Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 23 May 2015

പൂര്‍വ്വികന്‍മാരുടെ കഥകള്‍ കെട്ടിച്ചമച്ചത് – കഥ 1 ഉര്‍

http://truthsetufree.blog.com/files/2015/04/Ibrahim0.gif 



➤ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.

 ✏ ഉര്‍ എന്ന കല്‍ദായന്‍ പദം “പട്ടണം”:

ഉല്പത്തി 15:7 പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.
ഇവിടെ ഹീബ്രുവില്‍ “കല്‍ദായന്‍ പട്ടണം ആയ ഊരില്‍ നിന്ന്” എന്നില്ല, പകരം “കല്‍ദായരുടെ ഊരില്‍ നിന്ന്” എന്നാണു. ചരിത്രത്തില്‍ നിന്നും തെളിവുകള്‍ കൈകൊണ്ടാല്‍ അതിനു വ്യക്ത കൂടി വരുന്നതു, “ഊര്‍” എന്നാല്‍ “പട്ടണം” അല്ലെങ്കില്‍ “പ്രദേശം” എന്നാണു. 6500 BC മുതല്‍ ഊര്‍ എന്ന കല്‍ദായാന്‍ പട്ടണത്തെ കുറിച്ച് ചരിത്ര രേഖകള്‍ ഉണ്ട്. 600 BC യോട് അടുപ്പിച്ചു “ഊര്‍” മാഞ്ഞു ബാബിലോണ്‍ എന്നായി മാറി വരുന്നത് കാണാം. ഊര്‍നെ കുറിച്ച് പൊതുവായി അറിയുവാന്‍ ചരിത്രം അടങ്ങുന്ന വിക്കിയുടെ പേജ് ഒന്ന് സന്ദര്‍ശിക്കുക[ http://en.wikipedia.org/wiki/Ur ]. തന്മൂലം ആണ് തര്‍ജ്ജമകളില്‍ കല്‍ദായപട്ടണം എന്ന് പറഞ്ഞിരിക്കുന്നത്.

✏ ഊര്‍ എന്ന ഹീബ്രു പദം “തീ”, “തീജ്വാല”:

ഹീബ്രുവില്‍ [אוּר] ഊര്‍ എന്നാല്‍ മറ്റൊരു അര്‍ഥം ഉണ്ട്. തീ അല്ലെങ്കില്‍ തീജ്വാല. യഹൂദചരിത്രത്തില്‍, 1 നൂറ്റാണ്ട് BC യില്‍ അന്തരിച്ച മുഖ്യനായ റബ്ബി ഹില്ലേല്‍ ഹാഗദോളിന്റെ ശിക്ഷണത്തില്‍, “തന്നൈ”കളില്‍ ഉള്‍പ്പെട്ട 80 പേരില്‍ ഒരാളായിരുന്നു, ജോനാഥാന്‍ ബെന്‍ ഉസ്സിഎല്‍ എന്ന യഹൂദ റാബ്ബി. അദ്ദേഹം ആണ് ഹീബ്രു തനക്ക് ആരാമിയയിലേക്ക് 1 ആം നൂറ്റാണ്ടിന്റെ പകുതിയിലൂടെ മൊഴിമാറ്റം ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരില്‍ പ്രഥമന്‍. ഹീബ്രു ആരാധനാ ഭാഷയായി ചുരുങ്ങുകയും അരാമിയ യഹൂദരുടെ മുഖ്യഭാഷയായി മാറുകയും അരാമിയ ഭാഷ എല്ലാതലത്തിലേക്കും വികസനം പ്രാപിക്കുകയും ചെയ്യുന്ന പ്രധാനകാലഘട്ടമായിരുന്നു ഈ 1 ഉം 2 ഉം നൂറ്റാണ്ടുകള്‍.

