സഹിഹ് മുസ്ലിം 4:1147 -
"ജാബിര്‍ ബിന്‍ അബ്ദുള്ള അല്ലാഹുവിന്റെ അപോസ്റ്റലനെ കുറിച്ച് നിവേദനം :
ആരെങ്കിലും ഈ ചെടിയില്‍ നിന്നും ഭക്ഷിച്ചിട്ടുന്ടെങ്കില്‍, അതായത്
വെളുത്തുള്ളി, അദ്ദേഹം പറഞ്ഞു: ഉള്ളിയോ, വെളുത്തുള്ളിയോ, അതിന്‍ തണ്ടോ,
ഭക്ഷിച്ചവര്‍ മസ്ജിദിലേക്ക് അടുക്കുവാന്‍ പാടില്ല, ആദമിന്റെ മക്കളെപോലെ
മലകമാര്‍ക്ക് അത് ദോഷം ചെയ്യും.
[ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു
സഹിഹ് ബുഖാരി 59:713:
ആയിഷ പറയുന്നു: പ്രവാചകന്‍ അദ്ധേഹത്തിന്റെ മരണകാരണമായ രോഗ സമയം
പറഞ്ഞിരുന്നതു, "ആയിഷ, ഞാന്‍ ഖൈഭാരില്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും
അനുഭവിക്കുന്നു, കൂടെ ഇപ്രാവിശ്യം, ആ വിഷം മൂലം എന്റെ ജീവനാഡി
[ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു"
ഒരു
മുസ്ലീമിന്‍റെ രണ്ട് അല്ലെങ്കില്‍ മൂന്ന് മക്കള്‍ മരണപ്പെട്ടാല്‍ ആ
കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും എന്ന് മുഹമ്മദ്
പറഞ്ഞിട്ടുണ്ട്.
അബു ഹുറയ്റ നിവേദനം: നബി
അന്‍സാറുകളില്‍പെട്ട സ്ത്രീകളോട് പറഞ്ഞു: ‘നിങ്ങളില്‍ ഒരാളുടെ മൂന്ന്
കുഞ്ഞുങ്ങള്‍ മരിക്കുകയും, അതിന് അല്ലാഹുവിന്‍റെ പ്രതിഫലം ആഗ്രഹിക്കുകയും
ചെയ്താല്‍ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.’ അപ്പോള്‍ അവരില്‍പ്പെട്ട
ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരെ, രണ്ട് കുഞ്ഞുങ്ങളാണെങ്കിലോ?’
നബി പറഞ്ഞു: ‘രണ്ട് കുഞ്ഞുങ്ങളാണെങ്കിലും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3,
ഭാഗം 45, ഹദീസ് നമ്പര്‍ 151)
അബൂസഈദുല്‍ ഖുദ്രി നിവേദനം: ഒരു സ്ത്രീ
നബിയുടെ അടുക്കല്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, പുരുഷന്മാര്‍
താങ്കളുടെ സംസാരവുമായി പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് താങ്കളുടെ അടുക്കല്‍
വരാന്‍ ഒരു ദിവസം നിശ്ചയിച്ചാലും. അല്ലാഹു താങ്കളെ പഠിപ്പിച്ചത് ഞങ്ങളെ
പഠിപ്പിക്കുന്നതിനു വേണ്ടി.’ നബി പറഞ്ഞു: ‘നിങ്ങള്‍ ഇന്ന ഇന്ന ദിവസം
ഒരുമിച്ചു കൂടുക.’ അങ്ങനെ അവര്‍ ഒരുമിച്ചു കൂടി. നബി അവരുടെ അടുക്കല്‍
ചെന്ന് അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചത് അവരെ പഠിപ്പിച്ചു. പിന്നീട്
പറഞ്ഞു: ‘നിങ്ങളില്‍ ഒരു സ്ത്രീ തന്‍റെ മൂന്ന് കുഞ്ഞുങ്ങളെ
നല്‍കുകയാണെങ്കില്‍ (മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കുകയാണെങ്കില്‍) അവര്‍
അവള്‍ക്ക് നരകത്തില്‍ നിന്നും ഒരു മറയായിരിക്കും.’ അപ്പോള്‍ ഒരു സ്ത്രീ
ചോദിച്ചു: ‘രണ്ട് കുഞ്ഞുങ്ങളാണെങ്കിലോ?’ അപ്പോള്‍ നബി പറഞ്ഞു: ‘രണ്ട്
കുഞ്ഞുങ്ങളാണെങ്കിലും, രണ്ട് കുഞ്ഞുങ്ങളാണെങ്കിലും, രണ്ട്
കുഞ്ഞുങ്ങളാണെങ്കിലും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്
നമ്പര്‍ 152 (2633)
അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘മുസ്ലീംകളില്‍
ആരുടെയെങ്കിലും മൂന്ന് മക്കള്‍ മരിച്ചാല്‍ അല്ലാഹുവിന്‍റെ ശാപം
അന്വര്‍ത്ഥമാകാന്‍ വേണ്ടിയല്ലാതെ അവനെ നരകം സ്പര്‍ശിക്കുകയില്ല.’
(നിങ്ങളിലാരും നരകത്തിന്‍റെ അടുക്കല്‍ വരാത്തവരായി ഇല്ല എന്ന ഖുര്‍ആന്‍
വചനപ്രകാരം എല്ലാവരും നരകം കാണുക തന്നെ ചെയ്യും എന്ന ശപഥം) (സ്വഹീഹ്
മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 150 (2632)
അബുഹുറയ്റ
നിവേദനം: ഒരു സ്ത്രീ നബിയുടെ അടുക്കല്‍ ഒരു കുഞ്ഞിനേയും കൊണ്ട് വന്നു.
എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, താങ്കള്‍ ഇവന് വേണ്ടി
അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. കാരണം ഞാന്‍ മൂന്നെണ്ണത്തിനെ
മറമാടിയിട്ടുണ്ട്.നബി ചോദിച്ചു: ‘നീ മൂന്നെണ്ണത്തിനെ മറമാടിയോ?’ അവര്‍
പറഞ്ഞു: ‘അതെ.’ നബി പറഞ്ഞു: എങ്കില്‍ നീ നരകത്തില്‍ നിന്ന് ശക്തമായ ഒരു
തടസ്സം കൊണ്ട് മറയിട്ടു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്
നമ്പര്‍ 154 (2635)
അബു അസ്സാന്‍ നിവേദനം: ഞാന്‍ അബു ഹുറയ്റയോട്
ചോദിച്ചു: ‘എന്‍റെ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. ഞങ്ങള്‍ക്ക്
മരണപ്പെട്ടവരെക്കുറിച്ചു മന:സമാധാനം നല്‍കുന്ന ഒരു ഹദീസ് താങ്കള്‍
നബിയില്‍ നിന്ന് പറഞ്ഞു തന്നിട്ടില്ലേ? അദ്ദേഹം പറഞ്ഞു: ‘അതെ; അവരുടെ ചെറിയ
കുട്ടികള്‍ സ്വര്‍ഗ്ഗത്തിലെ ബാലന്മാരായിരിക്കും. അവരിലൊരുവന്‍ തന്‍റെ
പിതാവിനെ കണ്ടുമുട്ടും അല്ലെങ്കില്‍ മാതാപിതാക്കളെ കണ്ടുമുട്ടും. അങ്ങനെ ആ
ബാലന്‍ തന്‍റെ പിതാവിന്‍റെ വസ്ത്രം പിടിക്കും-അല്ലെങ്കില്‍ കൈ പിടിക്കും.
ഞാന്‍ ഇപ്പോള്‍ നിന്‍റെ വസ്ത്രം പിടിക്കുന്നത് പോലെ. അങ്ങനെ അവന്‍ തന്‍റെ
പിതാവിനെ വിട്ടുപോകുകയില്ല.- അല്ലെങ്കില്‍ ഉപേക്ഷിക്കുകയില്ല. അല്ലാഹു
അവന്‍റെ പിതാവിനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നത് വരെ. (സ്വഹീഹ്
മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 153 (2634)
യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ സ്വര്‍ഗ്ഗത്തിലെത്താം
സൈദുബ്നു
ഖാലിദ് (റ) പറയുന്നു: തിരുമേനി അരുളി: ‘ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം
ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും സംഭാവന ചെയ്‌താല്‍ ആ സംഭാവന വഴി
അവന്‍ യുദ്ധത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അപ്രകാരം തന്നെ
ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്‍റെ
കുടുംബത്തിലിരുന്നു, മുസ്ലീമിന്‍റെ താല്പര്യങ്ങള്‍ നല്ല നിലക്ക് ഒരാള്‍
സംരക്ഷിച്ചു കൊണ്ടിരുന്നാല്‍ അവനും യുദ്ധത്തില്‍ പങ്കെടുത്തവനാണ്.’
(സഹീഹുല്‍ ബുഖാരി, അധ്യായം 58, 1192, പേജ് 616)
“കളവ് പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന
തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന
ഹദീസ് നോക്കുക:
“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന്
താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ് ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും
കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 59,60) ഈ
ഹദീസ് അനുസരിച്ച് പ്രമുഖ ഹദീസ് സമാഹര്‍ത്താവായ ബുഖാരിയും മുസ്ലീമും
കള്ളന്മാരാണ് എന്നും അക്കാരണത്താല്‍ ബുഖാരിയിലും മുസ്ലീമിലും ഉള്ള ഒറ്റ
ഹദീസും വിശ്വാസയോഗ്യമല്ല എന്നും തെളിയിക്കാന്‍ കഴിയും.
ബുഖാരിയുടെ ഈ ഹദീസ്
നോക്കുക: Sahih Bukhari, Volume 7, Book 64, Number 268: Narrated Abu
Huraira: "The Prophet said, 'The best alms is that which is given when
one is rich, and a giving hand is better than a taking one, and you
should start first to support your dependents.' A wife says, 'You should
either provide me with food or divorce me.' A slave says, 'Give me food
and enjoy my service." A son says, "Give me food; to whom do you leave
me?" The people said, "O Abu Huraira! Did you hear that from Allah's
Apostle ?" He said, "No, it is from my own self.” (Sahih Bukhari, Volume
7, Book 64, Number 268) ഈ റിപ്പോര്‍ട്ട് അബു ഹുറയ്റ തുടങ്ങുന്നത് “The
Prophet said” എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാല്‍ ജനത്തിന് സംശയം വന്നു “അബു
ഹുറയ്റേ, താങ്കള്‍ ഇത് അല്ലാഹുവിന്‍റെ അപ്പോസ്തലനില്‍ നിന്നും കേട്ടുവോ?”
എന്ന് ചോദിച്ചപ്പോള്‍ അബു ഹുറയ്റ പറയുന്നത് “No, it is from my own self”
എന്നാണ്. അതായത് അബു ഹുറയ്റ സ്വന്തമായി ചമച്ചുണ്ടാക്കിയ ഹദീസാണിത്!!
കൂട്ടിച്ചേര്‍ക്കല്‍ നടത്തപ്പെട്ട ഹദീസ്
അബുഹുറൈറ(റ) പറയുന്നു: “ആപത്തുകള്‍ മൂലം അനുഭവപ്പെടുന്ന ക്ലേശങ്ങളില്‍
നിന്നും പരാജയം അനുഭവപ്പെടുന്നതില്‍നിന്നും വിധിയുടെ തിന്മ
ബാധിക്കുന്നതില്‍ നിന്നും ശത്രുക്കള്‍ സന്തുഷ്ടരാകുന്ന സാഹചര്യങ്ങള്‍
ഉടലെടുക്കുന്നതില്‍ നിന്നും കാത്തു രക്ഷിക്കുവാനായി തിരുമേനി(സ)
അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.” ഈ ഹദീസിന്‍റെ
റാവികളിലൊരാളായ സുഫ്‌യാന്‍ പറയുന്നു: “മൂന്ന് കാര്യങ്ങളില്‍ നിന്ന്
രക്ഷിക്കാന്‍ തിരുമേനി പ്രാര്‍ത്ഥിച്ചിരുന്നത് മാത്രമാണ് ഹദീസിലുള്ളത്.
അതിലൊന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്. പക്ഷേ, ആ ഒന്ന് ഏതെന്നു
എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്
നമ്പര്‍ 2144, പേജ് 990) ഇവിടെ ഹദീസില്‍ കൂട്ടിച്ചേര്‍ക്കല്‍
നടത്തിയിട്ടുള്ളത് സുഫ്‌യാന്‍ ആണ്. കൂട്ടിച്ചേര്‍ക്കല്‍ നടത്തപ്പെട്ട
ഹദീസ് ആണെന്നറിഞ്ഞിട്ടും ബുഖാരി അത് തന്‍റെ ഹദീസ് സമാഹാരത്തില്‍
ചേര്‍ത്തിരിക്കുന്നു!
അബു
ഹുറയ്റ മുഹമ്മദിന്‍റെ പേരില്‍ കള്ളം പറയുന്നുണ്ട് എന്ന് ജനങ്ങള്‍ തന്നെ
പറഞ്ഞിരുന്നു എന്ന കാര്യം സ്വഹീഹ് മുസ്ലീമില്‍ നിന്ന് നോക്കിക്കോളൂ:
അബുറസീന്‍ നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ ഞങ്ങളിലേക്ക് പുറപ്പെട്ടു.
അദ്ദേഹം തന്‍റെ കൈകൊണ്ട് സ്വന്തം നെറ്റിയില്‍ അടിച്ചു കൊണ്ട് പറഞ്ഞു: ഞാന്‍
അള്ളാഹുവിന്‍റെ റസൂലിന്‍റെ മേല്‍ കളവു പറയുന്നുവെന്ന് നിങ്ങള്‍
പറഞ്ഞുവല്ലോ. അങ്ങനെ നിങ്ങള്‍ നല്ലവരും ഞാന്‍ ദുര്‍മ്മാര്‍ഗ്ഗിയും
ആയിരിക്കാന്‍ . അറിയുക. ഞാന്‍ സാക്ഷിയാകുന്നു. റസൂല്‍ പറയുന്നതായി ഞാന്‍
കേട്ടു: ‘നിങ്ങളില്‍ ഒരാളുടെ ചെരുപ്പിന്‍റെ ഒരു പട്ട മുറിഞ്ഞാല്‍ അത്
നന്നാക്കാതെ മറ്റേ ചെരുപ്പ് മാത്രമായി നടക്കരുത്.’ (സഹീഹ് മുസ്ലീം, വാല്യം
3, ഭാഗം 37, ഹദീസ് നമ്പര്‍ 69 (2098)
'നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്
"അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: 'നിങ്ങള്‍ എന്നില്‍ നിന്നും
എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി
വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും
ഹദീസ് പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍-
ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍
വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ"
(സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ് നമ്പര്‍.17).
ഇനി,
റസൂലിന്‍റെ ഈ കല്പന അനുസരിക്കാതെ സ്വഹാബിമാര്‍ ഹദീസുകള്‍ എഴുതിവെച്ചു
എന്ന് താങ്കള്‍ വാദിക്കുകയാണെങ്കില്‍ അത് സ്വഹാബിമാരെ അവഹേളിക്കലാണ്. അതും
മുഹമ്മദിനെ അനുസരിക്കാതിരിക്കലാണ്. കാരണം, ഈ ഹദീസില്‍ ഇങ്ങനെ പറയുന്നു:
"അബുഹുറയ്റ നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: എന്‍റെ സ്വഹാബിമാരെ
നിങ്ങള്‍ ശകാരിക്കരുത്. അല്ലാഹുവാണ് സത്യം. നിങ്ങള്‍ ഉഹ്ദ് പര്‍വ്വതത്തോളം
സ്വര്‍ണ്ണം ചിലവഴിച്ചാലും അവര്‍ ചിലവഴിച്ച ഒരു മുദ്ദിന്‍റെ അളവ് വരെയോ
അതിന്‍റെ പകുതിയോ എത്തുകയില്ല." [സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 44,
ഹദീസ് നമ്പര്‍ . 221(2540)].
[ചുരുക്കി പറഞ്ഞാൽ വട്ടടിച്ചു തമ്മിൽ തമ്മിൽ എതിർത്ത് കിടക്കുന്നു എല്ലാം !]
ഒട്ടകങ്ങളെ ആടുകളെ കൊടുത്താണ് മുഹമ്മദ് തന്‍റെ മതത്തില്‍ ചേര്‍ത്തത്.
ഇബ്നു
ശിഹാബ് നിവേദനം: നബി മക്കാവിജയം നടത്തി. പിന്നെ പ്രവാചകന്‍ കൂടെയുള്ള
മുസ്ലീങ്ങളെയും കൂട്ടി പുറപ്പെട്ട് ഹുനൈനില്‍ വെച്ച് യുദ്ധം നടത്തി.
അപ്പോള്‍ അള്ളാഹു അവന്‍റെ മതത്തേയും മുസ്ലീങ്ങളെയും സഹായിച്ചു. അന്ന്
സ്വഫ്വ്വാന്‍ ഇബ്നു ഉമയ്യത്തിനു നൂറു ഒട്ടകങ്ങളെ കൊടുത്തു. പിന്നെ നൂറു
എണ്ണത്തിനേയും. പിന്നെയും നൂറു എണ്ണത്തിനേയും.
സ്വഫ്വ്വാന്‍
പറയുകയാണ്: ‘അല്ലാഹുവാണ് സത്യം! റസൂല്‍ എനിക്ക് ധാരാളം നല്‍കി. അദ്ദേഹം
എനിക്ക് ഏറെ കോപമുള്ളവനായിരുന്നു. അദ്ദേഹം എനിക്ക് പിന്നെയും
നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം എനിക്ക് ഏറെ
പ്രിയങ്കരനായിത്തീര്‍ന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്
നമ്പര്‍ 59 (2313)
മൂസ ബ്നു അനസ് തന്‍റെ പിതാവില്‍നിന്ന് നിവേദനം:
റസൂല്‍ തിരുമേനി ഇസ്ലാമിന്‍റെ പേരില്‍ എന്ത് ചോദിക്കപ്പെട്ടാലും അത്
കൊടുക്കാതിരുന്നിട്ടില്ല. അങ്ങനെ നബിയുടെ അടുക്കല്‍ ഒരാള്‍ വന്നു. രണ്ട്
കുന്നുകള്‍ക്കിടയിലുള്ള ആടുകളെ അയാള്‍ക്ക് കൊടുത്തു. അപ്പോള്‍ അയാള്‍
തന്‍റെ ജനതയിലേക്ക് മടങ്ങിയിട്ട് പറഞ്ഞു: ‘എന്‍റെ ജനങ്ങളേ, നിങ്ങള്‍ ഇസ്ലാം
മതം സ്വീകരിച്ചു കൊള്ളുവിന്‍ . മുഹമ്മദ് ദാരിദ്യത്തെ ഭയക്കാത്തവിധം
ധര്‍മം ചെയ്യുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍
57 (2312)
മറ്റുള്ളവര്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് കൊള്ളയടിച്ചതില്‍ നിന്ന് പങ്കു കൊടുക്കുന്നത്
റാഫിഅ്ബ്നു
ഖദീജ് നിവേദനം: പ്രവാചകന്‍ അബു സുഫ്യാനുബ്നു ഹര്‍ബ്, സഫവാനുബ്നു ഉമയ്യ,
ഉയൈനത്തുബ്നു ഹിസ്വ്ന്, എന്നിവര്‍ക്കെല്ലാം നൂറോളം ഒട്ടകം നല്‍കുകയുണ്ടായി.
