ലോകാരംഭം മുതല്‍ ഇതുവരെയും അള്ളാഹു പടച്ചുണ്ടാക്കിയത് മനുഷ്യരാശിക്ക് മാതൃകയാക്കാന്‍ ഉള്ള മുത്തിനെ പ്രതി മാത്രമാണ് എന്ന് പറഞ്ഞു നടക്കുന്നവര്‍ ആ വഴിയില്‍ പോയിക്കൊള്ളട്ടെ എന്ന് കരുതിയിരുന്നതാണ്. പരിഷ്കൃത ലോകത്ത് മുത്തിന്റെ ചെയ്തികള്‍ അത്രത്തോളം വെറുപ്പ് ഉളവാക്കുന്നത് ആണെന്ന് ബോധ്യമുല്ലതിനാലോ മറ്റോ, ദാവാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുത്തിനെയായി യാതൊരു ബന്ധവും ഇല്ലാതിരിക്കെ സത്യദൈവത്തിന്റെ വചനമായ ബൈബിളില്‍ നിന്നും യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ ഉള്ള മഹത് വ്യക്തിത്വങ്ങളെ മുത്തിന്റെ നിലവാരത്തിലേക്ക് ഇകുഴ്താന്‍ ശ്രമിച്ചു കൊണ്ട് ഇരവാദം പറയുമ്പോള്‍, മുത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഞങ്ങള്‍ക്കും ചികഞ്ഞെടുത്തു പരിശോധിക്കെണ്ടാതായി വരുന്നു. ഒരു ഇസ്ലാമിക സുഹൃത്ത് ഈ ഗ്രൂപ്പില്‍ മാതൃകാ പുരുഷന്റെ ബല്യവിവാഹത്തെ (ബാലികയെ ആണ് വയോധികന് വിവാഹം കഴിച്ചത് ബാല്യത്തില്‍ അല്ല) ന്യായീകരിക്കാന്‍, ഇസഹക് 3 വയസ്സുള്ള റബ്ബേക്കയെയാണ് വിവാഹം കഴിച്ചത് എന്ന്. (ഈ പോസ്റ്റ് അതിനുള്ള മറുപടി https://www.facebook.com/groups/sathyathinte.poralikal/permalink/1413590092072859/). ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുഹമ്മദ് ഏതെങ്കിലും രീതിയില്‍ സത്യദൈവത്തിന്റെ വചനപ്രകാരം മാതൃകാ പുരുഷനാണോ എന്നാണു.
1 തിമോത്തി 3 ആം അധ്യായം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. സമൂഹത്തില്‍ മാതൃകയായി ജീവികുന്നവന്‍ ആയിരിക്കണം പ്രാദേശിക ക്രൈസ്തവ കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടവന്‍. അവന് എത്രത്തോളം സംശുദ്ധനും നിര്‍മലനും ആയിരിക്കേണം എന്ന് വചനം പ്രതിപധിക്കുന്നുണ്ട്.
1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. 2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. 3 മദ്യപ്രിയനും തല്ലുകാരനും അരുതു; 4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. 5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു. 7 നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. .......
ഈ പ്രധാന മാനധണ്ടങ്ങള്‍ പ്രകാരം അധ്യക്ഷ സ്ഥാനത്തേക്ക് എങ്കിലും
1) ഏകഭാര്യയുടെ ഭർത്താവും -
അനേകം ഭാര്യമാര്‍ , അനേകം വിവാഹങ്ങള്‍, ഇനി സ്വദേഹം ദാനം ചെയ്യുന്നവളെ വേണമെങ്കില്‍ വിവാഹം കഴിച്ചാല്‍ മതി എന്ന് ഖുറാനില്‍ അല്ലാഹുവിന്റെ എര്പാട്
33:50 നബിയേ, .... . അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ഇത്രയൊക്കെ അവകാശം കിട്ടിയില്ലെങ്കില്‍ മുത്ത് വിഷമിച്ചു കരഞ്ഞു പോയാലോ. കഷ്ടം!
--------------------------------------------------------------------------
2) നിർമ്മദനും -
മരിച്ചവരുടെ ഭാര്യമാരുടെ വായില്‍ കരച്ചില് നിറുത്താന്‍ മണ്ണ് വാരിയിടാന്‍ പറയുന്ന മനസക്ഷിയില്ലാത്ത നര്‍മ്മബോധം!
ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ് നമ്പര്‍ 636(1305), പേജ് 402, 404)
അനുതപമില്ലാത്ത മനസ്സിനുടമക്ക് നര്‍മമബോധം ഉണ്ടാകില്ല.
--------------------------------------------------------------------------
3) ജിതേന്ദ്രിയനും -
ഇന്ദ്രീയജയം ഇങ്ങനെ വളര്ത്പുത്രന്റെ ഭാര്യയുടെ നഗ്നത മോഹിച്ചിട്ടു അവളെ മൊഴി ചെല്ലിപ്പിച്ചു വിവാഹം കഴിച്ചു. അതിനും അള്ളാഹു ആയത്ത് ഇറക്കി കൊടുത്തു എന്നുള്ളതാണ്.
‘മുഹമ്മദ് ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്റെ വീട്ടിൽ എത്തി. ശിരോവസ്ത്രം കൊണ്ട് വാതിൽ മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ വിവസ്ത്ര ആയി ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു സൈദിന്റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)
സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 89 (1428): ‘അനസ് നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ് അവളുടെ അരികെ ചെന്നു. അവള് മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ് പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള് അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു) (33:37 പശ്ചാത്തലം)
ഖുറാന് (33:37) - "അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്ഹതയുള്ളവന് അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്."
ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു" അപ്പോൾ അവിടെ അക്കാലത്തു ഉണ്ടായിരുന്ന അപകര്ഷിതരായ അറബികള്‍ക്കു പോലും ഇത് തെറ്റാണു എന്ന് അറിയാമായിരുന്നു, അതിനാൽ അവരെ മഹ്മദ് ഭയന്നു എന്നും വ്യക്തമാകുന്നു. ജിതേന്ത്രീയനുമല്ല.
