്മദ്‌ ) വിശ്വസിച്ചിരുന്നതും ഖുറാനില്‍ അറിയിച്ചതും എന്ന് ഉറപ്പിക്കാമോ?

അതെ. കാണുക
തെളിവ് 1) 72:3  നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

തെളിവ് 2)  6:101  ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ?

തെളിവ് 3) 5:75.... അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. .....

തെളിവ് 4)  5:17 ...( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക?  .....

കൂട്ടുകാരിയെ സ്വീകരിച്ചിട്ടില്ല, എന്ന് പറയും വഴി മുഹമ്മദ്‌ സുറ 5:116 ഉറപ്പിക്കുന്നു, മൂന്നു ദൈവങ്ങളില്‍ രണ്ടാമതെത് "കൂട്ടുകാരി" എന്ന് മുഹമ്മദ്‌ കരുതിയിരുന്നു. ആ അബദ ധാരണയാണ്  സുറ 5:73 യില്‍ മൂന്നില്‍ ഒരു ദൈവം ആണ് അള്ളാഹു എന്നു പറയുവാന്‍ ഉള്ള കാരണം എന്ന് ഇവിടെ വെളിപ്പെടുന്നു. ഇരുവരും ഭക്ഷണം കഴിക്കുന്നവര്‍ എങ്കില്‍ ഇരുവരും ദൈവമല്ല,  എന്നാണ് അല്ലാഹു (മുഹമ്മദു)  പറയുന്നതോടു കൂടി ഈ 5:116 അരക്കെട്ടിട്ടു ഉറപ്പിച്ചു. മറ്റൊരു ആശയ ദാരിദ്ര്യം ഇവിടെ കാണുന്നത് , ദൈവമല്ല എന്ന് പറയുന്നതിന് അള്ളാഹു (മുഹമ്മദ്‌) പറയുന്ന  തെളിവോ, ഭക്ഷണം കഴിക്കുന്നവര്‍ ആയതു ആണ്. കൂട്ടുകാരി ദൈവമല്ല എന്ന് ഉറപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നത് വഴി ഈ മൂന്നു ദൈവങ്ങള്‍ ഏതൊക്കെ എന്ന് ഖുറാനിലെ സര്‍വ്വജ്ഞാനി ആയ അള്ളാഹു (മുഹമ്മദ്‌) തെളിയിച്ചു വെക്കുന്നു.  ഈസായെയും, അവന്റെ മാതാവിനെയും നശിപ്പിക്കും എന്ന് കൂടി ഭീഷണി മുഴക്കുന്നതു വഴി ഇത്ര തരം താണ ഒരു അവസ്ഥ ഒരു ദൈവത്തിനും വരുത്തരുതേ എന്ന് ആശിക്കാം.

✔ ഉപസംഹാരം:-
ഈസയും മര്‍യമും ഇസ്ലാമിന്റെ ദുര്‍വ്യാഖ്യാനം വഴി ക്രിസ്തുവും മാതാവും ആണെന്നും മുഹമ്മദര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് മൂലം ഖുറാനിലെ "ത്രിത്വം", ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ദൈവശാസ്ത്രം ആണോ എന്ന് ആണ് നമ്മള്‍ ഇവിടെ പരിശോധിച്ചത്. ഇവിടെ ഖുരന്റെയും മുഹമ്മദിന്റെ ജീവിത പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ മനസ്സിലാകുന്നത്‌
1) ഖുറാനില്‍ ത്രിത്വം എന്ന വാക്കില്ല പകരം "മൂന്നു" എന്നാണ്, കള്ള തര്‍ജ്ജമയാണ് ത്രിത്വം എന്ന് മലയാളത്തില്‍.
2) ദൈവം മൂവരില്‍ ഒരാള്‍ ആണെന്ന് അല്ല ക്രൈസ്തവ ദൈവ ശാസ്ത്രവും വിശ്വാസവും. അള്ളാഹു ഏക ദൈവത്തിലെ മൂന്നില്‍ ഒന്ന്  എന്ന് പോലെയെങ്കിലും പറയാന്‍ ഉള്ള ജ്ഞാനം ഇല്ലാത്ത അള്ളാഹു.
3)  ആ മൂന്നു ദൈവങ്ങള്‍ ആരെല്ലാം എന്ന് ഖുറാന്‍ തെളിയിക്കുന്നത്,  ഒന്നാമത് അള്ളാഹു, രണ്ടാമത് മറിയം, മൂന്നാമത് ഈസാ , എന്ന മറ്റൊരു സൈദ്ധാന്തിക അബദ്ധവും.
4) ഈ തെളിവുകള്‍ അല്ലാഹുവിന്റെ അല്പഞാനത്തെ അസ്സല്‍ ആയി വെളിപ്പെടുത്തി, ഖുറാന്റെ വിശ്വാസ്യതയെ തള്ളിക്കളയുന്നു.

ഇത്ര അബദ്ധങ്ങള്‍ അറബി പുസ്തകത്തില്‍ വെച്ചിട്ടാണോ മുഹമ്മദരെ നിങ്ങള്‍ വേദക്കാരുടെ ത്രിത്വം പഠിപ്പിക്കാനും, അവഹേളിക്കാനും നടക്കുന്നത്. ആദ്യം നിങ്ങളുടെ ആത്മീയദാരിദ്ര്യം ( സുറ 17:85)  ഒഴിവാക്കാന്‍ ഈ അടിമത്വം ഉപേക്ഷിക്കുക.




