Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Sunday 10 May 2015

ഹദിസ് മലയാളത്തില്‍ II



ഒരിക്കല്‍ വിഗ്രഹാരാധിയയിരുന്ന പ്രവാചകന്‍

‘സൈദ്‌ ഇബ്നു അംറു ഇബ്നു നുഫൈലിനെപ്പറ്റി അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ പറഞ്ഞതായി എനിക്ക് കിട്ടിയിട്ടുള്ള വിവരം: ‘അദ്ദേഹമാണ് വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ആദ്യമായി കുറ്റപ്പെടുത്തിയ ആള്‍ . എന്‍റെ വിഗ്രഹാരാധനയെ ആദ്യമായി തടഞ്ഞതും അദ്ദേഹം തന്നെ. ഞാനും സൈദ്‌ ഇബ്നു ഹാരിത്തും അല്‍-തായ്ഫില്‍ നിന്ന് ഒരുമിച്ചു വരികയായിരുന്നു. മെക്കയിലെ പര്‍വ്വതവാസിയായ സൈദ്‌ ഇബ്നു അംറിനെ ഞങ്ങള്‍ കണ്ടുമുട്ടി. സ്വമതപരിത്യാഗത്തിന്‍റെ നല്ലൊരു ഉദാഹരണമായിട്ടാണ് ഖുറൈശികള്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. അദ്ദേഹം അതുകൊണ്ട് അവരുടെ ഇടയില്‍ നിന്നു മാറി മക്കയിലെ പര്‍വ്വതങ്ങളിലാണ് ജീവിച്ചിരുന്നത്. ഞാന്‍ അദ്ദേഹത്തിന്‍റെ അരികില്‍ ഇരുന്നു. ഞങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലി കഴിച്ചു അര്‍പ്പിച്ച മാംസം അടങ്ങിയ സഞ്ചി  എനിക്കുണ്ടായിരുന്നു. സൈദ്‌ ഇബ്നു ഹാരിത്താണ് അത് ചുമന്നിരുന്നത്. ഞാന്‍ അത് സൈദ്‌ ഇബ്നു അംറിന് നല്‍കി. ഞാന്‍ ഒരു കൌമാരക്കാരനായിരുന്നു ആ സമയത്ത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യാ, ഈ ഭക്ഷണം അല്പം കഴിക്കൂ.’ അദ്ദേഹം ചോദിച്ചു: ‘തീര്‍ച്ചയായും ഇത് അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു നിവേദിച്ചതിന്‍റെ ഒരു ഭാഗമായിരിക്കുമല്ലോ?’ ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ എന്‍റെ മകനെ, നീ അബ്ദുല്‍ മുത്തലിബിന്‍റെ പെണ്മക്കളോട് ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒരിക്കലും ഈ ബലിയിറച്ചി കഴിക്കില്ലെന്ന്, അതിനുള്ള ആഗ്രഹം പോലും എനിക്കില്ലെന്ന്.’ പിന്നെ അദ്ദേഹം എന്‍റെ വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ശാസിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അവ യാതൊരു വിലയുമില്ലാത്ത കാര്യമാണ്. ഒരാള്‍ക്കും ഗുണമോ ദോഷമോ ചെയ്യാന്‍ അവയ്ക്ക് കഴിവില്ല.’ പിന്നെ അപ്പോസ്തലന്‍ കൂട്ടി ചേര്‍ത്തു: ‘അതിനു ശേഷം അള്ളാഹു തന്‍റെ അപ്പോസ്തലത്വം എനിക്ക് തരുന്നത് വരെ ഞാന്‍ അറിഞ്ഞു കൊണ്ട് ഒരിക്കലും അവരുടെ വിഗ്രഹങ്ങളിലോന്നിനെപ്പോലും തഴുകുവാനോ അവയ്ക്ക് ബലിയര്‍പ്പിക്കുവാനോ പോയിട്ടില്ല.’ (Guillaume, Islam (Penguin USA: ISBN: 0140203117) Page 26,27)

കുഞ്ഞുങ്ങളെ വിവാഹം ചെയ്യാന്‍ പറയുന്ന നബി

ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ റസൂലിന്‍റെ കൂടെ യുദ്ധത്തിലായിരുന്നു. ഞങ്ങള്‍ മടങ്ങിപ്പോരുമ്പോള്‍ പതുക്കെ നടക്കുന്ന എന്‍റെ ഒട്ടകപ്പുറത്തു കയറി ഞാന്‍ വേഗത്തില്‍ യാത്ര ചെയ്തു. എന്‍റെ പിന്നില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ എന്‍റെ കൂടെ എത്തി. അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് എന്‍റെ ഒട്ടകത്തെ കുത്തി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ ആയിരുന്നു.
‘ജാബിറേ, നിനക്കെന്താണിത്ര ധൃതി?’ എന്ന് എന്നോട് നബി ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഞാന്‍ അടുത്തകാലത്ത് വിവാഹം ചെയ്ത പുതുമാരനാകുന്നു.’ അപ്പോള്‍ നബി ചോദിച്ചു: ‘കന്യകയെ ആണോ അതോ വിധവയെ ആണോ വിവാഹം കഴിച്ചത്?’ ഞാന്‍ പറഞ്ഞു: ‘വിധവയെ.’ നബി പറഞ്ഞു: ‘നിനക്കവളോടും അവള്‍ക്ക് നിന്നോടും കളിക്കാന്‍ പറ്റുന്ന ഒരു കന്യകയെ വിവാഹം ചെയ്യാമായിരുന്നില്ലേ?’
നിവേദകന്‍ പറഞ്ഞു: ‘അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഭാര്യമാരുടെ അടുത്തേക്ക്‌ പോവാനുദ്ദേശിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ രാത്രിയാകും വരെ സാവകാശം നല്‍കുക. അവരുടെ ചിതറിയ തലമുടിയും മറ്റും നേരെയാക്കുവാനും സ്വകാര്യ സ്ഥലങ്ങള്‍ വൃത്തിയാക്കുവാനും (അവര്‍ക്ക്‌ സമയം നല്‍കുക).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 57.

വിവാഹ സമയത്ത് ആയിഷയുടെ പ്രായം എത്രയാണെന്നുള്ളതിനു ഹദീസ്‌ ഉണ്ട്, തരാം:

ആഇശ നിവേദനം: ‘റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.’
അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്... ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422) 

ചന്തി കഴുകാനും ഹദിസ്:

അനസ്(റ) നിവേദനം: അള്ളാഹുവിന്‍റെ ദൂതന്‍ തൂറാന്‍ പോയാല്‍ ഞാനും ഞങ്ങളുടെ കൂടെ ഒരു ബാലനും തിരുമേനിക്ക് ഒരു കോപ്പ നിറയെ വെള്ളവുമായി ചെല്ലാറുണ്ട്‌.(ഹിഷാം വിവരണം, അങ്ങനെ ആ വെള്ളംകൊണ്ട്‌ തിരുമേനി ഗുഹ്യഭാഗങ്ങള്‍ കഴുകും). (ബുഖാരി1.4.152)

ഇതെന്താ ജാതകം കുറിക്കുന്ന പണിക്കരോ അല്ലഹ് എന്നാല്‍

ഇബ്നു മസ്ഊദ് (റ) പറയുന്നു: ദൈവദൂതന്‍ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ട ഒരു മഹാനുമാണ്- അരുളി: “നിങ്ങളില്‍ ഓരോരുത്തരുടേയും സൃഷ്ടിപ്പിനുള്ള ഒരുക്കങ്ങള്‍ തങ്ങളുടെ മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ വെച്ചു 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിന്നുള്ളില്‍ അത് ചോരക്കട്ടയായി മാറുന്നു. അനന്തരം വേറൊരു നാല്പതു ദിവസത്തിനകം അത് മാംസപിണ്ഡമായി മാറുന്നു. പിന്നീട്, നാല് കല്പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്‍റെ പ്രവര്‍ത്തനങ്ങള്‍, അവന്‍റെ ആഹാരം, അവന്‍റെ ആയുസ്സ്‌, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം- ഇവയെല്ലാം എഴുതി വെക്കാന്‍ അല്ലാഹു ആ മലക്കിനോട് കല്പിക്കും. അനന്തരം ആ മനുഷ്യനില്‍ ജീവനൂതും. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിന്നുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുള്ളൂ. ആ ഘട്ടത്തില്‍ അവന്‍റെ കാര്യത്തിലുള്ള എഴുത്ത് അവന്‍റെ പ്രവര്‍ത്തനങ്ങളെ കവച്ചു വെക്കും. പിന്നീട് നരകവാസികളുടെ പ്രവര്‍ത്തനങ്ങളാണ് അവനാരംഭിക്കുക. അതേപ്രകാരം വേറൊരാള്‍ തെറ്റ് പ്രവര്‍ത്തിച്ചു നരകത്തെ സമീപിക്കും. അവസാനം അവന്നും നരകത്തിന്നുമിടയിലുള്ള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്‍റെ കാര്യത്തിലുള്ള എഴുത്ത് അവന്‍റെ പ്രവര്‍ത്തനങ്ങളെ കവച്ചു വെക്കും. അപ്പോള്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ ആരംഭിക്കും. (എന്നിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.) (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1317, പേജ് 660)

നബിയുടെ സ്വത്തുക്കള്‍ക്കു വേണ്ടിയുള്ള യുദ്ധങ്ങളുടെ തുടക്കം:

ഉര്‍വത്ത് ബ്നു സുബൈര്‍ നിവേദനം: ആഇശ അവരോട് പറഞ്ഞു: ഫാത്വിമ അവര്‍ക്ക്‌ നബിയില്‍ നിന്ന് ലഭിക്കാനുള്ള അനന്തരാവകാശം ചോദിച്ചു കൊണ്ട് അബൂബക്കര്‍ സിദ്ദിഖിന്‍റെ അടുത്തേക്ക്‌ ആളയച്ചു. അത് നബിക്ക്‌ മദീനയിലുള്ളതും ഫദകിലുള്ളതും ഖൈബറിലെ അഞ്ചിലൊന്നില്‍ ചിലവഴിച്ചതിന്‍റെ ബാക്കിയുള്ളതുമായ ധനമായിരുന്നു. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: റസൂല്‍ പറഞ്ഞിരിക്കുന്നു: ‘ഞങ്ങള്‍ അനന്തരം നല്‍കുകയില്ല. ഞങ്ങള്‍ ഉപേക്ഷിച്ചത് ധര്‍മ്മമാണ്. മുഹമ്മദിന്‍റെ കുടുംബത്തിന് ഈ ധനത്തില്‍നിന്ന് ഭക്ഷിക്കാവുന്നതാണ്.’ (അബൂബക്കര്‍ തുടര്‍ന്നു:) അല്ലാഹുവാണ് സത്യം! റസൂലിന്‍റെ കാലത്തുണ്ടായിരുന്ന സ്ഥിതിയില്‍ നിന്ന് റസൂലിന്‍റെ ധര്‍മ്മ സ്വത്തില്‍ ഞാന്‍ ഒരു മാറ്റവും വരുത്തുകയില്ല. ആ ധനത്തില്‍ റസൂല്‍ എന്ത് ചെയ്തുവോ അത് തന്നെ ഞാനും ചെയ്യും. അങ്ങനെ ആ ധനത്തില്‍ നിന്ന് ഫാത്വിമക്ക് നല്‍കാന്‍ അബൂബക്കര്‍ വിസമ്മതിച്ചു. അതിനാല്‍ ഈ കാര്യത്തില്‍ അബൂബക്കറിനോട് ഫാത്വിമക്ക് വിദ്വേഷമുണ്ടായി. അങ്ങനെ ഫാത്വിമ അദ്ദേഹവുമായി പിണങ്ങി. അവര്‍ മരിക്കുന്നതുവരെ അദ്ദേഹത്തോട് മിണ്ടിയില്ല. റസൂലിനു ശേഷം ആറുമാസമാണ് അവര്‍ ജീവിച്ചത്. അവര്‍ മരണപ്പെട്ടപ്പോള്‍ അവളുടെ ഭര്‍ത്താവ്‌ അലി അവരെ രാത്രിയില്‍ മറവ് ചെയ്തു. മരിച്ച വിവരം അബൂബക്കറിനെ അറിയിച്ചില്ല. അലി അവര്‍ക്ക്‌ മയ്യത്ത് നമസ്കരിച്ചു. ഫാത്വിമയുടെ ജീവിതകാലത്ത് അലിക്ക്‌ ജനങ്ങളില്‍ പ്രബല സ്ഥാനം ഉണ്ടായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ജനങ്ങളുടെ മുഖം കാണുന്നതിനു അലിക്ക്‌ വെറുപ്പായി. അബൂബക്കറുമായി സന്ധിയാകുവാനും അദ്ദേഹത്തിന് ബൈഅത്ത് ചെയ്യുവാനും അലി (മാര്‍ഗം) ആരാഞ്ഞു. ആ മാസങ്ങളില്‍ ഫാത്വിമയുടെ ജീവിത കാലത്ത് അദ്ദേഹം ബൈഅത്ത് ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ അബൂബക്കറിന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. ‘നിങ്ങള്‍ നമ്മുടെ അടുത്തു വരണം. നിങ്ങളുടെ കൂടെ ആരും ഉണ്ടാവരുത്.’ (ഉമര്‍ കൂടെ ചെല്ലുന്നത് വെറുത്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത്). അപ്പോള്‍ ഉമര്‍ അബൂബക്കറിനോട് പറഞ്ഞു: ‘താങ്കള്‍ തനിച്ച് അവരുടെ അടുത്തു പോകരുത്.’ അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘അവര്‍ എന്നെ എന്ത് ചെയ്യാനാണ്?. തീര്‍ച്ചയായും അല്ലാഹുവിനെ തന്നെ സത്യം. ഞാന്‍ അവരുടെ അടുത്തുപോകുക തന്നെ ചെയ്യും.’
അങ്ങനെ അബൂബക്കര്‍ അവരുടെ അടുത്തു ചെന്നു. അപ്പോള്‍ അലി ശഹാദത്ത് ഉരിയാടിയ ശേഷം പറഞ്ഞു: ‘അബൂബക്കറേ, താങ്കളുടെ ശ്രേഷ്ഠതയും, അള്ളാഹു താങ്കള്‍ക്ക് നല്‍കിയിട്ടുള്ള (പ്രത്യേകതകളും) ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അള്ളാഹു താങ്കള്‍ക്ക് നല്‍കിയിട്ടുള്ള നന്മാകളിലൊന്നും താങ്കളോട് ഞങ്ങള്‍ അസൂയ വെക്കുന്നില്ല. പക്ഷേ താങ്കള്‍ ചില കാര്യങ്ങളില്‍ സ്വേച്ഛാധിപതിയായി ഞങ്ങളോട് വര്‍ത്തിച്ചിരിക്കുന്നു. റസൂലിനോടു ഞങ്ങള്‍ക്ക്‌ കുടുംബ ബന്ധം കൊണ്ട് (ചില) അവകാശങ്ങളുണ്ടെന്നു ഞങ്ങള്‍ കാണുന്നു.’ അബൂബക്കറിനോട് അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. (അതുകേട്ട്) അദ്ദേഹത്തിന്‍റെ കണ്ണീരൊഴുകാന്‍ തുടങ്ങി. പിന്നെ അബൂബക്കര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ (ഇങ്ങനെ) പറഞ്ഞു: ‘ഞാന്‍ എന്‍റെ കുടുംബ ബന്ധം ചേര്‍ക്കുന്നതിനേക്കാള്‍ പ്രവാചകനോടുള്ള കുടുംബ ബന്ധം തന്നെയാണ് എനിക്കിഷ്ടം. എന്നാല്‍ എനിക്കും നിങ്ങള്‍ക്കും തമ്മിലുണ്ടായ ഈ സാമ്പത്തിന്‍റെ കാര്യത്തിലുണ്ടായ വഴക്കിനെക്കുറിച്ച് (പറയുകയാണെങ്കില്‍ ) ഞാന്‍ ആ കാര്യത്തില്‍ ഒരിക്കലും സത്യത്തില്‍ വീഴ്ച വരുത്തുകയില്ല. റസൂല്‍ ആ കാര്യത്തില്‍ എന്ത് ചെയ്തതായി ഞാന്‍ കണ്ടുവോ, അത് ഞാന്‍ ചെയ്യാതിരിക്കുകയില്ല.’ അപ്പോള്‍ അലി പറഞ്ഞു: ‘സായാഹ്നത്തില്‍ ബൈഅത്തിന് സമയം നിശ്ചയിക്കുന്നു.’ അങ്ങനെ അബൂബക്കര്‍ ളുഹര്‍ നമസ്കരിച്ചപ്പോള്‍ മിമ്പറില്‍ കയറി ശഹാദത്ത് മൊഴിഞ്ഞു. അലിയുടെ സ്ഥിതി പ്രസ്താവിച്ചു. അദ്ദേഹം ബൈഅത്ത് ചെയ്യാതെ മാറി നിന്നതും അദ്ദേഹം അതിനു പറഞ്ഞ കാരണങ്ങളും. പിന്നെ അദ്ദേഹം അല്ലാഹുവിനോട് മാപ്പിരന്നു. (പിന്നെ) അലി ശഹാദത്ത് മൊഴിഞ്ഞു. അബൂബക്കറിന്‍റെ അവകാശത്തെ മഹത്വപ്പെടുത്തി. താന്‍ (ആ നിലപാട്‌ ) സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് അബൂബക്കറിനോടുള്ള അസൂയ കൊണ്ടോ അള്ളാഹു അദ്ദേഹത്തിനു ശ്രേഷ്ഠത നല്‍കിയതിനെ എതിര്‍ത്തു കൊണ്ടോ അല്ല. പക്ഷേ ഞങ്ങള്‍ക്ക്‌ ആ കാര്യത്തില്‍ ഓഹരിയുണ്ടെന്നു കണ്ടത് കൊണ്ടായിരുന്നു, അതിനാല്‍ അദ്ദേഹം ഞങ്ങളോട് സ്വേച്ഛാധിപത്യം കാണിച്ചെന്ന് കരുതി ഞങ്ങള്‍ക്ക്‌ മനസ്സില്‍ വിദ്വേഷം തോന്നിയതാണ്.’ (ഇതുകേട്ട്) മുസ്ലീംകള്‍ സന്തുഷ്ടരായി. അവര്‍ പറഞ്ഞു: ‘താങ്കള്‍ ശരിയായി നിലപാട്‌ സ്വീകരിച്ചു.’ നല്ല കാര്യത്തിലേക്ക് അദ്ദേഹം പുന:പരിശോധന നടത്തിയപ്പോള്‍ മുസ്ലീംകള്‍ അലിയോടു അടുത്ത വിധത്തിലായി.(സ്വഹീഹ് മുസ്ലീം, വാള്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 52 (1759)

മുഹമ്മദ്‌ പോലും പല ഖുര്‍ആന്‍ ആയത്തുകളും മറന്ന് പോയിരുന്നു, പിന്നെയാണോ സ്വഹാബിമാര്‍ 

ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)
ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)
ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)

തുപ്പലും പിശാചും

അബുല്‍ അലാഅ് നിവേദനം: ഉസ്മാന്‍ ബ്നുഅബുല്‍ ആസ്വ് നബിയുടെ അരികെ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ നമസ്കാരത്തില്‍ എന്നിലുള്ള പിശാച് ക്വുര്‍ആന്‍ പാരായണത്തിന്‍റെയും എന്‍റെയും ഇടയ്ക്ക് പ്രശ്നങ്ങള്‍ (സംശയങ്ങള്‍ ) ഉണ്ടാക്കുന്നു.’ അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘അത് ഖ്വിന്‍സിബ് എന്ന് പറയപ്പെടുന്ന പിശാച് ആകുന്നു. അത് നിനക്ക് അനുഭവപ്പെട്ടാല്‍ നീ അല്ലാഹുവിനോട് അഭയം തേടുക. ശേഷം ഇടതു ഭാഗത്തേക്ക്‌ മൂന്ന് പ്രാവശ്യം ചെറിയ രീതിയില്‍ തുപ്പുക. (തുപ്പുനീരോ മറ്റോ പുറത്തു പോകാത്ത രൂപത്തില്‍ വളരെ പതുക്കെ തുപ്പുന്നത് പോലെ കാണിക്കുക) അങ്ങനെ ഞാന്‍ ചെയ്തപ്പോള്‍ അത് എന്നില്‍ നിന്നും ഇല്ലാതെയായി. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ 68 (2203)


ആത്മനിയന്ത്രണം ഇല്ലാതെ അനുയായികളെ ശപിക്കുകയും അടിക്കുകയും ചെയ്തു, അവരുടെ തെറി കേള്‍ക്കാതിരിക്കാന്‍ നുണപറയേണ്ട ഗതികെടുള്ള മുഹമ്മദ്‌

ആഇശ നിവേദനം: നബിയുടെ അടുക്കല്‍ രണ്ടു ആളുകള്‍ കടന്നു വന്നു. എനിക്ക് എന്താണ് എന്ന് ഗ്രഹിക്കാന്‍ കഴിയാത്ത ഒരു കാര്യം അവര്‍ രണ്ടു പേരും നബിയോട് സംസാരിക്കുകയും അങ്ങനെ അവര്‍ നബിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നബി അവരെ ശപിക്കുകയും ചീത്ത പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും പുറത്തു പോയപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഇവര്‍ രണ്ടു പേര്‍ക്കും കിട്ടിയ നന്മ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. നബി ചോദിച്ചു: ‘അതെന്താണ്?’ ഞാന്‍ പറഞ്ഞു: ‘താങ്കള്‍ അവരെ രണ്ടു പേരയും ശപിക്കുകയും ചീത്ത പറയുകയും ചെയ്തു.’ നബി പറഞ്ഞു: ‘ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ നിബന്ധന വെച്ചത് നിനക്കറിയില്ലേ. ഞാന്‍ പറഞ്ഞു: അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും മുസ്ലീമിനെ ശപിക്കുകയോ ചീത്ത പറയുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും പ്രതിഫലവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 88 (2600)

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ, ഞാന്‍ ഒരു മനുഷ്യനാണ്. മുസ്ലിംകളില്‍ നിന്നു ഞാന്‍ ആരെയെങ്കിലും ചീത്ത പറയുകയോ, അല്ലെങ്കില്‍ അടിക്കുകയോ അല്ലെങ്കില്‍ ശപിക്കുകയോ ചെയ്‌താല്‍ നീ അത് അവന് ഒരു പരിശുദ്ധിയും കാരുണ്യവും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 89 (2601)

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹുവേ ഞാന്‍ നിന്നോട് ലംഘിക്കാത്ത ഒരു ഉടമ്പടിയെടുക്കുന്നു. കാരണം, ഞാന്‍ ഒരു മനുഷ്യനാണ്. ഞാന്‍ ഏതെങ്കിലും വിശ്വാസിയെ ഉപദ്രവിച്ചാല്‍, ചീത്ത പറഞ്ഞാല്‍, ശപിച്ചാല്‍, അടിച്ചാല്‍ നീ അതിനെ അന്ത്യദിനത്തില്‍ അവനെ നിന്നോടടുപ്പിക്കുന്ന നമസ്കാരവും സക്കാത്തും ബലിയും ആക്കേണമേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 90)

ഇബ്നു അബ്ബാസ് നിവേദനം: ‘ഞാന്‍ കുട്ടികളുടെ കൂടെ കളിക്കുകയിരുന്നു. അപ്പോള്‍ നബി വന്നു. അപ്പോള്‍ ഞാന്‍ വാതിലിനു പിറകില്‍ മറഞ്ഞിരുന്നു. നബി വന്നു എന്നെ അടിച്ചു. എന്നിട്ട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുഅവിയയെ വിളിക്കുക.’ അപ്പോള്‍ ഞാന്‍ ചെന്നിട്ട് പറഞ്ഞു: അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ പിന്നെയും നബി എന്നോട് പറഞ്ഞു: ‘നീ പോയി എനിക്ക് വേണ്ടി മുആവിയയെ വിളിക്കൂ.’ ഞാന്‍ ചെന്നിട്ട് പറഞ്ഞു: ‘അദ്ദഹം ഭക്ഷണം കഴിക്കുകയാണ്.’ അപ്പോള്‍ നബി പറഞ്ഞു: ‘അള്ളാഹു അദ്ദേഹത്തിന്‍റെ വയറ് നിറയ്ക്കാതിരിക്കട്ടെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 96 (2604)

ഇസ്മായീല്‍ ബ്നു മുഹമ്മദ്‌ നിവേദനം: മുഹമ്മദ്‌ ബ്നു സഅ്ദ് ഈ ഹദീസ്‌ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അതില്‍ അദ്ദേഹം പറയുന്നു: ‘അപ്പോള്‍ നബി അവിടത്തെ കൈകൊണ്ട് എന്‍റെ കരണക്കുറ്റിക്ക് ഒരു അടി തരികയും അനന്തരം ‘ഹേ, സഅ്ദേ, നീ യുദ്ധത്തിനു ഒരുങ്ങുകയാണോ? ഞാന്‍ ചിലര്‍ക്ക് കൊടുക്കും (മറ്റു ചിലര്‍ക്ക് കൊടുക്കുകയില്ല) എന്ന് പറയുകയും ചെയ്തു.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 237)

എന്നിട്ട് പുള്ളി തന്നെ പറയുന്നു ശപ്പിക്കുന്ന മനുഷ്യന്‍ അന്ത്യദിനത്തില്‍ സാക്ഷികള്‍ പോലും ആകില്ല എന്നു:

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: ഒരു സത്യവിശ്വാസിക്ക് അവന്‍ ശപിക്കുന്നവനാകുന്നത് യോജിച്ചതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 84 (2597)
അബൂദര്‍ദ്ദാഅ് നിവേദനം: അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: ശപിക്കുന്നവര്‍ അന്ത്യദിനത്തില്‍ ശുപാര്‍ശകരോ സാക്ഷികളോ ആവുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 85 (2598)


മലമൂത്ര വിസര്‍ജ്ജനം:

അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍, അല്ലാഹുവേ! അല്ലാതരം ആണ്‍, പെണ്‍ പിശാചുക്കളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. (ബുഖാരി. 1. 4. 144)
അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കട്ടെ. മലമൂത്ര വിസര്‍ജ്ജനസമയത്ത് ചെന്നാല്‍ വലം കൈകൊണ്ട് ശുചീകരിക്കുകയോ വലം കൈ കൊണ്ട് ലിംഗത്തെ തൊടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 155)
അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും മൂത്രിക്കുകയാണെങ്കില്‍ വലം കൈ കൊണ്ട് ശൌച്യം ചെയ്യുകയോ, കുടിക്കുമ്പോള്‍ പാത്രത്തില്‍ ശ്വാസം വിടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 156)
ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ഞാന്‍ ശുദ്ധിയാക്കുവാനുള്ള വെള്ളം കൊണ്ടു പോയി വെച്ചുകൊടുത്തു. അവിടുന്നു ചോദിച്ചു; ആരാണിത് കൊണ്ടുവെച്ചത്? ഇബ്നുഅബ്ബാസാണെന്ന് ആരോപറഞ്ഞു: അപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ! നീ അവന് മതത്തില്‍ വിജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 4. 145 )

ചന്തി കഴുകലില്‍ തുടങ്ങി ഒറ്റസംഖ്യകള്‍: 

ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനത്തിന് പുറപ്പെട്ടപ്പോള്‍ എന്നോട് മൂന്ന് കല്ല് കൊണ്ടു വരാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് രണ്ടു കല്ല് കിട്ടി. മൂന്നാമത്തെ കല്ല് ഞാന്‍ അന്വേഷിച്ചുവെങ്കിലും അതു ലഭിച്ചില്ല. അപ്പോള്‍ ഒരു മൃഗത്തിന്റെ കാഷ്ഠം എടുത്തിട്ട് അതുകൊണ്ട് തിരുമേനിയുടെ അടുക്കല്‍ ഞാന്‍ ചെന്നു. തിരുമേനി(സ) ആ രണ്ട് കല്ല് എടുത്തിട്ട് അശുദ്ധമെന്നു പറഞ്ഞു കാഷ്ഠം എറിഞ്ഞു കളഞ്ഞു. (സഹിഹ് ബുഖാരി 4:158)

ജാബിര്‍(ബിന്‍ അബ്ദുള്ള) അറിയിക്കുന്നു, അല്ലാഹുവിന്റെ അപ്പോസ്തോലന്‍ പറഞ്ഞു: (പ്രകൃതിയുടെ വിളിക്ക് ശേഷം ഗുഹ്യഭാഗങ്ങള്‍) വൃത്തിയാക്കുവാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ ഒറ്റ സംഖ്യയില്‍ ആയിരിക്കേണം, ജമറാസില്‍ എറിയുന്ന കല്ലുകള്‍ ഒറ്റ സംഖ്യയില്‍ ആയിരിക്കേണം, അല്‍-സാഫായുടെയും അല്‍-മര്‍വയുടെയും വലയം ചെയ്യുന്നതും ഒറ്റ സംഖ്യയില്‍ ആയിരിക്കേണം, കാബയുടെ ചുറ്റും ഉള്ള പ്രദിക്ഷണവും ഒറ്റ സംഖ്യയില്‍ ആയിരിക്കേണം.  നിങ്ങളില്‍ ആരെങ്കിലും (ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കുവാന്‍) കല്ലുകള്‍ ആവിശ്യം വരുകയാണെങ്കില്‍ ആ കല്ലുകളും ഒറ്റ സംഖ്യകളായി ഉപയോഗിക്കണം. (സഹിഹ് മുസ്ലിം #007:2982)
​​മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന മുഹമ്മദ്‌:

“ഉമ്മുസല്മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്കുട്ടിയെ അവിടുത്തെ വീട്ടില് വെച്ചു കണ്ടപ്പോള് തിരുമേനി അരുളി: “അവളെ നിങ്ങള് മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്ക്കു കണ്ണേറു തട്ടിയിരിക്കുന്നു. “(ബുഖാരി-1926)

റൊട്ടിയും ഇറച്ചിയും : എന്തൊക്കെ കേള്‍ക്കണം?

അബുസഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നെല്‍പ്പിന്‍റെ നാളില്‍ ഭൂമി ഒരു റൊട്ടിയായിരിക്കും. സ്വേച്ഛാധിപതിയായ അള്ളാഹു അത് അവന്‍റെ കയ്യില്‍ കൂട്ടിപ്പിടിക്കും. നിങ്ങളിലൊരാള്‍ യാത്രയില്‍ തന്‍റെ റൊട്ടി പിടിക്കുന്നത്‌ പോലെ. സ്വര്‍ഗ്ഗവാസികള്‍ക്കുള്ള സത്കാരമായിട്ട്.’ അപ്പോള്‍ ജൂതരില്‍പ്പെട്ട ഒരാള്‍ വന്നു, എന്നിട്ട് പറഞ്ഞു: ‘അബുല്‍കാസിം, പരമകാരുണികന്‍ താങ്കള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. ഉയിര്‍ത്തെഴുന്നെല്‍പ്പിന്‍റെ നാളില്‍ സ്വര്‍ഗ്ഗവാസികളുടെ സല്കാരത്തെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരട്ടെയോ?’ നബി പറഞ്ഞു: ‘അതേ.’ അയാള്‍ പറഞ്ഞു: ഭൂമി ഒരു റൊട്ടിയായിരിക്കും. (നബി പറഞ്ഞതുപോലെ) അപ്പോള്‍ നബി ഞങ്ങളിലേക്ക് നോക്കി എന്നിട്ട് അവിടുന്ന് തന്‍റെ അണപ്പല്ല് വെളിവാകുന്നത് വരെ ചിരിച്ചു. അയാള്‍ പറഞ്ഞു: ‘അവരുടെ കറിയെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞു തരട്ടെയോ?’ നബി പറഞ്ഞു: ‘അതേ.’ അയാള്‍ പറഞ്ഞു: ‘അവരുടെ കറി ബാലാമും തിമിംഗിലവുമായിരിക്കും.’ (ബാലാം എന്ന പദത്തിന്‍റെ അര്‍ത്ഥം അറിയാത്തതുകൊണ്ട്) അവര്‍ ചോദിച്ചു: ‘അതെന്താണ്?’ അയാള്‍ പറഞ്ഞു: കാളയും തിമിംഗിലവും.’ അവയുടെ കരളിന്‍റെ ഒരു കഷണത്തില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ക്ക് ഭക്ഷിക്കാം.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 50, ഹദീസ്‌ നമ്പര്‍ 30 (2792)

കുളിക്കാനും വടിക്കാനും പറഞ്ഞാല്‍ തീര്‍ന്നില്ലെ? 

ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു. പത്തുകാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു. 1 മീശ വെട്ടുക. 2 താടി വളര്‍ത്തുക, 3 ബ്രഷ് ചെയ്യുക. 4. (വുളുവില്‍) മൂക്കില്‍ വെള്ളം കയറ്റുക, 5 നഖം വെട്ടുക, 6 ബറാജിം (വിരല്‍മടക്കുകള്‍) കഴുകുക, 7 കക്ഷം പറിക്കുക. 8 ആനത്ത് (ഗുഹ്യഭാഗത്തെ രോമങ്ങള്‍ ) കളയുക, 9 ശൌചം ചെയ്യുക. റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം)

അവസാനം ആണ് ആണാക്കുന്നതും പെണ്ണാക്കുന്നതും? അപ്പോള്‍ 23 pairs of chromosomes (22 pairs of autosomes and one pair of sex chromosomes) എന്നു വെച്ചാല്‍ ബീജവും അണ്ഡവും സംയോജനസമയത്തു തന്നെ തീരുമാനമാവുകയും, കുഞ്ഞിന്റെ വളര്‍ച്ച തന്നെ തീരുമാനിക്കുന്നത്‌ ഈ one pair of sex chromosome ആണ്. 

അനസ്‌(റ) നിവേദനം : തിരുമേനി(സ) അരുളി: അല്ലാഹു ഗര്‍ഭപാത്രത്തില്‍ ഒരു മലക്കിനെ നിയമിച്ചിട്ടുണ്ട്‌. ആ മലക്ക്‌ വിളിച്ചു പറയും. എന്‍റെ രക്ഷിതാവേ! ഇപ്പോള്‍ ഭ്രൂണമായി. എന്‍റെ രക്ഷിതാവേ! ഇപ്പോള്‍ രക്തപിണ്ഡമായി. എന്‍റെ രക്ഷിതാവേ! ഇപ്പോള്‍ മാംസക്കഷ്ണമായി, അങ്ങനെ അതിന്‍റെ സ്യഷ്ടിപ്പ്‌ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയും. ആണോ പെണ്ണോ? നിര്‍ഭാഗ്യവാനോ? സൌഭാഗ്യവാനോ? ആഹാരം എന്ത്‌? അവധി എത്ര? അങ്ങനെ അവന്‍റെ മാതാവിന്‍റെ ഗര്‍ഭപ്രാതത്തില്‍ വെച്ച്‌ തന്നെ എഴുതപ്പെടും. (ബുഖാരി. 1. 6. 315)

ഷണ്ഡീകരണ നടപടി : എന്തരോ എന്തോ?

