Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

മോശയും മുഹമ്മദും?




ആവര്‍ത്തനം 18ഇല്‍ പറയുന്ന പ്രവാചകന്‍ മുഹമ്മദ്‌ എന്നു ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ചില മമ്മ്ദര്‍ നടക്കുന്നുണ്ട്. എന്നാല്‍ അവര്‍ ആ ഭാഗം മുഴുവന്‍ വായിക്കണം എന്നു ആദ്യം അവരോടു അപേക്ഷിക്കുന്നു.

മോശയുടെയും മുഹമ്മദിന്റെയും സാധാരണ ജനനം, മോശയുടെയും മുഹമ്മദിന്റെയും ജീവിതം ആളുകളെ നയിച്ച്‌, മോശയുടെയും മുഹമ്മദിന്റെയും മരണം സാദാരണ പോലെ. മോശയും മുഹമ്മദും കല്യാണം കഴിച്ചു. എന്നിവയാണ് ആവര്‍ത്തനം 18:18 മുഹമ്മദ്‌ തന്നെ എന്നു മമ്മ്ദര്‍ തറപ്പിച്ചു പറയുന്ന വാദം നിലനിര്‍ത്തിയിരിക്കുന്നത്.

ആ ഭാഗം:
ആവര്‍ത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.19അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.20എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.21അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തില്‍ പറഞ്ഞാല്‍22ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.

ലളിതമായി വിചിന്തനം:
1)  “സഹോദരന്മാരുടെ” എന്നത് യഹൂദര്‍ 12 ഗോത്രങ്ങളെ തമ്മില്‍ തമ്മില്‍ പറയുന്നതാണ്. കൂടാതെ “സഹോദരന്മാരുടെ” എന്നുള്ളത് ഇസ്മയെല്യരോ അറബികളോ എന്നു ഒരിക്കലും വരില്ല, കാരണം അവര്‍ യഹൂദരുടെ ശത്രുക്കള്‍ ആയിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 83:4വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. . .5അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ, ….

2) മുഹമ്മദ്‌ സാത്താന്‍ പ്രബോധിപ്പിച്ച വചനങ്ങള്‍ പറഞ്ഞിട്ടും പ്രച്ചരിപ്പിച്ചിട്ടും ഉണ്ട്. മുഹമ്മദ്‌ അറേബ്യന്‍ പാഗന്‍ ദേവതകളുടെ പ്രാര്‍ത്ഥന അവിശ്യമെന്നു അറിയിച്ചു. മുഹമ്മദിന്റെ “സാത്താനിക വചനങ്ങള്‍” എന്നതു പ്രസിദ്ധമായവയാണ്.  (താഴെ വിശദമാക്കിയിട്ടുണ്ട്)

3) മുഹമ്മദ്‌ യ്ഹ്വ്ഹ എന്ന നാമത്തില്‍ അല്ല സംസാരിച്ചതും പ്രമാണങ്ങള്‍ നല്‍കപ്പെട്ടു എന്നു അവകാശപ്പെട്ടതും.

4) മുഹമ്മദ്‌ പ്രവചനങ്ങള്‍ എന്നു പറയാന്‍ മാത്രം പ്രവചിച്ചിട്ടില്ല എങ്കിലും വിരളമായവയില്‍ പലതും തെറ്റിയിട്ടുണ്ട്.
ഉദ:- സഹിഹ് അല്‍ ബുഖാരി വാള്യം1 പുസ്തകം 3:116 :
ഒരിക്കല്‍ പ്രവാചകന്‍ തന്റെ അന്ത്യനാളുകളില്‍ ഇഷാ നിസ്കാരത്തില്‍ നേതൃത്വം വഹിക്കുകയും അത് അവസാനിപ്പിച്ച ശേഷം പറയുകയും ചെയ്തു: “നിങ്ങള്‍ ഈ രാത്രിയുടെ പ്രത്യേകത തിരിച്ചരിഞ്ഞിട്ടുണ്ടോ? ഇന്നത്തെ ഈ രാത്രിയില്‍ നിന്നും നൂറു വര്ഷം തികയപ്പെടുമ്പോള്‍, ഭൂമുഖത്തു ആരും തന്നെ ജീവിച്ചിരിക്കുകയുണ്ടാകില്ല.