Saturday, 14 October 2017

യേശു ക്രിസ്തു ദൈവ വചനം

ബൈബിളില്‍ യേശുക്രിസ്തുവിനെ ദൈവ വചനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (യോഹ.1:1). എന്താണ് ദൈവത്തിന്‍റെ വചനം എന്ന് അറിയാത്ത ദാവാക്കാര്‍ ഈ പ്രസ്താവനയ്ക്ക് മുന്നില്‍ അസ്തപ്രജ്ഞരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം 1400 കഴിഞ്ഞു. അവരെ സംബന്ധിച്ച് ദൈവവചനം എന്ന് പറഞ്ഞാല്‍ അത് കിത്താബ് ആണ്, കിത്താബ് മാത്രമാണ്, കിത്താബല്ലാതെ വേറെ ഒന്നുമല്ല! അതുകൊണ്ടാണ് യേശുക്രിസ്തു എന്ന വ്യക്തിയെ ദൈവവചനം എന്ന് വിളിച്ചിരിക്കുന്നത് അവര്‍ക്ക് കല്ലുകടിയായി നില്‍ക്കുന്നത്. യേശുക്രിസ്തു ദൈവ വചനമാണെങ്കില്‍ ബൈബിള്‍ യേശുക്രിസ്തു ആണോ, ബൈബിള്‍ ദൈവം ആണോ തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങളും പുട്ടിന് തേങ്ങാപ്പീര പോലെ ചില വിവരദോഷികള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത് കേള്‍ക്കാം. അവരുടെ വിവരദോഷം മാറ്റാന്‍ കഴിയും എന്ന പ്രതീക്ഷ ഇല്ലെങ്കിലും അവരുടെ ഈ മണ്ടന്‍ ചോദ്യങ്ങള്‍ കേട്ട് ആരെങ്കിലും ആശയക്കുഴപ്പത്തില്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം പോസ്റ്റ്‌ ചെയ്യുന്നത്.
യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.
മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.
ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.
ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല അര്‍ത്ഥം എന്ന് ദാവാക്കാര്‍ക്കറിയില്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാ;ല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.
പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.
ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനമുണ്ട്. ഒന്ന് എഴുതപ്പെട്ട ദൈവവചനം, അത് ഞങ്ങളുടെ കൈവശമിരിക്കുന്നു. രണ്ട്, എഴുതപ്പെടാത്ത ദൈവവചനം, അത് സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു. എഴുതപ്പെട്ട ദൈവചനം നിത്യമായതല്ല, അതിന് ആരംഭവും അവസാനവും ഉണ്ട്. ഉല്‍പത്തി.1:1-ല്‍ അത് ആരംഭിക്കുകയും വെളിപ്പാട് 22:21-ല്‍ അവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവും ഉള്ള ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. എഴുതപ്പെട്ട ദൈവവചനത്തെ നശിപ്പിക്കാന്‍ കഴിയും. അത് തീയിലിട്ടാല്‍ കത്തിപ്പോകും. നശിപ്പിക്കപ്പെടുന്ന ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് ഈ എഴുതപ്പെട്ട ദൈവവചനം ആവശ്യമില്ല. അവിടെ ഞങ്ങള്‍ക്ക് എഴുതപ്പെടാത്ത ദൈവവചനം അഥവാ യേശുക്രിസ്തു ഉണ്ട്.
എഴുതപ്പെടാത്ത ദൈവവചനം അഥവാ പുത്രനായ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നവനാണ്. അവന്‍ ആരംഭവും അവസാനവും ഇല്ലാത്തവനാണ്, ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്, മാറ്റമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ചിരന്തനനുമാണ്. അവന്‍ സൃഷ്ടിയല്ല, അവനിലൂടെയാണ് സൃഷ്ടിപ്പ് നടന്നത് തന്നെ. “യഹോവയുടെ വചനത്താല്‍ ആകാശവും അവന്‍റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി” (സങ്കീ. 33:6) എന്നാണ് ബൈബിള്‍ പറയുന്നത്. ഈ ദൈവവചനം ജഡം ധരിച്ചതാണ് യേശുക്രിസ്തു എന്ന് ബൈബിള്‍ സുവ്യക്തവും ഖണ്ഡിതവുമായി പറയുന്നു.
ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് വിളിക്കുന്നത്‌.
പക്ഷെ എന്താണ് ഇസ്ലാമിന്‍റെ സ്ഥിതി? ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ അല്ലയോ എന്ന കാര്യത്തില്‍പ്പോലും മുസ്ലീങ്ങള്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. അവര്‍ക്ക് ആകെ ഒരേയൊരു വചനം മാത്രമേയുള്ളൂ, അത് ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചതിന്‍റെ പേരിലും സൃഷ്ടിയല്ല എന്ന് വാദിച്ചതിന്‍റെ പേരിലും തല പോയ ആയിരക്കണക്കിനാളുകളെ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.
അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു പുസ്തകം ഉള്ളതിനെ കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് നോക്കാം: “അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌” (സൂറാ.85:21,22). “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും അത്‌ മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (സൂറാ.43:3,4)
ഖുര്‍ആനെ കുറിച്ച് മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്, “എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്, അള്ളാഹു തന്‍റെ അടുക്കല്‍ ഉള്ള ഒരു പുസ്തകത്തില്‍ ഇപ്രകാരം എഴുതി: എന്‍റെ കരുണ എന്‍റെ കോപത്തിന് മുന്‍പേ പോകുന്നതാണ്.’ ആ പുസ്തകം അവന്‍റെ സിംഹാസനത്തിന്‍റെ അടുക്കല്‍ ഉണ്ട്.” (സ്വഹീഹ് ബുഖാരി, വാല്യം 9: ബുക്ക് 93; ഹദീസ് നമ്പര്‍ 643).
എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പാണ് അല്ലാഹു ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത് എന്ന് പറയുമ്പോള്‍ ഈ പുസ്തകം സൃഷ്ടിയല്ല എന്ന് വരുന്നു. സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവായിരിക്കണം. ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവല്ലാതെ വേറെ ഒരു സ്രഷ്ടാവില്ല. അപ്പോള്‍ ഖുര്‍ആന്‍റെ സ്ഥാനം എവിടെയാണ്? ഇവിടെ വേറൊരു ചോദ്യം കൂടി വരുന്നുണ്ട്: പേനയില്ലാതെ അല്ലാഹു എങ്ങനെ എഴുതി? ഈ ചോദ്യത്തിനുത്തരം ഹദീസ് നല്‍കുന്നുണ്ട്. സുനാന്‍ അല്‍-തിര്‍മിദി, വോളിയം 5, ബുക്ക് 44, ഹദീസ് നമ്പര്‍ 3319-ല്‍ നാം വായിക്കുന്നത് ‘അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് പേനയാണെന്നും ആ പേനയോടു അല്ലാഹു എഴുതാന്‍ കല്‍പിക്കുകയായിരുന്നു’ എന്നുമാണ്! ഈ പേനയെക്കുറിച്ചു പറയുന്ന വേറൊരു ഹദീസ് ഇതാണ്:
ജാബിര്‍ നിവേദനം: സുറാഖത്ത് ബ്നു മാലിക് വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നിലക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം വിവരിച്ചു തന്നാലും.എന്തിനാണ് ഇന്ന് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്? പേനകള്‍ ഉണങ്ങിയിട്ടില്ലേ? വിധികള്‍ നടപ്പിലാകുകയും ചെയ്തിട്ടില്ലേ? അല്ലെങ്കില്‍ എന്തിനാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്?’ നബി പറഞ്ഞു: ‘എന്നാല്‍ പേനകള്‍ ഉണങ്ങിയതിനാലും, വിധികള്‍ നടപ്പിലായതിനാലും എന്തിനാണ് കര്‍മ്മം ചെയ്യുന്നത് എന്നല്ലേ?’- സുഹൈര്‍ പറയുകയാണ്‌: പിന്നീട് (നിവേദകരില്‍ ഒരാളായ) അബൂസുബൈര്‍ എനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് സംസാരിച്ചു. ഞാന്‍ ചോദിച്ചു: എന്താണ് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കര്‍മ്മം ചെയ്യുക, എല്ലാം എളുപ്പമാക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 46, ഹദീസ് നമ്പര്‍ 8(2648)
ഇവിടെ പേനകള്‍ ഉണങ്ങിയിട്ടില്ലേ എന്ന് ചോദിക്കുന്നത് സൃഷ്ടിപ്പിനു മുന്‍പ് തന്നെ ഓരോ ജീവജാലങ്ങളെക്കുറിച്ച് എഴുതാനുള്ളതെല്ലാം എഴുതി വെച്ചു കഴിഞ്ഞിരിക്കുന്നു, ഇനി അവന്‍ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പ്രത്യേകിച്ച് ഒന്നും എഴുതാനില്ലല്ലോ എന്ന അര്‍ത്ഥത്തിലാണ്. നിത്യമായ ഒരു പുസ്തകം ഉണ്ടെന്ന് ഇവിടെയും പറയുന്നു. ഖുര്‍ആന്‍ നിത്യമായതാണെങ്കില്‍ ഇസ്ലാമിന്‍റെ തൗഹീദ് അവിടെ തകരും. അല്ലാഹുവും ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നുവെന്ന് വരും.
തീര്‍ന്നിട്ടില്ല, ഈ ഖുര്‍ആനിലെ രണ്ട് അദ്ധ്യായങ്ങള്‍ അന്ത്യകാലത്ത് പക്ഷികളെപ്പോലെ രണ്ട് ചിറകും വെച്ച് പറന്നു വരും എന്നാണ് മുഹമ്മദ്‌ പറഞ്ഞത്:
അബൂഉമാമതല്‍ ബാഹിലിയ്യി നിവേദനം: റസൂല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും അത് (ഖുര്‍ആന്‍) ഖിയാമത് നാളില്‍ അതിന്‍റെ ആളുകള്‍ക്ക് (പാരായണം ചെയ്തവര്‍ക്ക്) ശുപാര്‍ശ ചെയ്യുന്നതായി വരുന്നതാണ്. (അതുകൊണ്ട്) പ്രകാശം നല്‍കുന്ന രണ്ട് സൂറഃകള്‍ ഓതുവിന്‍. അതായത്, സൂറത്തുല്‍ ബഖറയും, സൂറത് ആലുഇംറാനും. ഇത് രണ്ടും ഖിയാമത്ത് നാളില്‍ (ഓതുന്നവര്‍ക്ക്) മേഘകുടകളെ പോലെ വരും (തണല്‍ നല്‍കും). അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെ ആയിരിക്കും. (ആ രണ്ട് സൂറത്തും) അത് രണ്ടും പാരായണം ചെയ്തവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും. (അതിനാല്‍) നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുവിന്‍. നിശ്ചയം അത് എടുക്കല്‍ (പാരായണം ചെയ്യല്‍) അനുഗ്രഹവും അതുപേക്ഷിക്കല്‍ (പാരായണം ചെയ്യാതിരിക്കല്‍) നഷ്ടവുമാകുന്നു). (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 252 (804)
നവ്വാസ് ബ്നു സംആനില്‍കിലാബിയ്യി പറയുന്നത് കേട്ടതായി ജുബൈര്‍ ബ്നു നുഫൈര്‍ നിവേദനം ചെയ്ത ഹദീസ്. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: ‘ഖിയാമത്ത് നാളില്‍ ഖുര്‍ആനിനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും കൊണ്ടുവരും. സൂറത്തുല്‍ ബഖറയും ആലുഇംറാന്‍ സൂറത്തുമായിരിക്കും മുന്നിലുണ്ടായിരിക്കുക. ഈ രണ്ട് സൂറത്തുകള്‍ക്ക് നബി മൂന്ന് ഉപമകള്‍ പറഞ്ഞിട്ടുണ്ട്. ഇതേവരെ ഞാനത് മറന്നിട്ടില്ല. അവ നിഴല്‍ നല്‍കുന്ന രണ്ട് മേഘം പോലെയോ അല്ലെങ്കില്‍ രണ്ടിന്‍റെയും ഇടയ്ക്ക് പ്രകാശം നല്‍കുന്ന രണ്ട് കറുത്ത കുട പോലെയോ ആയിരിക്കും. അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ ആയിരിക്കും. അത് രണ്ടും (രണ്ട് സൂറത്തുകളും) അത് പാരായണം ചെയ്യുന്നവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 253 (805).
സുനാന്‍ ഇബ്നു മജാ, വോളിയം 5, ബുക്ക് 33, ഹദീസ് നമ്പര്‍ 3781-ല്‍ പറയുന്നത് “ഈ ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ ഒരു വിളറിയ മനുഷ്യനെ പോലെ വന്നിട്ട് ‘നിന്നെ രാത്രിയില്‍ ഉണര്‍ത്തിയതും പകല്‍ നിനക്ക് ദാഹമുണ്ടാക്കിയതും ഞാനാണ്’ എന്ന് പറയും” എന്നാണ്.
എല്ലാം സൃഷ്ടിക്കും മുന്‍പേ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നതും പക്ഷികളെപ്പോലെ രണ്ട് ചിറകുകള്‍ വെച്ച് പറന്നു വരുന്നതും വിളറിയ മനുഷ്യനെപ്പോലെ നടന്ന് വരുന്നതും മനുഷ്യര്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കുന്നതുമായ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ ഏകദൈവവിശ്വാസത്തിന്‍റെ (തൗഹീദ്) കടക്കല്‍ കത്തിവെക്കുന്നതാണ്.
ഖുര്‍ആന്‍ സൃഷ്ടിയല്ല എന്ന് വന്നാല്‍ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമുണ്ട്. വല്യ വായില്‍ മുസ്ലീങ്ങള്‍ പാടിക്കൊണ്ട് നടക്കുന്ന തൗഹീദ് അതോടെ പൊളിയും എന്നതാണ് അത്. കാരണം ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ്‌ ആയിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്ന് ഇല്ലല്ലോ. അപ്പൊ അല്ലാഹുവും സ്രഷ്ടാവ്‌, ഖുര്‍ആനും സ്രഷ്ടാവ്‌. രണ്ടു സ്രഷ്ടാവ്‌ വന്നാല്‍ തൗഹീദ് എങ്ങനെ ശരിയാകും? മാത്രമല്ല, ഖുര്‍ആന്‍ നിത്യമാണ് എന്ന് വന്നാലും പ്രശ്നമാണ്. നിത്യമായി നിലനില്‍ക്കുന്നത് ദൈവം മാത്രമാണ്. അപ്പോള്‍ അല്ലാഹുവും നിത്യമായി നിലനില്‍ക്കുന്നു, ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നു. തൗഹീദ് വീണ്ടും പൊളിയുന്നു...
ദൈവവചനം സൃഷ്ടിയല്ല, ദൈവവചനം ദൈവമാണ്, ദൈവവചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് എന്നൊക്കെ ക്രിസ്ത്യാനികള്‍ പറയുന്നത്‌ കേട്ടപ്പോള്‍ മുഹമ്മദ്‌ വിചാരിച്ചത് ബൈബിളിനെക്കുറിച്ചാണ് ഈ പറയുന്നതെന്നാ. അതുകൊണ്ടാണ് ദൈവവചനത്തിനുള്ളതായി ക്രൈസ്തവര്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഖുര്‍ആന് ഉള്ളതായി മുഹമ്മദ്‌ തട്ടിവിട്ടത്. പക്ഷേ ക്രൈസ്തവര്‍ ദൈവവചനമെന്നു പറഞ്ഞത് ബൈബിളിനെ ഉദ്ദേശിച്ചല്ല, യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണെന്നും യേശുക്രിസ്തുവിന് കൊടുത്തിരിക്കുന്ന ഈ വിശേഷണങ്ങള്‍ എല്ലാം ഖുര്‍ആന് നല്‍കിയാല്‍ താന്‍ വലിയ വായില്‍ പറഞ്ഞുകൊണ്ട് നടന്ന തൗഹീദ് വെള്ളത്തിലാകും എന്ന് മനസ്സിലാക്കാനുള്ള ബോധം മാത്രം മുഹമ്മദിന് പോയില്ല!!
എന്തായാലും, ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എവിടെയാണ് എന്നുപോലും മുസ്ലീങ്ങള്‍ക്ക് ഈ 1400 കൊല്ലമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള കൂട്ടരാണ് ദൈവത്തിന്‍റെ വചനമായ ബൈബിളിനും ദൈവവചനമായ യേശുക്രിസ്തുവിനും നേരെ ഓരോ ആരോപണങ്ങളുമായി വരുന്നത്!

കടപ്പാട്: അനില്‍ കുമാര്‍ അയ്യപ്പന്‍

Thursday, 12 October 2017

കള്ളപ്രവാചകര്‍ തട്ടി വീണ മൂലക്കല്‍:-


► സങ്കീര്‍ത്തനം 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.


✡ യഹൂദര്‍ വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :
======================================================
✯ സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്‍ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട്  കൂടെ പാര്‍ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന്‍ തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്‍ത്തനം    72 )

✯ എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല്‍ രാജ്യത്തു ഒത്തു കൂടും. (  യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും. 

✯ ഓലം  ഹാ-ബാ യില്‍, എല്ലാവരും ഇസ്രയേല്‍ ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്‍ണ സത്യം എന്നു തിരിച്ചറിയും. ആര്‍ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10;  മീഖാ 4:2-3; സെഖരിയഹ് 14:9)

സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു  "ഓലം ഹാ-ബാ" യില്‍ ദൈവത്തെ അവര്‍ പൂര്‍ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല.