ഉല്പത്തി പുസ്തകത്തില്‍ “ഊര്‍” എന്ന പദം കണ്ട അദ്ദേഹം, ബാബിലോണിയന്‍ പദമായ “ഊര്‍” (പട്ടണം) എന്ന വാക്കിനെ കുറിച്ചുള്ള അജ്ഞത മൂലം, തര്‍ജ്ജമയില്‍ ഹീബ്രു അര്‍ത്ഥപ്രകാരം “തീജ്വാല” എന്ന് വിവര്‍ത്തനം ചെയ്തു. തന്മൂലം 1 ആം നൂറ്റാണ്ടിനു ശേഷം യഹൂദരുടെ പ്രബലഭാഷയായ ആരാമിയയില്‍ പഠിച്ചു വളര്‍ന്നവര്‍ ഉല്പത്തി 15:7 ഇങ്ങനെ തെറ്റായി മനസ്സിലാക്കി “….. തരുവാൻ കൽദയരുടെ തീയില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.”
തന്മൂലം, പിന്നീട് വന്ന പല റാബ്ബിമാരും മിദ്രശുകളിലും, മിശ്നകളിലും (1 മുതല്‍ 4 ആം നൂറ്റാണ്ട് വരെ) ഈ കഥകള്‍ക്ക് അതിശയോക്തി കലര്‍ത്തുന്ന പല കഥകളും എഴുതപ്പെട്ടു. ആറാം നൂറ്റാണ്ടുകളില്‍ യഹൂദരുടെ ഇടയില്‍ പ്രചാരത്തില്‍ ഇരുന്ന റാബ്ബി മിദ്രശുകളിലെ നിര്‍മോദ്ന്റെ കഥകളില്‍ നിന്നു (www.parsha.net/Bereishis/lechlicha70.doc)

✡✡✡  ✡✡✡  ✡✡✡  ✡✡✡
ഹാരാൻ തന്റെ അപ്പനായ തെരഹന്റെ മുന്നിൽ മരിച്ചു. റാബ്ബി ഹിയ്യ, റാബ്ബി ആദ ബെന്‍ യഫോയുടെ ചെറുമകന്‍ [പറയുന്നു]: തെരഹ് ഒരു ബഹുദൈവവിശ്വാസി ആയിരുന്നു. ഒരു ദിവസം അദ്ദേഹം പുറത്തു എവിടെയോ പോകുമ്പോള്‍, [വിഗ്രഹങ്ങളെ] വില്‍ക്കുന്നത്നിനുള്ള ചുമതല അബ്രാഹമില്‍ ഏര്‍പ്പെടുത്തി. ഒരുവന്‍ അവയെ വാങ്ങാൻ ആഗ്രഹിച്ചു വരുമ്പോള്‍, അദ്ദേഹം അവനോടു ആരായും: “എത്ര വയസ്സായി?” [ഇടപാടുകാരന്‍] ഉത്തരം പറയും: “അമ്പതു അല്ലെങ്കിൽ അറുപതു വയസ്സ്” എന്ന്. [അബ്രാഹാം] പറയും: “അറുപതു വർഷം പ്രായമുള്ള മനുഷ്യൻ ഒരു ദിവസം പ്രായമുള്ള എന്തിനെയെങ്കിലും ആരാധിക്കാന്‍ ആഗ്രഹിക്കുന്നത് കഷ്ടം.”

[ഇടപാടുകാരന്‍] ലജ്ജിച്ചു സ്ഥലം വിടും. ഒരു ദിവസം ഒരു സ്ത്രീ തന്റെ കയ്യിൽ ഒരു കൊട്ടയിൽ മാവു ചുമന്നുകൊണ്ടു വന്നു. അവൾ പറഞ്ഞു: “ഇവിടെ, അവരുടെ മുമ്പിൽ ഇതു അർപ്പിക്കേണം.” അബ്രാഹാം ഒരു വടി എടുത്തു ഒന്നൊഴികെ സകല വിഘ്രഹങ്ങളെയും ഉടച്ചു കളഞ്ഞു. എന്നിട്ട് ആ വടി അവയിലെ ഏറ്റവും വലിയവന്റെ കയ്യില്‍ വെച്ച് കൊടുത്തു. തന്റെ അപ്പനായ തെരഹ് വന്നപ്പോൾ അവൻ അവനോടു ആരഞ്ഞു: “ആരാണ് അവരോടു ഇത് ചെയ്തതു?”.