5) കള്ളപ്രവാചകന്‍ കൊല്ലപ്പെടണം. ഖുറാനില്‍ കള്ളപ്രവാചകന് എന്ത് ശിക്ഷയാണോ പാഞ്ഞിട്ടുള്ളത് അതുപോലെ തന്നെ സ്വയം പറഞ്ഞു വെച്ച ആയതു പോലെ തന്നെ മരണപ്പെട്ടു.

ഇനി മോശയും മുഹമ്മദും തമ്മിലുള്ള സാമ്യം നോക്കാം:-
ⓐ മോശ മറ്റൊരു പ്രവാചകനും ചെയ്തിട്ടില്ലാത്ത അത്രയധികം അത്ഭുതങ്ങള്‍ ചെയ്തു.➢
പുറപ്പാടു 7:20 – 8, 9, 10, 11, 9 – 12:30 (വ്യാധികള്‍).
പുറപ്പാടു 14:21-31 കടല്‍ രണ്ടായി പിളര്‍ക്കുന്നു.
പുറപ്പാട് 15:23-25 മാറാ വെള്ളം മധുരതരമാക്കുന്നു.
പുറപ്പാടു 16:14-35 മന്ന പോഴിക്കപ്പെടുന്നു.
പുറപ്പാടു 17:5-7 പാറയിലടിച്ചു വെള്ളം വരുത്തുന്നു.
സംഖ്യകള്‍ 21:8-9 മോശയുടെ പിച്ചള സര്‍പ്പം (വരാന്‍ ഉള്ള രക്ഷയുടെ പ്രതീകം).
മറ്റനവധി: ലേവ്യ 10:1, 2; സംഖ്യകള്‍ 11:1-3; സംഖ്യകള്‍ 16:32-34; സംഖ്യകള്‍ 16:35-45; സംഖ്യകള്‍ 16:46-50; സംഖ്യകള്‍ 20:7-11;
ⓐ മുഹമ്മദിന് ഒരു ഒറ്റ ദ്രിഷ്ടാന്തവും നല്കപ്പെട്ടിട്ടില്ല എന്നു അള്ളാഹു പറയുന്നു കാരണം➢
ഖുറാന്‍ 28:48 മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?
[മൂസടെ കൂടെയുള്ളവര്‍ വിശ്വസിക്കത്തതിനാല്‍, മുഹമ്മദിനു ഒരു ദിര്ഷ്ടന്തവും നക്ലപ്പെടില്ല എന്നു.]
തനിക്ക് കാത്തിരിക്കുകയെ വഴിയുള്ളൂ എന്നു➢
ഖുറാന്‍ 10:20 …പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
ഖുറാന്‍ 46:9 എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓑ മോശ ദൈവത്തിനോട് നേരിട്ട് സംസാരിച്ചു.➢
പുറപ്പാട് 33:11 ഒരുത്തന്‍ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു.
ⓑ മുഹമ്മദ്‌ തന്റെ ദൈവമായ അല്ലാഹുവിനെ കണ്ടിട്ടുമില്ല, അള്ളാഹു മുഹമ്മദിനോട് ഒന്നും സംസാരിച്ചിട്ടുമില്ല.➢
ഖുറാന്‍ 42:51 ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത്‌ അദ്ദേഹം ( ദൂതന്‍ ) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓒ ദൈവത്തിന്‍ അടുത്ത് നിന്ന് വന്ന മോശയുടെ മുഖം ആത്മീയത നിറഞ്ഞു കൊണ്ട് പ്രകാശിച്ചു. മറ്റുള്ളവര്‍ ആ പ്രകാശം കാണുകയും ചെയ്തു.➢
പുറപ്പാടു 34:30 അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്റെ മുഖത്തിന്റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു;
ⓒ മുഹമ്മദ് അല്ലാഹുവിനെ കണ്ടിട്ടില്ല, അല്ലാഹുവിന്റെ ദൂതന്‍ എന്നു പറഞ്ഞ ഒരാതമാവിനെ കണ്ടിട്ട് ഭയന്നു വിറക്കുകയും, തനിക്കു ആപത്തു സംഭവിക്കാന്‍ പോവുകയും ആണെന്നു പേടിച്ചു.➢
സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111:
” ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു … “അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു.” ……
