Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 24 October 2015

സത്യദൈവവും- ഖുറാനിലെ ദൈവവും [കടപ്പാട് സാജന്‍]

ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല. 

1. ഏക പിതാവ്
=================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
താന്‍ ആരുടേയും പിതാവ് ആയിട്ടില്ല എന്നാണു ഖുറാനിലെ അല്ലാഹുവിന്റെ വിലാപം.
112:3 അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
ഇണയില്‍ ലൈംഗികബന്ധം നടത്തി കുട്ടിയെ ജന്മം നല്‍കുന്നത് മാത്രമേ മുഹമ്മദിന് അറിയാന്‍ വഴിയുള്ളൂ എന്ന് തോന്നുന്നു. അല്ലാതെ വേറെ ഒരു ജന്മം നല്‍കലും മൂപ്പര്‍ കേട്ടിരിക്കാന്‍ വഴിയില്ല. ഒരിക്കല്‍ പോലും ഖുറാന്‍ അല്ലാഹുവിനെ പിതാവായി വിളിച്ചിട്ടില്ല. അത്രയേറെ വെറുപ്പ് ആ പദത്തിനോട് വരാന്‍ കാരണം എന്താണാവോ!
ബൈബിളില്‍ നോക്കുക... പിതാവ് എന്ന് വിളിക്കുന്നതാണ് ദൈവത്തിനു ഇഷ്ടം. ഇഷ്ടം എന്ന് മാത്രമല്ല, അത് ദൈവം അത്രയേറെ ആഗ്രഹിക്കുന്നു.
മത്തായി 23:9 : ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.
ലൂക്ക 11:2 2 : അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
ഏശയ്യ 64:8 എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്; ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്.
പുറപ്പാട് 4:22 : നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍. 23 : ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക.
സൃഷ്ടി നടത്തിയ പിതാവ്.കല്പനകള്‍ നല്‍കുന്ന പിതാവ്.സ്നേഹിക്കുന്ന പിതാവ്.ശിക്ഷിക്കുന്ന പിതാവ്. രക്ഷിക്കുന്ന പിതാവ്. വാഗ്ദാനം പാലിക്കുന്ന പിതാവ്.
ലൂക്ക 11: 11 : നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? 12 : മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? 13 : മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!
അത്രയേറെ പിതാവ് എന്ന പദത്തിനെ ബൈബിളിലെ ദൈവം ഇഷ്ടപെടുന്നു. അത്രയേറെ ഖുറാനിലെ അല്ലാഹു അത് നിഷേധിക്കുന്നു.
പിതാവ് മക്കളെ ശിക്ഷിക്കുമോ?
============================
അല്ലാഹു മനുഷ്യരുടെ പിതൃത്വം നിഷേധിക്കുന്നതിന് കാരണം ഉണ്ട്. ഇതാണ് കാരണം.
5:18 യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ...
യഹൂദരും ക്രിസ്ത്യാനികളും അല്ലാഹുവിന്റെ മക്കളും പ്രിയപ്പെട്ടവരും ആയിരുന്നെങ്കില്‍ പിന്നെ അല്ലാഹു അവരെ ശിക്ഷിക്കുമായിരുന്നോ എന്നാണു ചോദ്യം? പക്ഷപാതിയായ അല്ലാഹു. തെറ്റ് ചെയ്‌താല്‍ അടിമകളെ ശിക്ഷിക്കും. മക്കളെ ശിക്ഷിക്കില്ല. മുഹമ്മദിന്റെ ഗോത്രത്തിലെ സംസ്കാരം അങ്ങിനെയായിരിക്കാം.
ബൈബിളില്‍ നോക്കുക.
നിയമാവര്‍ത്തനം 8:5 പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.
ഹെബ്രായര്‍ 12: 5 : നിങ്ങളെ പുത്രന്‍മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്റെ മകനേ, കര്‍ത്താവിന്റെ ശിക്ഷണത്തെ നീ നിസ്‌സാരമാക്കരുത്. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്. 6 : താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. 7 : ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? 8 : എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.
മക്കള്‍ ആയതു കൊണ്ടാണ് യഹോവ ശിക്ഷിക്കുന്നത്. ജാരസന്താനങ്ങളെ ശിക്ഷിച്ചു നേര്‍വഴിക്കു നടത്താന്‍ അവസരം ഇല്ലല്ലോ. അടിമ ആയതു കൊണ്ടാണ് അള്ളാഹു മനുഷ്യരെ ശിക്ഷിക്കുന്നത്. അതാണ്‌ അല്ലാഹും മനുഷ്യനും തമ്മിലുള്ള ബന്ധം. അതാണ്‌ ബൈബിളിലെ യഹോവയും ഖുറാനിലെ അല്ലാഹുവും തമ്മിലുള്ള ഒരു വ്യത്യാസം.


2 . ഭര്‍ത്താവായ ദൈവം
===========================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
പിതാവ് എന്ന പോലെ തന്നെ “ഭര്‍ത്താവ്” എന്ന സ്ഥാനവും ബൈബിളിലെ ദൈവം ആഗ്രഹിക്കുന്നു. ദുഖിചിരിക്കുന്ന ഭാര്യയെ ആശ്വസിപ്പിക്കുന്ന ഭര്‍ത്താവ് പോലെ തന്നെ ദൈവവും തന്റെ ജനത്തോട്‌ പ്രവൃത്തിക്കും.
ഏശയ്യ 54:5 : നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. 6 : പരിത്യക്തയായ, യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. 7 : നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.
ജെറമിയ 2:2: നീ ജറുസലെമില്‍ ചെന്നു വിളിച്ചുപറയുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ യൗവ്വനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്‌നേഹവും ഞാന്‍ ഓര്‍മിക്കുന്നു. മരുഭൂമിയില്‍, കൃഷിയോഗ്യമല്ലാത്തനാട്ടില്‍, നീ എന്നെ അനുഗമിച്ചതു ഞാന്‍ ഓര്‍ക്കുന്നു.
യേശുവും തന്നെ ഒരു മണവാളന്‍ ആയി ഉപമിക്കുന്നു.
മത്തായി 9:15 : അവന്‍ അവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.
മത്തായി 25:1-13 പത്തു കന്യകമാരുടെ ഉപമയില്‍ സ്വയം മണവാളന്റെ വേഷമാണ് യേശു ഉപയോഗിക്കുന്നത്.
പൌലോസ് ശ്ലീഹായും യേശുവിന്റെ ഭര്‍ത്താവായി പ്രതീകപ്പെടുത്തുന്നു.
എഫോ 5: 25 : ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.
2:കൊറി 11: 2 : എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.
ഏശയ്യ, ജെറമിയ , യേശു, പൌലോസ് എന്നിവര്‍ ദൈവത്തെ ഭര്‍ത്താവിനോട് ഉപമിച്ചു. പക്ഷെ ആ ഉപമയും ഖുര്‍ആനിനു അന്യമാണ്. തനിക്ക് ഇണയില്ല എന്നും ഖുറാന്‍ പറയുന്നുണ്ട്.
സുറ6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.
സൂക്തം കണ്ടോ! തനിക്ക് ഇണയില്ലെന്ന്. അതുകൊണ്ട് കുട്ടികളും ഉണ്ടാവില്ലത്രേ. യെന്തൊരു ഗതികേടാണ് ഈ അല്ലാഹുവിനു. ഈസായുടെ അമ്മ മറിയത്തിനു പോലും ഇണയില്ലാതെ സന്താനം ഉണ്ടായി.
ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് യേശുവിനെ “പുത്രന്‍” എന്ന് വിളിക്കുന്നു എന്നത് മുഹമ്മദിന് മനസിലായിട്ടേ ഇല്ല. മനസിലാകാത്ത ഒരു കാര്യത്തെ കുറിച്ചാണ് മുഹമ്മദു ഖുരാനിലൂടെ വിമര്‍ശിക്കുന്നത്.
ബൈബിളിലെ ദൈവം ഭര്‍ത്താവ് എന്ന സ്ഥാനം അംഗീകരിക്കുന്നു. ഖുറാനിലെ ദൈവം അത് നിഷേധിക്കുന്നു. ഇവര്‍ രണ്ടു പേരും ഒന്നാകാന്‍ എങ്ങിനെ സാധിക്കും?