[അബ്രാഹാം] പറഞ്ഞു: “ഞാൻ എന്റെ അപ്പന്റെ മുന്നില്‍ എന്തെങ്കിലും മറക്കാന്‍ താത്പര്യപ്പെടുമോ?  ഒരു സ്ത്രീ തന്റെ കയ്യിൽ ഒരു കൊട്ടയിൽ മാവു ചുമന്നുകൊണ്ടു വന്നു. അവൾ : “ഇവിടെ, അവരുടെ മുമ്പിൽ ഇതു അർപ്പിക്കേണം.” എന്ന് പറഞ്ഞു. ഞാന്‍ അത് അര്‍പ്പിച്ചപ്പോള്‍ ഒരു ദൈവം “ഞാൻ ആദ്യം തിന്നേണം” എന്നു, മറ്റൊരു ദൈവം, “അല്ല, ഞാൻ ആദ്യം തിന്നേണം” എന്ന് തര്‍ക്കിച്ചു. അങ്ങനെ അവരില്‍ വലിയവന്‍ എഴുന്നേറ്റു മറ്റുള്ളവരെ തകര്‍ത്തു കളഞ്ഞു. [തെരഹ്] പറഞ്ഞു, “നീ എന്നെ പരിഹസിക്കുകയാണോ? അവർക്ക് വല്ലതും അറിയാമോ?”. [അബ്രാഹാം] : “നിങ്ങളുടെ ചെവി നിങ്ങളുടെ വായ് പറയുന്നത് കേള്‍ക്കുന്നില്ലെ?” എന്ന് ഉത്തരം പറഞ്ഞു. അവൻ [അബ്രാഹാമിനെ] നിമ്രോദ്നു കൈമാറി.
[നിമ്രോദ്] അവനോടു : “നമുക്ക് തീയെ നമസ്കരിക്കാം” എന്ന് പറഞ്ഞു. [അബ്രാഹാം] അവനോടു പറഞ്ഞു: “. അങ്ങനെയെങ്കിൽ നമുക്ക് തീ കെടുത്തുന്ന വെള്ളത്തെ നമസ്കരിക്കേണം” [നിമ്രോദ്] അവനോടു പറഞ്ഞു: “നമുക്കു വെള്ളം നമസ്കരിക്കാം”. [അബ്രാഹാം] അവനോടു പറഞ്ഞു: “. അങ്ങനെ എങ്കിൽ നമുക്കു വെള്ളം പേറുന്ന മേഘങ്ങൾ നമസ്കരിക്കേണം” [നിമ്രോദ്] അവനോടു പറഞ്ഞു: “എന്നാല്‍ നമുക്ക് മേഘങ്ങൾ നമസ്കരിക്കാം”. [അബ്രാഹാം] അവനോടു പറഞ്ഞു: “. അങ്ങനെ എങ്കിൽ നമുക്കു മേഘങ്ങളെ വ്യാപിപ്പിക്കുകയും ചെയ്ത കാറ്റു നമസ്കരിക്കേണം” [നിമ്രോദ്] അവനോടു പറഞ്ഞു: “ഞങ്ങളെ കാറ്റു നമസ്കരിക്കാം”. [അബ്രാഹാം] അവനോടു പറഞ്ഞു: “എങ്കിൽ ഞങ്ങൾക്ക് കാറ്റു എതിർക്കുന്നവനെ നമസ്കരിക്കുക.” [നിമ്രോദ്] അവനോടു പറഞ്ഞു: “നീ അനാവശ്യം സംസാരിക്കുന്നു; ഞാൻ തീയെ മാത്രം വണങ്ങുന്നു. ഞാന്‍ നിന്നെ അതില്‍ ഏറിയും. നീ വണങ്ങുന്ന ദൈവം വന്നു നിന്നെ അതില്‍ നിന്ന് രക്ഷിക്കട്ടെ.”

