Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Sunday 10 May 2015

ഹദിസ് മലയാളത്തില്‍ III

ഖുരഷികളുടെ പ്രാദേശിക ഭാഷയിലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്:
ഖലീഫ ഉഥ്മാൻ, സെയ്ദ് ബിൻ ഥാബിത്, സഅ്ദ് ബിൻ അൽ അ, അബ്ദുള്ള ബിൻ അസീസ് സുബൈർ, അബ്ദുർ റഹ്മാൻ ബിൻ അൽ ഹരിത് ബിൻ ഹിശാം എന്നിവരോട് ഖുര്‍ആന്‍ പുസ്തകരൂപത്തില്‍ എഴുതുവാന്‍ ഉത്തരവ് നല്‍കി, എന്നിട്ട് പറഞ്ഞു: "ഖുറാന്റെ ഉച്ചാരണത്തില്‍ എന്തെങ്കിലും വൈരുദ്ധ്യം മൂലം സെയ്ദ് ബിൻ ഥാബത്തിൽ നിങ്ങൾ വിയോജിക്കുന്നു എങ്കില്‍,  നിങ്ങള്‍ ഖുരഷികളുടെ പ്രാദേശിക ഭാഷയില്‍ എഴുതുക.  കാരണം ഈ ഭാഷയിലാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. [സഹിഹ് ബുഖാരി  4984 പുസ്തകം 66, Hadith 6 https://sunnah.com/bukhari/66/6;]

ഇസ്ലാമില്‍ പലിശ  നിരോധിച്ചതും മുഹമ്മദ്‌ തന്റെ ദൂര്‍ത്തു കഴിഞ്ഞു കടം തിരിച്ചു കൊടുക്കാന്‍ നേരം വന്നപ്പോള്‍:
അല്ലാഹുവിനു കടം കൊടുക്കാന്‍ പറയുന്നതും മുഹമ്മദ്‌ ആയ ഇറക്കി:
[“തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന്‌ നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത്‌ ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.” (സൂറാ.57:18)
ശേഷം കടത്തിന് പലിശ ഇല്ലാതെയാക്കി, ഒരു വെടിക്ക് രണ്ടു പക്ഷി, 1) കടത്തിന് പലിശ കൊടുക്കേണ്ട, 2) ദാരിദ്രത്തില്‍ കടക്കാര്‍ ആയിരുന്നവര്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്.]
“ആയിഷ(റ) പറയുന്നു: തിരുമേനി നമസ്കാരത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! ഖബ്റിലെ പരീക്ഷണങ്ങളില്‍ നിന്നും ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളില്‍നിന്നും കാത്തുരക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിച്ചു കൊള്ളുന്നു.” “കടബാദ്ധ്യതയില്‍ നിന്നു മുക്തനാകുവാന്‍ അങ്ങുന്ന് ഇങ്ങനെ കൂടുതല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണെ”ന്ന് ഒരാള്‍ തിരുമേനിയോട് ചോദിച്ചു. തിരുമേനി അരുളി: “മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന് കൂടുതല്‍ സംസാരിക്കേണ്ടി വരും. അപ്പോള്‍ അവന്‍ കള്ളം പറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 453, പേജ് 344)
[മേല്‍ പറഞ്ഞതില്‍ നിന്ന് തന്നെ മനസ്സിലാക്കാം മുഹമ്മദ്‌ എങ്ങനെ ഉള്ളവനായിരുന്നു എന്ന്. തന്റെ അനുഭവം തന്നെ പറയുന്നു എന്ന് മാത്രം]
ബനൂ നളീര്‍ ഗോത്രക്കാരെ ഉപരോധത്താല്‍ കീഴടക്കിയതിനെ കുറിച്ചാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ ഗോത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത ധനം മുഹമ്മദ്‌ എന്താണ് ചെയ്തതെന്നുള്ള ഹദീസ്‌ ഒരിക്കല്‍ കൂടി ഇടുന്നു:
ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

ആയിഷയുടെ പാതിവൃത്യത്തില്‍ സംശയിച്ചു മുഹമ്മദ്‌, മാസമുറ കണ്ടപ്പോള്‍,  ആയത്തിറക്കി അല്ലാഹുവും:
“ആയിഷ(റ) പറയുന്നു: തിരുമേനി(സ) ഒരു യാത്ര പുറപ്പെടാനുദ്ദേശിച്ചാല്‍ തന്‍റെ പത്നിമാരില്‍ ആരെയാണ് കൂടെ കൊണ്ടുപോകേണ്ടതെന്ന് നറുക്കിട്ട് തീരുമാനിക്കുകായിരുന്നു പതിവ്‌. നറുക്കില്‍ ആരുടെ പേര് കിട്ടിയോ അവരെയും കൊണ്ട് പോകും. അതനുസരിച്ച് തിരുമേനിയുടെ ഒരു യുദ്ധയാത്രയില്‍ നറുക്കിട്ടു. എന്‍റെ പേരാണ് കിട്ടിയത്. ഞാന്‍ തിരുമേനിയോടൊപ്പം പോയി. പര്‍ദ്ദയുടെ വിധി നടപ്പില്‍ വന്നതിനു ശേഷമാണിത്. എന്നെ പല്ലക്കിനുള്ളില്‍ കയറ്റിയിരുത്തി. വല്ലയിടത്തും ഇറങ്ങേണ്ടി വരുമ്പോള്‍ പല്ലക്കിനോട് കൂടിത്തന്നെയാണ് എന്നെ ഇറക്കിയിരുന്നത്. അങ്ങിനെ ഞങ്ങള്‍ പോയി, യുദ്ധം കഴിഞ്ഞു ഞങ്ങള്‍ മടങ്ങുകയും മദീനയെ സമീപിക്കുകയും ചെയ്തപ്പോള്‍ ഒരു രാത്രി യാത്ര തുടരാന്‍ തിരുമേനി എല്ലാവരെയും വിളിച്ചറിയിച്ചു. അതനുസരിച്ച് ഞാനും എഴുന്നേറ്റു. (ആദ്യമായി) മലമൂത്രവിസര്‍ജ്ജനത്തിനു ഞാന്‍ കുറച്ചു മുമ്പോട്ടു പോയി. അവസാനം ഞാന്‍ പട്ടാളത്തിന്‍റെ മുമ്പിലേക്ക്‌ കടന്നു കഴിഞ്ഞു. എന്‍റെ മലമൂത്രവിസര്‍ജ്ജനാവശ്യങ്ങള്‍ നിര്‍വ്വഹിച്ച്‌ എന്‍റെ വാഹനത്തിന്നടുക്കല്‍ വന്നു നെഞ്ഞില്‍ കൈവെച്ചു നോക്കിയപ്പോള്‍, യമനിലെ ‘ളിഫാറി’ല്‍ തയ്യാര്‍ ചെയ്ത മണികള്‍ കോര്‍ത്ത മാല കഴുത്തിലുണ്ടായിരുന്നത് അറ്റു വീണുപോയിരിക്കുന്നു. ഞാന്‍ തിരിച്ചു പോയി മാല തിരഞ്ഞു നോക്കി. കൂട്ടുകാരോടൊപ്പം എത്താന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ അപ്പോഴേക്ക് എന്‍റെ ഒട്ടകപ്പല്ലക്ക് വഹിച്ചിരുന്നവര്‍ പിന്നില്‍ നിന്ന് വന്നെത്തിക്കഴിഞ്ഞു. അവരെന്‍റെ പല്ലക്ക്‌ എടുത്തിട്ട് ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകപ്പുറത്തു വെച്ചു; ഞാനാപ്പല്ലക്കിലുണ്ടെന്നാണ് അവര്‍ ധരിച്ചത്- അക്കാലത്ത് സ്ത്രീകള്‍ക്ക് തടിച്ച ശരീരമുണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ ആഹാരം മാത്രമേ അന്ന് സ്ത്രീകള്‍ കഴിക്കാറുണ്ടായിരുന്നുള്ളൂ. തന്നിമിത്തം പല്ലക്ക്‌ പൊക്കി വെച്ചപ്പോള്‍ ഒട്ടകം തെളിച്ചിരുന്നവര്‍ക്ക് അതിന്‍റെ കനത്തെപ്പറ്റി സംശയം തോന്നിയില്ല- ഞാന്‍ അന്ന് ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. അങ്ങനെ ഒട്ടകത്തെ തെളിച്ചു കൊണ്ട് അവര്‍ മുമ്പോട്ടു പോയി. അതിനിടക്ക് മാല എനിക്ക് കണ്ടുകിട്ടി. അപ്പോഴേക്ക് പട്ടാളം കുറെ മുമ്പോട്ട് നീങ്ങിക്കഴിഞ്ഞു. ഞാന്‍ മാലയുംകൊണ്ട് ഞങ്ങളിറങ്ങിയിരുന്ന താവളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ ആരുമില്ല. ഞാന്‍ ഇറങ്ങിയിരുന്ന അതേ സ്ഥലത്ത് പോയിരിക്കാന്‍ ഞാനുദ്ദേശിച്ചു. എന്നെ കാണാതെ വരുമ്പോള്‍ അവര്‍ എന്നെ അന്വേഷിച്ച് തിരിച്ചു വരുമെന്ന് ഞാനുറപ്പിച്ചു. അങ്ങനെ ഞാനിരിക്കുന്നതിനിടക്ക് എനിക്കുറക്കം വന്നു. കിടന്നുറങ്ങിപ്പോയി.
സഫ്വ്വാന്‍ പട്ടാളത്തിന്‍റെയെല്ലാം പിന്നില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പ്രഭാതവേളയില്‍ എന്‍റെ താവളത്തിനടുത്തുകൂടെ വന്നപ്പോള്‍ ഉറങ്ങുന്ന ഒരു മനുഷ്യ രൂപം അദ്ദേഹം കണ്ടു. ഉടനെ എന്‍റെ അടുത്തുവന്നു.. പര്‍ദ്ദ സമ്പ്രദായം നടപ്പില്‍ വരും മുമ്പ് അദ്ദേഹം എന്നെ കാണാറുണ്ടായിരുന്നു. അദ്ദേഹം ‘ഇന്നാലില്ലാഹി’ ചെല്ലുന്നത് കേട്ടപ്പോള്‍ ഞാനുണര്‍ന്നു. ഉടനെ അദ്ദേഹം തന്‍റെ ഒട്ടകത്തെ മുട്ടുകുത്തിച്ച് അതിന്‍റെ കയ്യിന്മേല്‍ കാല്‍ വെച്ചുകൊണ്ട് നിന്നു. ഞാന്‍ ഒട്ടകപ്പുറത്ത് കയറി. അങ്ങനെ എന്നെ വാഹനത്തിലിരുത്തിക്കൊണ്ട് സഫ്വ്വാന്‍ മുമ്പോട്ട് നടന്നു. വാഹനം പട്ടാളസംഘത്തോടൊപ്പം എത്തിച്ചേര്‍ന്നു. പട്ടാളം മദ്ധ്യാഹ്നവിശ്രമത്തിനു വേണ്ടി ഒരിടത്ത് ഇറങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴേക്ക് തന്നെ ഊഹോപോഹങ്ങളും ആരോപണങ്ങളും കെട്ടിച്ചമയിച്ച് പ്രചരിപ്പിച്ച് നശിക്കേണ്ടവരെല്ലാം നശിച്ചു കഴിഞ്ഞിരുന്നു.
ആരോപണത്തിന്‍റെ നായകത്വം വഹിച്ചിരുന്നത് അബ്ദുല്ലാഹിബ്നു ഉബയ്യ്‌ ആയിരുന്നു. ഞങ്ങള്‍ മദീനയിലെത്തിക്കഴിഞ്ഞശേഷം അവിടെ ഒരുമാസക്കാലം ഞാന്‍ രോഗം ബാധിച്ചു കിടന്നു. ആളുകളാവട്ടെ, ആരോപണം കെട്ടിച്ചമച്ചുണ്ടാക്കിയവരുടെ വാക്കുകള്‍ നാടെങ്ങും പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരായി. എനിക്ക് രോഗം പിടിപെടുമ്പോള്‍ തിരുമേനിയില്‍ ഞാന്‍ കാണാറുള്ള അനുകമ്പ ഈ രോഗാവസരത്തില്‍ അവിടുന്ന് എന്നോട് കാണിക്കാത്തതില്‍ എനിക്ക് സംശയവും ഉണ്ടായിരുന്നു. തിരുമേനി എന്‍റെ അടുത്ത് പ്രവേശിച്ച്, “നിനക്കെങ്ങനെയുണ്ടെ”ന്ന് ചോദിക്കും. വാസ്തവത്തില്‍ സുഖം പ്രാപിക്കുംവരേക്കും ഞാന്‍ ഇക്കഥകളൊന്നും അറിഞ്ഞിരുന്നില്ല.
കുറച്ചൊക്കെ സുഖം പ്രാപിച്ചപ്പോള്‍ ഒരു ദിവസം ഞാനും ‘മിസ്തഹി’ന്‍റെ മാതാവും കൂടി ‘മനാസി’ന്‍റെ ഭാഗത്തേക്ക്‌ പുറപ്പെട്ടു. ഞങ്ങളുടെ വിസര്‍ജ്ജനസ്ഥലമായിരുന്നു അത്. രാത്രിസമയങ്ങളില്‍ മാത്രമേ അവിടെ പോകാറുണ്ടായിരുന്നുള്ളൂ. വീടുകള്‍ക്ക്‌ സമീപം കക്കൂസുകള്‍ ഉണ്ടാക്കുന്നതിനു മുമ്പത്തെ സമ്പ്രദായമാണത്. പുരാതന അറബികളുടേത് പോലെ മൈതാനത്തോ വീട്ടില്‍നിന്നും വളരെ അകന്ന സ്ഥലത്തോ പോകലായിരുന്നു ഞങ്ങളുടെയും പതിവ്‌. ഞാനും ‘മിസ്തഹി’ന്‍റെ മാതാവും കൂടി നടന്നു പോകുമ്പോള്‍ അവര്‍ വസ്ത്രത്തില്‍ തടഞ്ഞു വീണു. “മിസ്തഹ് കുരുത്തംകെട്ടവന്‍!” എന്ന് അന്നേരം അവര്‍ പറഞ്ഞു. “നിങ്ങളീപ്പറഞ്ഞത്‌ വളരെ മോശം; ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരാളെയാണോ നിങ്ങളാക്ഷേപിക്കുന്നത്?” എന്ന് ഞാന്‍ ചോദിച്ചു. “മകളേ! അവന്‍ പറഞ്ഞു പരത്തുന്നത് നീ കേട്ടില്ലേ?” എന്ന് പറഞ്ഞുകൊണ്ട് വ്യഭിചാരാരോപകരുടെ സംസാരങ്ങളെല്ലാം അവരെനിക്ക് വിവരിച്ചു തന്നു. അതോടുകൂടി എന്‍റെ രോഗം വര്‍ദ്ധിച്ചു.
ഞാന്‍ വീട്ടിലേക്ക്‌ മടങ്ങിച്ചെന്നപ്പോള്‍ തിരുമേനി എന്‍റെയടുക്കല്‍ പ്രവേശിച്ച് സലാം ചൊല്ലിയിട്ട് നിനക്കെങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. “എനിക്ക് എന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക്‌ പോകാനനുവാദം തന്നാലും!”- ഞാന്‍ പറഞ്ഞു. എന്‍റെ മാതാപിതാക്കളുടെ അടുക്കല്‍ നിന്നും ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം അറിയണമെന്നായിരുന്നു എന്‍റെ ഉദ്ദേശ്യം. അങ്ങനെ തിരുമേനിയുടെ അനുവാദത്തോടെ ഞാനെന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക്‌ പോന്നു. “ജനങ്ങളെന്താണ് പറഞ്ഞു നടക്കുന്നത്?” എന്ന് ഞാന്‍ എന്‍റെ ഉമ്മയോട് ചോദിച്ചു. അവര്‍ പറഞ്ഞു: “എന്‍റെ കുഞ്ഞുമകളേ! സാരമില്ല, നീ മനസമാധാനത്തോടെയിരിക്കൂ! അല്ലാഹുവാണ, ഒരു സ്ത്രീ സുന്ദരിയായിരിക്കുക; പ്രേമമുള്ള ഭര്‍ത്താവിന്‍റെയടുക്കല്‍ അവള്‍ താമസിക്കുക; അവള്‍ക്ക് പുറമേ ആ പുരുഷന്ന് മറ്റു ഭാര്യമാരും ഉണ്ടായിരിക്കുക. ആ പരിതഃസ്ഥിതിയില്‍ മറ്റു ഭാര്യമാര്‍ അവളെക്കുറിച്ച് വളരെയേറെ അപവാദങ്ങള്‍ പറഞ്ഞുപരത്താതിരിക്കുകയില്ല. പരത്താതിരിക്കുന്നത് വളരെ അപൂര്‍വ്വമായേ ഉണ്ടാവുകയുള്ളൂ.” “സുബ്ഹാനല്ലാ! ആളുകള്‍ ഇത് പറഞ്ഞു നടക്കുന്നുണ്ടോ?” -ഞാന്‍ ചോദിച്ചു. ആ രാത്രി പുലരും വരേക്കും തോരാത്ത കണ്ണുനീരും ഉറക്കം വരാത്ത കണ്‍പോളകളുമായി ഞാന്‍ കഴിച്ചു കൂട്ടി.
നേരം പുലര്‍ന്നപ്പോള്‍ തിരുമേനി അലി(റ)യെയും ഉസാമ(റ)യേയും വിളിച്ചു വരുത്തി. ‘വഹ്യ്യ്’ വരാന്‍ താമസിച്ചപ്പോള്‍ തന്‍റെ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്ന കാര്യത്തില്‍ കൂടിയാലോചിക്കാന്‍ വേണ്ടിയാണവരെ വിളിച്ചത്. ഉസാമ(റ)യാകട്ടെ, അദ്ദേഹത്തിന് തിരുമേനിയുടെ പത്നിമാരോടുണ്ടായിരുന്ന സ്നേഹം മുന്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു: “ദൈവദൂതരേ! അങ്ങയുടെ ഭാര്യമാരാണവര്‍. അവരെക്കുറിച്ച് നല്ലതല്ലാതെ യാതൊന്നും ഞങ്ങളുടെ അറിവിലില്ല.” അലി പറഞ്ഞു: “ദൈവദൂതരേ! അല്ലാഹു താങ്കള്‍ക്ക് യാതൊരു ഇടുക്കവുമുണ്ടാക്കിയിട്ടില്ല. അവരെ കൂടാതെ തന്നെ ലോകത്ത് താങ്കള്‍ക്ക് വിവാഹം ചെയ്യാന്‍ എത്രയോ സ്ത്രീകളുണ്ട്. അവിടുന്ന് പരിചാരികയെ വിളിച്ചു ചോദിച്ചു നോക്കിയാലും. അവള്‍ സത്യം പറയും.” തിരുമേനി ബരീറയെ വിളിച്ചു ചോദിച്ചു: “ബരീറാ! നിന്നില്‍ സംശയം ജനിപ്പിക്കുന്ന വല്ലതും അവളില്‍ നീ കണ്ടിട്ടുണ്ടോ?” ബരീറ പറഞ്ഞു: “ഇല്ല, അങ്ങയെ സത്യസന്ദേശവുമായി നിയോഗിച്ച അല്ലാഹുവാണ, സത്യം! ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെന്ന നിലക്ക് ചിലപ്പോള്‍ മാവ് കുഴച്ചു വെച്ച് ഉറക്കം തൂങ്ങുകയും ആട് വന്നു അത് തിന്നുകയും ചെയ്യാറുണ്ട് എന്നതൊഴിച്ച് മറ്റൊരു പോരായ്മയും അവരില്‍ ഞാന്‍ കണ്ടിട്ടില്ല.”
അപ്പോള്‍ തിരുമേനി മിമ്പറിന്മേല്‍ കയറി നിന്നിട്ട് അബ്ദുല്ലാഹിബ്നുഉബയ്യിനെതിരില്‍ നടപടിയെടുക്കുന്നതില്‍ ജനങ്ങളോട് സഹകരണത്തിനാവശ്യപ്പെട്ടുകൊണ്ട് അരുളി: “എന്‍റെ കുടുംബത്തിന്‍റെ പേരില്‍ അപരാധം ചുമത്തി എന്നെ ദ്രോഹിച്ചവന്നെതിരില്‍ നടപടിയെടുക്കുന്നതില്‍ എന്നെ സഹായിക്കുവാനാരുണ്ട്? വാസ്തവത്തില്‍ എന്‍റെ കുടുംബം നന്മയല്ലാതെ ഒന്നും പ്രവര്‍ത്തിച്ചതായി എനിക്ക് യാതൊരറിവുമില്ല. പിന്നീടുള്ളത് ഒരു പുരുഷന്‍റെ കഥയാണ്. അദ്ദേഹത്തിന്‍റെ പേരില്‍ അക്കൂട്ടര്‍ എന്തല്ലാമോ പറഞ്ഞു പരത്തിയിരിക്കുന്നു. വാസ്തവത്തില്‍ അദ്ദേഹം നല്ലത് പ്രവര്‍ത്തിച്ചതായിട്ടല്ലാതെ എനിക്കറിവില്ല. എന്നോടൊപ്പമല്ലാതെ എന്‍റെ കുടുംബത്തില്‍ അദ്ദേഹം കടന്നു വരാറില്ല.” ഇതുകേട്ടപ്പോള്‍ ‘സഅദിബ്നുമുആദ്’ എഴുന്നേറ്റു നിന്നിട്ട്, “ദൈവദൂതരേ! അല്ലാഹുവാണ, ഈ അപരാധം പറഞ്ഞുണ്ടാക്കിയ ആ മനുഷ്യന്നെതിരില്‍ നടപടിയെടുക്കുന്നതില്‍ ഞാന്‍ അങ്ങയുമായി സഹകരിക്കുക തന്നെ ചെയ്യും. അയാള്‍ ‘ഔസ്‌’ ഗോത്രത്തില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെ കഴുത്ത് ഞങ്ങള്‍ വെട്ടിക്കളയും. ഞങ്ങളുടെ സഹോദര ഗോത്രമായ ‘ഖസ്റജൂ’കാരനാണെന്ന് വന്നു; ഞങ്ങളോട് നടപടിയെടുക്കാന്‍ അവിടുന്ന് കല്പിക്കുകയും ചെയ്തു; എങ്കില്‍ അവിടത്തെ കല്പന ഞങ്ങള്‍ നടപ്പില്‍ വരുത്തും.” ഇത് കേട്ടപ്പോള്‍ ഖസ്റജ് ഗോത്രത്തിന്‍റെ നായകന്‍ സഅദിബ്നുഉബാദാ-അദ്ദേഹം ഇതിന്നുമുമ്പൊരു നല്ല മനുഷ്യനായിരുന്നു. പക്ഷേ അഭിമാനരോഷം അദ്ദേഹത്തില്‍ തല പൊക്കി- എഴുന്നേറ്റു നിന്ന് പറഞ്ഞു: “നീ വെറുതെ നൊടിയുകയാണ്. അല്ലാവുവാണ, ആ മനുഷ്യന്‍ ‘ഖസ്റജ്’ ഗോത്രക്കാരനാണെങ്കില്‍ നീയവനെ കൊല്ലുകയില്ല. കൊല്ലാന്‍ നിനക്ക് കഴിയില്ല.” ഇത് കേട്ടപ്പോള്‍ ‘ഔസ്‌’ ഗോത്രക്കാരനായ ‘ഉസൈബ്നുല്‍ഹുളൈര്‍’ എഴുന്നേറ്റുനിന്ന് സഅദിനെ അഭിമുഖീകരിച്ച് പറഞ്ഞു: “നീ വെറുതെ നൊടിയുകയാണ്. അല്ലാഹുവാണ, അവനെ ഞങ്ങള്‍ കൊല്ലുക തന്നെ ചെയ്യും. കപടവിശ്വാസികള്‍ക്ക്‌ വേണ്ടി വാദിക്കുന്ന ഒരു കപട വിശ്വാസിയാണ് നീ.” ഇതോടെ ഔസ്‌, ഖസ്റജ് എന്നീ രണ്ട് ഗോത്രങ്ങള്‍ അത്യന്തം ക്ഷുഭിതരായി ഇളകി. ഒരു പോരാട്ടത്തിന് തന്നെ അവരൊരുങ്ങി. തിരുമേനി മിമ്പറിന്മേല്‍ നില്‍ക്കുകയായിരുന്നു. ഉടനെ അവിടെ നിന്നിറങ്ങി അവരെ ശാന്തരാക്കി. അവരെല്ലാവരും അടങ്ങി. തിരുമേനി മൌനം പാലിച്ചു.
അന്ന് മുഴുവനും ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. എന്‍റെ കണ്ണുനീര്‍ വറ്റുന്നില്ല, ഉറക്കം എനിക്ക് രുചി നോക്കാന്‍ കഴിയുന്നില്ല. പ്രഭാതത്തില്‍ എന്‍റെ മാതാപിതാക്കള്‍ എന്‍റെയടുക്കല്‍ വന്നു. അപ്പോഴേക്കും രണ്ട് രാവും ഒരു പകലും തുടര്‍ച്ചയായി ഞാന്‍ കരഞ്ഞു കഴിഞ്ഞിരുന്നു. അവസാനം കരച്ചില്‍ മൂലം എന്‍റെ കരള്‍ പോട്ടിപ്പോകുമോ എന്നെനിക്ക് ഭയമായി. അങ്ങിനെ മാതാപിതാക്കള്‍ എന്‍റെ അരികില്‍ ഇരിക്കുകയും ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയ്ക്ക് ഒരു അന്‍സാരി സ്ത്രീ എന്‍റെയടുക്കലേക്ക് വരാന്‍ സമ്മതം ആവശ്യപ്പെട്ടു. ഞാനവള്‍ക്ക്‌ സമ്മതം കൊടുത്തു. അവളും എന്‍റെ കൂടെ ഇരുന്നു കരയാന്‍ തുടങ്ങി. അപ്പോഴേക്കും തിരുമേനി അവിടെ കടന്നുവന്ന് എന്‍റെ അടുത്തിരുന്നു-എന്നെക്കുറിച്ച് ജനങ്ങള്‍ അപരാധം പറഞ്ഞു പരത്തിയ ദിവസം മുതല്‍ ഈ ദിവസം വരെയും തിരുമേനി എന്‍റെയടുക്കല്‍ വരികയുണ്ടായില്ല- എന്‍റെ കാര്യത്തില്‍ തിരുമേനിക്ക്‌ യാതൊരു ദൈവിക സന്ദേശവും ലഭിക്കാതെ ഒരു മാസക്കാലം അവിടുന്ന് കഴിച്ചു കൂട്ടി.
തിരുമേനി അവിടെയിരുന്നു കൊണ്ട് ‘ശഹാദത്ത്’ ചൊല്ലിയിട്ടു ചോദിച്ചു: “ആയിഷാ, നിന്നെക്കുറിച്ചു എനിക്ക് ഇന്നിന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. നീ യഥാര്‍ത്ഥത്തില്‍ നിരപരാധിയാണെങ്കില്‍ നീ നിരപരാധിയാണെന്ന് അല്ലാഹു തെളിയിക്കും. അങ്ങിനെയല്ല, വല്ല തെറ്റും നീ ചെയ്തു പോയിട്ടുണ്ടെങ്കില്‍ പശ്ചാത്തപിച്ച് അല്ലാഹുവിനോട് മാപ്പിന്നപേക്ഷിക്കുക. മനുഷ്യന്‍ തന്‍റെ തെറ്റ് ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന പക്ഷം അവന്‍റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും.” തിരുമേനിയുടെ സംസാരം മുഴുമിപ്പിച്ചതോടെ (നാനാതരം വികാരങ്ങള്‍ക്ക് അധീനയാവുക നിമിത്തം) എന്‍റെ കണ്ണുനീര്‍ പറ്റെ വറ്റി. ഒരിറ്റും പിന്നീട് വീഴുകയുണ്ടായില്ല.
എന്‍റെ പിതാവിനോട് ഞാന്‍ പറഞ്ഞു: “എന്‍റെ പക്ഷത്തുനിന്ന് തിരുമേനിക്ക്‌ മറുപടി നല്‍കിയാലും.” പക്ഷേ, “അല്ലാഹുവാണ, ഞാനെന്താണ് തിരുമേനിയോട് പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ” എന്നാണദ്ദേഹം മറുപടി പറഞ്ഞത്. തിരുമേനിക്ക്‌ മറുപടി നല്‍കുവാന്‍ എന്‍റെ മാതാവിനോട് ഞാനപേക്ഷിച്ചു. “അല്ലാഹുവാണ! ദൈവദൂതരോട് എന്താണ് ഞാന്‍ പറയേണ്ടത് എന്നെനിക്കറിവില്ല” എന്ന് അവരും പറഞ്ഞു. ഞാന്‍ ചെറുപ്രായക്കാരിയായിരുന്നു. ഖുര്‍ആനില്‍ അധിക ഭാഗം ഞാന്‍ മനഃപാഠമാക്കിയിരുന്നില്ല. ഞാന്‍ പറഞ്ഞു: “അല്ലാഹുവാണ! ജനങ്ങളുടെ സംസാരം മുഖേന നിങ്ങള്‍ കേട്ടുകഴിഞ്ഞതും നിങ്ങളുടെ മനസ്സില്‍ നിങ്ങള്‍ ഉറപ്പിച്ചു വിശ്വസിച്ചു കഴിഞ്ഞതുമായ കാര്യങ്ങള്‍ ഞാനറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ നിരപരാധിയാണെന്ന് നിങ്ങളോട് പറയുന്ന പക്ഷം- ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന്നറിയാം- നിങ്ങളത് വിശ്വസിക്കുകയില്ല. വല്ല തെറ്റും നിങ്ങളോട് ഞാന്‍ ഏറ്റുപറഞ്ഞുവെന്ന് വെക്കുക- ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന്നറിവുണ്ട്- നിങ്ങളത് വിശ്വസിക്കും. യൂസുഫ്‌ നബി(അ)യെ (കിണറ്റിലിട്ട ശേഷം നിരപരാധികളായിച്ചമഞ്ഞു ‘യഅ്കൂബ്‌’ നബി(അ)യുടെ അടുക്കല്‍ സ്വസന്താനങ്ങള്‍ ചെന്നപ്പോള്‍) “നിങ്ങളുടെ പ്രസ്താവനകളുടെ യാഥാര്‍ത്ഥ്യം കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് അല്ലാഹുവിനോടു ഞാനിതാ പ്രാര്‍ത്ഥിക്കുന്നു” എന്നാണല്ലോ യഅ്കൂബ്‌ നബി(സ) മറുപടി പറഞ്ഞത്. ഇപ്പോള്‍ എന്‍റെയും നിങ്ങളുടെയും നിലപാട്‌ അവരുടെ ആ നിലപാടിന്നു തുല്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത് പറഞ്ഞിട്ട് ഞാനെന്‍റെ വിരിപ്പില്‍ മുഖം തിരിച്ചു കിടന്നു.
അല്ലാഹു എന്‍റെ നിരപരാധിത്തം തെളിയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവാണ, ഖുര്‍ആനില്‍ എന്നും വായിച്ചുകൊണ്ടിരിക്കാന്‍ ഇടവരത്തക്കവിധം എന്‍റെ കാര്യത്തില്‍ അല്ലാഹു ഒരു സന്ദേശമായക്കുമെന്ന് ഞാന്‍ ധരിച്ചിരുന്നേയില്ല.ഖുര്‍ആനില്‍ എന്‍റെ കാര്യത്തില്‍ എന്തെങ്കിലും എടുത്ത് പറയാന്‍ ഞാനാരാണ്! ഞാനെത്ര നിസ്സാരയായവള്‍! പക്ഷേ എന്‍റെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് തിരുമേനിക്ക്‌ അല്ലാഹു സ്വപ്നം കാണിക്കുമെന്ന് ഞാനാശിച്ചിരുന്നു. വാസ്തവത്തില്‍ അല്ലാഹുവാണ, തിരുമേനി ആ ഇരുത്തത്തില്‍ നിന്ന് അനങ്ങുകയോ വീട്ടുകാരില്‍ വല്ലവരും പുറത്തുപോകുകയോ ചെയ്തില്ല. അപ്പോഴേക്കും തിരുമേനിക്ക്‌ ദൈവിക സന്ദേശം ലഭിക്കുമ്പോള്‍ ബാധിക്കാറുള്ള ആ വമ്പിച്ച ക്ഷീണം ബാധിച്ചു. അവസാനം തിരുമേനിയുടെ നെറ്റിയില്‍ നിന്ന്, ശൈത്യനാളുകളിലെന്നോണം, മുത്തുമണികള്‍ പോലെയുള്ള വിയര്‍പ്പുതുള്ളികള്‍ ഇട്ടുവീഴാന്‍ തുടങ്ങി. തിരുമേനിയില്‍ നിന്നും ആ പ്രത്യേകാവസ്ഥ നീങ്ങിക്കഴിഞ്ഞപ്പോള്‍ തിരുമേനി അതാ ചിരിക്കുന്നു! എന്നിട്ട് ഏറ്റവുമാദ്യം തിരുമേനി അരുളിയ വാക്കിതാണ്: “ആയിഷാ, നീ അല്ലാഹുവിനെ സ്തുതിക്കുക. നിന്‍റെ നിരപരാധിത്തം അല്ലാഹു ഇതാ പ്രഖ്യാപിച്ചിരിക്കുന്നു.” അതുകേട്ടപ്പോള്‍, “നീ ദൈവദൂതന്‍റെ അടുക്കലേക്ക് എഴുന്നേറ്റു ചെല്ലൂ” എന്ന് എന്‍റെ ഉമ്മ ഉപദേശിച്ചു. “ഇല്ല, അല്ലാഹുവാണ, ഞാന്‍ തിരുമേനിയുടെയടുക്കലേക്ക് ചെല്ലുകയില്ല. അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഞാന്‍ അഭിനന്ദിക്കുകയില്ല” എന്ന് ഞാന്‍ മറുപടി പറഞ്ഞു. “കള്ളവാര്‍ത്ത കെട്ടിച്ചമച്ചുകൊണ്ട് വന്നവര്‍ നിങ്ങളില്‍ തന്നെയുള്ള ഒരു കൂട്ടം ആളുകളാണ്” എന്ന് തുടങ്ങുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിച്ചത് ആ അവസരത്തിലാണ്.
എന്‍റെ നിരപരാധിത്തം തെളിയിച്ചു കൊണ്ട് അല്ലാഹു ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മറ്റൊരു സംഭവമുണ്ടായി. അപവാദപ്രചാരണത്തില്‍ പങ്കെടുത്തിരുന്ന ‘മിസ്തഹു’മായുള്ള കുടുംബബന്ധം പരിഗണിച്ചു മുമ്പ് അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരുന്നത് അബൂബക്കറായിരുന്നു. ഈ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം തെളിഞ്ഞപ്പോള്‍, “അല്ലാഹുവാണ, മേലിലൊരിക്കലും മിസ്തഹിന്നു ഞാന്‍ യാതൊരു സഹായവും ചെയ്യുകയില്ലെ”ന്ന് അബൂബക്കര്‍ (റ) സത്യം ചെയ്തു കളഞ്ഞു. ആ അവസരത്തില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഈ ഖുര്‍ആന്‍ വാക്യം: “നിങ്ങളില്‍ ഉത്കൃഷ്ടപദവിയും ധനപരമായ കഴിവുമുള്ളവര്‍ അടുത്ത കുടുംബങ്ങള്‍ക്കും അഗതികള്‍ക്കും ദൈവമാര്‍ഗ്ഗത്തില്‍ സ്വദേശം വെടിഞ്ഞവര്‍ക്കും ധനസഹായം ചെയ്കയില്ലെന്ന് സത്യം ചെയ്തു പോകരുത്.(വെറുപ്പിന്നും കോപത്തിനും പാത്രമായ ആളുകള്‍ക്ക്) അവര്‍ മാപ്പു കൊടുക്കുകയും അവരെ അഗണ്യരാക്കി വിടുകയും ചെയ്യട്ടെ; അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല? അല്ലാഹു വളരെയേറെ പൊറുക്കുന്നവനും അങ്ങേയറ്റം ദയ കാണിക്കുന്നവനുമാകുന്നു.” ഇതുകേട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: “അതെ, അല്ലാഹുവാണ, എന്‍റെ തെറ്റുകള്‍ അല്ലാഹു എനിക്ക് പൊറുത്തു തരണമെന്ന് തന്നെയാണ് ഞാനാഗ്രഹിക്കുന്നത്.” എന്നിട്ട് മിസ്തഹിന്നു മുമ്പ് കൊടുത്തു വന്നിരുന്ന ധനസഹായം അദ്ദേഹം പുനരാരംഭിച്ചു.
(എന്‍റെ കാര്യത്തില്‍ സംശയം ജനിച്ചപ്പോള്‍) എന്നെക്കുറിച്ച് സൈനബയോടും തിരുമേനി ചോദിച്ചിരുന്നു. “സൈനബ്! ആയിഷയെക്കുറിച്ച് നിനക്കുള്ള അറിവെന്താണ്?” എന്ന് തിരുമേനി ചോദിച്ചു. സൈനബ് പറഞ്ഞു: “ദൈവദൂതരേ, ഞാനെന്‍റെ കണ്ണും ചെവിയും അസത്യത്തില്‍ നിന്നു ഇതാ രക്ഷിച്ചു കൊള്ളുന്നു. അല്ലാഹുവാണ, നന്മയല്ലാതെ മറ്റൊന്നും അവളെക്കുറിച്ച് എനിക്കറിവില്ല.” വാസ്തവത്തില്‍, സൈനബയായിരുന്നു സാധാരണയായി ഞാനുമായി കിടമത്സരം നടത്താറുണ്ടായിരുന്നത്. പക്ഷേ സൂക്ഷ്മതാബോധം മൂലം അല്ലാഹു അവളെ കാത്തുരക്ഷിച്ചു.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1142, പുറം 576-584)
നബിചരിത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് “അപവാദപ്രചരണക്കാരായ മിസ്ത്വഹുബ്നു അഥാഥത്, ഹസ്സാനുബ്നു ഥാബിത്, ഹംനത് ബിന്തു ജഹ്ശ് എന്നിവരെ എണ്‍പത് വീതം അടിക്ക് വിധേയരാക്കി” എന്നാണ് (നബിചരിത്രം, പുറം 341)

ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇപ്രകാരമാണ്:

“അബ്ദുള്ള ഹിബ്നുഉബയ്യിനെ കൂടാതെ മൂന്ന് പേരും കൂടി ഈ കുപ്രചാരണത്തില്‍ പെട്ടുപോയിരുന്നു. ഹസ്സാനുബ്നു സാബിത്, ഹംനഃ ബിന്‍തുജഹ്ശ്, മിസ്തഹുബ്നു അസാസ എന്നിവര്‍” (ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ, പുറം 70)

മറ്റു പുരുഷന്മാരെയും മുഹമ്മദിനേയും താരതമ്യപ്പെടുത്തിയിട്ടു മുഹമ്മദ്‌ ആണു മറ്റുള്ളവരേക്കാള്‍ മെച്ചം എന്ന് പറയുന്നു അനുഭവത്തില്‍ നിന്നായിരിക്കുമോ?.
“ആഇശ നിവേദനം: ‘നബി നോമ്പുകാരനായിരിക്കെ എന്നെ ചുംബിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിനു ഉണ്ടായിരുന്നതു പോലെയുള്ള ആത്മനിയന്ത്രണ ശക്തി നിങ്ങളില്‍ ആര്‍ക്കാണുള്ളത്?’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ്‌ നമ്പര്‍ 64)

‘ആഇശ നിവേദനം: നബി നോമ്പുകാരനായിരിക്കെ ചുംബിക്കാറുണ്ടായിരുന്നു; നോമ്പുകാരനായിരിക്കെ അടുത്തിടപഴകുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം നിങ്ങളെക്കാള്‍ ആത്മനിയന്ത്രണ ശേഷിയുള്ളവനായിരുന്നു.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ്‌ നമ്പര്‍ 65)

മൂത്രം ഒഴിക്കുമ്പോള്‍ കാലേല്‍ ആയാലും നരകദണ്‌ഡനം;-

ഇബ്നു 'അബ്ബാസ് നിവേദനം: നബി ഒരിക്കൽ രണ്ടു ഖബ്റുകളിൽ കടന്നു പോകുമ്പോള്‍ പറഞ്ഞു, "ഈ രണ്ട് വ്യക്തികള്‍ ഭേദ്യം ചെയ്യപ്പെടുന്നത് പ്രധാന പാപത്തിനല്ല. അവരിൽ ഒരുവൻ,  ഒരിക്കലും അവന്റെ മൂത്രം കൊണ്ട് അഴുക്കകുന്നതില്‍ നിന്നും തന്നെത്താൻ രക്ഷിചില്ല എന്നാല്‍ മറ്റൊരുവന്‍ അപവാദം പരത്തുന്നവനായി മുന്നോട്ടു പോയി." (സഹിഹ് ബുഖാരി 4:215)

ഇസ്ലാമിലെ യോനിക്കല്ലും വിഗ്രഹാരാധനയും:-

അത് അല്ലാഹുവിനോടുള്ള അനുസരണക്ക് അവനോട് ഉടമ്പടി ചെയ്യലാണെന്നു കരുതണം. നിന്‍റെ ആ ഉടമ്പടി തികച്ചും പാലിക്കണമെന്നും മനസ്സില്‍ ഉറപ്പിക്കുകയും വേണം. ആരെങ്കിലും അല്ലാഹുവിനോടുള്ള കരാര്‍ ലംഘിച്ചാല്‍ അവന്‍ അല്ലാഹുവിന്‍റെ കോപത്തിന് അര്‍ഹനായിത്തീരും. ഹജറുല്‍ അസ്വ്വദ് അല്ലാഹുവിന്‍റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും മനുഷ്യന്‍ തന്‍റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടികള്‍ അതില്‍ തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌ (റ) നിവേദനം ചെയ്തിട്ടുണ്ട്. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 6, പുറം 64)
“തീര്‍ച്ചയായും വര്‍ഷം തോറും ആറു ലക്ഷം ആളുകള്‍ വീതം പരിശുദ്ധ കഅ്ബയെ ഹജ്ജ്‌ ചെയ്യുമെന്നും, ആളുകളുടെ എണ്ണം കുറവായാല്‍ അല്ലാഹു മലക്കുകളെ അയച്ചുകൊണ്ട് ആ എണ്ണം പൂര്‍ത്തിയാക്കുമെന്നും അവന്‍ വാഗ്ദത്തം ചെയ്തിട്ടുണ്ട്. അന്ത്യനാളില്‍ കഅ്ബത്തെ വരന്‍റെ അടുത്തേക്ക്‌ നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്‍) കൊണ്ടുവരും. അതിനെ ഹജ്ജ്‌ ചെയ്തിട്ടുള്ള സര്‍വ്വ ജനങ്ങളും അതിന്‍റെ ചുറ്റുപാടുമുള്ള അതിന്‍റെ വരികളില്‍ പിടിച്ചു നില്‍ക്കും. പിന്നീട് ആ ജനങ്ങളോട് കൂടി അതിനെ സ്വര്‍ഗ്ഗത്തിലേക്ക്‌ അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു.
തീര്‍ച്ചയായും ‘ഹജറുല്‍ അസ്വ്വദ്‌’ സ്വര്‍ഗ്ഗത്തിലെ മാണിക്യങ്ങളില്‍ നിന്നുള്ള മാണിക്യമാണ്. അന്ത്യനാളില്‍ അതിനെ കൊണ്ടുവരും. അപ്പോള്‍ അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും. യഥാര്‍ത്ഥമായ വിശ്വാസത്തില്‍ അതിനെ തൊട്ടു ചുംബിച്ചവര്‍ക്കെല്ലാം അത് സാക്ഷി നില്‍ക്കുമെന്ന് ഒരു ഹദീസില്‍ വന്നിട്ടുണ്ട്. നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേല്‍ സുജൂദ്‌ ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി (സ) ഒട്ടകപ്പുറത്തിരുന്നു ത്വവാഫ്‌ ചെയ്യുമ്പോള്‍ വിഹ്ജന് (തല വളഞ്ഞ വടി) അതിന്മേല്‍ വെച്ചെടുത്ത് ആ വടിയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമര്‍ (റ) അതിനെ ചുംബിച്ച ശേഷം പറയുകയുണ്ടായി. തീര്‍ച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടിരുന്നില്ലായെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല. എന്നിട്ട് ഉമര്‍ (റ) തന്‍റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞ് തന്‍റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ അലിയ്യ് (റ) നെ കണ്ടു. അപ്പോള്‍ ഉമര്‍ (റ) അലിയ്യ് (റ) നെ വിളിച്ചുകൊണ്ട് അബുല്‍ഹസനേ! ഇത് കണ്ണീര്‍ ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ അലിയ്യ് (റ) ഇപ്രകാരം പറഞ്ഞു: ‘അമിറുല്‍ മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.’ ഉമര്‍ (റ) അതെങ്ങനെയാണെന്ന് ചോദിച്ചു. അലിയ്യ് (റ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളില്‍ നിന്ന് കരാര്‍ വാങ്ങിയപ്പോള്‍ അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാല്‍ ഈ കല്ല്‌ സത്യവിശ്വാസികള്‍ക്ക്‌ അവര്‍ അവരുടെ കരാര്‍ പൂര്‍ത്തിയാക്കിയതായും സത്യനിഷേധികള്‍ക്ക്‌ അവര്‍ കരാര്‍ ലംഘിച്ചതായും സാക്ഷി നില്‍ക്കും.’ ‘ഹജറുല്‍ അസ്വ്വദി’നെ തൊട്ടുമുത്തുമ്പോള്‍ ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചു കൊണ്ടും നിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിച്ചു കൊണ്ടും, നിന്നോടുള്ള കരാര്‍ നിറവേറ്റിക്കൊണ്ടുമാണ് ഞാന്‍ ഇതിനെ ചുംബിക്കുന്നതെ’ന്ന് ജനങ്ങള്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണെന്ന് പറയപ്പെട്ടിരിക്കുന്നു.” (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 6, പുറം 63, 64)

യുദ്ധത്തിനു മുന്നേ മുസ്ലിം ആകാന്‍ അവസരം കൊടുത്തിരുന്നത് നിറുത്തിയ മുഹമ്മദ്‌:-

ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

ഗുഹ്യരോമം വളര്‍ന്നോ എന്ന് നോക്കി തലയറക്കുന്ന മുഹമ്മദര്‍:-

അത്തിയ അൽ ഖുറാസിയിൽ നിന്ന് നിവേദനം: ബനൂഖുറൈസയിൽ അടിമയാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അവർ (സഹാബികള്‍) ഞങ്ങളെ പരിശോധിച്ച് (ഗുഹ്യഭാഗത്തെ) മുടി വളർന്നവരെ എല്ലാം കൊന്നു, അല്ലാത്തവരെ കൊന്നില്ല. ഞാൻ മുടിവളരാത്തവരുടെ കൂട്ടത്തിൽ ആയിരുന്നു (Sunan Abu-Dawud Book 39, Hadith 4390)
അവർ എന്‍റെ വസ്ത്രങ്ങൾ മാറ്റി, എനിക്ക് മുടി വളർച്ച ഇല്ലെന്നു കണ്ടു എന്നെ അവർ അടിമളുടെ കൂട്ടത്തിൽ ആക്കി  (Sunan Abu-Dawud Book 39, Hadith 4391)

ഇഹലോകത്ത്‌ നാല്‍മൂന്നു പന്ത്രണ്ടും അടിമപെണ്ണ്ങ്ങളും പരലോകത്ത് 72 നൂറും കൂടി അനവധി ഹൂറികളും, മതസാരം സ്ത്രീഭോഗം:-

മുഹമ്മദ് പറഞ്ഞു, "സ്വർഗ്ഗത്തിൽ ഇസയുടെ അമ്മ മറിയ എന്റെ ഭാര്യമാരിൽ ഒരാള്‍ ആകും." al-Siyuti (6/395)

അല്ലാഹുവിന്റെ പ്രവാചകന്‍... അറിയിച്ചു, "  അള്ളാഹു പറുദീസയിൽ ഇമ്രാൻറെ മകൾ മറിയയെയും ഫറവോന്റെ ഭാര്യയെയും മൂസയുടെ സഹോദരിയെയും എനിക്ക് നിക്കാഹു കഴിച്ചു തരും'" (Tabarani)" (Ibn Kathir, Qisas al-Anbiya [Cairo: Dar al-Kutub, 1968/1388], p. 381]

പാപം ചെയ്യാന്‍ പറയുന്ന അല്ലാഹു. പാപം ചെയ്യാത്തവരെ തുടച്ചുമാറ്റും:-

അബൂഹുറയ്റഃ നിവേദനം, അല്ലാഹുവിൻറെ നബി (സ്വ) പറഞ്ഞു: ആരുടെ കയ്യില്‍ ആണോ അവന്റെയെല്ലാം ജീവന്‍ ഇരിക്കുന്നത്, നിങ്ങള്‍ പാപം ചെയ്യാത്ത പക്ഷം അള്ളാഹു നിങ്ങളെ തുടച്ചു മാറ്റി എന്നിട്ട്, നിങ്ങള്‍ക്ക് പകരം പാപം ചെയ്യുന്നവരെ അള്ളാഹു പകരം വെക്കും എന്നിട്ട് അവര്‍ അല്ലാഹുവിനോട് അവര്‍ പാപമോചനം നേടുകയും ചെയ്യും അങ്ങനെ അള്ളാഹു അവര്‍ക്ക് മാപ്പ് നല്‍കും" [സഹിഹ് മുസ്ലിം 37:6622]

അതായതു ശിര്‍ക്ക് : അല്ലാഹുവിനോട് കൂടെ പങ്ക് ചേര്‍ക്കല്‍:-

അബ്ദുല്ല ഇബ്ൻ ഉമർ നിവേദനം : അബൂമസ്ഊദി ഇബ്നു ഉബയ്ദഹ് പറഞ്ഞു: ഇബ്നു ഉമർ ഒരു മനുഷ്യൻ സത്യപ്രതിജ്ഞ ചെയ്യുന്നത് കേട്ടു: "ഇല്ല, കഅ്ബയാണ് സത്യം". ഇബ്നു ഉമർ അവനോടു: ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് കേട്ടിട്ടുണ്ട്, ആരെങ്കിലും അല്ലാഹുവിനെ പിടിച്ചല്ലാതെ സത്യം ചെയ്‌താല്‍ അവന്‍ ബഹുദൈവവിശ്വാസി ആണ്.
[ഖുറാന്‍ 79.1-5 പ്രകാരം അള്ളാഹു ആണ് ലോകത്ത് കാണുന്നതിനെ പിടിച്ചും കാണാത്തതിനെ പിടിച്ചും ഒക്കെ സത്യം ചെയ്തു ദൈവികതയില്‍ പങ്കുചേര്‍ക്കുന്നത്]


അല്ലാഹുവിന്റെമനുഷ്യരൂപം ആദം:
ഈ ഹദിസ് പകരുന്നത് അബു ഹുറൈറയുടെയും ഇബ്ന്‍ ഹതിമിന്റെയും നിവേദനത്തിന്റെ ആധികാരികതയില്‍ നിന്ന്, അല്ലാഹുവിന്റെ ദൂതന്‍ അറിയിച്ചത് പ്രകാരം; ​​നിങ്ങളിൽ ഒരുത്തന്നു തന്റെ സഹോദരനോട് പോരാടുമ്പോള്‍, അവൻ മറ്റവന്റെ മുഖം ഒഴിവാക്കേണ്ടതുണ്ട് കാരണം അള്ളാഹു തന്റെ സ്വരൂപത്തിലാണ് ആദമിനെ സൃഷ്ടിച്ചതു. (സഹിഹ് മുസ്ലിം 32:6325) http://searchtruth.com/book_display.php?book=032&translator=2&start=0&number=6325

അല്ലാഹുവിന്റെ ഉയരം :
അബുഹുറൈറ നിവേദനം: നബി പറഞ്ഞു, “അല്ലാഹു തന്റെ പൂർണ്ണമായ ആകൃതിയിലും ആകാരത്തിലും (അതേപടി) അറുപതു മുഴം (30 മീറ്റർ) ഉയരത്തിലും ആദമിനെ സൃഷ്ടിച്ചു.” (സഹിഹ് ബുഖാരി 74:246)  (http://searchtruth.com/book_display.php?book=74&translator=1&start=0&number=246#246)


ഒരു മുട്ട കട്ടവന്റെ പോലും കൈ വെട്ടുക:
    അബൂഹുറൈറ  നിവേദനം:  അല്ലാഹു ന്റെ അപ്പസ്തോലൻ പറഞ്ഞു: "ഒരു മുട്ട മോഷ്ടിക്കുന്ന മോഷ്ടാവിന്റെ കൈ വെട്ടി മാറ്റപ്പെടേണ്ടത് ആകുന്നു, അല്ലെങ്കില്‍ ഒരു കയറിന്‍ കക്ഷണം മോഷ്ടിക്കുന്നവന്റെ പോലും കൈ കൈ വെട്ടി മാറ്റപ്പെടേണ്ടത് ആകുന്നു, അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപവും ഉണ്ടായിരിക്കുന്നതാണ്."   (സഹിഹ് ബുഖാരി 6799 86:29)

നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ( വ്യഭിചാരം ) ഉം മോഷണം പോലും മുസ്ലിം ആയാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം:-
 അബു ധാർ നിവേദനം : അല്ലാഹുവിന്റെ പ്രവാചകൻ  അറിയിച്ചു : " എന്റെ രക്ഷിതാവിന്റെ അടുക്കൽ നിന്ന്  ആരോ  വരികയും  എന്നോട്  ഒരു   വാർത്ത (അല്ലെങ്കിൽ സന്തോഷ വാർത്ത‍ ) അറിയിക്കുകയും ചെയ്തതെന്തെന്നാൽ  എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനോട്  ചേർത്ത്  മറ്റാരെയും നമസ്കരിക്കാതെ മരണപ്പെട്ടാൽ അവൻ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടും. " ഞാൻ  ചോദിച്ചു : "അവൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ( വ്യഭിചാരം ) ഉം മോഷണം ചെയ്‌താൽ പോലും ?". അദ്ദേഹം  മറുപടി  പറഞ്ഞു : "അവൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ( വ്യഭിചാരം ) ഉം മോഷണം പോലും . "  (സഹിഹ് ബുഖാരി 329 പുസ്തകം 23)

കുതിരശക്തി:-
അനസ് (റ)വില്‍ നിന്നും നിവേദനം. തിരുമേനി പത്നിമാരേയെല്ലാവരെയും രാ ത്രി യോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദ൪ശിക്കാറുണ്ടായിരുന്നു .ആ പ ത്നി മാ൪ പതിനൊന്നു പേരുണ്ടായിരുന്നു.ഒരു റിപ്പോ൪ട്ടില്‍ ഒമ്പത് എന്നും പറ ഞ്ഞിട്ടുണ്ട്. അങ്ങിനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനി ക്കു കഴിയുമോ എന്ന് അനസിനോടു ചില൪ ചോദിച്ചു "മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു "വെ ന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത് (കിതാബ് അല്‍ഗുസ്ല്‍ .ബുഖാരി)

സ്വര്‍ഗ്ഗം:
“പതിനലാം രാവിലെ പൂര്‍ണചന്ദ്രന്റേതായിരിക്കും ഒന്നാമതായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം. അവരവിടെ തുപ്പുകയോ മൂക്കു ചീറ്റുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ഇല്ല. അവരുടെ പാത്രങ്ങള്‍ സ്വര്‍ണത്തിന്റേതായിരിക്കും. ചീര്‍പ്പുകള്‍ സ്വര്‍ണത്തിന്റേതും വെള്ളിയുടേതുമായിരിക്കും. സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്ന കുറ്റികളില്‍ അവര്‍ ഊദ് ആണു പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്റെ മണം. അവരിലോരോരുത്തര്‍ക്കും ഈരണ്ടു ഭാര്യമാര്‍ വീതം ഉണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ തുടയുടെ ഉള്ളിലെ മജ്ജ പോലും പുറത്തു കാണും. ...അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. അവര്‍ മൂക്കു പിഴിഞ്ഞൊഴിക്കുകയില്ല. ...എഴുപതിനായിരം പേര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ... സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു യാത്രക്കാരന്‍ നൂറു കൊല്ലം സഞ്ചരിച്ചാലും അതിന്റെ തണല്‍ അവസാനിക്കുകയില്ല. ..” [ബുഖാരി]

“...സ്വര്‍ഗ്ഗക്കാര്‍ തിന്നുകയും കുടിക്കുകയും സംഭോഗം ചെയ്യുകയും ചെയ്യും. ഒരു പുരുഷനു 100 പുരുഷന്മാരുടെ ലൈംഗിക ശക്തിയുണ്ടാകും. .. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തേണ്ട ആവശ്യം നേരിടുകയില്ല. വയര്‍ കാലിയാക്കാന്‍ വിയര്‍പ്പു മതിയാകും. കസ്തൂരിയുടെ മണമുള്ള വിയര്‍പ്പാണു പുറത്തു വരുക....” [അഹ്മദ്, നസാഇ]

“സ്വര്‍ഗ്ഗവാസികള്‍ ലൈംഗികബന്ധം പുലര്‍ത്തും. എന്നാല്‍ ലൈംഗികാവയവം തളരുകയോ കാമവികാരം നിലയ്ക്കുകയോ പുരുഷനു ശുക്ലമോ, സ്ത്രീക്കു മദജലമോ ആര്‍ത്തവമൊ സ്രവിക്കുകയുമില്ല....”[തിര്‍മുദി, ഥബ് റാനി]

സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരാള്‍ക്കു പോലും ഇഹലോകത്തെ ഭാര്യമാര്‍ക്കു പുറമെ 72 ഭാര്യമാര്‍ വീതം ഉണ്ടാകും. ..
രണ്ടു ഭാര്യമാര്‍ ആദം സന്തതികളില്‍ പെട്ടവരും 72 പേര്‍ അല്ലാഹു ആ ലോകത്തേക്കായി പ്രത്യേകം സൃഷ്ടിച്ചവരും...[ഫത് ഹുല്‍ ബാരി]

വേദക്കാരെ കോപ്പിയടിക്കുന്ന നബി:-
 ഇബ്നു ' അബ്ബാസ്  നിവേദനം : "അല്ലാഹുവിനിറെ  യാതൊരു അനുമതിയുമില്ലാതെ തിരുമേനി  വേദക്കാരെ (The people of Scriptures) അപ്പാടെ  പകര്‍ത്തിയിരുന്നു . വേദക്കാര്‍ തങ്ങളുടെ മുടി വളര്‍ത്തി തളര്‍ത്തിയിട്ടിരുന്നു, എന്നാല്‍ പാഗാനുകള്‍  മുടി തളര്‍ത്തി ഭാഗിച്ചു ഇട്ടിരുന്നു. ആദ്യം തിരുമേനി വേദക്കാരെ പോലെ മുടി വളര്‍ത്തി തളിര്‍ത്തിയിട്ടു പക്ഷെ പിന്നീട് മുടി തളിര്‍ത്തി ഭാഗിച്ചിട്ടു."  (സഹിഹ് ബുഖാരി പുസ്തകം 72: 799)

തിരുമേനി പല്ലിയെ കൊല്ലാനുള്ള കാരണം വേദപ്രകാരം:-
പല്ലിയെ കൊല്ലാന്‍ തിരുമേനി (സ) കല്പിച്ചുവെന്നു കാണിക്കുന്ന ഉമ്മുശരീക്കിന്‍റെ ഹദീസ്‌ മുമ്പ് വന്നു കഴിഞ്ഞിട്ടുണ്ട്. (ഇബ്രാഹീം നബിയെ തീയിലിടുവാന്‍ തീ കത്തിച്ചൊരുക്കിക്കൊണ്ടിരുന്നപ്പോള്‍ ‘പല്ലി തീയില്‍ ഊതികൊണ്ടിരുന്നു’വെന്നു കൂടി തിരുമേനി അരുളിയതായി ഈ രിവായത്തില്‍ പറഞ്ഞിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1374, പേജ് 680)

ഒരു യൂദന്‍ പറഞ്ഞതും അപ്പാടെ ഖുറാനില്‍ കയറ്റിയ നബി:-
“അബ്ദുല്ല നിവേദനം: ഒരു യെഹൂദ പുരോഹിതന്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: പുനരുത്ഥാന നാളില്‍, അല്ലാഹു തീര്‍ച്ചയായും ആകാശങ്ങളെ ഒരു വിരലിലും ഭൂമിയെ ഒരു വിരലിലും നദികളെയും കരയേയും ഒരു വിരലിലും എല്ലാ സൃഷ്ടികളേയും ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവയെ കുലുക്കിക്കൊണ്ട് അവന്‍ പറയും: ‘ഞാനാണ് രാജാവ്‌, ഞാനാണ് രാജാവ്.’ അപ്പോള്‍ നബി അണപ്പല്ല് കാണുംവിധം പുഞ്ചിരിക്കുകയും “അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു” (സൂറാ.39:67.).” (സ്വഹീഹ് ബുഖാരി, വോള്യം 9, ബുക്ക്‌ 93. ഹദീസ്‌ നമ്പര്‍ 604) 

മുപ്പതു പേരുടെ ലൈംഗികശേഷി:-
ഖാതാട നിവേദനം: അനസ് ബിന്‍ മാലിക്കില്‍ പറയുന്നു: തിരുമേനി പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ ഊഴത്തില്‍ തന്നെ സന്ദ൪ശിക്കാറുണ്ടായിരുന്നു, അവര്‍ പതിനൊന്നു പേരുണ്ടായിരുന്നു. അങ്ങിനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന് തിരുമേനിക്കു ശക്തിയുണ്ടോ എന്ന് അനസിനോടു ചില൪ ചോദിച്ചു. "മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നല്കിയിട്ടുണ്ടെന്ന് ഞങ്ങള് പറയാറുണ്ടായിരുന്നു" വെന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്." (സഹിഹ് ബുഖാരി പുസ്തകം 5 ഹദിസ് നബര് 268 )


മുഹമ്മദു അറിയിച്ച വിഷത്തിന്മേല്‍ ഉള്ള രക്ഷ:-
സൌദ്‌ നിവേദനം:  ഞാൻ കേട്ടിരുന്നു,  നബി ( ﷺ ) പറഞ്ഞിരുന്നത്:  " ആരെങ്കിലും ഏഴ്  അജ്വ പഴം  രാവിലെ തന്നെ കഴിക്കുകയാണെങ്കിൽ  ക്ഷുദ്രപ്രയോഗങ്ങളോ വിഷമോ അന്നു അവനെ ഉപദ്രവവും ചെയ്യുകയില്ല. " (സഹിഹ് അല്‍-ബുഖാരി പുസ്തകം 76 ഹദിസ് 83)

അടിമവ്യപരിയായ മുഹമ്മദ്‌ നബി:-
ജാബിര്‍ ഇബിന്‍ അബ്ദുള്ള നിവേദനം:- അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഒരു മുദാബാറിനെ(അടിമ/പണിക്കാരന്‍) വിറ്റു. (സഹിഹ് അല്‍ ബുഖാരി 2231 ; പുസ്തകം 34, ഹദിസ് 178)  (കൂടെ Mudabbar അടിമയായി

സുന്ദരിയായ യുദ്ധ തടവുകാരി സഫിയ:-
അനസ് നിവേദനം : യുദ്ധത്തടവുകാരായിയുള്ളവരുടെ കൂട്ടത്തിൽ സഫിയയുണ്ടായിരുന്നു. അവളെ ആദ്യം ദിഹ്യാ അല്‍-കല്‍ബിക്ക് കൊടുക്കപ്പെടുകയും ശേഷം പ്രവാചകന് നല്‍കപ്പെടുകയും ചെയ്തു. 
( സഹിഹ് അല്‍-ബുഖാരി വാല്യം 3, പുസ്തകം 34, നമ്പര്‍ 431 )


യുദ്ധം ചെയ്തു പിടിച്ചെടുത്ത സ്ഥലത്ത് നിന്ന് കുടുംബചെലവു നടത്തുന്ന നബി:-
 ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

 ഉമര്‍ (റ) പറയുന്നൂ: നബി(സ) അരുളി: നമ്മുടെ ധനം ആര്‍ക്കും അനന്തരാവകാശമായിലഭിക്കുകയില്ല. നാം ഉപേക്ഷിച്ചുപോകുന്ന സ്വത്തു ദൈവമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യാനുളളതായിരിക്കും. അല്ലാഹു യുദ്ധത്തില്‍ കൈവരുത്തി കൊടുത്ത ധനത്തില്‍ നിന്ന് ഭാര്യമാര്‍ക്ക് ഓരോ കൊല്ലത്തേക്ക് ആവശ്യമുളള ചിലവ് സംഖ്യ നീക്കികൊടുക്കുകയാണ് നബി(സ) ചെയ്തിരുന്നത്. ബാക്കിയുളള അല്ലാഹുവിന്‍റെ ധനം (ബൈത്തൂല്‍മാല്‍) ചിലവുചെയ്യുന്ന രംഗങ്ങളിലേക്ക് തിരിച്ചുവിടും. തുടര്‍ന്ന് നബി(സ)യുടെ അനുചരന്മാരായ സദസ്യരോട് ഉമര്‍ (റ) ചോദിച്ചു. ആകാശഭൂമികള്‍ ഏത് രക്ഷിതാവിന്‍റെ നിയന്ത്രണത്തിലാണോ സ്ഥിതിചെയ്യുന്നത്, ആ നാഥനാണ് സത്യം. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിവില്ലേ? അതേ എന്ന് സദസ്യര്‍ മറുപടി നല്‍കി. സദസ്സില്‍ അലി, അബ്ബാസ്, ഉസ്മാന്‍ , അബ്ദുറഹിമാന്ബ്ബ്നു ഔഫ്, സുബൈര്‍, സഅദ്(റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. (
സ്വഹീഹുല്‍ ബുഖാരി. 4. 53. 32)

29 ദിവസം ഉള്ള മാസങ്ങള്‍:
സുഹ്റി നിവേദനം: നബി ഒരിക്കല്‍ ഒരു മാസം അവിടത്തെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലുകയില്ലെന്നു സത്യം ചെയ്തു. ആഇശ പറഞ്ഞതായി ഉര്‍വത് എന്നോട് പറഞ്ഞു: ഞാന്‍ ആ ദിനങ്ങള്‍ എണ്ണുന്നുണ്ടായിരുന്നു. അങ്ങനെ ഇരുപത്തിയൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍ നബി എന്‍റെയടുക്കല്‍ വന്നു. (അവിടുന്ന് ആദ്യമായി എന്‍റെ അടുത്താണ് വന്നത്) അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, താങ്കള്‍ ഒരു മാസം ഞങ്ങളുടെയടുത്തു വരികയില്ലെന്നു സത്യം ചെയ്തിരുന്നുവല്ലോ; എന്നിട്ട് അവിടുന്ന് ഇരുപത്തി ഒമ്പതിന് ഇതാ വന്നിരിക്കുന്നു! ഞാന്‍ ദിവസങ്ങള്‍ എണ്ണുന്നുണ്ടായിരുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘നിശ്ചയമായും മാസം ഇരുപത്തിയൊമ്പത് ദിവസമായിരിക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ്‌ നമ്പര്‍ 22 (1083)

ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്‍റെ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു: ‘അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്?’ നബി(സ) പറഞ്ഞു: ‘നിശ്ചയം, മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്’ (സ്വഹീഹ് ബുഖാരി, വോള്യം 3, ബുക്ക്‌ 31 , ഹദീസ്‌ നമ്പര്‍ 134)


സഅ്ദ് ബ്നു അബീവഖാസ്വ് നിവേദനം: നബി തന്‍റെ ഒരു കൈ മറ്റേ കയ്യില്‍ അടിച്ചു. എന്നിട്ട് പറഞ്ഞു: മാസം ഇങ്ങനെയും ഇങ്ങനെയുമാകുന്നു.’ മൂന്നാം തവണ അദ്ദേഹം ഒരു വിരല്‍ മടക്കിപ്പിടിച്ചിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ്‌ നമ്പര്‍ 26 (1086)

മുഹമ്മദ്‌ പോലും ഖുര്‍ആന്‍ ലോകര്‍ക് കൊടുക്കണം എന്ന് സമ്മതിച്ചിരുന്നില്ല.  
ഇബ്ന്‍ ഉമറില്‍ നിന്നുള്ള ആധികാരിക നിവേദനം: അല്ലാഹുവിന്റെ  അപ്പോസ്തോലന്‍ അറിയിച്ചു: " നിങ്ങള്‍ ഒരു വഴിക്ക് പോകുമ്പോള്‍ ഖുര്‍ആന്‍ കൊണ്ട് പോകരുത്, എന്തെന്നാല്‍ അത് നിങ്ങളുടെ വിരോധികളുടെ കയ്യില്‍ ചെന്നു പെടുവാനിടയാകും. "  അയൂബ് പറഞ്ഞു: വിരോധികള്‍ അത് കൈക്കലാക്കിക്കൊണ്ട് അതിനെ ചൊല്ലി കലഹിക്കുകയും ചെയ്തേക്കാം.  (സഹിഹ് മുസ്ലിം : പുസത്കം 33; ഹദിസ് 137;

സ്രിഷ്ടിയല്ലാത്ത ഖുര്‍ആന്‍:-
“എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്, അള്ളാഹു തന്‍റെ അടുക്കല്‍ ഉള്ള ഒരു പുസ്തകത്തില്‍ ഇപ്രകാരം എഴുതി: എന്‍റെ കരുണ എന്‍റെ കോപത്തിന് മുന്‍പേ പോകുന്നതാണ്.’ ആ പുസ്തകം അവന്‍റെ സിംഹാസനത്തിന്‍റെ അടുക്കല്‍ ഉണ്ട്.” (സ്വഹീഹ് ബുഖാരി, വാല്യം 9: ബുക്ക് 93; ഹദീസ് നമ്പര്‍ 643)
 പക്ഷെ
 ‘അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് പേനയാണെന്നും ആ പേനയോടു അല്ലാഹു എഴുതാന്‍ കല്‍പിക്കുകയായിരുന്നു’(സുനാന്‍ അല്‍-തിര്‍മിദി, വോളിയം 5, ബുക്ക് 44, ഹദീസ് നമ്പര്‍ 3319-ല്‍)

അപ്പൊ എഴുതി വെച്ച സ്ഥിതിക്ക് കര്‍മ്മം ചെയ്യേണ്ട കാര്യമില്ലല്ലോ?


ജാബിര്‍ നിവേദനം: സുറാഖത്ത് ബ്നു മാലിക് വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നിലക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം വിവരിച്ചു തന്നാലും.എന്തിനാണ് ഇന്ന് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്? പേനകള്‍ ഉണങ്ങിയിട്ടില്ലേ? വിധികള്‍ നടപ്പിലാകുകയും ചെയ്തിട്ടില്ലേ? അല്ലെങ്കില്‍ എന്തിനാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്?’ നബി പറഞ്ഞു: ‘എന്നാല്‍ പേനകള്‍ ഉണങ്ങിയതിനാലും, വിധികള്‍ നടപ്പിലായതിനാലും എന്തിനാണ് കര്‍മ്മം ചെയ്യുന്നത് എന്നല്ലേ?’- സുഹൈര്‍ പറയുകയാണ്‌: പിന്നീട് (നിവേദകരില്‍ ഒരാളായ) അബൂസുബൈര്‍ എനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് സംസാരിച്ചു. ഞാന്‍ ചോദിച്ചു: എന്താണ് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കര്‍മ്മം ചെയ്യുക, എല്ലാം എളുപ്പമാക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 46, ഹദീസ് നമ്പര്‍ 8(2648)

പറന്നു വരുന്ന സുറകള്‍ ഹോ!
അബൂഉമാമതല്‍ ബാഹിലിയ്യി നിവേദനം: റസൂല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും അത് (ഖുര്‍ആന്‍) ഖിയാമത് നാളില്‍ അതിന്‍റെ ആളുകള്‍ക്ക് (പാരായണം ചെയ്തവര്‍ക്ക്) ശുപാര്‍ശ ചെയ്യുന്നതായി വരുന്നതാണ്. (അതുകൊണ്ട്) പ്രകാശം നല്‍കുന്ന രണ്ട് സൂറഃകള്‍ ഓതുവിന്‍. അതായത്, സൂറത്തുല്‍ ബഖറയും, സൂറത് ആലുഇംറാനും. ഇത് രണ്ടും ഖിയാമത്ത് നാളില്‍ (ഓതുന്നവര്‍ക്ക്) മേഘകുടകളെ പോലെ വരും (തണല്‍ നല്‍കും). അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെ ആയിരിക്കും. (ആ രണ്ട് സൂറത്തും) അത് രണ്ടും പാരായണം ചെയ്തവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും. (അതിനാല്‍) നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുവിന്‍. നിശ്ചയം അത് എടുക്കല്‍ (പാരായണം ചെയ്യല്‍) അനുഗ്രഹവും അതുപേക്ഷിക്കല്‍ (പാരായണം ചെയ്യാതിരിക്കല്‍) നഷ്ടവുമാകുന്നു). (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 252 (804)
ഖുര്‍ആന്‍ മനുഷ്യന്‍ ആയി വരുന്നു:-
“ഈ ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ ഒരു വിളറിയ മനുഷ്യനെ പോലെ വന്നിട്ട് ‘നിന്നെ രാത്രിയില്‍ ഉണര്‍ത്തിയതും പകല്‍ നിനക്ക് ദാഹമുണ്ടാക്കിയതും ഞാനാണ്’ എന്ന് പറയും” (സുനാന്‍ ഇബ്നു മജ, വോളിയം 5, ബുക്ക് 33, ഹദീസ് നമ്പര്‍ 3781)

ഇന്ത്യയെ ആക്രമിക്കുന്നവനും അല്ലാഹുവിന്റെ സ്വര്‍ഗ്ഗം:-
അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: “എന്‍റെ സമുദായത്തില്‍പ്പെട്ട രണ്ട്‌ വിഭാഗം ആളുകളെ അല്ലാഹു നരകത്തിന്‍റെ തീച്ചൂടില്‍ നിന്ന് മോചിപ്പിക്കും. ഒന്ന്, ഇന്ത്യയെ ആക്രമിക്കുന്ന ആളുകള്‍, രണ്ട് മറിയമിന്‍റെ മകന്‍ ഈസയോടൊപ്പമുള്ള ആളുകള്‍.” (സുനാന്‍ അന്‍-നാസാഇ, വോള്യം 1, ബുക്ക്‌ 25 (Book of Jihad), ഹദീസ്‌ നമ്പര്‍ 3175)

വെള്ളിയയ്ഴിച്ച ശബത്തോ?:-
സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: “അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: ‘നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകണമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു.” മാംസം ചീയുന്നതു യഹൂദര്‍ കാരണം:- അബൂഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: “ഇസ്രാഈല്യര്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മാംസം കെട്ടുപോവുകയില്ലായിരുന്നു. ഹവ്വാഅ് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സ്ത്രീയും അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുകയില്ലായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1362, പേജ് 674)

സ്വര്‍ഗ്ഗത്തില്‍ എത്തുമെന്ന് മുഹമ്മദിന് തന്നെ ഉറപ്പുണ്ടായിരുന്നില്ല, പിന്നല്ലേ മുഹമ്മദര്‍ക്ക്
“അബുഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘നിങ്ങളില്‍ ആരുടേയും കര്‍മ്മങ്ങള്‍ ദൈവികശിക്ഷയില്‍ നിന്നു അവര്‍ക്ക്‌ മോചനം നല്‍കുകയില്ല.’ ‘ദൈവദൂതരേ! അങ്ങയുടെ സ്ഥിതിയും അങ്ങനെ തന്നെയോ?’ അനുചരന്മാര്‍ ചോദിച്ചു: ‘അല്ലാഹു അനുഗ്രഹിച്ചില്ലെങ്കില്‍ എന്‍റെ സ്ഥിതിയും അങ്ങനെത്തന്നെയായിരിക്കു’മെന്ന് തിരുമേനി അരുളി. അവിടുന്ന് തുടര്‍ന്നു: ‘നിങ്ങള്‍ നേര്‍മാര്‍ഗ്ഗം സൂക്ഷിച്ചു കൊള്ളുക; ദൈവസാമീപ്യം പ്രാപിക്കാന്‍ ശ്രമിക്കുക; പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്‍റെ അന്ത്യയാമങ്ങളിലും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുക, എല്ലാ കാര്യങ്ങളിലും മിതത്വം കൈക്കൊള്ളുക; നിങ്ങള്‍ക്ക്‌ ലക്ഷ്യം പ്രാപിക്കാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 78, ഹദീസ്‌ നമ്പര്‍ 2022, പേജ് 954)

 “അനസ്‌(റ) പറയുന്നു: തിരുമേനി(സ) അധികവും പ്രാര്‍ത്ഥിച്ചിരുന്നത് ഇങ്ങനെയാണ്: “അല്ലാഹുവേ! നീ ഞങ്ങള്‍ക്ക്‌ ഇഹത്തിലും പരത്തിലും നന്മ കൈവരുത്തിത്തരികയും ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യണമേ.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 90, ഹദീസ്‌ നമ്പര്‍ 2148, പേജ് 992)


“അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) തക്ബീറത്തുല്‍ ഇഹ്റാമിന്നും അതിനു ശേഷമുള്ള ഖിറാഅത്തിനും ഇടക്ക് അല്പമൊന്ന് മൌനമായി നില്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ! എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. തക്ബീറിനും ഖിറാഅത്തിനുമിടക്ക് നിശബ്ദനായി നില്ക്കുമ്പോള്‍ എന്താണ് താങ്കള്‍ ചൊല്ലിക്കൊണ്ടിരിക്കുക? തിരുമേനി(സ) അരുളി: അല്ലാഹുവേ! എന്‍റേയും എന്‍റെ തെറ്റുകളുടെയും ഇടക്കുള്ള ദൂരം സൂര്യോദയസ്ഥാനത്തിനും സൂര്യാസ്തമനസ്ഥാനത്തിനും ഇടക്കുള്ള ദൂരം പോലെ നീ അകറ്റി വെയ്ക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രത്തെ അഴുക്കില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ എന്നെ പാപങ്ങളില്‍ നിന്ന് നീ ശുദ്ധീകരിച്ചെടുക്കേണമേ! അല്ലാഹുവേ! എന്‍റെ തെറ്റുകളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധീകരിച്ചുതരേണമേ!” (സ്വഹീഹ് ബുഖാരി. വാല്യം 1. പുസ്തകം 12. ഹദീസ്‌ നമ്പര്‍ 711)

 ഇനി ഇസ്ലാമോഫോബിയ എന്ന് പറയരുത്..
 അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ഉന്നതതത്വങ്ങഉളുള്‍ക്കൊള്ളുന്ന വാക്യങ്ങളോട് കൂടിയാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലീംകളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്‍റെ കയ്യില്‍ തന്നു.” “തിരുമേനി പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍ നിന്ന് ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1241, പേജ് 630).


2 comments:

  1. വെറുതെ അല്ല .. യുറോപ്പിൽ ചർച്ചുകൾ കക്കൂസുകളും ,ബാറും ഹോട്ടൽ ,മ്യൂസിയം ഒക്കെ ആകുന്നത്

    ReplyDelete
  2. പൗലോസ് മതം ലോകത്ത് വംശനാശം നേരിടുകയാണ് ..

    ReplyDelete