3 . മാതാവായ ദൈവം
===========
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
പിതാവെന്ന പോലെ, ഭര്‍ത്താവെന്ന പോലെ, ദൈവം മാതാവിനെ പോലെയും പെരുമാറുന്നു.
[പുതിയ നിയമത്തില്‍ നിന്ന്...]
മത്തായി 23:37 : ജറുസലെം, ജറുസലെം, പ്രവാചകന്‍മാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു.
[പഴയ നിയമത്തില്‍ നിന്ന്...]
സങ്കീര്‍ത്തനം 91:4 : തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
സങ്കീര്‍ത്തനം 36:7 : ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു
പക്ഷെ ഖുറാനില്‍ നിന്ന് ഇങ്ങനെ ഒന്ന് കാണുന്നില്ല. മൂപ്പര്‍ക്ക് ഇതൊന്നും ശീലമില്ലത്തത് കൊണ്ടാകും.
അതുകൊണ്ട് തന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം ഒന്നാകാന്‍ എങ്ങിനെ സാധിക്കും?

4. സ്ത്രീ പ്രവാചകര്‍
==============
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഖുറാനില്‍ പുരുഷന്മാരെ അല്ലാതെ സ്ത്രീകളെ പ്രവച്ചകരായി അയച്ചിട്ടില്ല ഏന് പറയുന്നു. ബൈബിളില്‍ ഇങ്ങനെ ഒരു നിബന്ധന ഇല്ല.
ഖുറാനില്‍ നിന്ന്....
21:7 നിനക്ക്‌ മുമ്പ്‌ പുരുഷന്‍മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം ബോധനം നല്‍കുന്നു. നിങ്ങള്‍ ( ഈ കാര്യം ) അറിയാത്തവരാണെങ്കില്‍ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക.
മൂസയുടെ അമ്മയ്ക്കും ഈസായുടെ അമ്മയ്ക്കും ബോധനം ലഭിച്ചിട്ട് പോലും അവരെ പ്രവചികകല്‍ ആയി കാണുവാന്‍ സാധിക്കുന്നില്ല.
[പഴയ നിയമത്തില്‍ നിന്ന് ...]
മോശയുടെ സഹോദരി മിറിയം - പുറപ്പാട് 15:20
ദബോറാ - ന്യായാധിപന്മാര്‍ 4:4
ഹുല്‍ദാ - 2രാജാ 22:14
[പുതിയ നിയമത്തില്‍ നിന്ന്...]
ഫിലിപ്പിന്റെ പെണ്മക്കള്‍ - അപ്പ.പ്ര 21:8
അന്ന - ലൂക്ക 2:36
[പഴയ നിയമ പ്രവചനം ]
ജോയേല്‍ 2:28: അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
ഇതില്‍ സ്ത്രീപുരുഷ വിവേചനം ഇല്ലാതെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും എന്ന് പറയുന്നു. ഖുറാന്‍ അതിനു വിപരീതവും.
അപ്പോള്‍ പിന്നെ ഈ രണ്ടു ഗ്രന്ഥങ്ങളും പരിചയപ്പെടുത്തുന്ന ദൈവം എങ്ങിനെ ഒന്നാകും?

5. സൃഷ്ടികളെ കൊണ്ട് ആണയിടുന്ന ദൈവം.
=========================================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ബൈബിള്‍ ദൈവം തന്റെ നാമത്തില്‍ മാത്രമേ ശപഥം ചെയ്തിട്ടുള്ളൂ..
ഹെബ്രായര്‍ 6: 13 : ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു
അതില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം നാമത്തില്‍ ചെയ്യുന്നതിന് പുറമേ ഖുറാനില്‍ അല്ലാഹു സൃഷ്ടികളെ കൊണ്ടും ശപഥം ചെയ്തു. ഇന്നുള്ളതും നാളെ നശിച്ചു പോകുന്നതുമായ സാധനങ്ങളെ കുറിച്ച് സത്യം ചെയ്യുന്ന അല്ലാഹു ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.
സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ കൊണ്ട്, പട്ടണങ്ങളെ കൊണ്ട്, പേനയെ കൊണ്ട്, മലകളെ കൊണ്ട്, അത്തിപഴം കൊണ്ട്, അന്ത്യദിനം കൊണ്ട്, ഖുരാനിനെ കൊണ്ട് എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് അല്ലാഹു സത്യം ചെയ്ത വസ്തുക്കള്‍.
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.

6. ഫലവൃക്ഷങ്ങലും ദൈവവും.
============================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഫലവൃക്ഷങ്ങളോടു ഉള്ള സമീപനം നോക്കുക.
അത് നശിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് അല്ലാഹു.
59:5 : നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌.
ബനൂ നദീര്‍ യഹൂദ ഗോത്രത്തെ പ്രതിരോധിക്കുമ്പോള്‍ അവരുടെ തോട്ടങ്ങളെ തീയിട്ട നടപടി മറ്റു അറബി ഗോത്രങ്ങള്‍ക്ക് പോലും മുസ്ലീമുകളോട് പുച്ചം ഉണ്ടാക്കി. ആ പാശ്ചാത്തലത്തിലാണ് ഈ ആയത് അവതരിക്കുന്നത്. അപരിഷ്കൃതര്‍ എന്ന് മുസ്ലീമുകള്‍ പറയുന്നവര്‍ക്ക് പോലും മുഹമ്മദിനെക്കാള്‍ സംസ്കാരം ഉണ്ടായിരുന്നു എന്ന് ഇത് തെളിയിക്കുന്നു.
പോരാത്തതിനു ഇങ്ങനെ ഒരു അനുമതി തന്റെ ദൈവം യഹൂദര്‍ക്ക് നിഷിദ്ധമക്കിയിരുന്നു എന്നും മുഹമ്മദിന് അറിയില്ല.
നിയമാവര്‍ത്തനം 20: 19 : ഒരു നഗരത്തോടു യുദ്ധം ചെയ്ത് അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ? 20 : ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍ മാത്രം നശിപ്പിക്കുകയോ അവ വെട്ടി ആ നഗരങ്ങളോടു യുദ്ധം ചെയ്യാന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊള്ളുക.
‘ശത്രുവിന്‍റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്‍റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്.
ബൈബിളിലെ ദൈവവും ഖുറാനിലെ ദൈവവും രണ്ടും രണ്ടാണ് എന്ന് മനസിലാക്കാന്‍ അവരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.

7. ഖുറൈഷികളെ ഒന്നിപ്പിച്ചവന്‍, ഇസ്രയേലിനെ പിരിച്ചവന്‍
=====================================================
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ഈ ഗ്രന്ഥങ്ങളില്‍ പറയുന്ന ദൈവത്തിന്റെ അപ്പ്രോച്ച് ആണ് ഇവിടെ പരിശോധിക്കുന്നത്.
ബൈബിളിള്‍ ഇസ്രയേലിനെ ഈജിപ്തില്‍ നിന്ന് മോചിപ്പിച്ച ദൈവത്തെ കാണാം
പുറപ്പാട് 20:2 അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്.
ഇതാണ് ആ ദൈവത്തിന്റെ ഒരു ഐഡഡിറ്റി. ഇസ്രയേലിനെ മോചിപ്പിച്ചു കൊണ്ട് വന്നു. ഖുറാനിലെ അല്ലാഹുവോ? ഈജിപ്തിനെ അവകാശമാക്കി കൊടുത്തു
28:5 നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട്‌ ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ ( നാടിന്‍റെ ) അനന്തരാവകാശികളാക്കാനുമാണ്‌ ഉദ്ദേശിക്കുന്നത്‌.
26: 57 അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി 58 ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും 59 അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു
മാത്രമോ അതിലും പ്രാധാനം മറ്റൊന്നിനാണ്. ഖുറൈശികളെ ഒന്നിപ്പിച്ചവന്‍ അവന്‍
106: 1 ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. 2 ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍, 3 ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. 4 അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്തവനെ.
ഖുറൈഷികളെ ഒന്നാക്കാന്‍ ഉള്ള തന്ത്രത്തിന്റെ ഭാഗമാണ് മുഹമ്മദ്‌ ഇസ്ലാം മതം ഉണ്ടാക്കിയത് എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. അതിനു വേണ്ടി വികലമാക്കിയത് യഹൂദരുടെ വിശ്വാസങ്ങളും.
ഉദാഹരണത്തിന് മോശയുടെ ജനത്തെ പിരിച്ചവനാണ് അല്ലാഹു.
7:159 മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച്‌ തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌. 160 അവരെ നാം പന്ത്രണ്ട്‌ ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു.
ഖുറൈഷികളെ ഒന്നാക്കാനും ഇസ്രയേലിനെ പിരിക്കാനും ഈ അല്ലാഹുവിനു വലിയ ഉത്സാഹമാണ്.
7:160…അപ്പോള്‍ അതില്‍ നിന്ന്‌ പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക്‌ കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി...
ഇസ്രയേല്‍ക്കാരില്‍ അയിത്തം ഉണ്ടാക്കിയത് അല്ലാഹുവാണോ എന്തോ! ബൈബിളില്‍ അതെ സന്ദര്‍ഭം നോക്കുക. മനുഷ്യരും മൃഗങ്ങളും ഒന്ന് ചേര്‍ന്ന് കുടിച്ച ജലം
സംഖ്യ 20:11 മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.
പറഞ്ഞു വരുന്നത് ഇത്രയേ ഉള്ളൂ. രണ്ടു പേരുടെയും പ്രവൃത്തികള്‍ വ്യത്യസ്തമാണ്. ഉദ്ദേശങ്ങളും .
 
8. ഇടകല്യാണം 
============
ബൈബിളിലെയും ഖുരാനിലെയും ദൈവത്തിന്റെ സ്വഭാവതാരതമ്യം. ഒരേ ദൈവമാണ് എങ്കില്‍ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ല.
ആവ.24:1-4 വരെയുള്ള ഭാഗത്ത്‌ പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.
എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ്‌ ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന്‍ അവളെ തലാഖ്‌ ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു.
സുറ 2:230 ഇനിയും ( മൂന്നാമതും ) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ ( പുതിയ ഭര്‍ത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെനിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെനിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചുതരുന്നു
ബൈബിള്‍ യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ ഖുറാനിലെ ദൈവം അനുവദിക്കുക വഴി ഇവര്‍ രണ്ടു പേരും ഒരേ വ്യക്തിത്വം ഉള്ളവര്‍ അല്ല എന്ന് മനസിലാക്കാം.



മറ്റിതര ഇസ്ലാമിക പ്രമാണങ്ങള്‍!


ദാവൂദ്‌ നബിയും ഉരിയാവും??
ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍
അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.
ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.
അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.
അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.
ദാവൂദ്‌: ഇല്ല
ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക’.
ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.
അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’
ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!
അദ്ദേഹം: ‘അതെന്താണ്?’
ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.
അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.
അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

Sunday 18 October 2015

കപ്പം- ജിസ്സിയ:



മുത്ത്‌: "ഞമ്മള്‍ ഇപ്പൊ ഭൂരിപക്ഷമായി കേമന്മാരും, ന്യൂനപക്ഷം മ്ലെച്ചന്മാരും!!! അതോണ്ട് ഒരു ആയത്ത് അള്ളാന്റെ വകയായി വീണു കിട്ടിയിട്ടുണ്ട്."
ബക്കറു: "എന്താണത് അങ്ങുന്നെ?"
മുത്ത്‌: " അതിനു മുന്നേ അനക്ക് ഈ കാര്യം അറിയോ?? എല്ലാ വിശുദ്ധ സ്ഥലങ്ങളും അമ്പലങ്ങളും പള്ളികളും ഞമ്മന്റെ അള്ളാന്റെ സ്ഥലങ്ങള്‍ ആണ്. അതായതു മസ്ജിദുകള്‍!! "
ബക്കറു: "അതെങ്ങനാ അങ്ങുന്നെ?"
മുത്തു: "അതങ്ങനാ, ഇങ്ങോട്ട് ബാല്യക്കാട്ടു ചോധ്യങ്ങലോന്നും ബേണ്ട."
ബക്കറു: "ശരി, എന്താണ് ആ ആയത്ത്?"
മുത്ത്‌: "അള്ളാഹു പറഞ്ഞു ഇനി മേലാല്‍ ഞമ്മന്റെ ആളുകളെ അല്ലാതെ  മറ്റാരെയും മസ്ജിദുകളുടെ ഏഴു അയലത്ത് അടുപ്പിക്കരുത്‌. "
ബക്കറും കൂട്ടകരും: "അങ്ങനെയാണേല്‍ ഞമ്മള് എല്ലാം കുഴയുമല്ലോ!! ആരും ആ വഴി വന്നില്ലേല്‍ പിന്നെ ഞമ്മടെ കച്ചോടം പൊട്ടും. ഞമ്മള് കുത്തുപാള എടുക്കില്ലെ?"
മുത്ത്‌: "ഞമ്മള്‍ അ-തോര്‍ത്തില്ല. എങ്കില്‍ ഓരോടെല്ലാം ഓര്‍ക്കു ഇഷ്ടമുള്ള പോലെ വന്നോട്ടെ, പക്കേങ്കില് നമ്മുടെ കച്ചവട നഷ്ടം നികത്താന്‍ പാകത്തിന് മ്മക്ക് കോഴ അടക്കണം, ജിസ്സിയ!"
ബക്കറും കൂട്ടകരും: "ഹുറേ! അല്ലാ-ബക്കര്‍!!!! ഇനി കാര്യമായ പണിക്കു പോകേണ്ട!!!"


ഇബിന്‍ കതിര്‍ " മേലിൽ അമുസ്ലിങ്ങള്‍ അൽ-മസ്ജിദുൽ ഹറാമിന്റെ അടുത്ത് കടക്കുന്നത്  അള്ളാഹു നിരോധിച്ചിരിക്കുന്നു";  സുറ 9:28-29
അല്ലാഹു  തന്റെ വിശ്വാസികളായ  ദാസന്മാരോട് , അൽ-മസ്ജിദുൽ ഹറാമിന്റെ നിന്നും, മത-അർത്ഥത്തിൽ കറപുരണ്ട  ബഹുദൈവ ആരാധകരെ പുറത്താക്കാൻ കൽപിക്കുന്നു. ഈ ആയത്ത് അവതരണം ശേഷം ബഹുദൈവ ആരാധകര്‍ക്ക് മേലിൽ മസ്ജിദ് സമീപം പോകാൻ അനുവദമില്ല എന്നറിയിക്കുകയും ചെയ്തു. ഈ ആയത്ത് ഹിജ്റയുടെ 9 ആം ആണ്ടില്‍ ആണ് ഇറക്കപ്പെട്ടത്‌.  ആ ആണ്ടില്‍ തന്നെ അല്ലാഹുവിന്റെ പ്രവാചകന്‍ ഈ ബഹുദൈവവിശ്വാസികളോട് പരസ്യപെടുത്താന്‍ വേണ്ടി അബുബക്കറിന്റെ കൂടെ അലിയും അയച്ചു, ' ഇനി ഒരു മുശ്രിക്കിനും ഹജ്ജ് നിര്‍വര്‍ഹണത്തിനു അനുവാദമില്ല, ഒരു നഗ്നനും ഇനി മേലാല്‍ കാബക്കു ചുറ്റും തവാഫ് ചെയ്യാന്‍ അനുവാദമില്ല' .അല്ലാഹു ഇത് ഒരു നിയമമാക്കി, യാഥാർത്ഥ്യമായ ഈ വസ്തുത ഖണ്ഡിതമായി പൂർത്തിയാക്കി.  `ജാബിർ ബിൻ` അബ്ദുള്ള ഈ ആയയെ കുറിച്ച്  അഭിപ്രായപ്പെട്ടത് രേഖപ്പെടുത്തിയിട്ടുണ്ട്,  'സത്യവിശ്വാസികളേ,  തീർച്ചയായും  മുശ്രിക്കുകള്‍ ദുഷിച്ചവര്‍ ആകുന്നു. അതിനാൽ അവർ ഈ കൊല്ലത്തിന് ശേഷം അൽ-മസ്ജിദുൽ ഹറാമിന്റെ സമീപം കടക്കുവാന്‍ അനുവദിക്കരുത്', അല്ലെങ്കില്‍ നിങ്ങളുടെ ഒരു ദാസനോ അല്ലെങ്കില്‍ നിങ്ങളുടെ ദിമ്മികളില്‍ ഒരുവനായിരിക്കണം.'
'' ഇമാം അബു `അംറ് അൽ-അവസ്സാ പറഞ്ഞു," യഹൂദരും ക്രൈസ്തവരും  മുസ്ലിംകളുടെ പള്ളികൾ കടക്കുന്നത്  തടയാന്‍ ഉമർ ബിൻ `അബ്ദുൽ  അസ്സിസ്' നാടുവാഴികള്‍ക്കു എഴുതി;  അദ്ദേഹം അല്ലാഹുവിന്റെ  പ്രസ്താവന പ്രകാരമായ ആ  ആജ്ഞ അനുസരിച്ചു.   ' (തീർച്ചയായും  മുശ്രിക്കുകള്‍ ദുഷിച്ചര്‍ ആകുന്നു.)  `അത്ത '" പറഞ്ഞു:  'എല്ലാ വിശുദ്ധ സ്ഥലങ്ങളും ഹറാം, അവയെല്ലാം മസ്ജിദ്കള്‍ ആയി കണക്കാക്കുന്നു, അതിനാല്‍ അല്ലാഹു അറിയിച്ചു:
"അവരെ  ഈ വർഷം ശേഷം അൽ മസ്ജിദുൽ സമീപം കടത്തരുത്. '' ഈ ആയത്ത് പ്രകാരം വിഗ്രഹാരധകര്‍ ദുഷിച്ചവരും  വിശ്വാസികൾ (മുസ്ലിങ്ങള്‍)  ശുദ്ധരുമാണ് എന്ന് സൂചിപ്പിക്കുന്നു."  സഹി പിന്തുടരുന്നവരോട്, (വിശ്വാസി ദുഷിച്ചവനല്ല.)  അല്ലാഹു പറഞ്ഞു: (നിങ്ങൾ ദാരിദ്ര്യത്തെ ഭയക്കുന്നു എങ്കില്‍, അല്ലാഹു തന്റെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്.) മുഹമ്മദ് ബിൻ ഇസ്ഹാഖ്  രേഖപ്പെടുത്തുന്നതു; "ആളുകള്‍ പറഞ്ഞു, " തന്മൂലം ചന്തകള്‍ അടയ്ക്കപ്പെടും, നമ്മുടെ വ്യാപാരങ്ങള്‍ തടസ്സപ്പെടും നാം ഇന്നതു സമ്പാദിച്ചു അപ്രത്യക്ഷമാകും",  എന്ന് അഭിപ്രായപ്പെട്ടു.  (നിങ്ങൾക്കും ദാരിദ്ര്യം ഭയപ്പെടുന്ന പക്ഷം അല്ലാഹു അവൻറെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഐശ്വര്യം വരുത്തുന്നതാണ്) മറ്റ് വിഭവങ്ങൾ നിന്നും കൊണ്ടുതരും ( അവന്‍ ഉദ്ദേശിക്കുന്ന പക്ഷം) ,  വരുവോളം ( അവര്‍ സ്വയം കീഴടങ്ങിക്കൊണ്ട് വരും വരെ ).  ഈ ആയത്ത് അറിയിക്കുന്നത് , ` നിങ്ങളുടെ അടക്കപ്പെടുന്ന ചന്തകളെ കുറിച്ച് നിങ്ങള്‍ ഭയപ്പെടുന്നുവോ എങ്കില്‍ ഇത് അവക്കുള്ള നഷ്ടപരിഹാരം ആയിരിക്കും.  അവര്‍ ബഹുദൈവവിശ്വാസികളുമായി ഉടമ്പടി ചെയ്തതതുകൊണ്ട് അല്ലാഹു വേദക്കാരിൽ നിന്ന് സമ്പാദിക്കപ്പെടുന്ന കപ്പം വഴിയുള്ള നിങ്ങളുടെ നഷ്ടപരിഹാരമാണ് ജിസ്സിയ. ഇതേപോലുള്ള പ്രസ്താവനകൾ ഇബ്നു അബ്ബാസ്, മുജാഹിദ്, `ഇക്രിമഹ്, സൈദ്‌  ബിൻ തര്ക്കിച്ചു റിപ്പോർട്ടു ചെയ്തിട്ടുണ്ട് . ( അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌)  അല്ലാഹു,തന്റെ നടപടികളും പ്രസ്താവനകളിൽ ഓൾ അത്യുത്തമനാണു.  അവന്റെ സൃഷ്ടികളില്‍ ഉത്തമനും, തീരുമാനങ്ങളില്‍ നീതിമാനും ആകുന്നു, ഭാഗ്യവാനും അവൻ എത്ര പരിശുദ്ധൻ.  അല്ലാഹു അവർ Dhimmah ജനം പിടിച്ചടക്കിയ കപ്പം അളവ് വഴി അവരുടെ നഷ്ടത്തിന് മുസ്ലിംകൾ നഷ്ടപരിഹാരം ഇതുകൊണ്ടാണ്. ഇതുകൊണ്ടാണ് മുസ്ലിങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ജിസ്സിയ കപ്പം ദിമ്മികളില്‍ ചുമത്തിയത്.

http://www.qtafsir.com/index.php?option=com_content&task=view&id=2568&Itemid=64

[സുറ 9:28  സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.]


കഴിയുന്നില്ല; കപ്പം കിട്ടാന്‍ രാജ്യങ്ങള്‍ വെട്ടിപിടിക്കാന്‍ തയ്യാറെടുക്കുന്ന മുത്തിനെ കാണാം :

ഇബിന്‍ കതിര്‍ - "വേദം നല്‍കപ്പെട്ടവരോട് യുദ്ധം ചെയ്തു കൊള്‍ക അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ." സുറ 9:29 
അള്ളാഹു തന്‍റെ റസൂലിനോട് ഹിജ്രക്ക് ശേഷം 9 ആം വര്ഷം അറിയിച്ചു,' വേദം  നല്‍കപ്പെട്ടവരോടും, യാഹൂദരോടും, ക്രൈസ്തവരോടും യുദ്ധം ചെയ്യുക. '   റോമാക്കാർക്കെതിരെ പോരാടാൻ തന്റെ സൈന്യത്തെ ഒരുക്കി അവന്റെ ഉദ്ദേശത്തോടെ ലക്ഷ്യങ്ങള്‍ വെച്ച്  ജിഹാദ്നു വേണ്ടി ആളുകളെ വിളിച്ചു.  റസൂല്‍ ശക്തികളെ ശേഖരിക്കുന്നതിന് അൽ-മതിനഃ വിവിധ അറബ് പ്രദേശങ്ങളിൽ തന്റെ ഉദ്ദേശം വെച്ച് ദൂതന്മാരെ അയച്ചു; അദ്ദേഹം മുപ്പതിനായിരം വരുന്ന ഒരു സൈന്യത്തെ ശേഖരിച്ചു. ചുറ്റുമുള്ള അൽ-മദീനക്കാർക്കും ചില കപടവിശ്വാസികളും ജിഹാദില്‍ നിന്നും വിട്ടു നിന്നു, വരൾച്ചയും, തീവ്രമായ ചൂടും അനുഭവപ്പെട്ട ഒരു വർഷം ആയിരുന്നു അത്.  അല്ലാഹുവിന്റെ റസൂല്‍ ആഷ്-ശാമിലേക്ക് റോമാക്കാരോട് യുദ്ധത്തിനായി മാര്‍ച്ച്‌ ചെയ്തു ടാബുക് എത്തും വരെ, അവിടെ ഒരു ജലവിഭവത്തിനരികെ ഇരുപതോളം ദിവസം ക്യാമ്പ് ചെയ്തു. അതിനുശേഷം അദ്ദേഹം ഒരു തീരുമാനത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു,  അതു ഒരു കഷ്ടം പിടിച്ച വർഷമായിരുന്നു, ജനം ദുർബലരായി മാറിയിരുന്നു തന്മൂലം  അൽ-മതിനഃയിലേക്ക് റസൂല്‍ തിരികെ പോയി.

http://www.qtafsir.com/index.php?option=com_content&task=view&id=2567&Itemid=64

[ സുറ 9:29 വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.]

അങ്ങനെ യുദ്ധത്തിനു പുറപ്പെട്ട കുറെ മുസ്ലിങ്ങള്‍ ചൂടുകാരണം വെള്ളം കിട്ടാതെ തട്ടിപോയി. മുഹമ്മദിന്റെ കാലശേഷവും ഈ ജിഹാദി യുദ്ധങ്ങള്‍ക്ക് കപ്പം ഉണ്ടാക്കി മേടിക്കാന്‍ വേണ്ടി യൂറോപ്പിലേക്ക് ചെന്നു. അന്ന് അവിടെ നിന്നും അടികിട്ടിയപ്പോള്‍ കുരിശുയോദ്ധാക്കള്‍ കണ്ണില്‍ ചോരയില്ലാത്തവര്‍ ആയി ജിഹാദികള്‍ക്ക്.

കാബ, യെരുശലേം ദേവാലയം, എന്തിനു ഇങ്ങു അയോധ്യയില്‍ വരെ മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ ആക്രമിച്ചു കീഴടക്കി ഏതോ പേരില്ലാത്ത അല്ലാഹുവിന്റെ പേരില്‍ ചാര്‍ത്തി കൊടുത്തു കപ്പം മേടിക്കുന്ന പരിപാടു നിറുത്തികൂടെ ഇനിയെങ്കിലും?