Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 17 November 2017

കുന്നിന്‍ ചെരുവില ഈന്തപന എന്ന് മുഹമ്മദിനെ വിളിക്കുവാനുള്ള കാരണം?

1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന്‍ ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന്‍ ഹിശാമിന്‍റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.

പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്‍റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന്‍ ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്‍റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്‍റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്‍റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്‍റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:

1. അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.

2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.

3. പിന്നീട് അബ്ദുല്‍ മുത്തലിബിന്‍റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

ഇനിയാണ് പ്രശ്നം നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ്‌ വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.

1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.

2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ്‌ ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.

എങ്ങനെ വന്നാലും മുഹമ്മദ്‌ ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്‍റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ്‌ എന്ന് പറഞ്ഞത്.

എന്നാല്‍….

അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ്‌ എന്നാണ്!! ഇബ്ന്‍ ഹജാറിന്‍റെ ‘അല്‍-ഇസാബ-ഫി-തംയിസ്‌-അള്‍-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന്‍  സഅദിന്‍റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.

ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്‌താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില്‍ ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക്‌ എന്നൊരു പുള്ളി തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക്‌ തന്‍റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക്‌ വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍ മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്‍ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്‍റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര്‍ “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്‍റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.

മുഹമ്മദിന്‍റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്‍റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ്‌ കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ്‌ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ്‌ വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)

എന്താണ് ‘കുന്നിന്‍ ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇത് മനസ്സിലായത്‌ കൊണ്ടാണ് മുഹമ്മദ്‌ അത്യന്തം കോപിഷ്ടനായത്!

എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല, അത് കൊണ്ട് തന്നെ, അന്ന് മെക്കയില്‍ ഉണ്ടായിരുന്ന പ്രമുഖ കുടുംബം, ചെറുപ്പത്തിലെ അനാഥനായ മുഹമ്മദിനെ പരിഗണിക്കാതെ, എന്തിനു വിദ്യാഭ്യാസമോ, അബ്ദുള്ളയുടെ സ്വത്തവകശാമോ ലഭിക്കാതെ പോയത് കാര്യം ഇതായിരിക്കണം. 
ഇന്നത്തെ ദാവാക്കാര്‍ പാടി നടക്കുന്ന മുഹമ്മദിന്‍റെ രൂപം അതിസുന്ദരനായ ഒരാളുടെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മുഹമ്മദ്‌ അങ്ങനെയൊന്നും ആയിരുന്നില്ല എന്ന് ഹദീസുകളില്‍ നിന്നും മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്നതാണ്. നമുക്ക് നോക്കാം:
“അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബൈദുല്ലാഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബൈദുല്ലാഹ് അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല.” [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731]
മുഹമ്മദ്‌ കുള്ളനും തടിയനുമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹദീസ് തള്ളാന്‍ നില്‍ക്കണ്ട അറബി സുതാ, ഇത് സ്വഹീഹായ ഹദീസ് ആണ്. ഖുറൈശി ഗോത്രം ഇന്നും ലോകത്ത് നില നില്‍ക്കുന്ന ഗോത്രമാണ്. ആ ഗോത്രത്തിലെ പുരുഷന്മാര്‍ ആരും തന്നെ തടിച്ചുരുണ്ട് മത്തങ്ങ പോലെയുള്ള കുള്ളന്‍മാരല്ല. പക്ഷെ മുഹമ്മദ്‌ തടിച്ചുരുണ്ട ഒരു കുള്ളനായിരുന്നു. തങ്ങളുടെ ഗോത്രത്തിലെ പുരുഷന്മാരുടെ ശരീര പ്രകൃതിയല്ല മുഹമ്മദിന് ഉണ്ടായിരുന്നത് എന്നത് കൊണ്ട് ഖുറൈശികള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പന’യായി കണ്ടതില്‍ അത്ഭുതമില്ല. രണ്ടാമത്തെ കാര്യം മുഹമ്മദിന്‍റെ നിറമാണ്. മുഹമ്മദ്‌ വെളുത്ത് സുന്ദരക്കുട്ടപ്പനായിരുന്നു എന്നൊക്കെ ദാവാക്കാര്‍ പാടി നടക്കുന്നുണ്ടെങ്കിലും കറുപ്പ് നിറമുള്ളവനായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇബ്ന്‍ സആദിന്‍റെ കിത്താബ് അല്‍ തബാഖത്തില്‍ കാണാവുന്നതാണ്:
“The Messenger of Allah (s) stretched his left foot, such that the blackness of its exposed part (zahiruha aswad) was visible.” (Kitab al-tabaqat al-kabir, I/i,127)
അല്‍-തിര്‍മിദിയടക്കം പല ഇസ്ലാമിക പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്ത നിറമുള്ളവാനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി പല പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്തവനാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. ചിലതൊക്കെ നിങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ചെന്നാല്‍ കിട്ടുന്നതാണ്: [1] [2] [3] 
ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തുണ്ടായിരുന്ന കറുത്തവര്‍ എന്നത് ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമകളായിരുന്നു എന്നുള്ളതാണ്. മുഹമ്മദ്‌ കറുത്ത നിറമുള്ള ഒരു കുള്ളനായിരുന്നു എന്നതുകൊണ്ട് ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായി മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്ന കാര്യം “കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനമരം” എന്നുള്ള അവരുടെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. വിത്ത് നട്ട ആളുടെ പേര് നമുക്കറിയില്ലെങ്കിലും അതൊരു ആഫ്രിക്കന്‍ അടിമയാണ് എന്ന് നമുക്ക് മറ്റു തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
മുഹമ്മദിനോടുള്ള അബ്ദുല്‍ മുത്തലിബിന്‍റെ കുടുംബക്കാരുടെ ഇടപെടലും നാം പരിശോധിച്ച് നോക്കേണ്ടിയിരിക്കുന്നു. പിതാവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ളയും പിന്നീട് മാതാവ് ആമിനയും മരിച്ചു പോയതോടെ ബാല്യത്തിലേ തികച്ചും അനാഥനായി മാറിയ മുഹമ്മദിന് പിതാവായി ആരോപിക്കപ്പെടുന്ന അബ്ദുള്ളയുടെ സ്വത്തവകാശം ലഭിച്ചില്ല എന്ന അതിപ്രാധാന്യമാര്‍ന്ന ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. സ്വത്ത് കൊടുത്തില്ലെന്നത് പോകട്ടെ, എഴുത്തും വായനയും പോലും മുഹമ്മദിനെ അവര്‍ പഠിപ്പിച്ചില്ല എന്ന് പറയുമ്പോള്‍, കുടുംബക്കാരും മുഹമ്മദിനെ പരിഗണിച്ചത് ഏതോ ഒരു നീഗ്രോ അടിമയുടെ സന്തതി എന്ന നിലയില്‍ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നാം മനസ്സിലാക്കുന്നു. പില്‍ക്കാലത്ത്, മുഹമ്മദ്‌ ഇസ്ലാം മതം രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷത്തിനും എഴുതാനും വായിക്കാനും കഴിയുമായിരുന്നു എന്നുള്ള സത്യം നമുക്ക് ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, അക്കാലത്തെ അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എഴുത്തും വായനയുമെന്ന പ്രാഥമിക അവകാശം പോലും മുഹമ്മദിന് കിട്ടിയിരുന്നില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി അബ്ദുള്ളയുടെ കുടുംബക്കാര്‍ മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്നതിന് ഒന്നാന്തരം തെളിവാണിത്! അക്കാലത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന ഒരു നീഗ്രോ അടിമക്കായാലും അടിമയുടെ മോനായാലും സമൂഹം അത്ര വിലയേ കല്പിച്ചിരുന്നുള്ളൂ. അപ്പോപ്പിന്നെ അതില്‍ക്കൂടുതല്‍ ഒരു വില മുഹമ്മദിന് കിട്ടണം എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
മുഹമ്മദിന്‍റെ ചിത്രം വരയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങള്‍ ബലം പിടിക്കുന്നതിന്‍റെ കാരണം കിടക്കുന്നത് ഇവിടെയാണ്‌. തടിച്ചുരുണ്ട ഒരു കറുത്ത കുള്ളന്‍റെ ഫോട്ടോ കാണുന്നത് നമുക്ക് പ്രശ്നമല്ലെങ്കിലും അനുയായികള്‍ക്ക് അങ്ങനെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ നേതാവിന്‍റെ ചിത്രം വരയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവനെ അവര്‍ കൊന്നു കളയും. ചിത്രം വരച്ചാല്‍ മാത്രമല്ല, മുഹമ്മദ്‌ കറുത്തവന്‍ ആണെന്ന് പറഞ്ഞാലും അവനെ കൊന്നു കളയണം എന്നാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ ഇറക്കിയിരിക്കുന്നത്. [4]
സ്വന്തം പ്രവാചകന് ഇല്ലാത്ത ഇമേജ് ഒക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഇവര്‍ ആലോചിച്ചില്ല, ഭാവിയില്‍ ഇതുപോലത്തെ ഫത്വവകള്‍ ഇറക്കി ആ ഇമേജിനെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേട് വരുമെന്ന്!!
കടപ്പാട്:- http://sathyamargam.org

References:-

2 comments:

  1. I saw AbuBarzah who came to visit Ubaydullah ibn Ziyad. Then a man named Muslim who was there in the company mentioned it to me. When Ubaydullah saw him, he said: This Muhammadan [i.e. Companion of Muhammad (ﷺ)] of yours is short and fat. The old man (i.e. AbuBarzah) understood it. So he said: I did not think I would remain amongst a people who would criticize me for having had the company of Muhammad (ﷺ). Thereupon Ubaydullah said to him: The company of Muhammad (ﷺ) is a honour for you, not a disgrace. He added: I called for you to ask about the Haud (reservoir or cistern). Did you hear the Messenger of Allah (ﷺ) say anything about it? AbuBarzah said: Yes, not once, twice, thrice, four times or five times. Whoever disbelieves in it, may Allah not supply him with water from it. He then went away angrily
    ഇതാണ് ഹദീസ് വായിക്കുക
    ഇവൻ പരമ നുണയനാണ് എന്നത് തിരിച്ചറിയുക

    ReplyDelete
    Replies
    1. പരമ നുണയന്‍ ആരാണ് എന്ന് നുണ പറയാന്‍ പഠിപ്പിച്ച ബാലപീടകനെ നോകണം!

      ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

      ഇനി അടുത്തത്;
      "This Muhammadan [i.e. Companion of Muhammad (ﷺ)] of yours is short and fat. The old man (i.e. AbuBarzah) understood it. So he said: I did not think I would remain amongst a people who would criticize me for having had the company of Muhammad (ﷺ)."

      എന്ന് വായിച്ചാല്‍ ആളുകള്‍ കുള്ളനും തടിയനും ആയിട്ട് തന്നെയാണ് കണ്ടത് എന്ന് തന്നെയല്ലേ? ജിഹാടിക്ക് എന്തെങ്കിലും മറുപടി?

      Delete