ഹാരാൻ അവിടെ ഉണ്ടായിരുന്നു. അവൻ [തന്നോട് തന്നെ] പറഞ്ഞു,’ രണ്ടുവിധമായാലും; അബ്രാഹാം വിജയം എങ്കിൽ, ഞാൻ അബ്രാഹാമിനോടും കൂടെ ആകുന്നു എന്നു പറയും; നിമ്രോദ് വിജയം എങ്കിൽ, ഞാൻ നിമ്രോദ് കൂടെ ആകുന്നു എന്നു പറയും.’ അബ്രാഹാം തീച്ചൂളയിൽ ചെല്ലപ്പെടുകയും സംരക്ഷിക്ഷിക്കപ്പെടുകയും ചെയ്തു.  അവർ [ഹാരാനോട്] ചോദിച്ചു: “നീ ഏതിനോടു കൂടെ [അനുബന്ധ] ആകുന്നു”? അവൻ അവരോടു പറഞ്ഞു: “ഞാൻ അബ്രാഹാമിനോടു കൂടെയാണ്.”. അവർ അവനെ പിടിച്ചു തീയിൽ ഇട്ടു, അത് അവന്റെ കുടലോളം ദഹിപ്പിച്ചു. അവൻ പുറത്തു വന്നു തന്റെ അപ്പനായ തെരഹിന്റെ മുന്നിൽ മരിച്ചു വീണു. ഈ വാക്യത്തിന്റെ പൊരുൾ ആണ്; ഹാരാൻ തെരഹിന്റെ മുന്നിൽ മരിച്ചു എന്നത്. [Midrash B'reishit Rabbah 38:13]
✡✡✡  ✡✡✡  ✡✡✡  ✡✡✡

✎ അങ്ങനെ അബ്രഹാമിനെ തീയില്‍ നിന്ന് കൊണ്ട് വന്നു എന്നതിന്റെ വ്യാഖ്യാനം ആണ് കെട്ടിച്ചമച്ചു യഹൂദര്‍ പറഞ്ഞിരുന്ന ഉധാഹരണ കഥകള്‍. എന്നാൽ ഈ വാർത്ത 2nd നൂറ്റാണ്ടിൽ റബ്ബീ ഹിയ്യയുടെ ചിത്രീകരണം മാത്രമാണെന്ന് പിന്നീട് പ്രസിദ്ധമായതാണ്; അതു എന്തായാലും ഉല്പത്തിയുടെ മിദ്രശുകളിലും മറ്റു 2 ആം നൂറ്റാണ്ടിന്റെ മുന്നില്‍ ഉള്ള ഒരു രേഖയിലും ഇവ ഉള്പെട്ടതായി കണ്ടെത്തിയിട്ടില്ല എന്നും ഇവ വെറും കഥകള്‍ക്ക് അപ്പുറം ഒരു രീതിയിലും വിശ്വസനീയമല്ല എന്നും ഇന്ന് യഹൂദറാബ്ബിമാര്‍ പോലും അംഗീകരിക്കുന്നു. പുരാണ മിദ്രശുകളില്‍ വിശധീകരണങ്ങള്‍ ഇതുപോലെ ആകുവാനുള്ള കാരണമാണ് മുകളില്‍ ഒന്നാം നൂറ്റാണ്ടിനു പകുതിക്ക് ശേഷം ‘തനക്ക്’ ഹീബ്രുവില്‍ നിന്ന് അരമിയയിലേക്ക് ജോനാഥാന്‍ റാബ്ബി നടത്തിയപ്പോള്‍ “ഊര്‍” എന്ന പദത്തിനു തര്‍ജ്ജമയില്‍ ഉണ്ടായ പിഴവ്.

