Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 29 November 2017

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നായ ഏകനായ അള്ളാഹു


കറകളഞ്ഞ ഏകദൈവ വിശ്വാസം ആണ് ഇസ്ലാമിന്റെ എന്നു പറയുകയും , മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ചു, ബഹുദൈവാരധാനയാണെന്ന് വിധിക്കുകയും ചെയ്തു കൊണ്ട് നടക്കുന്ന വഹാബി സലഫി ദാവക്കാര്‍ പക്ഷെ ഈ തവ്ഹീദിന്റെ മുഖ്യഘടകമായി കൊണ്ട് നടക്കേണ്ട പ്രമാണമായ , ‘അലാഹുവിന്റെ ഏകത്വം’, “തവ്ഹീദ്”, ഖുറാനില്‍ കാണിച്ചു തരാനും കൂടെ ഇതൊന്നും പ്രാമാണികമായി തെളിയിക്കാനും ഇത് വരെ സാധിച്ചിട്ടുമില്ല, എന്ന നഗ്ന സത്യം അറിയിച്ചു കൊള്ളട്ടെ. 

ഒരൊറ്റ ആയത്ത്പോലും അള്ളാഹു “താന്‍ ഏകനായ ദൈവമാണ്” എന്നോ, “താന്‍ ഏകന്‍/ഏകം” എന്നോ എടുത്തു കാണിക്കാന്‍ ഖുറാനില്‍ ഇല്ല, എന്ന ദാരുണമായ സത്യം ഏകദൈവസിദ്ധാന്തം പൊക്കിപിടിച്ച് അധിക്ഷേപിച്ചു വന്നവരില്‍ നിന്ന് തന്നെ ഈ അടുത്താണ് വ്യക്തമായി ശ്രദ്ധയില്‍ പെട്ടത്.  അവനില്‍ ചില ഏകത്വ ആരോപണങ്ങള്‍ മുഹമ്മദ്‌ പറയുന്ന രീതിയില്‍ നമുക്ക് കാണാം:

🔳 37:4  തീര്ച്ചയായും നിങ്ങളുടെ ദൈവം ഏകന് തന്നെയാകുന്നു. . 6:19  .... പറയുക: അവന് ഏകദൈവം മാത്രമാകുന്നു. 14:48   ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
[എല്ലാം വളരെ കഷ്ടപ്പെട്ട് മുഹമ്മദ്‌/മലക്ക് പറഞ്ഞു വെക്കുന്നു എന്ന്. അള്ളാഹു "താന്‍ ഏകന്‍" ആണെന്ന് പറയാന്‍ മറന്നു പോയി എന്ന് സാരം.]

🔳 21:108  പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്കപ്പെടുന്നത്. അതിനാല് നിങ്ങള് മുസ്ലിംകളാകുന്നുണ്ടോ?
[പക്ഷെ എന്ത് രീതിയില് ആണ് ഏകന് എന്നുമാത്രം ബോധനം ലഭിച്ചിട്ടില്ല. മുഹമ്മദിന്റെ കിടപ്പറയുടെ അടുത്ത് വരാന് പാടില്ല എന്ന് 49:4  പറയാന് മറന്നില്ല പക്ഷെ അല്ലാഹുവിനെ പറ്റി വെളിപ്പെടുത്താന് മറന്നു അള്ളാഹു അഥവാ മുഹമ്മദ്]

🔳 29:46  വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള് സംവാദം നടത്തരുത്- അവരില് നിന്ന് അക്രമം പ്രവര്ത്തിച്ചവരോടൊഴികെ. നിങ്ങള് പറയുക: ഞങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു.
 [വേദക്കാരുടെ ദൈവം പിതാവും പുത്രനും പരിശുധത്മാവും ആണ്, ഒരിക്കലും അടിമയജമാനന് അല്ല, അല്ലാഹുവിനു അഥവാ മുഹമദിനു അവിടെയും തെറ്റി]

🔳 5:73  അല്ലാഹു മൂവരില് ഒരാളാണ് എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.
[മൂവരില് ഒരു ദൈവം എന്നാല് ത്രിത്വ സിദ്ധാന്തം അല്ല, അത് tritheism ആയ പഷണ്ടാതയാണ്. ക്രൈസ്തവര്/വേദക്കാര് അങ്ങനെ വിശ്വസിക്കുന്നില്ല. അള്ളാഹു അഥവാ മുഹമ്മദിന് അവിടെയും തെറ്റി]

മുഹമ്മദ്‌ അല്ലാഹുവില്‍ ആരോപിക്കുന്ന ഏകത്വം മാത്രമാണ് ഇസ്ലാം മതത്തിന്റെ ഏകദൈവ വിശ്വാസം എന്ന ആരോപണം. അള്ളാഹു “അവന്‍, അതാകുന്നു”, “അവന്‍ ഇതാകുന്നു” എന്ന് ആരോപണം അല്ലാതെ “അനാ അല്‍-അഹദ്”(ഞാന്‍ ഏകനാകുന്നു), “അനാ അല്‍-വാഹിദ്” (ഞാന്‍ ഏകം ആണ്) എന്ന് അള്ളാഹു എവിടെയും പറയുന്നില്ല എന്നതാണ് മുഖ്യമായ വിഷയം. മുഹമ്മദ്‌ പറയുന്നത്, ജിബ്രേല്‍ ആണ് പറയുന്നത്. മുഹമ്മദ്‌ ജിബ്രെലിനെ കണ്ടു എന്ന സക്ഷ്യമോ അടയാളമോ അനേകര്‍ ആരാഞ്ഞിട്ടും സക്ഷ്യമോന്നും മുഹമ്മദ്‌ നല്‍കിയിട്ടില്ല. ഇനി ഉള്ളതാണെങ്കില്‍ ഇതുപോലെയുള്ള നിലവാരം തീരെയില്ലാത്ത കസര്‍ത്തുകളും.
ആഇഷ നിവേദനം:  അല്ലാഹുവിന്റെ പ്രവാചകന്‍ (ﷺ) എന്നോട് പറഞ്ഞു: "ഇതാ ജിബ്രീല്‍ നിന്നോട് സലാം വെക്കുന്നു." അപ്പോള്‍ ഞാന്‍ പറഞ്ഞു: "അദ്ദേഹത്തിന് മേല്‍, അല്ലാഹുവിന്റെ കരുണയും സമാദാനവും ഉണ്ടാകട്ടെ." (സഹിഹ് ജാമി അറ്റ്‌-തിര്‍മിദി Vol. 1, Book 46, Hadith 3882)

ഇനി ജിബ്രെലിനെ എന്ത് അടിസ്ഥാനത്തില്‍ വിശ്വസിക്കും എന്ന് ആരഞ്ഞലോ? ഇബിലീസ് വ്യാജം പറഞ്ഞപോലെ ജിബ്രേല്‍ വ്യാജം പറഞ്ഞതയിക്കൂടെ ഖുറാന്‍? എന്നൊന്നും ചോദ്യത്തിനു മറുപടി ഇല്ല (ഉണ്ടെങ്കില്‍ തരിക) .  ചുരുക്കി പറയുക എങ്കില്‍, 58:7 (… മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന് [ അല്ലാഹു] അവര്ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല…) പ്രകാരം എല്ലായിടവും അവന് ഉണ്ടെന്നു ആരോപണവും നിലനില്ക്കുംബോളും, അവനു, “അനാ അല്-അഹദ്” എന്ന രണ്ടക്ഷരം പറയാന് സാധിച്ചില്ല എന്നത് വളരെ ഗുരുതരമായ കുറവായിട്ടാണ് കാണുന്നതും, ഈ “ഏകദൈവവിശ്വസരോപണം” പറ്റി ശ്രദ്ധിക്കേണ്ടതും.

⬛ “ഏകദൈവവിശ്വസരോപണം” ത്തിന്റെ പ്രശ്നങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല.
🔳 സുറ അല്‍-ഇഖലാസ് 112:1 “ഖുല് ഹുവാ അള്ളാഹു അഹദുന്”
“പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.”
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഏകന്‍ എന്ന് അറബിയില്‍ ഉപയോഗിച്ചിരിക്കുന്ന പദം, അഹദുന്‍ എന്നാണു.  അതായതു, “un”(ഉന്‍) ചേര്‍ക്കുമ്പോള്‍ അത് “indefinite article” ആകും. തന്മൂലം അഹദുന്‍  “anyone of” അഥവാ “പലതിലൊന്നു”, “ഏതെങ്കിലും ഒന്ന്” തുടങ്ങിയ അര്‍ഥങ്ങള്‍ ആണ് ഖുറാനില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ ഇവിടെ "ഒന്ന് " definite article വരുന്ന പ്രശ്നം ഉദിക്കുന്നില്ല.   ഉധാഹരണം അതെ അധ്യായം 112:4 നോക്കുക.  സുറ 112:1 “അവന്ന് തുല്യനായി മറ്റാരും ഇല്ലതാനും”

🔳 അങ്ങനെയെങ്കില്‍, 112:4 ഇല്‍ അഹദുന്‍ എന്നതിന് ഇതേ അര്‍ഥം.
"പറയുക: കാര്യം അല്ലാഹു 'അവരിലൊരുവന്'‍ ആകുന്നു", എന്നല്ലേ വരികയുള്ളു. മെക്കന്‍ സുറകളുടെ, ഇടയില്‍ വരുന്ന സുറ ആയതിനാല്‍, ആ ബഹുദൈവാരധനയുടെ പശ്ചാത്തലം കൂടെ ഓര്‍ക്കുന്നത് നന്ന്. മൂന്നു പെണ്മക്കള്‍ അല്ലാഹുവിനു ഉണ്ടെന്നും അവര്‍ ദേവതകള്‍ ആണെന്നും മുഹമ്മദ്‌ ആയത്ത് ഇറക്കി കൊടുത്തു പറയുന്നതും ഓര്‍ക്കാം ഇവിടെ, അവരില്‍ ഒന്നാണ് എന്ന് ആണോ ഉദ്ദേശിച്ചത്?

1. അല്‍-ഇലഹ് എന്ന അള്ളാഹു definite article ആണെങ്കില്‍, അത് മറ്റൊരു definite article നെ പിന്താങ്ങി കൊണ്ടേ വാക്യത്തില്‍ നിലനില്കൂ. അങ്ങനെയെങ്കില്‍
അ) അള്ളാഹു definite article അല്ല. 
(അല്ലെങ്കില്‍)
ബി) വ്യാകരണ പിശക് ആണ്, പ്രാസമൊപ്പിക്കല്‍ 
ഇതില്‍ ഏതു തിരഞ്ഞെടുത്താലും പ്രശ്നമാണ്. കാരണം, അള്ളാഹു എന്നാല്‍ definite article ആകുന്നില്ല എങ്കില്‍, അള്ളാഹു പൂര്‍ണനായവനെ സൂചിപ്പിക്കുന്ന ദൈവം (The God) എന്നര്‍ത്ഥം indefinite phrase ഇല്‍ വരുകയില്ല. അതയതു ഏകദൈവം എന്ന ടൈറ്റില്‍ മറക്കേണ്ടി വരും. Indefinite phrase, പ്രത്യേകിച്ചും ഏകദൈവം എന്ന് സൂചിപ്പിക്കുന്നിടത്തു വരുന്നത് സംഭാഷണരൂപേണ പറയുനതിനപ്പുറത്തേക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അക്ഷരജ്ഞാനം ഇലല്തെ വാമൊഴിപാടിനടന്ന കവിയുടെ പ്രശ്നം!
പകരം, രണ്ടാമത്തെ option ആണ് എടുക്കുന്നതെങ്കില്‍, അള്ളാഹു എന്ന definite article ന്റെ കൂടെ 112:1 ഇല്‍ “un” ചേര്‍ത്ത indefinite article, വ്യാകരണപ്രശ്നം എന്നെങ്കില്‍ സര്‍വ്വജ്ഞാനിക്ക് വ്യാകരണ പിശക്, അപ്പോളും ദൈവം എന്ന ടൈറ്റില്‍ കൈവിടേണ്ടി വരും. [1]

2. Definite article ആയി അല്-അഹദ് എന്ന് പറഞ്ഞിരുന്നു എങ്കില് ‘The One’, ‘ഒരുവന്’,  എന്ന് തന്നെ അര്ഥം വരുമായിരുന്നു. എന്നാല് അഹദുന് എന്ന് indefinite article എന്ന് ഉപയോഗിച്ചത് “ഒന്ന്” എന്ന് ഒരിക്കലും വരുന്നില്ലവിടെ.

3.  അള്ളാഹു എന്നാണ് അവിടെ വരുന്നതെങ്കില് അല്-അഹദുന്  definite article ആകണമായിരുന്നു, അങ്ങനെ അല്ല എങ്കില്, അള്ളാഹു എന്ന definite article ആയിരിക്കില്ല അവിടെ. അതായതു ഇസ്ലാമിന്റെ വെറും ദൈവം god, ഇലഹ് എന്നാണ് പരാമര്ശം. ല്- ഇലഹ് എന്നാണു താനും 112 :1  ഉപയോഗിച്ചിരിക്കുന്നത്.

ആയതിനാല് 112:1 “നിങ്ങളുടെ ഇലാഹു (ദൈവം) പലരിലൊരുവന് അത്രേ” എന്ന്  അരക്കെട്ടിട്ടു ഉറപ്പിക്കുന്നു. കൂടെ ഏകദൈവവിശ്വാസം തകരുന്നു, സര്‍വ്വശക്തനെ indefinite വിശേഷണം കൊടുത്തത് വഴി, അള്ളാഹു സര്‍വ്വശക്തനായ ഏകദൈവം എന്ന് വരുകയുമില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന ഒറ്റപ്പെട്ടുപോയ ദൈവം. ഇതുകൊണ്ട് ഉറപ്പികാമോ, അതോ മറ്റു വിശ്വാസപ്രകാരം ആണോ ഇങ്ങനെ വന്നിട്ടുള്ളത് എന്ന് കൂടെ ഒന്ന് പരിശോധിച്ച് നോക്കാം.