അതില്‍ കുറവാണ് അബ്ബാസ് ബ്നു മിര്‍ദാസിന് കൊടുത്തത്. അദ്ദേഹം ഇങ്ങനെ
പാടി: എനിക്കും എന്‍റെ ഉബൈദിനും (കുതിര) ലഭിക്കേണ്ട യുദ്ധ മുതല്‍ ഉയൈനക്കും
ഹാബിസിനും നല്‍കുകയോ? യുദ്ധക്കളത്തില്‍ ഹാബിസോ ബദ്റോ മിര്‍ദാസിനെ കവച്ചു
വെച്ചിരുന്നില്ലല്ലോ. അവരോടൊപ്പമുള്ള മറ്റുള്ളവരെ അപേക്ഷിച്ചും ഞാന്‍
താഴെയായിരുന്നില്ല. താങ്കള്‍ ഇന്ന് ആരെ ഇകഴ്ത്തിയോ അയാള്‍ പിന്നെ
ഉയര്‍ത്തപ്പെടുകയില്ല.’ അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന് നൂറ് തികച്ചു
കൊടുത്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ് നമ്പര്‍ 137 (1060)
ആവിശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില, അല്ലാഹുവിന്‍റെ ദൂതന് ധാരാളം യുദ്ധാര്‍ജ്ജിത സ്വത്ത് ലഭിച്ചു ഒന്നും കൊടുക്കാതെ പറഞ്ഞു പറ്റിച്ചു
അനസ്ബ്നു
മാലിക് നിവേദനം: ‘ഹുനൈന്‍ ദിവസം ആസന്നമായപ്പോള്‍ ഹവാസിന്‍, ഖത്വഫാന്‍
ഗോത്രങ്ങള്‍ തങ്ങളുടെ സന്താനങ്ങള്‍ നാല്‍ക്കാലികള്‍ തുടങ്ങിയവയുമായി വന്നു.
നബിയുടെ കൂടെ പതിനായിരം ആളുകള്‍ ഉണ്ടായിരുന്നു. പ്രവാചകന്‍ സ്വേച്ഛ
പ്രകാരം തീരുമാനം എടുക്കാന്‍ വിട്ടവര്‍ (തുലഖാഅ്)
അദ്ദേഹത്തോടൊപ്പണ്ടായിരുന്നു. പിന്നെ അവരെല്ലാം പിരിഞ്ഞു. അദ്ദേഹം
തനിച്ചായി. അന്ന് അവിടുന്ന് രണ്ട് വിളി വിളിച്ചു. അതിനിടക്ക് മറ്റൊന്നും
പറഞ്ഞിട്ടില്ല. – നിവേദകന്‍ പറയുന്നു: അവിടുന്ന് വലതുഭാഗം തിരിഞ്ഞു
നോക്കിയിട്ട് വിളിച്ചു: ‘അന്‍സാരി സമൂഹമേ.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ
ദൂതരേ, അങ്ങ് സന്തോഷിച്ചു കൊള്ളുവിന്‍, ഞങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ട്.’
പിന്നെ അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞു വിളിച്ചു: ‘അന്‍സാരി സമൂഹമേ.’ അവര്‍
പറഞ്ഞു: ‘ഞങ്ങളിതാ, പ്രവാചകരേ! താങ്കള്‍ സന്തോഷിച്ചു കൊള്ളുവിന്‍. ഞങ്ങള്‍
താങ്കള്‍ക്കൊപ്പമുണ്ട്.’ അപ്പോള്‍ പ്രവാചകന്‍ വെളുത്ത
കഴുതപ്പുറത്തായിരുന്നു. അവിടുന്ന് ഇറങ്ങി ഇപ്രകാരം പറഞ്ഞു: ‘ഞാന്‍
അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണ്.’ മുശ്രിക്കുകള്‍ പരാജയപ്പെട്ടോടിപ്പോയി.
അല്ലാഹുവിന്‍റെ ദൂതന് ധാരാളം യുദ്ധാര്‍ജ്ജിത സ്വത്ത് ലഭിച്ചു. അദ്ദേഹം അത്
മുഹാജിറുകള്‍ക്കും സ്വാതന്ത്ര്യം നല്‍കപ്പെട്ടവര്‍ക്കും ഭാഗിച്ചു
കൊടുത്തു. അന്‍സാറുകള്‍ക്കൊന്നും കൊടുത്തില്ല. അപ്പോള്‍ അന്‍സാറുകള്‍
(ചിലര്‍) പറഞ്ഞു: ‘പ്രയാസം വന്നാല്‍ ഞങ്ങളെ വിളിക്കും, യുദ്ധസ്വത്ത്
മറ്റുള്ളവര്‍ക്കും നല്‍കും.’ ഈ വിവരം പ്രവാചകന് ലഭിച്ചു. തുടര്‍ന്നു അവരെ
ഒരു ടെന്‍റില്‍ അദ്ദേഹം ഒരുമിച്ചു കൂട്ടി. എന്നിട്ട് പറഞ്ഞു: ‘അന്‍സാരി
സമൂഹമേ! എന്താണ് ഞാന്‍ നിങ്ങളില്‍ നിന്ന് കേട്ടത് !?.’ അവര്‍ മൌനം
പാലിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അന്‍സാരികളേ, ജനങ്ങള്‍ ഭൌതിക
നേട്ടങ്ങളുമായി അവരുടെ വീടുകളിലേക്ക് തിരിക്കുമ്പോള്‍ നിങ്ങള്‍
മുഹമ്മദിനെയുമായി നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നത്
നിങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്നില്ലേ?’ അവര്‍ പറഞ്ഞു: ‘അതെ പ്രവാചകരേ.
ഞങ്ങള്‍ക്ക് സംതൃപ്തിയാണുള്ളത്.’ തുടര്‍ന്ന് അവിടുന്ന് ഇപ്രകാരം
പ്രസ്താവിച്ചു: ‘ജനങ്ങള്‍ ഒരു താഴ്വരയിലും അന്‍സാറുകള്‍ മറ്റൊരു
മലഞ്ചെരിവിലും പ്രവേശിക്കുന്നതായാല്‍ അന്‍സാറുകളുടെ മലഞ്ചെരിവിലായിരിക്കും
ഞാന്‍ പ്രവേശിക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ് നമ്പര്‍
137)
1026 ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍ (സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്‍റെ
താഴ്ഭാഗത്തിലൂടെ അവന്‍റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്.
(മുസ്ലിം)
നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും
ആയിഷ
(റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു:
‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍
നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍
അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ
അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ
അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം
പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി
ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും
വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്
നമ്പര്‍ 1827, പേജ്. 904)
ബ്യൂട്ടിപാര്‍ലറില്‍ പോയ പോലെയാണ് ഈ വെള്ളിയാഴ്ച ചന്തയില്‍ പോയാല്‍
“അനസ് ബ്നു മാലിക് നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍
വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും
കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും
വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍
അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു
പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക്
ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും:
നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു
ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം,
വോള്യം 3, ഭാഗം 51, ഹദീസ് നമ്പര്‍ 2833)
സ്വര്‍ഗത്തിലും പൊയ് കൃഷി ചെയ്യാം
അബൂഹുറൈറ
(റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍
അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി:
“സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു.
“നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു
ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍
വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു
കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം
അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും
മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ
മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍.
ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി,
അദ്ധ്യായം 42, ഹദീസ് 1051, പേജ് 542)
കൊള്ളമുതല്‍ വീട്ടില്‍ കെയറ്റാം കൃഷിയായുധം പാടില്ല!