✎ ഇതുപോലെ വചനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ പലപ്പോഴും യഹൂദ-ക്രൈസ്തവ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങള്‍ എല്ലാം, പിന്നീടു പഷാണ്ടതകള്‍ എന്ന് പറഞ്ഞു യഹൂദരും ക്രൈസ്തവരും തള്ളിയ തെറ്റുകള്‍ മാത്രം. ഉദാഹരണം ആണ് കുഞ്ഞുങ്ങള്‍ക്ക് ഒക്കെ തമാശക്ക് പറഞ്ഞു കൊടുക്കുന്ന സാന്താക്ലോസ് കഥകള്‍. എന്നാല്‍ ഈ പുരണകഥകള്‍ പൂര്‍ണമായും ആധാരമാക്കിയവ പിന്നീട് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

➨ ഉവ്വല്ലോ! അതിനും ചില നൂറ്റാണ്ടുകള്‍ക്ക് ശേഷം, അതായതു 7 ആം നൂറ്റാണ്ടിനു ശേഷം ഉണ്ടാക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഖുറാനില്‍ നോക്കുക:

ഖുറാന്‍ 21:51-69 മുമ്പ്‌ ഇബ്രാഹീമിന്‌ തന്‍റെതായ വിവേകം നാം നല്‍കുകയുണ്ടായി. അദ്ദേഹത്തെ പറ്റി നമുക്കറിയാമായിരുന്നു. തന്‍റെ പിതാവിനോടും തന്‍റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച്‌ വരുന്നതായിട്ടാണ്‌ ഞങ്ങള്‍ കണ്ടത്‌. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത്‌ സത്യവും കൊണ്ട്‌ വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ? അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന്‌ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട്‌ പോയതിന്‌ ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹം അവരെ ( ദൈവങ്ങളെ ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക്‌ ( വിവരമറിയാനായി ) അയാളുടെ അടുത്തേക്ക്‌ തിരിച്ചുചെല്ലാമല്ലോ? അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട്‌ ഇത്‌ ചെയ്തവന്‍ ആരാണ്‌? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്‌. ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ ഞങ്ങള്‍ കേട്ടിണ്ട്‌. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട്‌ വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം. അവര്‍ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട്‌ ഇതു ചെയ്തത്‌? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ്‌ അത്‌ ചെയ്തത്‌. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട്‌ ചോദിച്ച്‌ നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സകളിലേക്ക്‌ തന്നെ മടങ്ങി. എന്നിട്ടവര്‍ ( അന്യോന്യം ) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ്‌ അക്രമകാരികള്‍. പിന്നെ അവര്‍ തലകുത്തനെ മറിഞ്ഞു. ( അവര്‍ പറഞ്ഞു: ) ഇവര്‍ സംസാരിക്കുകയില്ലെന്ന്‌ നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച്‌ കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക.

അപ്പോള്‍ ഖുറാന്‍ വെറും പുരാണകഥകള്‍ മാത്രം ആണെന്നും അതിനു യാതൊരു ആധികാരികതയും ഇല്ലെന്നും ഖുറാനില്‍ തന്നെ പറഞ്ഞു തന്നതിനുള്ള കാരണം നമുക്ക് മനസ്സിലാക്കാം.

ഖുറാന്‍ 25:5 ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു.

✎ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍, പുരാണകഥകള്‍ മാത്രം എന്നൊക്കെ പലയിടത്തും ഖുറാനില്‍ കാണാം. ഇപ്പോള്‍ അവര്‍ പറഞ്ഞത് പരിപൂര്‍ണ സത്യം നമുക്ക് മനസ്സിലാകുന്നു. അവര്‍ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടുത്ത “സാന്താക്ലോസ്” കഥകള്‍ വിശ്വസിച്ചു യാഥാര്ത്യമാണെന്നു കരുതി മുഹമ്മദ്‌ അവകാശപ്പെട്ടു  “തനിക്കു ആരും കാണാതെ മലക്ക് വന്നു പറഞ്ഞു തന്നതാണ് ഈ കഥകള്‍”, എന്ന് അവരോടു തന്നെ പറഞ്ഞാല്‍ പിന്നെ അവര്‍ എന്ത് പറയും? ഇങ്ങനെ ഉള്ളവനില്‍ വിശ്വസിക്കാന്‍ സാധിക്കാതെ തലകുനിച്ചു അറക്കാന്‍ നിന്ന് കൊടുത്ത നൂറു കണക്കിന് യഹൂദര്‍ക്ക് ആയി സമര്‍പ്പിക്കുന്നു.

1 comment: