Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Bible. Show all posts
Showing posts with label Bible. Show all posts

Thursday, 16 April 2020

സത്യദൈവത്തിന്റെ വചനപ്രകാരം മാതൃകാ പുരുഷനാണോ?


ലോകാരംഭം മുതല്‍ ഇതുവരെയും അള്ളാഹു പടച്ചുണ്ടാക്കിയത് മനുഷ്യരാശിക്ക് മാതൃകയാക്കാന്‍ ഉള്ള മുത്തിനെ പ്രതി മാത്രമാണ് എന്ന് പറഞ്ഞു നടക്കുന്നവര്‍ ആ വഴിയില്‍ പോയിക്കൊള്ളട്ടെ എന്ന്  കരുതിയിരുന്നതാണ്. പരിഷ്കൃത ലോകത്ത് മുത്തിന്റെ ചെയ്തികള്‍ അത്രത്തോളം വെറുപ്പ്‌ ഉളവാക്കുന്നത് ആണെന്ന് ബോധ്യമുല്ലതിനാലോ മറ്റോ, ദാവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുത്തിനെയായി യാതൊരു ബന്ധവും ഇല്ലാതിരിക്കെ സത്യദൈവത്തിന്റെ വചനമായ ബൈബിളില്‍ നിന്നും യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ ഉള്ള മഹത് വ്യക്തിത്വങ്ങളെ  മുത്തിന്റെ നിലവാരത്തിലേക്ക് ഇകുഴ്താന്‍ ശ്രമിച്ചു കൊണ്ട് ഇരവാദം പറയുമ്പോള്‍, മുത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഞങ്ങള്‍ക്കും ചികഞ്ഞെടുത്തു പരിശോധിക്കെണ്ടാതായി വരുന്നു.  ഒരു ഇസ്ലാമിക സുഹൃത്ത്‌ ഈ ഗ്രൂപ്പില്‍ മാതൃകാ പുരുഷന്റെ ബല്യവിവാഹത്തെ (ബാലികയെ ആണ് വയോധികന്‍ വിവാഹം കഴിച്ചത്  ബാല്യത്തില്‍ അല്ല) ന്യായീകരിക്കാന്‍, ഇസഹക് 3 വയസ്സുള്ള റബ്ബേക്കയെയാണ് വിവാഹം കഴിച്ചത് എന്ന്. (ഈ പോസ്റ്റ്‌  അതിനുള്ള  മറുപടി  https://www.facebook.com/groups/sathyathinte.poralikal/permalink/1413590092072859/). ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുഹമ്മദ്‌ ഏതെങ്കിലും രീതിയില്‍  സത്യദൈവത്തിന്റെ വചനപ്രകാരം  മാതൃകാ പുരുഷനാണോ എന്നാണു.

1 തിമോത്തി 3 ആം അധ്യായം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. സമൂഹത്തില്‍ മാതൃകയായി ജീവികുന്നവന്‍ ആയിരിക്കണം പ്രാദേശിക ക്രൈസ്തവ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപെട്ടവന്‍. അവന്‍ എത്രത്തോളം സംശുദ്ധനും നിര്മലനും ആയിരിക്കേണം എന്ന് വചനം പ്രതിപധിക്കുന്നുണ്ട്.

1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.   2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. 3 മദ്യപ്രിയനും തല്ലുകാരനും അരുതു;  4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. 5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?  6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. 7 നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. .......

ഈ പ്രധാന മാനധണ്ടങ്ങള്‍ പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും

1) ഏകഭാര്യയുടെ ഭർത്താവും - 

അനേകം ഭാര്യമാര്‍ , അനേകം വിവാഹങ്ങള്‍, ഇനി സ്വദേഹം ദാനം ചെയ്യുന്നവളെ വേണമെങ്കില്‍ വിവാഹം കഴിച്ചാല്‍ മതി എന്ന്  ഖുറാനില്‍ അല്ലാഹുവിന്റെ എര്പാട്

33:50   നബിയേ, .... . അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഇത്രയൊക്കെ അവകാശം കിട്ടിയില്ലെങ്കില്‍ മുത്ത്‌ വിഷമിച്ചു കരഞ്ഞു പോയാലോ. കഷ്ടം!

--------------------------------------------------------------------------
2) നിർമ്മദനും -

മരിച്ചവരുടെ ഭാര്യമാരുടെ വായില്‍ കരച്ചില്‍ നിറുത്താന്‍  മണ്ണ് വാരിയിടാന്‍  പറയുന്ന മനസക്ഷിയില്ലാത്ത നര്‍മ്മബോധം!
ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636(1305), പേജ് 402, 404)

അനുതപമില്ലാത്ത മനസ്സിനുടമക്ക് നര്‍മമബോധം  ഉണ്ടാകില്ല.
--------------------------------------------------------------------------
3) ജിതേന്ദ്രിയനും -

ഇന്ദ്രീയജയം ഇങ്ങനെ വളര്ത്‌പുത്രന്റെ ഭാര്യയുടെ നഗ്നത മോഹിച്ചിട്ടു അവളെ മൊഴി ചെല്ലിപ്പിച്ചു വിവാഹം കഴിച്ചു. അതിനും അള്ളാഹു ആയത്ത് ഇറക്കി കൊടുത്തു എന്നുള്ളതാണ്.
‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428): ‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)  (33:37 പശ്ചാത്തലം)

ഖുറാന്‍ (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌."

ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ  അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു. ജിതേന്ത്രീയനുമല്ല.
--------------------------------------------------------------------------
4) സുശീലനും  -

മരണ സമയം അടുക്കാരാകുംബോള്‍ മുഹമ്മദ്‌ യഹൂദരെയും ക്രൈസ്ടവരെയും ശാപവാക്കുകള്‍ കൊണ്ട് മൂടുന്ന സുശീലത.
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."

സുശീലനും അല്ല.
--------------------------------------------------------------------------
5) അതിഥിപ്രിയനും  -

അതിഥിപ്രിയന്‍ അല്ലെന്നു തുറന്നു പറയാന്‍ മടിയുള്ളത് കൊണ്ട് അടിമ അല്ലാഹുവിനെ കൊണ്ട് ആയത്ത് ഇറക്കിച്ചു.

വാതില്‍ക്കല്‍ കാവല്‍ നില്‍ക്കുകയോ, അവിടെ വന്നു തമ്ബടിക്കുന്നവരെ ഓടിച്ചു വിടുകയോ [ ഖുറാന്‍ 33:53 49:5] , ഉമ്മറങ്ങളിലോ അകത്തളങ്ങളിലോ അധികം ആരും ഇരിക്കാനനുവതിക്കതിരിക്കുക, അങ്ങനെ പുള്ളിക്ക് ശല്യം ഉണ്ടാക്കാതിരിക്കുക, എന്ന്  അടിമയല്ലാഹുവിന്റെ ആയത്ത്  [ ഖുറാന്‍ 33:53]

33:53   സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല.

അതിഥി പ്രിയനും അല്ല!
--------------------------------------------------------------------------
6) ഉപദേശിപ്പാൻ സമർത്ഥനും -

ഉപദേശിക്കാന്‍ അറിവൊന്നും ഇല്ല എന്ന് കുരാനും ഹദീസും തെളിവ്.

ഖുര്‍ആന്‍ . 17:85  നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.

അബ്ദുള്ള നിവേദനം: .... ഒരുവന്‍ ഏഴുന്നേറ്റു നിന്ന് കൊണ്ട് ചോദിച്ചു,"ഓ അബ-ല്‍-ഖാസിം! ആത്മാവ് എന്നാല്‍ എന്താണ്?", നബി മൂകതയിലേക്ക് ആണ്ടു. ഞാന്‍ കരുതി അദ്ദേഹം ദിവ്യപ്രചോദനത്താല്‍ അകപ്പെട്ടിരിക്കുന്നു എന്നു. അതിനാല്‍ നബിയുടെ ആ അവസ്ഥ മാറുന്ന വരെ ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നീട് നബി അറിയിച്ചു "നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല." (സഹിഹ് ബുഖാരി പുസ്തകം 3 ഹദിസ് 127)

ആത്മീയതയെ കുറിച്ച് തൊട്ടു തീണ്ടിയിട്ടില്ലതവരാണു ദൈവത്തെ പറ്റിയും ആത്മീയതയെ പറ്റിയും ഉപദേശിക്കാന്‍ നടക്കുന്നത്.  ഉപദേശിപ്പാന്‍ ഉള്ള അറിവോ സമര്ത്യമോ ഇല്ല.
--------------------------------------------------------------------------
7) ശാന്തനും കലഹിക്കാത്തവനും  -

തോന്നിയ പോലെ ശപിക്കുകയും ചീത്ത വിളിക്കുയും ചെയ്യുന്നു.

ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. ...........’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600)

രസം എന്താന്ന് വെച്ചാല്‍ ഇങ്ങനെ ശപിക്കളും അടിയും ചീത്തവിളിയും കിട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടുമത്രേ. എന്നാല്‍ ശപിക്കുന്നവന്‍ സത്യവിശ്വാസി അല്ല എന്ന് പുള്ളി തന്നെ പറയുന്നുമുണ്ട്.

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597)

എന്തൊരു വിരോധാഭാസം! എങ്കില്‍ ശാന്തനോ കലഹിക്കത്തവനും ആകാന്‍ സാധ്യതയില്ല.
--------------------------------------------------------------------------
8) ദ്രവ്യാഗ്രഹമില്ലാത്തവനും  -

പണത്തിനോടുള്ള ദുരാഗ്രഹവും വൈരാഗ്യബുദ്ധിയും ഒരിക്കലും ദൈവത്തില്‍ നിന്നുള്ളതല്ല. ഭൌതീകമായി വാളുകോണ്ടും അക്രമവും രക്തചോരിച്ചലുകൊണ്ടും മതം വളര്‍ത്താന്‍ പണം വേണ്ടിയിരുന്നു. കൂടെ തന്റെ ദുരഗ്രഹങ്ങള്‍ക്കും.

ബിന്‍ അല്‍-നാദിര്‍ന്റെ നിധി സൂക്ഷിക്കുന്ന കിനാന ബി. അല്‍-റബിയെ, ആ നിധിയെ കുറിച്ചരാഞ്ഞ പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അതെവിടെയുണ്ടെന്നു അവനറിയാം എന്നത് അവന്‍ നിഷേധിച്ചു. പ്രവാചകന്റെ അടുത്തേക്ക് മറ്റൊരു യാഹൂദനെ കൊണ്ടുവരപ്പെടുകയും, അയാള്‍ കിനാന എല്ലാ ദിവസവും രാവിലെ ഏതാനും ചില അവശിഷ്ടങ്ങള്‍ക്ക് ചുറ്റും പോകുന്നത് കണ്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പ്രവാചകന്‍ കിനനയോടു ചോദിച്ചു, ‘നിനക്കറിയാമോ, നിന്റെ കൈവശം ആ നിധിയുണ്ടെന്നു ഞങ്ങള്‍ കണ്ടുപിടിച്ചാല്‍, ഞാന്‍ നിന്നെ കൊല്ലും എന്നു?‘, ഉവ്വ് എന്നയാള്‍ പറഞ്ഞു. പ്രവാചകന്‍ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുവാന്‍ ആജ്ഞാപിക്കുകയും നിധിയുടെ കുറച്ചു കണ്ടു കിട്ടുകയും ചെയ്തു. അപ്പോള്‍ ബാക്കി ഭാഗം കൂടി സമര്‍പ്പിക്കുവാന്‍ അയാളോട് പ്രവാചകന്‍ അവിശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസ്സമ്മതിച്ചു. അതിനാല്‍ പ്രവാചകന്‍ അല്‍-സുബയര്‍ ബിന്‍ അല്‍-അവ്വമിന് ആജ്ഞ നല്‍കി, “എന്ത് അവനറിയുമോ അതെല്ലാം പിഴിഞ്ഞെടുക്കുന്നവരെ അവനെ ദണ്‌ഡിപ്പിക്കുക.“, അതിനാല്‍ അവന്‍ മരണാസന്നനനാകുവരെ ജ്വലിപ്പിച്ച തീക്കല്ലും, കരിരുമ്പും അവന്റെ നെഞ്ചില്‍ വെച്ചു കൊണ്ടിരുന്നു. ശേഷം മുഹമ്മദ്‌ ബിന്‍ മാസലാമക്കു അവനെ എത്തിച്ചു കൊടുക്കുകയും, അവന്റെ സഹോദരന്‍ മഹമുദ്നു വേണ്ടി പ്രതികാരത്തില്‍ ഇവന്റെ തല ചേധിച്ചു കളയുകയും ചെയ്തു. (ഇബിന്‍ ഹിഷാം സീറാ ആന്‍-നബവിയ്യ പേജ് 430-431 [THE REST OF THE AFFAIR OF KHAYBAR] )

എങ്കില്‍ ദ്രവ്യാഗ്രഹമില്ലത്തവനാണ് എന്ന നിബന്ധനയും തെറ്റി.
--------------------------------------------------------------------------
9) സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും : 

ഭാര്യമാര്‍ക്കിടയിലെ അടിപിടി തീര്‍ക്കാനും വിവാഹമോചനം ചെയ്യും എന്ന് ഭീഷണിപ്പെടുത്താനും  ഖുര്‍ആന്‍ ആയത്ത്  66:4-5 വരെ...

66:4   നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്‌) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന്‌ സഹായികളായിരിക്കുന്നതാണ്‌. 5   ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.

അസ്സല്‍ ഭരണം, ഇതുപോലെ പല ഹദീസുകളും ഉണ്ട് വീട്ടുചിലവ് കിട്ടാത്തതിന്റെ പ്രശ്നവും മറ്റുമായി. അള്ളാഹു വേണം കുടുംബം ഭരിക്കാന്‍. ഇതില്‍ പരം അവസ്ഥ ആര്‍ക്കെങ്കിലും വരാനുണ്ടോ?
--------------------------------------------------------------------------
10) മദ്യപ്രിയനും:-

മദ്യാസക്തി കാണുന്നില്ല , പക്ഷെ മദ്യപുഴ സ്വര്‍ഗ്ഗത്തില്‍ നല്‍കി ഇഷ്ടം പോലെ കുടിക്കാന്‍ കിട്ടും എന്ന് പറയുക വഴി  മദ്യാസക്തി ഇല്ല എന്ന് പറയാന്‍ സാധിക്കില്ല

83:25  മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. (സ്വര്‍ഗ്ഗത്തില്‍ ആണ് എന്നൊരു വെത്യസം മാത്രം.)

പക്ഷെ മദ്യവിരോധത്തിനു കാരണം യുദ്ധകൊതി മാത്രമാണ് എന്ന് തെളിയിക്കുന്ന ആയത്ത്.

... ജാബിര്‍ നിവേദനം: കുറച്ചാളുകള്‍ ഉഹുദ് യുദ്ധദിവസം രാവിലെ മദ്യം (wine) കഴിച്ചിരുന്നു അനന്തരം അവരെല്ലാം കൊല്ലപ്പെടുകയും രക്തസാക്ഷികള്‍ ആവുകയും ചെയ്തു (സഹിഹ് ബുഖാരി 59:375)
ശേഷം മദ്യനിരോധനം.

1/2 മാര്‍ക്ക്‌
--------------------------------------------------------------------------
11) മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം :-

ഇത് പിടിയില്ല അറിയുന്നവര്‍ പറയുക;
--------------------------------------------------------------------------

(5/100) ആണ് മുത്തിന് കിട്ടിയ മാര്‍ക്ക്‌  അതും സംശയത്തിന്റെ ആനുകൂല്യത്തില്‍

പ്രാദേശിക അധ്യക്ഷന്‍ പോയിട്ട് അധ്യക്ഷന്റെ കുശിനിക്കാരനക്കാന്‍ സാധിക്കില്ല. 
--------------------------------------------------------------------------

ഇതാണ് അധ്യക്ഷന്റെ മാനദണ്ടമെങ്കില്‍ ബൈബിളിലെ പ്രവാചകന്മാരുടെയും, അപ്പോസ്തോലരുടെയും ഒക്കെ സ്ഥാനം എവിടെ ആകും എന്ന് ഊഹികാമല്ലോ.  എങ്കില്‍ മശിഹായെ എവിടെ വെച്ചായിരിക്കണം ആയിരിക്കും നൂക്കി കാണേണ്ടത്, ഊഹിക്കാന്‍ പോലും സാധിക്കാത്ത ഉയരത്തില്‍. ആ മശിഹായെ മുഹമ്മദര്‍ വന്നു പേരില്ലാത്ത അല്ലാഹുവിന്റെ അടിമയായ ഇസയാണ് എന്നും മുഹമ്മദിനെ പറ്റി പറയാനാണ് ഇസാ വന്നതെന്നും ഓക്കേ വന്നു തള്ളുന്നത് കാണുമ്പോള്‍ വേറെ ഒന്നുമല്ല അറപ്പാണ് തോന്നുക, ഇചിരി സഹതാപവും.

ലേവ്യപുസ്തകം 20 : 26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം;

അള്ളാഹു സ്വയം താന്‍ പരിശുദ്ധന്‍ ആണെന്ന് അവകാശപ്പെട്ടിട്ടുമില്ല, തന്മൂലം മുഹമ്മദും.

നോട്ട്: ഇനി മേലാല്‍ മാതൃകാ പുരുഷന്‍ എന്ന് പറഞ്ഞു ഈ വഴി വന്നേക്കരുത്.

Saturday, 4 November 2017

ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:-

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

ഈ  മറുവില എന്തിനായിരുന്നു ?
-----------------------------------------------------
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

എന്തയിരുന്നു ആ പാപം?
-----------------------------------------
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:
ഉല്പത്തി  2:17  എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്.  അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ  നന്മ/തിന്മകള്‍ കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്‍കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന്‍ ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന്‍ നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.

ഉല്‍പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന്‍ ആയിരുന്നു.
ഉല്‍പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;

രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന്‍ ആയിരിക്കുക:
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.

ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില്‍ അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി  കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.

റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം  ഉല്പത്തി 2:17   കണ്ട  നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു.  എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന്‍ ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക്‌ ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര്‍ വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?

എങ്കില്‍ മനുഷ്യര്‍ക്ക്‌ തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?
----------------------------------------------------------------------------------
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്‍കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. 

ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം?  എങ്കില്‍ ഏതിനാല്‍ മനുഷ്യന്‍ ജീവിക്കും?  ( ദൈവവചനത്താല്‍.)
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?
-------------------------------------------------------------------------------
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 

ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന്‍ എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന്‍ അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്‍ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു
യോഹന്നാന്‍ 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല് എന്റെ നാമത്തില് പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"

എബ്രയര്‍ക്ക് നല്‍കിയ ലേഖനത്തില്‍ യെരാമ്യാ നല്‍കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?
----------------------------------------------------------------
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.  25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന്‍ സ്നാപകനെ പോലെ. യോഹന്നാന്‍ 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 

ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്‍കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്‍കപ്പെട്ടു.

പക്ഷെ എന്നിരുന്നാലും നിത്യജീവന്‍ പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്‍കുവാന്‍ സാധികുകയുമില്ല.

എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന്‍ തന്നെ? 
പാപപരിഹരബലിക്ക്  നല്‍കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം  ലേവ്യ 17:11    "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു".  എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍  ശുദ്ധരകാതെ  ജഡികമായി നടത്തുന്ന മൃഗബലി  ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്‍, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?

എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?
-------------------------------------------------------------------------------------------

അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല്‍ അരുളപ്പാട്  :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.

ആ വരുന്ന പാപമില്ലാത്ത ഒരുവന്‍, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."
1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."

എന്നാല്‍ മാര്‍കോസ് ഇല്‍ പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന്‍ ഒരുവന്‍ മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന്‍ ആര്‍ എന്നു നമുക്ക് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന്‍ 1:1-4), സ്വന്തം പുത്രനെ,  ക്രിസ്തുവായി മനുഷ്യര്‍ക്ക്‌ നല്‍കി. യോഹന്നാന്‍ 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".  അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന്‍ സ്നാപകന്‍ അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.

ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.

ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )

റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?  3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.

നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:
യോഹന്നാന്‍ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.  14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "

←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു  ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.

ഇനി ഇസ്ലാമില്‍ മുഹമ്മദ്‌ എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?

ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).

ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?


Saturday, 14 October 2017

യേശു ക്രിസ്തു ദൈവ വചനം

ബൈബിളില്‍ യേശുക്രിസ്തുവിനെ ദൈവ വചനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (യോഹ.1:1). എന്താണ് ദൈവത്തിന്‍റെ വചനം എന്ന് അറിയാത്ത ദാവാക്കാര്‍ ഈ പ്രസ്താവനയ്ക്ക് മുന്നില്‍ അസ്തപ്രജ്ഞരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം 1400 കഴിഞ്ഞു. അവരെ സംബന്ധിച്ച് ദൈവവചനം എന്ന് പറഞ്ഞാല്‍ അത് കിത്താബ് ആണ്, കിത്താബ് മാത്രമാണ്, കിത്താബല്ലാതെ വേറെ ഒന്നുമല്ല! അതുകൊണ്ടാണ് യേശുക്രിസ്തു എന്ന വ്യക്തിയെ ദൈവവചനം എന്ന് വിളിച്ചിരിക്കുന്നത് അവര്‍ക്ക് കല്ലുകടിയായി നില്‍ക്കുന്നത്. യേശുക്രിസ്തു ദൈവ വചനമാണെങ്കില്‍ ബൈബിള്‍ യേശുക്രിസ്തു ആണോ, ബൈബിള്‍ ദൈവം ആണോ തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങളും പുട്ടിന് തേങ്ങാപ്പീര പോലെ ചില വിവരദോഷികള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത് കേള്‍ക്കാം. അവരുടെ വിവരദോഷം മാറ്റാന്‍ കഴിയും എന്ന പ്രതീക്ഷ ഇല്ലെങ്കിലും അവരുടെ ഈ മണ്ടന്‍ ചോദ്യങ്ങള്‍ കേട്ട് ആരെങ്കിലും ആശയക്കുഴപ്പത്തില്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം പോസ്റ്റ്‌ ചെയ്യുന്നത്.
യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.
മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.
ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.
ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല അര്‍ത്ഥം എന്ന് ദാവാക്കാര്‍ക്കറിയില്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാ;ല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.
പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.
ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനമുണ്ട്. ഒന്ന് എഴുതപ്പെട്ട ദൈവവചനം, അത് ഞങ്ങളുടെ കൈവശമിരിക്കുന്നു. രണ്ട്, എഴുതപ്പെടാത്ത ദൈവവചനം, അത് സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു. എഴുതപ്പെട്ട ദൈവചനം നിത്യമായതല്ല, അതിന് ആരംഭവും അവസാനവും ഉണ്ട്. ഉല്‍പത്തി.1:1-ല്‍ അത് ആരംഭിക്കുകയും വെളിപ്പാട് 22:21-ല്‍ അവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവും ഉള്ള ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. എഴുതപ്പെട്ട ദൈവവചനത്തെ നശിപ്പിക്കാന്‍ കഴിയും. അത് തീയിലിട്ടാല്‍ കത്തിപ്പോകും. നശിപ്പിക്കപ്പെടുന്ന ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് ഈ എഴുതപ്പെട്ട ദൈവവചനം ആവശ്യമില്ല. അവിടെ ഞങ്ങള്‍ക്ക് എഴുതപ്പെടാത്ത ദൈവവചനം അഥവാ യേശുക്രിസ്തു ഉണ്ട്.
എഴുതപ്പെടാത്ത ദൈവവചനം അഥവാ പുത്രനായ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നവനാണ്. അവന്‍ ആരംഭവും അവസാനവും ഇല്ലാത്തവനാണ്, ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്, മാറ്റമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ചിരന്തനനുമാണ്. അവന്‍ സൃഷ്ടിയല്ല, അവനിലൂടെയാണ് സൃഷ്ടിപ്പ് നടന്നത് തന്നെ. “യഹോവയുടെ വചനത്താല്‍ ആകാശവും അവന്‍റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി” (സങ്കീ. 33:6) എന്നാണ് ബൈബിള്‍ പറയുന്നത്. ഈ ദൈവവചനം ജഡം ധരിച്ചതാണ് യേശുക്രിസ്തു എന്ന് ബൈബിള്‍ സുവ്യക്തവും ഖണ്ഡിതവുമായി പറയുന്നു.
ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് വിളിക്കുന്നത്‌.
പക്ഷെ എന്താണ് ഇസ്ലാമിന്‍റെ സ്ഥിതി? ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ അല്ലയോ എന്ന കാര്യത്തില്‍പ്പോലും മുസ്ലീങ്ങള്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. അവര്‍ക്ക് ആകെ ഒരേയൊരു വചനം മാത്രമേയുള്ളൂ, അത് ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചതിന്‍റെ പേരിലും സൃഷ്ടിയല്ല എന്ന് വാദിച്ചതിന്‍റെ പേരിലും തല പോയ ആയിരക്കണക്കിനാളുകളെ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.
അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു പുസ്തകം ഉള്ളതിനെ കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് നോക്കാം: “അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌” (സൂറാ.85:21,22). “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും അത്‌ മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (സൂറാ.43:3,4)
ഖുര്‍ആനെ കുറിച്ച് മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്, “എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്, അള്ളാഹു തന്‍റെ അടുക്കല്‍ ഉള്ള ഒരു പുസ്തകത്തില്‍ ഇപ്രകാരം എഴുതി: എന്‍റെ കരുണ എന്‍റെ കോപത്തിന് മുന്‍പേ പോകുന്നതാണ്.’ ആ പുസ്തകം അവന്‍റെ സിംഹാസനത്തിന്‍റെ അടുക്കല്‍ ഉണ്ട്.” (സ്വഹീഹ് ബുഖാരി, വാല്യം 9: ബുക്ക് 93; ഹദീസ് നമ്പര്‍ 643).
എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പാണ് അല്ലാഹു ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത് എന്ന് പറയുമ്പോള്‍ ഈ പുസ്തകം സൃഷ്ടിയല്ല എന്ന് വരുന്നു. സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവായിരിക്കണം. ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവല്ലാതെ വേറെ ഒരു സ്രഷ്ടാവില്ല. അപ്പോള്‍ ഖുര്‍ആന്‍റെ സ്ഥാനം എവിടെയാണ്? ഇവിടെ വേറൊരു ചോദ്യം കൂടി വരുന്നുണ്ട്: പേനയില്ലാതെ അല്ലാഹു എങ്ങനെ എഴുതി? ഈ ചോദ്യത്തിനുത്തരം ഹദീസ് നല്‍കുന്നുണ്ട്. സുനാന്‍ അല്‍-തിര്‍മിദി, വോളിയം 5, ബുക്ക് 44, ഹദീസ് നമ്പര്‍ 3319-ല്‍ നാം വായിക്കുന്നത് ‘അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് പേനയാണെന്നും ആ പേനയോടു അല്ലാഹു എഴുതാന്‍ കല്‍പിക്കുകയായിരുന്നു’ എന്നുമാണ്! ഈ പേനയെക്കുറിച്ചു പറയുന്ന വേറൊരു ഹദീസ് ഇതാണ്:
ജാബിര്‍ നിവേദനം: സുറാഖത്ത് ബ്നു മാലിക് വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നിലക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം വിവരിച്ചു തന്നാലും.എന്തിനാണ് ഇന്ന് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്? പേനകള്‍ ഉണങ്ങിയിട്ടില്ലേ? വിധികള്‍ നടപ്പിലാകുകയും ചെയ്തിട്ടില്ലേ? അല്ലെങ്കില്‍ എന്തിനാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്?’ നബി പറഞ്ഞു: ‘എന്നാല്‍ പേനകള്‍ ഉണങ്ങിയതിനാലും, വിധികള്‍ നടപ്പിലായതിനാലും എന്തിനാണ് കര്‍മ്മം ചെയ്യുന്നത് എന്നല്ലേ?’- സുഹൈര്‍ പറയുകയാണ്‌: പിന്നീട് (നിവേദകരില്‍ ഒരാളായ) അബൂസുബൈര്‍ എനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് സംസാരിച്ചു. ഞാന്‍ ചോദിച്ചു: എന്താണ് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കര്‍മ്മം ചെയ്യുക, എല്ലാം എളുപ്പമാക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 46, ഹദീസ് നമ്പര്‍ 8(2648)
ഇവിടെ പേനകള്‍ ഉണങ്ങിയിട്ടില്ലേ എന്ന് ചോദിക്കുന്നത് സൃഷ്ടിപ്പിനു മുന്‍പ് തന്നെ ഓരോ ജീവജാലങ്ങളെക്കുറിച്ച് എഴുതാനുള്ളതെല്ലാം എഴുതി വെച്ചു കഴിഞ്ഞിരിക്കുന്നു, ഇനി അവന്‍ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പ്രത്യേകിച്ച് ഒന്നും എഴുതാനില്ലല്ലോ എന്ന അര്‍ത്ഥത്തിലാണ്. നിത്യമായ ഒരു പുസ്തകം ഉണ്ടെന്ന് ഇവിടെയും പറയുന്നു. ഖുര്‍ആന്‍ നിത്യമായതാണെങ്കില്‍ ഇസ്ലാമിന്‍റെ തൗഹീദ് അവിടെ തകരും. അല്ലാഹുവും ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നുവെന്ന് വരും.
തീര്‍ന്നിട്ടില്ല, ഈ ഖുര്‍ആനിലെ രണ്ട് അദ്ധ്യായങ്ങള്‍ അന്ത്യകാലത്ത് പക്ഷികളെപ്പോലെ രണ്ട് ചിറകും വെച്ച് പറന്നു വരും എന്നാണ് മുഹമ്മദ്‌ പറഞ്ഞത്:
അബൂഉമാമതല്‍ ബാഹിലിയ്യി നിവേദനം: റസൂല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും അത് (ഖുര്‍ആന്‍) ഖിയാമത് നാളില്‍ അതിന്‍റെ ആളുകള്‍ക്ക് (പാരായണം ചെയ്തവര്‍ക്ക്) ശുപാര്‍ശ ചെയ്യുന്നതായി വരുന്നതാണ്. (അതുകൊണ്ട്) പ്രകാശം നല്‍കുന്ന രണ്ട് സൂറഃകള്‍ ഓതുവിന്‍. അതായത്, സൂറത്തുല്‍ ബഖറയും, സൂറത് ആലുഇംറാനും. ഇത് രണ്ടും ഖിയാമത്ത് നാളില്‍ (ഓതുന്നവര്‍ക്ക്) മേഘകുടകളെ പോലെ വരും (തണല്‍ നല്‍കും). അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെ ആയിരിക്കും. (ആ രണ്ട് സൂറത്തും) അത് രണ്ടും പാരായണം ചെയ്തവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും. (അതിനാല്‍) നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുവിന്‍. നിശ്ചയം അത് എടുക്കല്‍ (പാരായണം ചെയ്യല്‍) അനുഗ്രഹവും അതുപേക്ഷിക്കല്‍ (പാരായണം ചെയ്യാതിരിക്കല്‍) നഷ്ടവുമാകുന്നു). (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 252 (804)
നവ്വാസ് ബ്നു സംആനില്‍കിലാബിയ്യി പറയുന്നത് കേട്ടതായി ജുബൈര്‍ ബ്നു നുഫൈര്‍ നിവേദനം ചെയ്ത ഹദീസ്. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: ‘ഖിയാമത്ത് നാളില്‍ ഖുര്‍ആനിനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും കൊണ്ടുവരും. സൂറത്തുല്‍ ബഖറയും ആലുഇംറാന്‍ സൂറത്തുമായിരിക്കും മുന്നിലുണ്ടായിരിക്കുക. ഈ രണ്ട് സൂറത്തുകള്‍ക്ക് നബി മൂന്ന് ഉപമകള്‍ പറഞ്ഞിട്ടുണ്ട്. ഇതേവരെ ഞാനത് മറന്നിട്ടില്ല. അവ നിഴല്‍ നല്‍കുന്ന രണ്ട് മേഘം പോലെയോ അല്ലെങ്കില്‍ രണ്ടിന്‍റെയും ഇടയ്ക്ക് പ്രകാശം നല്‍കുന്ന രണ്ട് കറുത്ത കുട പോലെയോ ആയിരിക്കും. അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ ആയിരിക്കും. അത് രണ്ടും (രണ്ട് സൂറത്തുകളും) അത് പാരായണം ചെയ്യുന്നവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 253 (805).
സുനാന്‍ ഇബ്നു മജാ, വോളിയം 5, ബുക്ക് 33, ഹദീസ് നമ്പര്‍ 3781-ല്‍ പറയുന്നത് “ഈ ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ ഒരു വിളറിയ മനുഷ്യനെ പോലെ വന്നിട്ട് ‘നിന്നെ രാത്രിയില്‍ ഉണര്‍ത്തിയതും പകല്‍ നിനക്ക് ദാഹമുണ്ടാക്കിയതും ഞാനാണ്’ എന്ന് പറയും” എന്നാണ്.
എല്ലാം സൃഷ്ടിക്കും മുന്‍പേ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നതും പക്ഷികളെപ്പോലെ രണ്ട് ചിറകുകള്‍ വെച്ച് പറന്നു വരുന്നതും വിളറിയ മനുഷ്യനെപ്പോലെ നടന്ന് വരുന്നതും മനുഷ്യര്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കുന്നതുമായ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ ഏകദൈവവിശ്വാസത്തിന്‍റെ (തൗഹീദ്) കടക്കല്‍ കത്തിവെക്കുന്നതാണ്.
ഖുര്‍ആന്‍ സൃഷ്ടിയല്ല എന്ന് വന്നാല്‍ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമുണ്ട്. വല്യ വായില്‍ മുസ്ലീങ്ങള്‍ പാടിക്കൊണ്ട് നടക്കുന്ന തൗഹീദ് അതോടെ പൊളിയും എന്നതാണ് അത്. കാരണം ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ്‌ ആയിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്ന് ഇല്ലല്ലോ. അപ്പൊ അല്ലാഹുവും സ്രഷ്ടാവ്‌, ഖുര്‍ആനും സ്രഷ്ടാവ്‌. രണ്ടു സ്രഷ്ടാവ്‌ വന്നാല്‍ തൗഹീദ് എങ്ങനെ ശരിയാകും? മാത്രമല്ല, ഖുര്‍ആന്‍ നിത്യമാണ് എന്ന് വന്നാലും പ്രശ്നമാണ്. നിത്യമായി നിലനില്‍ക്കുന്നത് ദൈവം മാത്രമാണ്. അപ്പോള്‍ അല്ലാഹുവും നിത്യമായി നിലനില്‍ക്കുന്നു, ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നു. തൗഹീദ് വീണ്ടും പൊളിയുന്നു...
ദൈവവചനം സൃഷ്ടിയല്ല, ദൈവവചനം ദൈവമാണ്, ദൈവവചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് എന്നൊക്കെ ക്രിസ്ത്യാനികള്‍ പറയുന്നത്‌ കേട്ടപ്പോള്‍ മുഹമ്മദ്‌ വിചാരിച്ചത് ബൈബിളിനെക്കുറിച്ചാണ് ഈ പറയുന്നതെന്നാ. അതുകൊണ്ടാണ് ദൈവവചനത്തിനുള്ളതായി ക്രൈസ്തവര്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഖുര്‍ആന് ഉള്ളതായി മുഹമ്മദ്‌ തട്ടിവിട്ടത്. പക്ഷേ ക്രൈസ്തവര്‍ ദൈവവചനമെന്നു പറഞ്ഞത് ബൈബിളിനെ ഉദ്ദേശിച്ചല്ല, യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണെന്നും യേശുക്രിസ്തുവിന് കൊടുത്തിരിക്കുന്ന ഈ വിശേഷണങ്ങള്‍ എല്ലാം ഖുര്‍ആന് നല്‍കിയാല്‍ താന്‍ വലിയ വായില്‍ പറഞ്ഞുകൊണ്ട് നടന്ന തൗഹീദ് വെള്ളത്തിലാകും എന്ന് മനസ്സിലാക്കാനുള്ള ബോധം മാത്രം മുഹമ്മദിന് പോയില്ല!!
എന്തായാലും, ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എവിടെയാണ് എന്നുപോലും മുസ്ലീങ്ങള്‍ക്ക് ഈ 1400 കൊല്ലമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള കൂട്ടരാണ് ദൈവത്തിന്‍റെ വചനമായ ബൈബിളിനും ദൈവവചനമായ യേശുക്രിസ്തുവിനും നേരെ ഓരോ ആരോപണങ്ങളുമായി വരുന്നത്!

കടപ്പാട്: അനില്‍ കുമാര്‍ അയ്യപ്പന്‍

Thursday, 12 October 2017

കള്ളപ്രവാചകര്‍ തട്ടി വീണ മൂലക്കല്‍:-


► സങ്കീര്‍ത്തനം 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.


✡ യഹൂദര്‍ വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :
======================================================
✯ സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്‍ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട്  കൂടെ പാര്‍ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന്‍ തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്‍ത്തനം    72 )

✯ എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല്‍ രാജ്യത്തു ഒത്തു കൂടും. (  യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും. 

✯ ഓലം  ഹാ-ബാ യില്‍, എല്ലാവരും ഇസ്രയേല്‍ ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്‍ണ സത്യം എന്നു തിരിച്ചറിയും. ആര്‍ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10;  മീഖാ 4:2-3; സെഖരിയഹ് 14:9)

സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു  "ഓലം ഹാ-ബാ" യില്‍ ദൈവത്തെ അവര്‍ പൂര്‍ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല.

✡ ക്രൈസ്തവര്‍ വിശ്വസിക്കുന്ന മശിഹയുടെ ദൈവരാജ്യം :
=======================================================
✯ ക്രിസ്തു അറിയിച്ചു, യോഹന്നാന്‍ വരെയാണ് പ്രവാചകരുടെ കാലം, ശേഷം ദൈവം സ്വയം മശിഹായായി വെളിവാക്കപ്പെട്ടു.

► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; ...

✯ ആയതിനാല്‍ പിന്നീട് പ്രവാചകര്‍ വേണ്ട.  യോഹന്നാന്‍  12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

► യോഹന്നാന്‍ 14:9 യേശു അവനോടു പറഞ്ഞതു: .... എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;....

✯ ദൈവരാജ്യം വരുമ്പോള്‍  യേശുക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവന്‍

► യോഹന്നാന്‍ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു

✯ തന്മൂലം ലൂകോസ് 16:16 പ്രകാരും, യഹൂദരുടെ ഓലം ഹാ-ബാ യുടെ വെള്പ്പെടുതുലുകള്‍ മൂലവും, ദൈവരാജ്യം (ദൈവരാജ്യം നമ്മുടെ ഉള്ളില്‍ തന്നെ  ലൂക്കോസ് 17:21) വന്നതിനു ശേഷം, പിന്നെ പ്രവാചകര്‍ ഇല്ല. അതിന്റെ അവിശ്യവും ഇല്ല, യഹൂദ ക്രൈസ്തവ വേദ-ദൈവശാസ്ത്ര പ്രകാരം.

✡ തന്മൂലം:-

മുഹമ്മദിന് രണ്ടു option ഉണ്ടായിരുന്നു വേദപ്രകാരം യഹൂദരെ അല്ലെങ്കില്‍ ക്രൈസ്തവരെ വിസ്വസതയില്‍ എടുക്കാന്‍;

( option a) ഇസാ മസ്സിഹ് അല്ല, മസ്സിഹ വന്നിട്ടില്ല എന്ന്  പറഞ്ഞിരുന്നെങ്കില്‍, യഹൂദര്‍ വിശ്വസിക്കുമായിരുന്നു, മസ്സിഹ വന്നിട്ടില്ല പ്രവാചകരുടെ കാലം ഇനിയുമുണ്ട്.

( option b) ഈസ മസ്സിഹ ആണെന്ന് പറയുമ്പോള്‍, യഹൂദര്‍ തള്ളിക്കളയും, ക്രൈസ്തവര്‍ സമ്മതിക്കും, പക്ഷെ, താന്‍ സ്വയം പ്രവാചകന്‍ ആണെന്നു പറയും വഴി ലൂകോസ് 16:16 പ്രകാരം മുഹമ്മദ്‌ അന്ജതമൂലം കള്ളപ്രവാചകന്‍ എന്ന് പിടിക്കപ്പെടുകയും ചെയ്തു.

വേദത്തിലെ അന്ജത/ആത്മീയ അറിവുകള്‍ വന്നു കിട്ടയ്ക (സുറ 17:85) കാരണം അബദ്ധം പറഞ്ഞു മുഹമ്മദ്‌ കയ്യോടെ പിടിക്കപ്പെട്ടു.

✡ വചനം പറഞ്ഞത് എന്തത്ഭുതം:-
-----------------------------
► മത്തായി 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു (ക്രിസ്തു).

തള്ളികളഞ്ഞ കല്ലില്‍ തട്ടി കള്ളപ്രവാചകര്‍ അനേകര്‍ വീണു, പ്രധാനി ആയി മുഹമ്മദും വീണു പൊടിയായി.





================================================
റഫ വചനങ്ങള്‍:

► യെശയ്യാവു 2:4... അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
► യെശയ്യാവു 11: 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
► സെഖൎയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
► മീഖാ 4: 2 അനേകവംശങ്ങളും ചെന്നു: വരുവിൻ , നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3 അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഔങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
► ആമോസ് 9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
► യെഹെസ്കേൽ 37: 26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു;
► യോഹന്നാന്‍ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.

Note: നോസ്ടര്ടമസ് പ്രവചകന്‍ അല്ലെ എന്ന് ചോദിച്ചു വരരുത്. മശിഹയുടെ രാജ്യം, ദൈവരാജ്യം സുവിശേഷിച്ചവര്‍ എന്ന് ഇവിടെ ഉറപ്പിക്കുകയാണ്. (ലൂകൊസ് 24:44) ദൈവരാജ്യം വന്നതിനു ശേഷം സുവിശേഷം അറിയിച്ചു (ലൂകൊസ് 16:16) വരുന്ന അപോസ്തോലര്‍ ആണ്, 1 കൊരിന്ത്യർ 12:10 പ്രകാരം പ്രവചനം ആത്മാവിന്റെ നല്‍വരം ലഭിച്ചവര്‍ പ്രവചികുകയും, മശിഹയുടെ സദ് വാര്‍ത്ത അറിയിച്ചു വരുന്ന അപോസ്തോലരെയും മശിഹയുടെ നാമത്തില്‍ വരുന്ന വഴ്തപ്പെട്ടവരെയും പ്രവാചകര്‍ എന്ന് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തനക്കിലെ പ്രവാചകരെ പോലെ ദൈവരാജ്യത്തിന്റെ വരവിനെ പ്രവചിച്ച പ്രവാചകര്‍ പിന്നെ ഉണ്ടായിട്ടില്ല യോഹൂദര്‍ക്ക്.


Thursday, 5 May 2016

ബൈബിള്‍ ( Biblia Sacra "Holy Book")

ഏകദേശം ~2000 വര്ഷം മുന്‍പാണ്‌ ബൈബിള്‍ പുസ്തകങ്ങള്‍ പൂര്‍ത്തി ആയതു. എന്നാല്‍ ഏകദേശം ~367-419 AD കളില്‍ ആണ് ബൈബിള്‍ രണ്ടു ചട്ടക്ക് ഉള്ളില്‍ ആയി ക്രോഡീകരിച്ചത്.  367 AD വിശുദ്ധ അത്താനിയോസിസ്ന്റെ ദിവ്യ വെളിപാടില്‍ നിന്നാണ് ഈ 73 പുസ്തകങ്ള്‍  ക്രോദീകരിക്കാന്‍ തീരുമാനം ആകുന്നതു. 45 (39 തനക്ക്  + 7 മറ്റു യൂദ ഗ്രന്ഥങ്ങള്‍) പുസ്തകങ്ങള്‍ ഉള്ള പഴയ നിയമം + 27 പുസ്തകങ്ങള്‍ ഉള്ള സുവിശേഷം/എവങ്ങേല്യോന്‍.  എന്നാല്‍ മക്കാബയര്‍ക്കു മുന്നെ തന്നെ യഹൂദരുടെ തനക്ക് ~400 BC യില്‍ ക്രോദീകരിചിരുന്നതിനാല്‍ പിന്നീടു യാഹൂദരാല്‍ എഴുതപ്പെട്ട 7 പുസ്തകങ്ങള്‍  ക്രൈസ്തവരുടെ ഈ 45 എണ്ണത്തില്‍ ഉണ്ടായിരുന്നു. അതായതു 300-200 BC കളില്‍ റോമാക്കരോട്, പടവെട്ടിയ മക്കബായരുടെ ചരിത്രം മുതലായവയായിരുന്നു ആ പുസ്തകങ്ങള്‍.  എന്നാല്‍ പിന്നീടു 16 നൂറ്റാണ്ടോടു കൂടി മാര്‍ട്ടിന്‍ ലൂതെര്‍, യഹൂദരുടെ തനക്ക് എന്താണോ അതേപടി തന്നെ ആക്കി 7 പുസ്തകങ്ങള്‍ പഴയനിയമത്തില്‍ നിന്ന് മാറ്റി, ബൈബിള്‍ പഴയ നിയമം തനക്കും ഒന്നാക്കി.  അങ്ങനെ 7 പുസ്തകങ്ങളെ മാറ്റി നിറുത്തിയ പ്രകാരം ബൈബിളില്‍ 66 പുസ്തകങ്ങള്‍ ആയി. എന്നാല്‍ ആ 7 പുസ്തകങ്ങള്‍ ബൈബിളില്‍ നില നിറുത്തിയ കത്തോലിക്ക ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്റെ 73 പുസ്തകങ്ങള്‍ ഉള്ള ബൈബിള്‍ ഇന്നും നിലവില്‍ ഉണ്ട്. എന്നിരുന്നാലും ക്രൈസ്തവ വിശ്വാസത്തിന്റെ മൂലക്കല് മാറ്റപ്പെടുന്നില്ല. വചനത്തെ അറിയാന്‍ ഏതു ബൈബിള്‍  എടുത്താലും നിങ്ങള്‍ ഒരിക്കലും ലജ്ജിക്കപെടുകയില്ല.

ഏതാണ്ട് 1600-ലേറെ വർഷങ്ങൾകൊണ്ടാണ്‌ ഈ വിശുദ്ധഗ്രന്ഥത്തിന്‍റെ എഴുത്ത്‌ പൂർത്തിയായത്‌. മേലെ സൂചിപ്പിച്ചത് പോലെ നാല്പതില്‍ അധികം ആളുകള്‍ പരിശുധത്മവിന്റെ പ്രചോദനത്താല്‍ 1600 (~1500BC മുതല്‍ 150 AD വരെ)ഓളം വര്‍ഷങ്ങളില്‍ എഴുതപ്പെട്ടതാണ് ബൈബിള്‍.  കർഷകർ, മീൻപിടുത്തക്കാർ, ന്യായാധിപന്മാർ, രാജാക്കന്മാർ, സംഗീതജ്ഞർ തുടങ്ങി 40-ഓളം വ്യത്യസ്‌ത എഴുത്തുകാർ ചേർന്നാണ്‌ ഇത്‌ എഴുതിയത്‌.  ഇത്രയധികം കാലങ്ങളില്‍ പലരാല്‍ എഴുതപ്പെട്ടിട്ടും, ഒരൊറ്റ വചനം പോലെ പരസ്പരം അലിഞ്ഞു , പരസ്പര വിരുദ്ധത ഇല്ലാതെ ചേര്‍ന്ന് ഇരിക്കുന്നു എന്നതാണ് ബൈബിളിന്റെ അത്ഭുതം. ഉല്പത്തിക്കു ശേഷം ഏകദേശം 2000 BC, അബ്രഹാമിന്റെ ചരിത്രം  മുതല്‍ ഉള്ള ഭാഗങ്ങള്‍ ചരിത്രത്തോട് ഇഴ ചേര്‍ന്ന്  കിടക്കുന്നത് ബൈബിളിനെ ഒരു ചരിത്ര പുസ്തകവും ആയി പരിഗണിക്കാന്‍ കാരണം ആകുന്നതു.  ~1500 BC കളില്‍ മോശയും, ~1000 BC യില്‍ ദാവീദും, ~700 BC കളില്‍ യെശയ്യ പ്രവാചകനും നെബുക്കധനൈസ്ര്‍ രാജാവും , യഹൂദരുടെ ബാബിലോണ്‍ പ്രവാസ സമയവും, ~500 BC ബാബിലോണ്‍  പ്രവാസത്തില്‍ നിന്ന് ഇസ്രായേലിന്റെ മടക്കം, രണ്ടാമതും യെരുശലേം ദേവാലയം പണിയലും, 100BC ക്ക് ശേഷം യോഹന്നാനും, ശേഷം വചനം ജഡമായി തീര്‍ന്ന മസ്സിഹയുടെ ജീവിതവും, ആദ്യ നൂറ്റാണ്ടുകളിലെ അപ്പോസ്തോല പ്രവര്‍ത്തികളും എല്ലാം ചേര്‍ന്ന ഒരൊറ്റ വചനം ഉള്‍ക്കൊണ്ട്‌ കൊണ്ട ചരിത്രവും, വെളിപാടുകളും, പ്രവചന പൂര്‍ത്തീകരണങ്ങളും, മസ്സിഹയുടെ അഗമാനവും, നടന്നു കൊണ്ടിരിക്കുന്ന ഇനിവരാനുള്ളതുമായവയെ പറ്റിയുള്ള  പ്രവചനങ്ങളും ചേര്‍ന്ന ദൈവവും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധത്തിന്റെ ആഴം രേഖപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥത്തെ ബൈബിള്‍ എന്ന് വിളിക്കുന്നു.  ഈ പറഞ്ഞത് ചുരുക്കത്തില്‍, ആനയെ കടുകുമണിയില്‍  രേഖപ്പെടുത്തിയ പോലെ എന്ന് പറഞ്ഞു വെക്കാം.

➀) തനക്ക്/പഴയനിയമം:

യഹൂദരുടെ തനക്ക് എടുത്താല്‍, മൂന്നായി തിരിക്കുന്നു, തോറ, നെവിം, കെതുവിം. ആകെ 24 പുസ്തകങ്ങള്‍  ആയി ആണ് യൂദര്‍ എണ്ണുന്നത്.

1) തോറ:
മോശയ്ടെ പഞ്ചപുസ്തകങ്ങള്‍. 5 പുസ്തകങ്ങള്‍.
പുറപ്പാടു അദ്ധ്യായം 34:27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു

2) നെവിംഇല്‍ (പ്രവാചകര്‍ ):
യോശുവ, ന്യായാധിപന്മാര്‍, ശമുവേല്‍1&2, രാജാക്കന്മാര്‍ 1&2, യെശയ്യാവ്, യിരമ്യാവ്, എസ്സിക്കേല്‍ എന്നീ 7 പുസ്തകങ്ങളും കൂടെ, ഒരു പുസ്തകമായി 12 പ്രവാചകരുടെ പുസ്തകങ്ങളും. ആ പന്ത്രണ്ടു പേര്‍; ഹോശേയ, യോവേല്‍, അബധ്യവ്, ആമോസ്, യോന, മീഖാ, നുഹും, ഹബക്കൂൿ, സെഫന്യാവു, ഹഗ്ഗായി, സെഖരിയാവ്, മലാഖി എന്നിവര്‍. ആകെ 8 പുസ്തകങ്ങള്‍ (പഴയനിയമം പടി പറയുമ്പോള്‍ 21 പുസ്തകങ്ങള്‍ )

3) കെതുവിം (പല എഴുത്തുകള്‍ ):
സങ്കീര്‍ത്തനങ്ങള്‍, സ്ദൃശ്യവക്യങ്ങള്‍, ഇയ്യോബ്, ഉത്തമഗീതങ്ങള്‍, രൂത്ത്, സഭാപ്രസംഗി, എസ്ഥേര്‍, ഡാനിയേല്‍, എസ്രാ+നെഹമിയഹ്, ദിനവൃത്താന്തം (2ഉം ചേര്‍ന്ന ഒന്ന്). ആകെ 11 പുസ്തകങ്ങള്‍. (പഴയനിയമം പടി പറയുമ്പോള്‍ 13 പുസ്തകങ്ങള്‍ )

അതായതു ആകെ 24 പുസ്തകങ്ങള്‍ തനക്കില്‍- ഫലത്തില്‍ 5+21+13 = 39 പുസ്തകങ്ങള്‍ പഴയനിയമ പ്രകാരം.

ആധികാരികത:-

 യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങള്‍ എങ്ങനെ പകര്‍ത്തി എഴുത്തിയിരുന്നതനും നിയമങ്ങള്‍ ഉണ്ട്  അവ തല്മുദ്(talmud)കളില്‍  കാണാം. ഏകദേശം 4000ത്തോളം വരുന്ന ആ നിയമങ്ങളെ soferut എന്ന്  വിളിക്കുന്നു.   തോറയില്‍ അകെ 304805 ഹീബ്രു അക്ഷരങ്ങള്‍ ആണ്, 248 അമുദിം (കോളങ്ങള്‍).  അവയില്‍ പ്രധാന നിയമങ്ങള്‍ [1]

✡ ശുദ്ധിയുള്ള മൃഗങ്ങളുടെ പ്രത്യേകം ഇതിനായി തന്നെ സംസ്കരിച്ച തോലില്‍ (യെരിയഹ് ) വേണം എഴുതുവാന്‍. 
✡ മൂന്ന് കോളം ആയി വേണം, അതില്‍ ഓരോ കോളത്തിലും 48 മുതല്‍ 60 വരികള്‍ക്കുള്ളില്‍ ആയിരിക്കണം.
✡ പ്രത്യേകവിധികള്‍ ആയി തയ്യാറാക്കിയ കറുത്ത മഷിയെ ഉപയോഗിക്കാവൂ.
✡ ഒരു കാരണവശാലും ആ യെരിയാഹില്‍ കൈ തൊടാന്‍ പാടില്ല.
✡ ഓരോ വാക്ക് എഴുതുമ്പോളും ആ വാക്ക് ഉച്ചത്തില്‍ ഉച്ചരിക്കണം.
✡ ഓരോ വട്ടം ഹാ-ഷേം (ദൈവത്തിന്റെ വിശുദ്ധ നാമം)  എഴുതുന്നതിനു മുന്‍പേ, എഴുത്തു കോല്‍ തുടക്കുകയും,  ആ എഴുതുന്നവന്‍ ദേഹം മുഴുവന്‍ ശുദ്ധീകരിക്കുകയും വേണം.
✡ ഓരോ മുപ്പതു ദിവസം കൂടുംബോളും, പരിശോധന നിര്‍ബന്ധമാണ്‌.
✡ മൂന്നു പേജില്‍ അധികം തെറ്റ് തിരുത്തല്‍ വന്നാല്‍, മുഴുവന്‍  പ്രതിയും മാറ്റി ആദ്യം മുതല്‍ എഴുതണം. 
✡ ഈ തെറ്റ് പറ്റിയ യെരിയഹ് (page) കത്തിക്കാനോ കീറിക്കളയാനോ പാടില്ല, മറ്റു രീതിയില്‍ നശിപ്പിക്കാതെ genizah (സെമിത്തേരി)  യില്‍  കുഴിയില്‍ സംസ്കരിക്കണം. ദൈവവചനം, അത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
✡ ഈ എഴുതിതയ്യാറാക്കിയ ചുരുള്‍, സിനഗോഗിലെ  "aron kodesh" (holy cabinet, വിശുദ്ധ പെട്ടകത്തില്‍)  വേണം  സൂക്ഷിക്കാന്‍.

ഇത്ര അധികം കരുതലോടെയാണ് തോറ യഹൂദര്‍ സംരക്ഷിചിരുന്നത്. താല്മുടുകള്‍ (Oral Torah യുടെ വകഭേദം) പോലും എഴുതുന്നതിനു ഇതുപോലെ തന്നെ നിയമങ്ങള്‍ ഉണ്ട്. ഈ വണ്ണം തന്നെയാണ്, യഹൂദര്‍ മറ്റു ഗ്രന്ഥങ്ങളും പരിപാലിച്ചിരുന്നത്.

➁) എവങ്ങില്യോന്‍/സുവിശേഷം:

സുവിശേഷത്തില്‍/പുതിയ നിയമത്തില്‍  27 പുസ്തകങ്ങള്‍ മത്തായി, മൎക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ, റോമർ, 1. കൊരിന്ത്യർ ,2. കൊരിന്ത്യർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്സ്യർ, 1. തെസ്സലൊനീക്യർ, 2. തെസ്സലൊനീക്യർ, 1. തിമൊഥെയൊസ്, 2. തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, എബ്രായർ, യാക്കോബ്, 1. പത്രൊസ് ,2. പത്രൊസ്, 1. യോഹന്നാൻ ,2. യോഹന്നാൻ, 3. യോഹന്നാൻ , യൂദാ, വെളിപ്പാട എന്നിവയാണു ആപുസ്തകങ്ങള്‍.

യേശു മശിഹയുടെ ശിഷ്യന്മാരലും, ശിഷ്യന്മാരുടെ അനുയായികള്‍, ശിഷ്യന്മാര്‍ പറയുന്നത് കെട്ടും എഴുതിയവയാണ് ആദ്യ  4 പുസ്തകങ്ങള്‍ ആയ സുവിശേഷങ്ങള്‍, അപ്പോസ്തോല പ്രവൃത്തികളും അങ്ങനെ തന്നെ. പിന്നെടുള്ളവ, അപ്പോസ്തോലരുടെ എഴുത്തുകളും, അവസാനം യെഹ്ശു ശിഷ്യനായ യോഹനാനു വെളിപ്പെട്ട, യെഹ്ശു ക്രിസ്തുവിന്റെ വെളിപാടും.  യെഹ്ശുമശിഹ ഉയര്‍ത്തു പോയതിനു ശേഷം, 40-50 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പകര്‍പ്പുകള്‍. പലരാലും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും എഴുതിയിട്ടും ഇവ തമ്മില്‍ പൊരുത്തക്കേടുകള്‍ കാണാന്‍ സാധിക്കാത്തതാണ് സുവിശേഷത്തിന്റെ (ചേര്‍ത്ത് പഴയനിയമം എടുത്താലും) പ്രത്യേകത.

"ആവൎത്തനപുസ്തകം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം."  ◆ അതായത് ഒരു കാര്യത്തിന് മൂന്ന് സാക്ഷി എങ്കിലും വേണം. എന്നാല്‍ മശിഹായുടെ ജീവിതത്തിനു 4 സാക്ഷികള്‍ ആണ് വെളിപ്പെടുതിയിരിക്കുന്നത്.  ആ നാല് സുവിശേഷങ്ങളില്‍ ഉള്ള മശിഹായുടെ ജനനവും, അഗമാനവും, പ്രസംഗങ്ങളും, ക്രൂശു മരണവും, ഉയര്പ്പും സ്വര്‍ഗ്ഗാരോഹണവും എല്ലാം നാല് കോണില്‍ നിന്ന് നോക്കി കണ്ണുന്ന ഒരൊറ്റ പടം പോലെ ഇത്രയധികം ചേര്‍ന്നിരിക്കുന്നു, ഒരു ചെറിയ വിരുദ്ധത ഇല്ലാതെ എന്നത് അത്ഭുതമായി നില്‍ക്കുന്നു. ഒരു കാര്യത്തിന് ഉള്ള ആ നാല് സാക്ഷികള്‍, അതിന്റെ പൂര്‍ണതയില്‍ മശിഹായുടെ ജീവിത സംഭവങ്ങളെ വിവരിച്ചുകൊണ്ട് വചനത്തെ പ്രകാശിപ്പിച്ചു കൊണ്ട്  ഉയര്‍ന്നു തന്നെ നില്‍ക്കുന്നു നാളിതു വരെയും, ഇനി വരുവാനുള്ള നാളുകളിലും.

സുവിശേഷത്തിന്റെ ആധികാരികത:
യേശുവിനു ശേഷം അധികം താമസിയാതെ തന്നെ, സുവിശേഷങ്ങള്‍ എഴുതപ്പെടുകയും, പകര്‍ത്തപ്പെടുകയും, പ്രചരിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.  മൂന്ന് വിധത്തില്‍ ആണ് സുവിശേഷത്തിന്റെ ആധികാരിക പരിശോധന നടത്തുന്നത്. അതില്‍ പ്രധാനം ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് [2].  അതിനു മുന്നേ തന്നെ internal/external ടെസ്റ്റ് പാസാകണം. അതായാത്  ചരിത്രം, പ്രാദേശിക വിവരങ്ങള്‍, സ്ഥലനാമ സ്വഭാവങ്ങള്‍, ചരിത്ര സംഭവങ്ങള്‍, യെഹ്ശുവിനെയും ശിഷ്യരെയും പറ്റിയുള്ള സംഭവങ്ങള്‍, അതും നാല് കോണില്‍ നിന്ന് നോക്കി കാണുന്ന പോലെ യുള്ള നാല് സുവിശേഷങ്ങളും ലേഖനങ്ങളും, എല്ലാം തെറ്റുകള്‍ ഇല്ലാതെയും തമ്മില്‍ തമ്മില്‍ പരസ്പരവിരുധതകള്‍  ഇല്ലാതിരിക്കുകയും വേണം. ഏതില്‍ ഒക്കെ? ഇങ്ങനെ പലയിടങ്ങളില്‍ നിന്ന് സ്വരൂപിചെടുത്ത ആയിരക്കണക്കിന് ഗ്രീക്ക് പകര്‍പ്പുകളിലും അതേ പോലെ തന്നെ പല ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത മറ്റു ആയിരക്കണക്കിന് ലാറ്റിന്‍, അരാമിയ മുതലായ ഭാഷകളിലെ പകര്‍പ്പുകളും തമ്മില്‍. ബൈബിള്‍ ഇതെല്ലാം വിജയിച്ചിട്ടു ആണ് ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ് വിധേയമാക്കാന്‍ പാടുകയുള്ളൂ.

ബിബ്ലോഗ്രാഫിക്കല്‍ ടെസ്റ്റ്:
ഇത്, ഒരു വിശ്വാസി അല്ല മറിച്ചു ചരിത്ര/പുരാവസ്തു ശാശ്ത്രഞ്ഞര്‍ ചെയ്യുന്ന രീതിയാണ്. ആയതിനാല്‍ ചരിത്ര വ്യക്തിത്വങ്ങളെ എടുത്തു അവരെ പറ്റിയുള്ള രേഖകളുടെ എണ്ണങ്ങളും, അവയിലെ ആധികാരിക തെളിവുകളും, അവയിലെ തെറ്റുകളും, പഴമയും, മറ്റും സുവിശേഷത്തിലെ യെഹ്ശുവിന്റെ രേഖകളും എടുത്തു താരതമ്യം ചെയ്യുന്നു.  ഇതില്‍ ഏതു രേഖകള്‍ വിശ്വാസ്യയോഗ്യം എന്ന്  ചരിത്രം സാക്ഷിയായി കണ്ടെത്താം.

1) ജൂലിയസ് സീസര്‍ :-
ആദ്യ പ്രതികള്‍:- 100-44 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 10
2) പ്ലാറ്റോ:-
ആദ്യ പ്രതികള്‍: 427-347 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 900
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1200 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :  7
3) അരിസ്ടോടില്‍ :-
ആദ്യ പ്രതികള്‍:  384-322 B.C.
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,400 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 5
4) ടാക്ടികസ്:-
ആദ്യ പ്രതികള്‍:  A.D.100
എവിടെ നിന്ന് കണ്ടെടുത്തു: യൂറോപ്പ്
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്: A.D. 1100
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം: 1,000 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് : 1
::] യേശു ക്രിസ്തു:
ആദ്യ പ്രതികള്‍:  A.D. 40 to A.D. 90
എവിടെ നിന്ന് കണ്ടെടുത്തു: ഈജിപ്ത്, പലസ്ടിന്‍, സിറിയ, ടര്‍ക്കി, ഗ്രീസ്, ഇറ്റലി, ഉത്തിരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങള്‍
ഇപ്പോള്‍ ഏറ്റവും പഴക്കം ഉള്ളത്:  A.D. 130
ആദ്യ പ്രതിയും പകര്‍പ്പും തമ്മില്‍ വെത്യാസം:  40-50 years
ആകെ മൊത്തം പ്രതികള്‍ ഇപ്പോളുള്ളത് :   4000 ഗ്രീക്ക് പ്രതികളും, 13,000 ഇല്‍ അധികം പാര്ച്ചുമെന്റുകളും.

ഇവയില്‍ നിന്ന് തെളിയിക്കുന്നതു, സുവിശേഷത്തിന്റെ വിസ്വസിയതയും, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്രത്തിന്റെ ആധികാരികതയും.   ഇതുപോലെ പേര് കേട്ട രാജാക്കന്മാരും, നാട്ടുപ്രമാണികള്‍ക്കിടയിലും, വെറും ഒരു തച്ചന്റെ മകനായി ജനിച്ചു ഇത്രയധികം ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയില്ല എന്നും, മേല്‍ പറഞ്ഞ പ്രകാരം, 13,000 ഇല്‍ അധികം പല സ്ഥലങ്ങളില്‍, ഭാഷകളില്‍ നിന്ന് കണ്ടെടുത്ത കയ്യെഴുത്ത് പ്രതികളില്‍ കാര്യമായ പരസ്പര വിരുധതയോ, സമകാലീന, പ്രാദേശിക തെറ്റുകളോ കാണാത്തതിനാലും, ചരിത്രവസ്തുത എന്ന് സുവിശേഷത്തെ വിശേഷിപ്പിക്കുകയും ചെയ്യാം. ചില ചോദ്യങ്ങളും ഉത്തരങ്ങളും നോക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നതാണ്.

ഏറ്റവും പഴക്കം ചെന്ന മുഴുവന്‍ ബൈബിള് പ്രതികള്‍:
 a. Codex Sinaiticus, found near Mt. Sinai (4 ആം നൂറ്റാണ്ട്)
         b. Codex Alexandrinus, found near Alexandria in Egypt (5 ആം നൂറ്റാണ്ട്)
         c.  Codex Vaticanus, located at the Vatican in Rome (300-325 AD)
മേല്‍ പറഞ്ഞ പല ചരിത്രകരന്മാരുല്‍പ്പടെയുള്ള, ചരിത്രവ്യക്തികളുടെയും, മുഴുവന്‍ രേഖകള്‍ ആയി ഇത്രയധികം ലഭ്യമല്ല.

ഈ ആയിരക്കണക്കിന് കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യസഹജമായ അക്ഷരപിശകുകള്‍ പകര്‍ത്തുന്നതിനിടയില്‍ വന്നിട്ടുണ്ട്, ഇന്നുള്ള ബൈബിളുകളില്‍, ആ അക്ഷരപിഷകുകളെ ഫുട് നോട്ടില്‍ സൂചിപ്പിക്കുന്ന പതിവും ഉണ്ട്. ബൈബിള്‍ കംമ്മേന്റ്രികളില്‍ ഇവ പ്രതെയെകം എടുത്തു പറയുകയും ചെയ്യുന്നു. ഈ ആയിരക്കണക്കിന് പ്രതികളില്‍, 5ശതമാനത്തില്‍ താഴെയാണ് അക്ഷരപിശക് മൂലവും, മറ്റു ചില വാക്യങ്ങളുടെ തര്‍ജ്ജമാക്ളില്‍ ബന്ധപ്പെട്ട പോരായ്മയും ആയി കണ്ടെത്തിയത്. അവസാനം ഈ തെറ്റുകള്‍ സ്വതന്ത്രമായി നിന്ന് പരിശോധിച്ച ബൈബിള്‍ വിമര്‍ശനത്തിനു നിയമിതനായ ഫെഡ്രൈക് കേന്യോന്‍ന്റെ വാക്കുകള്‍ കാണാം:
"No fundamental doctrine of the Christian faith rests on a disputed reading...It cannot be too strongly asserted that in substance the text of the Bible is certain:  especially is this the case with the New Testament." -- SIR FREDERICK KENYON (authority in the field of New Testament textual criticism)

ഇത്രയും അഗ്നിപരീക്ഷകള്‍ കഴിഞ്ഞും, സത്യം ഇതുപോലെ ശോഭിക്കപെടുന്ന ഏതു ദൈവവചനത്തെ പിന്പറ്റും നിങ്ങള്‍? ഇതുപോലെ ഒരത്ഭുതം, ചരിത്രവും, പുരാവസ്തു തെളിവുകളും അടക്കം ഇന്നും നിലനില്‍ക്കുന്ന ബൈബിളില്‍ നിന്ന് ദൈവത്തിന്റെ വെളിപാടും സത്യങ്ങളും തലകുനിക്കാതെ നിന്ന് സ്വയം പ്രകാശിക്കുന്നു. അതാണ്‌ ക്രൈസ്തവന്റെ ബൈബിള്‍.

യെശയ്യാവു അദ്ധ്യായം 34: 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു. 


[1] http://www.jewfaq.org/torah.htm
[2] https://en.wikipedia.org/wiki/Bibliography

Saturday, 30 April 2016

അള്ളാഹു പറയുന്നു ബൈബിള്‍ തിരുത്തപ്പെട്ടില്ല എന്ന്



ബൈബിള്‍ തിരുത്തപ്പെട്ടു എന്നും, യഥാര്‍ത്ഥ ബൈബിള്‍ ( തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) )  യഹൂദരും ക്രൈസ്തവരും ചേര്‍ന്നിരുന്നു തിരുത്തി, യദാര്‍ത്ഥ വേദം ഒളിപ്പിച്ചു എന്നൊക്കെയുള്ള അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന് കേള്‍ക്കുന്നു  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.

i) അല്ലാഹുവിന്റെ വചനം ആണ് ഇന്‍ജീല്‍ എന്ന് ഖുറാനില്‍ ആരോപണം:-

66:12   തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
19:12  ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു.

ii) ഇന്‍ജീല്‍ അന്ന്  തൌറാത്ത്നെ അതേപടി ശരി വെച്ച് കൊണ്ട് എന്നും ഖുറാന്‍:-

3:50   എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
61:6  മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

iii) ഇന്ജീലില്‍ വിശ്വസിക്കുന്നവര്‍ അതു അനുനുസരിക്കട്ടെ  എന്നും ഖുറാന്‍:-

5:47  ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധികല്‍പിക്കട്ടെ.

󾮟 ഖുറാനില്‍  അനേകം സ്ഥലങ്ങളില്‍ ഇന്ജീലും തോറയും അനുസരിച്ച് ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു അള്ളാഹു  7 ആം നൂറ്റാണ്ടില്‍ ഖുറാനില്‍ പറയുന്നത് കാണാം

iv) എവിടെയും തൌരാതോ ഇന്ജീലോ നശിപ്പിക്കപെട്ടു എന്നോ തിരുത്തപ്പെട്ടു എന്നോ ഇല്ല! കൂടെ അതനുസരിച്ച്   ക്രിസ്തവരും, യഹൂദരും ജീവിക്കട്ടെ എന്നു ഖുറാന്‍:-

5:43  എന്നാല്‍ അവര്‍ എങ്ങനെയാണ്‌ നിന്നെ വിധികര്‍ത്താവാക്കുന്നത്‌? അവരുടെ പക്കല്‍ തൌറാത്തുണ്ട്‌. അതിലാകട്ടെ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്‌. എന്നിട്ടതിന്‌ ശേഷവും അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.
5:44   തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. ( അല്ലാഹുവിന്‌ ) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക്‌ അതിനനുസരിച്ച്‌ വിധികല്‍പിച്ച്‌ പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും ( അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു. ) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക്‌ ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന്‌ സാക്ഷികളുമായിരുന്നു.

v) ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌ അത്രേ എന്നും ഖുറാന്റെ അവകാശവാദം:

2:40  ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ. 2:41   നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ ( ഖുര്‍ആനില്‍ ) നിങ്ങള്‍ വിശ്വസിക്കൂ.

 ♦ അതായതു, 7 ആം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിശ്വസിക്കാന്‍ അറബികള്‍ക്ക് നല്‍കുമ്പോള്‍, അന്നുള്ള വേദഗ്രന്ഥങ്ങളെ ഖുറാന്‍ ശരി വെച്ചിരുന്നു.  ♦

കണ്ക്ലുഷ്യന്‍:

󾮟 2 ആം നൂറ്റാണ്ടില്‍ തന്നെ തൌറാത്ത് ഒറ്റ ചട്ടക്ക് ഉളില്‍ ആക്കിയിരുന്നു. 
󾮟 3 നൂറ്റാണ്ടില്‍ തന്നെ ആ തൌറാത്ത് ഇനോട് കൂടെ ഇന്ജീലും ചേര്‍ത്ത് വെച്ചിരുന്നു. 
󾮟 4 ആം നൂറ്റാണ്ടിനു മുന്നേ തന്നെ, തൌരാത്തും ഇന്ജീലും ഒറ്റ ചട്ടക്കുള്ളില്‍ തന്നെ മൊത്തം ആയി കിട്ടിയിരുന്നു. 
󾮟 തന്മൂലം 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍ ഇന്ന് ലഭ്യമാണ്. ഇന്ന് ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ബൈബിളും ആ നാലാം നൂറ്റാണ്ടിലെ ബൈബിളിലും ഒന്ന് തന്നെ-  "codexsinaiticus"(http://codexsinaiticus.org/en/) ഇതുപോലെ അനേകമേണ്ണം ഉണ്ട്, അവ ഇന്റര്‍നെറ്റില്‍ ഇതുപോലെ മുഴുവനും scanned page ആയി കണാന്‍ ഉണ്ടാകില്ല എന്ന് മാത്രം.
󾮟 തന്മൂലം എല്ലാം അറിയുന്ന  മുഹമ്മദിന്റെ അള്ളാഹു,  7 ആം നൂറ്റാണ്ടില്‍  യൂദരോട് പറയുകയാണ്‌, നിങ്ങളുടെ കയ്യില്‍ ഉള്ള വേദഗ്രന്ഥത്തെ ശരി വെക്കുന്ന ഖുറാനില്‍ (2:40) വിശ്വസിക്കുക. 
󾮟 എങ്കില്‍ ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് അല്ലാഹുവിനു നല്ലവണ്ണം അറിയാം. 

 ചോദ്യങ്ങള്‍:
1) 4 ആം നൂറ്റാണ്ടില്‍ തന്നെയുള്ള ബൈബിള്‍  ഇന്നത്തെ പോലെ തന്നെ മുഴുവന്‍ ലഭ്യമായിരുന്നു,  അത് മൂലം തന്നെ 7 ആം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ദൈവം പറഞ്ഞത്,  ആ   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  പിന്‍പറ്റാന്‍ [5:47 , 43-44 ].  നിങ്ങളുടെ അവകാശവാദം പോലെ അവ തിരുത്തിയതെങ്കില്‍, അള്ളാഹു 7 ആം നൂറ്റാണ്ടില്‍ പറയണമായിരുന്നു, " (പറയുക ) : നിങ്ങള്‍ തിരുത്തിയവയല്ല, മറിച്ചു, നിങ്ങള്‍ തിരുത്താത്ത  നിങ്ങള്‍ മറച്ചു കളഞ്ഞവയെ പിന്‍പറ്റിയാണ്‌ ഖുര്‍ആന്‍ ഇറക്കിയത്" എന്നെങ്കിലും;  2:41 പകരം അല്ലെ?

2)   ഇവിടെ സര്‍വ്വഞാനിയായ അള്ളാഹു (മുഹമദ്) ഒന്നും അറിയാത്തവനും, നൂറ്റാണ്ടുകള്‍ക്കു ശേഷം ഉള്ള മുസ്ലിങ്ങള്‍ എല്ലാം അറിയുന്നവരും, ആക്കുമ്പോള്‍, നിങ്ങളുടെ അല്ലാഹുവിനെ നിങ്ങള്‍ കൂവി ചെറുതാക്കുകയല്ലേ?  

3) അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാത്ത കാര്യം എങ്ങനെ  മുഹമ്മദര്‍ക്ക് സംശയം ഉണ്ടായി?

4) സംശയ കാരണം  2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായതല്ലേ സത്യം?

5) തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും) ഒറ്റ ചട്ടക്കുള്ളില്‍ ആണ് ഇരിക്കുന്നത്. അതില്‍ പരസ്പര വിരുധതയില്ല എന്നതിന്റെ തെളിവാണ്, അവ ഒരുമിച്ചു വെക്കാന്‍ കഴിയുന്നു എന്നതും, അവ ഒരുമിച്ചു വെച്ചിട്ടില്ലെങ്കില്‍, പരസ്പരം പൂര്‍ണത കൈവരിക്കുകയില്ല എന്നതും (മത്തായി  5:17).
എന്നാല്‍ 2:40 പ്രകാരം മേല്‍ പറഞ്ഞ പോലെ ഖുര്‍ആന്‍ ആ മുന്‍-vedangalodu  ചേര്‍ത്ത് വെക്കാന്‍ ഉള്ള ധൈര്യം മുസ്ലിങ്ങള്‍ക്ക്‌ ഉണ്ടോ?  ഉണ്ടോ?  [ എന്റെ അറിവില്‍ ; ഇല്ല, " തൌറാത്തും ഇന്ജീലും " വെച്ച് നോക്കുമ്പോള്‍ ഖുറാന്‍ പരസ്പര വിരുദ്ധം ആണ്, ഒന്നിചു വെക്കാനേ സാദിക്കില്ല.]


നോട്ട്: 

അല്ലാഹുവിനോ മുഹമ്മദിനോ പോലും ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് സംശയമില്ലാതിരിക്കേ,  മുഹമ്മദര്‍ക്ക് ആണ് സംശയം!
കാരണം 2:40 ഖുര്‍ആന്‍ മുന്‍പുള്ള വേദത്തെ ശരി വെച്ച് ഇറങ്ങിയത്‌  എന്ന ആയത്ത്  തെറ്റാണ് എന്ന്, യഹൂദരുടെയും ക്രിസ്തവരുടെയും വേദങ്ങള്‍ വായിച്ചപ്പോള്‍ പാവം മുഹമദര്‍ക്ക് മനസ്സിലായി.

ഇനി ഒറ്റ വഴിയെ ഉള്ളു. കണ്ണും അടച്ചു മറ്റുള്ള വേദങ്ങളെ തള്ളുക ; തിരുത്തപ്പെട്ടു എന്ന് പറയുക. ഈ അധിക്ഷേപം കാലങ്ങളായി മുഹമദരില്‍ നിന്ന്  യഹൂദരും ക്രൈസ്തവരും കേള്‍ക്കുന്നു.  MM അക്ബര്‍, സക്കീര്‍ നായിക്ക്, അഹ്മദ് ദീദാത്ത്, എന്തിനു ഏതു ഒരു മുസ്ലിം കൊച്ചു കുട്ടി പോലും ഇതും പറഞ്ഞു ക്രൈസ്തവരെ അധിക്ഷേപിച്ചാണ് നടപ്പ്.

ഇവര്‍ അപ്പോള്‍ ആക്ഷേപിച്ചത്, അല്ലാഹുവിനെയും മുഹമദിനെയും ആണെന്ന് ഇപ്പൊ മനസ്സിലായിക്കാം.  ഖുര്‍ആന്‍ 66:12, 19:12, 5:43-45 പ്രകാരം  അള്ളാഹുവിന്റെ വചനങ്ങള്‍ ആണ്   തൌറാത്തും ഇന്ജീലും (പഴനിയമവും, പുതിയ നിയമവും)  എങ്കില്‍, 18:27 (അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. ) പ്രമാണ പ്രകാരവും,  മേലെയുള്ള തെളിവുകള്‍  പ്രകാരവും, മുസ്ലിങ്ങള്‍ അവരുടെ അള്ളാഹുവിനെ അധിക്ഷേപിക്കുന്നു എന്ന് തിരിച്ചറിയട്ടെ.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടന്തം!!!



Thursday, 14 April 2016

ഹഗഗ് (hagag) എന്ന് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ പറയുന്നുണ്ടോ?


മുഹമ്മദര്‍: ഹീബ്രുവില്‍ "ഹഗഗ" എന്ന പദം ഹജ്ജ് എന്ന അറബി പദത്തിന് തുല്യം ആണ്. തന്മൂലം ഈ പദം ഉപയോഗിക്കുന്നിടത്ത് ബൈബിളില്‍ ഹജ്ജ് ചെയ്യാന്‍ ആണ് ദൈവം കല്‍പ്പിക്കുന്നത്. http://biblehub.com/hebrew/2287.htm
 

                 2500 BC കളിലേക്ക് വ്യാപരിച്ചു കിടക്കുന്ന ഹീബ്രുവില്‍ നിന്ന്, 500 BC കളില്‍ ഉരിത്തിരിഞ്ഞ അരമ്യ ഭാഷയുടെ, ഭാക്കിപത്രമായി 200 AD കളോട് കൂടി സുറിയാനി ഭാഷ ഉണ്ടായി. പക്ഷെ അറബിയുടെ ചരിത്രം നോക്കിയാല്‍ 500 AD കഴിഞ്ഞാണു എന്ന് മനസ്സിലാക്കാം, ഖുറാന്‍ ആണ് ആദ്യം എഴുതി യ അറബി കിത്താബ് എന്ന് കേട്ടിട്ടുണ്ട് ; പക്ഷെ അറബികള്‍ എന്ന അപരിഷ്കൃത വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉണ്ട്. അതിനാല്‍ ആ പ്രദേശങ്ങളിലെ ഭാഷകളില്‍ സാമ്യത പുലരാം എന്ന് വെച്ച് ഇങ്ങനെ വ്യബിച്ചരിക്കുന്നത് യുക്തിഭദ്രം ആണോ എന്ന് മുഹമ്മദര്‍ ചിന്തിക്കേണ്ടി ഇരിക്കുന്നു.  ഒരു വാക്കിന് താങ്കളുടെതു മാത്രമായ അര്‍ഥം ആരോപിച്ചു  നല്‍കുമ്പോള്‍, യുക്തിക്ക് നിരക്കാത്ത  അത് അപ്പാടെ വിശ്വസിക്കാന്‍  സാധ്യമല്ല. കാരണം "ഉത്സവം/celebration പ്രകാരം ഉള്ള ആചാരം" എന്നി അര്‍ഥങ്ങള്‍ എല്ലാം ആണ് chagag എന്ന മൂലപദത്തില്‍ നിന്ന് ഉരിത്തിരിഞ്ഞ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളത്, അതിന്റെ പശ്ചാത്തലം എന്ത്, എവിടെ, എന്തിനു ആചരിക്കുന്നു, ആ ഉത്സവത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാം എന്ന് അറിയണം ആദ്യം.

ഇവിടെ  http://biblehub.com/hebrew/strongs_2287.htm പ്രകാരം chagag എന്ന പദം ബൈബിളില്‍ 16 ഇടതു പറഞ്ഞിട്ടുണ്ട്;  എന്നാല്‍ chagag എന്ന് പറഞ്ഞതായി കാണുന്നുണ്ടോ എന്ന് പരിശോദിക്കാം.

(A) പുറപ്പാടു 5:1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. 

[ וְיָחֹ֥גּוּ]
g-y-ch-y-g എന്ന് ആണ് അവിടെ പറയുന്നത്,  "celebrate/ഉത്സവം" വിജനപ്രദേശത്തു ഒരു ഉത്സവം കൊണ്ടാടാന്‍ ഇസ്രയേല്‍ മക്കളെ മോശയുടെയും അഹരോന്റെയും കൂടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു സ്വത്രന്ത്രരാക്കി വിട്ടയക്കേണം എന്ന് അറിയിക്കുന്ന ഭാഗം. ഇവിടെ 'ഹജ്ജ്' എന്ന് വ്യഖ്യനിക്കപെടാന്‍ ഉള്ള തെളിവുകള്‍ ഒന്നും കാണുന്നില്ല. പദങ്ങള്‍ ചേരുന്നതല്ല, അര്‍ത്ഥവും, പശ്ചാത്തലവും ഈ ഹജ്ജ് എന്ന പാഗന്‍ ആചാരത്തോട് ചേരുന്നതല്ല.

1300 കിലോമീറ്റര്‍  ആണ് ഈജിപ്തില്‍ നിന്ന് മെക്കയിലേക്ക് ഉള്ള ഏകദേശം ദൂരം. മോശയം അഹരോനും മെക്കയില്‍ ഹജ്ജിനു കൊണ്ട്  പോകാന്‍ ആണ് ഫറവോന്റെ അടുക്കല്‍ ചോദിച്ചത് എന്ന് ആരോപിക്കുന്നതിലെ ആനുചിത്യം നമുക്കിവിടെ മനസ്സിലാക്കാം.  അവര്‍ മെക്കയില്‍ വന്നു ഹജ്ജ് ചെയ്തു എന്ന് കാണാന്‍ കഴിയുന്ന ഒന്നും തന്നെ പുറപ്പാടു പുസ്തകത്തില്‍ ഇല്ല.

അടുത്തതായി ഫറവോന്‍ അതിനനുവാദം നല്‍കാതെ അവര്‍ അവിടെ നിന്ന് പുറപ്പെടുന്നില്ല എന്ന് വചനത്തില്‍ കാണാവുന്നതാണ്.
അഹരോന്‍ : "2... ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു"; പിന്നീടു പത്തു വ്യാധികളാല്‍ ഈജിപ്തിനെ ശിക്ഷിക്കുന്നത് നമ്മള്‍ അവിടെ അറിയുന്നു.

ശേഷം ആണ് പെസഹവിരുന്നു കൂടെ passover, ഈജിപ്തില്‍ അധ്യജാതന്മാരെ എടുക്കപ്പെടുന്ന "കടന്നു പോക്ക്"
തന്മൂലം ഈ പറഞ്ഞ   "celebrate/ഉത്സവം"  അവിടെ തന്നെയാണ് "feast/വിരുന്നും" ആയി ആഘോഷിക്കുന്നത്.  ഈ പറഞ്ഞതാണ് ഉത്സവവും/പെസഹാ വിരുന്നും . ഈ  "g-y-h-y-g" എന്ന പദത്തില്‍ ഉത്സവം പെസഹായാകുന്നു.  പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

********************************************************
ആ വിരുന്നിന്റെ പേര് പെസഹ, ഹജ്ജിന്റെ പേര് പെസഹാ ആണെന്ന് പറയുന്നവരുടെ ഒരു അവസ്ഥ ഭയാനകം.
********************************************************

(B)പുറപ്പാടു 12:14 ഈ ദിവസം നിങ്ങൾക്കു ഔർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.

[וְחַגֹּתֶ֥ם]
t-ch-g-h  എന്ന് ആണ് അവിടെ പറയുന്നത്  "വിരുന്നു" ഓര്‍മ്മയായി ആചരിക്കേണ്ട ഉത്സവം എന്ന് കാണാം. എല്ലാ തലമുറകളും ഇതാചരിക്കേണം. എന്തിനെ ആണ് ഓര്‍മ്മയക്കേണ്ടത് എന്ന് നോക്കിയാല്‍  പുറപ്പാടു "12:27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം."

മേല്‍ പറഞ്ഞ പ്രകാരം പെസഹ എന്നാ ഉത്സവവും/ പുറപ്പാടു 12:11 "അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു."

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍(ഉത്സവം)- പെസഹ.
പുറപ്പാടു 12:8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

അതായതു പുറപ്പാടു 12:14 ഇല്‍ പറയുന്ന "ഉത്സവമായി/വിരുന്നായി" തലമുറയി ആഘോഷിക്കുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയാണ്.  യാത്ര പുറപ്പെടാന്‍ ഒരുക്കം ആയിരുന്നുകൊണ്ട് ധൃതിയില്‍ ഭക്ഷണം കഴിക്കുകയും,  അടിമത്വത്തിന്റെ അവസാന ദിവസവുമായി ആഗോഷിക്കുന്നതാണ് പശ്ചാത്തലം.

*****ചോദ്യം:-****************************************
ആ പറയുന്ന "ഹജ്ജ്/തീര്‍ത്ഥാടനം"  ആകുന്ന പെസഹ - ഈജിപ്തില്‍ നിന്ന് ഇസ്രയേല്യരെ മോചിപ്പിച്ചതിന്റെ ഓര്‍മയായിട്ടണോ ഇസ്ലമിന്റെ ഹജ്ജ് എന്ന പാഗന്‍ അനുകരണം?
പുളിപ്പില്ലാത്ത അപ്പവും ചുട്ട മാംസവും കൂടെ കയപ്പു ചീരയുമാണോ ഇസ്ലാമിന്റെ ഹജ്ജ്ന്റെ വിരുന്നു?
 എന്തിനാണ് ഇത്ര അധപധികുന്നത്? :)   മോരും മുതിരയും പോലെ ചേരുന്നില്ല.
********************************************************

(C)പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം. 

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

പുറപ്പാടു 23:14  ആണ് ഏറ്റവും പ്രധാന വചനം chagag എവിടെയെല്ലാം

പുറപാട് 23:15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു.

(D)ആവര്‍ത്തന പുസ്തകം 16:15 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവേക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.

[תָּחֹ֥ג]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

സംവസ്തരത്തിലെ   1 ആം വട്ടം ( ലേവ്യപുസ്തകം അദ്ധ്യായം 23 വായിക്കുക മേല്‍ പറഞ്ഞ ഉത്സവത്തെ കുറിച്ച് കൂടെ മറ്റു ഉത്സവങ്ങളെ കുറിച്ചും വ്യക്തമായി അറിയിക്കുന്നു. )

1) ആബീബ്/നിസ്സാന്‍ മാസത്തില്‍
ലേവ്യ 23:5  ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ. (പുറപ്പാടു 23:14 -15)
6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.8 നിങ്ങൾ ഏഴു ദിവസം യഹോവേക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
2)  7 ദിവസം ആണ് ആചാരം.
3)  പുളിപ്പില്ലാത്ത അപ്പം ആണ് ഭക്ഷിക്കേണ്ടത്
4) ശബത്തു ആണ്, ആദ്യവും അവസാന ദിവസവും വേലകള്‍ ഒന്നും ചെയ്യാന്‍ പാടില്ല

സംവസ്തരത്തിലെ   2 ആം വട്ടം:
(E)ലേവ്യ 23:39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.

(ഇവിടെയും chagag എന്ന പദം ആണ് എന്നാണ് ആരോപണം.)

[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

1) ആദ്യഫലപ്പെരുന്നാല്‍ ;
ലേവ്യ 23:10 ..... ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം...... 15 ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവേക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം. ... 21 അന്നു തന്നേ നിങ്ങൾ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.22 നിങ്ങളുടെ നിലത്തിലെ വിളവു എടുക്കുമ്പോൾ വയലിന്റെ അരികു തീർത്തുകൊയ്യരുതു; കാലാ പെറുക്കുകയുമരുതു; അതു ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

2) കാനാന്‍ ദേശത്ത് എത്തിയ ശേഷം ; ആദ്യഫലം പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.

3) ആദ്യ ദിവസം ശബ്ബത്തും ശേഷം ഫലനീരാജനം ചെയ്യുന്നു, കൂടെ ഊനമില്ലാത്ത ആണാട്ടിൻ കുട്ടിയെയും അര്‍പ്പിക്കുനുണ്ട്.

4) ഭോജനയഗമായി എണ്ണ ചേര്‍ത്ത മാവും, പാനീയയാഗമായി വീഞ്ഞും നല്‍കണം.

5) വഴിപാടു കൊണ്ട് വരുന്ന ദിവസം ഉപവാസം.

6) ശേഷം 7 ദിവസം ശബ്ബത്തു

7) ആ 7ആം ശബ്ബത്തിനു ശേഷം 50 ദിവസം എണ്ണി ധ്യന്യം കൊണ്ട് യാഗം.

8) നീരാജനത്ത്തില്‍ നിന്ന് ഉണ്ടാക്കിയ ചുട്ട അപ്പം കൊണ്ട് വന്നു അര്‍പ്പികണം. അത് യാഹ്നുള്ള ആദ്യ വിളവു.

9) ആ അപ്പത്തോട് കൂടെ ഏഴു ചെമ്മരിയാട്ടിൻ കുട്ടിയെയും ഒരു കാളകൂട്ടിയെയും രണ്ടു മുട്ടാടിനെയും പാനീയ യാഗവും കഴിക്കണം.

10) സാമാധാനയാഗമായി  കോലാട്ടു കൊറ്റനെ അര്‍പ്പിക്കണം (ഉല്പത്തി 22:13 കൊലാട്ട് കൊറ്റനെ അബ്രഹാം ബലി കൊടുക്കുന്നുഇസഹക്കിനു പകരം)

11)അവസാന ദിവസം സഭായോഗം, ശാബത്ത്, വേലയൊന്നും ചെയ്യരുത്.


സംവസ്തരത്തിലെ   3 ആം വട്ടം: (ലേവ്യ 23: 23-44) സുക്കോത്ത് അഥവാ കൂടാര പെരുന്നാള്‍

(F)ലേവ്യ 23:41 സംവത്സരംതോറും ഏഴു ദിവസം യഹോവേക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.
[תָּחֹ֥גּוּ]
t-ch-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം ആചരിക്കേണ്ടതില്‍ മറ്റൊരു ഉത്സവം.

സംഖ്യാപുസ്തകത്തിലും ഈ കൂടാര പെരുന്നാള്‍നു മുന്‍പേ ഉള്ള പശ്ചാത്താപ ദിവസത്തെ കുറിച്ച് പറയുന്നു.

(G)സംഖ്യാ 29:12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.

[ וְחַגֹּתֶ֥ם]
w-ch-g-t എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല. എന്നാലും മുകളില്‍ പറഞ്ഞ മൂന്നു പ്രാവിശ്യം  ആചരികേണ്ട  ഉത്സവം.

1) ഏഴാം മാസം തിഷ്രി, 10ആം തിയതി പാപപരിഹാര ദിവസം (ലേവ്യ 23:27, സംഖ്യാ 29:12) , വിശുദ്ധ സഭായോഗവും, പശ്ചാത്താപവും ചെയ്യതു യാഹ്നു ദഹനയാഗം അര്‍പ്പിക്കുന്നു.

2) പശ്ചാതപിക്കാത്ത ഒരുവനും ഇടയില്‍ വേണ്ട.  ലേവ്യ 23: 29 അന്നു ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം

3) അന്ന് ശബ്ബത്തു ആണ്.

4) ശേഷം 6 ആം ദിവസം യാഹിന്റെ കൂടാരപ്പെരുന്നാള്‍ ആണ്. ലേവ്യ 23:34

5) കൂടാരപ്പെരുന്നാളിന്റെ  ഒന്നാം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

6) ശേഷം 7 ദിവസം  യാഹിനു ദഹനയാഗം അര്‍പ്പിക്കണം.

7) 8 ആം ദിവസം വിശുദ്ധ സഭായോഗവും, ശബത്തും.

9)  കൂടാരപ്പെരുന്നാല്‍ ഉത്സവതിന്റെ ആദ്യ ദിവസവും, അവസാന ദിവസവും വിശുദ്ധ ശബ്ബത്തു തന്നെ.

10) മിസ്രയേംമില്‍ നിന്ന് ഇസ്രയേല്‍ മക്കളെ കൊണ്ട് വന്നപ്പോള്‍ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു എന്ന ഓര്‍മയാണ്  ഈ ഉത്സവം (ലേവ്യ 23:42-43)

"പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം." എന്ന [תָּחֹ֥ג] t-h-g  എന്ന്  "chagag / ഉത്സവ ആചരണം"  എന്താണ് എന്ന് വ്യക്തമായി മനസിലാക്കാം.
i. പെസഹ, 
ii. ആദ്യഫല പെരുന്നാള്‍, 

iii. കൂടാര പെരുന്നാള്‍. 
ഇവയാണ് (തനക്കില്‍)ബൈബിളില്‍ ഈ പദത്തിനോട് അനുബന്ധിച്ച് എല്ലായിടത്തും ഉള്ള ഈ പദത്തിന്റെ അര്‍ഥം. ഇവിടെ എല്ലാം തന്നെ അടിമത്വത്തില്‍ നിന്ന് മോച്ച്ക്കപ്പെട്ട് കനാനില്‍/ഇസ്രയേല്‍ഇല്‍ എത്തിയതിന്റെ ഓര്‍മ്മ കൊണ്ടാടുന്നതിന്റെ ആഘോഷം.


********************************************************
ഇവിടെ ഹജ്ജ് എന്ന ആദ്യഫല പെരുനാളും, കൂടാരപെരുന്നാളും  ഒക്കെ ആയ  തീര്തടനവും ആണ് ഇവ എന്ന്  പറയുന്നവര്‍ക്ക്  അസാമാന്യ അബദ്ധബുദ്ധി വേണം.

അങ്ങനെ എങ്കില്‍:-
1) ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത്, ആബീന്‍/നിസാന്‍ മാസമാണോ ?
അല്ല.

ഹജ്ജ് മുസ്ലിങ്ങള്‍/സാബെയര്‍ ആഘോഷിക്ക്കുന്നത് ദുഹു-അല്‍-ഹജ്ജഹ് എന്ന മാസമാണ്.

2) മേലെ പറയുന്ന പോലെ ദഹനയാഗവും, പാനീയ യാഗവും അര്‍പ്പിക്കരുണ്ടോ?

3) വീഞ്ഞ് പാനീയയാഗം ആയി അര്‍പ്പിക്കുന്നുണ്ടോ?

4) ശബ്ബത്തു ആചരിക്കരുണ്ടോ?

5) പശ്ചാത്തപിക്കരുണ്ടോ കൂടാരപ്പെരുന്നളിനു ആദ്യ ദിവസം?

6) മിസ്രയിമില്‍ നിന്ന് ഇസ്രയേല്യരെ രക്ഷിച്ചു കൊണ്ട് വന്നതിന്റെ ഉത്സവമാണോ മേല്‍ പറഞ്ഞ ഹജ്ജ്?

7) മാവും അപ്പവും എല്ലാം മേല്‍ പറഞ്ഞ പ്രകാരം ഹജ്ജ് ഇല്‍ അനുഷ്ടാനം ഉണ്ടോ?

ഇനി...

ഹജ്ജില്‍ ഉള്ള എന്തെങ്കിലും ഈ മൂന്നു ഉത്സവത്തില്‍ കാണുന്നുണ്ടോ??
1) വെള്ളവസ്ത്രം ഉടുത്തു മൂന്നു ഘട്ടം ആയി കറുത്തകല്ലില്‍ ചുറ്റുക?
2) കറുത്ത കല്ലില്‍ മുത്തുക?
3) സാത്താനെ കല്ലെറിയുക എന്ന് പറഞ്ഞ മാസ് ഹൈസ്ടീറിയ?
4) അടിസ്ഥാനമില്ലാതെ മലകള്‍ക്കിടയില്‍ ഓടുക?
5) കല്ലില്‍ മുതിയാല്‍ പാപപരിഹാരം എന്നിവ?
6) ഒട്ടകങ്ങലെയാണോ അവിടെ കൊല്ലുന്നത്?

അല്ല. അപ്പോള്‍ പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

ആരോപണത്തിന് കഴമ്പു ഇല്ലാതിരിക്കെ, ഇങ്ങനെയുള്ള ആരോപണങ്ങളെ നുണകള്‍ ടാക്കിയ ആയി ഗണപ്പെടുത്താം.  നുണകളുടെ ഉപഞ്ഞതാവ്,
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

ഇനി വര്‍ഷത്തില്‍ മൂന്നു തവണ നിങ്ങള്‍ ഹജ്ജ് ചെയ്യാറുണ്ടോ?

ഇല്ല!

*******************************************************


(H) 1 ശമൂവേൽ 30:16 അങ്ങനെ അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.

[ וְחֹ֣גְגִ֔ים ]
w-ch-g-m എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിരുന്നു ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം, ഇവിടെയും 'chagag' എന്നോ അതുപോലെ ഹജ്ജ് എന്നോ കാണുന്നില്ല.

ഇത് നല്ല ഒരു ഉദാഹരണം ആണ്.

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, അടിയും വിരുന്നു/ഉത്സവം ആഘോഷിച്ചു.<

chagag എന്ന അര്‍ഥം വരുന്ന തീര്‍ത്ഥാടനം ആയ ഹജ്ജ് ആണ് എങ്കില്‍;

> ദാവീധു ഫിലിസ്ത്യ ദേശത്തെ തോല്‍പ്പിച്ചു കൊണ്ട് അവര്‍ തിന്നുകയും കുടിക്കുകയും, ചെയ്തു ഹജ്ജിനു പോയി <

ഇവിടെയും പദങ്ങളും ചേരുന്നില്ല പശ്ചാത്തലവും, അര്‍ത്ഥങ്ങളും, സ്ഥലങ്ങളും ചേരുന്നില്ല.

(I) സങ്കീര്‍ത്തനങ്ങൾ 42:4 ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാൻ ദൈവാലയത്തിലേക്കു ചെന്നതു ഓർത്തു എന്റെ ഉള്ളം എന്നിൽ പകരുന്നു.

[חוֹגֵֽג׃]
ch-va-g-g എന്ന് ആണ് അവിടെ പറയുന്നത്  "ഉത്സവം/വിശുദ്ധ ദിവസത്തിലെ ആഘോഷം" എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.

മശിഹയെ കുറിച്ച് ഉള്ള പ്രവചനങ്ങള്‍ ആണിത്. 1000 BC കളില്‍ ദാവീദിന്റെ മശിഹായെ പറ്റിയുള്ള പ്രവചനം. ഇവിടെ പറയുന്ന ഉത്സവനാള്‍ മേല്‍ പറഞ്ഞ 3 തവണയുള്ള ഉത്സവസമയങ്ങളില്‍ ഒന്നാണ്. എന്നാല്‍ താഴെ യുള്ള വചനങ്ങള്‍ വായിക്കുമ്പോള്‍, മശിഹയുടെ ആത്മാവില്‍ ഉള്ള പ്രാര്‍ത്ഥന ഇവിടെ കാണുന്നു ; കൂടെ കൂടാരപ്പെരുന്നാളിന്റെ ദിവസങ്ങള്‍ ആണു ഇവിടെ പറയുന്നതെന്നു മനസ്സിലാക്കാം.

സങ്കീൎത്തനങ്ങൾ 42:9 നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാൻ എന്റെ പാറയായ ദൈവത്തോടു പറയും.10 നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കൾ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകർക്കും വണ്ണം എന്നെ നിന്ദിക്കുന്നു. 11 എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശവെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.

*********************************************************
ഇവിടെ മശിഹ ചെന്നു ഹജ്ജു ചെയ്തു എന്ന് പറയുന്നതിലെ അനൌചിത്യം എത്രത്തോളം എന്ന് പറയേണ്ടതില്ലല്ലോ. ഇവിടെയാണ്‌ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്. മേക്ക എന്ന ഒരു നഗരത്തെ പറ്റി ചരിത്ര രേഖകളില്‍ 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ എവിടെയും പറഞ്ഞിട്ടോ അറിയിചിട്ടോ ഇല്ല. പോട്ടെ, ഈ കാബ പണിതത് എന്നാണ് എന്ന് ചരിത്രത്തില്‍ നിന്ന് 3 ആം നൂറ്റാണ്ടിനു മുന്നേ ഒരു തെളിവ്  കാണിക്കാന്‍ ഇല്ല. അപ്പോള്‍ ആണ് അതിനും 1000 വര്ഷം മുന്‍പേ ഉള്ളവര്‍ , ഹജ്ജ് ചെയ്യാന്‍ മോശയുടെയും ദാവീദിന്റെയും സമയത്തുള്ളവര്‍ എവിടെ പോയിരുന്നു എന്ന്  ആരോപണം ഉന്നയിക്ക്കുന്നത്. *********************************************************

(J)സങ്കീര്‍ത്തനങ്ങള്‍  107:27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

[יָח֣וֹגּוּ]
y-ch-w-g  എന്ന് ആണ് അവിടെ പറയുന്നത്  "ആഘോഷം"  അഥവാ "പരിസരം മറന്നു ആടിയാടി" നടന്നു എന്നെല്ലാം തര്‍ജ്ജമ ചെയ്യാം.

ഇത് മറ്റൊരു നല്ല ഒരു ഉദാഹരണം ആണ്.
ഇവിടെ പുലബെന്ധമില്ലാത്ത തീര്‍ത്ഥാടനം/ഹജ്ജ് എന്ന് ഇട്ടാല്‍;

>അവർ മത്തനെപ്പോലെ ഹജ്ജിനു നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.<

സത്യം അല്ലെ?

*********************************************************

(K) നഹൂം 1:15 ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു. 

[חָגִּ֧י]
ch-g-g-i "ഉത്സവങ്ങള്‍ ആചരിക്കുക" എന്ന് ആണ് ഇവിടെ ഉള്ളത്. ഇനി അത് ഹജ്ജ് ആചരിക്കുക എന്നാക്കി മാറ്റണം എങ്കില്‍, ആ മേല്‍ പറഞ്ഞ ഉസ്ത്സവങ്ങള്‍ തീര്‍ത്ഥാടനം ആക്കി മാറ്റണം പക്ഷെ പുറപ്പാടു 23:14 പ്രകാരവും  കൂടെ മേല്‍ പറഞ്ഞിടത്ത് എവിടെയും തീര്‍ത്ഥാടനം എന്ന് അര്‍ഥം കൊടുക്കാന്‍ സാധിക്കുന്ന അര്‍ഥം വരാതതിനാലും, ഹജ്ജ് എന്ന വാദം അവിടെ ഒത്തു പോകുകയില്ല.  ഇനി വാക്കാല്‍ പറഞ്ഞാല്‍ തികയുകയില്ല,  കാരണം ബൈബിളില്‍ ഹജ്ജ് എന്ന ഒരു അക്ഷരസാമ്യം എടുത്തു അത് മക്കയിലെ കാബയില്‍ ആണ് എന്ന് കാണിക്ക്കാന്‍ ഉള്ള തെളിവ് ഇല്ല. കൂടെ മക്കയും ഹജ്ജും മറ്റും 3 ആം നൂറ്റാണ്ട് AD ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷി നല്‍കാന്‍ ഇസ്ലാമിന് സാധ്യമല്ല.


(L) സെഖര്യാവ് 14:16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.

[חַ֥ג]
w-l-ch-g ഇവിടെ യൂദരുടെ പ്രധാന ഉത്സവങ്ങള്ല്‍ ഒന്നായ കൂടാര പെരുന്നാള്‍ (ആഘോഷം) ആണ് പറയുന്നത്. ഇവിടെ തീര്‍ത്ഥാടനം ഇട്ടാല്‍ അത് സാധിക്കുമോ?

>>സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ "ഹജ്ജ്" ആണ്ടുതോറും വരും.<<

എന്നതിലെ വിഡ്ഢിത്തം സാധാരണ യുക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാം.

(M) സെഖര്യാവ് 14:18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുംണ്ടാകും.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.
>>കൂടാരപ്പെരുന്നാൾ "ഹജ്ജ്" വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ<<

(N) സെഖര്യാവ് 14:19 കൂടാരപ്പെരുനാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും സകല ജാതികൾക്കും ഉള്ള പാപശിക്ഷയും ഇതു തന്നേ.

[לָחֹ֖ג]
l-ch-g എന്ന് ആണ് അവിടെ പറയുന്നത്   "to Keep/ഉത്സവം/ആചാരം" എന്നെല്ലാം തര്‍ജ്ജമ ചെയ്യുന്നത് കാണാം.

>> കൂടാരപ്പെരുനാൾ "ഹജ്ജ്" വരാതിരിക്കുന്ന മിസ്രയീമിന്നുള്ള പാപശിക്ഷയും<<

******************************************************
മുസ്ലിങ്ങള്‍ ആചരിക്കുന്നത് കൂടാരപ്പെരുനാള്‍ ആണല്ലേ? അതറിയില്ലായിരുന്നു.
ഹജ്ജിനു വരാത്തവരെ കൂടാരപ്പെടുന്നാള്‍ ആചരിക്കാത്തവരെ, ശിക്ഷിക്കുമെന്നോ ഇസ്ലാമിക വിശ്വാസം?

സെക്കരിയാഹിന്റെ കാലത്ത് മക്കയും കാബയും ഉണ്ടായിരുന്നോ എന്ന് നോക്കിയാല്‍ അതും ഇല്ല.  പിന്നെ ആകെയുള്ള പിടിവള്ളി പദങ്ങള്ളില്‍ അര്‍ഥം പശ്ചാത്തലം എന്താണ് എന്നൊന്നും ശ്രദ്ധിക്കാതെ വ്യാഖ്യാനിച്ചാല്‍ ഉള്ള കുഴപ്പം ആണ് മേലെ ഉദാഹരണം സഹിതം കാണിച്ചിട്ടുള്ളത്.

******************************************************

ചുരുക്കം:
1) chagag - എന്ന മൂലപദം അതെ പഠി എവിടെയും ബൈബിളില്‍ ഉപയോഗിച്ചിട്ടില്ല.

2) അതില്‍ നിന്ന് എന്ന് പറയുന്ന പദം 16 സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്.

3) അതില്‍ ഒരിടത്തു പോലും തീര്‍ത്ഥാടനം എന്ന് പദത്തിന് അര്‍ഥം കൊടുക്കുന്ന വാചകങ്ങള്‍ ഇല്ല.

4) "ഉത്സവ/ആഘോഷ ആചാരം" എന്നാണു എല്ലായിടത്തും അര്‍ഥം വന്നിട്ടുള്ളത്

5) അവിടെയെല്ലാം  യിസ്രായേലിന് യാഹ്  അടിവരയിട്ടു നല്‍കിയിട്ടുള്ള പുറപ്പാടു 23:14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം ഉള്ള ഉത്സവമാണ്  വിഷയം.

6) ആ ഉസ്ത്സവങ്ങളില്‍ ഓരോ ദിവസവും എങ്ങനെ വേണം എന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്.

7) ഹജ്ജിന്റെ പാഗന്‍ ആചാരങ്ങള്‍ ഒന്നും അവിടെ കാണുന്നില്ലത്താതിനാലും

8) മേക്ക കഅബ എന്ന് പറയുന്ന സംഭവങ്ങളെ ബൈബിള്‍ ക്രോടീകരിച്ച  കാലഘട്ടത്തിഇല്‍ പോലും അറേബ്യയില്‍ കാണാത്തതിനാലും,

ഹജ്ജ് ആചരിക്കാന്‍ ബൈബിളില്‍ പറയുന്നു എന്ന ആരോപണം വെറും ഇസ്ലാമിക താക്കിയ ആണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.
 

യഹൂദര്‍ ഇങ്ങനെ ന്യായപ്രമാണം അറിഞ്ഞിട്ടും ഹജ്ജ് ചെയ്തിരുന്നതായി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഇല്ല.

ഹജ്ജ് എന്നാല്‍ ഒരു പദത്തില്‍ മാത്രം ഒതുങ്ങുന്നതാണോ??

അല്ല;

ഹജ്ജ്:
സാത്താനെ കല്ലെറിയലും, കഅബയുടെ ചുറ്റും മൂന്നു ദേവതമാര്‍ക്ക് വേണ്ടി മൂന്നു ഘട്ടം ആയി ചുറ്റും ഓടലും. കറുത്ത കല്ലില്‍ മുത്തലും, മലകള്‍ക്കിടയില്‍ കിടന്നു ഓടലും ഒക്കെ യുള്ള ഈ പാഗന്‍ രീതികള്‍ സെബായരില്‍ (baal ആരാധകരില്‍ ) നിന്ന് ഇസ്ലാം പകര്‍ത്തി; അതെല്ലാം യൂദര്‍,  ബൈബിളിലെ  പറയുന്ന പെസഹാ , ആദ്യഫല , കൂടാര പെരുന്നാള്‍ ഉത്സവവും, അതിന്റെ ശബത്തും ആണ് എന്ന് ആരോപികുന്നവന്റെ മനോനില എത്ര പരിതാപകരം.  ഒരു തരിമ്പു യുക്തിയും അതിനെ കുറിച്ചുള്ള അറിവും ഇല്ലാത്തവര്‍ എന്ന് മനസ്സിലാക്കാം. പണ്ടും ഇതുപോലെ ഉള്ള നുണകള്‍മായി മുഹമാദീയര്‍ വരുമായിരുന്നു പറകലീത, ആവര്‍ത്തനം 19:18, ഇസ്മയിളില്‍ നിന്ന് മുഹമ്മദ്‌, ഉത്തമാഗീതത്തിലെ മുഹമ്മദ്‌ തുടങ്ങീ അനേക പദ/അര്‍ത്ഥ വ്യഭിചാരം എല്ലാം തകര്‍ന്നടിഞ്ഞു കുപ്പയില്‍, കൂടെ ഇപ്പൊ ഇതും.

സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കട്ടെ!