--------------------------------------------------------------------------
4) സുശീലനും -
മരണ സമയം അടുക്കാരാകുംബോള്‍ മുഹമ്മദ് യഹൂദരെയും ക്രൈസ്ടവരെയും ശാപവാക്കുകള്‍ കൊണ്ട് മൂടുന്ന സുശീലത.
ഇബ്ൻ സാദ് പേജ് 322 : പ്രവാചകന്റെ അവസാന നിമിഷം അടുത്തപ്പോൾ , അദ്ദേഹം ഒരു പരപ്പ് തന്റെ മുഖത്തേക്ക് വലിച്ചിടാറുണ്ടായിരുന്നു; പക്ഷെ അസ്വാസ്ഥ്യം അനുഭവപ്പെടുമ്പോൾ, മുഖത്ത് നിന്ന് അത് മാറ്റി , അദ്ദേഹം പറഞ്ഞു : "പ്രവാചകന്മാരുടെ കല്ലറകൾ ആരാധനാ വസ്തുക്കൾ ആക്കിയ ആ യഹൂദരുടേയും ക്രിസ്ത്യാനികളുടെയും മേൽ അല്ലാഹുവിന്റെ നിന്ദ (നരകശിക്ഷ) ഉണ്ടായിരിക്കട്ടെ ."
സുശീലനും അല്ല.
--------------------------------------------------------------------------
5) അതിഥിപ്രിയനും -
അതിഥിപ്രിയന്‍ അല്ലെന്നു തുറന്നു പറയാന്‍ മടിയുള്ളത് കൊണ്ട് അടിമ അല്ലാഹുവിനെ കൊണ്ട് ആയത്ത് ഇറക്കിച്ചു.
വാതില്ക്കല് കാവല്‍ നില്‍ക്കുകയോ, അവിടെ വന്നു തമ്ബടിക്കുന്നവരെ ഓടിച്ചു വിടുകയോ [ ഖുറാന് 33:53 49:5] , ഉമ്മറങ്ങളിലോ അകത്തളങ്ങളിലോ അധികം ആരും ഇരിക്കാനനുവതിക്കതിരിക്കുക, അങ്ങനെ പുള്ളിക്ക് ശല്യം ഉണ്ടാക്കാതിരിക്കുക, എന്ന് അടിമയല്ലാഹുവിന്റെ ആയത്ത് [ ഖുറാന് 33:53]
33:53 സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല.
അതിഥി പ്രിയനും അല്ല!
--------------------------------------------------------------------------
6) ഉപദേശിപ്പാൻ സമർത്ഥനും -
ഉപദേശിക്കാന്‍ അറിവൊന്നും ഇല്ല എന്ന് കുരാനും ഹദീസും തെളിവ്.
ഖുര്‍ആന്‍ . 17:85 നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല.
അബ്ദുള്ള നിവേദനം: .... ഒരുവന് ഏഴുന്നേറ്റു നിന്ന് കൊണ്ട് ചോദിച്ചു,"ഓ അബ-ല്‍-ഖാസിം! ആത്മാവ് എന്നാല്‍ എന്താണ്?", നബി മൂകതയിലേക്ക് ആണ്ടു. ഞാന്‍ കരുതി അദ്ദേഹം ദിവ്യപ്രചോദനത്താല്‍ അകപ്പെട്ടിരിക്കുന്നു എന്നു. അതിനാല്‍ നബിയുടെ ആ അവസ്ഥ മാറുന്ന വരെ ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നീട് നബി അറിയിച്ചു "നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല." (സഹിഹ് ബുഖാരി പുസ്തകം 3 ഹദിസ് 127)
ആത്മീയതയെ കുറിച്ച് തൊട്ടു തീണ്ടിയിട്ടില്ലതവരാണു ദൈവത്തെ പറ്റിയും ആത്മീയതയെ പറ്റിയും ഉപദേശിക്കാന്‍ നടക്കുന്നത്. ഉപദേശിപ്പാന്‍ ഉള്ള അറിവോ സമര്ത്യമോ ഇല്ല.
--------------------------------------------------------------------------
7) ശാന്തനും കലഹിക്കാത്തവനും -
തോന്നിയ പോലെ ശപിക്കുകയും ചീത്ത വിളിക്കുയും ചെയ്യുന്നു.
ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. ...........’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 88 (2600)
രസം എന്താന്ന് വെച്ചാല്‍ ഇങ്ങനെ ശപിക്കളും അടിയും ചീത്തവിളിയും കിട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടുമത്രേ. എന്നാല്‍ ശപിക്കുന്നവന് സത്യവിശ്വാസി അല്ല എന്ന് പുള്ളി തന്നെ പറയുന്നുമുണ്ട്.
അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന് ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ് നമ്പര്‍ 84 (2597)
എന്തൊരു വിരോധാഭാസം! എങ്കില്‍ ശാന്തനോ കലഹിക്കത്തവനും ആകാന്‍ സാധ്യതയില്ല.
--------------------------------------------------------------------------
8) ദ്രവ്യാഗ്രഹമില്ലാത്തവനും -
പണത്തിനോടുള്ള ദുരാഗ്രഹവും വൈരാഗ്യബുദ്ധിയും ഒരിക്കലും ദൈവത്തില്‍ നിന്നുള്ളതല്ല. ഭൌതീകമായി വാളുകോണ്ടും അക്രമവും രക്തചോരിച്ചലുകൊണ്ടും മതം വളര്‍ത്താന്‍ പണം വേണ്ടിയിരുന്നു. കൂടെ തന്റെ ദുരഗ്രഹങ്ങള്‍ക്കും.
ബിന്‍ അല്‍-നാദിര്‍ന്റെ നിധി സൂക്ഷിക്കുന്ന കിനാന ബി. അല്‍-റബിയെ, ആ നിധിയെ കുറിച്ചരാഞ്ഞ പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അതെവിടെയുണ്ടെന്നു അവനറിയാം എന്നത് അവന് നിഷേധിച്ചു. പ്രവാചകന്റെ അടുത്തേക്ക് മറ്റൊരു യാഹൂദനെ കൊണ്ടുവരപ്പെടുകയും, അയാള്‍ കിനാന എല്ലാ ദിവസവും രാവിലെ ഏതാനും ചില അവശിഷ്ടങ്ങള്‍ക്ക് ചുറ്റും പോകുന്നത് കണ്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പ്രവാചകന് കിനനയോടു ചോദിച്ചു, ‘നിനക്കറിയാമോ, നിന്റെ കൈവശം ആ നിധിയുണ്ടെന്നു ഞങ്ങള്‍ കണ്ടുപിടിച്ചാല്‍, ഞാന്‍ നിന്നെ കൊല്ലും എന്നു?‘, ഉവ്വ് എന്നയാള്‍ പറഞ്ഞു. പ്രവാചകന് ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുവാന്‍ ആജ്ഞാപിക്കുകയും നിധിയുടെ കുറച്ചു കണ്ടു കിട്ടുകയും ചെയ്തു. അപ്പോള്‍ ബാക്കി ഭാഗം കൂടി സമര്‍പ്പിക്കുവാന്‍ അയാളോട് പ്രവാചകന് അവിശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസ്സമ്മതിച്ചു. അതിനാല്‍ പ്രവാചകന് അല്‍-സുബയര്‍ ബിന്‍ അല്‍-അവ്വമിന് ആജ്ഞ നല്കി, “എന്ത് അവനറിയുമോ അതെല്ലാം പിഴിഞ്ഞെടുക്കുന്നവരെ അവനെ ദണ്ഡിപ്പിക്കുക.“, അതിനാല്‍ അവന് മരണാസന്നനനാകുവരെ ജ്വലിപ്പിച്ച തീക്കല്ലും, കരിരുമ്പും അവന്റെ നെഞ്ചില്‍ വെച്ചു കൊണ്ടിരുന്നു. ശേഷം മുഹമ്മദ് ബിന്‍ മാസലാമക്കു അവനെ എത്തിച്ചു കൊടുക്കുകയും, അവന്റെ സഹോദരന് മഹമുദ്നു വേണ്ടി പ്രതികാരത്തില്‍ ഇവന്റെ തല ചേധിച്ചു കളയുകയും ചെയ്തു. (ഇബിന് ഹിഷാം സീറാ ആന്‍-നബവിയ്യ പേജ് 430-431 [THE REST OF THE AFFAIR OF KHAYBAR] )
എങ്കില്‍ ദ്രവ്യാഗ്രഹമില്ലത്തവനാണ് എന്ന നിബന്ധനയും തെറ്റി.
--------------------------------------------------------------------------
9) സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും :
ഭാര്യമാര്‍ക്കിടയിലെ അടിപിടി തീര്‍ക്കാനും വിവാഹമോചനം ചെയ്യും എന്ന് ഭീഷണിപ്പെടുത്താനും ഖുര്‍ആന്‍ ആയത്ത് 66:4-5 വരെ...
66:4 നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനന്. ജിബ്രീലും സദ്വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്. 5 ( പ്രവാചകപത്നിമാരേ, ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രക്ഷിതാവ് പകരം നല്‍കിയേക്കാം. മുസ്ലിംകളും സത്യവിശ്വാസിനികളും ഭയഭക്തിയുള്ളവരും പശ്ചാത്താപമുള്ളവരും ആരാധനാനിരതരും വ്രതമനുഷ്ഠിക്കുന്നവരും വിധവകളും കന്യകകളുമായിട്ടുള്ള സ്ത്രീകളെ.
അസ്സല് ഭരണം, ഇതുപോലെ പല ഹദീസുകളും ഉണ്ട് വീട്ടുചിലവ് കിട്ടാത്തതിന്റെ പ്രശ്നവും മറ്റുമായി. അള്ളാഹു വേണം കുടുംബം ഭരിക്കാന്‍. ഇതില്‍ പരം അവസ്ഥ ആര്‍ക്കെങ്കിലും വരാനുണ്ടോ?
--------------------------------------------------------------------------
10) മദ്യപ്രിയനും:-
മദ്യാസക്തി കാണുന്നില്ല , പക്ഷെ മദ്യപുഴ സ്വര്‍ഗ്ഗത്തില്‍ നല്കി ഇഷ്ടം പോലെ കുടിക്കാന്‍ കിട്ടും എന്ന് പറയുക വഴി മദ്യാസക്തി ഇല്ല എന്ന് പറയാന്‍ സാധിക്കില്ല
83:25 മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടും. (സ്വര്‍ഗ്ഗത്തില്‍ ആണ് എന്നൊരു വെത്യസം മാത്രം.)
പക്ഷെ മദ്യവിരോധത്തിനു കാരണം യുദ്ധകൊതി മാത്രമാണ് എന്ന് തെളിയിക്കുന്ന ആയത്ത്.
... ജാബിര്‍ നിവേദനം: കുറച്ചാളുകള്‍ ഉഹുദ് യുദ്ധദിവസം രാവിലെ മദ്യം (wine) കഴിച്ചിരുന്നു അനന്തരം അവരെല്ലാം കൊല്ലപ്പെടുകയും രക്തസാക്ഷികള്‍ ആവുകയും ചെയ്തു (സഹിഹ് ബുഖാരി 59:375)
ശേഷം മദ്യനിരോധനം.
1/2 മാര്‍ക്ക്
--------------------------------------------------------------------------
11) മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം :-
ഇത് പിടിയില്ല അറിയുന്നവര്‍ പറയുക;
--------------------------------------------------------------------------
(5/100) ആണ് മുത്തിന് കിട്ടിയ മാര്‍ക്ക് അതും സംശയത്തിന്റെ ആനുകൂല്യത്തില്‍
പ്രാദേശിക അധ്യക്ഷന്‍ പോയിട്ട് അധ്യക്ഷന്റെ കുശിനിക്കാരനക്കാന്‍ സാധിക്കില്ല.
--------------------------------------------------------------------------
ഇതാണ് അധ്യക്ഷന്റെ മാനദണ്ടമെങ്കില്‍ ബൈബിളിലെ പ്രവാചകന്മാരുടെയും, അപ്പോസ്തോലരുടെയും ഒക്കെ സ്ഥാനം എവിടെ ആകും എന്ന് ഊഹികാമല്ലോ. എങ്കില്‍ മശിഹായെ എവിടെ വെച്ചായിരിക്കണം ആയിരിക്കും നൂക്കി കാണേണ്ടത്, ഊഹിക്കാന്‍ പോലും സാധിക്കാത്ത ഉയരത്തില്‍. ആ മശിഹായെ മുഹമ്മദര്‍ വന്നു പേരില്ലാത്ത അല്ലാഹുവിന്റെ അടിമയായ ഇസയാണ് എന്നും മുഹമ്മദിനെ പറ്റി പറയാനാണ് ഇസാ വന്നതെന്നും ഓക്കേ വന്നു തള്ളുന്നത് കാണുമ്പോള്‍ വേറെ ഒന്നുമല്ല അറപ്പാണ് തോന്നുക, ഇചിരി സഹതാപവും.
ലേവ്യപുസ്തകം 20 : 26 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം;
അള്ളാഹു സ്വയം താന്‍ പരിശുദ്ധന് ആണെന്ന് അവകാശപ്പെട്ടിട്ടുമില്ല, തന്മൂലം മുഹമ്മദും.
നോട്ട്: ഇനി മേലാല്‍ മാതൃകാ പുരുഷന് എന്ന് പറഞ്ഞു ഈ വഴി വന്നേക്കരുത്.
*ബൈബിളിലെ അബദ്ധങ്ങള്‍*
ReplyDeleteചരിത്രകാരന്മാരുടെ വചനങ്ങളും എണ്ണമറ്റ ശാസ്ത്രാബദ്ധങ്ങളും അശ്ലീലതയും ബൈബിലുണ്ട്. ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണം.
*ജോതിശാസ്ത്രം*
പ്രപഞ്ച സൃഷ്ടിപ്പിനെപ്പറ്റി ബൈബിള്‍ ഉൽപ്പത്തി പുസ്തകം ഒന്നാം അധ്യായത്തിൽ 3-5 ൽ (പ്രകാശം ആദ്യദിനത്തിൽ സൃഷ്ടിക്കപ്പെട്ടു.) ഉൽപ്പത്തി 1-ാം അധ്യായത്തിൽ 14-19 (നക്ഷത്രങ്ങള്‍, സൂര്യന് തുടങ്ങിയവ നാലാം ദിവസത്തിൽ സൃഷ്ടിക്കപ്പെട്ടത്) പ്രകാശത്തിന്റെ ഉറവിടങ്ങളായ സൂര്യനും നക്ഷത്രങ്ങളും നാലാം ദിനത്തിലാണെങ്കിൽ പ്രകാശം എങ്ങനെ ഒന്നാം ദിനത്തിൽ സൃഷ്ടിക്കപ്പെട്ടു? - അബദ്ധം - അശാസ്ത്രീയം.
ഉൽപ്പത്തി ഒന്നാം അധ്യായത്തിൽ 9-13 (ഭൂമി മൂന്നാമത്തെ ദിവസമാണ് സൃഷ്ടിക്കപ്പെട്ടത് ) ഭൂമിയുടെ കറക്കത്തെ ആശ്രയിച്ചാണല്ലോ രാവും പകലും രൂപം കൊള്ളുന്നത്. ഭൂമിയില്ലാതെ എങ്ങനെ രാപ്പകലുകള്‍ ഉണ്ടാകും? - അബദ്ധം - അശാസ്ത്രീയം.
ഉൽപ്പത്തി ഒന്നാം അധ്യായം 11-13 (ചെടികള്‍, സസ്യലതാദികള്‍, മരങ്ങള്‍ എന്നിവയെല്ലാം സൃഷ്ടിക്കപ്പെട്ടത് മൂന്നാമത്തെ ദിവസമാണ്) ഉൽപ്പത്തി 1-ാം അധ്യായത്തിൽ 14-19 (നക്ഷത്രങ്ങള്‍, സൂര്യന് തുടങ്ങിയവ നാലാം ദിവസത്തിൽ സൃഷ്ടിക്കപ്പെട്ടത്) സൂര്യപ്രകാശമില്ലാതെ എങ്ങനെയാണ് പച്ചക്കറികളുണ്ടാവുക; അവയുടെ വെജിറ്റേഷൻ നടക്കുക? സൂര്യപ്രകാശമില്ലാതെ എങ്ങനെ അവ അതിജീവിക്കും? - അബദ്ധം - അശാസ്ത്രീയം.
ReplyDeleteഉൽപ്പത്തി ഒന്നാം അധ്യായത്തിൽ 16 (ദൈവം രണ്ട് വലിയ പ്രകാശത്തെ സൃഷ്ടിച്ചെന്ന്, വലിയ പ്രകാശം സൂര്യന് പകലിനെ ഭരിക്കുന്നു. കുറഞ്ഞ പ്രകാശമുള്ള ചന്ദ്രന് രാവിനെയും ഭരിക്കുന്നു.) ഹിബ്രു പരിഭാഷയാണെങ്കിൽ ഇത് വിളക്കെന്നാണ് സൂചിപ്പിക്കുന്നത്; സൂര്യനും ചന്ദ്രനും സ്വയം പ്രകാശമുണ്ടെന്ന്. ഈ വാദം ശാസ്ത്രയാഥാർഥ്യങ്ങള്ക്ക് വിരുദ്ധമാണ് - അബദ്ധം - അശാസ്ത്രീയം.
*ഭൂമിയെപ്പറ്റി*
ലോകാവസാനത്തെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ ലോകം നശിക്കും അല്ലെങ്കിൽ ലോകം നിലനിൽക്കും ഈ രണ്ടു വാദങ്ങളും വ്യക്തതയില്ലാതെ ഒരുപോലെ ബൈബിളിൽ വന്നിട്ടുണ്ട്. എബ്രായർ പുസ്തകം ഒന്നാം അധ്യായത്തിൽ 10, 12 ലും സങ്കീർത്തനങ്ങള്‍ 102-ൽ 25, 26 ലും സർവ്വശക്തനായ ദൈവം ആകാശഭൂമികള്‍ സൃഷ്ടിച്ചു, അവ നശിക്കും എന്നു കാണാം. ഇതിന് നേർ വിരുദ്ധമായി സഭാപ്രഭാഷകന് ഒന്നാം അധ്യായത്തിൽ 4-ലും സങ്കീർത്തനപുസ്തകത്തിൽ 78 അധ്യായത്തിൽ 69-ലും പറയുന്നത് ഭൂമി എല്ലാ കാലവും നിലനിൽക്കും എന്നാണ് - അബദ്ധം - അശാസ്ത്രീയം.
*ആകാശത്തെ പറ്റി*
ആകാശത്തിന്റെ തൂണുകള്‍ വിറയ്ക്കുന്നു (ഇയ്യോബ് 26-11) കൂടാതെ ശാമുവേൽ 2-8, ഇയ്യോബ് 9-6, സങ്കീർത്തനങ്ങള്‍ 75-3 – ഭൂമിക്കും തൂണുകളുണ്ടെന്ന് പറയുന്നു - അബദ്ധം - അശാസ്ത്രീയം.
*ആഹാര പോഷണ മേഖലയിൽ*
ബൈബിള്‍ പറയുന്നു. വിത്തുള്ള എല്ലായിനം ചെടികളും ഫലം കായ്ക്കുന്ന എല്ലായിനം വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. അവ നിങ്ങള്‍ക്ക് ഭക്ഷണമായിരിക്കും.
(ഉൽപ്പത്തി 1-29). ഇത്തരത്തിലുള്ള ചെടികളിലും വൃക്ഷങ്ങളിലും ധാരാളം വിഷച്ചെടികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, പലതിലെയും ആൽക്കലോയ്ഡ്, പോളിയാണ്ടർ, ബകായിപോയിഡ് എന്നിവ ഭക്ഷിച്ചാൽ ദഹിച്ചില്ലെങ്കിൽ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. ഒതളത്തിന്റെ ഇലയും കറയും തൊലിയും കായയും വിഷമുള്ളതാണ്. ഒതളങ്ങ തിന്നാൽ മരണം സംഭവിക്കും. പ്രപഞ്ചസൃഷ്ടാവിന് ഈ ചെടികളിൽനിന്ന് ഭക്ഷിച്ചാൽ മരിക്കുമെന്ന് അറിയാതിരിക്കുമോ - അബദ്ധം - അശാസ്ത്രീയം.
ReplyDelete*വൈദ്യശാസ്ത്ര മേഖലയിൽ*
പ്ലേഗിൽ നിന്നും കുഷ്ഠരോഗത്തിൽ നിന്നും വീട് ശുദ്ധീകരണത്തിനായി ഒരു അസാധാരണ രീതി ബൈബിളിൽ പറയുന്നു. രണ്ടു പക്ഷികളെ എടുക്കുക, ഒന്നിനെ കൊല്ലുക, മരക്കഷണമെടുക്കുക, ജീവനുള്ള പക്ഷിയെ ഒഴുകുന്ന വെള്ളത്തിൽ മുക്കുക. അത് വീട്ടിൽ തളിക്കുക. (ലേവ്യർ 14-ൽ 49 മുതൽ 53 വരെ) - അബദ്ധം - അശാസ്ത്രീയം.
*ജന്തുശാസ്ത്ര മേഖലയിൽ*
മുയൽ അയവിറക്കുന്ന ജീവിയാണ് (ലേവ്യർ 11.6).
സർപ്പം പൊടി തിന്നുന്നു (ഉൽപ്പത്തി 3.41), (യെശയ്യ 65.25). ഒരു ജന്തുശാസ്ത്ര ഗ്രന്ഥത്തിലും ഇത്തരത്തിലുള്ള ഒരു വിവരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല!
നാല് കാലുള്ള പക്ഷികള്‍ മ്ലേച്ചമാണെന്ന് (ലേവ്യർ 11.20). ലോകത്ത് ഇന്നുവരെ ഇത്തരത്തിലുള്ള ഒരു പക്ഷിയെ കണ്ടെത്തിയിട്ടില്ല!
*വ്യഭിചാരിണിയെ തിരിച്ചറിയാനുള്ള മാർഗം*
ReplyDeleteപുരോഹിതന് യാനപാത്രത്തിൽ വിശുദ്ധ ജലം കൊണ്ടുവരും, തറയിൽ നിന്നും പൊടി വാരി പാത്രത്തിൽ ഇടണം. അത് കയ്പ്പ് വെള്ളമായിരിക്കണം. അതിൽ ശാപവചനങ്ങള്‍ ഉച്ചരിച്ച ശേഷം ആരോപിതയായ സ്ത്രീക്ക് നൽകുക. സ്ത്രീ വ്യഭിചരിച്ചിട്ടുണ്ടെങ്കിൽ അവള് അത് കുടിച്ചാൽ ശാപം അവളുടെ ശരീരത്തിൽ പ്രവേശിക്കും. ഉദരം വീർക്കുകയും തുട ക്ഷയിക്കുകയുമുണ്ടാകും, ജനങ്ങളുടെ ഇടയിൽ അവള് ശപിക്കപ്പെട്ടവളായിത്തീരും. സ്ത്രീ വ്യഭിചരിച്ചിട്ടില്ലെങ്കിൽ അവള് ശുദ്ധയായിരിക്കുകയും അവള്‍ക്ക് സന്താനമുണ്ടാവുകയും ചെയ്യും. (സംഖ്യാപുസ്തകം 5 ൽ 11 മുതൽ 31 വരെ ). ഇത് എത്രമാത്രം പ്രയോജനപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ക്രൈസ്തവ ലോകത്തുള്ളത് - അബദ്ധം - അശാസ്ത്രീയം.
*യഥാർത്ഥ വിശ്വാസിയെ അറിയാനുള്ള മാർഗം*
വിശ്വാസിക്കുന്നവരോട് കൂടെ അടയാളങ്ങള്‍ കാണപ്പെടും. അവർ എന്റെ നാമത്തിൽ പിശാച്ചുക്കളെ ഒഴിപ്പിക്കും, അവർ അന്യഭാഷ സംസാരിക്കും, സർപ്പങ്ങളെ കയ്യിലെടുക്കും, മരണകരമായത് കുടിച്ചാൽ അവർക്ക് ദോഷം ഭവിക്കില്ല. അവർ രോഗികളുടെ മേൽ കൈവെച്ചാൽ രോഗികള്‍ സുഖം പ്രാപിക്കും (മാർക്കോസ് 16 - 17,18) സത്യവാനെ കണ്ടെത്താനുള്ള ഈ രീതി പക്ഷേ ഇതുവരെ ഒരു വിശ്വാസിയും അവലംബിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമാകുന്നത് - അബദ്ധം - അശാസ്ത്രീയം.
*ഗണിതപരമായ വൈരുദ്ധ്യങ്ങള്‍*
ആയിരക്കണക്കിന് ഗണിത വൈരുദ്ധ്യങ്ങളാണ് ബൈബിളിലുള്ളത്. ചിലത് മാത്രം.
ബാബിലോണിയയിൽനിന്ന് ഇസ്രയേൽ ജനതയെ നെബുക്കദ് നസർ ബന്ധനത്തിൽ നിന്നും മോചനം നൽകിയ പശ്ചാത്തലത്തിൽ ആളുകളുടെ പേരും എണ്ണവുമുള്ള പട്ടിക നൽകിയിരിക്കുന്നിടത്ത് (എസ്രാ 2 ൽ 1 മുതൽ 63 വരെയും നെഹ്മ്യ 7 ൽ 7 മുതൽ 65 വരെയുമുള്ള ഭാഗത്ത്) അറുപതോളം വചനങ്ങളിൽ പതിനെട്ടിലധികം വൈരുദ്ധ്യങ്ങള്‍ 200 ഗായികാ ഗായകന്മാരുണ്ടായിരുന്നെന്ന് എസ്രാ 2-65. 245 ഗായികാ ഗായകന്മാരാണെന്ന് നെഹ്മ്യ 7-67
ReplyDelete2 രാജാക്കന്മാർ 24 ൽ 8 പറയുന്നു. യോഹേയാക്കീസിന് ഭരണം നടത്തുമ്പോള്‍ 18 വയസ്സായിരുന്നു. അദ്ദേഹം മൂന്നു മാസം ജറുസലേം ഭരിച്ചു.
ദിനവൃത്താന്തം 36.9 ൽ യെഹേയാക്കീസിന് 8 വയസ്സായിരുന്നു. അദ്ദേഹം 3 മാസവും 10 ദിവസവും ഭരിച്ചു.
1 രാജാക്കന്മാർ 7.26 ൽ പറയുന്നു. സോളമാന്റെ കൊട്ടാരത്തിൽ, അദ്ദേഹത്തിന്റെ കടലിൽ 2000 ബത്ത് വെള്ളം കൊള്ളും. 2 ദിനവൃത്താന്തം 4:5 ൽ പറയുന്നു. 3000 ബത്ത് വെള്ളം കൊള്ളും.
1 രാജാക്കന്മാർ 15.13 ൽ പറയുന്നു. ആശായുടെ വാഴ്ചയുടെ 26-ാം വത്സരം ബാശ മരിച്ചു.
2 ദിനവൃത്താന്തം 16:1 ൽ പറയുന്നു. ആശായുടെ വാഴ്ചയുടെ 36-ാം വത്സരത്തിൽ ബാശ യഹൂദ അധീനപ്പെടുത്തി. (തന്റെ മരണത്തിന് 10 വർഷങ്ങള്‍ക്ക് ശേഷം ബാശ എങ്ങനെ അധിനിവേശം നടത്തി!)
*പൂർത്തീകരിക്കപ്പെടാതെ തെറ്റിപ്പോയ ബൈബിള്‍ പ്രവചനങ്ങള്‍*
നെബ്ക്കദ് നസർ ടൈർ നശിപ്പിക്കുമെന്ന് (എസക്കിയേൽ 26 ൽ പറയുന്നു.) അലക്സാണ്ടറാണ് ടൈർ നശിപ്പിച്ചത്. ദൈവം കയീനോട് പറഞ്ഞു. നീ പുറന്തള്ളപ്പെട്ടിരിക്കുന്നു. നീ അലഞ്ഞുനടക്കും (ഉൽപ്പത്തി 4.12). അതേ ഉൽപ്പത്തിയിൽ ഏതാനും വചനങ്ങള്‍ക്കു ശേഷം 17-ൽ പറയുന്നു. കയീന് ഒരു നഗരം പണിതു. യെഹോയാക്കീന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കാന്‍ കഴിയില്ല (യിരമ്യ 36.30). യോഹാക്കീന് ഭരണം നടത്തിയെന്ന് (2 രാജാക്കന്മാർ 24.6).
കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേൽ എന്ന് വിളിക്കും. (യെശയ്യാ 7.14) ക്രിസ്ത്യാനികള്‍ ഇത് യേശുവിനെക്കുറിച്ചാണെന്ന് പറയുന്നു. എന്നാൽ അംല എന്ന പ്രയോഗമാണ് ഇവിടെ ഹിബ്രുവിൽ കാണാന്‍ സാധിക്കുക. അംല എന്നു പറഞ്ഞാൽ കന്യകയെന്നല്ല യുവതിയെന്നാണ് അർത്ഥം. കന്യകക്ക് ഹിബ്രുവിൽ ബൈതുല എന്നാണ് പറയുക. ഇനി വാദത്തിന് സമ്മതിച്ചാൽ പോലും യേശുവിനെ ബൈബിളിലെവിടെയും ഇമ്മാനുവേൽ എന്ന് വിളിക്കപ്പെട്ടിട്ടില്ല.
*പാപം ചെയ്ത യയോവയുടെ മാനസാന്തരം ആണ് യേശു*
ReplyDelete*പുതിയ നിയമത്തിലെ പുതിയ സുവിശേഷം,,,*
✝️✝️✝️✝️✝️✝️✝️✝️
യഹോവ യേശുവായി വന്നതിന് ശേഷം യഹോവയുടെ ആദ്യ പാപങ്ങളെല്ലാം മാഞ്ഞ് പോയി... യേശു യഹോവ ആയിരുന്ന കാലത്ത് അനേകമനേകം പാപങ്ങൾ ചെയ്തിരുന്നു. അനേകമനേകം മനുഷ്യരെ ഉന്മൂലനം ചെയ്തിരുന്നു... *മലം വാരി എറിയുമെന്ന് പറയുന്ന ദൈവം, മുണ്ട് പൊക്കി നാണിടം കാണിക്കുമെന്ന് പറയുന്ന ദൈവം, ബലിയറുക്കുന്ന ഉരുക്കളുടെ ചാണകം മുഖത്ത് വാരി പൂശുമെന്ന് പറയുന്ന ദൈവം, അന്യന്റെ സകലതും പിടിച്ചെടുത്ത് കൊല്ലാനും നശിപ്പിക്കാനും പറയുന്ന ദൈവം ഒക്കെയായിരുന്നു പഴയ ദൈവം...* മനുഷ്യരോട് ഇങ്ങനെയെല്ലാം ചെയ്തത് കൊണ്ട് ദൈവത്തിന് മനസ്താപം ഉണ്ടായി... അത് കൊണ്ടാണ് പിന്നീട് മനുഷ്യരുടെ മുന്നില്‍ മനുഷ്യനായി വന്ന് സ്വയം പാപ പരിഹാര ബലിയായത്... ദൈവം ചെയ്ത പാപത്തിനെല്ലാം ദൈവം സ്വയം പാപപാരിഹാരം ചെയ്തു,,. മനുഷ്യരായ നാം ചെയ്യുന്ന പാപത്തിനും അതോടെ പരിഹാരം ഉണ്ടായി. ദൈവത്തിന്റെ ആ രക്ഷാകര പദ്ധതിയില്‍ വിശ്വസിക്കുക മാത്രം മതി, എല്ലാ പാപങ്ങളും ഇല്ലാതെയാകും,.. പാപത്തിന്റെ ഉറവിടം ദൈവമാണല്ലോ... അത് കൊണ്ടാണല്ലോ ദൈവം അതിനുള്ള പരിഹാരവും സ്വയം ചെയ്ത് മാതൃകയായത്... അത് കൊണ്ട് ഇനി പാപങ്ങളില്ല... ദൈവം സ്വയം ബലിയായതോടെ സാത്താന്റെ തലയും വെട്ടി... തലയില്ലാത്ത സാത്താൻ ഇനി എന്ത് ചെയ്യാനാ... ? ആയിരം കൊല്ലത്തേക്ക് സാത്താനെ തടവിലാക്കുകയും ചെയ്തിരുന്നു. ആയിരം കൊല്ലത്തിന് ശേഷം സാത്താൻ പുറത്ത് വന്നെങ്കിലും തലയില്ലാത്തത് കൊണ്ട് ഇനി പാപം ചെയ്യാനുള്ള ചെയ്യിക്കാനുള്ള കഴിവ് സാത്താനില്ല..
യഹോവ ശപിക്കപ്പെട്ടവനായി യേശുവായി മനുഷ്യന്റെ മുന്നില്‍ സ്വയം പരമാവധി താഴ്ന്ന് മനുഷ്യരോട് ചെയ്ത സകല പാപങ്ങളുടേയും പരിഹാരമായി കുരിശ് ചുമന്ന് അടിയേറ്റ് നടന്ന് കുരിശില്‍ ആണിയടിച്ച് വേദന സഹിച്ച് പീഢനമേറ്റ് മനുഷ്യന്റെ എല്ലാ വേദനകളും സ്വയം അനുഭവിച്ച് എല്ലാ നിവൃത്തായായി എന്ന് പറഞ്ഞ് ജീവനെ വിട്ടു,
ദൈവം ചെയ്ത പാപത്തിന് പരിഹാരമായി സ്വയം ബലിയാകാനായി ഭൂമിയില്‍ മനുഷ്യനായി ജനിച്ചുവെന്ന് സാത്താൻ അറിഞ്ഞതോടെ സാത്താനും മനസ്താപം ഉണ്ടായി. ആർക്കായാലും ഉണ്ടാകുമല്ലോ... അങ്ങനെ സാത്താൻ ദൈവത്തെ ക്രൂശിലേറ്റുന്നതിന് വേണ്ടിയുള്ള സഹായാങ്ങളും ചെയ്തു, വെറുതെ കുരിശിലേറ്റിയത് കൊണ്ട് കാര്യമില്ലല്ലോ... ജൂതന്മാരുടെ ചിന്തയിലേക്ക് സാത്താൻ യേശു ദൈവനിന്ദ ചെയ്തുവെന്ന ബോധം ഉണ്ടാക്കി അവരെ കൊണ്ട് യേശുവിനെ കൊല്ലണമെന്ന് ആവശ്യമുന്നയിപ്പിച്ചു, സാത്താന് സ്വന്തം തലയും നഷ്ടപ്പെടുന്നതാണെന്ന് അറിയാമായിരുന്നു. എന്നിട്ടും സാത്താൻ ദൈവത്തിന്റെ ദിവ്യമായ ബലിക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു. ജൂതാസിനെ കൊണ്ട് ഒറ്റ് കൊടുപ്പിച്ചു, ജൂതാസും ദൈവത്തെ സഹായിക്കുകയാണ് ചെയ്തത്, അങ്ങനെ ദൈവത്തെ കുരിശിലേറ്റി കൊന്നു..
സാത്താനെ സമ്പന്ധിച്ച് ദൈവത്തെ എല്ലാ സൃഷ്ടികളും ആരാധിക്കുന്നുവെന്നതിലെ അസൂയയായിരുന്നു, അതിനെ തടയാനാണ് സാത്താൻ ശ്രമിച്ചിരുന്നത്. അതിന്റെ പേരിലാണ് സാത്താൻ മനുഷ്യരെ കൊണ്ട് പാപം ചെയ്യിച്ചിരുന്നത്. തന്നോടുള്ള വിദ്വേഷം ഒന്ന് കൊണ്ട് മാത്രമാണ് യഹോവ അത്രയും പാപങ്ങളെല്ലാം ചെയ്തിരുന്നത്, ദൈവത്തിന് തന്റെ തെറ്റ് തിരിച്ചറിയാനായെങ്കില്‍ ദൈവം പരമാവധി താഴ്ന്നു വന്നെങ്കില്‍ പിശാചായ താനും താഴേണ്ടതല്ലേ... അങ്ങനെ പിശാച് തന്റെ തല തന്നെ വെട്ടുന്നതിന് നിന്ന് കൊടുത്തു. ദൈവവും സാത്താനും തമ്മില്‍ ധാരണയിലായി. രണ്ടും ഒന്നായി, രണ്ടിന്റേയും ആത്മാവും ഒന്ന് പോലെയായി, സൌഹാർദ്ധത്തിലായി, അങ്ങനെയങ്ങനെ ഏകത്വം ത്രിയേകത്വം ആയി മാറി, മൂന്നിലെ ഏതിനെ വേണമെങ്കിലും ആരാധിക്കാം മൂന്നിനേയും ആരാധിക്കാം ,, സാത്താൻ തലയില്ലാതെ വേറിട്ടും ജീവിക്കുന്നത് കൊണ്ട് പാപം ചെയ്യാനോ ചെയ്യിക്കാനോ ഉള്ള മനസ്സില്ല, ഇനി അതിന്റെ ആവശ്യവും ഇല്ലല്ലോ,,, യഹോവക്ക് തന്റെ അബദ്ധങ്ങളെല്ലാം മനസ്സിലാവുകയും ചെയ്തതാണല്ലോ... പിന്നെ വാശിയെന്തിന് ? സാത്താനും സമാധാനമായി, യഹോവയുടെ അഹങ്കാരം കുറക്കുക എന്നതായിരുന്നുവല്ലോ സാത്താന്റെ ആവശ്യം, പാപപാരിഹാര ബലിയോടെ ദൈവം എല്ലാം നിവൃത്തായായി എന്ന് പറഞ്ഞത് അത് കൊണ്ടാണ്, ഈ രക്ഷാകര പദ്ധതിയോട് കൂടി പിശാചിനെ ശപിക്കാത്ത ഒരു പറ്റം സമൂഹം ഉണ്ടാവുകയും അവരങ്ങനെ വളർച്ച പ്രാപിച്ച് വലിയ ഒരു സമൂഹമാവുകയും ചെയ്തു.
ദൈവത്തെ ആകാശത്തേ ഉയരങ്ങളില്‍ എത്തിച്ച് ലോകം മുഴുവനും കാണിച്ച് കൊടുത്തവനാണ് സാത്താൻ. തന്നെ ആരാധിക്കണമെന്ന് സാത്താൻ ദൈവത്തോട് തന്നെ ആവശ്യപ്പെട്ടിരുന്നതും ആണ്. അന്ന് പക്ഷെ സാത്താന് ദൈവം മണ്ണില്‍ ജനിച്ചത് എന്തിനാണെന്ന് അറിയില്ലായിരുന്നു, അത് കൊണ്ടാണ് നാല്പത് ദിവസം ആഹാരം പോലും നല്‍കാതെ പട്ടിണിക്കിട്ട് അവശനാക്കിയത്. സാത്താൻ ചില്ലറക്കാരനല്ലയെന്ന് ദൈവത്തിനും മനസ്സിലായത് അന്നാണ്, അത്രയും കാലം ദൈവം സൃഷ്ടിച്ച ഭൂമിയിലെ നഗരങ്ങളൊന്നും ദൈവം കണ്ടിരുന്നില്ല. സാത്താൻ താനുണ്ടാക്കിയതാണ് ഇതെല്ലാം എന്ന മട്ടിലാണ് അതെല്ലാം ദൈവത്തിന് വിട്ട് തരാം എന്ന് പറഞ്ഞത്. ഒറ്റ നിബന്ധനയേ സാത്താൻ ദൈവത്തോട് ആവശ്യപ്പെട്ടതൊള്ളൂ. സാത്താനെ ദൈവം ആരാധിക്കണമെന്ന് മാത്രം, ദൈവം അതൊന്നും അനുസരിച്ചില്ല, അപ്പോഴും ദൈവത്തിന്റെ അഹങ്കാരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല, അവസാനം താഴേക്ക് അവശനായി പതിച്ച ശേഷമാണ് ദൈവത്തിന്റെ കഴിവില്ലായ്മ ശരിക്കും ബോധ്യമായത്. ദൈവത്തിന്റെ തന്നെ മാലാഖമാര്‍ വന്ന് സുശ്രൂഷിക്കേണ്ടി വന്നു ദൈവത്തെ, ശേഷം ദൈവം കുറേകൂടി ചിന്തിച്ചു, സകല പാപങ്ങളുടേയും പരിഹാരം തന്റെ ബലിമാത്രമേയൊള്ളൂവെന്ന് ദൈവത്തിന് മനസ്സിലായി, അങ്ങനെ സ്വയം ബലിയായ ദൈവം പിശാചിന് മുന്നിലും മനുഷ്യന് മുന്നിലും സ്വയം താഴ്ന്ന് കൊടുത്ത് തന്റെ അഹങ്കാരമെല്ലാം വലിച്ചെറിഞ്ഞ് സ്വയം കഴുവേറി ശപിക്കപ്പെട്ടവനായി മരിച്ച് മൂന്നാം ദിവസം പുതിയ ജന്മമെടുത്ത് പുതിയ ദൈവമായി പരിണമിച്ചു, അത് കൊണ്ടാണ് ക്രിസ്ത്യാനി ആകുന്ന ഓരോരുത്തരും പുതിയ ജന്മമെടുത്തുവെന്ന് പറയുന്നത്, മാത്രമല്ല ആ പുതിയ ജന്മമെടുത്ത് വരുന്ന ഓരോ മനുഷ്യനും പിന്നീട് ദൈവത്തിന് തുല്യമായി പുതിയ ദൈവങ്ങളാവുകയും ചെയ്യുന്നു, ഇതാണ് പുതിയ നിയമത്തിലെ പുതിയ സുവിശേഷം,,,
ReplyDeleteജിഹാദി മുഹമ്മദ് കുട്ടി!
ReplyDeleteതാങ്കള്‍ ചെയ്തപോലെ അനവിശ്യ ദുര്‍വ്യാഖ്യാനങ്ങള്‍ ഒന്നും ഇട്ടിട്ടില്ല അല്ലാതെ തന്നെ മാതൃകയാക്കാന്‍ ഉള്ള ഒരുവനല്ല ഈ മേലെ പറഞ്ഞ അറബി കള്‍ട്ട് നേതാവ് എന്ന് മനസ്സിലായല്ലോ അല്ലെ? അത് മാത്രം മതി.