✡ ക്രൈസ്തവര്‍ വിശ്വസിക്കുന്ന മശിഹയുടെ ദൈവരാജ്യം :
=======================================================
✯ ക്രിസ്തു അറിയിച്ചു, യോഹന്നാന്‍ വരെയാണ് പ്രവാചകരുടെ കാലം, ശേഷം ദൈവം സ്വയം മശിഹായായി വെളിവാക്കപ്പെട്ടു.

► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; ...

✯ ആയതിനാല്‍ പിന്നീട് പ്രവാചകര്‍ വേണ്ട.  യോഹന്നാന്‍  12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

► യോഹന്നാന്‍ 14:9 യേശു അവനോടു പറഞ്ഞതു: .... എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;....

✯ ദൈവരാജ്യം വരുമ്പോള്‍  യേശുക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവന്‍

► യോഹന്നാന്‍ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു

✯ തന്മൂലം ലൂകോസ് 16:16 പ്രകാരും, യഹൂദരുടെ ഓലം ഹാ-ബാ യുടെ വെള്പ്പെടുതുലുകള്‍ മൂലവും, ദൈവരാജ്യം (ദൈവരാജ്യം നമ്മുടെ ഉള്ളില്‍ തന്നെ  ലൂക്കോസ് 17:21) വന്നതിനു ശേഷം, പിന്നെ പ്രവാചകര്‍ ഇല്ല. അതിന്റെ അവിശ്യവും ഇല്ല, യഹൂദ ക്രൈസ്തവ വേദ-ദൈവശാസ്ത്ര പ്രകാരം.

✡ തന്മൂലം:-

മുഹമ്മദിന് രണ്ടു option ഉണ്ടായിരുന്നു വേദപ്രകാരം യഹൂദരെ അല്ലെങ്കില്‍ ക്രൈസ്തവരെ വിസ്വസതയില്‍ എടുക്കാന്‍;

( option a) ഇസാ മസ്സിഹ് അല്ല, മസ്സിഹ വന്നിട്ടില്ല എന്ന്  പറഞ്ഞിരുന്നെങ്കില്‍, യഹൂദര്‍ വിശ്വസിക്കുമായിരുന്നു, മസ്സിഹ വന്നിട്ടില്ല പ്രവാചകരുടെ കാലം ഇനിയുമുണ്ട്.

( option b) ഈസ മസ്സിഹ ആണെന്ന് പറയുമ്പോള്‍, യഹൂദര്‍ തള്ളിക്കളയും, ക്രൈസ്തവര്‍ സമ്മതിക്കും, പക്ഷെ, താന്‍ സ്വയം പ്രവാചകന്‍ ആണെന്നു പറയും വഴി ലൂകോസ് 16:16 പ്രകാരം മുഹമ്മദ്‌ അന്ജതമൂലം കള്ളപ്രവാചകന്‍ എന്ന് പിടിക്കപ്പെടുകയും ചെയ്തു.

വേദത്തിലെ അന്ജത/ആത്മീയ അറിവുകള്‍ വന്നു കിട്ടയ്ക (സുറ 17:85) കാരണം അബദ്ധം പറഞ്ഞു മുഹമ്മദ്‌ കയ്യോടെ പിടിക്കപ്പെട്ടു.

✡ വചനം പറഞ്ഞത് എന്തത്ഭുതം:-
-----------------------------
► മത്തായി 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു (ക്രിസ്തു).

തള്ളികളഞ്ഞ കല്ലില്‍ തട്ടി കള്ളപ്രവാചകര്‍ അനേകര്‍ വീണു, പ്രധാനി ആയി മുഹമ്മദും വീണു പൊടിയായി.





================================================
റഫ വചനങ്ങള്‍:

► യെശയ്യാവു 2:4... അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
► യെശയ്യാവു 11: 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
► സെഖൎയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
► മീഖാ 4: 2 അനേകവംശങ്ങളും ചെന്നു: വരുവിൻ , നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3 അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഔങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
► ആമോസ് 9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
► യെഹെസ്കേൽ 37: 26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു;
► യോഹന്നാന്‍ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

Note: നോസ്ടര്ടമസ് പ്രവചകന്‍ അല്ലെ എന്ന് ചോദിച്ചു വരരുത്. മശിഹയുടെ രാജ്യം, ദൈവരാജ്യം സുവിശേഷിച്ചവര്‍ എന്ന് ഇവിടെ ഉറപ്പിക്കുകയാണ്. (ലൂകൊസ് 24:44) ദൈവരാജ്യം വന്നതിനു ശേഷം സുവിശേഷം അറിയിച്ചു (ലൂകൊസ് 16:16) വരുന്ന അപോസ്തോലര്‍ ആണ്, 1 കൊരിന്ത്യർ 12:10 പ്രകാരം പ്രവചനം ആത്മാവിന്റെ നല്‍വരം ലഭിച്ചവര്‍ പ്രവചികുകയും, മശിഹയുടെ സദ് വാര്‍ത്ത അറിയിച്ചു വരുന്ന അപോസ്തോലരെയും മശിഹയുടെ നാമത്തില്‍ വരുന്ന വഴ്തപ്പെട്ടവരെയും പ്രവാചകര്‍ എന്ന് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തനക്കിലെ പ്രവാചകരെ പോലെ ദൈവരാജ്യത്തിന്റെ വരവിനെ പ്രവചിച്ച പ്രവാചകര്‍ പിന്നെ ഉണ്ടായിട്ടില്ല യോഹൂദര്‍ക്ക്.


Thursday, 5 May 2016

ബൈബിള്‍ ( Biblia Sacra "Holy Book")

ഏകദേശം ~2000 വര്ഷം മുന്‍പാണ്‌ ബൈബിള്‍ പുസ്തകങ്ങള്‍ പൂര്‍ത്തി ആയതു. എന്നാല്‍ ഏകദേശം ~367-419 AD കളില്‍ ആണ് ബൈബിള്‍ രണ്ടു ചട്ടക്ക് ഉള്ളില്‍ ആയി ക്രോഡീകരിച്ചത്.  367 AD വിശുദ്ധ അത്താനിയോസിസ്ന്റെ ദിവ്യ വെളിപാടില്‍ നിന്നാണ് ഈ 73 പുസ്തകങ്ള്‍  ക്രോദീകരിക്കാന്‍ തീരുമാനം ആകുന്നതു. 45 (39 തനക്ക്  + 7 മറ്റു യൂദ ഗ്രന്ഥങ്ങള്‍) പുസ്തകങ്ങള്‍ ഉള്ള പഴയ നിയമം + 27 പുസ്തകങ്ങള്‍ ഉള്ള സുവിശേഷം/എവങ്ങേല്യോന്‍.  എന്നാല്‍ മക്കാബയര്‍ക്കു മുന്നെ തന്നെ യഹൂദരുടെ തനക്ക് ~400 BC യില്‍ ക്രോദീകരിചിരുന്നതിനാല്‍ പിന്നീടു യാഹൂദരാല്‍ എഴുതപ്പെട്ട 7 പുസ്തകങ്ങള്‍  ക്രൈസ്തവരുടെ ഈ 45 എണ്ണത്തില്‍ ഉണ്ടായിരുന്നു. അതായതു 300-200 BC കളില്‍ റോമാക്കരോട്, പടവെട്ടിയ മക്കബായരുടെ ചരിത്രം മുതലായവയായിരുന്നു ആ പുസ്തകങ്ങള്‍.  എന്നാല്‍ പിന്നീടു 16 നൂറ്റാണ്ടോടു കൂടി മാര്‍ട്ടിന്‍ ലൂതെര്‍, യഹൂദരുടെ തനക്ക് എന്താണോ അതേപടി തന്നെ ആക്കി 7 പുസ്തകങ്ങള്‍ പഴയനിയമത്തില്‍ നിന്ന് മാറ്റി, ബൈബിള്‍ പഴയ നിയമം തനക്കും ഒന്നാക്കി.  അങ്ങനെ 7 പുസ്തകങ്ങളെ മാറ്റി നിറുത്തിയ പ്രകാരം ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആയി. എന്നാല്‍ ആ 7 പുസ്തകങ്ങള്‍ ബൈബിളില്‍ നില നിറുത്തിയ കത്തോലിക്ക ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്റെ 73 പുസ്തകങ്ങള്‍ ഉള്ള ബൈബിള്‍ ഇന്നും നിലവില്‍ ഉണ്ട്. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല് മാറ്റപ്പെടുന്നില്ല. വചനത്തെ അറിയാന്‍ ഏതു ബൈബിള്‍  എടുത്താലും നിങ്ങള്‍ ഒരിക്കലും ലജ്ജിക്കപെടുകയില്ല.

ഏതാണ്ട് 1600-ലേറെ വർഷങ്ങൾകൊണ്ടാണ്‌ ഈ വിശുദ്ധഗ്രന്ഥത്തിന്‍റെ എഴുത്ത്‌ പൂർത്തിയായത്‌. മേലെ സൂചിപ്പിച്ചത് പോലെ നാല്പതില്‍ അധികം ആളുകള്‍ പരിശുധത്മവിന്റെ പ്രചോദനത്താല്‍ 1600 (~1500BC മുതല്‍ 150 AD വരെ)ഓളം വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതാണ് ബൈബിള്‍.  കർഷകർ, മീൻപിടുത്തക്കാർ, ന്യായാധിപന്മാർ, രാജാക്കന്മാർ, സംഗീതജ്ഞർ തുടങ്ങി 40-ഓളം വ്യത്യസ്‌ത എഴുത്തുകാർ ചേർന്നാണ്‌ ഇത്‌ എഴുതിയത്‌.  ഇത്രയധികം കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടിട്ടും, ഒരൊറ്റ വചനം പോലെ പരസ്പരം അലിഞ്ഞു , പരസ്പര വിരുദ്ധത ഇല്ലാതെ ചേര്‍ന്ന് ഇരിക്കുന്നു എന്നതാണ് ബൈബിളിന്റെ അത്ഭുതം. ഉല്പത്തിക്കു ശേഷം ഏകദേശം 2000 BC, അബ്രഹാമിന്റെ ചരിത്രം  മുതല്‍ ഉള്ള ഭാഗങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന്  കിടക്കുന്നത് ബൈബിളിനെ ഒരു ചരിത്ര പുസ്തകവും ആയി പരിഗണിക്കാന്‍ കാരണം ആകുന്നതു.  ~1500 BC കളില്‍ മോശയും, ~1000 BC യില്‍ ദാവീദും, ~700 BC കളില്‍ യെശയ്യ പ്രവാചകനും നെബുക്കധനൈസ്ര്‍ രാജാവും , യഹൂദരുടെ ബാബിലോണ്‍ പ്രവാസ സമയവും, ~500 BC ബാബിലോണ്‍  പ്രവാസത്തില്‍ നിന്ന് ഇസ്രായേലിന്റെ മടക്കം, രണ്ടാമതും യെരുശലേം ദേവാലയം പണിയലും, 100BC ക്ക് ശേഷം യോഹന്നാനും, ശേഷം വചനം ജഡമായി തീര്‍ന്ന മസ്സിഹയുടെ ജീവിതവും, ആദ്യ നൂറ്റാണ്ടുകളിലെ അപ്പോസ്തോല പ്രവര്‍ത്തികളും എല്ലാം ചേര്‍ന്ന ഒരൊറ്റ വചനം ഉള്‍ക്കൊണ്ട്‌ കൊണ്ട ചരിത്രവും, വെളിപാടുകളും, പ്രവചന പൂര്‍ത്തീകരണങ്ങളും, മസ്സിഹയുടെ അഗമാനവും, നടന്നു കൊണ്ടിരിക്കുന്ന ഇനിവരാനുള്ളതുമായവയെ പറ്റിയുള്ള  പ്രവചനങ്ങളും ചേര്‍ന്ന ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തെ ബൈബിള്‍ എന്ന് വിളിക്കുന്നു.  ഈ പറഞ്ഞത് ചുരുക്കത്തില്‍, ആനയെ കടുകുമണിയില്‍  രേഖപ്പെടുത്തിയ പോലെ എന്ന് പറഞ്ഞു വെക്കാം.