‘ഒരു കവി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്. ഞാന്‍ മലയുടെ ഉച്ചിയിലേക്ക് കയറി താഴോട്ടു ചാടി എന്‍റെ ജീവനെടുത്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടും.’ (ഇബ്നു ഇസ്ഹാഖിന്‍റെ “സീറാ റസൂല്‍ അള്ളാ”, ആല്‍ഫ്രഡ് ഗ്വില്ലുമിയുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, പുറം.106 ല്‍ )
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓓ മോശ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
ⓓ മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ ചിന്തിക്കുന്നതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം:
“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)
“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)
ആത്മഹത്യചെയ്യാന്‍ പോകുന്നതായി ഹദിസുകള്‍: (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111) നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ” …..
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓔ മോശ ഒരുപാട് പ്രവചനങ്ങള്‍ നടത്തുന്നുണ്ട്, അതില്‍ മുഖ്യം➣  
ആവര്‍ത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
ⓔ മുഹമ്മദ്‌ പ്രവചനങ്ങള്‍ പോയിട്ട്, തനിക്കു പോലും എന്താണ് അള്ളാഹു കരുതി വെച്ചിരിക്കുന്നത് എന്നു പോലും അറിയാന്‍ പാടില്ലാത്ത ഒരാളായിരുന്നു.➣  
ഖുറാന്‍ 46:9 എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓕ മോശ ഒരിക്കലും സാത്താനാല്‍ വഞ്ചിക്കപ്പെട്ടിട്ടില്ല.➣  
മോശമാത്രമല്ല, സത്യദൈവതിന്റെ ഒരു പ്രവാചകനും സാത്താന്റെ വചനങ്ങള്‍ അവര്‍ മോഴിഞ്ഞിട്ടുമില്ല.
ⓕ മുഹമ്മദ്‌ അറേബ്യന്‍ പാഗന്‍ ദേവതകളുടെ പ്രാര്‍ത്ഥന അവിശ്യമെന്നു അറിയിച്ചു. മുഹമ്മദിന്റെ “സാത്താനിക വചനങ്ങള്‍” എന്നതു പ്രസിദ്ധമായവയാണ്. ➣  
മുസ്ലിം ചരിത്രകാരന്‍ അല്‍-തബാരിയുടെ പുസ്തകത്തില്‍ നിന്ന് Vol. 6, pp. 107-112:
അല്ലാഹുവിന്റെ പ്രവാചകന്‍ ഉരുവിട്ട് കൊണ്ടിരുന്നതു വരെ:
“ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും?”
ആ സമയം അവന്റെ നാവില്‍ സാത്താന്‍ രണ്ടു വാക്യങ്ങള്‍ ഇട്ടു കൊടുത്തു:
ഇവരെല്ലാം വളരെ ഉയരത്തില്‍ പറക്കുന്നവയാണ്; വാസ്തവത്തില്‍ അവരുടെ പ്രാര്‍ത്ഥനകള്‍ അഭിലഷണീയമാണു.
അദ്ദേഹം അതുരുവിടുകയും ആ സുറ പൂര്‍ത്തീകരിക്കുകയും ചെയ്തു.
പിന്നീട് ഇത് സാത്താന്റെ വചനങ്ങള്‍ എന്നു പറഞ്ഞു തള്ളുമ്പോള്‍, ഖുറാനില്‍ ഇതുപോലെ സകല പ്രവാചകരും എന്നു എഴുതിചേര്‍ത്തു.
ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ ( തന്‍റെ ദുര്‍ബോധനം ) ചെലുത്തിവിടാതിരുന്നിട്ടില്ല.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓖ മോശയോ സത്യദൈവത്തിന്റെ മറ്റു പ്രവച്ചകാരോ, ക്ഷുദ്രപ്രയോഗത്തിനു അടിമപ്പെട്ടിട്ടില്ല.
ⓖ മുഹമ്മദ്‌ ക്ഷുദ്രപ്രയോഗത്തിന് അടിമപ്പെടുകയും, നബി ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്നു ചിന്തിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു എന്നു ഹദിസുകള്‍.➤
“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി….കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു.(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓗ മോശയെ ദൈവം നേരിട്ടു ആണ് തിരഞ്ഞെടുക്കുന്നതും, തന്റെ ഉധ്യമവും വ്യക്തമായി അറിയിക്കുകയും ചെയ്തു .➤
പുറപ്പാടു 3:10 ആകയാല്‍ വരിക; നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും. …..
14അതിന്നു ദൈവം മോശെയോടുഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
സത്യദൈവത്തില്‍ നിന്നു കല്‍പ്പന കിട്ടി എന്നതിന്റെ തെളിവ് ആയി ഒരത്ഭുതം കാണിക്കാന്‍ മോശക്ക് ഒരു അടയാളവും കൊടുത്തു.
പുറപ്പാടു 4:3 അതു നിലത്തിടുക എന്നു കല്പിച്ചു. അവന്‍ നിലത്തിട്ടു; അതു ഒരു സര്‍പ്പമായ്തീര്‍ന്നു; മോശെ അതിനെ കണ്ടു ഔടിപ്പോയി.4യഹോവ മോശെയോടുനിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവന്‍ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യില്‍ വടിയായ്തീര്‍ന്നു.5ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവര്‍ വിശ്വസിക്കേണ്ടതിന്നു ആകുന്നു
ⓗ മുഹമ്മദ്‌ തനിക്കു ദൈവീക വിളി ലഭിച്ചു എന്നുപോലും ചിന്തിച്ചിട്ടില്ല. പകരം തനിക്കു ബ്രന്തായി എന്നാണു കരുതിയത്‌.➤
ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു, ഈ വാക്കുകള്‍(Sura 96.1-5.) എന്റെ ഹൃദയത്തില്‍ എഴിതിയിരിക്കുന്ന പോലെ അനുഭവപ്പെട്ടു. ഒരു കവിയെയോ ബ്രാന്തനെയോ അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഞാന്‍ മറ്റൊന്നിനെയും ഇത്ര വെറുത്തിട്ടില്ല. കവിയെന്നോ അല്ലെങ്കില്‍ ബ്രന്തനെന്നോ എന്നു ഖുഅറിശികള്‍ എന്നെ വിളിക്കാന്‍ ഒരിക്കലും ഇടവരരുത് എന്നു ഞാന്‍ ചിന്തിച്ചു! അങ്ങിനെയായാല്‍ ഞാന്‍ ഒരു മലയുടെ മുകളില്‍ കയറി സ്വയം താഴേക്ക്‌ എറിയപ്പെട്ടു എന്നെ തന്നെ കൊന്നു അതില്‍ നിന്ന് മുക്തി നേടും. (ഇബിന്‍ ഹിഷാം സിറാത് റസൂല്‍ അല്ലഹ്The prophet mission 51.പേജ് 92)
ഭാര്യയാണ് ആദ്യം പ്രവാചകന്‍ ആയി തിരഞ്ഞെടുത്തതാകാം എന്നു വിചാരിക്കുന്നത്. അല്ലാതെ മുഹമ്മദിന് ഒരു തെളിവും കിട്ടിയില്ല ➤
ഞാന്‍ അവളോട്‌ (ഖദിജ) പറഞ്ഞു “വിപത്ത് എന്തെന്നാല്‍ ഞാന്‍ കവിയോ ബ്രന്തനോ ആയിരിക്കാം” … പിന്നീടു ഞാന്‍ കണ്ടതെല്ലാം അവളോട്‌ വിവരിച്ചപ്പോള്‍ അവള്‍ ഉത്തരം പറഞ്ഞു “ആഹ്ലാദിക്കു എന്റെ അമ്മാവന്റെ പുത്രാ, നല്ല ഹൃദയനായിരിക്കുക. യഥാര്‍ത്ഥത്തില്‍ ഖദിജയുടെ ആത്മാവ് ആരുടെ കയ്യില്‍ ആണോ അവനാല്‍, ഞാന്‍ പ്രതീക്ഷിക്കുന്നു നീ ഈ ആളുകളുടെ പ്രവച്ചകനാകും എന്നു. (ഇബിന്‍ ഹിഷാം സിറാത് റസൂല്‍ അല്ലഹ്The prophet mission 51.പേജ് 93)
ഇബ്ന്‍ ഇസക്ന്റെ സിറാത് റസൂല്‍ അല്ലഹ് പേജ് 107 -ഇല്‍ പറയുന്നത്:➤
മുഹമ്മദ്‌ അവളുടെ(ഖദിജ) വലത്തേ തുടയില്‍ ഇരിക്കുമ്പോള്‍, അവള്‍ അവളുടെ വസ്ത്രം മാറ്റുകയും ആവരണം അഴിച്ചു കളയുകയും ചെയ്തു. എന്നിട്ട് ചോദിച്ചു “നിനക്കവനെ(ആത്മാവിനെ) കാണുവാന്‍ കഴിയുന്നോ?”, അവന്‍ “ഇല്ല” എന്നു പറഞ്ഞു. അപ്പോള്‍ ഖദിജ പറഞ്ഞു “നീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു” ➡  ഇതാണ് പ്രവാചകന്‍ ആക്കപ്പെട്ടു എന്നതിന്റെ തെളിവ്.
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ⓘ മോശ ഒരു വാക്കുകള്‍ പോലും തിരുത്തുകയോ, പറഞ്ഞത് മാറ്റി പറയുകയോ അല്ലെങ്കില്‍ ഒരു പ്രമാണത്തെ അസാധുവാക്കുന്ന മറ്റൊരു പ്രമാണം അറിയിക്കുകയോ, മറന്നു പോകുകയോ ചെയ്തിട്ടില്ല.➤
ⓘ മുഹമ്മദ്‌ അറിയിക്കപ്പെട്ട മറന്നു പോയതിനു പകരം മറ്റൊരു ആയതു കൊണ്ട് പകരം വെക്കുന്നു. പകരം വെക്കാന്‍ എങ്കില്‍ എന്തിനു ഇത് അവതരിപ്പിച്ചു?➤
ഖുറാന്‍ 2:106 വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌.
മുഹമ്മദ്‌ തന്നെ ആയതുകള്‍ മറക്കുന്നു എന്നു തെളിവ് ഹദിസുകളില്‍ ഉണ്ട്.➤
അബു സലാമ ബിന്‍ അബ്ദുര്‍-റഹ്മാന്‍ പറയുന്നു: സൈദ്‌ അല്‍-ഖുധ്രിയോടു ഞാന്‍ ചോദിച്ചു, “ഖാദറിലെ രാത്രിയെ കുറിച്ച് അല്ലാഹുവിന്റെ അപ്പോസ്തോലന്‍ സംസാരിച്ചത് കേട്ടുവോ?”, അദ്ദേഹം ദൃഢമായി തന്നെ മറുപടി നല്‍കി, “ഒരിക്കല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ അപ്പോസ്തലനോട് കൂടെ പത്തു ദിവസത്തിനിടയില്‍ ഇതികഫില്‍ ആയിരുന്നു, അനന്തരം ഞങ്ങള്‍ ഇരുപതാം നാളിലെ പ്രഭാതത്തില്‍ പുറത്തു വരികയും അല്ലാഹുവിന്റെ അപ്പോസ്തോലന്‍ ഇരുപതിന് ഒരു പ്രബോധനം നടത്തുകയും ചെയ്തു പറഞ്ഞു, ‘ഖാദറിലെ രാത്രിയില്‍ എന്നെ അറിയിച്ചതിനെ കുറിച്ച് മറന്നു പോയി’.” (സഹിഹ് ബുഖാരി 21:252
✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛ ✛

ഏറ്റവും പ്രധാനം, മോശയുടെ സത്യദൈവവും, മുഹമ്മദിന്റെ ദൈവവും വേറെയാണ്. മോശ പ്രവചിച്ചതെല്ലാം യ്ഹ്വ്ഹ എന്ന നാമത്തില്‍ ആണ്. എന്നാല്‍ മുഹമ്മദിന് തന്റെ ദൈവത്തിന്റെ നാമം പോലും ആറിയില്ല! (അല്ലഹ് = അല്‍-ഇലഹ് = the god) അതിനാല്‍ ഖുറാന്‍ 17:110 പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.
ഇതില്‍ പകല്‍ പോലെ വ്യക്തമാകുന്ന ഒരു വസ്തുത മോശയെ പോലെ എന്നല്ല മോശയുടെ നേര്‍ വിപരീതം ആണ് മുഹമ്മദ്‌ എന്നാണു.






1 comment: