Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu
Showing posts with label Satan. Show all posts
Showing posts with label Satan. Show all posts

Saturday, 9 May 2015

കെട്ടിച്ചമച്ചു പറയുന്നവനുള്ള ശാപം, അതേ ശാപം കൊണ്ട് മരിച്ചതും മുഹമ്മദ്‌.


കള്ളപ്രവാചകന് ഖുറാനില്‍ പറയുന്ന മരണം:
ഖുറാന്‍ 69:44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
ഖുറാന്‍ 69:45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,
ഖുറാന്‍ 69:46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി [ഹൃദയരക്തധമനി] നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. [Then We would have cut from him the aorta.]

മുഹമ്മദിന്റെ അവസാനം:
സഹിഹ് ബുഖാരി 59:713:
ആയിഷ പറയുന്നു: പ്രവാചകന്‍ അദ്ധേഹത്തിന്റെ മരണകാരണമായ രോഗ സമയം പറഞ്ഞിരുന്നതു, "ആയിഷ, ഞാന്‍ ഖൈഭാരില്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിക്കുന്നു, കൂടെ ഇപ്രാവിശ്യം, ആ വിഷം മൂലം എന്റെ ജീവനാഡി [ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു" [Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison."]

അപ്പൊ ഖുറാന്‍ പ്രകാരവും മുഹമ്മദ്‌ ഒരു കള്ളപ്രവാചകന്‍ ആണ് എന്നു തെളിയിച്ചു. ഖുറാനില്‍ പലതും - അല്ലാഹുവിനെ കുറിച്ച് പലതും, കെട്ടിച്ചമച്ചു പറഞ്ഞു മുഹമ്മദ്‌ എന്നുള്ളതിന് തെളിവല്ലേ?

NOTE: മുബഹാലയെ കുറിച്ച് അറിയാന്‍ ലിങ്ക് , ദൈവനിന്ദക്കുള്ള ശിക്ഷ! അതുപോലെ കെട്ടിചമച്ച ഒന്നായിരിക്കും- ദൈവപുത്രനെതിരെയുള്ള ദൈവ നിന്ദ. മുബഹാല കഴിഞ്ഞു മൂന്ന് മാസം തികഞ്ഞില്ല- ഖുറാന്‍ പറഞ്ഞിരിക്കുന്നതില്‍ ഏറ്റവും നീചമായ കള്ളപ്രവച്ചകര്‍ക്കുള്ള മരണം മുഹമ്മദ്‌ ഏറ്റുവാങ്ങി. എല്ലാം ഒരു ഒറ്റ ചിരടില്‍ കോര്‍ത്ത പോലെ.

മുബഹാല : ശാപം വീണത്‌ ആരുടെ തലയില്‍ ?


ക്രിസ്തിയതക്കു മുകളിൽ ഇസ്ലാം വരിച്ച ഏറ്റവും അദ്യത്തെതും വലുതും ആയ ആത്മീയ വിജയം എന്ന് കൊട്ടിഘോഷിക്കപെട്ട ഒരു ഇസ്ലാമിക ചരിത്ര സംഭവമാണ് മുബഹാല.

"നജ്രാനിലെ ക്രിസ്തിയ വിശ്വാസികൾ ഇസ്ലാം സ്വീകരിക്കണം ഇല്ലെങ്ങിൽ, അധിക ചുങ്കപ്പണം ആയ "ജിസിയ" നല്കണം, ഇല്ലെങ്ങിൽ നിങ്ങളെ ആക്രമിക്കും" എന്ന് അറിയിച്ചു മുഹമ്മദ്‌, നജ്രാനിലെക്കു കത്തയച്ചു. അതിനാൽ അവിടുത്തെ ക്രിസ്ത്യൻ സഭാ തലവനായിരുന്ന "അബു ഹാരിസ്ത്" , മുഹമ്മദിനെ കാണുവാനും , യെഹ്ശുവിന്റെ ദൈവികതയെ കുറിച്ച് അറിയിക്കുവാനും, ഒരു ക്രിസ്ത്യൻ സംഘത്തെ മദീനയിലേക്ക് അയച്ചു. (refer Ibn-Hisham Seera പേജ് 555)

വചനം ആകുന്ന ദൈവം ഭൂമിയിൽ അവതരിച്ചതാണ് ദൈവപുത്രനായ യെഹ്ശു മസിഹ. യെഹ്ശു മരിച്ചവരെ ഉയർത്തി , രോഗികളെ സൌഖ്യമാക്കി , അന്ധന് കാഴ്ച നല്കി, അനവധി അത്ഭുതങ്ങൾ ആരാലും കാണിക്കപ്പെടാത്തത് പുരുഷരത്തിൻ നടുവിൽ ചെയ്തു എന്ന് അറിയിച്ചു. യെഹ്ശുവിന്റെ ദൈവീകതയെ ബെന്തപ്പെട്ടു വാദം നടന്നു. മുഹമ്മദ് പക്ഷെ യെഹ്ശുവിന്റെ ദൈവീകതയെ തള്ളി പറഞ്ഞു എന്ന് മാത്രമല്ല, "ഇസ അല്ലാഹുവിന്റെ ആദമിനെ പോലെ ഉള്ള ഒരു അടിമ" എന്നറിയിക്കുകയും ആ വാദത്തിൽ വാദത്തിൽ നിലനില്ക്കുകയും ചെയ്തു. (യെഹ്ശു മസിഹ അല്ല എന്ന് പറഞ്ഞുമില്ല! മസിഹ എന്നാൽ ഒരു പ്രവാചകൻ എന്നാണ് മുഹമ്മദ്‌ ധരിച്ചിരുന്നത് എന്ന് തോന്നുന്നു. മസിഹ വന്നെങ്ങിൽ പിന്നെ എന്തിനു ഒരു പ്രവാചകൻ എന്നൊന്നും മുഹമ്മദിനു അറിയില്ലായിരുന്നിരിക്കണം).
മുഹമ്മദ്‌ അവസാന അടവു പുറത്തെടുത്തു , അതാണ്‌ താഴെ പറയുന്ന ആയത്തു , ഇത് തന്നെയാണ് "ശാപപ്രാര്ത്ഥന" എന്ന "മുബഹാല ":

3:61 "ഇനി നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവന്‍റെ ( ഈസായുടെ ) കാര്യത്തില്‍ നിന്നോട്‌ ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും ( കൂടുകയും ചെയ്യാം. ) എന്നിട്ട്‌ കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക്‌ ഉള്ളഴിഞ്ഞ്‌ പ്രാര്‍ത്ഥിക്കാം."

ആദ്യം നജ്രാനിൽ നിന്നും വന്ന ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൽ ഇല്ലാതിരുന്നിട്ടും ഇതിനു സമ്മതിച്ചു (അപ്പോഴേ തിരസ്കരിചില്ലെങ്ങിൽ മുബഹലയെ ഉണ്ടാകുമായിരുന്നില്ല). അങ്ങനെ മുബഹാല അടുത്ത ദിവസം നിശ്ചയിച്ചു.

ഇസ്ലാമിക വര്ഷം 10 AH സിൽഹജ് 24 ആം തിയതി മുഹമ്മദ്‌ തന്റെ , മകളും (ഫാത്തിമ), മരുമകനും (അലി) , ഫാത്തിമയുടെ കുഞ്ഞുങ്ങൾ ആയ ഹസ്സനും , ഹുസൈനും ചേർത്ത് മുബഹാലക്ക് വന്നു ചേർന്നു. (Al Tabari, Commentary of the Quran, v 2 p 192)

സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ട നജ്രാനിലെ ക്രിസ്ത്യാനികൾ, ശാപ പ്രാർത്ഥനയിൽ നിന്നും പിൻവാങ്ങി, മുഹമ്മദ്‌ പറയുന്നത്ര "ജിസ്സിയ ചുങ്കം" നല്കിക്കോളാം എന്നും , "താങ്കൾക്ക് താങ്കളുടെ മതം, ഞങ്ങള്ക്ക് ഞങ്ങളുടെ മതം " എന്നും ഉള്ള കരാറിൻമേൽ നജ്രാനിലെക്കു തിരികെ പോയി.
സ്ത്രീകളെയും കുട്ടികളെയും കൊണ്ട് വന്നത്, മുഹമ്മദിന്റെ അല്ലാഹുവിലുള്ള വിശ്വാസതയെ ആണ് കാണിച്ചത്‌ എന്നും അത് കണ്ട നജ്രാനിലെ ക്രിസ്ത്യാനികൾ ഭയന്നു ആണ് മുബഹാലയിൽ നിന്നും പിന്മാറിയത് എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങൾ പറയുന്നു. ഇത് മുഹമ്മദിന്റെ വിശ്വാസത്തിന്റെ വിജയം എന്നും, അസത്യം പ്രയോഗിച്ച ക്രിസ്ത്യാനികൾ പേടിച്ചു മടങ്ങി എന്നുമുള്ള ആഹ്വാനത്തോടെ , മുബഹാല ഒരു വിജയമായി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങൾ സമര്തിക്കുന്നു.

മുബഹാലയുടെ വരും വരായികകൾ :
വളരെ പിന്നീട് അനുഭവങ്ങളിൽ നിന്നും പറയപ്പെടുന്നത്‌, മുബഹാലയിൽ പങ്കെടുത്ത് നുണ പറഞ്ഞയാൾ ഒരു വര്ഷം തികക്കുകയില്ല എന്നാണ്, കൂടെ പങ്കെടുത്തവരും ഈ ശാപം വേട്ടയാടപ്പെടും കാലാകാലങ്ങളോളം എന്നുമാണ്.
Commenting on the Bukhari hadith Ibn Hajar says: "Some of the benefits of this hadith is that one can do Mubahala with an opponent if he insists after losing the argument.... What is known by experience is that one who takes part in Mubahala to support falsehood will not survive its first anniversary." (Fath al-Bari, Ibn Hajar al-Asqalani, 8/59 - hadith.al-islam.com/Display/Display.asp?hnum=1&doc=0)

മുഹമ്മദിന്റെ മരണം :
ഇസ്ലാമിക ചരിത്രങ്ങളും മറ്റും പറയുന്നത് , ഇസ്ലാമിക വര്ഷം 11 A.H. റാബി അൽ-അവ്വാൽ 12 ആം തിയതി [12th Rabi' al-Awwal: Death of Muhammad : (11 A.H.) June 8, 632]. എന്ന് വെച്ചാൽ മുബഹാല കഴിഞ്ഞു വെറും മൂന്ന് മാസം പോലും തികഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാം.
10 A.H. സിൽഹജ് - മുബഹാല
11 A.H. മുഹറം
11 A.H. സാഫർ
11 A.H. അൽ-അവ്വാൽ - മുഹമ്മദിന്റെ മരണം.

അവിടുന്ന് ആറു മാസം തികയുന്നതിനു മുൻപ് (അതായതു മുബഹാല കഴിഞ്ഞു 10 മാസം തികയുന്നതിനു മുൻപ്) ഒരേ ഒരു പുത്രിയായ ഫാത്തിമയുടെ മരണം, അതും മുസ്ലിമുകളുടെ തന്നെ കയ്യാൽ(History of al-Tabari, Volume 9 page 187). വേദനിപ്പിക്കുന്നതു എന്തെന്നാൽ കൊല്ലപ്പെടുമ്പോൾ അവർ 6-7 മാസം ഗര്ബിണിയായിരുന്നു. അതിനു ശേഷം അലിയുടെ മരണം അതും മുസ്ലിമുകളുടെ തന്നെ കയ്യാൽ. വിഷം പുരട്ടിയ വാളാൽ , അല്ലി നമസ്ക്കരിച്ചു കൊണ്ടിരിക്കുമ്പോൾ ചതിച്ചു കൊന്നു. ഹസ്സൻ സ്വന്തം ഭാര്യയുടെ കയ്യാൽ , വിഷം കഴിച്ചു മരണപ്പെട്ടു. ഹുസൈൻ , മുസ്ലിമുകളുടെ കൈയ്യാൽ തന്നെ തല ചേധിച്ചു കൊല്ലപ്പെട്ടു .

ആഹ്ൽ അൽ-ബയറ്റ്: "മുഹമ്മദിന്റെ കുടുംബം " (Spiritual Purity)
 
ഖുറാൻ 3:61 "നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം." എന്ന ആയത്ത് അനുസരിച്ച് "മകളും (ഫാത്തിമ), മരുമകനും (അലി) , ഫാത്തിമയുടെ കുഞ്ഞുങ്ങൾ ആയ ഹസ്സനും , ഹുസൈനും " ആണ് മുഹമ്മദ്‌ കൊണ്ട് വന്നത്. ഇവിടെ ഇസ്ലാമിന്റെ ആത്മീയ വിശുദ്ധി മുഹമ്മദിന്റെ പരമ്പരയിലൂടെ പകരപ്പെടും എന്ന് പറയുന്നു. അതായതു മകൾ ഫാത്തിമയുടെ ഭർത്താവ് അലിയെ കുറിച്ച് മുബഹാല സമയത്ത് പറയുന്നത് "`Ali is of me and I am of `Ali." ("Fadail al-Khamsah" 343/1).

മുബഹാലയിൽ മുഹമ്മദിന്റെ കുടുംബത്തിൽ, വിശ്വാസികളുടെ മാതാവെന്നു പറയപ്പെടുന്ന ആയിഷയൊ, മറ്റു ഭാര്യമാരോ, ബെന്തുക്കളോ ഇല്ലായിരുന്നു. ഇതുമൂലം ഇസ്ലാമിൽ അസഹിഷ്ണുത ഉടലെടുക്കുകയും ചെയ്തു. മുഹമ്മദിന്റെ കാലശേഷം "മുഹമ്മദിന്റെ കുടുംബം" ആണ് (മുബഹാല മുഖാന്തിരം) ഇനി ഇസ്ലാമിനെ നയിക്കേണ്ടത് എന്ന് പറഞ്ഞു ഷിയാക്കളും, മറുവശത്ത് ഇതിനെ ഷിയാകളുടെ അവകാശ വാദം എന്ന് തള്ളി പറഞ്ഞു സുന്നികളും, ഇന്നും തീർത്താൽ തീരാത്ത പകയോടെ ഒരേ ദൈവമായ അല്ലാഹുവിനു വേണ്ടി ഇപ്പോളും തമ്മിൽ കൊന്നു കൊണ്ടിരിക്കുന്നു.
ഇനി മുബഹാലയുടെ ശാപം ആരുടെമേൽ പതിച്ചു എന്നും, ആരാണ് നുണ പറഞ്ഞത് എന്നും മനസ്സിലാക്കാൻ സാധിക്കുമല്ലോ ?

←→ ←→ ←→ ←→←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→ ←→

1 യോഹന്നാൻ 2 : 22യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നേ എതിര്‍ക്രിസ്തു ആകുന്നു.23പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.

Friday, 8 May 2015

"എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ"


►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ 

മുസ്ളിമുകൾ എപ്പോളും വളരെ അധികമായി എതിർകുകയും അക്ഷേപിക്കുകയും ചെയ്യുന്ന അപോസ്തോലൻ ആണ് വിശുദ്ധനായ പൗലോസ്‌. അദ്ധേഹത്തിന്റെ വചനങ്ങൾ സാത്താനികം എന്ന് പറഞ്ഞു മുഹമധർ പൊക്കി കൊണ്ട് വരാറുള്ള ഒന്നാണ് --2 കൊരിന്ത്യർ 12 :7-- "എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ." എന്നുല്ക്കൊളുന്ന വചനം.

പൗലോസ്‌ പറഞ്ഞ വാക്കുകൾ പരിശോധിക്കാം :
ഗലാത്യർ 1 :8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
ഗലാത്യർ 1 :9 ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ .

ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് , (a) മനുഷ്യരോ , (b) സ്വർഘത്തിൽ നിന്നും എന്ന് പറയുന്ന ദൂതാരോ ആയാലും അവർ ശപിക്കപ്പെട്ടവർ ആകുന്നു.
വ്യക്തമായി പൗലോസ്‌ അപൊസ്റ്റൊലന്റെ ഈ വാചകങ്ങൾ നോക്കിയാൽ , ഇവിടെ മുഹമ്മദിനെയും , മലക്കിനെയും ശപിക്കപ്പെട്ടവർ എന്ന് വിളിച്ചോ ?

(1) മുഹമ്മദ്‌ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ ? കണ്ടിട്ടില്ല ,
(2) സ്വർഗത്തിൽ നിന്നും വന്ന മലക്ക് എന്നവകാശപ്പെടുന്ന ഒരാത്മാവ് (അതും പേര് പറഞ്ഞു പരിജയപെടുതിയിട്ടില്ല ), ദൈവത്തിൽ നിന്നോ എന്ന് എങ്ങനെ നിജപ്പെടുത്തി ?
മുഹമ്മദ്‌ ആദ്യം ഈ ആത്മാവിനെ കണ്ട സമയം -> ഭയന്നു വിറക്കുകയും വിഷാധതിൽ അകപ്പെടുകയും , താൻ ബ്രന്തനായി എന്ന് കരുതുകയും, പിന്നീട് അത്മഹ്സ്ത്യക്ക്‌ ശ്രമിക്കുകയും ചെയ്യുകയാണ് ഉണ്ടായത് .

സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111:
" ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു." ....
"അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു." ......
"എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. " .....
ഇതെല്ലം ദൈവീകം എന്ന് ആരും പറയില്ല . ഇങ്ങനെ തുടങ്ങി , നല്കിയതാണ് മുഹമ്മദിനു ഈ (തെറ്റായ) കാര്യങ്ങൾ . അതാണ്‌ ഖുറാൻ .
ഇതെല്ലം മുന്കൂട്ടി പൗലോസ്‌ കണ്ടതുകൊണ്ടു , ആ സാത്താനിക അക്രമണം അദ്ദേഹത്തിന് നേരെ ആയിരിക്കുന്നത്. ഇന്ന് മുസ്ലിമുകൾ ഏറ്റവും എതിര്ക്കുന്ന അപ്പോസ്റൊലനും പൗലോസ്‌ ആണ് .

അതാണ്‌ -> ഈ പറഞ്ഞിരിക്കുന്ന
2 കൊരിന്ത്യർ 12 :7 -വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.
8 അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.
9 അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

"നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു", പൌലോസ അപോസ്റൊലനെ വന്ദിക്കേണ്ട ക്രിസ്ത്യാനികൾ , (സഭ്യയാകുന്ന ജഡത്തിൽ അദ്ധേഹത്തെ കൈവിടുന്നു) ഈ വേട്ടയാടലിന് ഉത്തരം നല്കാൻ അറിവില്ലാതെ, പൌലോസ അപോസ്റൊലനെ മാറ്റി നിറുത്താൻ ശ്രെമിക്കുന്നതു വിരളമയെങ്ങിലും കാണുന്ന വസ്തുതയാണ്.

അവർ പൌലോസിനെ ഇപ്പോളുംഎപ്പോളും വേട്ടയാടി കൊണ്ടിരിക്കും. ആ വെട്ടയടലിനെ മുന് നിറുത്തി കണ്ടു അപോസ്റൊലാൻ പറഞ്ഞ വാക്കുകൾ - "സാത്താന്റെ ദൂതൻ" എന്നതു മുഹമ്മദിനെ തന്നെയാകാം , അല്ലെങ്ങിൽ സ്വർഘത്തിൽ നിന്നും വരുന്നു എന്നവകാശപ്പെടുന്ന മലക്കും ആകാം. അത് അവരെ പിന്തുടരുന്നവർ തീരുമാനിക്കുക .

അല്‍പ്പ വിശ്വാസിയായ ഇബ്രാഹിം അഥവാ മണ്ടന്‍ ആക്കപ്പെട്ട അള്ളാഹു!



 ►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ 

ഖുറാന്‍ 2:260 എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.

മുകളിലെ ആയത്തില്‍ അല്‍പ്പവിശ്വാസിയായ ഇബ്രാഹിമിനെയാണ് വരച്ചു കാണിക്കുന്നത്. ഇബ്രാഹിം അല്ലാഹുവിനെ നല്ല രീതിയില്‍ പരീക്ഷിക്കുന്ന രംഗം കാണാം.

"മരണപ്പെട്ടവരെ നിനക്ക് ജീവിപ്പിക്കാന്‍ കഴിയുമോ? എങ്കില്‍ ഒന്ന് കാണിക്കൂ" എന്നു ഇബ്രാഹിം ചോധിക്കുമ്പോള്‍, "നിനക്കെന്നെ വിശ്വാസമില്ലെ" എന്നു ശങ്കിക്കുന്ന അല്ലാഹു. ദാസന്റെ അല്‍പ്പവിശ്വാസം മാറ്റുവാന്‍ അള്ളാഹു, കഷണിച്ചു കൊന്ന പറവകളെ ജീവിപ്പിച്ചു കാണിച്ചു. വിശ്വാസം LAB TEST ചെയ്തു ഉറപ്പിക്കേണ്ട ഗതികേട് മറ്റൊരു ദൈവത്തിനും കാണില്ല. (പക്ഷെ ഇതിന്റെ ഒരംശം പോലും മമ്മദിന് കിട്ടിയില്ല )

ഇനിയാണ് ഇബ്രാഹിമിന്റെ കൌശലം.
ഖുറാന്‍ 37:102-103 എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!

1) ഇവിടെ പുത്രനെ (ഖുറാന്‍ ഏതു പുത്രന്‍ എന്നു പറഞ്ഞിട്ടില്ല), അറുക്കുവാന്‍ സ്വപ്നം കണ്ടതിനു ശേഷം, പൊയ് അല്ലാഹുവിനെ ടെസ്റ്റ്‌ ചെയ്തു "ജീവനുള്ളതിനെ കഷ്ണിചാലും" അല്ലാഹു ജീവിപ്പിക്കും എന്നു മനസ്സിലാക്കിയ ഇബ്രാഹിം "കീഴ്പ്പെട്ടത്‌ ഒരു നാടകമയിരുന്നോ"?

2) അതോ മുന്‍പ് തന്നെ "കഷ്ണിച്ചാലും" അല്ലാഹു ജീവിപ്പിക്കും എന്ന ഉറപ്പു ഇബ്രാഹിം ടെസ്റ്റ്‌ ചെയ്തു അറിഞ്ഞു വെച്ച സ്ഥിതിക്ക്, അല്‍പ്പ വിശ്വസിയയിരുന്ന ഇദ്ദേഹം "കീഴ്പ്പെട്ടത്‌ ഒരു നാടകമയിരുന്നോ"?

അല്‍പ്പ വിശ്വാസിയായി ചെയ്യുന്ന പരീക്ഷണം "സാത്താനില്‍ നിന്നും ആണ്", അത് പോലും തിരിച്ചറിയാഞ്ഞത്‌ അല്ലാഹുവിന്റെ മണ്ടത്തരം അല്ലേ?

. ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ .

INFO : ബൈബിളിലെ അബ്രഹാം ഇങ്ങനെ ഉള്ള ഒരാളല്ല. അദ്ദേഹം സത്യദൈവത്തെ ഒരിക്കലും അവിശ്വാസം മൂലം പരീക്ഷിച്ചിട്ടില്ല. ഈ പരീക്ഷണങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ണമായും ദൈവത്തില്‍ വിശ്വാസം അര്‍പിക്കുകയും അനുസരിക്കുകയും ചെയ്തു.

ആവര്‍ത്തനം 6:16 16 നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.

മത്തായി 4:5പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു6നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

ദൈവത്തെ പരീക്ഷിക്കാനുള്ള വികാരം സാത്താനില്‍ നിന്ന് ...
. ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