Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

പൌലോസും ന്യായപ്രമാണവും?

സര്‍വ്വസാധാരണമായി മുസ്ലിങ്ങള്‍ പൌലോസ് അപോസ്തോലനനെതിരെ അടിസ്ഥാനമില്ലാതെ ഉന്നയിക്കുന്ന ഒന്നാണ്, ‘ന്യായപ്രമാണം എതിര്‍ക്കുന്ന പൗലോസ്‌’.
ചോദ്യം:
“ഗലാ 3:11 എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല ” എന്നു പൗലോസ്‌ അറിയിക്കുന്നു.
ദാവീദിന്റെ സങ്കീര്‍ത്തനം അറിയിക്കുന്നത് “സംങ്കീര്ത്തനം 1:2യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍”
അതിനാല്‍ പൗലോസ്‌ അപോസ്തോലന്‍ ന്യായപ്രമാണതെ എതിര്‍ക്കുകയും ന്യായപ്രമാണം ശാപം എന്നു പറയുകയും ചെയ്യുന്നു എന്നു.
ആദ്യമേ ഒന്നറിയിക്കട്ടെ പൗലോസ്‌ അപോസ്തോലന്റെ ലേഖനത്തില്‍ നിന്ന്:
റോമ 7:7ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.
ചേര്‍ത്ത് വായിക്കുക. പൗലോസ്‌ എഴുതിയ ലേഖനങ്ങളില്‍ നിന്ന്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.13ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
(യഹൂദരെ കുറിച്ച്)
റോമ 2:17നീയോ യെഹൂദന്‍ എന്നു പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും18ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍
….
23ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?24“നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
29അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.
(യഹൂദര്‍ക്ക് നല്‍കിയ ന്യായപ്രമാണം എല്ലാവര്ക്കും നല്കപ്പെട്ടിട്ടുല്ലതല്ല, എന്നാല്‍ എല്ലാവര്‍ക്കുമായി നലകിയ ന്യായപ്രമാണത്തിന്റെ പൂര്‍ത്തീകരണം മസ്സിഹ ആണ്.  പൌലോസോന്റെ എഴുത്തുകളില്‍ എവിടെയും, എവിടെയും ന്യായപ്രമാണത്തിനെ തള്ളിക്കളഞ്ഞിട്ടില്ല, എതിര്തിട്ടുമില്ല. ന്യായപ്രമാണത്തെ യെഹ്ശു മസ്സിഹ പൂര്‍ത്തീകരിച്ചതിന്റെ അര്‍ത്ഥവ്യാപ്തി , ഇത്ര ലളിതമായി ലേഖനത്തില്‍ എഴുതിയ മറ്റൊരു ശ്ലീഹ തന്നെ ഇല്ല. അതിനാല്‍ വചനം അദ്ദേഹത്തിലൂടെ  പറയുന്നു : 1 കൊരിന്തയന്‍സ് 3: 2ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ. )
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
( ശെരിക്കു വായിക്കു, ന്യായപ്രമാണത്തിന്റെ അര്‍ത്ഥവ്യാപ്തി. പാപം ഏതു, പുണ്യം അല്ലെങ്കില്‍ നന്മ ഏതു എന്നു യാഹൂധാണ് തിരിച്ചറിയാന്‍ നല്‍കിയതാണ്. ജഡികമല്ല, അതിനുദ്ദേശം, ആ പാപ പരിജ്ഞാനം മൂലം മനുഷ്യര്‍ ദുര്‍മോഹങ്ങള്‍ വെടിയുകയും, പാപചിന്തകളില്‍ നിന്നും, ദുഷ്പ്രവര്തികളില്‍ നിന്നും അകലുകയും ചെയ്യും. പക്ഷെ ഇരുട്ടത്ത്‌ അത് ലഘിച്ചവര്‍ ജഡികമായി അത്നോട് ഇടപെട്ടു.)
റോമ 3:28അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.29അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.30ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു.31ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.
(ന്യായപ്രമാണം അറിഞ്ഞിട്ടു അത് ലഘിച്ചാല്‍, അവന്‍ അത് മൂലം ശപിക്കപ്പെട്ടവന്‍ എന്നത്രേ പറഞ്ഞിട്ടുള്ളത്. തുടക്കവും ഒടുക്കവും വായിക്കാതെ ഇടയില്‍ നിന്നും മാത്രം പെറുക്കിയെടുത്തു(“cherry pick”) അവകാശവാദം ഉന്നയിക്കുന്നവര്‍ എത്രയോ മന്ദബുദ്ധികള്‍!!! )
റോമ 4:2 അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന്നു പ്രശംസിപ്പാന്‍ സംഗതി ഉണ്ടു; ദൈവസന്നിധിയില്‍ ഇല്ല താനും,3തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.4എന്നാല്‍ പ്രവര്‍ത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.5പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.6ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നതു7“അധര്‍മ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍.8കര്‍ത്താവു പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍.”
(കരുണ സ്നേഹം എന്നിവ പിതാവ് മക്കള്‍ക്ക്‌ നല്‍കുന്നതാണ്. വേലക്കാര്‍ക്ക് ജഡിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂലി നല്‍കപ്പെടും, പക്ഷെ സ്നേഹവും കരുണയും എന്താര്‍ഥത്തില്‍ നല്‍കും. അവിടെയാണ് അബ്രഹമിന്റെ വിശ്വാസത്തിനു നീതി നല്‍കപ്പെട്ടത്‌, പ്രവര്തിക്കല്ല! )
റോമ 4:13ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.
റോമ 5: 13പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍ ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല.14എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു.15എന്നാല്‍ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകര്‍ക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.16ഏകന്‍ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിര്‍ന്നു.
(മോശ ന്യായപ്രമാണം നല്‍കുന്ന വരെ എന്ത് സംഭവിച്ചു. അവരുടെ പാപങ്ങള്‍ ന്യായപ്രമാണത്താല്‍ അല്ല കണക്കിട്ടതു. ഹൃധയവിചാരങ്ങളില്‍ നിന്നുള്ള അവരുടെ വിശ്വാസത്തിലെ തെറ്റും ശേരിയും വെച്ച് – കാണുക )
റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
റോമ 7:7ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.8പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.9ഞാന്‍ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപംവീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു.
(നിയമം ഉണ്ടെങ്കിലെ , തെറ്റ് കാണുകയുള്ളൂ. അതാണ്‌ ഇവിടെയും ന്യായപ്രമാണം ആണ് പാപത്തിനെ, കാട്ടി തന്നത്. അത് മനസ്സിലാക്കി ജഡികമായി പാപം ചെയ്യുന്നവര്‍ മരിക്കും. ആ മരണത്തില്‍നിന്നും നിത്യതയില്‍, പ്രവേശിക്കാന്‍ ആണ് വിശ്വാസം സ്വീകരിക്കാന്‍ പറയുന്നത്.)
ഇനി വായിക്കുക
ഗലാ 3:10എന്നാല്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.11എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നല്ലോ ഉള്ളതു.
സംങ്കീര്ത്തനം 1:2യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ ….
ഇപ്പോള്‍ മനസിലാക്കാം! ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ “, ആ ന്യായപ്രമാണം 100 ശതമാനവും പ്രവര്‍ത്തിക്കാന്‍ കഴിയാത്തവന്‍ ശപിക്കപ്പെട്ടവന്‍. ലോകത്താരും അത് 100 ശതമാനം ‘ഒക്കെയും’ ചെയ്യുന്നില്ല. അതിനാല്‍ അവര്‍ ന്യായപ്രമാണം മൂലം ദൈവ സനിധിയില്‍ നീതീകരിക്കപ്പെടില്ല, അതിനാല്‍ തന്നെ വിടിക്കപ്പെടും. പാപം ചെയ്യാത്ത മനുഷ്യന്‍, ആരുമില്ല, വചനം മനുഷ്യപുത്രനായ യെഹ്ശു മസ്സിഹ അല്ലാതെ. അതിനാല്‍ ആണ് “യ്ഹ്വ്ഹ രക്ഷിക്കും” (യെഹ്-ഷുയ) എന്ന നാമത്തില്‍ വിശ്വസിക്കാന്‍ നമ്മളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
വിശ്വാസം: നിയമപ്രമാണം വിശ്വാസത്താല്‍ ഉറപ്പിക്കപ്പെടും
യോഹന്നാന്‍ 3:15അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു തന്നേ.16തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.17ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.18അവനില്‍ വിശ്വസിക്കുന്ന വന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.
യെഹ്ശുയ എന്നാല്‍ യ്ഹ്വ്ഹ ശുയ എന്നാല്‍ യഹ്വ്ഹ രക്ഷിക്കും.  ആ നാമത്തില്‍ വിശ്വസിക്കാത്തവര്‍ രക്ഷ ദിവസത്തില്‍ ശിക്ഷാവിധിയില്‍ അകപ്പെടും. അവസാനം രക്ഷക്കു ശേഷം, നടക്കാന്‍ ഇരിക്കുന്ന സെഖർയ്യാവിന്റെ പ്രവചനം:
സെഖർയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

3 comments:

  1. യഥാര്‍ത്ഥ പരിശ്ചേദന:

    ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

    -----------------------

    ഹൃദയകളങ്കം ഇല്ലാത്തവന്‍/ നിഷ്കളങ്കന്‍ ആയിരിക്കുക എന്നാണ് ഉടമ്പടി:-
    ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
    2എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും;

    ReplyDelete
  2. ആവര്‍ത്തപുസ്തകം 30:6 നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.

    യിരെമ്യാവു 4:4 യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആർക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ .


    ReplyDelete
  3. യൂദാനിവാസികളേ, ജറുസലെം പൗരന്‍മാരേ, കര്‍ത്താവിനായി നിങ്ങളെത്തന്നെ പരിച്‌ഛേദനം ചെയ്യുവിന്‍; ഹൃദയപരിച്‌ഛേദനം സ്വീകരിക്കുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ നിമിത്തം എന്റെ കോപം അഗ്‌നിപോലെ ജ്വലിക്കും; അതു ശമിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ജെറമിയ 4.4)

    ReplyDelete