അബൂഹുറൈറ(റ) പറയുന്നു: പ്രവാചകരേ! ഞാനൊരു യുവാവാണ്. ലൈംഗികവ്യതിചലനം ഞാന്‍ ഭയപ്പെടുന്നു. എനിക്കാണെങ്കില്‍ വിവാഹം കഴിക്കുവാന്‍ സാമ്പത്തിക ശേഷിയില്ല. നബി(സ) അപ്പോള്‍ മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൌനം പാലിച്ചു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. വീണ്ടും മൌനം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. നബി(സ)അരുളി: അബൂ ഹുറൈറ(റ) നിങ്ങള്‍ക്ക് അനുഭവപ്പെടാനിരിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്തുചെയ്താലും ശരി. (ബുഖാരി. 7. 62. 13)

ഇമ്മ്ണി ബല്യ നുയമ്പു:

ആഇശ നിവേദനം: ഒരു ദിവസം നബി എന്നോട് ചോദിച്ചു: ‘ആയിശാ, നിന്‍റെ അടുക്കല്‍ (ഭക്ഷണം) വല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളുടെ അടുക്കല്‍ യാതൊന്നുമില്ല.’ നബി പറഞ്ഞു: ‘എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.’ അനന്തരം അല്ലാഹുവിന്‍റെ ദൂതന്‍ അവിടെ നിന്ന് പുറപ്പെട്ടു. അന്നേരം ഞങ്ങള്‍ക്ക്‌ ഒരു പാരിതോഷികം ലഭിച്ചു. (അല്ലെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ ചില സന്ദര്‍ശകര്‍ വന്നു) നബി മടങ്ങി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ! നമുക്ക്‌ ഒരു പാരിതോഷികം ലഭിച്ചിരിക്കുന്നു. അതില്‍നിന്ന് അല്പം ഞാന്‍ താങ്കള്‍ക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ട്.’ തിരുമേനി ചോദിച്ചു: ‘എന്താണത്?’ ഞാന്‍ പറഞ്ഞു: ‘കാരക്കയും നെയ്യും പാല്‍ക്കട്ടിയും കൊണ്ടുണ്ടാക്കിയ ഒരു പലഹാരമാണത്.’ തിരുമേനി പറഞ്ഞു: ‘അത് കൊണ്ടുവരൂ.’ ഞാനത് കൊണ്ടുവന്നു അദ്ദേഹത്തിനു കൊടുക്കുകയും അദ്ദേഹമത് തിന്നുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാനിന്നു നോമ്പുകാരനായിരുന്നു.’ ത്വല്‍ഹത് പറയുന്നു: ഞാന്‍ ഈ ഹദീസ്‌ മുജാഹിദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തന്‍റെ സമ്പത്തില്‍ നിന്ന് വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുന്ന ഒരാള്‍ക്ക് ദാനം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, അതുപോലെയാണത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ്‌ നമ്പര്‍ 169 (1154)

സ്ത്രീകള്‍ കൊണ്ട് നിറച്ചു നരകം: കാരണം? (ഹഹഹ)

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങളും പാപമോചനത്തിനുള്ള അര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക. നരകവാസികളില്‍ കൂടുതലായി ഞാന്‍ നിങ്ങളെ കാണുന്നു.’ അപ്പോള്‍ അവരുടെ കൂട്ടത്തിലെ തന്‍റേടിയായ ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളാകുന്നത്?’ നബി പറഞ്ഞു: ‘നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനോട്‌ നന്ദികേടു കാണിക്കുന്നു. നിങ്ങളേക്കാള്‍ ദീനും ബുദ്ധിയും കുറഞ്ഞവരും, കാര്യശേഷിയില്‍ മികച്ചു നില്‍ക്കുന്നവരെ (ബുദ്ധിമാനായ പുരുഷനെപ്പോലും) കീഴടക്കുന്നവരുമായ ആരെയും ആരേയും ഞാന്‍ കണ്ടിട്ടില്ല.’ അവള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്താണ് (ഞങ്ങളുടെ) ദീനിന്‍റെയും ബുദ്ധിയുടേയും കുറവ്? നബി പറഞ്ഞു: ‘രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സാക്ഷ്യത്തിന് തുല്യമാണ്. ഇത് ബുദ്ധിയുടെ കുറവാണ്. (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ അവള്‍ നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നു. ഇത് മതത്തിന്‍റെ കുറവാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 132 (79)

സംശയരോഗിയായ പ്രവാചകന്‍ (അത്രയെങ്കിലും അറിയാനുള്ള കെല്‍പ്പില്ലാത്ത പ്രവാചകന്‍?): 
അനസ്‌ നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു. എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771)

മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ അള്ളാഹു പറയുമോ? ഉവ്വ്! (സൂറ.29:13 സൂറാ.16:25 സൂറാ.8:25)

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).​

“ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ഓരോ മുസ്ലീമിന് പകരവും ഒരു ക്രിസ്ത്യാനിയെയോ, ജൂതനെയോ നരകത്തിലേക്ക് തള്ളും. എന്നിട്ട് അവനോട് പറയും: ‘ഇത് നിനക്ക് നരകത്തില്‍ നിന്നുള്ള മോചനമാണ്’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 49).
ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).
ഇബ്നു ഉമര്‍(റ) പറയുന്നു: തിരുമേനി (സ) അരുളി: “അള്ളാഹു ഒരു ജനതയെ ശിക്ഷിക്കുന്ന പക്ഷം ആ ശിക്ഷ അവരിലുള്ള (സദ്‌വൃത്തരും ദുര്‍വൃത്തരുമായ) എല്ലാവരെയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും തങ്ങളുടെ കര്‍മ്മങ്ങളോടെ പുനരുത്ഥാന ദിവസം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 88, ഹദീസ്‌ നമ്പര്‍ 2113, പേജ് 980)

മയ്യത്തിനു മുന്നില്‍ ബെന്തുക്കള്‍ കരഞ്ഞാലും ആ കരച്ചില്‍ എന്ന അവരുടെ പാപത്തിനു ഉള്ള ശിക്ഷ ഈ മരിച്ചവന്റെ തലയില്‍ വെക്കും:​

ഇബ്നു ഉമര്‍ നിവേദനം: ഉമറിനു കഠാരി കൊണ്ടുള്ള കുത്തേറ്റ് ബോധരഹിതനായപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അദ്ദേഹത്തിന്‍റെ പേരില്‍ ഉച്ചത്തില്‍ അട്ടഹസിച്ചു കരഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവര്‍ കരയുന്നത് നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 18)
അബു മൂസാ നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (അബൂലുഅ് ലുഅഃ കഠാരി കൊണ്ട് കുത്തിയപ്പോള്‍) സുഹൈബ് തന്‍റെ വീട്ടില്‍ നിന്നും വന്നു ഉമറിന്‍റെ അരികില്‍ ചെന്ന് കരയാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ ചോദിച്ചു: ‘ആരുടെ പേരിലാണ് നീ കരയുന്നത്? എന്‍റെ പേരിലാണോ?’ അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം! സത്യവിശ്വാസികളുടെ നേതാവേ, അങ്ങയുടെ പേരില്‍ തന്നെയാണ് ഞാന്‍ കരയുന്നത്.’ അപ്പോള്‍ ഉടനേ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഏതൊരു മയ്യത്തിന്‍റെ പേരില്‍ ആളുകള്‍ കരയുന്നുവോ, അത് നിമിത്തം തീര്‍ച്ചയായും മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞതു നിങ്ങള്‍ക്കറിയാം. (എന്നിട്ട് നീ എന്‍റെ പേരില്‍ കരയുകയാണോ?’ നിവേദകന്‍ പറയുന്നു: ഈ കാര്യം ഞാന്‍ മൂസ ബ്നു ത്വല്‍ഹത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജൂതന്മാരുടെ കാര്യത്തിലാണ് ആ പറഞ്ഞത് എന്ന് ആഇശ പറയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 20)

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: ഉമറിന്‍റെ പേരില്‍ ഹഫ്സ കരഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുഞ്ഞു മകളേ നിര്‍ത്ത്‌! ബന്ധുക്കള്‍ കരഞ്ഞതിന്‍റെ പേരില്‍ മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 16 (927)
ഉമര്‍ നിവേദനം: നബി പറഞ്ഞു: (കുടുംബത്തിന്‍റെയും മറ്റും) വിലപിച്ചുള്ള കരച്ചില്‍ കാരണം മയ്യത്ത് ഖബറില്‍ വെച്ച് ശിക്ഷിക്കപ്പെടുന്നതാണ്. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 17)

അബു ബുര്‍ദഃ തന്‍റെ പിതാവില്‍ നിന്നും നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (കുത്തേറ്റപ്പോള്‍) സുഹൈബ് ‘ഹാ... സഹോദരാ’ എന്ന് പറഞ്ഞുകൊണ്ട് വിലപിക്കാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സുഹൈബ്, ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് താങ്കള്‍ക്കറിയില്ലേ?  (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 19)

അനസ്‌ നിവേദനം: ഉമര്‍ ബ്നുല്‍ ഖത്താബിന് കുത്തേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഹഫ്സ വിലപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലയോ ഹഫ്സാ, ആര്‍ക്കുവേണ്ടി വിലപിക്കപ്പെട്ടുവോ അയാള്‍ (അതിന്‍റെ പേരില്‍) ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ കേട്ടിട്ടില്ലേ? സുഹൈബും അദ്ദേഹത്തിന്‍റെ പേരില്‍ വിലപിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു: ‘ഹേ! സുഹൈബ്, വിലപിക്കപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെന്ന് നിനക്കറിയില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 21)

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ കാരണം മയ്യത്ത്‌ ഖബറില്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 24)

അലിയ്യ് ബ്നു റബീഅ് നിവേദനം: കൂഫയില്‍ ആദ്യമായി വിലപിച്ചു കരഞ്ഞത് ഖറളത് ബ്നു കഅ്ബിന്‍റെ പേരിലാണ്. അപ്പോള്‍ മുഗീറത് ബ്നുശുഅ്ബഃ പറഞ്ഞു: ‘നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആര്‍ക്ക് വേണ്ടിയെങ്കിലും വിലപിക്കപ്പെട്ടാല്‍ വിലപിക്കപ്പെട്ടതിന്‍റെ പേരില്‍ പുനരുത്ഥാന നാളില്‍ അവന്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 28 (933)​
​അക്രമമായി വധിക്കപ്പെടുമ്പോഴും ആദമിന്‍റെ ആദ്യസന്താനത്തിനു ​

ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനി അരുളി: ഏതൊരു മനുഷ്യന്‍ അക്രമമായി വധിക്കപ്പെടുമ്പോഴും (ആ കുറ്റം ആദ്യം നടപ്പില്‍ വരുത്തിയ) ആദമിന്‍റെ ആദ്യസന്താനത്തിനു ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതെ പോവുകയില്ല. കാരണം, ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത് അവനാണ്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1364, പേജ് 676)​

ഒരു ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കാര്യം കണ്ടാല്‍ ആ മെച്ചപ്പെട്ട കാര്യം ഞാന്‍ ചെയ്യാതിരിക്കുകയില്ല

അബൂമൂസ (റ) പറയുന്നു: ഞങ്ങള്‍ അഷ്അരീ ഗോത്രക്കാരുടെ ഒരു സംഘം തിരുമേനി(സ)യുടെ അടുക്കല്‍ ചെന്ന് വാഹനം ആവശ്യപ്പെട്ടു. തിരുമേനി വിസമ്മതിച്ചു. വീണ്ടും ഞങ്ങളാവശ്യപ്പെട്ടു. തരികയില്ലെന്നു തിരുമേനി ശപഥം ചെയ്തു. അങ്ങിനെയിരിക്കെ തിരുമേനിയുടെയടുക്കല്‍ ഗനീമത്ത് വക കുറേ ഒട്ടകങ്ങള്‍ എത്തി. അഞ്ച് ഒട്ടകങ്ങള്‍ ഞങ്ങള്‍ക്ക്‌ തിരുമേനി അനുവദിച്ചു. അവയെ ഏറ്റെടുത്ത ശേഷം ഞങ്ങള്‍ പറഞ്ഞു: “തിരുമേനിയുടെ ശപഥം അവിടുത്തെ നമ്മള്‍ ഓര്‍മ്മപ്പെടുത്താതിയില്ലെങ്കില്‍ നാം വിജയം പ്രാപിക്കുകയില്ല.” ഞാന്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: “ദൈവദൂതരേ! ഞങ്ങള്‍ക്ക്‌ വാഹനം തരികയില്ലെന്ന് അങ്ങ് ശപഥം ചെയ്തിരുന്നല്ലോ. ഇപ്പോള്‍ അങ്ങ് തരികയും ചെയ്തു.” തിരുമേനി അരുളി: “അതേ, ഞാന്‍ ശപഥം ചെയ്തിരുന്നു. പക്ഷെ ഒരു ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കാര്യം കണ്ടാല്‍ ആ മെച്ചപ്പെട്ട കാര്യം ഞാന്‍ ചെയ്യാതിരിക്കുകയില്ല.” മറ്റൊരു രിവായത്തില്‍ ഞാന്‍ ആ ശപഥം ലംഘിച്ചതിന് പ്രായശ്ചിത്തം നല്‍കികഴിഞ്ഞു എന്നും വന്നിട്ടുണ്ട്. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1646, പേജ് 806)​

സ്മാള്‍ അടിച്ചു കിരിങ്ങി വന്ന മുഹമ്മദിന്റെ മുസ്ലിം ജിഹാദികള്‍ ഒരു യുദ്ധത്തില്‍ പണി മേടിച്ചു. ഉടനെ വന്നു ആയതു: "ഇനി സ്മാള്‍ അടിക്കാനെ പാടില്ല"

... ജാബിര്‍ നിവേദനം: കുറച്ചാളുകള്‍ ഉഹുദ് യുദ്ധദിവസം രാവിലെ മദ്യം (wine) കഴിച്ചിരുന്നു അനന്തരം അവരെല്ലാം കൊല്ലപ്പെടുകയും രക്തസാക്ഷികള്‍ ആവുകയും ചെയ്തു (സഹിഹ് ബുഖാരി 59:375)[ഈ ഹദിസ് മുഴുവന്‍ വായിക്കണം രസകരമായ മറ്റുപലതും കാണാം,"ബഹുദൈവവിശ്വാസികളായ ശത്രുക്കളുടെ ഒരു സ്ത്രീ മലയിലേക്ക്, അവളുടെ കാലുകളില്‍ നിന്ന് അവളുടെ വസ്ത്രം പൊക്കി പിടിച്ചു, കങ്കണവും-കാലുകളും കാണിച്ചു ഓടുന്നത് കണ്ടു,", മുസ്ലിങ്ങള്‍ പറയാന്‍ തുടങ്ങി "അതാ മുതല്‍, അതാ മുതല്‍". അബ്ദുല്‍ ബിന്‍ ജുബൈര്‍ പറഞ്ഞു "പ്രവാചകന്‍ എന്നില്‍ നിന്ന് ഉറപ്പുള്ള വാക്ക് എടുപ്പിച്ചിരുന്നു, ഈ സ്ഥലത്ത് നിന്ന് പോകുവാന്‍ പാടില്ല എന്ന്". പക്ഷെ കൂട്ടാളികള്‍ വിസ്സമ്മതിച്ചു... " (സഹിഹ് ബുഖാരി 59:375)...ഹുബാലിനെ തള്ളിപ്പറയാതെ, മൌനം പാലിച്ചു അള്ളാഹുവിനെ ഉയര്‍ത്തുന്ന സംശയകരമായ പ്രസ്താവനകളും കാണാം]

മുഹമ്മദിന്റെ പരസ്ത്രീ അഭിലാഷങ്ങള്‍ സാധിച്ചു കൊടുക്കുന്നതില്‍ വളരെ ധൃതിക്കാരന്‍ ആയ അള്ളാഹു 
“തങ്ങളുടെ ശരീരം തിരുമേനിക്കര്‍പ്പിക്കാന്‍ വന്നിരുന്ന സ്ത്രീകളെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്നില്‍ അഭിമാനരോഷം തലപൊക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിക്കും; “ഒരു സ്ത്രീ സ്വ ശരീരം ദാനം ചെയ്യുകയോ?”. അവസാനം അല്ലാഹു മേല്‍‍ പറഞ്ഞ ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി 60:311]

നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക`

“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ ‍നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി 63:182]

പെണ്ണുങ്ങള്‍ക്ക് കക്കൂസില്‍ പോകാന്‍ പോലും അല്ലാഹുവിന്റെ ആയത്ത്, എല്ലികക്ഷണം വിടാതെ ബോധോധയത്തില്‍ മുഹമ്മദ്‌:


ആയിശ പറയുന്നു: ഹിജാബിന്റെ ആയത്ത് അവതരിച്ച ശേഷം ഒരു ദിവസം തിരുമേനിയുടെ പത്നി സൌദാ വിസര്‍ജ്ജനത്തിനായി പുറത്തേക്കു പോയി. സൌദാ ഒരു തടിച്ച സ്ത്രീയായിരുന്നു. പരിചയമുള്ളവര്‍ക്കാര്‍ക്കും അവരെ കണ്ടാല്‍ മനസ്സിലാകാതിരിക്കുകയില്ല. പുറത്തേക്കു പോയപ്പോള്‍ ഉമര്‍ അവരെ കണ്ടു. അദ്ദേഹം പറഞ്ഞു: “സൌദാ, നിങ്ങളെ എനിക്കു മനസ്സിലായി. ഏതു നിലക്കാണു നിങ്ങള്‍ പുറത്തേക്കു പോകുന്നതെന്നു ചിന്തിച്ചു നോക്കൂ.” ഉടനെ സൌദാ മടങ്ങിപ്പോയി. തിരുമേനി എന്റെ വീട്ടിലിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ കുറകിന്‍ കഷ്ണം ഉണ്ടായിരുന്നു. സൌദാ കടന്നു വന്ന് പറഞ്ഞു: നബിയേ; ഞാന്‍ വിസര്‍ജ്ജനാവശ്യത്തിനായി പുറത്തു പോയപ്പോള്‍ ഉമര്‍ എന്നോട് ഇന്നിന്നതെല്ലാം പറഞ്ഞു.” ആയിശ പറയുന്നു: അപ്പോഴാണ് അല്ലാഹു തിരുമേനിക്ക് സന്ദേശം നല്‍കിയത്. ദിവ്യബോധനം സ്വീകരിച്ച ശേഷവും തിരുമേനി കയ്യിലുണ്ടായിരുന്ന എല്ലിന്‍ കഷ്ണം കയ്യില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു. അവിടുന്നരുളി: “നിങ്ങള്‍ക്കു കക്കൂസില്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു.”[ബുഖാരി 60:318]

മിട്ടായി കാണിച്ചപ്പോള്‍ ആളുകള്‍ പോയതിനു കെര്‍വിച്ചുകൊണ്ട് അള്ളാഹു (അതോ മുഹമ്മദോ?)

ജാബിര്‍ പറയുന്നു: ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നിസ്ക്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാര സാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു കച്ചവട സംഘം മദീനയിലെത്തിച്ചേര്‍ന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളി വിട്ട് അങ്ങോട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണ് ‍ തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കണ്ടാല്‍ പിന്നെ പ്രവാചകനെ തനിച്ചാക്കി അവര്‍ അങ്ങോട്ടു പോകും” എന്ന ഖുര്‍ ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്.[ബുഖാരി 13:58]

തവാഫ് എന്ന അനാചാരം:

അബു രാജാ അൽ ഉത്തരാദിൽ നിന്ന് നിവേദനം. ഞങ്ങൾ കല്ലുകളെ ആരാധിക്കാറുണ്ടായിരുന്നു. നല്ലൊരു പുതിയ കല്ല്‌ കിട്ടിയാൽ പഴയത് കളയും പക്ഷെ കിട്ടിയില്ലെങ്കിൽ കുറച്ചു മണ്ണ് കൂട്ടി വച്ച് ഒരു ആടിനെ കൊണ്ട് വന്നു അതിനു മുകളിൽ പാൽ കറന്നൊഴിച്ചു അതിനെ ചുറ്റും തവാഫ് ചെയ്തിരുന്നു. (ബുക്കാരി 5:59:661)
അസിം പറയുന്നു, ഞാൻ അനസ് ബിൻ മാലിക്കിനോട് ചോദിച്ചു, സഫാക്കും മർവാക്കും ഇടയിൽ തവാഫ് ചെയ്യുന്നത് നിനക്ക് ഇഷ്ടം ഇല്ലായിരുന്നോ? അവൻ പറഞ്ഞു: അതെ, സൂറ 2 ന്റെ 158 "തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു." ഇറങ്ങുന്നത് വരെ ഇസ്ലാമിന് മുമ്പുള്ള അഞ്ജതയുടെ കാലഘടത്തിൽ ചെയ്തിരുന്ന ഒരു ആചാരം ആയിരുന്നു അത്.(ബുക്കാരി 2:26:710)

തവ്വഫ് ചെയ്യാന്‍ ആടിനെ കറന്നു പാല് മണ്ണില്‍ ഒഴിച്ച് കുഴച്ചു:

അബു റജ അൽ ഉത്തരാദിൽ നിന്ന് നിവേദനം. ഞങ്ങൾ കല്ലുകളെ ആരാധിക്കാറുണ്ടായിരുന്നു. നല്ലൊരു പുതിയ കല്ല്‌ കിട്ടിയാൽ പഴയത് കളയും പക്ഷെ കിട്ടിയില്ലെങ്കിൽ കുറച്ചു മണ്ണ് കൂട്ടി വച്ച് ഒരു ആടിനെ കൊണ്ട് വന്നു അതിനു മുകളിൽ പാൽ കറന്നൊഴിച്ചു അതിനെ ചുറ്റും തവാഫ് ചെയ്തിരുന്നു. (ബുക്കാരി 5:59:661)

ചുറ്റുപാടുകള്‍ വീക്ഷിച്ചും സ്വഹബിഹ്കളുടെ പരിഗനനയിലും ഉരുത്തിരിയുന്ന ഖുറാന്‍ വചനങ്ങള്‍:

അൽ ബര യിൽ നിന്ന് നിവേദനം "ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല" (4.95) എന്നാ ആയത്ത് ഇറങ്ങിയപ്പോൾ , പ്രവാചകൻ പറഞ്ഞു."ഇന്ന ഇന്നവരെ വിളിക്കൂ ". ആ വിളിച്ച വെക്തി ഒരു മഷി കുപ്പിയും ഒരു പലകയോ, തൊളെല്ലൊ ആയി വന്നു. പ്രവാചകൻ അയാളോട് പറഞ്ഞു. " 'ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല' എന്ന് എഴുതൂ". പ്രവാചകന്റെ പുറകിൽ ഇരിക്കുക ആയിരുന്ന ഇബിൻ ഉം മക്ത്തും പറഞ്ഞു "തിരുമേനി ഞാൻ ഒരു അന്ധനാണ്" . ഉടനെ ആ ആയത്തിന് പകരം ഇങ്ങനെ ആയത്ത് ഇറങ്ങി "ന്യായമായ വിഷമമില്ലാതെ ( യുദ്ധത്തിന്‌ പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല." (4.95) (ബുക്കാരി Book #60, Hadith #118)

ഭൂമിയില്‍ നിന്ന് സ്വഗ്ഗത്തിലേക് , സ്വര്‍ഗ്ഗത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഒക്കെ എത്ര ദൂരം?

....അദ്ധ്യേഹം ചോദിച്ചു: സ്വർഗ്ഗവും ഭൂമിയും തമ്മിൽ ഉള്ള ദൂരം നിങ്ങൾക്ക് അറിയാമോ?അവർ പറഞ്ഞു ഞങ്ങൾക്ക് അറിയില്ല. അപ്പോൾ അദ്ധ്യേഹം പറഞ്ഞു: അവ തമ്മിൽ ഉള്ള ദൂരം 72 ഓ 73 വർഷങ്ങൾ ആണ്. അതിനു മുകളിൽ ഉള്ള സ്വർഗ്ഗവും ഇതേ ദൂരം വരും.(അദ്ധ്യേഹം അങ്ങനെ 7 സ്വർഗങ്ങൾ വരെ എണ്ണി)...(സുനാൻ അബു ദാവൂദ് Book #40, Hadith #4705).

ബാല്യത്തില്‍ പിശാചു ബാധിച്ച കുട്ടിയാണ് എന്ന് മുലകൊടുത്തു മുഹമ്മദിനെ വളര്‍ത്തിയ ആയ പറയുന്നു:

മടങ്ങി വന്നതിനു ശേഷം കുറച്ചു മാസങ്ങള്‍ക്ക് പിറകു അവനും അവന്റെ സഹോദരനും കൂടി കൂടാരത്തിന് പുറകില്‍ ആടുകളുമായി കളിചു കൊണ്ടിരിക്കുകയായിരുന്ന സമയം അവന്റെ സഹോദരന്‍ ഓടി വന്നു കൊണ്ട് പറഞ്ഞു. “വെള്ള വസ്ത്രധാരിയായ രണ്ടാളുകള്‍ വന്നു എന്റെ ഖുറേഷി സഹോദരനെ പിടികൂടി നിലത്തിട്ടു അവന്റെ ഉദരം തുറന്നിട്ടു ചലിപ്പിച്ചു കൊണ്ടിരിക്കുന്നു”. ഞങ്ങള്‍ അവന്റെ അടുത്തേക്ക് ഓടി ചെല്ലുമ്പോള്‍ അവന്‍ ഒരു വിളറിയ മുഖവുമായി അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ അവനെ കൂട്ടിപിടിച്ചു കൊണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചു. അവന്‍ പറഞ്ഞു “വെള്ളവസ്ത്ര ധാരിയായ രണ്ടുപ്പേര്‍ വന്നു എന്നെ നിലത്തിട്ടു എന്റെ ഉദരം തുറന്നുകൊണ്ട് എന്തോ അതില്‍ തിരഞ്ഞു, എന്തിനാണെന്ന് എനിക്കറിയില്ല.” ഞങ്ങള്‍ ശേഷം അവനെ കൂടാരത്തില്‍ കൂട്ടികൊണ്ട് പോയി.
…… (ഭയന്ന ആയ കുട്ടിയായിരുന്ന മുഹമ്മദിനെ കൂട്ടി അവന്റെ അമ്മയുടെ അടുത്ത് കൊണ്ട് പോയി)….
എന്താണ് കാര്യം എന്ന് എനിക്ക് സമാധാനം തരാതെ അവര്‍ ഞാന്‍ അത് പറയും വരെ ചോദിച്ചു കൊണ്ടേയിരുന്നു. ഞാന്‍ അവനില്‍ പിശാചു ബാധിച്ചിരിക്കുന്നു എന്ന് വിചാരിച്ചു ഭയക്കുന്നുണ്ടോ എന്ന് ചോദിച്ചതിനു , ഉവ്വ് എന്ന് അറിയിച്ചു. …. (സിറാത്ത് ഇബ്ന്‍-ഹാഷിം പേജ് 60; സിറാത് അല്‍-റസൂല്‍ അല്ലഹ് ഇബ്ന്‍-ഇശക് പേജ് 72)

മുഹമ്മദ്‌ കണ്ട ആത്മാവിനെ കുറിച്ച് കേട്ട വാരഖ് പ്രതികരിച്ചതും ആശങ്കപ്പെട്ടതും നോക്കുക:

അബ്ദ-അല്ലഹ്ന്റെ മകന് വേണ്ടി ആളെ അയക്കുക, എന്തെന്നാല്‍ എനിക്ക് അവനോടു ചോദിച്ചു അവന്‍ പറയുന്നത് കേള്‍ക്കുകയും അവനോടു സംസാരിക്കുകയും ചെയ്യണം. അത് ഗബ്രിയേല്‍ അല്ലാതെ മറ്റാരെങ്കിലുമോ എന്ന് ഞാന്‍ ഭയക്കുന്നു, ചില പിശാചുക്കള്‍ അദ്ധേഹത്തെ വ്യാജമായി അനുകരിക്കുക വഴി പലരെയും വഴി തെറ്റിക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ആ മനുഷനെ ആശയക്കുഴപ്പത്തിലേക്കു തള്ളിവിടുകയും ശേഷം മാനസ്സികമായി വേറിപിടിച്ചവനാക്കുകയും ചെയ്യും. (ഇസ്ലാമിന്റെ ചരിത്രം ഇബ്ന്‍-കതിര്‍ പേജ് 297)
[ഇത് ശരിയാണ് എന്നല്ലേ പിന്നീടുള്ള ചരിത്രം വായിച്ചാല്‍ മനസ്സിലാകുന്നത്‌?]

സ്ത്രീകളുടെ ആസനം(നിതംബം) നീങ്ങുന്നത്‌ വരെ ലോകാവസാനം വരില്ല:

അബു ഹുരൈരയിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ അപ്പസ്തോലൻ പറഞ്ഞു, ദി-അൽ-ഖലാസയെ ചുറ്റുമ്പോൾ ദൗസ് ഗോത്രത്തിലെ സ്ത്രീകളുടെ ആസനം(നിതംബം) നീങ്ങുന്നത്‌ വരെ ലോകാവസാനം വരില്ല. ഇസ്ലാമിന് മുമ്പ് അറേബ്യയിൽ ദൌസ് ഗോത്രക്കാർ ആരാധിച്ചിരുന്ന വിഗ്രഹം ആയിരുന്നു ദി-അൽ-ഖലാസ (ബുക്കാരി പുസ്തകം #88, ഹദീസ് #232)

കക്കൂസില്‍ തെറ്റിയിരുന്നാലും അനിസ്ലാമികം:

അബു അയൂബ് നിവേദനം: നബി പറഞ്ഞു: ‘വിസര്‍ജ്ജന സ്ഥലത്ത് ചെന്നാല്‍ ഖിബ്‌ലക്ക് അഭിമുഖമായിട്ടും പിന്നിട്ടും മൂത്രമൊഴിക്കുകയോ കാഷ്ഠിക്കുകയോ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ കിഴക്ക് ഭാഗത്തെക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിഞ്ഞു കൊള്ളുക.’
അബു അയ്യൂബ് പറഞ്ഞു: പിന്നീട് ഞങ്ങള്‍ ശാമില്‍ വന്നു. അപ്പോള്‍ ഖിബ്‌ലക്ക് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട വിസര്‍ജ്ജന സ്ഥലങ്ങള്‍ (കക്കൂസ്) ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ ഖിബ്‌ലയില്‍ നിന്നും അല്പം തെറ്റി ഇരിക്കുകയും അല്ലാഹുവിന്നോട് മാപ്പിന്നപേക്ഷിക്കുകയും ചെയ്യും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 59 264)

അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ തന്‍റെ ആവശ്യനിര്‍വ്വഹണത്തിനു (മലമൂത്ര വിസര്‍ജ്ജനത്തിനു) ഇരിക്കുമ്പോള്‍ ഖിബ്‌ലക്ക് അഭിമുഖമായിട്ടോ, പിന്നിട്ടു കൊണ്ടോ ഇരിക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 60 (265)

ഖാസിഅ്ബ്നുഹബ്ബാന്‍ നിവേദനം: ഞാന്‍ പള്ളിയില്‍ നമസ്കരിക്കുകയായിരുന്നു. അബ്ദുല്ലാഹിബ്നുഉമര്‍ പുറം ഭാഗം ഖിബ്‌ലയുടെ ഭാഗത്തായി ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നമസ്കാരം പൂര്‍ത്തിയാക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെയടുത്തു ചെന്നു. അദ്ദേഹം പറഞ്ഞു: ‘നിന്‍റെ ആവശ്യനിര്‍വ്വഹണത്തിനു (മലമൂത്ര വിസര്‍ജ്ജനത്തിനായി) ഇരുന്നാല്‍ ബൈത്തുല്‍ മുഖദ്ദസിനോ ഖിബ്‌ലക്കോ അഭിമുഖമായി ഇരിക്കരുത്.’ അബ്ദുല്ലാഹിബ്നു ഉമര്‍ പറയുന്നു: ‘ഞാനൊരു വീടിന്‍റെ പുറത്തു കയറിയ അവസരത്തില്‍ റസൂല്‍ ബൈത്തുല്‍ മുഖദ്ദസിനെ അഭിമുഖീകരിച്ചു കൊണ്ട് രണ്ടു ഇഷ്ടികക്കല്ലിന്മേല്‍ (വിസര്‍ജ്ജനത്തിനു) ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 2, ഹദീസ്‌ നമ്പര്‍ 61 (266)

അബൂ അയ്യൂബുല്‍ അന്‍സാരി (റ) ല്‍നിന്ന് നിവേദനം: തിരുമേനി അരുളി: “നിങ്ങളില്‍ ആരെങ്കിലും മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് ചെന്നാല്‍ ഖിബ്ലയെ അഭിമുഖീകരിച്ചോ അതിനെ പിന്നിട്ടോ ഇരിക്കരുത്. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 4, ഹദീസ്‌ 116, പേജ് 230)

ഇബ്നു ഉമര്‍ (റ) പറയുന്നു: നീ മലമൂത്ര വിസര്‍ജ്ജനത്തിനിരുന്നാല്‍ കഅബയുടെ നേരെയോ ബൈത്തുല്‍ മുഖദസ്സിനു നേരെയോ തിരിഞ്ഞിരിക്കരുതെന്നു ചിലരതാ പറയുന്നു: ഒരു ദിവസം ഞാന്‍ ഞങ്ങളുടെ വീടിന്‍റെ മുകളില്‍ കയറിയപ്പോള്‍, ബൈത്തുല്‍ മുഖദസിന്‍റെ നേരെ തിരിഞ്ഞ് രണ്ടു ഇഷ്ടികയിന്മേല്‍ ഇരുന്നു കൊണ്ട് തിരുമേനി മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത് ഞാന്‍ കണ്ടിരിക്കുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 4, ഹദീസ്‌ 117. പേജ് 230)

മുഹമ്മദിന്റെ പ്രവാചകമുദ്ര:

ജാബിര്‍ ബ്നു സംറത്ത് നിവേദനം: റസൂല്‍ തിരുമേനിയുടെ മുതുകില്‍ പ്രവാചകത്വമുദ്ര ഞാന്‍ കണ്ടിട്ടുണ്ട്, മാടപ്രാവിന്‍റെ മുട്ട പോലെ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 110)

അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന്‍ നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്‍റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്‌:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്‍ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)

No comments:

Post a Comment