➀) തനക്ക്/പഴയനിയമം:

യഹൂദരുടെ തനക്ക് എടുത്താല്‍, മൂന്നായി തിരിക്കുന്നു, തോറ, നെവിം, കെതുവിം. ആകെ 24 പുസ്തകങ്ങള്‍  ആയി ആണ് യൂദര്‍ എണ്ണുന്നത്.

1) തോറ:
മോശയ്ടെ പഞ്ചപുസ്തകങ്ങള്‍. 5 പുസ്തകങ്ങള്‍.
പുറപ്പാടു അദ്ധ്യായം 34:27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു

2) നെവിംഇല്‍ (പ്രവാചകര്‍ ):
യോശുവ, ന്യായാധിപന്മാര്‍, ശമുവേല്‍1&2, രാജാക്കന്മാര്‍ 1&2, യെശയ്യാവ്, യിരമ്യാവ്, എസ്സിക്കേല്‍ എന്നീ 7 പുസ്തകങ്ങളും കൂടെ, ഒരു പുസ്തകമായി 12 പ്രവാചകരുടെ പുസ്തകങ്ങളും. ആ പന്ത്രണ്ടു പേര്‍; ഹോശേയ, യോവേല്‍, അബധ്യവ്, ആമോസ്, യോന, മീഖാ, നുഹും, ഹബക്കൂൿ, സെഫന്യാവു, ഹഗ്ഗായി, സെഖരിയാവ്, മലാഖി എന്നിവര്‍. ആകെ 8 പുസ്തകങ്ങള്‍ (പഴയനിയമം പടി പറയുമ്പോള്‍ 21 പുസ്തകങ്ങള്‍ )

3) കെതുവിം (പല എഴുത്തുകള്‍ ):
സങ്കീര്‍ത്തനങ്ങള്‍, സ്ദൃശ്യവക്യങ്ങള്‍, ഇയ്യോബ്, ഉത്തമഗീതങ്ങള്‍, രൂത്ത്, സഭാപ്രസംഗി, എസ്ഥേര്‍, ഡാനിയേല്‍, എസ്രാ+നെഹമിയഹ്, ദിനവൃത്താന്തം (2ഉം ചേര്‍ന്ന ഒന്ന്). ആകെ 11 പുസ്തകങ്ങള്‍. (പഴയനിയമം പടി പറയുമ്പോള്‍ 13 പുസ്തകങ്ങള്‍ )

അതായതു ആകെ 24 പുസ്തകങ്ങള്‍ തനക്കില്‍- ഫലത്തില്‍ 5+21+13 = 39 പുസ്തകങ്ങള്‍ പഴയനിയമ പ്രകാരം.

ആധികാരികത:-

 യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട്  അവ തല്മുദ്(talmud)കളില്‍  കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന്  വിളിക്കുന്നു.   തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍).  അവയില്‍ പ്രധാന നിയമങ്ങള്‍ [1]

✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. 
✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.
✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.
✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.
✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.
✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം)  എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും,  ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.
✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്‌.
✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍  പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. 
✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി)  യില്‍  കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ  "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍)  വേണം  സൂക്ഷിക്കാന്‍.

ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.

➁) എവങ്ങില്യോന്‍/സുവിശേഷം:

സുവിശേഷത്തില്‍/പുതിയ നിയമത്തില്‍  27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.

യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ  4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും.  യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.

"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം."  ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്.  ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട്  ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.

സുവിശേഷത്തിന്റെ ആധികാരികത:
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.  മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2].  അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത്  ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍  ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.

ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു.  ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന്  ചരിത്രം സാക്ഷിയായി കണ്ടെത്താം.

1) ജൂലിയസ് സീസര്‍ :-
ആദ്യ പ്രതികള്‍:- 100-44 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10
2) പ്ലാറ്റോ:-
ആദ്യ പ്രതികള്‍: 427-347 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :  7
3) അരിസ്ടോടില്‍ :-
ആദ്യ പ്രതികള്‍:  384-322 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5
4) ടാക്ടികസ്:-
ആദ്യ പ്രതികള്‍:  A.D.100
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1
::] യേശു ക്രിസ്തു:
ആദ്യ പ്രതികള്‍:  A.D. 40 to A.D. 90
എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 130
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം:  40-50 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :   4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും.

ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും.   ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.

ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍:
 a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)
         b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)
         c.  Codex Vaticanus, located at the Vatican in Rome (300-325 AD)
മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.

ഈ ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യസഹജമായ അക്ഷരപിശകുകള്‍ പകര്‍ത്തുന്നതിനിടയില്‍ വന്നിട്ടുണ്ട്, ഇന്നുള്ള ബൈബിളുകളില്‍, ആ അക്ഷരപിഷകുകളെ ഫുട് നോട്ടില്‍ സൂചിപ്പിക്കുന്ന പതിവും ഉണ്ട്. ബൈബിള്‍ കംമ്മേന്റ്രികളില്‍ ഇവ പ്രതെയെകം എടുത്തു പറയുകയും ചെയ്യുന്നു. ഈ ആയിരക്കണക്കിന് പ്രതികളില്‍, 5ശതമാനത്തില്‍ താഴെയാണ് അക്ഷരപിശക് മൂലവും, മറ്റു ചില വാക്യങ്ങളുടെ തര്‍ജ്ജമാക്ളില്‍ ബന്ധപ്പെട്ട പോരായ്മയും ആയി കണ്ടെത്തിയത്. അവസാനം ഈ തെറ്റുകള്‍ സ്വതന്ത്രമായി നിന്ന് പരിശോധിച്ച ബൈബിള്‍ വിമര്‍ശനത്തിനു നിയമിതനായ ഫെഡ്രൈക് കേന്യോന്‍ന്റെ വാക്കുകള്‍ കാണാം:
"No fundamental doctrine of the Christian faith rests on a disputed reading...It cannot be too strongly asserted that in substance the text of the Bible is certain:  especially is this the case with the New Testament." -- SIR FREDERICK KENYON (authority in the field of New Testament textual criticism)

ഇത്രയും അഗ്നിപരീക്ഷകള്‍ കഴിഞ്ഞും, സത്യം ഇതുപോലെ ശോഭിക്കപെടുന്ന ഏതു ദൈവവചനത്തെ പിന്പറ്റും നിങ്ങള്‍? ഇതുപോലെ ഒരത്ഭുതം, ചരിത്രവും, പുരാവസ്തു തെളിവുകളും അടക്കം ഇന്നും നിലനില്‍ക്കുന്ന ബൈബിളില്‍ നിന്ന് ദൈവത്തിന്റെ വെളിപാടും സത്യങ്ങളും തലകുനിക്കാതെ നിന്ന് സ്വയം പ്രകാശിക്കുന്നു. അതാണ്‌ ക്രൈസ്തവന്റെ ബൈബിള്‍.

യെശയ്യാവു അദ്ധ്യായം 34: 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. 


[1] http://www.jewfaq.org/torah.htm
[2] https://en.wikipedia.org/wiki/Bibliography

Friday, 29 May 2015

വിശുദ്ധരുടെ രക്തസാക്ഷിത്വം 1 ആം നൂറ്റാണ്ട് മുതൽ

ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിനു വേണ്ടി ജീവൻ തന്നെ ഉപേക്ഷിക്കുന്ന വാർത്തകൾ നാം ദിനം പ്രതി എന്നോളം മദ്ധ്യപൌരസ്ത്യ നാടുകളിൽ നിന്നും കേൾക്കരുണ്ടല്ലോ. ഏറ്റവും അവസാനം ആയി എതോപ്യയിൽ നിന്നുള്ള വാർത്ത‍ ആണ് നമ്മൾ കേട്ടത്. ക്രിസ്തുവിൽ ഉള്ള വിശ്വാസം ഉപേക്ഷിച്ചാൽ സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നിട്ടു കൂടി അതിനു ശ്രമിക്കാതെ തങ്ങളുടെ രക്ഷിതാവിൽ ഉള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന ഈ വിശുദ്ധരെ നമുക്ക് മറക്കാതിരിക്കാം.

വിശുദ്ധരുടെ രക്തസാക്ഷിത്വം 1 ആം നൂറ്റാണ്ട് മുതൽ ആരംഭിച്ചതും ഇന്നും തുടരുന്നതും ആണ്. ക്രസിസ്തവ സഭയുടെ ചരിത്രം പരിശോദിച്ചാൽ അത് കണ്ടെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല. ആദ്യത്തെ രക്സ്തസക്ഷിത്വം രേഖ പെടുത്തിയിരിക്കുന്നത് തിരുവെഴുത്തുകളിൽ തന്നെ ആണ്. അപ്പോസ്തോല പ്രവർത്തികൾ പരിശോദിച്ചാൽ അതിൽ രണ്ടു വിശുദ്ധരുടെ രക്തസാക്ഷിത്വം കാണാൻ കഴിയും. ക്രിസ്തുവിനു വേണ്ടി ജീവൻ ബലി നൽകിയ ആദ്യ രക്തസാക്ഷി ആണ് സതെഫനോസ്. അപോസ്തോല പ്രവർത്തികളിൽ 7 അദ്ധ്യായത്തിൽ അത് സവിസ്തരം പ്രതിപാതിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ശിക്ഷന്മാർ എങ്ങനെ എല്ലാം മരണപെട്ടു എന്ന് ആദ്യകാല സഭാപിതാക്കന്മാരുടെയും, ചരിത്രകാരന്മാരുടെയും എഴുത്തുകളിൽ നിന്നും മനസിലാക്കാം. അതിനെ കുറിച്ചുള്ള ഒരു ചെറു വിവരം.

1). യാക്കോബ് (എ .ഡി 44-45 )
വിശുദ്ധവേദപുസ്തകത്തിൽ പ്രതിപതിക്കുന്ന രണ്ടാമത്തെ രക്സ്താസക്ഷിത്വവും , പന്ത്രണ്ടു ശിക്ഷന്മാരിലെ വിശുദ്ധഗ്രന്ഥത്തിൽ രേഖപെടുത്തപെട്ട ഏക രക്തസാക്ഷിത്വവും ആണ് യക്കൊബിന്റെതു. അപ്പോസ്തോല പ്രവർത്തികളിൽ 12 ആം അദ്ധ്യായം 1 ഉം 2 ഉം വാക്യങ്ങളിൽ അത് ഇങ്ങനെ രേഖ പെടുത്തിയിട്ടുണ്ട്.
അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി. അവന്‍ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. (അപ്പോസ്തോലപ്രവർത്തികൾ 12:1,2 )

2). പത്രോസ് (എ .ഡി 64)
യോഹന്നാന്റെ സുവിശേഷം 21 ആം അദ്ധ്യായത്തിൽ ക്രിസ്തു , പത്രോസ് എങ്ങനെ മരണ പെടും എന്ന് പ്രവചിക്കുന്നുണ്ട്. (യോഹന്നാൻ 21:18-19)
പത്രോസ് എങ്ങനെ മരണപെട്ടു എന്ന് സഭപിതാവായ യൂസേബിയുസ് ആണ് വിവരം തരുന്നത്. അദ്ധ്യേഹം പറയുന്നത് പത്രോസിനെ കുരിശിൽ തറച്ചു കൊന്നു എന്നാണ്. ക്രിസ്തുവിനെ കുരിശിൽ വധിച്ചപോലെ വധിക്കപെടാൻ താൽപര്യം ഇല്ലാതിരുന്നത് കൊണ്ട് പത്രോസിന്റെ തന്നെ അവശ്യ പ്രകാരം തല കീഴായി കുരിശിൽ തറചാണ് പത്രോസിനെ വധിച്ചത്.

3). അന്ത്രയോസ് (എ .ഡി 70 )
പത്രോസിന്റെ സഹോദരനും, ക്രിസ്തുവിനെ പത്രോസിനു പരിജയപെടുതിയവനും ആയ അന്ത്രയോസ് രക്തസാക്ഷി ആയതും കുരിശിൽ തന്നെ. അദ്ധ്യേഹത്തെ വധിച്ചത് ഗ്രീസിലെ അക്കഇയ എന്നാ സ്ഥലത്തെ പട്രെ എന്ന സ്ഥലത്താണ്.

4). തോമസ്‌ (എ .ഡി 70 )
പേർഷ്യ(ഇറാൻ ) മുതൽ ഭാരതം വരെ പ്രേക്ഷിതവേല ചെയ്തു എന്ന് വിശ്വസിക്കുന്ന തോമസ്‌ മരണപെട്ടത്‌ പേർഷ്യയിൽ വച്ചാണ് എന്നും, അല്ല ഭാരതത്തിൽ വച്ചാണ് എന്നും രണ്ടു വാതങ്ങൾ ഉണ്ട്. ഭാരതത്തിൽ വച്ച് കുന്തം കൊണ്ട് കുത്തി ആണ് തോമസിനെ വധിച്ചത് എന്ന് വിശ്വസിക്കുന്നു.

5). പീലിപ്പോസ് (എ .ഡി 54 )
പീലിപ്പോസ് രക്തസാക്ഷി ആയതും കുരിശിൽ തറക്കപെട്ട് തന്നെ. ഫ്രിജിയയിൽ സുവിശേഷം പ്രസംഗിക്കുകയും ( ഇന്നത്തെ തുർക്കിയിൽ) ഹിയെരപോളിസ് എന്നാ സ്ഥലത്ത് വച്ചാണ് അദ്ധ്യേഹം വധിക്കപെട്ടത് എന്ന് വിശ്വസിക്കുന്നു.

6). മത്തായി (എ .ഡി 60-70)
മത്തായി ക്രിസ്തുവിന്റെ സ്വര്ഗരോഹനതിനു ശേഷം 20 വർഷം എങ്കിലും എടുത്താണ് സുവിശേഷം എഴുതിയത് എന്ന് വിശ്വസിക്കുന്നു. 15 വർഷത്തോളം ജെറുസലേമിൽ തന്നെ താമസിച്ചിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്ന കാരണങ്ങൾ ഉണ്ട്. അദ്ധ്യേഹം പിന്നീട് പേർഷ്യ, പാർത്തിയ,മെദെസ് എന്നിവിടങ്ങളിൽ പ്രേക്ഷിതപ്രവർത്തനം നടത്തുകയും, പിന്നീട് വധിക്കപെടുകയും ചെയ്തു. എതോപ്യയിൽ വച്ചാണ് മരണപെട്ടത് എന്നും പറയപെടുന്നു.

7). ബെർതലൊമിയൊ (എ .ഡി 70 )

ഇദ്ധ്യേഹത്തിന്റെ മരണത്തെ കുറിച്ച് വെക്തം ആയ തെളിവുകൾ ലഭ്യം അല്ല എങ്കിലും സഭ അതി കഠിനം ആയ പീഡനതിലൂടെ കടന്നു പോയ ആദിമ നൂറ്റാണ്ടിൽ തന്നെ ഇദ്ധ്യേഹവും മറ്റുള്ള ശിക്ഷരെ പോലെ തന്നെ കുരിശിൽ തറച്ചു മരണപെട്ടു എന്ന് വിശ്വസിക്കുന്നു.

8). യാക്കോബ്(ഹല്‍പൈയുടെ പുത്രൻ, എ .ഡി 63 )
ജെറുസലേമിലെ സഭയുടെ നേതാവായിരുന്ന ഇദ്ധ്യേഹത്തിനെ നിയമന്ജരും ഫരിസേയരും കൂടി ദേവാലയത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെ ഇട്ടു, ശേഷം കല്ലെറിഞ്ഞും, തല കമ്പ് കൊണ്ട് കുത്തി പൊട്ടിച്ചും വധിച്ചു.

9). ശിമയോന്‍(കാനാന്‍കാരന്‍ എ .ഡി 74 )
ഈജിപ്തിലും, ആഫ്രിക്കയിലെ മറ്റു പ്രദേശങ്ങളിലും, പേർഷ്യയിലും എല്ലാം സുവിശേഷം പ്രസംഗിച്ചു, പിന്നീട് സിറിയൻ ഗവർണറുടെ കീഴിൽ പീഡനവും രക്തസാക്ഷിത്വവും .

10). യൂദാസ് തദേവൂസ് (എ .ഡി 72)
യുദാസ് പേർഷ്യയിലും,അർമെനിയയിലും, സിറിയയിലും പ്രേക്ഷിതപ്രവര്ത്തനം നടത്തി എന്നും. പേർഷ്യയിൽ വച്ച് രക്തസാക്ഷി ആയി എന്നും പാരമ്പര്യം അവകാശപെടുന്നു

11). മത്തിയാസ് (എ .ഡി 70)
മത്തിയാസ് പ്രെക്ഷിത പ്രവര്ത്തനങ്ങളും ആയി എതോപ്യയിൽ എത്തുകയും അവിടെ വച്ച് കുരിശിൽ തറച്ച ശേഷം കല്ലെറിഞ്ഞു കൊന്നു എന്ന് വിശ്വസിക്കുന്നു

12). യോഹന്നാൻ (എ .ഡി 95)
ഡൊമിനിഷ്യൻ ചക്രവര്ത്തിയുടെ കാലത്ത് സഭ അതി കഠിനം ആയ പീടനതിലൂടെ കടന്നു പോയ അവസരത്തിൽ യോഹന്നാനെ പത്മോസ് എന്നാ ദ്വീപിലേക്ക് നാടുകടത്തുകയും അവിടെ വച്ച് അദ്ധ്യേഹം തിരുവേശുത്തുകളിലെ അവസാനത്തെ പുസ്തകം ആയ വെളിപാട്‌ ഗ്രന്ഥം രചിക്കുകയും ചെയ്തു. പിന്നീട് അദ്ധ്യേഹത്തെ തിളച്ച എണ്ണയിൽ ഇട്ടു കൊല്ലാൻ ശ്രമിക്കുകയും അതിൽ നിന്നും അത്ഭുതകരം ആയി രക്ഷപെടുകയും പിന്നീട് സ്വാഭാവിക മരണം വരിച്ചു എന്ന് വിശ്വസിക്കുന്നു

13). പൌലോസ് (എ .ഡി 67)
പൌലോസ് ആദ്യം സഭയെ പീഡിപ്പിക്കുകയും, അത്ഭുതകരം ആയി പിന്നീട് ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുകയും, പല സ്ഥലങ്ങളിലേക്ക് ഒന്നിൽ കൂടുതൽ തവണ പ്രേക്ഷിതയാത്രകൾ നടത്തുകയും ചെയ്തു. നിരവതി ലേഖനങ്ങൾ എഴുതിയ പൌലോസ് തിമോതിയോസിനു എഴുതിയ 2 ആം ലേഖനത്തിൽ താൻ മരണം വരിക്കാൻ പോകുന്നു എന്നുള്ള സൂചന നല്കുന്നുണ്ട്.

നീരോ ചക്രവര്ത്തിയുടെ കാലത്ത് റോമിൽ വച്ച് പൌലോസിനെ കഴുത്ത് അറുത്തു കൊലപെടുത്തി എന്ന് വിശ്വസിക്കുന്നു.
കടപ്പാട് : തോമസ്‌ റയാന്‍ &

Saturday, 23 May 2015

പരിശുദ്ധനായ ദൈവം! ഒരു കുറിപ്പ്.


✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ ✡ 

ബൈബിളിലെ സത്യദൈവം താന്‍ പരിശുദ്ധന്‍/വിശുദ്ധന്‍ ആകുന്നു എന്ന് പറയുന്നതും തന്നില്‍ വിശ്വസിക്കുന്ന മനുഷ്യരും അങ്ങനെ വിശുദ്ധി കാത്തു സൂക്ഷിക്കേണം എന്ന് പറയുന്നതും വിശുദ്ധ വേദഗ്രന്ഥത്തില്‍ ഉടനീളം കാണാം.
എന്താണ് പരിശുദ്ധി/വിശുദ്ധി എന്ന വാക്കിനു അര്‍ഥം? പരിശുദ്ധി/വിശുദ്ധി പ്രധാനമായും ശുദ്ധിയുടെയും നിർമലതയുടെയും ആശയമാണു നൽകുന്നത്‌. കളങ്കം ഇല്ലാത്ത അവസ്ഥയാണ് പരിശുദ്ധി/വിശുദ്ധിയുടെ ആദ്യ പടി. കളങ്കം എന്നാല്‍ തെറ്റ്/പാപം എന്നൊക്കെ വരാം. ഹൃദയശുദ്ധിയുടെ പാരമ്യം ആണ് പരിശുദ്ധി. സത്യദൈവം നാമെല്ലവരോടും വിശുധരായിരിക്കേണം എന്ന് പറയുന്നതിലെ പ്രധാനയുക്തിയും, ആ പരിശുധിയിലേക്ക് അലിഞ്ഞു ചേരാന്‍, സത്യദൈവത്തോട് അടുക്കാന്‍, അവന്‍ കളങ്കം ഇല്ലാത്തവന്‍ ആയിരിക്കണം. ഹൃദയശുദ്ധി കാത്തു സൂക്ഷിക്കുന്നവന്‍ ആയിരിക്കേണം. ബാഹ്യമായ ശുദ്ധി ഒരുവന്റെ ജീവിത നിലവാരവും ചുറ്റുപാടുള്ള സാഹചര്യങ്ങളില്‍ ഒതുങ്ങുമ്പോള്‍, ഹൃദയശുദ്ധി അവനു മാത്രം സ്വന്തമായി നിലനിര്‍ത്തുവാന്‍ കഴിയുന്നതാണ്.

സത്യദൈവം, താന്‍ പരിശുദ്ധന്‍/വിശുദ്ധന്‍ ആകുന്നു എന്ന് സ്വയമായി തന്നെ അരുളിചെയ്യുന്നതും, അതിനാല്‍ നിങ്ങളും അങ്ങനെ ആയിരിക്കേണം എന്ന് പറയുന്നതും കാണുക:

✡ ലേവ്യ 19:2 നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ .

 നിങ്ങളും വിശുദ്ധരായിരിപ്പിന്‍ എന്ന് പറഞ്ഞത് മൂലം, മനുഷ്യര്‍ക്ക്‌ വിശുദ്ധികാത്തു സൂക്ഷിക്കുകയും, വിശുദ്ധന്‍ ആകാന്‍ സാധിക്കും എന്ന് സത്യദൈവം പറയുന്നതില്‍ നിന്ന് മനസ്സിലാക്കാം. "പക്ഷെ ദൈവത്തിന് തുല്യന്‍ ആര്‍?"(പുറ.15:11) എന്നതിന്റെ അര്‍ത്ഥവ്യാപ്തിയില്‍ നമുക്ക് ദൈവത്തിലേക്ക് അടുക്കാന്‍ ഉള്ള മാര്‍ഗ്ഗം മാത്രമാണ് "വിശുദ്ധി" എന്നും, അതല്ലാതെ, ദൈവത്തിന്റെ വിശുദ്ധിയുടെ തുല്യത കൈവരിക്കാം എന്ന് അര്‍ത്ഥമാക്കുന്നില്ല. അതുപോലെ, പരിശുദ്ധാത്മാവ്, ആ സത്യദൈവതിന്റെ തന്നെ വിശുദ്ധിയില്‍ നിന്നും പകര്‍ന്നു വരുന്ന സത്യദൈവതിന്റെ ആത്മാവ്. ആ ആത്മാവില്‍ വീണ്ടും ജനിക്കാതെ രക്ഷപ്രാപിക്കില്ല എന്നാണു മശിഹ വന്നു അറിയിച്ചതും.

✡ യോഹന്നാന്‍ 3:5 അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

വീണ്ടും ജനിക്കുന്നത് ആത്മാവാണ്, പരിശുദ്ധിയുടെ ആത്മാവ്, അത് മനസ്സ് അല്ലെങ്കില്‍ ഹൃദയത്താല്‍ വിശ്വാസം വഴി നിര്‍മലപ്പെട്ടവാന്‍ ആകണം. അതിനു ഹൃദയത്തിലെ പശ്ചാതാപത്താല്‍ വഴി ഒരുങ്ങണം എന്ന് ക്രൈസ്തവ വിശ്വാസം. അതിനെ ഹൃദയത്തില്‍ പരിശ്ചെധന എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

✡ ഉല്പത്തി 17:1 .. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

അബ്രഹാം പിതാവ് വീണ്ടും ജനിക്കുന്നത് കാണാം. "നിഷ്കളങ്കന്‍", "കളങ്കം ഇല്ലാത്തവന്‍", "ഹൃദയപരമാര്‍ത്ഥന്‍", "വിശുധിയുള്ളവന്‍" ആയിരിക്കേണം എന്നതാണ് ഉടമ്പടിയിലെ പ്രമുഖ വ്യവസ്ഥ തന്നെ. അത് തന്നെ ഇസ്രയേല്‍ മക്കളോടും ഓര്‍മിപ്പിക്കുന്നു, ലേവ്യ 19:2. വീണ്ടും ആവര്‍ത്തിച്ച്‌ പറയുന്നു:

✡ ആവര്‍ത്തന പു 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
മശിഹ പരിശുദ്ധാത്മവിലൂടെ ഉള്ള ജനനം (യോഹന്നാന്‍ 1:12) വഴി വീണ്ടും വിശുദ്ധി പ്രാപിച്ചു ജനിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നു, യോഹന്നാന്‍ 3:5.

ഇത് തന്നെ വ്യക്തമായി പൌലോസ് ശ്ലീഹ അറിയിച്ചു:

✡ റോമര്‍ 2:29 അകമെ യെഹൂദനായവനത്രേ യെഹൂദൻ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

അങ്ങനെ സത്യദൈവതിന്റെ, നാമം പോലെയോ, അതിലധികമോ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് തന്റെ വിശുദ്ധി, ആ വിശുദ്ധിയെ നിര്‍ത്തി സത്യം ചെയ്യുന്നതു പോലും നമുക്ക് ബൈബിളില്‍ കാണാം.

✡ ആമോസ് 4:2 ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.

പ്രാര്‍ത്ഥനകളില്‍ ഏറ്റവും മുഖ്യമായി മുന്നിട്ടു നില്‍ക്കുന്ന സത്യദൈവത്തിന് ഉള്ള സ്തുതി ഈ പരിശുദ്ധി തന്നെ.

✡ യെശയ്യാവ് 6:3 ഒരുത്തനോടു ഒരുത്തൻ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ , പരിശുദ്ധൻ , പരിശുദ്ധൻ ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.
സത്യദൈവതിന്റെ വിശുദ്ധതയും, മനുഷ്യരുടെ ഹൃദയശുദ്ധിയും എങ്ങനെ ബെന്തപെട്ടു നില്‍ക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

Wednesday, 13 May 2015

ഏലീ ഏലീ ലമ്മാ ശബ്ക്താനി?

യെഹ്ശു മശിഹ ഒരു മഹാപുരോഹിതന്‍ ആണ്, മല്കിസാധീക്കനെ പോലെ.

ഹെബ്രായർ 9 :11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു കൈപ്പണിയല്ലാത്തതായി …
ഹെബ്രായർ 7 : 25അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്‍ക്കും വേണ്ടി പക്ഷവാദം ചെയ്‍വാന്‍ സാദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു.26ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന്‍ , നിര്‍ദ്ദോഷന്‍ , നിര്‍മ്മലന്‍ , പാപികളോടു വേറുവിട്ടവന്‍ , സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍ ;27ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നേ. അതു അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
യെഹ്ശു തന്നെ ബലിയും, യെഹ്ശു തന്നെ പുരോഹിതനും ആയ ബലിയാണ് യെഹ്ശുവിന്റെ ക്രൂശീകരണം.
ബലി നല്‍കുന്ന സമയത്ത്, ഇസ്രായേലിൽ പാപ മോചനത്തിനായിയുള്ള പ്രാർത്ഥനകളിൽ പുരോഹിതന്‍ സങ്കീര്‍ത്തനങ്ങളില്‍ നിന്നും ഉദ്ധരിക്കും. ബലി നല്കപ്പെടുന്ന ആട്ടിന്കുട്ടിയുടെ രക്തം ചിന്തുംബൊൾ ഒരു വിലാപ പ്രാര്ത്ഥന ചെയ്യുന്ന പതിവ് പുരോഹിതന് ഉണ്ട്.
യഹൂദരുടെ 7 പ്രാര്‍ത്ഥന സമയങ്ങളില്‍ ഒന്നാണ്, ഒമ്പതാം മണി നേരം – ആ സമയത്ത് ഈ ബലി നടത്തുകയാണ്, കുഞ്ഞാടിനെ അറക്കുക, ജീവന്‍ തിരിച്ചു ഏല്‍പ്പിക്കുക , മഹാപുരോഹിതന്‍ (യെഹ്ശു) പ്രവചന പൂര്തീകരണമായി, സങ്കീര്‍ത്തനം 22 ഉദ്ധരിക്കുന്നത്. മസ്സിഹയുടെ ക്രൂശീകാരണത്തിന്റെ പ്രവചനങ്ങൽ ഉള്ക്കൊള്ളുന്ന ഒരു ഭാഗം ആണ്. യെഹ്ശു മസ്സിഹ ജനിക്കുന്നതിനും 1000 വര്ഷം മുന്പുള്ള പ്രവചനം, ആ പ്രവചന പൂർത്തീകരണം കൂടി ഇവിടെ നമ്മൾ കാണുന്നു . താഴെ വായിക്കുക,
സങ്കീര്‍ത്തനം 22:
———————–
1എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? ….
…..
16നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; 
അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
18എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
30ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.31അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.
(ഇവിടെ മസ്സിഹായും ദൈവവും തമ്മിലുള്ള ബന്തം കാണുവാൻ സാധിക്കുന്നു, എവിടെയോ ദൈവവും പുത്രനും ഇടകലർന്നു നില്ക്കുന്നതും കാണാം. എന്നാൽ സുവിശേഷത്തിൽ ഇതെല്ലാം വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രം)
പൂര്തീകരണം : 
യോഹന്നാൻ 19 :23പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഔരോ പടയാളിക്കു ഔരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
24ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെ ഒക്കെയും ചെയ്തു.
യോഹന്നാൻ 10 :30 ഞാനും പിതാവും ഒന്നാകുന്നു.” 31 യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.32യേശു അവരോടു“പിതാവിന്റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.33യെഹൂദന്മാര്‍ അവനോടുനല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 14 : 9യേശു അവനോടു പറഞ്ഞതുഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?10ഞാന്‍ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നില്‍ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.11ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍ ; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍ .
അതിലൂടെ, മൂന്ന് കാര്യങ്ങള്‍ നമ്മള്‍ ഇവിടെ മനസിലാക്കുന്നു.
1) അതുന്നതനായ മഹാപുരോഹിതന്‍, യെഹ്ശു മശിഹ 
2) സ്വന്തം ബലിയാണ് ക്രൂശു മരണം
3) പ്രവചന പൂര്‍ത്തീകരണം.
——————————————————————————————
മസ്സിഹ ആശ്രയത്തിനായി വിലപിച്ചതല്ല എന്ന് വ്യക്തമയില്ലെ ?

എന്തിനു ക്രൂശീകരണം വഴി, യേശു മരിക്കേണ്ടി വന്നു?

“നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി”, ലോകതുള്ളവരുടെ പാപങ്ങള്‍ക്കു പരിഹാരം ആയി മസ്സിഹയെ നല്‍കുന്നതിനായി.....

പ്രവചനം:
◄ യെശയ്യാവ് 53:5എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേല്‍ ആയി അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു 6നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍ താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി 7തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു 8അവന്‍ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവന്‍ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയില്‍ ആര്‍‍ വിചാരിച്ചു 9അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായില്‍ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവകൂഴി കൊടുത്തു; അവന്റെ മരണത്തില്‍ അവന്‍ സന്‍ പന്നന്മാരോടു കൂടെ ആയിരുന്നു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→
 ♦ പാപത്തിന്റെ ശമ്പളം മരണം. ലേവ്യ 20 വായിക്കുക, ദൈവം നല്‍കിയ നിയമം തന്നെയാണ് അത്. സത്യദൈവത്തിന് ഒരേ ഒരു വാക്കേ ഉള്ളു. അതിനാല്‍ അവരുടെയെല്ലാം പാപത്തിനു അവരെല്ലാം മരിക്കണം.
◄ സങ്കീര്‍ത്തനങ്ങള്‍ 53:3 എല്ലാവരും പിന്‍ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലും ഇല്ല.►
←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

 ♦ പക്ഷെ ദൈവത്തിന്റെ കരുണ അറിയിക്കാനും, മനുഷ്യര്‍ തിരസ്കരിച്ച വിശ്വാസം തിരിച്ചു നല്‍കാനും, ജീവന്റെ ഫലം അവര്‍ക്ക് വീണ്ടും ദാനം നല്‍കാനും ആയി രക്ഷയെ അയച്ചു. ആ കുറ്റം ഏറ്റെടുക്കാന്‍ സര്‍വയോഗ്യന്‍ ആയി ദൈവം കണ്ടത്, ഒരു പാപവും ചെയ്യാത്ത ഒരു വ്യക്തിയായി സ്വയം വരുകയാണ്.
◄ ലേവ്യ 11:44 ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം;►
◄ യോഹന്നാന്‍ 8:46 നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു? ►
◄2 കരിന്ത്യന്‍സ് 5:21പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി.►
◄ 1 പത്രോസേ 3:18ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്‍ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

♦ അതിനാല്‍ പാപരഹിതനായ ഒരു മനുഷ്യന്‍ ആയി മസ്സിഹ “വചനം ജഡമായി” വന്നു.
◄ യോഹന്നാന്‍ 1:1 … വചനം ദൈവം ആയിരുന്നു.2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു. …14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ 

 ♦ ആ രക്ഷ, നിത്യസത്യത്തിലേക്കുള്ള വഴി കാണിച്ചു.
◄ യോഹന്നാന്‍ 14:6 ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.►
എല്ലാവര്ക്കും ആയി തന്റെ ജീവനെ നല്‍കും എന്നു യേശു മസ്സിഹ അറിയിക്കുന്നു.
◄ യോഹന്നാന്‍ 10:16 ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കു ഉണ്ടു; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനും ആകും.17എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

 ♦ ക്രൂശീകരണം ബൈബിളില്‍ പലയിടത്തും പ്രവചനങ്ങള്‍ ഉണ്ട്.
◄ സങ്കീര്‍ത്തനങ്ങള്‍ 22:16നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.18എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.►
◄ യെശയ്യാവ് 53: 12 അതുകൊണ്ടു ഞാന്‍ അവന്നു മഹാന്മാരോടുകൂടെ ഔഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന്‍ കൊള്ള പങ്കിടും; അവന്‍ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

 ♦ യേശുവും തന്റെ ക്രൂശീകരണവും ഉയര്പ്പും പ്രവചിക്കുന്നു.
◄ മത്തായി 16:21അന്നു മുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ടു, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.►
◄ മത്തായി 20:17യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍വെച്ചു അവരോടു പറഞ്ഞതു18“നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;19അവര്‍ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്കു ഏല്പിക്കും; എന്നാല്‍ മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേലക്കും.”►
◄ മത്തായി 26:30യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; ◄ കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.►
◄ യോഹന്നാന്‍ 2:18യേശു അവരോടുഈ മന്ദിരം പൊളിപ്പിന്‍ ; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.19യെഹൂദന്മാര്‍ അവനോടുഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.20അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.►

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

ഇനി മാനുഷികമായ ഒരു ഉദാഹരണം:
താങ്കള്‍ ഒരു രാജാവാണ്, താങ്കള്‍ ആണ് ആ രാജ്യത്തെ നിയമം ഉണ്ടാക്കിയതും നല്കിയതും.
ആ നിയമത്തില്‍ :ഒരു തെറ്റിന്” മരണമാണ് ശിക്ഷ.
താങ്കള്‍ ഒരു പിതാവുമാണ്.
താങ്കളുടെ മക്കള്‍ അറിയതയാണെങ്കിലും “ആ തെറ്റ്” ചെയ്തു.
താങ്കള്‍ എന്ത് ചെയ്യും?
✔ ആ കുറ്റം സ്വയം ഏറ്റെടുത്തു, മക്കള്‍ക്ക്‌ പകരം നിയമം നടത്തി അവരെ രക്ഷിക്കാന്‍ നോക്കും.

←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

യാഹൂദര്‍ക്കും, ക്രൈസ്തവര്‍ക്കും, ദൈവം സ്വര്‍ഗഗസ്ഥനായ പിതാവ് ആണ് (മത്തായി 6:9). സ്വന്തം മക്കളെ നിത്യനാശത്തിനു വിട്ടു കൊടുക്കാന്‍ സ്വര്‍ഗഗസ്ഥനായ പിതാവിനു മനസ്സനുവതിക്കാത്തതിനാല്‍, രക്ഷയായി സ്വയം അവതരിച്ചു, കടങ്ങള്‍ പൊക്കി, സത്യവും വഴിയും കാണിച്ചു തന്നു. യോഹന്നാന്‍ 10:30 “ഞാനും പിതാവും ഒന്നാകുന്നു.”

ഏകം , ത്രീ-ഏകം എന്നാൽ


മനുഷ്യൻ :
1) നീസര്‍ഗ്ഗസ്വഭാവം (മനസ്സ്, ചിന്താമണ്ഡലം, വ്യക്തി വൈശിഷ്‌ടം)
2) ദേഹം (ജഡം , ശരീരം )
3) ദേഹി (ആത്മാവ് )
ഈ മൂന്നും ഒന്നായിരിക്കുന്ന അവസ്ഥയാണ് മനുഷ്യൻ, അപ്പോഴാണ് അവനെ പൂര്ണനായി ഗണിക്കുന്നുള്ളൂ. ഇതിൽ ഒന്ന് നശിച്ചാൽ മരണം എന്ന് വിധി എഴുതും. പിന്നെ നില നില്പ്പില്ല. മനുഷ്യന് മൂന്നും മൂന്നു ഇടങ്ങളിൽ വേറിട്ട്‌ നിറുത്താൻ കഴിയുകയുമില്ല. മനുഷ്യന്റെ ഈ ആഗ്രഹമാണ്, പണ്ട് ഭാവനകളിൽ വിരിഞ്ഞു “കൂട് വിട്ടു കൂട് മാറുന്ന വിദ്യകൾ” എന്ന് ചില (Mythological) കഥകളിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
3 അവസ്ഥകൾ :
☀ ഇതിൽ എല്ലാം പ്രധാനപ്പെട്ടത് ആണെങ്കിലും, മുന്നിൽ നില്ക്കുന്നത് സ്വയം “ഞാൻ” എന്ന അവസ്ഥ നീസര്‍ഗ്ഗസ്വഭാവം. എല്ലാ മനുഷ്യരും ഒരുപോലെ ഉള്ള ഘടകങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിട്ടു കൂടി, കോടാനു കോടി മനുഷര്ക്കും വത്യസ്തങ്ങളായ ഭാവങ്ങളാണ്, നീസര്‍ഗ്ഗസ്വഭാവങ്ങളാണ്. അവരുടെ personality, ചിന്താമണ്ഡലം, വ്യക്തിത്വം, മനസാക്ഷി എല്ലാം വേറെ വേറെ. സരൂപ ഇരട്ടകളെ പോലും എടുത്താലും വേറെ വേറെ. സ്വന്തമായ ഒരു ഭാവം ഉണ്ട് ഓരോ മനുഷ്യനും. ശേരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നത്‌ അവന്റെ നീസര്‍ഗ്ഗസ്വഭാവം ആണ്. അവന്റെ ചിന്താശേഷിയുടെ ബലത്തിൽ അവനു സ്വന്തന്ത്ര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ അവനു വരം നൽകപ്പെട്ടിരിക്കുന്നു. അതിൽ കൈ കടത്തി, അവനെ അടിമയക്കുന്നത് സാത്താനികം. [സാധാരണക്കാരന്റെ സ്വന്തന്ത്ര്യത്തിൽ കൈ കടത്തിയുള്ള അധികാര കേന്ത്രികരണത്തെ കമ്മ്യൂണിസ്റ്റ്‌കാർ ബൂർഷാധിപത്യം എന്ന് പറയും, തിരിച്ചു ഫാസിസം , എന്നോ സ്റ്റാല്ലിനിസം എന്നോ ഒക്കെ പറയുന്നു- അത് രാഷ്ട്രീയം, എന്നാൽ രാഷ്ട്രീയം മതത്തിൽ കലക്കിയാൽ ? നാശം !]
☀ മറ്റൊരു പ്രധാനപ്പെട്ട മനുഷന്റെ അവസ്ഥ ജഡികം. നീസര്‍ഗ്ഗസ്വഭാവം മൂലം എടുക്കുന്ന തീരുമാനങ്ങൾ, സന്ദേശം (വചനം , word ) ആയി സ്വയം “ഞാൻ” (“സ്വ”) നടത്തിയെടുക്കുന്നത് ജഡത്തിലൂടെയാണ്. ജഡം അഥവാ ശാരീരിക അവസ്ഥ മനുഷ്യനു പരിമിതിപ്പെട്ടതാണ്. അതും കോടി മനുഷര്ക്കും വത്യസ്തങ്ങളായാണ് നല്കപ്പെട്ടിരിക്കുന്നതും, ആര്ജിച്ചിരിക്കുന്നതും. നീസര്‍ഗ്ഗസ്വഭാവം, ഈ ശാരീരിക അവസ്ഥയെ നിയന്ത്രിക്കുകയും, പോഷിപ്പിക്കുവാൻ അധികാരം നല്കുകയും, ഉണർത്തുകയും ചെയ്യുന്നു. തമ്മിൽ തമ്മിൽ അബേധ്യമായ ബെന്തപ്പെട്ടു കേടുക്കുന്നതാണ് ഇവ രണ്ടും. ഭൌതീക വ്യക്തിത്വത്തിന്റെ പ്രതിരൂപം ആദ്യം ബാഹ്യമായി കാണുന്നതും ഈ അവസ്ഥയിൽ ആണ്. എന്നാൽ മറ്റുള്ള അവസ്ഥകൾ ചേര്ന്ന വ്യക്തിത്വം മനസ്സിലാക്കാതെ , “അവൻ ആരാകുന്നു” അറിയുവാൻ കഴിയില്ല.
☀ അവസാനത്തേതും സർവ്വോപരി പ്രധാനപ്പെട്ടതും ആയിട്ടുള്ള മറ്റൊരു അവസ്ഥ ദേഹി, ആത്മാവ് ആണ്. നീസര്‍ഗ്ഗസ്വഭാവവും ജഡികവസ്ഥയും ആത്മാവിനാൽ ഒന്ന് ചേര്ക്കപ്പെട്ടിരിക്കുന്നു. ആത്മാവിന് ചിന്താമണ്ഡലങ്ങൾ ഉണ്ട്. നീസര്‍ഗ്ഗസ്വഭാവം സ്വയം “ഞാൻ” എന്നവസ്ഥ ആത്മാവിലും കലർത്തപ്പെട്ടിരിക്കുന്നു. ആത്മാവു ഇല്ലെങ്കിൽ ജീവൻ ഇല്ലന്നും, മനുഷ്യൻ വെറും മണ്ണാണ് എന്നും ഗണിക്കപ്പെടുകയും ചെയ്യും. ഈ ആത്മാവിനെ, “സ്വ” (“ഞാൻ”) തമ്മിൽ തമ്മിൽ അബേധ്യമായ ബെന്തപ്പെട്ടു കിടക്കപ്പെട്ട നീസര്‍ഗ്ഗസ്വഭാവവും ജഡികവും ആയ വ്യവഹാരം സത്യാത്മാവിലെക്കോ, ദുരത്മവിലേക്കോ ഈ അവസ്ഥയെ അടുപ്പിക്കുന്നു.
ഈ മുകളിൽ പറഞ്ഞതിൽ ആരുടെയെങ്കിലും “ഛായ” നിങ്ങള്ക്ക് കാണുവാൻ സാധിക്കുന്നുണ്ടോ ?
✓ ഉല്പത്തി 1 : 27 അതിനാൽ ദൈവം തന്റെ ഛായയിൽ മനുഷ്യരെ സൃഷ്ടിച്ചു.
ഈ ഛായയാണ് മനുഷ്യന്സത്യദൈവവുമായിട്ടുള്ളത്‌. മുകളിൽ പറഞ്ഞപോലെ “മനുഷ്യന് മൂന്ന് അവസ്ഥകളും മൂന്നും മൂന്നു ഇടങ്ങളിൽ വേറിട്ട്‌ നിറുത്താൻ കഴിയുകയില്ല”. പക്ഷെ OMNIPOTENT, “സർവ്വതിനും കഴിയുന്ന” സത്യദൈവത്തിന് ഇത് സാധ്യമാണ്. അതാണ്‌ സർവ്വശക്തനായ ദൈവത്തിന്റെ മഹത്വം.
► സത്യദൈവത്തിന്റെ നാമം തന്നെ എത്ര മനോഹരമായിട്ടാണ് മുകളില്‍ നമ്മള്‍ അറിയുന്ന വസ്തുത തന്റെ ഛായയില്‍ ഉണ്ടെന്നു വെളിപ്പെടുത്തിയിരിക്കുന്നത്‌ .
“ഞാന്‍ ആകുന്നു” എന്ന ആ നാമം മോശയോട് അറിയിക്കുന്നത് നോക്കുക :
✓ പുറപ്പാടു 3:14അതിന്നു ദൈവം മോശെയോടു ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’; ‘ഞാന്‍ ആകുന്നു’ (എഹ്യെഹ്) എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
15 …. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ‘യഹോവ’ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു;
‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’, ഹീബ്രുവിൽ -”എഹ്യെഹ് അഷെർ എഹ്യെഹ്”. എന്നാല്‍ ഈ “വാക്കുകള്‍” യഹൂദർ സ്വയം പറയാറില്ല. അധികാരത്തിന്റെ ശബ്ദത്തിൽ ദൈവം മാത്രം പറയുന്ന പദം ആണ് “എഹ്യെഹ് “. ഞാൻ എന്നുള്ളതിന് എല്ലാ യഹൂദരും സാധാരണ ഉപയോഗിക്കുന്ന പദം “അനി” (Ani) എന്നാണ്. ഇപ്പോൾ “ഞാൻ” എന്നാൽ പറയുന്ന അവസ്ഥ “നീസര്‍ഗ്ഗസ്വഭാവം” (കൂടെ ജഡികവും ദേഹിയും) ഏതു ഛായയിൽ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലായിക്കാണുമല്ലോ.
യ്ഹ്വ്ഹ് (അഥവാ യഹോവ) എന്ന നാമം , ‘യെഹ്യെഹ്’ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് ഉരിതിരിഞ്ഞത്. ‘യെഹ്യെഹ്’ എന്ന പദത്തിനര്ത്ഥം “അവൻ ആകുന്നു”. “എഹ്യെഹ് ” (ഞാൻ ആകുന്നു) എന്ന പദം “third person singular ” ആയി പറയുന്നതാണ് “യെഹ്യെഹ്” [അവനാകുന്നു] എന്നത്. ‘യ്ഹ്വ്ഹ്’ (അവനാകുന്നവൻ) എന്നർത്ഥത്തിൽ പ്രവാചകർക്ക്, ആ നാമം ഉപയോഗിച്ച് പ്രവചനങ്ങൾ നടത്താൻ അധികാരം നൽകപ്പെട്ടവർക്ക് സത്യദൈവം തന്നെ അറിയിച്ചു കൊടുത്തു. ആ നാമം വിളിച്ചു അപെക്ഷിക്കുന്നവനു രക്ഷ.
✓ യോവ്വേൽ 2 :32 എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍
ഏവനും രക്ഷിക്കപെടും;
►ദൈവവചനം (ദി വേർഡ്‌ ഓഫ് ഗോഡ്):
✓ സങ്കീർത്തനങ്ങൾ 33:6 യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി;
ആ വചനം ആണ് ✓ യോഹന്നാൻ 1:1 ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.3 സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.4 അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
മനുഷ്യരുടെ ജഡികമായ ഇന്ധ്രീയങ്ങൾക്ക് അറിയിക്കത്തക്ക വിധം :
✓ യോഹന്നാൻ 1 :14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യെഹ്ശു മസ്സിഹ (* പുത്രൻ (ദൈവപുത്രന്‍) ആയ മസ്സിഹ, *മനുഷ്യപുത്രന്‍ ആയ മസ്സിഹ, *ശരീരം ധരിച്ച വചനം ആയ മസ്സിഹ ) സ്വയം പറയുന്നത്, പുറപ്പാടില്‍ സത്യദൈവം അറിയിച്ച അതേ നാമം തന്നെയായിരുന്നു.
✓ യോഹന്നാൻ 8:24 ഞാൻ നിങ്ങളോട് പറഞ്ഞു, നിങ്ങൾ നിങ്ങളുടെ പാപങ്ങളോട് കൂടി മരിക്കുമെന്ന്. ‘ഞാൻ ആകുന്നു’ എന്ന് നിങ്ങൾ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.
[ തർജമകളിൽ നീതി പുലർത്തുന്ന ഒന്ന് http://d1d7ektpm2nljo.cloudfront.net/LIjoV1f3v3fiR8XAuJdMjA/Malayalam_Bible_43__John.pdf ]
യെഹ്ശു ദൈവം അല്ലെങ്കിൽ, പ്രവാചകൻ ആണെങ്കിൽ 8:24 ഇൽ യെഹ്യെഹ് (അവനാകുന്നു)-യിൽ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്ന് പറയണമായിരുന്നു. പക്ഷെ …
John 8:24 “I said therefore unto you, that ye shall die in your sins: for if ye believe not that I am he, ye shall die in your sins.” (KJV)
‘he’ എന്നത് അവിടെ ഗ്രീക്ക് താളുകളിൽ കാണുന്നില്ല , വാക്യം പൂർത്തീകരിക്കാൻ എന്ന പോലെ italics വെച്ച് ചേർത്തതാണ് ‘he’. കമ്മെന്ററി കാണുക (http://biblehub.com/commentaries/john/8-24.htm).
അപ്പോൾ യെഹ്ശു പറഞ്ഞത് യഥാർത്ഥത്തിൽ, ആ പരിശുദ്ധ നാമം തന്നെ, ആ സ്വന്തം നാമം തന്നെ.
8:24 “I said therefore unto you, that ye shall die in your sins: for if ye believe not that I AM, ye shall die in your sins.”
8:24 ‘ഞാൻ ആകുന്നു’ (എഹ്യെഹ്) എന്ന് നിങ്ങൾ വിശ്വസിക്കാത്ത പക്ഷം നിങ്ങൾ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.
ഇതിൽ അധികമായി താൻ തന്നെയാണ് ദൈവം (ദൈവത്തിന്റെ മനുഷ്യഭാവം) എന്ന് അറിയാൻ മറ്റൊരു തെളിവ് വേണോ?
യോഹന്നാൻ 8:28 അതിനാൽ യേശു അവരോടു പറഞ്ഞു , “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തും. ‘ഞാൻ ആകുന്നു’ എന്ന് നിങ്ങൾ അപ്പോൾ അറിയും.”
യോഹന്നാൻ 13:19 അങ്ങനെ സംഭവിക്കും മുമ്പ് ഇപ്പോൾ ഞാൻ ഇത് നിങ്ങളോട് പറയുന്നു. അത് സംഭവിക്കുമ്പോൾ നിങ്ങൾ ‘ഞാൻ ആകുന്നു’ എന്ന് വിശ്വസിക്കും.
John 13:19 Now I tell you before it come, that, when it is come to pass, ye may believe that I am he*. (KJV)
(http://biblehub.com/commentaries/john/13-19.htm)
ഇനി യെഹ്ശു “എഹ്യെഹ്” എന്ന് തന്നെയാണ് ആണ് ഇവിടെയെല്ലാം ഉപയോഗിച്ചിരുന്നത് എന്നതിനും ഏറ്റവും വലിയ രണ്ടു തെളിവുകൾ :
1) യോഹന്നാൻ 18:5 നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ അതു ‘ഞാന്‍ തന്നേ’ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.6 ‘ഞാന്‍ തന്നേ’ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍ വാങ്ങി നിലത്തുവീണു.
John 18:6 As soon then as he had said unto them, I am he*, they went backward, and fell to the ground. (KJV)
അധികാരത്തിന്റെ സ്വരത്തിൽ , സത്യദൈവം മാത്രം അരുളുന്ന ആ നാമം “എഹ്യെഹ്”, “ഞാൻ ആകുന്നു”, “I ‘AM” എന്ന് കേട്ടപ്പോൾ, ഇരുട്ടിൽ യെഹ്ശുവിനെ പിടിക്കാൻ വന്ന യൂദ പടയാളികൾ അംബരന്നു നിലത്തു വീണില്ലെങ്കിൽ അല്ലെ
അത്ഭുതപ്പെടാൻ ഉള്ളു.
2) സത്യദൈവം മാത്രം പറയുന്ന ആ നാമം, മനുഷ്യർ ഉപയോഗിച്ചാൽ, അവൻ ദൈവത്തിന് സ്വയം തുല്യമാക്കി ദൈവദൂഷണം നടത്തിയതായി കണകാക്കും, ശിക്ഷ മരണം. മഹാപുരോഹിതൻ “ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക ” എന്ന് ചോദിച്ചതിനു , മഹാപുരോഹിതനോട് യെഹ്ശു അറിയിക്കുന്നു “ഞാൻ ആകുന്നു” എന്ന ദൈവം മാത്രം സ്വയം വിശേഷിപ്പിക്കുന്ന പദമാണ്.
മത്തായി 26:63 യേശു അവനോടു“ ‘ഞാന്‍ ആകുന്നു’ ; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.64 ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ 65 നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.
സാധാരണയായി മസ്സിഹ ആണെന്ന് പറഞ്ഞാൽ ദൈവദൂഷണമല്ല, മറിച്ചു ‘ആ നാമം’ ഒരു മനുഷ്യൻ ഉപയോഗിച്ച വിധമാണ് ദൈവദൂഷണം. യെഹ്ശു സ്വയം ദൈവമാണെന്ന് അവകാശപ്പെട്ടതായി യഹൂദർ മനസ്സിലാക്കുന്ന അനേകങ്ങളിൽ ഒരു സന്ദർഭമാണിത്.
ഇനിയും ഒട്ടേറെ ഇടങ്ങളിൽ യെഹ്ശു ആ നാമം അറിയിക്കുന്നുണ്ടെങ്കിലും നമ്മുക്ക് വിഷയത്തിലേക്ക് മടങ്ങാം.
മൂന്നവസ്ഥയും ഒന്നിച്ചു ചേരുന്ന മഹത്വവും യെഹ്ശുവിന്റെ ഈ വാക്കുകളിൽ കാണാം.
യോഹന്നാൻ 17:5 ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ.6നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കും ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.
ആ മൂന്ന് അവസ്ഥകൾ ഒന്നിച്ചു നില്ക്കുന്ന “സര്വ്വ മഹിമ”, ആ ഭാവത്തിൽ മനുഷ്യന് ദൈവത്തെ ദർശിച്ചു ജീവിച്ചിരിക്കാൻ കഴിയില്ല എന്നാണ് സത്യദൈവം മോശയോട് അരുളിയത്.
പുറപ്പാട് 33:19 അതിന്നു അവന്‍ ഞാന്‍ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും;…
20 “നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.”
ഇതുകൊണ്ട് എല്ലാം ആണ് യെഹ്ശു പറഞ്ഞത്
ഇത് കേട്ട യഹൂദർ, യെഹ്ശു ദൈവമാണെന്ന് അവകാശപ്പെടുന്നതു മനസ്സിലാക്കി യെഹ്ശുവിനെ കൊല്ലുവാൻ തുനിഞ്ഞു , യോഹന്നാൻ 10:31യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.
യോഹന്നാൻ 14:11 ഞാന്‍ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിന്‍;
►പരിശുധത്മാവ്, യേശുവിന്റെ നാമത്തിൽ വിളിച്ചപേക്ഷിച്ചു വിശ്വസിക്കുന്നവർക്ക് പിതാവിനാൽ നല്കപ്പെടുന്ന സത്യദൈവത്തിന്റെ തന്നെ ആത്മാവ്.
യോഹന്നാൻ 14:16 എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും.17 ലോകം അവനെ കാണുകയോ അറികയോ
ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
യോഹന്നാൻ 14:26എങ്കിലും പിതാവു എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔര്‍മ്മപ്പെടുത്തുകയും ചെയ്യും.
അതിനാൽ,
മത്തായി 28:19ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
” പിതാവും, പുത്രനും, പരിശുധാത്മവിന്റെയും നാമത്തിൽ അമേൻ ”
(പഴയ നിയമത്തിൽ ഈ അവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട് , അടുത്ത ഭാഗം നമ്മുക്ക് അത് പരിശോധിക്കാം.)