⬛ ⬛ ശിര്ക്ക് ⬛ ⬛
=====================
ശിര്ക്ക് എന്നാല്, 🔳 സുറ 4:48 “തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.”
അള്ളാഹുവിനോട് മനുഷ്യര്  ഏതെങ്കിലും ആളുകളോ എന്തെങ്കിലും കല്ലോ ശില്പ്പങ്ങലോ സമുച്ചയങ്ങലോ മലകലോ കാറ്റോ ഭൂമിയോ ആകാശമോ എന്തും ആയികൊള്ളട്ടെ അവ പങ്കുചെര്ക്കുക്ക എന്നതാണ് ശിര്ക്ക്. ഈ ശിര്ക്ക് ആണ് അള്ളാഹു പൊറുക്കപ്പെടാത്ത ഏറ്റവും വലിയ പാപം എന്ന് ഖുറാനില് അള്ളഹുവിനെറെ പേരില് ആരോപണം.
🔳 സുറ 13:36 … പറയുക: അല്ലാഹുവെ ഞാന് ആരാധിക്കണമെന്നും, അവനോട് ഞാന് പങ്കുചേര്ക്കരുത് എന്നും മാത്രമാണ് ഞാന് കല്പിക്കപ്പെട്ടിട്ടുള്ളത്…
മനുഷ്യര് അല്ലാഹുവിനോട് കൂടെ പങ്കു ചേര്ത്ത് കൊടുക്കാതിരുന്നാല് മാത്രം മതി, പക്ഷെ അല്ലാഹു സ്വയം പങ്കു ചേര്ത്താലോ? 

⬛ അള്ളയുടെ പേരില് അല്ലാതെ സത്യം ചെയ്യുന്നു എങ്കില് ശിര്ക്ക് ചെയ്യുന്നു.
___________________________________________________________

അബ്ദുള്ള നിവേദനം: പ്രവാചകന്‍ (സ) പതിവായി സത്യം ചെയ്യുന്നത്, “ ഹൃദയങ്ങള്‍ കീഴ്മേല്‍ മറിക്കുന്നവനല്ലാതെ” ( സഹിഹ് ബുഖാരി 7391; പുസ്തകം 97, ഹദീസ് 488, അല്ലാഹുവിന്റെ ഏകത്വം; തവ്ഹീദ് )

ഇബ്ന്‍ ഉമര്‍ ഒരുവന്‍ പറയുന്നത് കേള്‍ക്കയുണ്ടായി: “കാബയാല്‍ അല്ല”, അപ്പോള്‍ ഇബ്ന്‍ ഉമര്‍ പറഞ്ഞു: “അല്ലാഹുവിനെ കൂടാതെ സത്യം ചെയ്യുന്നതിനെ പറ്റി അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ‘ആരെങ്കിലും അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നു എങ്കില്‍, അവന്‍ ശിര്‍ക്ക് ചെയ്യുന്നു അല്ലെങ്കില്‍ അവന്‍ അവിശ്വാസിയാണ്.’ ” (സഹിഹ് അല്‍-തിര്‍മിദി 1535, പുസ്തകം 20, ഹദീസ് 13 )

സഈദ് ഇബ്ന്‍ ഉബയാദ് നിവേദനം: ഇബ്ന്‍ ഉമര്‍ ഒരുവന്‍ സത്യം ചെയ്യുന്നത് കേള്‍ക്കയുണ്ടായി: ‘ഇല്ല, ഞാന്‍ കാബയാല്‍ സത്യം ചെയ്യുന്നു’. അപ്പോള്‍ ഇബ്ന്‍ ഉമര്‍ അവനോടു പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് കേട്ടിട്ടുണ്ട്: ‘അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നവന്‍ ബഹുദൈവവിശ്വാസിയാണ്’ എന്ന്” [സുനാന്‍ അബിദാവുദ് 3251, പുസ്തകം 22, ഹദീസ് 10]

⬛ അള്ളാഹുവിന്റെ ആണയിടല്‍ നോക്കാം:
===================================
ഇവിടെ പറയുന്നത് എന്താണ്? അല്ലഹ് ആണയിടുന്ന ആയത്തുകള് നോക്കുക .🔳  79.1-5 ''ഇറങ്ങി ച്ചെന്നു ഊരി എടുക്കുന്നവ തന്നെയാണ സത്യം , സൌമ്യത യോടെ പുറതെടുക്കുന്നവ തന്നെയാണ സത്യം, ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ സത്യം, എന്നിട്ടു മുമ്പോട്ട് കുതിച്ചു പോകുന്നവയും , കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ സത്യം''.
എന്താണ് ഇതെന്ന് അറിയാന്‍ ഖുറാനും ഹദീസും മാത്രം പോര തഫസീരും നോക്കണം. എന്നിട്ട് വല്ല പിടിയും ഉണ്ടോ? സയ്യിദ് അബുല് അഅ്ലാ മൗദൂദിയുടെ ഖുര്ആന് തഫ്സീര് പ്രകാരം:-
”ഇവിടെ അഞ്ചു ഗുണങ്ങളുള്ള ശക്തികളെ സാക്ഷികളാക്കുന്നതെന്തിനു വേണ്ടിയാണ് എന്നു വെളിപ്പെടുത്തുന്നില്ല എങ്കിലും, ഈ സത്യം കൊണ്ട് സ്ഥാപിക്കുന്നത് അന്ത്യനാള് അനിവാര്യമാണെന്നും മനുഷ്യരാസകലം തീര്ച്ചയായും സമൂലം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നുമാണെന്ന് തുടര്ന്നു പറയുന്ന വിഷയം സൂചിപ്പിക്കുന്നുണ്ട്. ഈ അഞ്ചു ഗുണങ്ങളുള്ള ശക്തികള് ഏതാണെന്നും വ്യക്തമാക്കിയിട്ടില്ല.” 
(അപ്പോള്‍ ഖുറാനില്‍ അത്ര വ്യക്തതയോന്നുമില്ല എന്ന് മൌദൂദി പോലും ഏറ്റു പറഞ്ഞു. “…അതില് (ഖുറാനില്) യാതൊരു സംശയവുമില്ല....” സുറ 10:37 , എന്നത് മുഴുമിപ്പിക്കാന് ഖുരാന് സാധിക്കില്ല എന്ന് ഒരുവശം.) മൌദൂദി തുടരുന്നു:
“ഖുര്ആന് വ്യാഖ്യാതാക്കളില് ഏറിയകൂറും അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് മലക്കുകളാകുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു വിശദീകരിക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇവിടെ ഖുറാനില്‍ അവ്യക്തമായ ഈ സംഭവങ്ങളെ എല്ലാം വെച്ച് കൊണ്ട് അള്ളാഹു സത്യം ചെയ്യുന്നതാണ്.  മറ്റു പലയിടങ്ങളിലും അള്ളാഹു സത്യം ചെയ്യുന്നു പലസാധന/സംഭവങ്ങളെയും കൊണ്ട് സത്യം ചെയ്യുന്നു. ഇവിടെ കൊണ്ട് ഒന്നും സത്യം ചെയ്യുന്നത് തീരുന്നില്ല, ഈ ആയത്തുകള് ഒന്ന് കാണാം.
🔳 സുറ 38:1   സ്വാദ്- ഉല്ബോധനം ഉള്കൊള്ളുന്ന ഖുര്ആന് തന്നെ സത്യം.
🔳 സുറ 74:32-34  നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. രാത്രി പിന്നിട്ട് പോകുമ്പോള് അതിനെ തന്നെയാണ സത്യം. പ്രഭാതം പുലര്ന്നാല് അതു തന്നെയാണ സത്യം.
🔳 സുറ 37:3   എന്നിട്ട് കീര്ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
🔳 സുറ 51:1-4  ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള് ) തന്നെയാണ, സത്യം.  ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള് ) തന്നെയാണ, സത്യം.  നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള് ) തന്നെയാണ, സത്യം!   കാര്യങ്ങള് വിഭജിച്ചു കൊടുക്കുന്നവര് ( മലക്കുകള് ) തന്നെയാണ, സത്യം.
🔳 സുറ 52:1-6  ത്വൂര് പര്വ്വതം തന്നെയാണ, സത്യം.  എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.  നിവര്ത്തിവെച്ച തുകലില്  അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.  ഉയര്ത്തപ്പെട്ട മേല്പുര ( ആകാശം ) തന്നെയാണ, സത്യം.   നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
🔳 സുറ 91:1-7 സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.   ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്ന്ന് വരുമ്പോള്.   പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്   രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്.   ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.   ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
🔳 സുറ 69:38  എന്നാല് നിങ്ങള് കാണുന്നവയെക്കൊണ്ട് ഞാന് സത്യം ചെയ്ത് പറയുന്നു:  നിങ്ങള് കാണാത്തവയെക്കൊണ്ടും.
--------------------------------------

അതായതു, ആകാശവും, ഭൂമിയും, ഖുറാനും മലക്കുകളും, മേഖങ്ങളും എന്തിനു, പറയുന്നു, മനുഷ്യര്‍ കാണുന്നതും കാണാത്തതും ആയ സകലത്തിനെയും വെച്ച് അള്ളാഹു സത്യം ചെയ്യുന്നു എന്ന് മുഹമ്മദ്‌ ഖുറാനില്‍ പറഞ്ഞു വെക്കുന്നു. എങ്കില്‍ മുപ്പത്തി മുക്കോടി സാധനങ്ങളെ വെച്ച് അള്ളാഹു സത്യം ചെയ്യുന്നു. അല്ലാഹുവിന്റെ മണ്ടത്തരം മനസ്സിലായോ?

അല്ലഹുവിനെ കൂടാതെ സത്യം ചെയ്യുന്നവന് ബഹുദൈവ വിശ്വാസിയാണ് എന്ന് സഹിഹ് ഹദീസുകള്. അള്ളാഹു തന്മൂലം ബഹുദൈവവിശ്വസി ആണ്, അഥവാ, മറ്റു സംഭവങ്ങളെ ദൈവമായി കരുതുന്നവന് തന്നെ. ആയതിനാല് അള്ളാഹു കണ്ടതും കാണാത്തതും ആയ മുപ്പത്തി മുക്കോടി സംഭവങ്ങളെയും ചേര്ത്ത് ആണയിട്ടു പങ്കു ചേര്ക്കല് നടത്തിയിരിക്കുന്നുതു വഴി, അള്ളാഹു മുപ്പത്തി മുക്കോടി സംഭവങ്ങളില്‍ ഒരുവന്‍.  അങ്ങനെ മുപ്പത്തി മുക്കോടി സംഭവസാധനസാമഗ്രികള്‍ എല്ലാം അള്ളാഹുവിന്റെ കൂടെ അവയെയും അള്ളാഹു ദൈവങ്ങള്‍ ആയി ഉയര്‍ത്തിയിരിക്കുന്നതു മൂലം, സുറ 112:1 ഇല്‍ പറയുന്ന അഹദുന്‍ ‘പലതില്‍ ഒന്ന്/പലരില്‍ ഒരുവന്‍’ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു.

‘അള്ളാഹു ഏകന്‍’ എന്ന ആരോപണത്തിന്റെ അര്‍ഥം ഇപ്പോള്‍ പൂര്‍ണമായും വെളിവായി. അള്ളാഹു തന്നെ ഉയര്‍ത്തിയ മുപ്പത്തി മുക്കോടി ദൈവങ്ങളില്‍ ഏകനായ പലതില്‍ ഒരുവന്‍ ആണ് അള്ളാഹു എന്നും, ആ അല്ലാഹുവിനെ ആരാധിക്കും വഴി അള്ളാഹു ആ ആരാദനകള്‍ മറ്റു പലതിനും സത്യം ചെയ്തുകൊണ്ടുയര്‍ത്തി ആരാധന പങ്കു ചേര്‍ത്ത് കൊടുക്കുന്നു എന്നും തെളിഞ്ഞിരിക്കുന്നതു മൂലം, ഇസ്ലാം അല്ലെ  ലോകം കണ്ട ഏറ്റവും വലിയ ബഹുദൈവ വിശ്വാസികള്‍ ? 

⬛ ഇവിടെ തെളിഞ്ഞിരിക്കുന്ന സംക്ഷിപ്തരൂപം:
____________________________________

1. ഇസ്ലാമിന്റെ ഏകദൈവവിശ്വാസത്തില്‍, അള്ളാഹു "ഞാന്‍ ഏകനാണ്/ഏകമാണ്" എന്നൊന്നും പറഞ്ഞിട്ടില്ല.
2. അള്ളാഹു സുറ അല്‍-ഇഖ്ലാസ് (112)1 പ്രകാരം പലരിലോരുവന്‍ അല്ലെങ്കില്‍ പലതിലൊന്ന് ആണ്.
3. indefinite article ആയ അഹദുന്‍ വിശേഷണം ആയി ഇസ്ലാമിന്റെ ദൈവത്തെ സൂചിപ്പിക്കും വഴി സര്‍വ്വശക്തനായ ഏകദൈവം എന്ന് പറയാന്‍ സാധിക്കികയില്ല. പലരിലൊന്നു എന്ന് ചേരുകയും ചെയ്യും.
4. തന്മൂലം indefinite article ആണ് അള്ളാഹു എന്ന് തെളിയുന്നു. അള്ളാഹു അല്‍-അക്ബര്‍ എന്ന് ആരും പറയാറില്ല. അള്ളാഹു അക്ബര്‍ എന്നെ പറയാറുള്ളു.
5. അള്ളാഹു കണ്ടതും കാണാത്തതും ചേര്‍ത്ത് സത്യം ചെയ്തു കൊണ്ട് അവയെയെല്ലാം തന്റെ കൂടെ ഉയര്‍ത്തി പങ്കു ചെര്‍ക്കുകവഴി, പലരിലോന്നു എന്ന സുറ അല്‍-ഇഖലാസ് 1ല്‍ പറയുന്ന  പ്രയോഗം ശരിയാകുന്നു.
6. മുപ്പത്തിമുക്കോടി ദൈവങ്ങളിലോന്നായ ഏകനായവന്‍ അള്ളാഹു, എന്ന് ഉറപ്പാകുന്ന വഴി, ഇസ്ലാം ആണ് ലോകത്ത് ഏറ്റവും വലിയ ബഹുദൈവാരധികള്‍ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി തെളിയിച്ചു തരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!

[1] https://books.google.co.in/books?id=Yi8vZvkgZy0C&pg=PA22&lpg=PA22&dq=The+biggest+difference+between+creating+a+definite+phrase+and+indefinite+phrase+is+the+use+of+definite+article+prefix+al-+dummies&source=bl&ots=XQHAm2Tvva&sig=fJHcUTs83-d6tfMBAArPJNKvRDU&hl=en&sa=X&ved=0ahUKEwiv2bmgkuTXAhXKtI8KHWr7CBgQ6AEIKDAA#v=onepage&q=The%20biggest%20difference%20between%20creating%20a%20definite%20phrase%20and%20indefinite%20phrase%20is%20the%20use%20of%20definite%20article%20prefix%20al-%20dummies&f=false




6 comments:

  1. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു. താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍! സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും. quran Surah ഹഷ്റ് 22

    ReplyDelete

  2. قُلْ هُوَ اللَّهُ أَحَدٌ ( 1 ) ഇഖ് ലാസ് - Aya 1
    (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
    اللَّهُ الصَّمَدُ ( 2 ) ഇഖ് ലാസ് - Aya 2
    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
    لَمْ يَلِدْ وَلَمْ يُولَدْ ( 3 ) ഇഖ് ലാസ് - Aya 3
    അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
    وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ( 4 ) ഇഖ് ലാസ് - Aya 4
    അവന്ന് തുല്യനായി ആരും ഇല്ലതാനും.قُلْ هُوَ ال


    ReplyDelete
  3. പോസ്റ്റില്‍ തന്നെ ഉത്തരമുണ്ട്:

    അങ്ങനെയെങ്കില്‍, 112:4 ഇല്‍ അഹദുന്‍ എന്നതിന് ഇതേ അര്‍ഥം.
    "പറയുക: കാര്യം അല്ലാഹു 'അവരിലൊരുവന്'‍ ആകുന്നു", എന്നല്ലേ വരികയുള്ളു. മെക്കന്‍ സുറകളുടെ, ഇടയില്‍ വരുന്ന സുറ ആയതിനാല്‍, ആ ബഹുദൈവാരധനയുടെ പശ്ചാത്തലം കൂടെ ഓര്‍ക്കുന്നത് നന്ന്. മൂന്നു പെണ്മക്കള്‍ അല്ലാഹുവിനു ഉണ്ടെന്നും അവര്‍ ദേവതകള്‍ ആണെന്നും മുഹമ്മദ്‌ ആയത്ത് ഇറക്കി കൊടുത്തു പറയുന്നതും ഓര്‍ക്കാം ഇവിടെ, അവരില്‍ ഒന്നാണ് എന്ന് ആണോ ഉദ്ദേശിച്ചത്?

    1. അല്‍-ഇലഹ് എന്ന അള്ളാഹു definite article ആണെങ്കില്‍, അത് മറ്റൊരു definite article നെ പിന്താങ്ങി കൊണ്ടേ വാക്യത്തില്‍ നിലനില്കൂ. അങ്ങനെയെങ്കില്‍
    അ) അള്ളാഹു definite article അല്ല.
    (അല്ലെങ്കില്‍)
    ബി) വ്യാകരണ പിശക് ആണ്, പ്രാസമൊപ്പിക്കല്‍
    ഇതില്‍ ഏതു തിരഞ്ഞെടുത്താലും പ്രശ്നമാണ്. കാരണം, അള്ളാഹു എന്നാല്‍ definite article ആകുന്നില്ല എങ്കില്‍, അള്ളാഹു പൂര്‍ണനായവനെ സൂചിപ്പിക്കുന്ന ദൈവം (The God) എന്നര്‍ത്ഥം indefinite phrase ഇല്‍ വരുകയില്ല. അതയതു ഏകദൈവം എന്ന ടൈറ്റില്‍ മറക്കേണ്ടി വരും. Indefinite phrase, പ്രത്യേകിച്ചും ഏകദൈവം എന്ന് സൂചിപ്പിക്കുന്നിടത്തു വരുന്നത് സംഭാഷണരൂപേണ പറയുനതിനപ്പുറത്തേക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അക്ഷരജ്ഞാനം ഇലല്തെ വാമൊഴിപാടിനടന്ന കവിയുടെ പ്രശ്നം!
    പകരം, രണ്ടാമത്തെ option ആണ് എടുക്കുന്നതെങ്കില്‍, അള്ളാഹു എന്ന definite article ന്റെ കൂടെ 112:1 ഇല്‍ “un” ചേര്‍ത്ത indefinite article, വ്യാകരണപ്രശ്നം എന്നെങ്കില്‍ സര്‍വ്വജ്ഞാനിക്ക് വ്യാകരണ പിശക്, അപ്പോളും ദൈവം എന്ന ടൈറ്റില്‍ കൈവിടേണ്ടി വരും. [1]

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പറയുക: അവൻ (പ്രപഞ്ച സ്രഷ്ടാവ്) ഏകനാകുന്നു. ദൈവം ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവൻ ആരുടേയും സന്തതിയല്ല ,അവന് സന്താനങ്ങളുമില്ല. അവന്‌ തുല്യമായി (ഒന്നും തന്നെ) ഇല്ല "നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ പരമകാരുണികനും കരുണാനിധിയുമത്രെ.
    "അല്ലാഹു‌-അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിർത്തെഴുന്നേല്പിന്റെ ദിവസത്തേക്ക് അവൻ നിങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടുകതന്നെ ചെയ്യും. അതിൽ സംശയമേയില്ല. അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽകുന്നവൻ ആരുണ്ട്?
    "മർയമിന്റെ മകൻ മസീഹ് തന്നെയാണു അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയെ)പറയുക:മർയമിന്റെ മകൻ മസീഹിനെയും, അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവൻപേരെയും അല്ലാഹു നശിപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താൻ ആർക്കാണു കഴിയുക? ആകാശങ്ങളുടേയും, ഭൂമിയുടേയും, അവയ്ക്കിടയിലുള്ളതിന്റേയും എല്ലാം ആധിപത്യം പ്രബഞ്ച നാഥന് മാത്രമാണ്. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. ഏതു കാര്യത്തിനും കഴിവുള്ളവ പ്രബഞ്ച സ്രഷ്ടാവ്.
    "മർയമിന്റെ മകൻ മസീഹ് തന്നെയാണു പ്രബഞ്ചനാഥൻ എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു.എന്നാൽ മസീഹ് പറഞ്ഞത് ,:"ഇസ്രായീൽ സന്തതികളെ ,എന്റെയും നിങ്ങളുടെയും രക്ഷിതാവായ ഏക ദൈവത്തെ മാത്രം നിങ്ങൾ അരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്നപക്ഷം തീർച്ചയായും അവനു സ്വർഗ്ഗം നിഷിദ്ദമാക്കുന്നതാണു. നരകം അവന്റെ വാസസ്തലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരുംതന്നെയില്ല.
    പ്രബഞ്ച നാഥൻ മൂവരിൽ ഒരാളാണു എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ലതന്നെ. അവർ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യുംപറയുക, സർവ്വേശ്വരനെ കൂടാതെ നിങ്ങൾക്ക് ഉപകാരമോ ഉപദ്രമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങൾ ആരാധിക്കുന്നത്? അല്ല്ലാഹുവാകട്ടെ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു." (സൂറ 5:76)
    "താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും, പരമപരിശുദ്ധനും,സമാധാനം നൽകുന്നവനും,അഭയം നൽകുന്നവനും,മേൽനോട്ടം വഹിക്കുന്നവനും, പ്രതാപിയും,പരമാധികാരിയും,മഹത്ത്വമുള്ളവനും ആകുന്നു, അവൻ. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ് ധൻ!"
    "ജനങ്ങളെ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്. നിങ്ങൾക്കു വേണ്ടി ഭൂമിയെ മെത്തയും ഉപരിലോകത്തെ മേല്പുരയുമാക്കിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉല്പാദിപ്പിച്ച് തരികയും ചെയ്ത (നാഥനെ), അതിനാൽ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കരുത്.

    ReplyDelete