അബു
ഉമാമ (റ) പറയുന്നു: കലപ്പയോ മറ്റുവല്ല കൃഷിയായുധമോ കണ്ടപ്പോള്‍ “ഇത് ഒരു
ജനതയുടെ വീട്ടില്‍ പ്രവേശിച്ചാല്‍ ആ വീട്ടില്‍ അല്ലാഹു നിന്ദ്യതയെ
പ്രവേശിപ്പിക്കാതിരിക്കുകയില്ല” എന്ന് തിരുമേനി (സ) അരുളിയത് ഞാന്‍
കേട്ടിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, ഹദീസ് 1036, പേജ് 538)
കൊള്ളചെയ്യല്‍:
അബു
സുഫ്യാൻ സിറിയയിൽ നിന്നും വരുന്നുണ്ട് എന്ന് കേട്ട പ്രവാചകൻ, മുസ്ലിമുകളെ
എല്ലാം വിളിച്ചു കൂട്ടി പറഞ്ഞു : "ഇതാണ് ഖുഅറിഷുകാരുടെ സമ്പത്തും മറ്റും
അടങ്ങുന്ന സാര്‍ത്ഥവാഹകസംഘം (caravans- ചരക്കുവാഹനങ്ങളുടെ കൂട്ടം). പോയി
അതെല്ലാം അക്രമിക്കൂ, ഒരു വേള അള്ളാഹു അതെല്ലാം കവർച്ചക്കായി
തന്നതയിരിക്കാം."(ഇബൻ ഹാഷിം 428 )
ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്: തനിക്കു ബ്രന്താണ് എന്നു മുഹമ്മദ് ഭയപ്പെട്ടു
“അല്ലാഹുവിന്‍റെ
സൃഷ്ടികളില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് ഉന്മാദിയായ കവിയേയും
ഭ്രാന്തനെയുമാണ്. എനിക്കവരെ നോക്കുന്നത് പോലും ഇഷ്ടമല്ല. ഞാന്‍ ചിന്തിച്ചു:
‘ഒരു കവി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും
എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്. ഞാന്‍ മലയുടെ ഉച്ചിയിലേക്ക് കയറി
താഴോട്ടു ചാടി എന്‍റെ ജീവനെടുത്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടും.’
ആകയാല്‍ ഞാന്‍ മലമുകളിലേക്ക് പോയി. കയറ്റത്തിന്‍റെ പാതി വഴിയില്‍ ഞാന്‍
ആകാശത്തു നിന്ന് ഒരു സ്വരം കേട്ടു: “ഓ, മുഹമ്മദ്! താങ്കള്‍ അല്ലാഹുവിന്‍റെ
അപ്പോസ്തലനാണ്, ഞാന്‍ ജിബ്രീലും.” (ഇബ്നു ഇസ്ഹാഖിന്‍റെ “സീറാ റസൂല്‍
അള്ളാ”, ആല്‍ഫ്രഡ് ഗ്വില്ലുമിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ, പുറം.106 ല്‍ )
ഇതൊക്കെ ബ്രന്തിന്റെ ലക്ഷണങ്ങള്‍ അല്ലെ??
“അബുസഈദുല്‍
ഖുദ്രി നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയില്‍ ഒരു കൂട്ടം ജിന്നുകളുണ്ട്.
അവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഈ പാമ്പുകളെ വല്ലവരും കണ്ടാല്‍ മൂന്നു
ദിവസം അവര്‍ക്ക് സാവകാശം നല്‍കണം. അതിനു ശേഷം അവയെ കണ്ടാല്‍ കൊല്ലണം. അത്
പിശാചാകുന്നു.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 141)
“അബു
ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ
കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍
ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ്
കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്”
(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 146 (2240)
“അബ്ദുല്ലാഹ്
നിവേദനം: റസൂല്‍ പറഞ്ഞു: ഒരു പൂച്ച കാരണമായി ഒരു സ്ത്രീ
ശിക്ഷിക്കപ്പെട്ടു. അതിനെ അവള്‍ ബന്ധനത്തിലാക്കി. അങ്ങനെ അത് ചത്തു.
അതുകാരണം അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലാക്കിയപ്പോള്‍ അവള്‍
അതിനു ഭക്ഷണവും വെള്ളവും കൊടുത്തില്ല. ഭൂമിയില്‍ നിന്ന് വല്ല പ്രാണികളെയും
പിടിച്ചു തിന്നാന്‍ അതിനെ വിട്ടയച്ചതുമില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 3,
ഭാഗം 39, ഹദീസ് നമ്പര്‍ 151)
ജാബിര്‍ ബിന്‍ സമുറെ നിവേദനം : അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു:- "ഞാന്‍ പ്രവാചകന്‍ ആകുന്നതിനു മുന്‍പ് ആഗമനസമയം എനിക്ക് സലാം നല്‍കിയിരുന്ന മക്കയിലെ ഒരു കല്ലിനെ ഞാന്‍ ഇന്നും തിരിച്ചറിയുന്നുണ്ട്." (
സ്വഹീഹ് മുസ്ലീം, പുസ്തകം 43, ഹദീസ് നമ്പര്‍ 2)
മുഹമ്മദ് നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു.
അത്വാഅ്
നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ
പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു.
അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്. അവരുടെ മയ്യിത്ത്
കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും
ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം
. നബിയുടെ അരികെ ഒമ്പത്
ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം
ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ്
പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ
മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്
നമ്പര്‍ 51 (1465).
കള്ളപ്രവാചകനെ ശിക്ഷിക്കുന്ന വിധമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കള്ളപ്രവാചകന്‍റെ ജീവനാഡി മുറിച്ചു കളയും എന്നാണുള്ളത്.
ആയിഷ
പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ!
ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന
അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം
എന്‍റെ ജീവനാഡി മുറിഞ്ഞു പോകുന്ന പോലെ അനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, ബുക്ക് 59, ഹദീസ് നമ്പര്‍ 713)
മുലകുടി ഹദിസ്
ആയിശ
നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു
പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍
അബുഹുദൈഫ:യുടെ (സഹ്ളയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:) മുഖത്ത് വെറുപ്പുള്ളതായി
തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.’
അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍
കൊടുക്കും?’ അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ
മനുഷ്യനാണെന്ന് എനിക്കറിയാം.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്
നമ്പര്‍ 26)
ശുക്ലംബരധരെ
അല്‍ഖമത്ബ്നു
അസ് വദ് നിവേദനം: ഒരാള്‍ ആഇശയുടെ (വീടിനു) അടുത്തു താമസിച്ചിരുന്നു.
അയാള്‍ രാവിലെ തന്‍റെ വസ്ത്രം കഴുകുകയായിരുന്നു. ആഇശ പറഞ്ഞു: ‘നീ അത്
(ഇന്ദ്രിയം) വസ്ത്രത്തില്‍ കണ്ടാല്‍ അതിന്‍റെ സ്ഥലം കഴുകിയാല്‍
മതിയാകുമായിരുന്നു. അത് കാണുന്നില്ലെങ്കില്‍ അതിന്‍റെ ചുറ്റുഭാഗവും വെള്ളം
കുടഞ്ഞാല്‍ മതിയാകുമായിരുന്നു. നബിയുടെ വസ്ത്രത്തില്‍ നിന്നും ഞാന്‍ അത്
ഉരസിക്കളഞ്ഞിട്ടുണ്ട്. ആ വസ്ത്രം ധരിച്ചു നബി നമസ്കരിക്കുകയും
ചെയ്തിട്ടുണ്ട്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ് നമ്പര്‍ 105)
അംറുബ്നു
മൈമൂന്‍ നിവേദനം: മനുഷ്യന്‍റെ വസ്ത്രത്തില്‍ ഇന്ദ്രിയമായാല്‍ ആ വസ്ത്രം
മുഴുവനും കഴുകണമോ അതോ (ഇന്ദ്രിയം) ആയ ഭാഗം മാത്രം കഴുകിയാല്‍ മതിയോ എന്ന്
ഞാന്‍ സുലൈമാനുബ്നുയസാറിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ആഇശ
എന്നോട് പറഞ്ഞിട്ടുണ്ട്: ‘റസൂല്‍ (വസ്ത്രത്തില്‍ നിന്നു) ഇന്ദ്രിയം
കഴുകിക്കളയുകയും ശേഷം ആ വസ്ത്രം ധരിച്ചു കൊണ്ട് നമസ്കാരത്തിന് പോകുകയും
ചെയ്തിരുന്നു. ആ കഴുകിയ അടയാളം ഞാന്‍ അതില്‍ കണ്ടിരുന്നു.’ (സ്വഹീഹ്
മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ് നമ്പര്‍ 108)
അബ്ദുല്ലാഹിബ്നുശിഹാബില്‍
ഖൗലാനി നിവേദനം ചെയ്യുന്ന ഇത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്.. ഇതില്‍
ഇത്രയുകൂടി അധികം വന്നിരിക്കുന്നു): ആഇശ പറയുന്നു: ‘(വസ്ത്രത്തില്‍ )
ഇന്ദ്രിയം കണ്ടാല്‍ത്തന്നെയും താങ്കള്‍ അത് (ആ വസ്ത്രം) കഴുകേണ്ടതുണ്ടോ?
നബിയുടെ വസ്ത്രത്തില്‍ നിന്നും അത് (ഇന്ദ്രിയം) ഉണങ്ങിയ നിലയില്‍ നഖം
കൊണ്ട് ചുരണ്ടിക്കളയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2,
ഹദീസ് നമ്പര്‍ 109)
കാട്ടു കഴുതയെ കഴിക്കാം
സന്ദേശവാഹകരില്‍
നിന്നും തന്നെയുള്ള സുഹ്രി നിവേദകന്‍ ആയിട്ടുള്ള ഒരു ഹദിസ് : "ഞാന്‍ ഒരു
കാട്ടു കഴുതയ്ടെ മാംസം ഉപഹാരമായി അദ്ദേഹത്തിന് (അല്ലഹുവിന്റെ പ്രവാചകന്)
നല്‍കി" (സഹിഹ് മുസ്ലിം 7:2703)
ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല.
ഹുമൈദ്
ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ് നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ് ഉമ്മു
കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍
പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍
രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ
വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ് പറയുന്നു: ‘ജനങ്ങള്‍ പറയുന്ന
കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ് അനുവദിക്കുന്നത് ഞാന്‍
കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍
തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ്
മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 101 (2605)
എന്‍റെ മേലുമുണ്ട് ജിന്ന്.
അബ്ദുല്ലാഹിബ്നു
മസ്ഊദ് നിവേദനം: നബി പറഞ്ഞു: ‘ജിന്നില്‍ നിന്നും ഒരു കൂട്ടാളിയെ അവന്‍റെ
മേല്‍ ഏല്പ്പിക്കപ്പെട്ടിട്ടല്ലാതെ നിങ്ങളില്‍ ആരുമില്ല.’ അവര്‍ ചോദിച്ചു:
‘അല്ലാഹുവിന്‍റെ ദൂതരെ, താങ്കളുടെ മേലുമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ‘എന്‍റെ
മേലുമുണ്ട്. പക്ഷെ അള്ളാഹു എന്നെ സഹായിച്ചത് കൊണ്ട് ഞാന്‍ രക്ഷപ്പെടുന്നു.
അവന്‍ എന്നോട് നല്ലതല്ലാതെ കല്‍പ്പിക്കുകയില്ല. (സ്വഹീഹ് മുസ്ലീം വാല്യം 3,
ഭാഗം 50, ഹദീസ് നമ്പര്‍ 69 (2814)
ഇബ്രാഹിം എന്ന നുണയന്‍
അബു
ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: മൂന്നു കളവുകളല്ലാതെ ഇബ്രാഹീം നബി
പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്‍റെ ദാത്തിന്‍റെ വിഷയത്തിലാണ്. ഞാന്‍
രോഗിയാണ് എന്ന് പറഞ്ഞ വാക്കും, അല്ല അത് ചെയ്തത് അവരിലെ വലിയവനാണ് എന്ന്
പറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. അത്,
പോക്കിരിയായ ഒരു ഭരണകര്‍ത്താവിന്‍റെ പ്രദേശത്ത് അദ്ദേഹം വന്നു. കൂടെ
സാറയുമുണ്ടായിരുന്നു. അവര്‍ അതിസുന്ദരിയുമായിരുന്നു. അദ്ദേഹം അവരോടു
പറഞ്ഞു: ‘ഇവന്‍ ഒരു പോക്കിരിയാണ്. നീയെന്‍റെ ഭാര്യയാണ് എന്ന് പറഞ്ഞാല്‍
ഇവനെന്നെ നിന്‍റെ കാര്യത്തില്‍ പരാജയപ്പെടുത്തും. നിന്നോടവന്‍ ചോദിച്ചാല്‍
നീയെന്‍റെ സഹോദരിയാണെന്ന് പറഞ്ഞേക്കണം. (യഥാര്‍ത്ഥത്തില്‍ ) നീ ഇസ്ലാമിലെ
എന്‍റെ സഹോദരി തന്നെയാണല്ലോ. നീയും ഞാനുമല്ലാതെ ഭൂമിയിലൊരു മുസ്ലീമുള്ളതായി
എനിക്കറിഞ്ഞുകൂടാ. അങ്ങനെ അയാളുടെ നാട്ടില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ ആ
പോക്കിരിയുടെ ഒരു വക്താവ് അവരെ (സാറയെ) കണ്ടു. അവന്‍ അവന്‍റെയടുത്തു ചെന്ന്
പറഞ്ഞു: ‘അങ്ങയുടെ ഈ നാട്ടില്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്. അവള്‍
അങ്ങേക്കല്ലാതെ മറ്റാര്‍ക്കും പറ്റുകയില്ല.’ അങ്ങനെ ആളെ അയച്ചു അവരെ
വരുത്തി. അപ്പോള്‍ ഇബ്രാഹീം നബി നമസ്കരിക്കാനായി നിന്നു. സാറയുടെ അടുത്ത്
അവന്‍ വന്നപ്പോള്‍ അവരുടെ നേരെ കൈനീട്ടിപ്പിടിക്കാന്‍ അവനു കഴിഞ്ഞില്ല.
അവന്‍റെ കൈ ശക്തമായി ചുരുട്ടിപ്പിടിക്കപ്പെട്ടു.
അപ്പോള്‍ അവന്‍ അവനോട്
പറഞ്ഞു: ‘എന്‍റെ കൈ വിടുവിക്കാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.
ഞാന്‍ നിന്നെ ഉപദ്രവിക്കുകയില്ല.’ അപ്പോള്‍ അവരങ്ങിനെ ചെയ്തു. എന്നാലവന്‍
വീണ്ടുമത് ചെയ്തു. അപ്പോള്‍
ആദ്യത്തെക്കാള്‍ ശക്തമായി കൈ
ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ ആദ്യത്തെപ്പോലെ അവന്‍ പറഞ്ഞു.
അവരങ്ങിനെ (പ്രാര്‍ത്ഥിച്ചു). എന്നാല്‍ വീണ്ടും അവനതു ആവര്‍ത്തിച്ചു.
അപ്പോള്‍ ആദ്യത്തെ രണ്ടു തവണത്തേക്കാള്‍
ശക്തമായി കൈ
ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്‍റെ കൈ
നിവര്‍ത്തിക്കിട്ടാന്‍ നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവിനെത്തന്നെ നിന്നെ
ഞാന്‍ ഉപദ്രവിക്കുകയില്ല.’ അപ്പോഴും അവരങ്ങിനെ ചെയ്തു. അവന്‍റെ കൈ
നീട്ടപ്പെട്ടു. അവരെക്കൊണ്ടുവന്നവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: ‘നീ
എനിക്ക് കൊണ്ടുവന്നു തന്നത് ഒരു പിശാചിനെയാണ്; ഒരു മനുഷ്യനെയല്ല എത്തിച്ചു
തന്നത്. എന്‍റെ പ്രദേശത്ത് നിന്ന് ഇവളെ പുറത്താക്കൂ. ഹാജറയെ അവള്‍ക്ക്
കൊടുക്കുക.’
അബു ഹുറയ്‌റ പറയുന്നു: അങ്ങനെ അവള്‍ നടന്നു വന്നു. അവരെ
കണ്ടപ്പോള്‍ ഇബ്രാഹീം നബി നമസ്കാരത്തില്‍ നിന്നു വിരമിച്ചു. എന്നിട്ട്
അവരോടു ചോദിച്ചു: ‘എന്തുണ്ടായി?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം, ആ
തെമ്മാടിയുടെ
കരത്തെ അള്ളാഹു തടഞ്ഞു. അവന്‍റെ ഒരു അടിമ സ്ത്രീയെ
തന്നു.’ അബു ഹുറയ്‌റ പറയുന്നു: ‘അറബികളെ, അവരാണ് നിങ്ങളുടെ ഉമ്മ.’ (സ്വഹീഹ്
മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 154)
അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി:
‘ആഇശ
നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ് ബ്നുല്‍ അഅ്സം എന്ന്
പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക് സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു:
അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു
ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും
പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍
അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ?
രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും,
മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള
ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു:
-കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്-
‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക് സിഹ്റ്
ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്
ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു:
‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും
മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു.
എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍
കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം
ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ
വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന
ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ
പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല,
എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും
നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍
കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39,
ഹദീസ് നമ്പര്‍ 43 (2189)
സംസാരിക്കുന്ന പശുവും പട്ടിയുമെല്ലാം മുഹമ്മദിന്റെ ബ്രന്തിന്റെ ലക്ഷണമോ ??
അബൂഹുറൈറ
(റ) പറയുന്നു: ഒരിക്കല്‍ തിരുമേനി (സ) അരുളി: “ഒരാള്‍ ഒരു പശുവിന്‍റെ
പുറത്തു കയറി യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്ക് വെച്ച് പശു അയാളുടെ നേര്‍ക്ക്
തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു: ‘എന്നെ സൃഷ്ടിച്ചത് ഇതിനു വേണ്ടിയല്ല,
കൃഷിക്ക് വേണ്ടിയാണ്.’ തിരുമേനി തുടര്‍ന്നരുളി: “പശു സംസാരിച്ചുവെന്നത്
ഞാന്‍ വിശ്വസിക്കുന്നു. അപ്രകാരം തന്നെ അബൂബക്കറും ഉമറും വിശ്വസിക്കുന്നു.”
(തിരുമേനി തുടര്‍ന്നരുളി): ഒരിക്കല്‍ ഒരു ചെന്നായ ഒരാടിനെ
തട്ടിക്കൊണ്ടുപോയി. അപ്പോള്‍ ആട്ടിടയന്‍ അതിന്‍റെ പിന്നാലെ ഓടി. അന്നേരം
ചെന്നായ ചോദിച്ചു: “ഒരു ഇടയനില്ലാത്ത കാലത്ത് വന്യമൃഗങ്ങള്‍ ഈ ആടുകളെ
ആക്രമിക്കാനെത്തുമ്പോള്‍ ഇവയെ രക്ഷിക്കാന്‍ ഞാനല്ലാതെ മാറ്റാരാണുണ്ടാവുക?”
അപ്പോഴും തിരുമേനി അരുളി: ചെന്നായ സംസാരിച്ചുവെന്ന കാര്യത്തിലും എനിക്കും
അബൂബക്കറിനും ഉമറിനും ഉറപ്പുണ്ട്.” അബൂബക്കറും ഉമറും അന്ന് ആ
സദസ്സിലുണ്ടായിരുന്നില്ലെന്ന് അബൂഹുറൈറയില്‍ നിന്ന് റാവി രിവായത്ത്
ചെയ്യുന്നു. (സഹീഹുല്‍ ബുഖാരി, ഹദീസ് 1040, പേജ് 538)
സ്ത്രീകളുടെ കുറവ് :
അബ്ദുല്ലാഹിബ്നു
ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങളും
പാപമോചനത്തിനുള്ള അര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക. നരകവാസികളില്‍ കൂടുതലായി
ഞാന്‍ നിങ്ങളെ കാണുന്നു.’ അപ്പോള്‍ അവരുടെ കൂട്ടത്തിലെ തന്‍റേടിയായ ഒരു
സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്തുകൊണ്ടാണ് നരകവാസികളില്‍
അധികവും ഞങ്ങളാകുന്നത്?’ നബി പറഞ്ഞു: ‘നിങ്ങള്‍ ശാപവാക്കുകള്‍
വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനോട് നന്ദികേടു കാണിക്കുന്നു.
നിങ്ങളേക്കാള്‍ ദീനും ബുദ്ധിയും കുറഞ്ഞവരും, കാര്യശേഷിയില്‍ മികച്ചു
നില്‍ക്കുന്നവരെ (ബുദ്ധിമാനായ പുരുഷനെപ്പോലും) കീഴടക്കുന്നവരുമായ ആരെയും
ആരേയും ഞാന്‍ കണ്ടിട്ടില്ല.’ അവള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ,
എന്താണ് (ഞങ്ങളുടെ) ദീനിന്‍റെയും ബുദ്ധിയുടേയും കുറവ്? നബി പറഞ്ഞു: ‘രണ്ടു
സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സാക്ഷ്യത്തിന് തുല്യമാണ്. ഇത്
ബുദ്ധിയുടെ കുറവാണ്. (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ അവള്‍
നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നു.
ഇത് മതത്തിന്‍റെ കുറവാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്
നമ്പര്‍ 132 (79)
അബൂസഈദുല്‍ ഖുദ്രി (റ) പറയുന്നു: ഒരിക്കല്‍
തിരുമേനി വലിയ പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ചെറിയ പെരുന്നാള്‍ ദിവസം,
നമസ്കാര മൈതാനത്ത് (നമസ്കാരാനന്തരം) സ്ത്രീകളുടെ അടുത്തേക്ക് വന്നു. അവിടെ
വെച്ച് അരുളി: “സ്ത്രീ സമൂഹമേ!നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക,
നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.”
“തിരുമേനി! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു,
തിരുമേനി അരുളി: “അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചു കൊണ്ടും ശകാരിച്ചു
കൊണ്ടുമിരിക്കും, മാത്രമല്ല ഭര്‍ത്താക്കന്മാരോട് നന്ദികേട് കാണിക്കുകയും
ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും
കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല.” സ്ത്രീകള്‍
ചോദിച്ചു: “തിരുമേനി! ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ്?”
തിരുമേനി അരുളി: “സ്ത്രീയുടെ സാക്ഷ്യത്തിന് അരപുരുഷന്‍റെ സാക്ഷ്യത്തിന്‍റെ
സ്ഥാനമല്ലേ കല്പിക്കുന്നുള്ളൂ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി:
“അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്.
ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?”
അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “ദീന്‍ കുറവായതിന്‍റെ ലക്ഷണങ്ങളില്‍
ഒന്നാണത്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 203, പേജ് 252)
എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു
അബു
ഹുറയ്റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു
സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും
ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍
കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും
ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ
(വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ.
അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ്
മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 34)
ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്
“അബു
ഹുറൈയ്റ നിവേദനം: നബി മരണപ്പെടുകയും അനന്തരം അബൂബക്കര്‍ ഭരണാധികാരിയായി
തിരഞ്ഞെടുക്കപ്പെടുകയും, ധാരാളം അറബികള്‍ (ഇസ്ലാം സ്വീകരിച്ചതിനു ശേഷം)
നിഷേധികളാവുകയും (അബൂബക്കര്‍ അവരോടു യുദ്ധത്തിനു ഒരുങ്ങുകയും) ചെയ്തപ്പോള്‍
ഉമര്‍, അബൂബക്കറിനോട് ഇങ്ങനെ ചോദിച്ചു: ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ യാതൊരു
ആരാധ്യനുമില്ലെന്നു പറയുന്നത് വരെ അവരോടു യുദ്ധം ചെയ്യുവാനാണ് ഞാന്‍
ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ അല്ലാഹു ഒഴികെ യാതൊരു
ആരാധ്യനുമില്ലെന്നു പറയുന്നുവോ അവന്‍റെ ജീവനും ധനവും ആ പ്രഖ്യാപനം മൂലം
ഉണ്ടാകുന്ന ബാധ്യതകളുമൊഴികെ അവന്‍ എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു.
അവനെ അല്ലാഹുവാണ് വിചാരണ ചെയ്യുക എന്ന് നബി പറഞ്ഞിരിക്കെ താങ്കള്‍
എങ്ങനെയാണ് (സകാത്ത്) നല്‍കാത്ത ഈ ജനങ്ങളോട് യുദ്ധം ചെയ്യുക?. അപ്പോള്‍
അബൂബക്കര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! നമസ്കാരവും സക്കാത്തും തമ്മില്‍
വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. കാരണം, സക്കാത്ത്
ധനത്തിന്‍റെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവാണ് സത്യം! നബിക്ക് അവര്‍
നല്‍കിയിരുന്ന ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക്
നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം
ചെയ്യുന്നതാണ്. അന്നേരം ഉമര്‍ പറഞ്ഞു: “അല്ലാഹുവാണ് സത്യം! അല്ലാഹു
അബൂബക്കറിന്‍റെ ഹൃദയത്തില്‍ യുദ്ധം തോന്നിപ്പിച്ചതാണെന്നും അതാണ്
സത്യമെന്നും എനിക്കിപ്പോള്‍ ബോദ്ധ്യമായി.” (സ്വഹീഹ് മുസ്ലീം, വാല്യം 1,
ഭാഗം 1, ഹദീസ് നമ്പര്‍ 32)
ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കത്തവരുടെ സ്വത്ത് പിടിച്ചെടുക്കുക
അബു
മാലിക് തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ഇങ്ങനെ പറയുന്നതായി ഞാന്‍
കേട്ടു: ‘ഏതൊരാള്‍ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കുകയും,
ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ അവന്‍റെ
സ്വത്ത് പിടിച്ചെടുക്കലും രക്തം ചിന്തലും (വധിക്കലും) നിഷിദ്ധമാണ്.
അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവാണ് നിര്‍വ്വഹിക്കുക.’ (സ്വഹീഹ് മുസ്ലീം,
വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 37)
അബുഹുറയ്റ നിവേദനം: നബി പറഞ്ഞു:
‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം
ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍
തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. പിന്നീട് ആ
വാക്യം മൂലം നിര്‍ബന്ധമായി തീരുന്നവ മാത്രമേ അവനില്‍ നിന്ന്
പിടിച്ചെടുക്കുകയുള്ളൂ. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’
(സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 33)
അബുഹുറയ്റ
നിവേദനം: നബി പറഞ്ഞു: ;അല്ലാഹു അല്ലാതെ യാതോരാരാധ്യനുമില്ലെന്ന് സാക്ഷ്യം
വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ടുവന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത്
വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.
അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും
സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം
മാത്രമേ അവരില്‍ നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യകാര്യങ്ങളുടെ)
വിചാരണ അല്ലാഹുവിന്‍റെ മേലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1,
ഹദീസ് നമ്പര്‍ 34)
കൊള്ള മുതല്‍ കിട്ടാന്‍ വേണ്ടി മുസ്ലീങ്ങളെപ്പോലും മുസ്ലീങ്ങള്‍ കൊന്നിരുന്നു:
ഇബ്നു
അബ്ബാസ് നിവേദനം: മുസ്ലീങ്ങളില്‍പ്പെട്ട ചിലയാളുകള്‍ യുദ്ധാര്‍ജ്ജിത
സ്വത്തിന്‍റെ അടുക്കല്‍ ഒരാളെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അസ്സലാമു
അലൈക്കും’ (അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും നിങ്ങളുടെ മേല്‍
വര്‍ഷിക്കട്ടെ). എന്നാല്‍ അവര്‍ അദ്ദേഹത്തെ പിടികൂടി വധിക്കുകയും ആ
യുദ്ധാര്‍ജ്ജിത സ്വത്ത് എടുക്കുകയും ചെയ്തു. അപ്പോള്‍ ഖുര്‍ആനിലെ ഈ വചനം-
നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവരോട് നീ വിശ്വാസിയല്ല
എന്ന് നിങ്ങള്‍ പറയരുത്- അവതരിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 54, ഹദീസ് നമ്പര്‍ 22 (3025)
ഉസാമ
(റ) പറയുന്നു: തിരുമേനി (സ) ഞങ്ങളെ “ഹൂര്‍ക്ക” എന്ന സ്ഥലത്തേക്ക്
യുദ്ധത്തിന്നയച്ചു. ഞങ്ങള്‍ പ്രഭാതവേളയില്‍ ആ ജനതയെ ആക്രമിച്ചു
പരാജയപ്പെടുത്തി ഓടിച്ചു. അതിനിടയില്‍ ഞാനും ഒരു അന്‍സാരിയും കൂടി
അവരിലൊരാളുടെ അടുക്കല്‍ ഓടി എത്തി.ഞങ്ങളയാളെ വളഞ്ഞപ്പോള്‍ ആ മനുഷ്യന്‍
“ലാഇലാഹഇല്ലല്ലാഹു” എന്ന് പറഞ്ഞു. അന്നേരം അന്‍സാരി ആക്രമണത്തില്‍ നിന്നു
പിന്മാറി. ഞാനാകട്ടെ, എന്‍റെ കുന്തം കൊണ്ട് ഒരു കുത്തു കൊടുത്ത് അവനെ
കൊന്നു കളഞ്ഞു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും ഈ വിവരം തിരുമേനി അറിഞ്ഞു
കഴിഞ്ഞിരുന്നു. അവിടുന്ന് അരുളി: “ഉസാമ, ലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞ
ശേഷവും നീ അവനെ കൊന്നു കളഞ്ഞു, അല്ലേ?” ഞാന്‍ പറഞ്ഞു: “അയാള്‍
രക്ഷപ്പെടുവാനുപയോഗിച്ച അടവ് മാത്രമാണത്.” അവിടുന്ന് അതേ ചോദ്യം
ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവസാനം അതിനു മുമ്പ് ഞാന്‍ ഇസ്ലാം
സ്വീകരിച്ചിരുന്നില്ലെങ്കില്‍ നന്നായിരുന്നുവെന്നു പോലും എനിക്ക്
തോന്നിപ്പോയി.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1614,
പേജ് 786,788)
ഇബ്നു
ഉമര്‍ പറയുന്നു: തിരുമേനി (സ) ഖാലിദ്‌ബ്നുല്‍ വലീദ് (റ) നെ ബനൂ ജദീമ
ഗോത്രക്കാരുടെ അടുക്കലേക്കയച്ചു. അദ്ദേഹം അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു.
തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നു പറയാന്‍ അവര്‍ക്ക്
അറിവുണ്ടായിരുന്നില്ല. “ഞങ്ങള്‍ മതം മാറി” എന്ന് പറയാനേ
അവര്‍ക്കറിവുണ്ടായിരുന്നുള്ളൂ. ഖാലിദ് (റ) അവരുമായി യുദ്ധം ചെയ്യാനും
അവരില്‍ ചിലരെ വധിക്കുവാനും മറ്റു ചിലരെ തടവുകാരാക്കാനും തുടങ്ങി.
ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ ബന്ധനസ്ഥരെ ഏല്‍പ്പിച്ചു തന്നു. ഒരു ദിവസം
ഖാലിദ് (റ) ഞങ്ങളോടെല്ലാം അവരവരുടെ പക്കലുള്ള ബന്ധനസ്ഥരെ വധിക്കാന്‍
കല്പിച്ചു. ഞാന്‍ പറഞ്ഞു: “ഞാന്‍ എന്‍റെ ബന്ധനസ്ഥരെ
വധിക്കുകയില്ല;
മാത്രമല്ല, എന്‍റെ കൂട്ടുകാരും തങ്ങളുടെ ബന്ധനസ്ഥരെ വധിക്കുകയില്ല.”
ഒടുവില്‍ തിരുമേനി (സ) യുടെ അടുക്കല്‍ ചെന്ന് വിവരങ്ങളെല്ലാം പറഞ്ഞപ്പോള്‍
തിരുമേനി (സ) തന്‍റെ കൈ ഉയര്‍ത്തി ഇങ്ങിനെ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ,
ഖാലിദ് ചെയ്ത പ്രവൃത്തിയില്‍ എനിക്ക് യാതൊരുത്തരവാദിത്തവുമില്ലെന്നു
ഞാന്‍ ഇതാ ഒഴിഞ്ഞു പറഞ്ഞു കൊള്ളുന്നു.” തിരുമേനി (സ) അത് രണ്ടു പ്രാവശ്യം
ആവര്‍ത്തിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1630, പേജ്
796)
ബുറൈദാ(റ) പറയുന്നു: ഗനീമത്ത് സ്വത്തിലെ അഞ്ചിലൊന്ന്
ശേഖരിക്കാന്‍ അലിയെ തിരുമേനി(സ) ഖാലിദിന്‍റെ അടുത്തേക്കയച്ചു. അദ്ദേഹം
രാവിലെ കുളിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം തോന്നി. ഞാന്‍ ഖാലിദിനോട്
ചോദിച്ചു: “ഇദ്ദേഹം ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ?” പിന്നീട് ഞങ്ങള്‍
തിരുമേനിയുടെയടുക്കല്‍ ചെന്നപ്പോള്‍ ഇക്കാര്യം ഞാനുണര്‍ത്തി. തിരുമേനി
ചോദിച്ചു: “ബുറൈദാ! നിങ്ങള്‍ക്ക് അലിയോടു ദേഷ്യം തോന്നുന്നുണ്ടോ?”
“അതെ”-ഞാന്‍ മറുപടി പറഞ്ഞു. തിരുമേനി അരുളി: “നിങ്ങള്‍ ദേഷ്യം
കാണിക്കേണ്ടതില്ല. ഗനീമത്തിന്‍റെ ഓഹരിയില്‍ ഇതിലുമധികം
അദ്ദേഹത്തിനവകാശമുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍
1635, പേജ് 798)
ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍
ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ
ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ
ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി,
അദ്ധ്യായം 68, ഹദീസ് നമ്പര്‍ 1837, പേജ് 908)
ഇബ്നു ഉമര്‍ പറയുന്നു:
ഖൈബര്‍ യുദ്ധദിവസം യുദ്ധത്തില്‍ കൈവന്ന സമ്പത്ത് തിരുമേനി (സ)
കുതിരപ്പടയാളിക്ക് രണ്ട് ഓഹരി, കാലാള്‍ക്ക് ഒരോഹരി എന്ന തോതിലാണ്
പങ്കിട്ടുകൊടുത്തത്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍
1608, പേജ് 784)
അബുമൂസ (റ) പറയുന്നു: ഖൈബര്‍ ജയിച്ച ഉടനെയാണ്
ഞങ്ങള്‍ തിരുമേനിയുടെ അടുക്കല്‍ എത്തിയത്. ഖൈബറിലെ യുദ്ധസമ്പത്തില്‍ നിന്ന്
ഞങ്ങള്‍ക്കും ഓഹരികള്‍ വിഭജിച്ചു തന്നു. ഞങ്ങള്‍ക്കല്ലാതെ, യുദ്ധത്തില്‍
പങ്കെടുക്കാത്ത മറ്റാര്‍ക്കും അവിടുന്ന് വിഹിതം നല്‍കിയില്ല.’ (സ്വഹീഹുല്‍
ബുഖാരി, അദ്ധ്യായം 63, ഹദീസ് നമ്പര്‍ 1611, പേജ് 786)
അബു ഖത്താദ
നിവേദനം: ഹുനൈന്‍ വര്‍ഷത്തില്‍ റസൂലിന്‍റെ കൂടെ ഞങ്ങള്‍ പുറപ്പെട്ടു.
അങ്ങനെ ഞങ്ങള്‍ (ശത്രുക്കലുമായി) ഏറ്റുമുട്ടിയപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ഒരു
പിന്തിരിഞ്ഞോട്ടമുണ്ടായി. അപ്പോള്‍ ഒരു ബഹുദൈവവിശ്വാസി ഒരു മുസ്ലീമിന്‍റെ
മീതെ കയറിയിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അതിവേഗതയില്‍ അവിടെ എത്തി.
പിറകിലൂടെ അവന്‍റെ കഴുത്തിനും പിരടിക്കുമിടയില്‍ ഒരു വെട്ടുകൊടുത്തു.
അപ്പോള്‍ അവന്‍ എന്‍റെ നേരെ തിരിഞ്ഞ് കൂട്ടിപ്പിടിച്ചു ഞെരുക്കി.
അപ്പോള്‍ എനിക്ക് മരണത്തിന്‍റെ മണം അനുഭവപ്പെട്ടു. പിന്നെ അല്പം
കഴിഞ്ഞപ്പോള്‍ അവന് മരണം എത്തിയപ്പോള്‍ അവന്‍ എന്നെ വിട്ടു. പിന്നെ ഞാന്‍
ഉമറിന്‍റെയടുക്കല്‍ ചെന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ
തീരുമാനമാകുമിത്.’ പിന്നെ ആളുകളെല്ലാം തിരിച്ചു വന്നു. റസൂല്‍ ഒരിടത്ത്
ഇരുന്നു. എന്നിട്ട് പറഞ്ഞു: ‘ഒരാളെ കൊന്നവന്‍ അവന്‍ തന്നെയാണത് ചെയ്തതെന്ന്
തെളിവുണ്ടെങ്കില്‍ കൊല്ലപ്പെട്ടവനില്‍ നിന്നെടുക്കുന്നത് (ആയുധങ്ങളും
മറ്റും) അവനുള്ളതാണ്.’ അപ്പോള്‍ ഞാന്‍ എഴുന്നേറ്റു പറഞ്ഞു: ‘എനിക്ക് ആര്
സാക്ഷി നില്‍ക്കും?’ പിന്നെ ഇരുന്നു. വീണ്ടും അതുപോലെ (ആവര്‍ത്തിച്ചു)
പറഞ്ഞു: ‘ആര് എനിക്ക് സാക്ഷി നില്‍ക്കും?’ പിന്നെ ഞാന്‍ ഇരുന്നു. അങ്ങനെ
അദ്ദേഹം മൂന്നാം തവണയും അപ്രകാരം പറഞ്ഞു. എന്നിട്ട് ഞാന്‍ എഴുന്നേറ്റു.
അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘അബു ഖത്താദേ, താങ്കള്‍ക്ക് സാക്ഷിയില്ലേ?’
അപ്പോള്‍ ഞാന്‍ നബിയോട് ഉണ്ടായ സംഭവം വിശദീകരിച്ചു കൊടുത്തു. അപ്പോള്‍
ജനങ്ങളില്‍ നിന്ന് ഒരാള്‍ പറഞ്ഞു: ‘അദ്ദേഹം പറഞ്ഞത് സത്യമാണു ദൈവദൂതരേ... ആ
കൊല്ലപ്പെട്ടവനില്‍ നിന്ന് എടുത്ത (ഉപകരണങ്ങള്‍ ) എന്‍റെ പക്കലുണ്ട്.
ഇദ്ദേഹത്തിന്‍റെ അവകാശം അതില്‍നിന്ന് നല്‍കി തൃപ്തിപ്പെടുത്തിയാലും.’
അപ്പോള്‍ അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞു: ‘ഇല്ല; അല്ലാഹുവാണെ സത്യം!
അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ രണശൂരത പ്രകടിപ്പിച്ചു അല്ലാഹുവിനും
അവന്‍റെ ദൂതനും വേണ്ടി രണവീരന്‍ യുദ്ധം ചെയ്യുകയും എന്നിട്ട് ലഭിച്ച
ഉപകരണങ്ങള്‍ നിനക്ക് തരികയുമോ! അതില്ല.’ അപ്പോള്‍ നബി പറഞ്ഞു: ‘അദ്ദേഹം
പറഞ്ഞത് ശരിയാണ്. അത് അദ്ദേഹത്തിനു കൊടുക്കുക.’ അങ്ങനെ നബി എനിക്ക് അത്
തന്നു. ഞാന്‍ പടയങ്കി വിറ്റു. അതുകൊണ്ട് ഞാന്‍ ബനൂസലമത്ത്
ഗോത്രത്തില്‍നിന്നു ഒരു തോട്ടം വാങ്ങി. ഇസ്ലാമില്‍ എനിക്ക് ആദ്യമായി ലഭിച്ച
ധനമാണത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 41 (1751)
ഉമര്‍
നിവേദനം: ബനൂനദീര്‍ ഗോത്രത്തിന്‍റെ ധനം അള്ളാഹു അവന്‍റെ ദൂതന്
കൈവരുത്തിക്കൊടുത്തതാണ്. അതിനായി മുസ്ലീങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ
ഓടിക്കുകയുണ്ടായിട്ടില്ല. അപ്പോള്‍ അത് നബിക്ക് പ്രത്യേകമായി
(നീക്കിവെച്ചി)രുന്നു. അതില്‍നിന്ന് പ്രവാചകന്‍റെ കുടുംബത്തില്‍ ഒരു
വര്‍ഷക്കാലത്തെ ചെലവ് നടത്തിയിരുന്നു. അവശേഷിച്ചിരുന്നത് അല്ലാഹുവിന്‍റെ
മാര്‍ഗ്ഗത്തില്‍ (യുദ്ധ)സന്നാഹത്തിനായി കുതിരകള്‍ക്കും ആയുധങ്ങള്‍ക്കുമായി
ഉപയോഗിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 48
(1758)
സ്ത്രീകളുടെ ഒരു അവസ്ഥയെ:
അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: ‘ദുര്‍ലക്ഷണം (ദു:ശ്ശകുനം)
വീട്ടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.’ (സ്വഹീഹ്മുസ്ലീം, വാല്യം 3,
ഭാഗം 39, ഹദീസ് നമ്പര്‍ 115 (2225)
സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം
, ഹദീസ് നമ്പര്‍ 116-119 വരെയുള്ളത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്.
ഇതില്‍ ‘ദു:ശ്ശകുനത്തില്‍ സത്യമുണ്ടെങ്കില്‍ അത് കുതിരയിലും, സ്ത്രീയിലും
കുതിരയിലുമാകുന്നു’
"നിങ്ങളുടെ ഈ മുഹമ്മദ് കുള്ളനും തടിയനും ആണല്ലോ": ഉബയദുല്ലഹ്
അബ്ദുസലാം
ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബയദുല്ലഹ് ഇബ്ന്‍ സിയാദിനെ
സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ
സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട് അറിയിച്ചു.
ഉബയദുല്ലഹ് അദ്ധേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: "നിങ്ങളുടെ ഈ മുഹമ്മദ്
കുള്ളനും തടിയനും ആണല്ലോ". ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത്
മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്റെ കൂടെയുള്ള സഹവാസം
ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍,
ഞാന്‍ ചിന്തിക്കുന്നില്ല. (അബു ദാവൂദ് 40:4731)
മുഖത്തെ മായാത്ത മരണകാരണമായ മുറിപ്പാടും, പല്ലുകള്‍ പോയ വിടവും:
സഹല്‍
നിവേദനം: ആയതിനാല്‍ ഉഹുദ് യുദ്ധ ദിവസത്തില്‍ ഉണ്ടായ പ്രവാചകന്റെ മുറിവിനെ
പറ്റി ആരഞ്ഞു. അയാള്‍ പറഞ്ഞു, "പ്രവാചകന്റെ മുഖത്തു
മുറിവേല്പ്പിക്കപ്പെടുകയും അദ്ധേഹത്തിന്റെ പല്ലുകളില്‍ ഒന്ന്
പൊട്ടിപ്പോകുകയും, തലയിലെ പടതൊപ്പി തകര്‍ക്കപ്പെടുകയും ചെയ്തു. രക്തമെല്ലാം
ഫാത്തിമ കഴുകി കൊണ്ടിരിന്നു, അലി വെള്ളം പിടിച്ചു കൊടുത്തുകൊണ്ടിരുന്നു.
രക്തസ്രാവം തുടര്‍ച്ചയായി കൂടിയപ്പോള്‍ അവള്‍ ഒരു പായ (പനയോല കൊണ്ട്
ഉണ്ടാക്കിയത്) ചരമാകുന്ന വരെ കത്തിച്ചുകൊണ്ട്, ആ ചാരം മുറിവിനു മുകളില്‍
ഇടുകയും രക്തസ്രാവം നില്ക്കുകയും ചെയ്തു."
(സഹിഹ് ബുഖാരി 52:159)
ചുഴലി ദീനം, അതോ പ്രേത ബാധയോ ?
ജാബിര്‍
ബിന്‍ അബുദുള്ള നിവേദനം: കാബ പുനര്‍നിര്‍മാണം നടത്തുന്ന വേള, പ്രവാചകനും
അബ്ബാസും കല്ലുകള്‍ എടുക്കാന്‍ പോയി. പ്രവാചകനോട് അബ്ബാസ് പറഞ്ഞു "അരയിലെ
തുണി (അഴിക്കുകയും) അത് പിരടിക്ക് മുകളില്‍ ഇടുക, എന്നാല്‍ കല്ലുകള്‍
നിങ്ങളെ പരിക്കേല്‍പ്പിക്കുകയില്ല." (പക്ഷെ എപ്പോള്‍ അദ്ദേഹം അരയിലെ തുണി
അഴിച്ചോ അപ്പോള്‍ തന്നെ) ആകാശത്തേക്ക് രണ്ടു കണ്ണുകളും തുറിച്ചു അദ്ദേഹം
ബോധരഹിതനായി നിലത്തു വീണു. പിന്നീടു ബോധം തിരിച്ചു വന്നപ്പോള്‍, അദ്ദേഹം
പറഞ്ഞു, "എന്റെ അരപ്പട്ട! എന്റെ അരപ്പട്ട!" എന്നിട്ട് അദ്ദേഹം തന്‍റെ
അരപ്പട്ട (തന്റെ അരക്ക് ചുറ്റും) കെട്ടി. (സഹിഹ് ബുഖാരി 58:170)
മകന്റെ (ദത്തുപുത്രന്റെ) ഭാര്യയെ മോഹിച്ചു സ്വന്തമാക്കല്‍:
‘മുഹമ്മദ്
ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി. ശിരോവസ്ത്രം
കൊണ്ട് വാതിൽ മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം
മാറിപോയി. സൈനബ് അവളുടെ മുറിയിൽ വിവസ്ത്ര ആയി ഇരിക്കുകയായിരുന്നു. ഇത്
കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം
അള്ളാഹു സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി
(Tabari VIII:4)
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 89 (1428):
‘അനസ്
നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി
വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ് അവളുടെ അരികെ ചെന്നു. അവള്‍ മാവ്
പുളിപ്പിക്കുകയായിരുന്നു. (സൈദ് പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍
വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍
പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍
ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ
വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി
കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര
സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ
അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്
വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)